യു.കെ.വാര്‍ത്തകള്‍

സ്‌കൂള്‍ ദിനത്തില്‍ കുട്ടികളുമായി യാത്ര; രക്ഷിതാക്കള്‍ക്കുള്ള പിഴ റെക്കോര്‍ഡില്‍
സ്‌കൂള്‍ പ്രവൃത്തി ദിനങ്ങളില്‍ ക്ലാസ് കട്ട് ചെയ്ത് കുട്ടികളെ യാത്ര കൊണ്ടുപോകുന്ന മാതാപിതാക്കള്‍ ഇനി ജാഗ്രത പാലിക്കണം. രക്ഷിതാക്കള്‍ക്കു ചുമത്തുന്ന പിഴയുടെ എണ്ണം റെക്കോര്‍ഡ് ഉയരത്തിലെത്തി. വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ട പുതിയ കണക്കു പ്രകാരം കഴിഞ്ഞ വര്‍ഷം മാത്രം 459288 ഫൈനുകളാണ് ടേം ടൈം അവധി എടുത്തതിന്റെ പേരില്‍ ചുമത്തിയത്. മുന്‍ വര്‍ഷത്തേക്കാള്‍ നാലു ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അനുമതിയില്ലാതെ സ്‌കൂളില്‍ വരാതിരുന്നതിന് ചുമത്തിയ ഫൈനുകളില്‍ 93 ശതമാനവും ഇത്തരം അവധികളുമായി ബന്ധപ്പെട്ടവയാണ്. 2024 ല്‍ വന്ന നിയമ ഭേദഗതിയാണ് ഇതിന് കാരണം. മുമ്പ് 60 പൗണ്ടായിരുന്ന പിഴ പുതിയ ചട്ട പ്രകാരം ഓരോ കുട്ടിയ്ക്കും 80 പൗണ്ടാക്കി ഉയര്‍ത്തി. സ്‌കൂള്‍ ദിനങ്ങളില്‍ കുട്ടികള്‍ മുടങ്ങുന്നത് തടയാനാണ് നടപടിയെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. സ്‌കൂള്‍ സമയത്ത് നീണ്ട അവധികളെടുക്കുന്നത് പഠനത്തെ ബാധിക്കും.

More »

ബ്രിട്ടീഷ് പൗരന്മാര്‍ക്ക് 30 ദിവസത്തെ ചൈന യാത്രയ്ക്ക് ഇനി വിസ വേണ്ട
ബ്രിട്ടീഷ് പൗരന്മാര്‍ക്ക് സന്ദര്‍ശക വിസയില്‍ ഇളവുകള്‍ അനുവദിക്കാന്‍ ചൈനീസ് തീരുമാനം. 30 ദിവസം വരെയുള്ള ചൈനീസ് സന്ദര്‍ശനത്തിന് ബ്രിട്ടീഷ് പൗരന്മാര്‍ക്ക് ഇനി മുതല്‍ വിസ വേണ്ട. ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങും പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച് ധാരണയായത്. പദ്ധതി എന്നു മുതല്‍ പ്രാബല്യത്തിലാകും എന്നതടക്കമുള്ള വിശദാംശങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് ഡൗണിങ് സ്ട്രീറ്റ് വൃത്തങ്ങള്‍ അറിയിക്കുന്നത്. ബ്രിട്ടനില്‍ നിന്നുള്ള വിസകള്‍ക്ക് നിലവിലുള്ള പത്തുശതമാനം ഇറക്കുമതി ചുങ്കം അഞ്ചു ശതമാനമായി കുറയ്ക്കാനും ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ തീരുമാനമായി. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര വാണിജ്യ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ദേശീയ സുരക്ഷ സംബന്ധിച്ച വിഷയങ്ങളിലും ഇരു നേതാക്കളും തമ്മിലുള്ള ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്. വിസയില്ലാതെ ചൈനയിലേക്ക്

More »

ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് മെഡിക്കല്‍ അവഗണന തുടര്‍ക്കഥ; വീഴ്ചകളുടെ ചെലവ് പ്രതിവര്‍ഷം 3.6 ബില്ല്യണ്‍ പൗണ്ട്!
ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിനെയും, എന്‍എച്ച്എസ് ഇംഗ്ലണ്ടിനെയും മുള്‍മുനയിലാക്കി പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട്. എന്‍എച്ച്എസിലെ മെഡിക്കല്‍ അവഗണന മൂലം രോഗികള്‍ മരിക്കുന്നത് തുടര്‍ക്കഥയായി മാറുകയാണെന്നു ഇതില്‍ പറയുന്നു. 24 വര്‍ഷക്കാലമായി നല്‍കുന്ന മുന്നറിയിപ്പുകള്‍ അവഗണിച്ച ഗവണ്‍മെന്റുകളും, ഹെല്‍ത്ത് സര്‍വ്വീസുമാണ് ഇതിന് കാരണക്കാരെന്ന് എംപിമാര്‍ കുറ്റപ്പെടുത്തി. വീഴ്ചകളുടെ പേരില്‍ വഹിക്കുന്ന ചെലവുകള്‍ പ്രതിവര്‍ഷം 3.6 ബില്ല്യണ്‍ പൗണ്ടിലേക്ക് ഉയര്‍ന്ന സാഹചര്യത്തിലാണ് ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റിനെയും, എന്‍എച്ച്എസ് ഇംഗ്ലണ്ടിനെയും രൂക്ഷമായി വിമര്‍ശിക്കുന്ന റിപ്പോര്‍ട്ട് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി പുറത്തുവിട്ടത്. ഇംഗ്ലണ്ടില്‍ നിലനില്‍ക്കുന്ന പ്രശ്‌നത്തിന് അര്‍ത്ഥവത്തായ നടപടി കൈക്കൊള്ളുന്നതില്‍ ഇരുവിഭാഗവും

More »

ചന്ദ്രാ കൊടുങ്കാറ്റിന്റെ പ്രത്യാഘാതം; ഇംഗ്ലണ്ടില്‍ 150-ലേറെ വെള്ളപ്പൊക്ക മുന്നറിയിപ്പ്
ചന്ദ്രാ കൊടുങ്കാറ്റിന്റെ പ്രഭാവം ഇംഗ്ലണ്ടിലെ വിവിധ മേഖലകളില്‍ കനത്ത നാശം വിതയ്ക്കുന്നത് തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. ഏകദേശം 150 വെള്ളപ്പൊക്ക അലേര്‍ട്ടുകളാണ് രാജ്യത്ത് മെറ്റ് ഓഫീസ് നല്‍കിയിരിക്കുന്നത്. സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ മഴയ്ക്കുള്ള മഞ്ഞ ജാഗ്രതയാണ് നല്‍കിയിരിക്കുന്നത്. വെള്ളപ്പൊക്കം റോഡുകളുടെയും, വീടുകളെയും, ബിസിനസ്സുകളെയും ബാധിക്കുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പില്‍ പറയുന്നു. വെള്ളിയാഴ്ച രാവിലെ നല്‍കിയിട്ടുള്ള മഴ മുന്നറിയിപ്പ് കോണ്‍വാള്‍, ഡിവോണ്‍, പ്ലൈമൗത്ത്, സോമര്‍സെറ്റ്, ടോര്‍ബെ എന്നിവിടങ്ങളിലാണ് പ്രാബല്യത്തിലുള്ളത്. ശക്തമായ മഴ പവര്‍കട്ടിനും, യാത്രാ തടസ്സങ്ങള്‍ക്കും, കൂടുതല്‍ വെള്ളപ്പൊക്കത്തിനും ഇടയാക്കുമെന്ന് മെറ്റ് ഓഫീസ് പറയുന്നു. കൊടുങ്കാറ്റിന്റെ ഫലമായി സോമര്‍സെറ്റിനും, ഡോര്‍സെറ്റിലും നിരവധി പ്രോപ്പര്‍ട്ടികള്‍ വെള്ളപ്പൊക്കത്തില്‍ പെട്ടതായി എന്‍വയോണ്‍മെന്റ് ഏജന്‍സി

More »

യുകെ മലയാളി യുവാവ് കാന്‍സര്‍ ചികിത്സയിലിരിക്കേ മരണമടഞ്ഞു
യുകെ മലയാളികള്‍ക്കിടയില്‍ വേദനയായി മെയില്‍ നഴ്‌സിന്റെ മരണം .സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ സനീഷ് പുളിക്കന്റെ മരണം ബാലന്റെ മരണം കുന്നു. യുകെ മലയാളി യപ്രദേശ വാര്‍ത്തകളിലെ ആദ്യം ഹോര്‍ഷോമിലായിരുന്നു സനീഷ് താമസിച്ചിരുന്നത്. ക്രിക്കറ്റിലും മലയാളി സംഘടനകളിലും എല്ലാം സജീവമായിരുന്ന സനീഷിന്റെ വിയോഗം വിശ്വസിക്കാനാകാത്ത അവസ്ഥയിലാണ് ഏവരും. ഇന്നലെയാണ് സനീഷിന്റെ മരണം സംഭവിച്ചത്. 45 ആയിരുന്നു പ്രായം. കഴിഞ്ഞ രണ്ടു വര്‍ഷമായി കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന അനീഷ് നാട്ടില്‍ ഇടുക്കി കട്ടപ്പന ചപ്പാത്ത് സ്വദേശിയാണ്. ഇടുക്കി പീരുമേട് സ്വദേശി ചിത്ര പ്രഭാകരന്‍ ആണ് ഭാര്യ. നിവാന്‍ സനീഷ്. നിയ സനീഷ് മക്കളാണ്. സ്റ്റോക്ക് ഓണ്‍ ട്രെന്റ് ഹിന്ദു സമാജം പ്രസിഡന്റ് ആയിരുന്നു സനീഷ്. സംസ്‌കാരം പിന്നീട് നാട്ടില്‍ വച്ച് നടത്തുവനാണ് തീരുമാനിച്ചിരിക്കുന്ന്.

More »

ഹീത്രു വിമാനത്താവളത്തില്‍ ദ്രാവക നിയന്ത്രണം നീക്കി; യാത്രക്കാര്‍ക്ക് 2 ലിറ്റര്‍ വരെ കൈവശം വയ്ക്കാം
ലോകത്തിലെ തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഒന്നായ ലണ്ടന്‍ ഹീത്രുവില്‍ യാത്രക്കാര്‍ക്ക് ഇനി സുരക്ഷാ പരിശോധനയ്ക്കിടയില്‍ ചെറിയ കുപ്പികള്‍ക്കായി ബുദ്ധിമുട്ടേണ്ടതില്ല. കാബിന്‍ ബാഗുകളില്‍ ദ്രാവകങ്ങള്‍ കൊണ്ടുപോകുന്നതിന് രണ്ട് പതിറ്റാണ്ടായി നിലനിന്നിരുന്ന 100 മില്ലി ലിറ്റര്‍ പരിധി ഔദ്യോഗികമായി നീക്കം ചെയ്തതായി അധികൃതര്‍ അറിയിച്ചു. ജനുവരി 23 മുതല്‍ നിലവില്‍ വന്ന പുതിയ നിയമപ്രകാരം യാത്രക്കാര്‍ക്ക് രണ്ട് ലിറ്റര്‍ വരെയുള്ള ദ്രാവകങ്ങള്‍ കൈവശം വയ്ക്കാം. ഏകദേശം ഒരു ബില്യണ്‍ പൗണ്ട് ചെലവിട്ട് സ്ഥാപിച്ച അത്യാധുനിക സിടി (Computed Tomography) സ്‌കാനറുകളാണ് ഈ മാറ്റത്തിന് വഴിയൊരുക്കിയത്. മെഡിക്കല്‍ സിടി സ്‌കാനറുകള്‍ പോലെ പ്രവര്‍ത്തിക്കുന്ന ഇവ ബാഗിനുള്ളിലെ വസ്തുക്കളുടെ 3D ദൃശ്യങ്ങള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നല്‍കും. ഇതോടെ യാത്രക്കാര്‍ക്ക് പരിശോധനാ വേളയില്‍ ലാപ്‌ടോപ്പുകള്‍, ടാബ്ലെറ്റുകള്‍ തുടങ്ങിയവ പുറത്തെടുക്കേണ്ടതില്ല.

More »

യുവ ഡ്രൈവര്‍മാരുടെ അപകടം കുറയ്ക്കാന്‍ ഗ്രാജുവേറ്റഡ് ഡ്രൈവര്‍ ലൈസന്‍സിംഗ് സംവിധാനം വരുന്നു
യുവ ഡ്രൈവര്‍മാര്‍ ഓടിക്കുന്ന വാഹനങ്ങളുണ്ടാക്കുന്ന അപകടം കുറയ്ക്കാന്‍ ഗ്രാജുവേറ്റഡ് ഡ്രൈവര്‍ ലൈസന്‍സിംഗ് സംവിധാനം വരുന്നു. വടക്കന്‍ അയര്‍ലന്‍ഡില്‍ പരീക്ഷിച്ചു വിജയിച്ച രീതിയാണിത്. ഒക്ടോബര്‍ മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ നിയമങ്ങളിലൂടെ 17 മുതല്‍ 23 വയസുവരെയുള്ളവര്‍ക്ക് ഡ്രൈവിങ് പഠനവും ലൈസന്‍സ് നേടുന്നതിനുള്ള രീതിയില്‍ വലിയ മാറ്റങ്ങളുണ്ടാകും. കഴിഞ്ഞ 70 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ലൈസന്‍സിങ് പരിഷ്‌കാരമാണിതെന്ന് ഇന്‍ഫ്രാസ്ട്രക്ചര്‍ മന്ത്രി ലിസ് കിമ്മിന്‍സ് വ്യക്തമാക്കി. 2024 ല്‍ 17-23 വയസുകാരാല്‍ ഉണ്ടായ അപകടങ്ങളില്‍ 164 പേര്‍ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്ത പശ്ചാത്തലത്തിലാണ് നടപടി. പുതിയ ചട്ടങ്ങള്‍ പ്രകാരം പ്രൊവിഷണല്‍ ലൈസന്‍സ് ലഭിച്ചതിന് ശേഷം കുറഞ്ഞത് ആറുമാസം കഴിഞ്ഞാല്‍ മാത്രമേ ഡ്രൈവിങ് ടെസ്റ്റിന് അപേക്ഷിക്കാനാകൂ. ഇതിനിടെ 14 പരിശീലന മൊഡ്യൂളുകള്‍ പൂര്‍ത്തിയാക്കുകയും അത്

More »

ചന്ദ്ര കൊടുങ്കാറ്റ് ആഞ്ഞടിച്ചതോടെ ബ്രിട്ടന് ഐസ് അലേര്‍ട്ട്! താപനില -2 സെല്‍ഷ്യസിലേക്ക്
ചന്ദ്ര കൊടുങ്കാറ്റ് വെള്ളപ്പൊക്കത്തിനു വഴിവച്ചതിനു പിന്നാലെ ബ്രിട്ടനില്‍ ഐസ് അലേര്‍ട്ടും. നടപ്പാതകളും, റോഡുകളും തണുത്തുറയുമെന്നാണ് മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ച മുതല്‍ യുകെയിലെ വിവിധ ഭാഗങ്ങളില്‍ അപകടകരമായ നിലയില്‍ വെള്ളപ്പൊക്കം സൃഷ്ടിക്കുകയാണ് കൊടുങ്കാറ്റ്. ഇംഗ്ലണ്ട്, സ്‌കോട്ട്‌ലണ്ട്, വെയില്‍സ് എന്നിവിടങ്ങളിലെ ഭൂരിഭാഗം മേഖലകള്‍ക്കും മെറ്റ് ഓഫീസ് പുതിയ മഞ്ഞ ജാഗ്രതാ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. ബുധനാഴ്ച പുലര്‍ച്ചെ 12 മുതല്‍ രാവിലെ 10 വരെ ഈ മുന്നറിയിപ്പ് പ്രാബല്യത്തിലുണ്ട്. അര്‍ദ്ധരാത്രിയോടെ താപനില ഫ്രീസിംഗ് നിലയ്ക്ക് താഴേക്ക് പോകുമെന്നാണ് സൂചന. അതുകൊണ്ട് തന്നെ രാവിലെ ഐസ് പ്രതലങ്ങളില്‍ തെന്നിവീഴാനുള്ള സാധ്യതയ്‌ക്കെതിരെ മുന്‍കരുതലെടുക്കാന്‍ കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഹൈലാന്‍ഡ്‌സ് മേഖലകളിലാണ് താപനില -2 സെല്‍ഷ്യസ് വരെ പുലര്‍ച്ചെ താഴാന്‍

More »

പ്രധാനമന്ത്രിക്കെതിരെ ലേബര്‍ പാര്‍ട്ടിയില്‍ പടയൊരുക്കം; പിന്നില്‍ ആഞ്ചെല റെയ്‌നര്‍!
പ്രധാനമന്ത്രിക്കസേര സംരക്ഷിക്കാനായുള്ള കീര്‍ സ്റ്റാര്‍മറുടെ ശ്രമം തിരിച്ചടിക്കുന്നു. മേയര്‍ ആന്‍ഡി ബേണ്‍ഹാമിനെ എംപിയായി മത്സരിക്കുന്നതില്‍ നിന്നും വിലക്കി തന്റെ കസേര സുരക്ഷിതമാക്കാനുള്ള കീര്‍ സ്റ്റാര്‍മറുടെ ശ്രമം വിമതരുടെ നീക്കങ്ങള്‍ ശക്തിപ്പെടുത്തുകയാണ് ചെയ്തത്. അവസരം മുതലാക്കി ആഞ്ചെല റെയ്‌നര്‍ നേതൃത്വം പിടിക്കാനുള്ള ശ്രമം തുടങ്ങിയെന്നാണ് സൂചന പാര്‍ട്ടിയുടെ നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി കോമണ്‍സിലേക്ക് മത്സരിക്കുന്നതിനുള്ള തന്റെ അപേക്ഷ തള്ളിയെന്ന വാദം ശരിയല്ലെന്നാണ് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മേയര്‍ അവകാശപ്പെടുന്നത്. ഇതിനൊപ്പം ഗോര്‍ടണ്‍ & ഡെന്റണ്‍ സ്ഥാനാര്‍ത്ഥിയാകാനായി ബേണ്‍ഹാം ഔദ്യോഗികമായി അപേക്ഷ നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് ഡൗണിംഗ് സ്ട്രീറ്റ് സ്രോതസുകള്‍ വെളിപ്പെടുത്തുന്നത്. തീരുമാനത്തില്‍ നിന്നും പിന്‍വാങ്ങാന്‍ 50-ലേറെ എംപിമാര്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions