വിദേശ നഴ്‌സുമാരെ റിക്രൂട്ട് ചെയ്ത് പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന മുന്നറിയിപ്പുമായി മുന്‍ ഡിസ്ട്രിക്ട് നഴ്‌സായ ലേബര്‍ എംപി
ബ്രിട്ടന്റെ ഹെല്‍ത്ത് സര്‍വ്വീസ് ഇപ്പോള്‍ പിടിച്ചു നില്‍ക്കുന്നത് വിദേശത്ത് നിന്നും റിക്രൂട്ട് ചെയ്ത നഴ്‌സുമാരെ വച്ചാണ്. എന്നാല്‍ ഇതിനു മാറ്റംവരുത്തി സ്വദേശി നഴ്‌സുമാരെ പരിശീലിപ്പിച്ച് എടുക്കുകയാണ് ഹെല്‍ത്ത് സര്‍വ്വീസിന്റെയും, ഗവണ്‍മെന്റിന്റെയും ലക്ഷ്യം. ഇതിനിടയിലാണ് എന്‍എച്ച്എസ് ജീവനക്കാരെ കണ്ടെത്താന്‍ വിദേശത്തേക്ക് നോക്കി ഇരിക്കുന്നത് സുസ്ഥിരമായ കാര്യമല്ലെന്ന് എംപിയും, മുന്‍ നഴ്‌സുമായ പോളെറ്റ് ഹാമില്‍ടണ്‍ മുന്നറിയിപ്പ് നല്‍കുന്നത്.
മിഡ്‌ലാന്‍ഡ്‌സിലെ അഞ്ചിലൊന്ന് എന്‍എച്ച്എസ് ജീവനക്കാരും വിദേശത്ത് നിന്നും റിക്രൂട്ട് ചെയ്യപ്പെട്ടവരാണെന്നാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് വര്‍ക്ക്‌ഫോഴ്‌സ് ഡാറ്റ വ്യക്തമാക്കുന്നത്. 'പഴയത് പോലെ നഴ്‌സുമാരെ വിദേശത്ത് നിന്നും അധികമായി കൊണ്ടുവരുന്നത് എളുപ്പമാകില്ല. പല രാജ്യങ്ങളും ഇവരെ വിട്ട് നല്‍കാന്‍ തയ്യാറാകില്ല', എര്‍ഡിംഗ്ടണില്‍ നിന്നുള്ള ലേബര്‍ എംപി
More »
കൗണ്ടി കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ടോറി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരം സ്വദേശി സ്വരൂപ് കൃഷ്ണന്‍
മെയ് ഒന്നിന് ബ്രിട്ടനില്‍ നടക്കുന്ന കൗണ്ടി കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍, തിരുവനന്തപുരം സ്വദേശി സ്വരൂപ് കൃഷ്ണന്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്നു. ഡര്‍ബിഷെയര്‍ കൗണ്ടി കൗണ്‍സിലിലെ സ്പിയര്‍ വാര്‍ഡില്‍ നിന്നാണ് സ്വരൂപ് മത്സരിക്കുന്നത്.നിലവില്‍ ലേബര്‍ പാര്‍ട്ടി വിജയിച്ച മണ്ഡലത്തിലെ മലയാളികള്‍ അടക്കുമുള്ള കുടിയേറ്റക്കാരുടെ വോട്ടുകള്‍ നിര്‍ണ്ണായകമാണ്.യുകെയിലെ എന്‍എച്ച്‌സിലെ നേഴ്‌സ് ആയി ജോലി ചെയ്യുന്ന സ്വരൂപ് കൃഷ്ണന്‍,കുടിയേറ്റക്കാര്‍ക്ക് ഇടയില്‍ വളരെ ജനകീയത ഉള്ള വ്യക്തിത്വമാണ്.
'ഒരു നഴ്‌സായ എന്നെ സമൂഹിക സേവനം എല്ലാ കാലത്തും ആകര്‍ഷിച്ചിട്ടുണ്ട്, ആരോഗ്യ രംഗത്തും സമൂഹിക കാര്യങ്ങളിലും ഫലവത്തായ ഇടപെടല്‍ നടത്താന്‍ കഴിയും. അതിനേക്കള്‍ ഉപരി ഗുണപരവും സമഗ്രവുമായ ചില മാറ്റങ്ങള്‍ വരുത്താനും ആഗ്രഹിക്കുന്നു. ഇതില്‍ മലയാളികളായ വോട്ടര്‍മാരുടെ സഹകരണവും പിന്തുണയും
More »
വടക്കന്‍ അയര്‍ലന്‍ഡില്‍ ഇന്ത്യക്കാരുടെ എണ്ണം കൂടുന്നു; ബെല്‍ഫാസ്റ്റില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് തുറന്നു
ബെല്‍ഫാസ്റ്റ് : ഇന്ത്യക്കാരുടെ എണ്ണം അതിവേഗം കൂടുന്ന വടക്കന്‍ അയര്‍ലന്‍ഡില്‍ പുതിയ ഇന്ത്യന്‍ കോണ്‍സുലേറ്റ്. ഇവിടെ ഇന്ത്യന്‍ ജനതയുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മികച്ച സേവനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ബെല്‍ഫാസ്റ്റില്‍ പുതിയ ഇന്ത്യന്‍ കോണ്‍സുലേറ്റ് തുറന്നത്.
മികച്ച സേവനം നല്‍കുകയാണ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ മുന്‍ഗണനയെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍ പറഞ്ഞു. ബെല്‍ഫാസ്റ്റില്‍ പുതിയ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബെല്‍ഫാസ്റ്റ് സിറ്റി ഹാളിനു സമീപം ക്ലാരന്‍സ് ഹൗസില്‍ മൂന്നു നിലകളിലായി 60ല്‍ പരം ഇരിപ്പിടങ്ങളുമായാണ് പുതിയ കോണ്‍സുലേറ്റ് പ്രവര്‍ത്തനം ആരംഭിക്കുന്നത്.
ലോകമെങ്ങും നോക്കിയാല്‍ ഇന്ത്യ - യുകെ ബന്ധം കൂടുതല്‍ ശക്തമാകുന്നതു കാണാനാകും. പുതിയ സര്‍ക്കാര്‍ നയരൂപീകരണ സമയത്തു തന്നെ ഇന്ത്യന്‍ ജനത ഇവിടെ
More »
സ്വിന്‍ഡനില്‍ മരണമടഞ്ഞ ഐറിന് മാര്‍ച്ച് 12ന് യാത്രാമൊഴിയേകാന്‍ മലയാളി സമൂഹം
സ്വിന്‍ഡനില്‍ മരണമടഞ്ഞ കുഞ്ഞുമാലാഖ ഐറിന്(11 ) മാര്‍ച്ച് 12ന് യുകെ മലയാളി സമൂഹം യാത്രാമൊഴിയേകും. അന്നേദിവസം രാവിലെ 10 . 30 ന് ഹോളി ഫാമിലി പള്ളിയില്‍ ആണ് വില്‍ഷെയര്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ പൊതുദര്‍ശനം ക്രമീകരിച്ചിരിക്കുന്നത്. ബ്രിസ്റ്റോള്‍ സെന്റ് ജോര്‍ജ് ക്നാനായ മിഷനിലെ ഫാ. അജൂബ് അബ്രഹാം വിശുദ്ധ കുര്‍ബാനയ്ക്കും പൊതുദര്‍ശന ശുശ്രൂഷകള്‍ക്കും മുഖ്യ കാര്‍മികത്വം വഹിക്കും. സംസ്കാരം പിന്നീട് കേരളത്തില്‍ നടത്തും.
സ്വിന്‍ഡനില്‍ ടവര്‍ സെന്ററില്‍ താമസിക്കുന്ന തോമസിന്റെയും സ്മിതാ തോമസിന്റെയും മകള്‍ ഐറിന്‍ സ്മിത തോമസ് ഈ മാസം നാലാം തീയതിയാണ് വിട പറഞ്ഞത്. ഐറിന്‍ രണ്ട് വര്‍ഷത്തിലേറെയായി പിഒഎല്‍ജി മൈറ്റോകോണ്‍ഡ്രിയല്‍ ഡിസോര്‍ഡര്‍ എന്ന അപൂര്‍വ രോഗത്തിന്റെ ചികിത്സയിലായിരുന്നു .
കോട്ടയം ഉഴവൂരാണ് ഐറിന്റെ മാതാപിതാക്കളുടെ കേരളത്തിലെ സ്വദേശം. ഒരു വര്‍ഷം മുമ്പ് മാത്രമാണ് അമ്മ സ്മിതയ്ക്ക് ഒപ്പം ഐറിനും
More »
ജയശങ്കറിന്റെ വാഹനവ്യൂഹം അക്രമിക്കപ്പെട്ട സംഭവം; ഹോം സെക്രട്ടറി പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യണമെന്ന് ആവശ്യം
ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ലണ്ടനില്‍ എത്തിയ ഘട്ടത്തില്‍ സുരക്ഷാ ലംഘനം ഉണ്ടായ സംഭവം നയതന്ത്ര ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ബ്രിട്ടനിലെ പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപി ബോബ് ബ്ലാക്ക്മാന്‍ വിഷയം കോമണ്‍സില്‍ ഉന്നയിച്ചു. അക്രമികളെ 'ഖലിസ്ഥാനി തെമ്മാടികള്‍' എന്ന് വിശേഷിപ്പിച്ചാണ് ബ്ലാക്ക്മാന്‍ വിഷയം കോമണ്‍സില്‍ അവതരിപ്പിച്ചത്.
മധ്യലണ്ടനിലെ ചാത്താം ഹൗസിന് മുന്നില്‍ വെച്ചാണ് ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങിയ ജയശങ്കറിന്റെ സുരക്ഷാ വ്യൂഹം ലംഘിക്കാന്‍ ഒരു ഖലിസ്ഥാന്‍വാദി ശ്രമിച്ചത്. ജനാധിപത്യവിരുദ്ധമായ പ്രവൃത്തിയെന്നാണ് ബ്ലാക്ക്മാന്‍ കോമണ്‍സില്‍ ഇതിനെ വിശേഷശിപ്പിച്ചത്. വിദേശത്ത് നിന്നും അതിഥികള്‍ എത്തുമ്പോള്‍ സുരക്ഷ ഉറപ്പാക്കുന്ന വിഷയത്തില്‍ ഹോം സെക്രട്ടറി വെറ്റ് കൂപ്പര്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യണമെന്നും ബ്ലാക്ക്മാന്‍ ആവശ്യപ്പെട്ടു.
More »
ലേബറിനും ടോറികള്‍ക്കും വെല്ലുവിളിയായി വളര്‍ന്ന റിഫോം യുകെ പാര്‍ട്ടിയില്‍ കലാപം
ഭരണകക്ഷിയായ ലേബറിനും പ്രതിപക്ഷമായ ടോറികള്‍ക്കും കനത്ത വെല്ലുവിളിയായി വളര്‍ന്ന റിഫോം യുകെ പാര്‍ട്ടിയില്‍ കലാപം. അടുത്ത പൊതുതെരഞ്ഞെടുപ്പിന് ശേഷം അധികാരത്തില്‍ എത്തിയേക്കുമെന്ന് വരെ ഒരു ഘട്ടത്തില്‍ കരുതിയിരുന്ന പാര്‍ട്ടിയില്‍ ആഭ്യന്തര കലഹം രൂക്ഷമാവുകയാണ്. സ്വന്തം പാര്‍ട്ടി എം പിയായ റൂപ്പര്‍ട്ട് ലോക്ക് എതിരെ പാര്‍ട്ടി നേതാവ് നിഗല്‍ ഫരാജ് പൊട്ടിത്തെറിക്കുന്ന സാഹചര്യം ഉണ്ടായി. ഡെയ്ലി മെയിലുമായി നടത്തിയ ഒരു അഭിമുഖത്തില്‍ ഫരാജിന്റെ നേതൃ പാടവത്തെ ലോ ചോദ്യം ചെയ്തതിന് ശേഷമാണ് ഇപ്പോള്‍ പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്. താന്‍ ഇല്ലായിരുന്നെങ്കില്‍ ലോവിന് എം പിയാകാന്‍ സാധിക്കുമായിരുന്നില്ല എന്നാണ് ഫരാജ് പറഞ്ഞത്.
അമേരിക്കന്‍ ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കുമായി ഫരാജ് തെറ്റിപ്പിരിഞ്ഞതോടെയാണ് ഇരു നേതാക്കള്‍ക്കും ഇടയില്‍ ഭിന്നത പ്രത്യക്ഷപ്പെട്ടത്. ഫരാജിന് നേതാവാകാന്‍ യോഗ്യതയില്ലെന്ന് തുറന്നടിച്ച
More »
രോഗികള്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നോറോ വൈറസ് കൈമാറുന്നു; കഴിഞ്ഞ ആഴ്ച ഓഫെടുത്തത് 50,000 ജീവനക്കാര്‍!
നോറോവൈറസ് ലക്ഷണങ്ങള്‍ ബാധിച്ച വ്യക്തികള്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് വൈറസ് കൈമാറുന്നത് സമ്മര്‍ദം ഉയര്‍ത്തുന്നു. അതിനാല്‍ വൈറസ് ലക്ഷണങ്ങള്‍ ബാധിച്ച വ്യക്തികള്‍ രണ്ട് ദിവസം വീടുകളില്‍ ഐസൊലേഷനില്‍ കഴിയാന്‍ നിര്‍ദ്ദേശിക്കുകയാണ് ബ്രിട്ടീഷ് മെഡിക്കല്‍ ചീഫ്. എന്‍എച്ച്എസ് വിന്ററിലെ ശര്‍ദ്ദില്‍ സൃഷ്ടിക്കുന്ന വൈറസിന്റെ രണ്ടാം വരവ് നേരിടുന്നതിനിടെയാണ് രോഗികള്‍ ആശുപത്രികള്‍ എത്തുന്നത് കുറയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതിനിടെ കോവിഡ്-19 കേസുകളും, ഫ്‌ളൂ, കുട്ടികള്‍ക്കിടയിലെ ഗുരുതര ശ്വാസകോശ ഇന്‍ഫെക്ഷനായ ആര്‍എസ്‌വി എന്നിവയും ഉയര്‍ന്ന തോതില്‍ തുടരുകയാണ്. ഈ ഘട്ടത്തിലാണ് എന്‍എച്ച്എസ് മേധാവിയുടെ ഇടപെടല്‍. വൈറസുകള്‍ ആശുപത്രിയില്‍ വ്യാപിക്കുന്നത് മൂലം കഴിഞ്ഞ ആഴ്ച മാത്രം രോഗബാധിതരായ 50,000-ലേറെ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ഓഫെടുക്കേണ്ടതായി വന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 10% അധികം വരുന്ന ഈ കണക്കുകള്‍
More »
ലീഡ്‌സില്‍ മലയാളി യുവാവ് മരണമടഞ്ഞു
യുകെ മലയാളി സമൂഹത്തിനു വേദനയായി മരണ വാര്‍ത്തകള്‍ തുടരുന്നു. കോട്ടയം പുതുപ്പള്ളി സ്വദേശിയായ അനീഷ് ചക്കുപുരക്കല്‍ ഹരിദാസ്(32) ആണ് മരണമടഞ്ഞത്. അനീഷിന്റെ മരണം ഹൃദയാഘാതം മൂലമാണെന്നാണ് പ്രാഥമിക നിഗമനം.
ഒന്നരവര്‍ഷം മുമ്പ് യുകെയില്‍ എത്തിയ അനീഷ് ലീഡ്സില്‍ എത്തിയിട്ട് ആറ് മാസം മാത്രമേ ആയിരുന്നുള്ളൂ. ഭാര്യ ദിവ്യയെയും പിഞ്ചു കുട്ടികളായ ദേവനന്ദയെയും അതിത്രിയെയും തനിച്ചാക്കിയാണ് അനീഷ് വിട പറഞ്ഞത്. അനീഷിന്റെ ഭാര്യ ദിവ്യ ലീഡ്സിലെ സെന്റ് ജെയിംസ് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സ് ആണ്.
അനീഷിന്റെ മരണവാര്‍ത്ത ഞെട്ടലാണ് യുകെ മലയാളി സമൂഹത്തില്‍ സൃഷ്ടിച്ചിരിക്കുന്നത്. ചായ എടുത്തു കൊണ്ടുവരാൻ ഭാര്യ ദിവ്യയോട് പറഞ്ഞതിന്‍ പ്രകാരം ചായയുമായി എത്തിയപ്പോൾ അനീഷ് കസേരയില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു എന്നാണ് അറിഞ്ഞത്. ഉടനെ തന്നെ പാരാമെഡിക്കല്‍സിനെ വിവരം അറിയിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മൃതദേഹം
More »
ഇംഗ്ലീഷ് ചാനല്‍ വഴിയുള്ള അനധികൃത കുടിയേറ്റ യാത്രകള്‍ സര്‍വ്വകാല റെക്കോര്‍ഡില്‍
സര്‍ക്കാര്‍ എത്രയൊക്കെ ചെയ്തിട്ടും ഇംഗ്ലീഷ് ചാനല്‍ വഴി ബ്രിട്ടനില്‍ പ്രവേശിക്കുന്ന അനധികൃത കുടിയേറ്റക്കാര്‍ ഉയര്‍ത്തുന്ന വെല്ലുവിളി കൂടിവരുന്നു. ചാനല്‍ കടത്ത് സര്‍വ്വകാല റെക്കോര്‍ഡില്‍ എത്തിയതായാണ് പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നത്.
മാര്‍ച്ച് മാസത്തിലെ ആദ്യ നാല് ദിവസത്തില്‍ ബ്രിട്ടനില്‍ പ്രവേശിച്ച അനധികൃത കുടിയേറ്റക്കാരുടെ എണ്ണം 1168 എത്തി. ഇതോടെ 2025-ലെ ആകെ എണ്ണം 3224 ആയി. മുന്‍ വര്‍ഷത്തെ ഈ സമയത്തെ കണക്കുകളേക്കാള്‍ ഏറെ വര്‍ദ്ധിച്ച തോതിലാണ് പ്രവേശനം.
മെച്ചപ്പെട്ട കാലാവസ്ഥയാണ് ഈ വര്‍ദ്ധനവിന് പിന്നിലെന്ന് ഹോം ഓഫീസ് അവകാശപ്പെട്ടു. എന്നിരുന്നാലും വരവ് തടയാന്‍ കൂടുതല്‍ നടപടികള്‍ വേണ്ടിവരുമെന്നും അവര്‍ സമ്മതിച്ചു.
ചെറുബോട്ടുകളുടെ വര്‍ദ്ധിച്ച വരവിന് അധ്യക്ഷത വഹിക്കുകയാണ് ലേബര്‍ ഗവണ്‍മെന്റ് ചെയ്യുന്നതെന്ന് ടോറി ഷാഡോ ഹോം സെക്രട്ടറി ക്രിസ് ഫിലിപ്പ് വിമര്‍ശിച്ചു. അവര്‍ക്ക് അതിര്‍ത്തിയുടെ
More »