യു.കെ.വാര്‍ത്തകള്‍

വിദേശ നഴ്‌സുമാരെയും, ഡോക്ടര്‍മാരെയും കുറയ്ക്കാനുള്ള മന്ത്രിമാരുടെ പദ്ധതിയ്‌ക്കെതിരെ എംപിമാര്‍
എന്‍എച്ച്എസില്‍ വിദേശ ജീവനക്കാരെ കുറയ്ക്കാനുള്ള പദ്ധതിയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി എംപിമാര്‍. നഴ്‌സുമാര്‍, ഡോക്ടര്‍മാര്‍, മിഡ്‌വൈഫുമാര്‍, എന്നിവരെ വിദേശത്ത് നിന്നും റിക്രൂട്ട് ചെയ്തതിലൂടെ എന്‍എച്ച്എസിന് 14 ബില്ല്യണ്‍ പൗണ്ടിലേറെ ലാഭമുണ്ടായെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തി. അതേസമയം, ആരോഗ്യ പ്രവര്‍ത്തകരെ ലഭിച്ച പല രാജ്യങ്ങളിലും ജീവനക്കാരുടെ ക്ഷാമം നിലനില്‍ക്കുന്നുണ്ട്. ഇവരെ പിന്തുണയ്ക്കാനുള്ള ഉത്തരവാദിത്വം യുകെയ്ക്കുണ്ട്. ആവശ്യമുള്ളത് ഊറ്റുക മാത്രമല്ല ചെയ്യേണ്ടത്, ഓള്‍ പാര്‍ട്ടി പാര്‍ലമെന്ററി ഗ്രൂപ്പ് കണ്ടെത്തി. 2035 ആകുമ്പോള്‍ 10 ശതമാനം വിദേശ റിക്രൂട്ട്‌മെന്റ് കുറയ്ക്കാനാണ് ഗവണ്‍മെന്റ് പ്ലാന്‍. എന്നാല്‍ ഇത് അമിത പ്രതീക്ഷയാണെന്ന് അന്വേഷണം പറയുന്നു. നിലവില്‍ വിദേശ ജീവനക്കാരെ ഹെല്‍ത്ത് സര്‍വീസ് ആശ്രയിക്കുന്ന തോതാണ് ഇതിന് കാരണം. 'ആ തരത്തില്‍ എന്‍എച്ച്എസ്

More »

എന്‍എച്ച്എസിലെ കാത്തിരിപ്പ്; സ്വകാര്യ ചികിത്സയ്ക്ക് ചാകര; സാധാരണക്കാര്‍ക്ക് ചികിത്സയില്ല!
എന്‍എച്ച്എസ് ചികിത്സയ്ക്കുള്ള നീണ്ട കാത്തിരിപ്പു മൂലം കൂടുതല്‍ പേര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുന്നതായി റിപ്പോര്‍ട്ട്. ഹെല്‍ത്ത് വാച്ച് ഇംഗ്ലണ്ടിന്റെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 16 ശതമാനം പേരാണ് സ്വകാര്യ സെക്ടര്‍ സേവനം ഉപയോഗിച്ചുവെന്ന് കണ്ടെത്തിയത്. രണ്ടു വര്‍ഷം മുമ്പ് ഇതു 9 ശതമാനമായിരുന്നു. സമ്പന്ന വിഭാഗത്തില്‍പ്പെട്ടവരാണ് സ്വകാര്യ ചികിത്സയെ ആശ്രയിക്കുന്നത്. 80000 പൗണ്ടിലധികം വരുമാനമുള്ളവരില്‍ 35 ശതമാനം കഴിഞ്ഞ വര്‍ഷം സ്വകാര്യ സേവനം ഉപയോഗിച്ചതായി പഠനം പറയുന്നു. എന്‍എച്ച്എസില്‍ മിക്കപ്പോഴും വൈദ്യ പരിശോധനകളും സ്‌കാനിങ്ങുകളും വൈകുന്നതു മൂലമാണ് പലരും ആദ്യം സ്വകാര്യ രംഗത്ത് പോകുന്നതും പരിശോധനാഫലങ്ങള്‍ എന്‍എച്ച്എസിലേക്ക് നല്‍കി ഉടന്‍ ചികിത്സ ലഭിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന പ്രവണതയുണ്ട്. സ്വകാര്യ മേഖലയില്‍ ചില പരിശോധനകള്‍ 48 മണിക്കൂറിനകം നടത്താന്‍ സാധിക്കുന്ന സ്ഥാനത്ത്

More »

യുകെയില്‍ മാനസികാരോഗ്യ പ്രശ്നങ്ങളുടെ പേരില്‍ ബെനഫിറ്റ് ക്ലെയിം റെക്കോര്‍ഡില്‍
യുകെയില്‍ ബെനഫിറ്റ് കൈപ്പറ്റി ജീവിക്കുന്നവരുടെ എണ്ണം റെക്കോര്‍ഡ് തലത്തിലെത്തി. ജോലി ചെയ്യാന്‍ കഴിയാത്ത വിധത്തില്‍ മാനസികാരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതായി അവകാശപ്പെട്ട് 1.3 മില്ല്യണ്‍ പേര്‍ ഇപ്പോള്‍ പുതുതായി ബെനഫിറ്റ് ക്ലെയിം ചെയ്യുന്നു. 2024-ല്‍ ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയതിന് ശേഷം സ്ഥിതി കൂടുതല്‍ വഷളായതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മാനസികാരോഗ്യ പ്രശ്നങ്ങളുടെ പേരില്‍ ക്ലെയിം ചെയ്യുന്നവരുടെ എണ്ണം 17 ശതമാനം വര്‍ധിച്ചു. 2025 നവംബറിലെ കണക്കുകള്‍ പ്രകാരം യൂണിവേഴ്സല്‍ ക്രെഡിറ്റ് ഹെല്‍ത്ത് ക്ലെയിം കൈപ്പറ്റുന്നവരില്‍ 1,344,500 പേര്‍ മാനസികവും പെരുമാറ്റവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നേരിടുന്നവരാണ്. 2024 നവംബറില്‍ ഇത് 1,153,400 ആയിരുന്നു. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് വര്‍ക്ക് & പെന്‍ഷന്‍സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഉത്കണ്ഠ, വിഷാദം പോലുള്ള പ്രശ്നങ്ങളുടെ പേരില്‍ ക്ലെയിം ചെയ്യുന്നവരുടെ എണ്ണം

More »

ലോക്കല്‍ തെരഞ്ഞെടുപ്പില്‍ ലേബര്‍ തിരിച്ചടി നേരിട്ടാല്‍ സ്റ്റാര്‍മര്‍ വിഴും!; കസേര പിടിക്കാന്‍ ഫോറിന്‍ സെക്രട്ടറി
പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുടെ പിന്‍ഗാമിയാകാന്‍ ഫോറിന്‍ സെക്രട്ടറി വെറ്റ് കൂപ്പര്‍ അണിയറനീക്കം സജീവമാക്കുന്നതായി റിപ്പോര്‍ട്ട്. മേയ് മാസത്തിലെ ലോക്കല്‍ തെരഞ്ഞെടുപ്പില്‍ ലേബര്‍ വീണാല്‍ കീര്‍ സ്റ്റാര്‍മര്‍ക്ക് പുറത്തേക്കുള്ള വഴിതെളിയും. വിമര്‍ശകര്‍ ഇതിനായി നീക്കം തുടങ്ങിയിട്ടുണ്ട്. എഡ് മിലിബന്ദിന് ചാന്‍സലറാകാന്‍ ടിക്കറ്റ് നല്‍കി നം.10 പിടിക്കാനാണ് കൂപ്പറിന്റെ നീക്കം. ഇത് സംഭവിച്ചാല്‍ പാര്‍ട്ടിയെ ഒരുമിപ്പിക്കുന്ന നേതാവായി അവതരിക്കാനാണ് കൂപ്പറിന്റെ നീക്കം. അടുത്ത പൊതുതെരഞ്ഞെടുപ്പിലേക്ക് നയിക്കാന്‍ പാര്‍ട്ടി തന്നെ ആവശ്യപ്പെടുമെന്നാണ് കൂപ്പറിന്റെ അനുകൂലികള്‍ കരുതുന്നത്. മുന്‍ ലേബര്‍ നേതാവായ എഡ് മിലിബന്ദിനെ ചാന്‍സലറായി നിയോഗിക്കാനാണ് പദ്ധതി. പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ അടുത്ത നേതാവാകാനുള്ള പട്ടികയില്‍ മുന്നിലാണ് എനര്‍ജി സെക്രട്ടറി മിലിബന്ദ്. എന്നാല്‍ കൂപ്പര്‍ 11-ാം

More »

ഡല്‍ഹി മെട്രോ എത്ര ഭേദം; ലണ്ടനിലെ പൊതുഗതാഗതത്തിലെ വൃത്തിയില്ലായ്മ ചൂണ്ടിക്കാട്ടി ഇന്ത്യന്‍ യുവതി
സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെ ലണ്ടനിലെ വൃത്തിഹീനമായ പൊതുഗതാഗത സംവിധാനത്തെ വിമര്‍ശിച്ച് ഇന്ത്യന്‍ യുവതി. ഡല്‍ഹി മെട്രോയുമായി താരതമ്യം ചെയ്തുകൊണ്ടായിരുന്നു യുവതി വൃത്തിയില്ലാത്ത ലണ്ടനിലെ മെട്രോയെ കുറിച്ച് തുറന്നുപറഞ്ഞത്. ഡല്‍ഹി മെട്രോ വളരെയധികം വൃത്തിയുള്ളതും സുരക്ഷിതവുമാണെന്ന് വ്‌ളോഗറായ മെഹര്‍മ വീഡിയോയില്‍ പറയുന്നു. വീഡിയോ വലിയ തോതില്‍ ചര്‍ച്ചയാവുകയാണ്. ലണ്ടന്‍ നഗരത്തിലെ പൊതുയിടങ്ങളില്‍ നിന്നുമുള്ള ദൃശ്യങ്ങള്‍ യുവതി വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലണ്ടനെ കുറിച്ചുള്ള ആളുകളുടെ ധാരണ തെറ്റാണെന്നും ലണ്ടനെ മഹത്വവല്‍ക്കരിക്കുന്നവര്‍ ഈ വീഡിയോ കാണണമെന്നും യുവതി പറയുന്നുണ്ട്. 'ഇത് ലണ്ടന്‍ ആണേ..' എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. കാഴ്ചക്കാരെ അലോസരപ്പെടുത്തുന്നതാണ് ഇതിലെ കാണുന്ന ദൃശ്യങ്ങള്‍. മെട്രോയില്‍ സഞ്ചരിക്കുന്ന ആളുകളും ദുര്‍ഗന്ധം കാരണം മുഖം

More »

ഇംഗ്ലണ്ടില്‍ ഏഴിലൊന്ന് എന്‍എച്ച്എസ് ജീവനക്കാര്‍ക്കും അക്രമം നേരിട്ടതായി സര്‍വേ
ഇംഗ്ലണ്ടില്‍ ആയിരക്കണക്കിന് എന്‍എച്ച്എസ് ജീവനക്കാര്‍ അക്രമണങ്ങള്‍ക്കും, അപമാനത്തിനും ഇരയാകുന്നു. എന്‍എച്ച്എസ് ജീവനക്കാര്‍ വ്യാപകമായി അക്രമത്തിന് ഇരയാകുകയും, അപമാനങ്ങളും, ബുള്ളിയിംഗും, വംശവെറിയും നേരിടുന്നതായാണ് പുതിയ എന്‍എച്ച്എസ് റിപ്പോര്‍ട്ട്. ഹെല്‍ത്ത് സര്‍വീസിന്റെ 2025 സ്റ്റാഫ് സര്‍വേയിലാണ് ഏഴിലൊന്ന് ജീവനക്കാര്‍ രോഗികളുടെയോ, പൊതുജനങ്ങളുടെയോ അതിക്രമങ്ങള്‍ നേരിട്ടതായി കണ്ടെത്തിയത്. കാല്‍ശതമാനം ജീവനക്കാര്‍ അപമാനങ്ങളും, ബുള്ളിയിംഗും, ചൂഷണവും നേരിട്ടതായി വ്യക്തമാക്കി. ഇത് മൂന്ന് വര്‍ഷത്തിനിടെ ഉയര്‍ന്ന തോതിലാണ്. എന്‍എച്ച്എസില്‍ 1.5 മില്ല്യണ്‍ ജോലിക്കാരാണുള്ളത്. ഇത് പ്രകാരം 2025-ല്‍ മാത്രം 217,000 പേര്‍ അക്രമത്തിനും, 380,000 അപമാനങ്ങളും, ബുള്ളിയിംഗും റിപ്പോര്‍ട്ട് ചെയ്‌തെന്നാണ് വ്യക്തമാകുന്നത്. ലൈംഗിക പീഡനങ്ങള്‍ റെക്കോര്‍ഡ് തോതില്‍ എത്തിയെന്നും കണക്കുകള്‍ പറയുന്നു. പത്തിലൊന്ന് എന്‍എച്ച്എസ് ജീവനക്കാര്‍,

More »

യുകെയില്‍ പെട്രോള്‍ വില 18 മാസത്തെ ഉയര്‍ച്ചയില്‍; വാറ്റ് ഇനത്തില്‍ ഖജനാവിലേക്ക് ഒഴുകുക 1 ബില്ല്യണ്‍ പൗണ്ട്
ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ യുകെയിലെ പെട്രോള്‍ പമ്പുകളില്‍ വിലകള്‍ കുതിച്ചുയരുകയാണ്. പെട്രോള്‍ വില 18 മാസത്തെ ഉയര്‍ന്ന നിരക്കിലാണ് എത്തിയത്. പമ്പുകളിലെ വില വര്‍ധിപ്പിക്കുന്നതിനെതിരെ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് റീട്ടെയിലര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. മിഡില്‍ ഈസ്റ്റ് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ധന കമ്പനി മേധാവികളുമായി ചാന്‍സലര്‍ ചര്‍ച്ച നടത്തി. വില വര്‍ധന ആവശ്യത്തിനുള്ളത് മാത്രമായിരിക്കണമെന്ന് റീവ്‌സ് കമ്പനി മേധാവികളോട് പറഞ്ഞു. മര്യാദയില്ലാത്ത നിരക്ക് വര്‍ധനവുകള്‍ അംഗീകരിക്കില്ലെന്ന് എനര്‍ജി സെക്രട്ടറി എഡ് മിലിബന്ദും പറഞ്ഞു. അതേസമയം സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ധനവില വര്‍ധിക്കുന്നത് ട്രഷറിയെ സംബന്ധിച്ച് സന്തോഷമുള്ള കാര്യം കൂടിയാണ്. നിരക്ക് വര്‍ധനവുകളുടെ പശ്ചാത്തലത്തില്‍ വര്‍ഷത്തില്‍ 1 ബില്ല്യണ്‍ പൗണ്ട് അധികം ലഭിക്കാന്‍ ഇത് വഴിയൊരുക്കും.

More »

ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വരവ് കുറഞ്ഞതോടെ വിലക്കയറ്റ ഭീഷണി; യുദ്ധം നീണ്ടാല്‍ പ്രതിസന്ധികളേറെ
മിഡില്‍ ഈസ്റ്റ് സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ യുകെയിലും ഭക്ഷ്യോല്‍പ്പന്നങ്ങളുടെ ക്ഷാമവും അനുഭവപ്പെട്ടു തുടങ്ങി. ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വരവ് കുറഞ്ഞതോടെ വിലക്കയറ്റ ഭീഷണിയും മുന്നിലുണ്ട്. അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനെ ആക്രമിക്കുകയും ഇറാന്‍ ഗള്‍ഫ് രാജ്യങ്ങളെ ഒന്നടകം ലക്ഷ്യമിടുകയും ഹോര്‍മുസ് കടലിടുക്ക് അടക്കുകയും ചെയ്തതോടെ ഗ്യാസ്- ചരക്കു നീക്കം വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്.വിലക്കയറ്റം വന്‍ തോതില്‍ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ക്രൂഡ് ഓയില്‍ വില കുതിച്ചുയരുകയാണ്. പാചകവാതക പ്രതിസന്ധിയും രൂക്ഷമാണ്. സാധാരണ കപ്പല്‍ ചാലുകള്‍ക്ക് പകരമായി ആഫ്രിക്കയിലെ ഗുഡ്‌ഹോപ് മുനമ്പ് വഴി 6000 കിലോമീറ്റര്‍ അധിക യാത്ര ചെയ്താണ് വിതരണക്കാര്‍ രാജ്യത്തേക്ക് സാധനങ്ങള്‍ എത്തിക്കുന്നത്. ഗതാഗത നിരക്കു കൂട്ടുന്നതും സാധനങ്ങളെത്തിക്കാന്‍ രണ്ടാഴ്ച വരെ കാലതാമസം നേരിടുകയും ചെയ്യും. ചെലവ്

More »

രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ തറയിലിടിച്ചു കൊന്ന അമ്മയ്ക്ക് ജീവപര്യന്തം
പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ തന്റെ രണ്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ തറയിലിടിച്ചു കൊന്ന അമ്മയ്ക്ക് ജീവപര്യന്തം തടവ്. 31കാരിയായ സാറ അര്‍സലന്‍ ആണ് തന്റെ രണ്ട് മാസം മാത്രം പ്രായമുള്ള ഹര്‍ലീന്‍ ബെയ്ന്‍സ് എന്ന മകളെ ശക്തമായി കുലുക്കുകയും തല തുടര്‍ച്ചയായി മേശയില്‍ അടിക്കുകയുമായിരുന്നു. 2020 ജൂലൈ 23ന് അവരുടേ ബ്ലാക്ക് കണ്‍ട്രിയിലെ വീട്ടില്‍ വെച്ചായിരുന്നു സംഭവം. ഏതാനും സെക്കന്റുകള്‍ മാത്രം നീണ്ടു നിന്ന ആക്രമണത്തില്‍ ഹര്‍ലീന് തലയോട്ടിയിലും മസ്തിഷ്‌കത്തിലും ഗുരുതരമായ പരിക്കേറ്റിരുന്നു. എന്നിട്ടും, തന്റെ മകളുടെ മരണം ഒരു അപകട മരണമാണെന്ന് അന്വേഷണോദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാന്‍ അര്‍സലന്‍ ശ്രമിച്ചു. ഇന്നലെ, കവന്‍ട്രി ക്രൗണ്‍ കോടതിയില്‍ നടന്ന വിചാരണയില്‍ അവര്‍ കുറ്റക്കാരിയാണെന്ന് തെളിഞ്ഞു. തുടര്‍ന്ന് ജീവപര്യന്തം തടവാണ് കോടതി വിധിച്ചത്. ചുരുങ്ങിയത് 19 വര്‍ഷമെങ്കിലും തടവ് അനുഭവിച്ചാല്‍ മാത്രമെ പരോള്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions