യു.കെ.വാര്‍ത്തകള്‍

പുതിയ ശമ്പള വാഗ്ദാനവും നിരസിച്ച് ബിന്‍ തൊഴിലാളികള്‍; പണിമുടക്ക് തുടരും
സിറ്റി കൗണ്‍സിലിന്റെ പുതിയ ശമ്പള വാഗ്ദാനവും നിരസിച്ചതിനെ തുടര്‍ന്ന് സമരം തുടരാന്‍ ബര്‍മിംഗ്ഹാമിലെ ബിന്‍ തൊഴിലാളികള്‍. ഒരു മാസമായി തുടരുന്ന പണിമുടക്കില്‍ റോഡിന് ഇരുവശവും മാലിന്യം കുമിഞ്ഞുകൂടിയ അവസ്ഥയാണ്. പുതിയ വാഗ്ദാനത്തില്‍ തൃപ്തിയില്ലെന്നും 200 ഡ്രൈവര്‍മാരുടെ ശമ്പളം വെട്ടികുറയ്ക്കാനുള്ള സാധ്യത പരിഹരിക്കപ്പെടുന്നില്ലെന്നും യുണൈറ്റ് യൂണിയന്‍ പറഞ്ഞു. എന്നാല്‍ പുതിയ വാഗ്ദാനം ന്യായമാണെന്ന് ലേബര്‍ പാര്‍ട്ടി നേതൃത്വത്തിലുള്ള കൗണ്‍സില്‍ അവകാശപ്പെട്ടു. യുണൈറ്റ് യൂണിയനിലെ 97 ശതമാനം പേരും കരാറിനെ എതിര്‍ത്ത് വോട്ട് ചെയ്തു. വേസ്റ്റ് റീസൈക്ലിങ് ആന്‍ഡ് കളക്ഷന്‍ ഓഫീസര്‍ തസ്തികകള്‍ നീക്കം ചെയ്യാനുള്ള തീരുമാനത്തിനെതിരെയാണ് സമരം തുടങ്ങിയത്. 170 തൊഴിലാളികള്‍ക്ക് പ്രതിവര്‍ഷം എണ്ണായിരം പൗണ്ട് വരെ നഷ്ടമാകും. ചിലര്‍ക്ക് ഭാവിയിലെ ശമ്പള വര്‍ധനവ് നഷ്ടമായേക്കാമെന്നും യൂണിയന്‍ വ്യക്തമാക്കുന്നു. മോശം

More »

കുട്ടികള്‍ക്ക് ക്ലാസ് നഷ്ടപ്പെട്ടതിന് അമ്മയ്ക്ക് കോടതിയുടെ പിഴ ശിക്ഷ; യുകെ മലയാളികള്‍ ജാഗ്രതൈ!
നാട്ടില്‍ അവധിയ്ക്ക് പോകുന്ന മലയാളി കുടുംബങ്ങള്‍ കുട്ടികളുടെ സ്‌കൂള്‍ ദിനങ്ങള്‍ നഷ്ടമാകുന്നില്ലെന്നു ഉറപ്പാക്കിയില്ലെങ്കില്‍ കടുത്ത പിഴ ഒടുക്കേണ്ടിവരും. കുട്ടികള്‍ക്ക് ക്ലാസ് നഷ്ടപ്പെടുന്നത് കോടതി കയറുന്ന സ്ഥിതിയിലെത്തിയതോടെയാണിത്. ടേം ബ്രേക്കിന് ശേഷം രണ്ട് ദിവസം താമസിച്ച് സ്കൂളില്‍ ഹാജരായതിന് അമ്മയെ കോടതിയില്‍ ഹാജരാക്കി പിഴ ചുമത്തിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്. സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡില്‍ നിന്നുള്ള ഒരു സ്ത്രീക്കാണ് കോടതിയില്‍ ഹാജരായി പിഴ അടയ്ക്കേണ്ടി വന്നത്. തന്റെ മകളുടെ ആരോഗ്യസ്ഥിതി മോശമായതു കൊണ്ടാണ് സ്കൂളില്‍ ഹാജരാകാതിരുന്നത് എന്ന് കോടതിയില്‍ വാദിച്ചെങ്കിലും ശിക്ഷ വിധിക്കുകയായിരുന്നു. നിയമപരമായ കാരണങ്ങളാല്‍ പിഴ ചുമത്തപ്പെട്ട സ്ത്രീയുടെയും കുട്ടിയുടെയും പേര് വിവരങ്ങള്‍ വെളിപ്പെടുത്തപ്പെട്ടിട്ടില്ല. ട്രാവല്‍ ഏജന്‍സിയിലെ പ്രശ്നങ്ങള്‍ മൂലമാണ് കുടുംബത്തിന്റെ

More »

മാഞ്ചസ്റ്ററിലെ ജെബിന്‍ സെബാസ്റ്റിയന് 24ന് വിടയേകാന്‍ യുകെ മലയാളി സമൂഹം
മാഞ്ചസ്റ്ററില്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞ ജെബിന്‍ സെബാസ്റ്റ്യന് ഈമാസം 24ന് യുകെ മലയാളി സമൂഹം യാത്രാമൊഴിയേകും. വൈകുന്നേരം നാലുമുതല്‍ വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തിലാണ് വിടവാങ്ങല്‍ തിരുക്കര്‍മങ്ങള്‍ നടക്കുക. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ബിഷപ്പ് മാര്‍.ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികനാകും. മിഷന്‍ ഡയറക്ടര്‍ ഫാ.ജോസ് കുന്നുംപുറം ഉള്‍പ്പെടെ ഒട്ടേറെ വൈദീകര്‍ സഹകാര്‍മ്മികരാകും. വൈകുന്നേരം മൂന്നുമണിയോടെ ജെബിന്‍ ഏറെ ആഗ്രഹത്തോടെ വാങ്ങി ഏതാനും ദിവസങ്ങള്‍ മാത്രം താമസിച്ച വീട്ടില്‍ ഫ്യൂണറല്‍ ഡയറക്‌റ്റേഴ്‌സ് മൃതദഹം എത്തിക്കും. അവിടെ കുടുംബാംഗങ്ങള്‍ക്ക് മാത്രമാണ് അന്ത്യോപചാരം അര്‍പ്പിക്കുവാന്‍ അവസരം ഉണ്ടായിരിക്കുകയുള്ളൂ. നാലുമണിയോടെ സെന്റ് ആന്റണീസ് ദേവാലയത്തില്‍ ജെബിന്റെ മൃതദേഹം എത്തിക്കും. ദേവാലയ കവാടത്തില്‍ വൈദീകര്‍ പ്രാര്‍ത്ഥനകളോടെ സ്വീകരിച്ച് അള്‍ത്താരക്ക് മുന്നില്‍ മൃതദേഹം അടങ്ങിയ പേടകം

More »

മോഡി തോമസിന് വിട നല്‍കാന്‍ പ്രിയപ്പെട്ടവര്‍; പൊതുദര്‍ശനം 21ന്
യോര്‍ക്ക് മലയാളികളുടെ പ്രിയ ഗായകന്‍ മോഡി തോമസ് ചങ്കന്റെ (55) പൊതുദര്‍ശനം 21ന് ഉച്ചകഴിഞ്ഞ് രണ്ടിന് നടത്തും. പിന്നീട് മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും. കാന്‍സര്‍ ബാധിതനായി ചികിത്സയിലിരിക്കേ ഏപ്രില്‍ 6ന് മോഡി അന്തരിച്ചത്. യോര്‍ക്കിന് സമീപമുള്ള ക്ലിഫ്റ്റണിലെ സെന്റ് ജോസഫ് കത്തോലിക്കാ പള്ളിയിലാണ് പ്രാര്‍ത്ഥനാ ശുശ്രൂഷകളും പൊതു ദര്‍ശനവും ഒരുക്കുന്നത്. മലയാളി അസോസിയേഷന്‍ ഓഫ് യോര്‍ക്കിന്റെ എല്ലാ സാംസ്‌കാരിക പരിപാടികളും ആഘോഷങ്ങളും സംഘടിപ്പിക്കുന്നതില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചയാളാണ് മോഡി. മതപരമായ ചടങ്ങുകള്‍ ഉള്‍പ്പെടെ മലയാളികളുടെ മറ്റെല്ലാ കൂട്ടായ്മകളിലും സജീവ സാന്നിധ്യമായിരുന്നു. ഒരു മാസം മുമ്പ് മാത്രമാണ് മോഡിക്ക് കാന്‍സര്‍ സ്ഥിരീകരിച്ചത്. തൃശൂര്‍ പരേതരായ സി എ തോമസ് ചങ്കന്റെയും പരിയാരം പോട്ടോക്കാരന്‍ കുടുംബാംഗം അന്നം തോമസിന്റെയും മകനാണ്. ഭാര്യ : സ്റ്റീജ, പൂവത്തുശ്ശേരി

More »

ലേബര്‍ എം പി തുലിപ് സിദ്ദിഖിനെതിരെ ബംഗ്ലാദേശിന്റെ അറസ്റ്റ് വാറന്റ്
യുകെയിലെ ലേബര്‍ എം പി തുലിപ് സിദ്ദിഖിനെതിരെ ബംഗ്ലാദേശ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. പുറത്താക്കപ്പെട്ട മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയില്‍ നിന്ന് അനധികൃതമായി ഭൂമി കൈപ്പറ്റിയ കുറ്റത്തിനാണ് അറസ്റ്റ് പുറപ്പെടുവിച്ചിരിക്കുന്നത്. യുകെയിലെ മുന്‍ സിറ്റി മിനിസ്റ്റര്‍ ആണ് തുലിപ് സിദ്ദിഖ് . സിദ്ദിഖ് ഉള്‍പ്പെടെ ഹസീനയുമായി ബന്ധമുള്ള 53 പേര്‍ക്ക് വാറന്റ് പുറപ്പെടുവിച്ചതായി ബംഗ്ലാദേശ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുകെയും ബംഗ്ലാദേശും തമ്മില്‍ ഔപചാരികമായി കുറ്റാരോപിതരെ കൈമാറ്റം ചെയ്യാനുള്ള ഉടമ്പടി ഇല്ല. എന്നാല്‍ തുലിപ് സിദ്ദിഖിനെതിരെയുള്ള ആരോപണങ്ങളില്‍ ഒരു അടിസ്ഥാനവുമില്ലെന്ന് അവരുടെ പ്രതിനിധി പറഞ്ഞു. നിയമവിരുദ്ധമായ മാര്‍ഗങ്ങളിലൂടെ ധാക്കയില്‍ അവര്‍ക്ക് ഭൂമി ലഭിച്ചുവെന്ന ആരോപണങ്ങളില്‍ സത്യമില്ലെന്നാണ് തുലിപ് സിദ്ദിഖിന്റെ പ്രതിനിധി പറഞ്ഞത്. പുറത്താക്കപ്പെട്ട ബംഗ്ലാദേശ് മുന്‍

More »

പുതിയ കാന്‍സര്‍ വാക്സിന്‍ വികസിപ്പിച്ചു എന്‍എച്ച്എസ് ഇംഗ്ലണ്ട്
ഇംഗ്ലണ്ടിലെ മെലനോമ രോഗികള്‍ക്ക് പുതിയ കാന്‍സര്‍ വാക്സിന്‍ വികസിപ്പിച്ച് എന്‍എച്ച്എസ്. അഡ്വാന്‍സഡ് സ്കിന്‍ കാന്‍സറായ മെലനോമ രോഗികള്‍ക്കാണ് എന്‍എച്ച്എസ് പരീക്ഷണത്തിലൂടെ പുതിയ കാന്‍സര്‍ വാക്സിന്‍ ലഭ്യമാകുക. iSCIB1+ (ImmunoBody) എന്ന് വിളിക്കപ്പെടുന്ന ഈ വാക്സിന്‍, രോഗപ്രതിരോധ സംവിധാനത്തെ കാന്‍സര്‍ കോശങ്ങളെ തിരിച്ചറിയാനും ആക്രമിക്കാനും സഹായിക്കും. എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ കാന്‍സര്‍ വാക്സിന്‍ ലോഞ്ച് പാഡിന്റെ (സിവിഎല്‍പി) ഭാഗമായാണ് പരീക്ഷണം നടക്കുന്നത്. കുടല്‍ കാന്‍സര്‍ വാക്സിനിനായുള്ള പരീക്ഷണങ്ങളില്‍ ചേരാന്‍ നിരവധി രോഗികളെ സിവിഎല്‍പി ഇതിനോടകം സഹായിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മെലാനോമയ്ക്കുള്ള പരീക്ഷണം ആരംഭിച്ചിരിക്കുന്നത്. 2030 ആകുമ്പോഴേക്കും ഇംഗ്ലണ്ടിലെ 10,000 രോഗികള്‍ക്ക് വ്യക്തിഗത കാന്‍സര്‍ ചികിത്സകള്‍ നല്‍കുക എന്നതാണ് പരീക്ഷണത്തിന്റെ ലക്ഷ്യം. ഇംഗ്ലണ്ടിലുടനീളമുള്ള ആശുപത്രികള്‍

More »

ജയിലിലും മെരുങ്ങാത്ത മാഞ്ചസ്റ്റര്‍ അരീനാ ബോംബര്‍; ജയില്‍ ഓഫീസര്‍മാരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു
മാഞ്ചസ്റ്റര്‍ അരീനാ ബോംബിംഗിലെ കുറ്റവാളി ഹാഷെം അബേദി ജയിലില്‍ പ്രിസണ്‍ ഓഫീസര്‍മാര്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ട സംഭവത്തില്‍ തീവ്രവാദ വിരുദ്ധ പോലീസ് അന്വേഷണം ആരംഭിച്ചു. തീവ്രവാദി അക്രമങ്ങളിലെ കുറ്റവാളികളില്‍ ഒരാളാണ് ഇയാള്‍. ശനിയാഴ്ച നടന്ന അക്രമങ്ങളില്‍ ഓഫീസര്‍മാര്‍ക്ക് പൊള്ളലേല്‍ക്കുകയും, കുത്തേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കൗണ്ടി ഡുര്‍ഹാമിലെ എച്ച്എംപി ഫ്രാങ്ക്‌ലാന്‍ഡ് ജയിലില്‍ ഓഫീസര്‍മാര്‍ക്ക് ജീവന്‍ അപകടത്തിലാക്കുന്ന പരുക്കുകളാണ് ഏറ്റതെന്ന് പ്രിസണ്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ പറഞ്ഞു. 2017 ചാവേര്‍ അക്രമണം നടത്താന്‍ സഹോദരനെ സഹായിച്ച 28-കാരനായ അബേദി തിളപ്പിച്ച പാലക എണ്ണ ഓഫീസര്‍മാര്‍ക്ക് നേരെ ഒഴിക്കുകയായിരുന്നു. കൂടാതെ സ്വയം തയ്യാറാക്കിയ ആയുധങ്ങള്‍ ഉപയോഗിച്ച് ഇവരെ കുത്തിപ്പരുക്കേല്‍പ്പിക്കുകയും ചെയ്തു. ഒരു തടവുകാരന്റെ അക്രമണത്തില്‍ പരുക്കേറ്റ മൂന്ന് ഓഫീസര്‍മാരെ ആശുപത്രിയില്‍

More »

യുകെയില്‍ മലയാളി യുവാവ് ബ്രെയിന്‍ ട്യൂമര്‍ ബാധിച്ചു മരണമടഞ്ഞു
യുകെ മലയാളികള്‍ക്ക് നൊമ്പരമായി കാര്‍ഡിഫ് മലയാളി യുവാവിന്റെ മരണ വാര്‍ത്ത. ക്‌നാനായ സമൂഹത്തിലെ ആദ്യകാല കുടിയേറ്റക്കാരായ തയ്യില്‍ തങ്കച്ചന്റെയും ബെസ്സിയുടെയും മകനായ ആശിഷ് തങ്കച്ചന്‍(35) ആണ് മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ബ്രെയിന്‍ ട്യൂമര്‍ ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. കാര്‍ഡിഫിലെ യുവജനതക്ക് എപ്പോഴും ഒരു മാര്‍ഗദര്‍ശിയായിരുന്നു ആശിഷിന്റെ മരണം യുകെ മലയാളി സമൂഹത്തിന് തീരാ വേദനയായി നൊമ്പരമായി മാറുകയാണ്. കലാ കായിക മേഖലകളില്‍ നിറഞ്ഞ് നിന്ന ആശിഷ് ഒരു മല്ല ഡാന്‍സ് കൊറിയോഗ്രാഫര്‍ ആയിരുന്നു. ഏഷ്യാനെറ്റ് ഡാന്‍സ് ഷോയില്‍ പങ്ക്കെടുത്തിരുന്നു. കാര്‍ഡിഫിലെ ആദ്യത്തെ ക്രിക്കറ്റ് ക്ലബ് ആയ കാര്‍ഡിഫ് കാമിയോസ് ക്രിക്കറ്റ് ക്ലബ്ബിന്റെ നേടും തൂണായിരുന്ന ആശിഷ് നമ്പര്‍ വണ്‍ ബാഡ്മിന്റണ്‍ പ്ലയെര്‍ കൂടിയായിരുന്നു. ദേശീയതലത്തില്‍ വളരെയേറെ ബാഡ്മിന്റണ്‍

More »

ഇംഗ്ലണ്ടിലെ അധ്യാപകര്‍ 2.8% ശമ്പളവര്‍ധന തള്ളി സമരത്തിന് ഒരുങ്ങുന്നു
ഗവണ്‍മെന്റ് മുന്നോട്ട് വെച്ച ശമ്പളവര്‍ദ്ധന നിര്‍ദ്ദേശം നാഷണല്‍ എഡ്യുക്കേഷന്‍ യൂണിയന്‍ അംഗങ്ങള്‍ വന്‍ഭൂരിപക്ഷത്തില്‍ തള്ളിക്കളഞ്ഞതോടെ ഇംഗ്ലണ്ടില്‍ അധ്യാപകരുടെ സമരത്തിന് സാധ്യത തെളിയുന്നു. 2.8% ശമ്പളവര്‍ദ്ധനയാണ് ഗവണ്‍മെന്റ് അധ്യാപകര്‍ക്കായി അനുവദിച്ചത്. എന്നാല്‍ 93.7 ശതമാനം പേരും ഈ നിര്‍ദ്ദേശം അപര്യാപ്തമെന്ന് ചൂണ്ടിക്കാണിച്ച് തള്ളിക്കളഞ്ഞു. പേ ഓഫര്‍ സ്വീകരിച്ചാല്‍ സ്‌കൂളുകള്‍ക്ക് ശമ്പളവര്‍ദ്ധനവിനുള്ള പണം നിലവിലെ ബജറ്റില്‍ നിന്ന് തന്നെ കണ്ടെത്തേണ്ടതുണ്ടായിരുന്നു. എന്നാല്‍ സ്‌കൂള്‍ ബജറ്റുകള്‍ ഇപ്പോള്‍ തന്നെ അമിതസമ്മര്‍ദം നേരിടുകയാണെന്ന് യൂണിയന്‍ അവകാശപ്പെടുന്നു. മെച്ചപ്പെട്ട ഡീല്‍ നേടിയെടുക്കാന്‍ പണിമുടക്കിന് ഇറങ്ങാന്‍ തയ്യാറാണെന്ന് 83% അധ്യാപകരാണ് വ്യക്തമാക്കിയത്. ഇംഗ്ലണ്ടിലെ സ്റ്റേറ്റ് സ്‌കൂളുകളില്‍ നിന്നുള്ള 134,487 അധ്യാപകരാണ് വോട്ട് ചെയ്തത്. അതുകൊണ്ട് തന്നെ ഒരു പിന്‍മാറ്റത്തിന്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions