യു.കെ.വാര്‍ത്തകള്‍

2024 ല്‍ ആശുപത്രി ബെഡുകള്‍ക്കായി 24 മണിക്കൂറിലേറെ കാത്തിരുന്നത് ആയിരങ്ങള്‍
ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തി പ്രവേശനം ലഭിക്കാന്‍ ദിവസങ്ങള്‍ കാത്തിരിക്കേണ്ടി വരിക എത്ര വലിയ ദുരിതമായിരിക്കും സമ്മാനിക്കുക! കഴിഞ്ഞ വര്‍ഷം എ&ഇ സന്ദര്‍ശിച്ച ഏകദേശം 49,000 രോഗികള്‍ക്കാണ് ആശുപത്രി ബെഡിനായി 24 മണിക്കൂറും, അതിലേറെയും കാത്തിരിപ്പ് വേണ്ടിവന്നത്. 70 ശതമാനം കേസുകളിലും 65 വയസും, അതിന് മുകളിലും പ്രായമുള്ളവരാണ് ഇതിന് ഇരയായത്. വാര്‍ഡില്‍ അല്‍പ്പം ഇടം കിട്ടാന്‍ ചില രോഗികള്‍ക്ക് 10 ദിവസത്തോളം കാത്തിരിക്കേണ്ടി വന്നായി ലിബറല്‍ ഡെമോക്രാറ്റുകള്‍ വിവരാവകാശ രേഖ പ്രകാരം നേടിയ വിവരങ്ങള്‍ വ്യക്തമാക്കുന്നു. ഇംഗ്ലണ്ടിലെ 54 ട്രസ്റ്റുകളില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം 2024-ല്‍ 48,830 ട്രോളി കാത്തിരിപ്പുകള്‍ 24 മണിക്കൂറും, അതിലേറെയും നീണ്ടതായി കണ്ടെത്തി. ഇതില്‍ 33,413 കേസുകളിലും രോഗികള്‍ 65 വയസും, അതിന് മുകളിലും പ്രായമുള്ളവരാണ്. രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ച ശേഷം വാര്‍ഡിലേക്ക് ട്രാന്‍സ്ഫര്‍

More »

സമരത്തിന് ഇറങ്ങുമെന്ന് പ്രഖ്യാപിച്ച് ഇംഗ്ലണ്ടിലെ രണ്ടാമത്തെ പ്രധാന ടീച്ചിംഗ് യൂണിയനും
ഇംഗ്ലണ്ടിലെ രണ്ടാമത്തെ ടീച്ചിംഗ് യൂണിയനും സമരത്തിന് ഇറങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. അടുത്ത വര്‍ഷത്തെ പേ ഓഫറില്‍ സ്‌കൂളുകളുടെ ഫണ്ടിംഗ് മെച്ചപ്പെടുത്താത്ത പക്ഷം പണിമുടക്കിന് തയ്യാറാണെന്ന് എന്‍എഎസ്‌യുഡബ്യുടി അറിയിച്ചു. ജൂണിലെ സ്‌പെന്‍ഡിംഗ് റിവ്യൂവില്‍ സ്‌കൂള്‍ ബജറ്റ് ടോപ്പ്-അപ്പ് ചെയ്യാത്ത ഏത് പേ ഓഫറും തള്ളിക്കളയാനാണ് യൂണിയന്റെ വാര്‍ഷിക കോണ്‍ഫറന്‍സ് വോട്ട് ചെയ്തത്. ഇതുണ്ടായാല്‍ സമരത്തിന് ഇറങ്ങാന്‍ അംഗങ്ങളുടെ അടിയന്തര ബാലറ്റ് നടത്തുമെന്ന് യൂണിയന്‍ വ്യക്തമാക്കി. ഇംഗ്ലണ്ടിലെ ടീച്ചിംഗ് വിഭാഗത്തിലെ ഭൂരിഭാഗത്തെയും പ്രതിനിധീകരിക്കുന്ന എന്‍എഎസ്‌യുഡബ്യുടിയും, നാഷണല്‍ എഡ്യുക്കേഷന്‍ യൂണിയനും ചേര്‍ന്ന് സമരത്തിന് ഇറങ്ങിയാല്‍ സ്‌കൂളുകള്‍ അക്ഷരാര്‍ത്ഥത്തില്‍ അടച്ചിടേണ്ടതായി വരും. ഇതോടെ 2025-26 വര്‍ഷത്തെ പേ അവാര്‍ഡില്‍ അധിക ഫണ്ടിംഗ് നേടുകയെന്ന സമ്മര്‍ദമാണ് എഡ്യുക്കേഷന്‍ സെക്രട്ടറി

More »

മാഞ്ചസ്റ്ററിലെ ജെബിന്‍ സെബാസ്റ്റിയന് 24ന് മലയാളി സമൂഹം വിട നല്‍കും
മാഞ്ചസ്റ്ററില്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞ ജെബിന്‍ സെബാസ്റ്റ്യന് വ്യാഴാഴ്ച (24ന്) യുകെ മലയാളി സമൂഹം യാത്രാമൊഴിയേകും. വൈകുന്നേരം നാലുമുതല്‍ വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തിലാണ് വിടവാങ്ങല്‍ തിരുക്കര്‍മങ്ങള്‍ നടക്കുക. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ബിഷപ്പ് മാര്‍.ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികനാകും. മിഷന്‍ ഡയറക്ടര്‍ ഫാ.ജോസ് കുന്നുംപുറം ഉള്‍പ്പെടെ ഒട്ടേറെ വൈദീകര്‍ സഹകാര്‍മ്മികരാകും. വൈകുന്നേരം മൂന്നുമണിയോടെ ജെബിന്‍ ഏറെ ആഗ്രഹത്തോടെ വാങ്ങി ഏതാനും ദിവസങ്ങള്‍ മാത്രം താമസിച്ച വീട്ടില്‍ ഫ്യൂണറല്‍ ഡയറക്‌റ്റേഴ്‌സ് മൃതദഹം എത്തിക്കും. അവിടെ കുടുംബാംഗങ്ങള്‍ക്ക് മാത്രമാണ് അന്ത്യോപചാരം അര്‍പ്പിക്കുവാന്‍ അവസരം ഉണ്ടായിരിക്കുകയുള്ളൂ. നാലുമണിയോടെ സെന്റ് ആന്റണീസ് ദേവാലയത്തില്‍ ജെബിന്റെ മൃതദേഹം എത്തിക്കും. ദേവാലയ കവാടത്തില്‍ വൈദീകര്‍ പ്രാര്‍ത്ഥനകളോടെ സ്വീകരിച്ച് അള്‍ത്താരക്ക് മുന്നില്‍ മൃതദേഹം അടങ്ങിയ പേടകം

More »

ഇംഗ്ലണ്ടിലെ 750 സ്കൂളുകളില്‍ അടുത്തയാഴ്ച മുതല്‍ സൗജന്യ ബ്രേക്ക്ഫാസ്റ്റ് ക്ലബ്
ലണ്ടന്‍ : ലേബര്‍ സര്‍ക്കാരിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായ സ്കൂളുകളിലെ സൗജന്യ ബ്രേക്ക്ഫാസ്റ്റ് ക്ലബുകള്‍ അടുത്തയാഴ്ച മുതല്‍ പ്രവര്‍ത്തനം തുടങ്ങും. ഇംഗ്ലണ്ടിലെ 750 പ്രൈമറി സ്കൂളുകളിലാണ് പദ്ധതിയുടെ ആദ്യഘട്ടം ആരംഭിക്കുന്നത്. ബ്രേക്ക്ഫാസ്റ്റ് ക്ലബിനൊപ്പം അരമണിക്കൂര്‍ സൗജന്യ ചൈല്‍ഡ് കെയറുമാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. തുടക്കം വിജയകരമായാല്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ ഇത് രാജ്യത്തെ മുഴുവന്‍ സ്കൂളുകളിലേക്കും വ്യാപിപ്പിക്കും. ഈ ചൊവ്വാഴ്ച മുതല്‍ ജൂലൈയില്‍ സ്കൂള്‍ അടയ്ക്കുന്നതു വരെയാണ് പദ്ധതിയുടെ ട്രയല്‍ റണ്‍. പദ്ധതി പൂര്‍ണമായും നടപ്പാക്കാന്‍ 30 മില്യണ്‍ പൗണ്ടാണ് ഒരു വര്‍ഷം വേണ്ടിവരിക. അധ്യാപകരും രക്ഷിതാക്കളും പദ്ധതിയെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും ഇത്രയും വലിയ പദ്ധതിക്ക് നീക്കിവച്ചിട്ടുള്ള ഫണ്ടിങ്ങിനെ സംബന്ധിച്ച് പലരും ആശങ്ക ഉയര്‍ത്തുന്നുണ്ട്. 30 മില്യണ്‍ പൗണ്ട് എന്നത്

More »

ഇംഗ്ലണ്ടില്‍ ആശുപത്രികളിലെ കാത്തിരിപ്പ് കുറയ്ക്കാന്‍ 800 മില്യണ്‍ പൗണ്ടിന്റെ പദ്ധതി
ലണ്ടന്‍ : ഇംഗ്ലണ്ടിലെ ആശുപത്രികളില്‍ കാത്തിരിപ്പ് സമയം കുറയ്ക്കാന്‍ പദ്ധതികള്‍ വരുന്നു. രോഗികള്‍ക്ക് പ്രാദേശികമായി പരിചരണവും ഉപദേശവും നല്‍കാനുള്ള നടപടികള്‍ നടപ്പാക്കുന്നത്. രോഗികള്‍ക്ക് വിദഗ്ധ ഉപദേശം വേഗത്തില്‍ ലഭ്യമാകുന്നതിന് ജിപികള്‍ക്ക് കൂടുതല്‍ സ്പെഷ്യലിസ്റ്റ് പിന്തുണ നല്‍കുന്നതാണ് പദ്ധതി. ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം, ആര്‍ത്തവ വിരാമ ലക്ഷണങ്ങള്‍, ചെവിയിലെ അണുബാധ തുടങ്ങി വിദഗ്ധ ഉപദോശം വേഗത്തില്‍ ലഭ്യമാക്കാന്‍ ജിപികള്‍ സ്പെഷ്യലിസ്റ്റുകളുമായി അടുത്ത് പ്രവര്‍ത്തിക്കും. 80 മില്യണ്‍ പൗണ്ടിന്റെയാണ് പദ്ധതി. 2025 ഓടെ രണ്ട് ദശലക്ഷം പേര്‍ക്ക് അരികില്‍ തന്നെ പരിചരണം ലഭ്യമാക്കാനാണ് ശ്രമം. പദ്ധതി സമയം ലാഭിക്കാനും അനാവശ്യ അപ്പോയ്ന്റുകള്‍ ഒഴിവാക്കി ആശുപത്രികളിലെ തിരക്ക് കുറയ്ക്കാനും സഹായിക്കുമെന്ന് ആരോഗ്യമന്ത്രി കാരെന്‍ സ്മിത്ത് പറഞ്ഞു. എന്‍എച്ച്എസിലെ നീണ്ട കാത്തിരിപ്പിന് അവസാനം കൊണ്ടുവരികയാണ്

More »

ഈസ്റ്റര്‍ ആഘോഷത്തിനായി പുറത്തിറങ്ങിയാല്‍ റോഡിലെ വന്‍ ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങും; ഗാട്ട് വിക്ക് എയര്‍പോര്‍ട്ടില്‍ പണിമുടക്കും
ഈസ്റ്റര്‍ ആഘോഷത്തിനായി വാഹനവുമായി പുറത്തിറങ്ങിയാല്‍ റോഡില്‍ കിടക്കേണ്ടസ്ഥിതി വരുമെന്നു മുന്നറിയിപ്പ്. ദുഃഖവെള്ളി ദിനത്തില്‍ 20 ലക്ഷം പേര്‍ യാത്രയ്ക്കിറങ്ങിയപ്പോള്‍ വന്‍തോതില്‍ ട്രാഫിക് ബ്ലോക്കുണ്ടാകുമെന്ന മുന്നറിയിപ്പ് വന്നിരുന്നു. അതിലും വലിയ യാത്രാ ദുരിതമായിരിക്കും ഇക്കുറി ഈസ്റ്റര്‍ ദിനവും. എഞ്ചിനീയറിങ് ജോലികള്‍, എയര്‍പോര്‍ട്ട് പണി മുടക്ക് കൂടാതെ മഴയും പ്രതിസന്ധി കൂട്ടും. നെറ്റ് വര്‍ക്ക് റെയില്‍ 300 ലേറെ അറ്റകുറ്റപണികള്‍ വാരാന്ത്യത്തില്‍ നടപ്പാക്കുമെന്നാണ് റിപ്പോര്‍ട്ട്. തെക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ട്, സൗത്ത് വെയില്‍സ്, വടക്കന്‍ അയര്‍ലന്‍ഡിന്റെ കിഴക്കന്‍ ഭാഗങ്ങള്‍ എന്നിവയില്‍ യെല്ലോ മുന്നറിയിപ്പുണ്ട്. 2.7 ദശലക്ഷം പേര്‍ വാഹനങ്ങളില്‍ റോഡ് മാര്‍ഗ്ഗം യാത്ര ചെയ്യുമെന്നാണ് കണക്ക്. ചൂടു കൂടുതലായതിനാല്‍ വിനോദയാത്രയ്ക്ക് കൂടുതല്‍ പേരും ഇറങ്ങുമെന്നാണ് കരുതുന്നത്. നിലവില്‍

More »

സൗത്താംപ്ടണ്‍ മലയാളി ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍
ഈസ്റ്ററിനൊരുങ്ങുന്ന യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി മറ്റൊരു വിയോഗം കൂടി. സൗത്താംപ്ടണ്‍ മലയാളിയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിദ്യാഭ്യാസ രംഗത്ത് ജോലി ചെയ്തിരുന്ന കണ്ണൂര്‍ സ്വദേശി ഷിന്റോ പള്ളുരുത്തിലിന്റെ മരണം ഹൃദയാഘാതം മൂലമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഐല്‍ ഓഫ് വിറ്റിലെ ഹോട്ടല്‍ മുറിയില്‍ ഷിന്റോയയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സൗത്താംപ്ടണ്‍ ടൗണ്‍ സെന്ററിലാണ് ഷിന്റോ താമസിച്ചിരുന്നത്. ഭാര്യയും രണ്ടു പെണ്‍മക്കളും അടങ്ങുന്നതാണ് ഷിന്റോയുടെ കുടുംബം. നാട്ടില്‍ കണ്ണൂര്‍ ഉളിക്കല്‍ സ്വദേശിയാണെന്നാണ് വിവരം. വിശദ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ. വിവമറിഞ്ഞു മലയാളികള്‍ സ്ഥലത്തേയ്ക്ക് പോയിട്ടുണ്ട്.

More »

മോഡി തോമസ് ചങ്കന് മലയാളി സമൂഹത്തിന്റെ അന്ത്യാഞ്ജലി തിങ്കളാഴ്ച
യോര്‍ക്ക് മലയാളികളുടെ പ്രിയ ഗായകന്‍ മോഡി തോമസ് ചങ്കന് (55) തിങ്കളാഴ്ച മലയാളി സമൂഹം അന്ത്യാഞ്ജലി അര്‍പ്പിക്കും. യോര്‍ക്കിന് സമീപമുള്ള ക്ലിഫ്റ്റണിലെ സെന്റ് ജോസഫ് കത്തോലിക്കാ പള്ളിയിലാണ് പ്രാര്‍ത്ഥനാ ശുശ്രൂഷകളും പൊതു ദര്‍ശനവും 21ന് ഉച്ചകഴിഞ്ഞ് രണ്ടിന് തുടങ്ങുന്നത്. പിന്നീട് മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും. കാന്‍സര്‍ ബാധിതനായി ചികിത്സയിലിരിക്കേ ഏപ്രില്‍ 6ന് മോഡി അന്തരിച്ചത്. ഒരു മാസം മുമ്പ് മാത്രമാണ് മോഡിക്ക് കാന്‍സര്‍ സ്ഥിരീകരിച്ചത്. തൃശൂര്‍ പരേതരായ സി എ തോമസ് ചങ്കന്റെയും പരിയാരം പോട്ടോക്കാരന്‍ കുടുംബാംഗം അന്നം തോമസിന്റെയും മകനാണ്. ഭാര്യ : സ്റ്റീജ, പൂവത്തുശ്ശേരി തെക്കിനേടത്ത് കുടുംബാംഗം. ലീഡ്‌സ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായ റോയ്‌സ് മോഡി, എ ലെവല്‍ വിദ്യാര്‍ത്ഥിയായ അന്ന മോഡി എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍ : പരേതനായ ആന്‍ഡ്രൂസ് തോമസ്, ജെയ്‌സണ്‍ തോമസ്, പ്രിന്‍സ് ടോമി, പരേതയായ റോസിലി

More »

ലണ്ടനിലെ റോയല്‍ കോളജ് ഓഫ് ഫിസിഷ്യന്‍ അധ്യക്ഷയായി ഇന്ത്യക്കാരി
ലണ്ടന്‍ : ലണ്ടനിലെ പ്രശസ്തമായ റോയല്‍ കോളജ് ഓഫ് ഫിസിഷ്യന്‍(ആര്‍സിപി) 123മത് അധ്യക്ഷയായി ഇന്ത്യന്‍ വംശജ ഡോ.മുംതാസ് പട്ടേലിനെ തെരഞ്ഞെടുത്തു. ലോകമെമ്പാടുമുള്ള 40,000 അംഗങ്ങളുള്ള ഡോക്ടര്‍മാരുടെ കൂട്ടായ്മയുടെ തലപ്പത്തേക്കാണ് ഒരു ഇന്ത്യാക്കാരി നടന്ന് കയറിയിരിക്കുന്നത്. ഇംഗ്ലണ്ടിലേക്ക് കുടിയേറിയ ഇന്ത്യന്‍ ദമ്പതിമാരുടെ മകളായി ഡോ.മുംതാസ് വടക്കന്‍ പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ ലങ്കാഷെയറിലാണ് ജനിച്ചത്. മാഞ്ചസ്റ്ററില്‍ നെഫ്രോളജിസ്റ്റായി പ്രവര്‍ത്തിച്ച് വരുന്നു. പതിനാറാം നൂറ്റാണ്ട് മുതല്‍ പ്രവര്‍ത്തിക്കുന്ന ആര്‍സിപിയുടെ ആദ്യ ഇന്തോ ഏഷ്യന്‍ മുസ്ലീം അധ്യക്ഷയാണ് ഡോ. മുംതാസ്. ഒപ്പം ഈ പദവിയിലെത്തുന്ന അഞ്ചാമത്തെ വനിതയും. തിങ്കളാഴ്ചയാണ് ഔദ്യോഗിക വോട്ടിങ് അവസാനിച്ചത്. മുംതാസിന്റെ നാല് വര്‍ഷ കാലാവധി എന്ന് തുടങ്ങുമെന്ന കാര്യം വ്യക്തമായിട്ടില്ല. എല്ലാ അംഗങ്ങളുടെയും പിന്തുണയോടെ ആര്‍സിപിയെ ഏറ്റവും മികച്ച സംഘടനയാക്കി മാറ്റുമെന്ന് ഡോ.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions