യു.കെ.വാര്‍ത്തകള്‍

ഇത് ബില്‍ ഷോക്കുകളുടെ കാലം; വാട്ടര്‍ ബില്ലുകള്‍ 47% വരെ വര്‍ധിക്കുമെന്ന് സ്ഥിരീകരിച്ച് റെഗുലേറ്റര്‍
പുതുവര്‍ഷം യുകെയിലെ കുടുംബങ്ങളെ സംബന്ധിച്ച് ആഘാതങ്ങളുടെ കാലം കൂടിയാണ് എനര്‍ജി നിരക്ക്, ഇന്ധന വില എന്നിവയ്ക്ക് പുറമെ ഏപ്രില്‍ മുതല്‍ നിയമപരമായ പരിധിയുടെ അഞ്ചിരട്ടി വരെ കൗണ്‍സില്‍ ബില്‍ ഷോക്ക് ഉണ്ടാകുമെന്ന വിവരം അടുത്തിടെയാണ് പുറത്തുവന്നത്. ഇപ്പോഴിതാ വാട്ടര്‍ ബില്ലുകളുടെ രൂപത്തിലും വലിയ ഷോക്ക് ഉണ്ടാകുമെന്നു വ്യക്തമായിരിക്കുകയാണ്. വാട്ടര്‍ ബില്ലുകള്‍ കുത്തനെ ഉയരുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് വാട്ടര്‍ യുകെ. ലക്ഷക്കണക്കിന് കുടുംബങ്ങളുടെ കുടുംബ ബജറ്റ് അട്ടിമറിക്കുന്ന തീരുമാനമാണ് റെഗുലേറ്റര്‍ കൈക്കൊണ്ടിരിക്കുന്നത്. ഇതോടെ ഏപ്രില്‍ മാസത്തില്‍ 47% വരെ നിരക്ക് വര്‍ധനവാണ് കുടുംബങ്ങള്‍ നേരിടേണ്ടി വരുന്നത്. ശരാശരി വാര്‍ഷിക വാട്ടര്‍, വേസ്റ്റ് വാട്ടര്‍ ബില്ലുകള്‍ 123 പൗണ്ടാണ് വര്‍ധിക്കുക. ഇതോടെ ശരാശരി ബില്ലുകള്‍ 480 പൗണ്ടില്‍ നിന്നും 603 പൗണ്ടിലേക്കാണ് ഉയരുക. പ്രതിമാസം ഏകദേശം 10

More »

കുടിയേറ്റത്തിന് വാര്‍ഷിക ക്യാപ്പ് ഏര്‍പ്പെടുത്തണമെന്ന ആവശ്യം തള്ളി പ്രധാനമന്ത്രി
കുടിയേറ്റത്തിന്റെ കരുത്തില്‍ ബ്രിട്ടീഷ് ജനസംഖ്യ ഫ്രാന്‍സിനെ മറികടന്നു. അടുത്ത ഒരു ദശകത്തിനുള്ളില്‍ 10 മില്ല്യണ്‍ പേര്‍ കൂടി രാജ്യത്ത് പ്രവേശിക്കുമെന്നാണ് മുന്നറിയിപ്പ്. നിലവിലെ 69 മില്ല്യണില്‍ നിന്നും 2032 എത്തുന്നതോടെ ജനസംഖ്യ 72.5 മില്ല്യണില്‍ തൊടാന്‍ വിദേശത്ത് നിന്നുള്ള ജനങ്ങളുടെ വരവ് വഴിയൊരുക്കുമെന്നാണ് കണക്കാക്കുന്നത്. 2023-ല്‍ യുകെ ജനസംഖ്യ 68.5 മില്ല്യണില്‍ എത്തിയെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പ്രഖ്യാപിച്ചതോടെ ഗവണ്‍മെന്റും ആശങ്കയിലായി. പുതിയ അതിര്‍ത്തി നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ നിര്‍ബന്ധിതമാകുകയാണ്. കുടിയേറ്റം വളരെ ഉയര്‍ന്ന തോതിലാണെങ്കിലും വിസകള്‍ക്ക് വാര്‍ഷിക ക്യാപ്പ് ഏര്‍പ്പെടുത്തണമെന്ന രാഷ്ട്രീയ എതിരാളികളുടെ ആവശ്യം അദ്ദേഹം തള്ളി. 1982ന് ശേഷം ആദ്യമായാണ് ഫ്രാന്‍സിന്റെ 68.2 മില്ല്യണ്‍ ജനസംഖ്യയെ യുകെ മറികടക്കുന്നത്. ബ്രിട്ടന്റെ രണ്ടിരട്ടി

More »

ജീവനക്കാരിയുടെ പിറന്നാള്‍ പാര്‍ട്ടിയില്‍ വെള്ളമടിച്ച് ഹോട്ടലിന് തീയിട്ട ഇന്ത്യന്‍ മാനേജര്‍ക്ക് ജയില്‍
സഹജീവനക്കാരിയുടെ പിറന്നാള്‍ പാര്‍ട്ടിയില്‍ വെള്ളമടിച്ച് അലമ്പാക്കിയ ഇന്ത്യന്‍ വംശജനായ മാനേജര്‍ക്ക് പണികിട്ടി. ജോലി ചെയ്തിരുന്ന ഹോട്ടലിന് തീ കൊളുത്തിയ അസിസ്റ്റന്റ് മാനേജര്‍ക്ക് ഇനി അഴിയെണ്ണാം. മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ 50 ഓളം പേരെ ഒഴിപ്പിക്കേണ്ടി വന്ന സംഭവത്തില്‍ പെര്‍ത്ത്‌ഷെയര്‍ ലോച്ച് ടേയിലെ കില്ലിന്‍ ഹോട്ടലില്‍ ജോലി ചെയ്തിരുന്ന 43 കാരന്‍ വിമല്‍ വര്‍മ്മക്കാണ് രണ്ടു വര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ചത്. ഹോട്ടലില്‍ ലിവ് ഇന്‍ അസിസ്റ്റന്റ് ഓപ്പറേഷന്‍സ് മാനേജറായിരുന്നു വിമല്‍വര്‍മ്മ. മദ്യപിച്ചു ലക്കുകെട്ടതോടെയാണ് ഇയാള്‍ നിലവിട്ടു പെരുമാറിയത്. ജീവനക്കാരുടെ താമസ സ്ഥലത്തു വച്ച് സഹജീവനക്കാരിയുടെ ബര്‍ത്ത്‌ഡേ പാര്‍ട്ടിലെത്തിയ ഇയാള്‍ മോശമായി പെരുമാറിയെന്ന് വിചാരണയ്ക്കിടെ വ്യക്തമായി. 2023 ഏപ്രില്‍ 21നായിരുന്നു സംഭവം. വിമല്‍വര്‍മ്മയുടെ പെരുമാറ്റം മോശമായതോടെ ഇയാളെ ബര്‍ത്ത്‌ഡേ പരിപാടിയില്‍

More »

മെഥനോള്‍ കലര്‍ന്ന മദ്യം വില്ലനായി, ബ്രിട്ടീഷ് നവ ദമ്പതികള്‍ക്ക് ദാരുണാന്ത്യം
വിഷമദ്യം കഴിച്ച ബ്രിട്ടീഷ് ദമ്പതികള്‍ മരിച്ചു. മൂന്ന് മാസം മുമ്പ് ഒരുമിച്ച് ജീവിക്കാന്‍ ആരംഭിച്ചവരെയാണ് വിയറ്റ്‌നാമില്‍ തങ്ങളുടെ വില്ലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് പേരുടെയും മൃതദേഹം വില്ലയിലെ രണ്ട് മുറികളിലായിട്ടായിരുന്നു. ഇവര്‍ കഴിച്ച മദ്യത്തില്‍ കലര്‍ന്ന മെഥനോളാണ് മരണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 33കാരിയായ ഗ്രേറ്റ മേരിയും 36കാരനായ അര്‍നോ ക്വിന്റ്റോ എല്‍സും വിയറ്റ്‌നാമില്‍ സ്ഥിരതാമസമാക്കുകയായിരുന്നു എന്നാണ് പ്രദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍. മരണത്തിന് രണ്ട് ദിവസം മുമ്പാണ് ഇവര്‍ വിഷം കലര്‍ന്ന മദ്യം കഴിച്ചത്. പ്രാദേശികമായി നിര്‍മിക്കുന്ന ലിമോന്‍സെല്ലോ എന്ന മദ്യത്തിന്റെ രണ്ട് ബോട്ടിലുകള്‍ ഇവര്‍ തൊട്ടടുത്ത റസ്റ്റോറന്റില്‍ നിന്ന് ഒരു ദിവസം രാത്രി ഓര്‍ഡര്‍ ചെയ്തിരുന്നു. പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോള്‍ കടുത്ത ക്ഷീണം അനുഭവപ്പെട്ടു. കുടുംബാംഗങ്ങളെ

More »

ചാനല്‍ 4 ന്യൂസ് പുറത്തുവിട്ട ലൈംഗികാതിക്രമ ആരോപണങ്ങള്‍ നിഷേധിച്ച് ലിവര്‍പൂള്‍ ബിഷപ്പ് റവ. ഡോ. ജോണ്‍ പെരുമ്പളത്ത്
താന്‍ രണ്ട് സ്ത്രീകളെ ലൈംഗികമായി അതിക്രമിച്ചുവെന്ന ചാനല്‍ 4 ന്യൂസ് പുറത്തുവിട്ട വാര്‍ത്ത നിഷേധിച്ച് മലയാളിയായ ലിവര്‍പൂള്‍ ബിഷപ്പ് റവ. ഡോ. ജോണ്‍ പെരുമ്പളത്ത്. ആരോപണങ്ങള്‍ നിഷേധിച്ച അദ്ദേഹം താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി. കൂടാതെ തന്റെ പ്രവര്‍ത്തനങ്ങളെ മറ്റുള്ളവര്‍ ഏത് വിധത്തില്‍ കാണുമെന്ന ഗുരുതര പാഠമാണ് ഈ നടപടിക്രമങ്ങള്‍ നേരിട്ടതിലൂടെ മനസ്സിലാക്കിയതെന്നും ബിഷപ്പ് പറയുന്നു. ബിഷപ്പ് തന്നെ ബലമായി പിടിച്ചെന്നും, ചുംബിച്ചെന്നുമാണ് ഒരു പരാതിക്കാരിയുടെ ആരോപണം എന്ന് ചാനല്‍ 4 ന്യൂസ് പറഞ്ഞിരുന്നു. മറ്റൊരു തവണയും അക്രമം ആവര്‍ത്തിച്ചെന്നാണ് ഇവരുടെ അവകാശവാദം. പരാതിപ്പെട്ട മറ്റൊരു വനിതാ ബിഷപ്പിനോട് സംഭവം നടന്ന് ഒരു വര്‍ഷം കഴിഞ്ഞതിനാല്‍ അന്വേഷണം നടത്താന്‍ കഴിയില്ലെന്ന് പറഞ്ഞതായാണ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ മറ്റ് ആളുകളുടെ സാന്നിധ്യം ഉള്ള സ്ഥലങ്ങളിലാണ് പ്രസ്തുത

More »

പ്രതിസന്ധിയില്‍ നട്ടം തിരിഞ്ഞു യുകെ യൂണിവേഴ്‌സിറ്റികള്‍; നൂറുകണക്കിന് ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നു
കുടിയേറ്റ നിയന്ത്രണത്തിന്റെ ഭാഗമായുള്ള പുതിയ നയങ്ങള്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് നിലച്ചതോടെ പ്രതിസന്ധിയില്‍ നട്ടം തിരിഞ്ഞു യുകെ യൂണിവേഴ്‌സിറ്റികള്‍. പിടിച്ചു നില്‍ക്കാനായി നൂറുകണക്കിന് ജീവനക്കാരെ വെട്ടിക്കുറയ്ക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ രണ്ട് മുന്‍നിര യൂണിവേഴ്‌സിറ്റികളാണ് തൊഴിലുകള്‍ വെട്ടിനിരത്തുന്നത്. 400 തൊഴിലവസരങ്ങള്‍ വെട്ടിക്കുറയ്ക്കുമെന്ന് കാര്‍ഡിഫ് യൂണിവേഴ്‌സിറ്റി വ്യക്തമാക്കി. എന്നാല്‍ ഇതിനൊപ്പം ഏതാനും ഡിഗ്രി പ്രോഗ്രാമുകളും യൂണിവേഴ്‌സിറ്റി അവസാനിപ്പിക്കുകയാണ്. കാര്‍ഡിഫ് യൂണിവേഴ്‌സിറ്റി നഴ്‌സിംഗ് കോഴ്‌സ് ഉള്‍പ്പെടെയാണ് നിര്‍ത്തലാക്കുന്നതെന്നാണ് വിവരം. കൂടാതെ ഹിസ്റ്ററി, മോഡേല്‍ ലാംഗ്വേജ് & ട്രാന്‍സ്ലേഷന്‍, മ്യൂസിക്, റിലീജ്യണ്‍ & തിയോളജി കോഴ്‌സുകള്‍ ഇനി ഉണ്ടാകില്ല. ഏഴ് ശതമാനം തൊഴില്‍ശേഷി കുറയ്ക്കാനാണ് യൂണിവേഴ്‌സിറ്റി ഉദ്ദേശിക്കുന്നത്.

More »

ചൈനയില്‍ വ്യാപകമായ എച്ച്എംപിവി ഇന്‍ഫെക്ഷനുകള്‍ യുകെയില്‍ കുതിച്ചുകയറുന്നു
ഈ മാസം ആദ്യം ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട അജ്ഞാത വൈറസ് ലോകത്ത് ഭീതി വിതച്ചിരുന്നു. 2019-ലെ കൊറോണാവൈറസ് വ്യാപനത്തിന്റെ ആഘാതത്തിനുശേഷം പുതിയ വൈറസ് രോഗികളെ സൃഷ്ടിക്കുന്നുവെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ലോകം ശ്രവിച്ചത്. എന്നാല്‍ ഈ അജ്ഞാത വൈറസ് എച്ച്എംപിവി ആണെന്ന് പിന്നീട് വ്യക്തമായി. ഇപ്പോള്‍ എച്ച്എംപിവി വൈറസ് യുകെയില്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് സൃഷ്ടിക്കുകയാണ്. പ്രായമായ രോഗികളാണ് ഇതിന്റെ ദുരിതം കൂടുതലായി അനുഭവിക്കുന്നത്. ഇംഗ്ലണ്ടില്‍ ശ്വാസകോശ ഇന്‍ഫെക്ഷന്‍ പിടിപെടുന്ന 20 രോഗികളില്‍ ഒരാള്‍ വീതം ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് അഥവാ എച്ച്എംപിവി വാഹകരാണെന്ന് ഔദ്യോഗിക ഡാറ്റ വ്യക്തമാക്കുന്നു. ജനുവരി 13 വരെയുള്ള ഈ കണക്കുകള്‍ ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന നിലയാണ്. ഡിസംബറിന്റെ തുടക്കത്തില്‍ യുകെ ആരോഗ്യ വകുപ്പ് രേഖപ്പെടുത്തിയതിന്റെ ഇരട്ടി നിരക്കിലേക്കാണ് കണക്ക് എത്തിയത്. ഇംഗ്ലണ്ടിലെ

More »

കഴിഞ്ഞ വര്‍ഷം എന്‍എച്ച്എസിലെ കാല്‍ശതമാനം രോഗികള്‍ക്കും ലഭിച്ചത് മോശം പരിചരണം
കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിലെ എന്‍എച്ച്എസില്‍ കാല്‍ശതമാനം രോഗികള്‍ക്കും ലഭിച്ചത് മോശം പരിചരണമെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ പത്തിലൊന്ന് രോഗികള്‍ മാത്രമാണ് ഇതേക്കുറിച്ച് പരാതിപ്പെടാന്‍ തയ്യാറായതെന്നും പേഷ്യന്റ് വാച്ച്‌ഡോഗ് വെളിപ്പെടുത്തി. പരാതിപ്പെട്ട രോഗികള്‍ക്കാകട്ടെ തൃപ്തികരമായ പരിഹാരം ലഭിച്ചതുമില്ലെന്ന് ഹെല്‍ത്ത് വാച്ച് ഇംഗ്ലണ്ട് പറഞ്ഞു. പരാതികള്‍ പരിഹരിക്കാന്‍ മാസങ്ങള്‍ വേണ്ടിവരുന്നതും പ്രതിസന്ധിയാണ്. പരാതികള്‍ കൈകാര്യം ചെയ്യുന്ന ഹെല്‍ത്ത് സര്‍വ്വീസിന്റെ രീതികളില്‍ പൊതുജനങ്ങള്‍ക്ക് വിശ്വാസക്കുറവ് ഉണ്ടെന്നും വ്യക്തമായി. പരാതികള്‍ സേവനം മെച്ചപ്പെടുത്താനുള്ള വഴിയായി എന്‍എച്ച്എസ് ഉപയോഗിക്കുന്നതിനും തെളിവില്ലെന്ന് വാച്ച്‌ഡോഗ് കണ്ടെത്തി. പരാതികളെ കാര്യമായി കാണാന്‍ തയ്യാറാകാത്ത എന്‍എച്ച്എസ് രോഗികളുടെ ആശങ്കകളെ കേള്‍ക്കാനും, പഠിക്കാനും തയ്യാറായി, കൂടുതല്‍ പ്രാധാന്യം

More »

ബ്രിട്ടനില്‍ 5 വര്‍ഷത്തിനിടെ ആദ്യമായി വാടക നിരക്ക് താഴ്ന്നു; വാടകക്കാര്‍ വീടുകള്‍ മാറുന്നത് ഒഴിവാക്കുന്നു
കഴിഞ്ഞ ഏതാനും വര്‍ഷമായി ബ്രിട്ടനില്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ക്കു കഷ്ടകാലമാണ്. വാടക നിരക്കുകള്‍ റെക്കോര്‍ഡ് വര്‍ധനവ് നേരിട്ടതോടെ ജനങ്ങള്‍ക്ക് വരുമാനത്തിന്റെ നല്ലൊരു ശതമാനവും വാടക ഇനത്തില്‍ ചെലവഴിക്കേണ്ട അവസ്ഥയായിരുന്നു. ഇപ്പോഴിതാ 2019ന് ശേഷം ആദ്യമായി ശരാശരി വാടക നിരക്കില്‍ ഇടിവ് ഉണ്ടായിരിക്കുകയാണ്. 2024-ലെ അവസാന മൂന്ന് മാസങ്ങളില്‍ ആണ് ശരാശരി വാടക നിരക്ക് താഴ്ന്നത്. വീടുകള്‍ മാറുന്നത് മൂലമുള്ള അധിക സാമ്പത്തിക ചെലവ് ഒഴിവാക്കാന്‍ വാടകക്കാര്‍ നിര്‍ബന്ധിതമായതോടെയാണ് ഈ സ്ഥിതി ഉടലെടുത്തത്. ലണ്ടന് പുറത്ത് പരസ്യപ്പെടുത്തിയ ശരാശരി വാടക വീടുകളുടെ നിരക്കില്‍ 0.2 ശതമാനം കുറവാണ് നേരിട്ടത്. 3 പൗണ്ട് താഴ്ന്ന് 1341 പൗണ്ടിലേക്കാണ് പ്രതിമാസ നിരക്ക് എത്തിയതെന്ന് റൈറ്റ്മൂവ് വ്യക്തമാക്കി. ചെറിയ നിരക്ക് താഴ്ചയാണ് രേഖപ്പെടുത്തിയതെങ്കിലും മഹാമാരിക്ക് ശേഷം ക്വാര്‍ട്ടേര്‍ലി അടിസ്ഥാനത്തില്‍ ആദ്യമായാണ് വാടക താഴുന്നത്. വാടക

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions