യു.കെ.വാര്‍ത്തകള്‍

ബിബിസി വാര്‍ത്താ വിഭാഗത്തില്‍ വന്‍ വെട്ടിനിരത്തല്‍; 2000 പേരുടെ ജോലിനഷ്ടമാകും
ബ്രിട്ടീഷ് പൊതുമാധ്യമ സ്ഥാപനം ബിബിസിയുടെ വാര്‍ത്താ വിഭാഗത്തില്‍ വന്‍ വെട്ടിനിരത്തല്‍. 15% വരെ ചെലവ് കുറയ്ക്കാനുള്ള തീരുമാനം ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. . ഇതോടെ നൂറുകണക്കിന് ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടാനുള്ള സാധ്യത ഉയര്‍ന്നിരിക്കുകയാണ്. ബിബിസി ആകെ നടപ്പാക്കുന്ന 600 മില്യണ്‍ പൗണ്ട് ചെലവ് കുറയ്ക്കല്‍ പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി. ഏകദേശം 21,500 ജീവനക്കാരില്‍ 10% പേര്‍ക്ക് ജോലി പോകും വാര്‍ത്താ വിഭാഗം ബിബിസി ജീവനക്കാരില്‍ ജോലിക്കാര്‍ പോകുന്നതോടെ പ്രവര്‍ത്തനത്തെ തന്നെ ബാധിക്കും. മുന്‍ ഗൂഗിള്‍ എക്‌സിക്യൂട്ടീവ് ആയ മാറ്റ് ബ്രിട്ടന്‍ മേയ് 18 മുതല്‍ ഡയറക്ടര്‍ ജനറലായി ചുമതലയേല്‍ക്കാനിരിക്കെയാണ് ഈ തീരുമാനം. മുന്‍ ഡയറക്ടര്‍ ജനറല്‍ ടിം ഡേവി രാജിവച്ചതിന് പിന്നാലെയാണ് പുതിയ നിയമനം. ബിബിസി കഴിഞ്ഞ കാലത്ത് നിരവധി വിവാദങ്ങള്‍ നേരിട്ടിരുന്നു. ട്രംപ് നടത്തിയ പ്രസംഗം എഡിറ്റ് ചെയ്തതിനെ തുടര്‍ന്നുണ്ടായ

More »

തദ്ദേശ തെരഞ്ഞെടുപ്പില്‍ മരുമകള്‍ക്ക് സുരക്ഷിത വാര്‍ഡ്; സ്റ്റാര്‍മറിനെതിരെ വിമര്‍ശനം
പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ക്കെതിരെ വിവാദങ്ങള്‍ ഒന്നിന് പിറകെ ഒന്നായി വരുകയാണ്. പല സിറ്റിംഗ് കൗണ്‍സിലര്‍മാര്‍ക്കും മത്സരിക്കാന്‍ അനുവാദം നല്‍കാതെ മാറ്റി നിര്‍ത്തിയപ്പോള്‍, തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി സ്റ്റാര്‍മര്‍ സ്വന്തം മരുമകള്‍ക്ക് സുരക്ഷിതമായ ഒരു സീറ്റ് ഉറപ്പിച്ചു എന്നതാണ് ആരോപണം. സ്റ്റാര്‍മറുടെ സഹോദരി കാതറിന്‍ സ്വാബേയുടെ മകള്‍ എല്ലി സാന്‍ഡോവറിന് കഴിഞ്ഞ ആഗസ്റ്റിലായിരുന്നു ബെന്‍ഷാം നാനൊര്‍ വാര്‍ഡില്‍ മത്സരിക്കാനുള്ള അവസരം നല്‍കിയത്. പ്രത്യക്ഷ ആരോപണങ്ങളൊ വിവാദങ്ങളോ ഒന്നും തന്നെയില്ലാതിരിക്കെ യൂനിസ് ഓ ഡെയിം, എനിഡ് മോലിന്യുക്‌സ് എന്നീ രണ്ട് ലേബര്‍ കൗണ്‍സിലര്‍മാര്‍ക്ക് അന്ന് മത്സരിക്കാനുള്ള അവസരം നിഷേധിച്ചിരുന്നു. മാത്രമല്ല, ക്രോയ്‌ഡോണില്‍ അര ഡസനോളം സിറ്റിംഗ് കൗണ്‍സിലര്‍മാര്‍ക്ക് മത്സരിക്കാനുള്ള അവസരവും അന്ന് നിഷേധിച്ചിരുന്നു. അവരില്‍ ഭൂരിഭാഗവും വംശീയ

More »

ഇറാനിലെ യുദ്ധം ബ്രിട്ടനില്‍ മെഡിസിന്‍ ക്ഷാമം രൂക്ഷമാക്കി; ഫാര്‍മസികളില്‍ സുപ്രധാന മരുന്നുകള്‍ ലഭ്യമല്ല!
ഇറാനിലെ യുദ്ധം ബ്രിട്ടന് മരുന്നുകള്‍ ലഭിക്കുന്നതില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. വര്‍ഷങ്ങള്‍ക്കിടെ കാണാത്ത വിധത്തിലാണ് മരുന്ന് ക്ഷാമം നേരിടുന്നത്. ഇത് സ്‌ട്രോക്ക്, ഹൃദയാഘാതം, ചുഴലി രോഗികളില്‍ പെടുന്ന രോഗികള്‍ക്ക് ആവശ്യമായ മരുന്നുകള്‍ കിട്ടാത്ത അവസ്ഥ സമ്മാനിക്കും. ആഗോള വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങളാണ് പ്രതിസന്ധിക്ക് കാരണമെങ്കിലും ബ്രിട്ടനിലെ ഫണ്ടിംഗ് രീതി സ്ഥിതി രൂക്ഷമാക്കുന്നതായി വിദഗ്ധര്‍ പറയുന്നു. ഫാര്‍മസി നല്‍കുന്ന മരുന്നുകള്‍ എന്‍എച്ച്എസ് ഒരു സ്ഥിരം വില നിശ്ചയിച്ചിട്ടുണ്ട്. ഫാര്‍മസികള്‍ ഈ വിലയ്ക്ക് അനുസരിച്ചുള്ള സ്രോതസ്സുകളില്‍ നിന്നും വാങ്ങണമെന്നതാണ് നിബന്ധന. എന്നാല്‍ നിലവില്‍ എന്‍എച്ച്എസ് നല്‍കുന്നതിന് മുകളില്‍ നിരക്കുള്ള 230-ഓളം മരുന്നുകളാണ് ഉള്ളത്. ഇവയുടെ സ്‌റ്റോക്ക് ആവശ്യത്തിന് കണ്ടെത്താന്‍ ഫാര്‍മസികള്‍ പെടാപ്പാട് പെടുകയാണ്. ഇതുമൂലം രോഗികള്‍ക്ക് ഗുരുതര കാലതാമസവും,

More »

യുകെയിലെ തെരഞ്ഞെടുപ്പുകളില്‍ പുരുഷാധിപത്യം; സ്ത്രീകളേക്കാള്‍ ഇരട്ടി
വികസിത രാജ്യമെന്നും പരിഷ്കൃത സമൂഹമെന്നും മേനി നടിക്കുമ്പോഴും യുകെയിലെ തെരഞ്ഞെടുപ്പുകളില്‍ പുരുഷാധിപത്യം തുടരുകയാണ്. യുകെയില്‍ അടുത്ത ആഴ്ച നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ വനിതകളുടെ പങ്കാളിത്തം വലിയ രീതിയില്‍ കുറവായിരിക്കുമെന്ന് ക്യാംപെയ്ന്‍ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി. ലോക്കല്‍, മേയര്‍ തുടങ്ങി തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ പുരുഷന്മാര്‍ സ്ത്രീകളേക്കാള്‍ ഇരട്ടിയോളം കൂടുതലാണെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും പുരുഷന്മാര്‍ക്കാണ് മേല്‍ക്കോയ്മയുണ്ടാകാന്‍ സാധ്യതയെന്നാണ് ഡെമോക്രസി പ്രചാരണ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്. മേയ് 7-ന് നടക്കുന്ന എല്ലാ തിരഞ്ഞെടുപ്പുകളിലുമായി മൊത്തം സ്ഥാനാര്‍ത്ഥികളില്‍ ഏകദേശം മൂന്നില്‍ ഒരു ഭാഗം (33%) മാത്രമാണ് സ്ത്രീകള്‍. ബാക്കി രണ്ട് ഭാഗവും അതായത് 67% പുരുഷന്മാരാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയും ലിംഗസമത്വം

More »

ബ്രിട്ടനില്‍ യഹൂദര്‍ക്കെതിരായ ആക്രമണം: ഡൗണിംഗ് സ്ട്രീറ്റിന് മുന്നില്‍ കനത്ത പ്രതിഷേധം
യുകെയില്‍ യഹൂദ സമൂഹത്തിനെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നതിനെതിരെ നൂറുകണക്കിന് ആളുകള്‍ ഡൗണിംഗ് സ്ട്രീറ്റിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ഡൗണിങ് സ്ട്രീറ്റിന് സമീപത്ത് നടന്ന പ്രതിഷേധത്തില്‍ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ഗോള്‍ഡന്‍ ഗ്രീന്‍ പ്രദേശത്ത് രണ്ട് യഹൂദരില്‍ നടന്ന കുത്തേറ്റ സംഭവത്തെ തുടര്‍ന്ന് പ്രതിഷേധം ശക്തമായി. 'വാക്കുകള്‍ പോരാ നടപടികളാണ് വേണ്ടത്' എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രതിഷേധക്കാര്‍ രംഗത്തെത്തിയത്. ക്യാമ്പെയ്ന്‍ എഗെയ്ന്‍സ്റ്റ് ആന്റിസെമിറ്റിസം ആണ് പ്രക്ഷോഭം സംഘടിപ്പിച്ചത്. സംഘത്തിന്റെ പ്രതിനിധിയായ സ്റ്റീഫന്‍ സില്‍വര്‍മാന്‍ പ്രസംഗത്തില്‍, യഹൂദ സമൂഹത്തിന് നേരെ ആക്രമണങ്ങളും ഉപദ്രവങ്ങളും സാധാരണ സംഭവങ്ങളായി മാറിയതായി ആരോപിച്ചു. പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ കാര്യമായ നടപടികള്‍

More »

യുകെയില്‍ കാറുടമകള്‍ക്ക് കനത്ത തിരിച്ചടി; നികുതി 1,410 പൗണ്ട് വരെ ഉയരും
യുകെയില്‍ 2026-27 സാമ്പത്തിക വര്‍ഷത്തേക്കുള്ള പുതിയ വാഹന നികുതി (Vehicle Excise Duty - VED) നിരക്കുകള്‍ സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു . വാഹന ഉടമകള്‍ക്ക് കൂടുതല്‍ സാമ്പത്തിക ബാധ്യത ഉണ്ടാകുന്നതാണ് നികുതി നിരക്കുകള്‍. കാര്‍ബണ്‍ പുറന്തള്ളല്‍ 151–170 g/km ഉള്ള കാറുകള്‍ക്ക് ആദ്യ വര്‍ഷം മാത്രം 1,410 പൗണ്ട് വരെ നികുതി അടയ്ക്കേണ്ടിവരും എന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്സ് സ്ഥിരീകരിച്ചിരുന്നു . മലിനീകരണം കൂടുതലുള്ള വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുകയും പരിസ്ഥിതി സംരക്ഷണം ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഈ വര്‍ധനവിന്റെ പ്രധാന ലക്ഷ്യംഎന്നാണു വാദം. 'സ്റ്റാന്‍ഡേര്‍ഡ് പെര്‍ഫോമന്‍സ്' വിഭാഗത്തില്‍പ്പെടുന്ന ചില ജനപ്രിയ മോഡലുകള്‍ പോലും ഈ ഉയര്‍ന്ന നികുതി നിരക്കില്‍ ഉള്‍പ്പെടുന്നതോടെ, സാധാരണ കുടുംബങ്ങള്‍ക്കും പുതിയ തീരുമാനം ദോഷകരമായി ബാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. 2017 ഏപ്രില്‍ 1ന് ശേഷം രജിസ്റ്റര്‍ ചെയ്ത എല്ലാ കാറുകള്‍ക്കും

More »

കീര്‍ സ്റ്റാര്‍മറിന്റെ വീടുകളിലെ തീവയ്പ് കേസില്‍ ദുരൂഹത തുടരുന്നു
ലണ്ടന്‍ : പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിന്റെ രണ്ട് വീടുകളിലും പഴയ കാറിലും നടന്ന തീവയ്പ് സംഭവത്തിന്റെ സൂത്രധാരനെ ചുറ്റിപ്പറ്റി നിഗൂഢത തുടരുന്നു. 'എല്‍ മണി' എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന, റഷ്യന്‍ ഭാഷ സംസാരിക്കുന്ന വ്യക്തിയാണ് മുഖ്യപ്രതിയായ യുക്രെയ്ന്‍കാരന്‍ റൊമാന്‍ ലാവ്റിനോവിച്ചിന് തീവയ്പിനായി പണം നല്‍കിയതെന്ന് പ്രോസിക്യൂട്ടര്‍മാര്‍ ലണ്ടനിലെ കോടതിയെ അറിയിച്ചു. മറ്റൊരു പ്രതിയുമായി ടെലിഗ്രാം ആപ്പിലൂടെ സന്ദേശങ്ങള്‍ കൈമാറിയതായി തെളിവുകള്‍ പുറത്തുവന്നു. കഴിഞ്ഞ വര്‍ഷം മേയില്‍ വടക്കന്‍ ലണ്ടനില്‍ മൂന്ന് സ്ഥലങ്ങളിലായാണ് തീവയ്പ് നടന്നത്. സ്റ്റാമറിന്റെ രണ്ട് വീടുകളും മുന്‍പ് അദ്ദേഹത്തിന്റെ ഉടമസ്ഥതയിലായിരുന്ന കാറുമാണ് അക്രമികള്‍ ലക്ഷ്യമിട്ടത്. സംഭവത്തിന്റെ പിന്നാമ്പുറത്തെ വ്യക്തമായ വിവരങ്ങള്‍ പുറത്തുവരാത്തതിനാല്‍ അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നിലുള്ള വെല്ലുവിളി തുടരുകയാണ്. കഴിഞ്ഞ മെയില്‍

More »

തായ്‌ ക്രിപ്‌റ്റോ ബിസിനസുകാരന്‍ റിഫോം യുകെ നേതാവിന് നല്‍കിയത് 5 മില്യണ്‍ പൗണ്ട്! വിവാദം
കടുത്ത കുടിയേറ്റ വിരുദ്ധ നയങ്ങളുമായിരൂപം കൊണ്ട റിഫോം യുകെയുടെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. ഏറ്റവും ജനപിന്തുണയുള്ള പാര്‍ട്ടിയായിത് മാറി. എന്നാല്‍ റിഫോം നേതാവ് നിഗല്‍ ഫരാഗെയ്‌ക്കെതിരെ പാര്‍ലമെന്റിന്റെ മാനദണ്ഡ നിയന്ത്രണ സമിതിയിലേക്ക് പരാതിയെത്തിയിരിക്കുകയാണ്. അഞ്ചു മില്യണ്‍ പൗണ്ട് സംഭാവന മേടിച്ചതാണ് വിവാദം. കണ്‍സര്‍വേറ്റിവ് പാര്‍ട്ടി നേതാവിനെതിരെ നടപടി ആവശ്യപ്പെട്ടിരിക്കുകയാണ്. എംപിമാര്‍ക്ക് ലഭിക്കുന്ന വ്യക്തിഗത ആനുകൂല്യങ്ങള്‍ തെരഞ്ഞെടുപ്പിന് 12 മാസത്തിനുള്ളില്‍ ലഭിച്ചതെങ്കില്‍ അതു ഒരു മാസത്തിനുള്ളില്‍ പ്രഖ്യാപിക്കണമെന്നാണ് നിയമം. തായ്ലന്‍ഡില്‍ ആസ്ഥാനമുള്ള ക്രിപ്‌റ്റോ ബിസിനസുകാരനായ ക്രിസ്റ്റഫര്‍ ഹാര്‍ബോണ്‍ ആണ് സംഭാവന നല്‍കിയത്. സംഭാവന ലഭിച്ചതിനു പിന്നാലെ ഫരാഗെ എംപിയാകാന്‍ തീരുമാനിച്ചതും കൂടുതല്‍ സംശയങ്ങള്‍ക്ക് ഇടയാക്കി. 'എന്റെ സുരക്ഷയെ കുറിച്ചുള്ള ആശങ്ക കൊണ്ടാണ് ഈ സംഭാവന

More »

ഇന്ധന വില വര്‍ധന: ഒരു നേരം ഭക്ഷണം ഒഴിവാക്കിയും യാത്രവെട്ടിക്കുറച്ചും യുകെയിലെ മൂന്നു മില്യണ്‍ കുടുംബങ്ങള്‍
യുദ്ധത്തെ തുടര്‍ന്ന് ഇന്ധന വില കുതിച്ചതും അവശ്യ സാധനങ്ങളുടെ വില കൂടിയതും മൂലം മുണ്ടു മുറുക്കിയുടുത്തു യുകെയിലെ മൂന്നു മില്യണ്‍ കുടുംബങ്ങള്‍. ഇറാന്‍ യുഎസ് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ അസംസ്‌കൃത എണ്ണയുടെ വില ഉയര്‍ന്നതോടെ സാധനങ്ങളുടെ വിലയും കൂടി. കുടുംബ ബജറ്റ് താളം തെറ്റിയതോടെ സാധാരണക്കാര്‍ സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്. സാമ്പത്തിക സമ്മര്‍ദ്ദം മൂലം ഭക്ഷണം ചില നേരം ഒഴിവാക്കുന്ന സാഹചര്യത്തിലെത്തി കാര്യങ്ങള്‍ . ഏപ്രില്‍ 10 വരെയുള്ള കാലയളവിലെ വിച്ച് സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം ഉപഭോക്താക്കളുടെ ആത്മവിശ്വാസ സൂചിക മൈനസ് 62 ലായി. സര്‍വേയില്‍ പങ്കെടുത്തവരില്‍ 71% പേര്‍ അടുത്ത 12 മാസത്തിനുള്ളില്‍ യുകെ സാമ്പത്തിക സ്ഥിതി കൂടുതല്‍ മോശമാകുമെന്ന് കരുതുന്നു. വെറും 9% പേര്‍ക്ക് മാത്രമാണ് മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നത്. ഭക്ഷണ വിലയില്‍ 85 ശതമാനവും ആശങ്കയിലാണ്. ചെലവ് നിയന്ത്രിക്കാന്‍ പലരും

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions