വിദേശം

റഷ്യയില്‍ വന്‍ ഭൂചലനം; റഷ്യയിലും ജപ്പാനിലും സുനാമി, അമേരിക്കയിലും മുന്നറിയിപ്പ്
മോസ്‌കോ : റഷ്യയുടെ കിഴക്കന്‍ പ്രദേശമായ കാംചക്ക പ്രവിശ്യയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 8.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ശതമായ പ്രകമ്പനം ഉണ്ടായതിനെത്തുടര്‍ന്ന് റഷ്യ, ജപ്പാന്‍, അമേരിക്ക എന്നീ രാജ്യങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കി.റഷ്യയിലെ സെവെറോ-കുറില്‍സ്ക് മേഖലയില്‍ സുമാനിത്തിരകള്‍ ആഞ്ഞടിച്ചതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കാംചക്കയ്ക്ക് തൊട്ടുപിന്നാലെ പെട്രോപാവ്ലോവ്സ്ക് പ്രദേശത്തും പ്രകമ്പനം ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. 6.9 തീവ്രത രേഖപ്പെടുത്തിയ പ്രകമ്പനങ്ങളാണ് രേഖപ്പെടുത്തിയത്. പസഫിക് സമുദ്രത്തിലെ പെട്രോപാവ്ലോവ്സ്-കംചാറ്റ്സ്കി നഗരത്തിന് തെക്കുകിഴക്കായി 126 കിലോമീറ്റര്‍ അകലത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ഭൂചലനത്തിന്റെ തീവ്രതയില്‍ ജപ്പാനിലും സുനാമിത്തിരകള്‍ ആഞ്ഞടിച്ചതായി

More »

ഇറാനും ഇസ്രയേലും സമ്പൂര്‍ണ്ണ വെടിനിര്‍ത്തലിന് അംഗീകാരം നല്‍കിയെന്ന് ട്രംപ്; വെടിനിര്‍ത്തല്‍ എക്കാലവും നിലനില്‍ക്കുന്നതെന്ന്
ഇറാനും, ഇസ്രയേലും വെടിനിര്‍ത്തലിന് സമ്മതിച്ചതായി പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രണ്ടാഴ്ച കാലമായി ഇരുരാജ്യങ്ങളും തമ്മില്‍ മിസൈലുകള്‍ തൊടുക്കുകയും, രണ്ട് ദിവസം മുന്‍പ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവില്‍ യുഎസ് ഇറാന്റെ ആണവ ലാബുകള്‍ ബോംബിടുകയും ചെയ്ത ശേഷമാണ് ഈ നാടകീയ പ്രഖ്യാപനം. 12 ദിവസം നീണ്ട യുദ്ധം 24 മണിക്കൂറില്‍ അവസാനിക്കുമെന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞു. എന്നാല്‍ ഭാവിയില്‍ അക്രമങ്ങള്‍ ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ് നല്‍കുകയും, ഇറാന്‍ മിഡില്‍ ഈസ്റ്റിലെ അമേരിക്കയുടെ സൈനിക ബേസ് അക്രമിക്കുകയും ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് പ്രഖ്യാപനം. ആറ് മണിക്കൂറിനുള്ളില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വരുമെന്ന് തന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റ് വഴി ട്രംപ് അവകാശപ്പെട്ടു. ഇസ്രയേലും, ഇറാനും തമ്മില്‍ കരാറില്‍ എത്തിച്ചേര്‍ന്നുവോയെന്ന് അദ്ദേഹം സ്ഥിരീകരിച്ചിട്ടില്ല. എന്നിരുന്നാലും

More »

ഖത്തറും ബഹ്‌റൈനും വ്യോമപാത തുറന്നു; ദുബായ് വിമാനത്താവളവും സാധാരണ നിലയില്‍, പ്രവാസികള്‍ക്ക് ആശ്വാസം
ഇറാഖിലെയും ഖത്തറിലെയും യുഎസ് സൈനികതാവളങ്ങള്‍ ലക്ഷ്യമാക്കി ഇറാന്‍ നടത്തിയ വ്യോമാക്രമണത്തെ തുടര്‍ന്ന് അടച്ച വ്യോമ പാത തുറന്നു ഖത്തറും ബഹ്‌റൈനും കുവൈറ്റും. ദുബായ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളും സാധാരണനിലയിലായി. ഇറാനും ഇസ്രയേലും വെടിനിര്‍ത്തലിന് ധാരണയായെന്ന ട്രംപിന്റെ പ്രസ്താവനയോടെയാണ് സംഘര്‍ഷ സ്ഥിതി മാറിയത്. ഇന്ത്യന്‍സമയം ചൊവ്വാഴ്ച പുലര്‍ച്ചെ 2.45 ഓടെയാണ് ഖത്തര്‍ വ്യോമപാത തുറന്നതായി സിഎന്‍എന്‍ അടക്കമുള്ള അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഖത്തറിന് പുറമേ കുവൈത്തും ബഹ്‌റൈനും തങ്ങളുടെ വ്യോമപാതകള്‍ തുറന്നതായും സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഖത്തര്‍ വ്യോമപാത തുറന്നതിന് പിന്നാലെ തിരുവനന്തപുരത്ത് നിന്നുള്ള ചില വിമാന സര്‍വീസുകള്‍ പുനഃസ്ഥാപിച്ചു. തിരുവനന്തപുരം- ദുബായ് എമിറേറ്റ്‌സ് വിമാനം, തിരുവനന്തപുരം - അബുദാബി എത്തിഹാദ്, തിരുവനന്തപുരം - ഷാര്‍ജ എയര്‍ അറേബ്യ

More »

ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങള്‍ അക്രമിച്ച് യുഎസ്; ആശങ്ക പടരുന്നു
ഇറാന് രണ്ടാഴ്ചത്തെ അന്ത്യശാസനം നല്‍കിയ അമേരിക്ക അതിനു മുമ്പ് തന്നെ ആക്രമണവുമായി രംഗത്ത്. ഇറാനിലെ മൂന്ന് ആണവ നിലയങ്ങള്‍ യുഎസ് ആക്രമിച്ചു. ഇറാന്‍ ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങള്‍ക്ക് എതിരെ നടത്തിയ അക്രമങ്ങള്‍ വന്‍ സൈനിക വിജയമായെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. കേന്ദ്രങ്ങള്‍ പൂര്‍ണ്ണമായി തരിപ്പണമാക്കിയെന്നും അദ്ദേഹം സ്ഥിരീകരിക്കുന്നു. എന്നാല്‍ ഇസ്രയേലുമായി സമാധാനം ഉണ്ടാക്കാന്‍ ചര്‍ച്ചകള്‍ക്കായി മടങ്ങിയെത്തിയില്ലെങ്കില്‍ കാര്യങ്ങള്‍ മാറുമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. ഫോര്‍ദോ, നതാന്‍സ്, ഇസ്ഹാന്‍ കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. വളരെ വിജയകരമായ ആക്രമണം പൂര്‍ത്തിയാക്കി യുദ്ധ വിമാനങ്ങള്‍ മടങ്ങിയെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഉഗ്ര പ്രഹര ശേഷിയുള്ള യുഎസ് വ്യോമസേന ബി 2 ബോംബര്‍ വിമാനങ്ങള്‍ അമേരിക്കയിലെ സൈനിക താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് പസഫിക്

More »

ഇറാനെ അക്രമിക്കാനുള്ള പദ്ധതികള്‍ക്ക് ട്രംപിന്റെ അംഗീകാരം; യുകെ ഇടപെടുന്നത് നിയമവിരുദ്ധമാകുമെന്ന് സ്റ്റാര്‍മര്‍ക്ക് മുന്നറിയിപ്പ്
ഇറാനില്‍ യുഎസ് വ്യോമാക്രമണത്തിന് പച്ചക്കൊടി വീശി ഡൊണാള്‍ഡ് ട്രംപ്. അക്രമണത്തിന്റെ അന്തിമ ഉത്തരവ് നല്‍കാനുള്ള കാത്തിരിപ്പ് മാത്രമാണ് ബാക്കിയെന്നാണ് റിപ്പോര്‍ട്ട്. ഇറാനെതിരെ ഒരു സമ്പൂര്‍ണ്ണ വിജയം മാത്രമാണ് ഇനി സ്വീകരിക്കുകയെന്ന് വ്യക്തമാക്കിയ യുഎസ് പ്രസിഡന്റ് വെടിനിര്‍ത്തലില്‍ താല്‍പര്യമില്ലെന്നും അറിയിച്ചിട്ടുണ്ട്. ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ ബോംബിടാനുള്ള പദ്ധതിക്കാണ് ട്രംപ് അംഗീകാരം നല്‍കിയിട്ടുള്ളതെന്ന് ഇതുമായി ബന്ധപ്പെട്ട ശ്രോതസ്സുകള്‍ വെളിപ്പെടുത്തി. എന്നിരുന്നാലും ഇറാന്‍ ഭരണകൂടം ആണവ പ്രോഗ്രാം ഉപേക്ഷിക്കാന്‍ തയ്യാറാകുമോയെന്ന് കാത്തിരിക്കാനും ട്രംപ് തയ്യാറായിട്ടുണ്ട്. ഇതിന്റെ പേരിലാണ് ഈ താല്‍ക്കാലിക കാത്തിരിപ്പെന്നും വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇസ്രയേലിനൊപ്പം ചേര്‍ന്ന് തങ്ങളെ അക്രമിക്കുന്ന സാഹചര്യമുണ്ടായാല്‍ യുഎസ് മിഡില്‍ ഈസ്റ്റില്‍

More »

ലൈവ് വാര്‍ത്തയ്ക്കിടെ ഇറാന്‍ സ്‌റ്റേറ്റ് ടിവി കേന്ദ്രത്തിന് നേരെ ആക്രമണം
ടെഹ്‌റാന്‍ : തിങ്കളാഴ്ച വൈകുന്നേരം ടെഹ്റാനിലെ റണ്ണിന്റെ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റര്‍ ഐആര്‍ഐബി നിലയം ഇസ്രായേല്‍ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നു. ടെലിവിഷന്‍ ലൈവ് നടക്കുന്ന സമയത്തായിരുന്നു ആക്രമണം. അവതാരക വാര്‍ത്ത വായിച്ചുകൊണ്ടിരിക്കുമ്പോള്‍ പുറകില്‍ വസ്തുക്കള്‍ തകര്‍ന്നുവീഴുന്നതും പുക ഉയരുന്നതും പ്രേക്ഷകര്‍ ലൈവില്‍ കണ്ടു. സ്റ്റുഡിയോയ്ക്കുള്ളില്‍ ഒരു സ്‌ഫോടനം കേള്‍ക്കുന്നതും സാധനങ്ങള്‍ കത്തി വീഴുന്നതും അവതാരക വേഗത്തില്‍ ഇറങ്ങിപ്പോകുന്നതിന്റെയും ദൃശ്യങ്ങളുമുണ്ട്. വലിയ സ്‌ഫോടനത്തെത്തുടര്‍ന്ന് തത്സമയ സംപ്രേക്ഷണം വിച്ഛേദിക്കുമ്പോഴും കെട്ടിടത്തിന് തീപിടിച്ചതായി ദൃശ്യങ്ങള്‍ കാണിച്ചു. പിന്നീട് ബ്രോഡ്കാസ്റ്റര്‍ ഐആര്‍ഐബിയുടെ മുതിര്‍ന്ന ലേഖകന്‍ തീയും പുകയും നിറഞ്ഞ കെട്ടിടത്തിന് പുറത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത് കണ്ടു. 'ബോംബ് വീഴുമ്പോള്‍ ഞാന്‍ ഒന്നാം നിലയിലായിരുന്നു. എന്റെ എത്ര

More »

ഇസ്രായേല്‍ കനത്ത തിരിച്ചടിയ്ക്ക് തയാറെടുക്കുന്നു; ഇറാനിലെ ഇന്ത്യക്കാരെ അര്‍മീനിയയിലേയ്ക്ക് മാറ്റുന്നു
ഇറാന്‍ -ഇസ്രായേല്‍ യുദ്ധം ആക്രമണം വരും മണിക്കൂറുകളില്‍ കൂടുതല്‍ കടുപ്പിക്കുമെന്നു റിപ്പോര്‍ട്ട്. ഇസ്രായേല്‍ ടെഹ്‌റാന്‍ വലിയ തോതില്‍ ലക്ഷ്യമിടുന്നെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇന്ത്യക്കാരെ അടിയന്തരമായി അര്‍മീനിയയിലേയ്ക്ക് മാറ്റുകയാണ്. ഇറാന്‍ അതിര്‍ത്തി തുറന്നിരിക്കുകയാണ്. ഇന്ത്യക്കാരെ വിദേശീയര്‍ അനുഗമിക്കരുതെന്നും വിദേശകാര്യ മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ടെല്‍ അവീവിലടക്കം ഇറാന്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തി വലിയ നാശനഷ്ടം വരുത്തിയ സാഹചര്യത്തില്‍ ഇസ്രായേല്‍ കനത്ത തിരിച്ചടിയ്ക്കു ഒരുങ്ങുന്നതായാണ് വിവരം. ഇസ്രായേലിലെ ഇന്ത്യക്കാരെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയിട്ടുണ്ട്. അതിനിടെ, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയെ വധിക്കാന്‍ ഇസ്രയേല്‍ പദ്ധതിയിട്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ഖമേനിയും കുടുംബവും ഭൂഗര്‍ഭ ബങ്കറില്‍ ഒളിച്ചു. ഖമനിയും

More »

എണ്ണയ്‌ക്കു തീപിടിച്ചു; ഹോര്‍മൂസ് കടലിടുക്ക് അടയ്ക്കുമെന്ന് ഇറാന്‍, ഇന്ത്യക്കും തിരിച്ചടി
ടെഹ്‌റാന്‍/ടെല്‍ അവീവ്‌ : ഇസ്രയേല്‍- ഇറാന്‍ ഏറ്റുമുട്ടലിനെ തുടര്‍ന്ന്‌ ആഗോളവിപണിയില്‍ എണ്ണവിലയില്‍ കുതിപ്പ്‌. യുദ്ധം നീണ്ടുനിന്നാല്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്കു കനത്ത തിരിച്ചടിയാകും. ബ്രെന്റ്‌ ക്രൂഡിന്റെ വില 10% ത്തിലധികം ഉയര്‍ന്ന്‌ ജനുവരിക്കു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ഹോര്‍മൂസ്‌ കടലിടുക്ക്‌ അടയ്‌ക്കുമെന്ന ഇറാന്റെ ഭീഷണിയും വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്‌. ബ്രെന്റ്‌ ക്രൂഡ്‌ വില വ്യാഴാഴ്‌ച മാത്രം ഏഴ്‌ ശതമാനമാണ്‌ ഉയര്‍ന്നത്‌. ബാരലിന്‌ 74.23 ഡോളറാണ്‌ ഇപ്പോള്‍ വിപണി വില. റഷ്യയുടെ യുൈക്രന്‍ ആക്രമണത്തെ തുടര്‍ന്ന്‌ 2022 ല്‍ എണ്ണ വില ബാരലിന്‌ 100 ഡോളറിലധികം ഉയര്‍ന്നിരുന്നു. യുദ്ധം ഏഷ്യയിലെയും യൂറോപ്പിലെയും ഓഹരി വിപണികളെയും ബാധിച്ചു. ജപ്പാനിലെ നിക്കേയി ഷെയര്‍ സൂചിക 0.9% കുറഞ്ഞു. ബ്രിട്ടന്റെ എഫ്‌.ടി.എസ്‌.ഇ. 100 സൂചിക 0.39% കുറഞ്ഞു. അമേരിക്കയിലെ ഓഹരി വിപണികളും ഇടിഞ്ഞു. ഡൗ

More »

ദക്ഷിണാഫ്രിക്ക ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍മാര്‍; ബാവുമ ചരിത്രപുരുഷന്‍
ലോര്‍ഡ്സ് : ദക്ഷിണാഫ്രിക്കയുടെ 27 വര്‍ഷങ്ങളുടെ ഐസിസി കിരീട വരള്‍ച്ചയ്ക്ക് 'ക്രിക്കറ്റിന്റെ മെക്ക'യില്‍ അറുതിയായി. ലോര്‍ഡ്സില്‍ നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയയെ അഞ്ചു വിക്കറ്റിന് കീഴടക്കിയാണ് ദക്ഷിണാഫ്രിക്ക ജേതാക്കളായത്. ഐസിസി ടൂര്‍ണമെന്റുകളിലെ നോക്കൗട്ട് ഘട്ടങ്ങളില്‍ വീണുപോകുന്നവരെന്ന പഴി ദക്ഷിണാഫ്രിക്ക മറികടന്നു. കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയോടേറ്റ തോല്‍വിയില്‍ വേദനിച്ച ആരാധകര്‍ക്ക് മറ്റൊരു ഐസിസി കിരീടത്തോടെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം ആശ്വാസമേകിയിരിക്കുന്നു. 1998-ല്‍ ബംഗ്ലാദേശില്‍ നടന്ന ഐസിസി ഐസിസി നോക്കൗട്ട് ട്രോഫിയാണ് അവസാനം ജയിച്ചത്. സ്‌കോര്‍ : ഓസ്‌ട്രേലിയ 212/10, 207/10. ദക്ഷിണാഫ്രിക്ക 138/10, അഞ്ചിന് 282 . മൂന്നാം വിക്കറ്റില്‍ മാര്‍ക്രം - ബവുമ സഖ്യം കൂട്ടിച്ചേര്‍ത്ത 147 റണ്‍സിന്റെ കൂട്ടുകെട്ടാണ് കിരീട വിജയത്തില്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions