യു.കെ.വാര്‍ത്തകള്‍

തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പേ കീര്‍ സ്റ്റാര്‍മറെ രാജിവയ്പ്പിക്കാന്‍ പാര്‍ട്ടിയില്‍ മുറവിളി
ബ്രിട്ടനില്‍ പ്രാദേശിക തെരഞ്ഞെടുപ്പുകള്‍ക്ക് പിന്നാലെ ലേബര്‍ പാര്‍ട്ടിയില്‍ നേതൃമാറ്റം ശക്തമാകുമെന്നാണ് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പിന് മുമ്പേ നേതൃമാറ്റം ആവശ്യപ്പെട്ടാല്‍ ഫലത്തെ കാര്യമായി ബാധിക്കുമെന്ന് ഒരു വിഭാഗം വിമര്‍ശിക്കുന്നു. എങ്കിലും കീര്‍ സ്റ്റാര്‍മറിന്റെ രാജി എപ്പോഴെന്ന് വ്യക്തമാക്കണമെന്ന് ലേബറിലെ എംപിമാര്‍ ആവശ്യപ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ട്. സമയമെത്തുമ്പോള്‍, ആവശ്യമായ പിന്തുണ ലഭിച്ചുകഴിഞ്ഞാല്‍ ഇക്കാര്യത്തില്‍ എന്ത് നടപടികള്‍ സ്വീകരിക്കണം എന്നത് ചര്‍ച്ച ചെയ്തു എന്നാണ് ഒരു ലേബര്‍ എം പി പറഞ്ഞതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ ഒരു പ്രധാനമന്ത്രിയെ നീക്കം ചെയ്യാന്‍ ഔപചാരികമായ വഴികള്‍ ഒന്നും ഇല്ലാതിരിക്കെ, രാഷ്ട്രീയ സമ്മര്‍ദ്ദം ഉപയോഗിച്ച് അത് എങ്ങനെ സാധ്യമാക്കാം എന്നാണ് ആലോചന നടക്കുന്നത്. അടുത്ത മാസം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിയുടെ

More »

ഇറാന്‍ -യുഎസ് യുദ്ധം തീര്‍ന്നാലും എട്ടു മാസം വിലക്കയറ്റ ഭീഷണി നിലനില്‍ക്കും
ഇറാന്‍ -യുഎസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ രൂപപ്പെട്ട ആഗോള വിലക്കയറ്റം യുദ്ധം അവസാനിച്ചാലും ഉടന്‍ കുറഞ്ഞേക്കില്ലെന്ന മുന്നറിയിപ്പുമായി ബ്രിട്ടന്‍. പ്രധാനമന്ത്രിയുടെ ചീഫ് സെക്രട്ടറിയായ ഡാരന്‍ ജോണ്‍സ് ആണ് കുറഞ്ഞത് എട്ട് മാസം വരെ വിലക്കയറ്റ സമ്മര്‍ദ്ദം തുടരുമെന്ന് വ്യക്തമാക്കിയത്. സംഘര്‍ഷം ഊര്‍ജ്ജ മേഖലയെ ശക്തമായി ബാധിച്ചു. ഇതോടെ ഇന്ധനവില, ഭക്ഷ്യവസ്തുക്കളുടെ വില, വിമാന ടിക്കറ്റ് നിരക്കുകള്‍ എന്നിവയില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യുദ്ധം അവസാനിച്ചാലും ഈ ഉയര്‍ന്ന നിരക്കുകള്‍ കുറയാന്‍ സമയം വേണ്ടിവരുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. പ്രധാന പ്രതിസന്ധിക്ക് കാരണമായത് ഹോര്‍മുസ് കടലിടുക്ക് അടച്ചതാണെന്ന് വിലയിരുത്തുന്നു. ലോകത്തെ എണ്ണയും പ്രകൃതിവാതകവും വലിയ തോതില്‍ കടന്നു പോകുന്ന ഈ കടലിടുക്ക് അടച്ചതോടെ ആഗോള വിതരണ ശൃംഖല തകരാറിലായി. ഇതാണ് വിപണിയില്‍ ക്ഷാമഭീതിയും വിലക്കയറ്റവും

More »

യുകെ ക്ലാസ്മുറികളില്‍ സമ്മറില്‍ എഐ ടീച്ചേഴ്‌സ്! വിജയിച്ചാല്‍ അടുത്ത വര്‍ഷത്തോടെ എഐ ക്ലാസ് വിപുലമാകും
ബ്രിട്ടീഷ് സ്‌കൂളുകളിലേക്ക് ഈ സമ്മറില്‍ തന്നെ 'എഐ' ടീച്ചേഴ്‌സ് എത്തിച്ചേരുമെന്ന് പ്രഖ്യാപനം. സ്‌കൂളുകളില്‍ എഐ അധ്യാപകരെ എത്തിക്കാനുള്ള വിവാദ സ്‌കീം പ്രൈവറ്റ് ട്യൂഷന്‍ താങ്ങാന്‍ സാധിക്കാത്ത രക്ഷിതാക്കളുടെ കൗമാരക്കാരായ കുട്ടികളെയാണ് ലക്ഷ്യവെയ്ക്കുന്നത്. എഡ്യൂക്കേഷന്‍ സെക്രട്ടറി ബ്രിഡ്‌ജെറ്റ് ഫിലിപ്‌സണ്‍ 'എഐ ലാബുകള്‍ക്കും, എഡ്‌ടെക്ക് കമ്പനികള്‍ക്കും' പച്ചക്കൊടി വീശിയതോടെയാണ് ഇത് സാധ്യമാകുന്നത്. ഇവര്‍ തയ്യാറാക്കുന്ന എഐ ട്യൂട്ടറിംഗ് ടൂളുകള്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പരീക്ഷിക്കും. ആവശ്യമുള്ള ഏതാനും ഭാഗ്യശാലികളായ കുട്ടികള്‍ക്ക് ഇത് തുടക്കത്തില്‍ കിട്ടുകയെന്നാണ് ഫിലിപ്‌സന്റെ പ്രഖ്യാപനം. 23 മില്ല്യണ്‍ പൗണ്ട് ചെലവിട്ട് നടപ്പാക്കുന്ന സ്‌കീമില്‍ ഒരു എഐ ചാറ്റ്‌ബോട്ടാണ് അധ്യാപകര്‍ക്ക് പകരം പ്രവര്‍ത്തിക്കുക. ഇത് വിദ്യാര്‍ത്ഥികളോട് ചോദ്യം ചോദിക്കും, ഉത്തരങ്ങള്‍ നല്‍കും, ഒപ്പം

More »

യുകെയില്‍ ആഴ്ചകള്‍ക്കുള്ളില്‍ ഇന്ധന, മെഡിസിന്‍ ക്ഷാമം രൂക്ഷമാകും
ഇറാന്‍ പ്രതിസന്ധിയില്‍ യുകെയില്‍ സകല മേഖലകളെയും ബാധിക്കുന്നു. ആഴ്ചകള്‍ക്കുള്ളില്‍ രാജ്യത്തു ഇന്ധന, മെഡിസിന്‍ ക്ഷാമം രൂക്ഷമാകുമെന്നാണ് മുന്നറിയിപ്പ്. ഹോര്‍മുസ് കടലിടുക്ക് അടച്ചിട്ടിരിക്കുന്നതാണ് വിതരണ ശൃംഖലയെ സാരമായി ബാധിച്ചിരിക്കുന്നത്. യുദ്ധം നീണ്ടുപോകുമ്പോള്‍ നേരിടാന്‍ സാധ്യതയുള്ള പ്രത്യാഘാതങ്ങളെ കുറിച്ച് ജനങ്ങളെ അറിയിക്കാന്‍ നം.10-നോട് ആവശ്യപ്പെടുകയാണ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍. വിമാനങ്ങളിലൂടെ എത്തിക്കുന്ന അവശ്യ വസ്തുക്കള്‍ മൂന്നാഴ്ചത്തേക്ക് മാത്രമാണ് തികയുകയെന്നാണ് റിപ്പോര്‍ട്ട്. യുകെ വിമാനകമ്പനികള്‍ക്ക് അധിക സര്‍വ്വീസുകള്‍ കൂട്ടിച്ചേര്‍ക്കാനും ഇപ്പോള്‍ സാധിക്കുന്നില്ല. സുപ്രധാന എന്‍എച്ച്എസ് മരുന്നുകള്‍ക്ക് ഇതിനകം തന്നെ നിരക്ക് കുതിച്ചുയര്‍ന്നിട്ടുണ്ട്. ചില ഫാര്‍മസികള്‍ 11 ഇരട്ടി വര്‍ദ്ധനവാണ് ഫെബ്രുവരി മുതല്‍ നടപ്പാക്കിയിരിക്കുന്നത്. എന്നാല്‍ ഇതിലൊന്നും

More »

കുടിയേറ്റ നിയന്ത്രണം കടുപ്പിച്ച് ഹോം സെക്രട്ടറി; അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ അപേക്ഷയില്‍ വിട്ടുവീഴ്ചയില്ല
അഭയാര്‍ത്ഥികളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനവുമായി ഹോം സെക്രട്ടറി ഷബാന മഹമൂദ്. താലിബാന്‍ ഭരണത്തിലുള്ള അഫ്ഗാനിസ്ഥാനിലേക്ക് അഭയാര്‍ത്ഥി അപേക്ഷ നിരസിക്കപ്പെട്ട അഫ്ഗാന്‍ പൗരന്മാരെ തിരിച്ചയച്ചേക്കും. യൂറോപ്യന്‍ രാജ്യങ്ങളും കാബൂളും അഭയാര്‍ത്ഥികളെ തിരിച്ചയക്കാനുള്ള സൗധ്യതയെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും ഇത് യുകെയും നിരീക്ഷിക്കുകയാണെന്ന് ഹോം സെക്രട്ടറി പറഞ്ഞു. അന്തിമ തീരുമാനം എടുത്തിട്ടില്ല. നിലവില്‍ യുകെ സര്‍ക്കാര്‍ താലിബാന്‍ ഭരണത്തെ ഔദ്യോഗികമായി അംഗീകരിക്കുന്നില്ല. അതിനാല്‍ അഫ്ഗാനിസ്ഥാനിലേക്ക് നിര്‍ബന്ധിതമായി തിരിച്ചയക്കുന്നത് നടക്കില്ല. അതേസമയം രാജ്യത്തിന്റെ നയം തന്നെ മാറ്റാനുള്ള ആലോചനയിലാണ് സര്‍ക്കാര്‍. യൂണൈറ്റഡ് നേഷന്‍സ് അടുത്തിടെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ അഫ്ഗാനിസ്ഥാന്‍ മനുഷ്യാവകാശങ്ങളുടെ ശ്മശാനം എന്നാണ് വിളിച്ചിരിക്കുന്നത്. സ്ത്രീകളുടേയും

More »

സിഖ് യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം
യുകെയിലെ വാള്‍സാളില്‍ സിഖ് മതവിശ്വാസിയായ യുവതിയെ വീട്ടില്‍ കയറി ക്രൂരമായി പീഡിപ്പിക്കുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്ത കേസില്‍ 32 കാരനായ ജോണ്‍ ആഷ്ബിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ബര്‍മിംഗ്ഹാം ക്രൗണ്‍ കോടതിയില്‍ വെള്ളിയാഴ്ച നടന്ന ശിക്ഷ വിധിയില്‍ പ്രതി കുറഞ്ഞത് 14 വര്‍ഷമെങ്കിലും ജയിലില്‍ കിടക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. വളരെ അപകടകാരിയെന്നും കോടതി ഇയാളെ വിശേഷിപ്പിച്ചു. 2025 ല്‍ ബസില്‍ നിന്ന് ഇറങ്ങിയ യുവതിയെ പിന്തുടര്‍ന്നാണ് പ്രതി ആക്രമണം നടത്തിയത്. യുവതി വീട്ടിലെത്തിയതിന് പിന്നാലെ അതിക്രമിച്ചു കയറിയ ഇയാള്‍ യുവതിയെ ലൈംഗീകമായും ശാരീരികമായും അക്രമിച്ചു. ബലാത്സംഗം, കവര്‍ത്ത, മതവിദ്വേഷപരമായ ആക്രമണം തുടങ്ങിയ കുറ്റങ്ങള്‍ പ്രതി സമ്മതിച്ചു. യുവതി മുസ്ലീം മതവിഭാഗത്തിലെന്ന് തെറ്റിദ്ധരിച്ച് ഇയാള്‍ ഇസ്ലാം വിരുദ്ധ പരാമര്‍ശം നടത്തി. അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴും ഇയാള്‍ കടുത്ത വര്‍ഗീയ

More »

ഇന്ധന പ്രതിസന്ധി: വിമാന നിരക്ക് ഉയരുമെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ്; അവധിയാത്രകള്‍ അനിശ്ചിതത്വത്തില്‍
ഇറാന്‍ യുദ്ധത്തെത്തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് അടച്ചത് എണ്ണവിലയില്‍ കുത്തനെ വര്‍ദ്ധനവിന് കാരണമായതിനാല്‍ ടിക്കറ്റ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കേണ്ടിവരുമെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ് മുന്നറിയിപ്പ് നൽകി. മിഡില്‍ ഈസ്റ്റിലെ സാഹചര്യം വിമാനങ്ങളുടെ ചെലവ് വര്‍ദ്ധിപ്പിക്കുമെന്ന് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് ഗ്രൂപ്പ് (ഐഎജി) വെള്ളിയാഴ്ച പറഞ്ഞു. 'ഹെഡ്ജിംഗ്' എന്നറിയപ്പെടുന്ന വിലയിലെ ചാഞ്ചാട്ടത്തില്‍ നിന്ന് സ്വയം പരിരക്ഷിക്കുന്നതിനായി വിമാനക്കമ്പനികള്‍ പലപ്പോഴും അവരുടെ ഇന്ധനത്തിന്റെ ഒരു ഭാഗം മുന്‍കൂട്ടി നിശ്ചിത വിലയ്ക്ക് വാങ്ങാറുണ്ട്. എന്നിരുന്നാലും, ഇന്ധന സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും, മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷത്തില്‍ നിന്നുള്ള വിശാലമായ പ്രത്യാഘാതങ്ങളില്‍ നിന്ന് അത് 'പ്രതിരോധശേഷിയുള്ളതല്ല' എന്ന് ഐഎജി പറഞ്ഞു. സംഘര്‍ഷം മൂലം ഭാവിയില്‍ ക്ഷാമം ഉണ്ടാകുമെന്ന

More »

ലോര്‍ഡ്‌സിലെ തിരിച്ചടി: ദയാവധ ബില്ലിന്റെ സമയം കഴിഞ്ഞു; വീണ്ടും ശ്രമിക്കുമെന്ന് പിന്തുണയ്ക്കുന്നവര്‍
ഇംഗ്ലണ്ടിലും വെയില്‍സിലും മാരകരോഗികളായ മുതിര്‍ന്നവര്‍ക്ക് ചില സുരക്ഷാ മുന്‍കരുതലുകള്‍ക്ക് വിധേയമായി, ജീവിതം അവസാനിപ്പിക്കുന്നതിന് വൈദ്യസഹായം തേടാന്‍ അനുവദിക്കുന്നഅസിസ്റ്റഡ് ഡൈയിംഗ് ബില്ലിന്റെ സമയപരിധി കഴിഞ്ഞു. ബില്ലിന് പ്രഭുസഭയില്‍ ഏറ്റ പരാജയമാണ് തിരിച്ചടിയായത്. ആറ് മാസത്തിനുള്ളില്‍ മരിക്കുമെന്ന് പ്രതീക്ഷിക്കുന്നവര്‍ക്കു മരണം തിരഞ്ഞെടു ക്കാനുള്ള ബില്ലിനെ ഹൗസ് ഓഫ് കോമണ്‍സ് പിന്തുണച്ചതിനെത്തുടര്‍ന്ന് ആണ് ബില്‍ ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ എത്തുന്നതും അവിടെ തിരിച്ചടി നേരിടുന്നതും. എംപിമാര്‍ ആദ്യം അനുകൂലിച്ച് വോട്ട് ചെയ്ത് ഏകദേശം 17 മാസങ്ങള്‍ക്ക് ശേഷം ആണ് ബില്‍ കാലഹരണപ്പെട്ടിരിക്കുന്നത്. എന്നാല്‍ തങ്ങള്‍ തളരില്ലെന്നും മെയ് 13 ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ നിയമനിര്‍മ്മാണം തിരികെ വരുമെന്ന് ഉറപ്പുണ്ടെന്നും പിന്തുണക്കാര്‍ പറഞ്ഞു. ബില്ലിന്റെ

More »

അടുത്ത തെരഞ്ഞെടുപ്പില്‍ ബ്രിട്ടന്‍ കൂട്ടുകക്ഷി ഭരണത്തിലേക്കെന്ന്
ബ്രിട്ടീഷ് രാഷ്ട്രീയം സുപ്രധാന വഴിത്തിരിവിലൂടെയാണ് കടന്നുപോകുന്നത്. വലിയ ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയ ലേബര്‍ പാര്‍ട്ടിക്ക് ചുരുങ്ങിയ സമയത്തിനുള്ളില്‍ ജനപിന്തുണ ഇടിഞ്ഞു. ടോറി പാര്‍ട്ടിയെമറികടന്നു റീഫോം യുകെ മുന്നോട്ടുവന്നു. എന്നാല്‍ വരുന്ന തിരഞ്ഞെടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് ഒരു മെഗാപോള്‍ കണ്ടെത്തിയിരിക്കുന്നത്. റിഫോം പാര്‍ട്ടിക്ക് ഭരണം പിടിക്കാന്‍ ടോറികളുടെ കൂടി സഹായം വേണ്ടിവരുമെന്നാണ് മെഗാപോള്‍ പറയുന്നത്. ഇലക്ടറല്‍ കാല്‍ക്കുലസ് നടത്തിയ ഗവേഷണത്തിലാണ് ഇപ്പോള്‍ ഒരു തെരഞ്ഞെടുപ്പ് നടന്നാല്‍ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം ലഭിക്കില്ലെന്ന് വ്യക്തമായിരിക്കുന്നത്. ഏറ്റവും കൂടുതല്‍ എംപിമാര്‍ നിഗല്‍ ഫരാഗിന്റെ പാര്‍ട്ടിക്ക് ആയിരിക്കുമെന്ന് സര്‍വ്വെ പറയുന്നു. 188 സീറ്റുമായി റിഫോം മുന്നിലെത്തും. 159 സീറ്റുമായി കണ്‍സര്‍വേറ്റീവുകള്‍ തൊട്ടുപിന്നിലുണ്ടാകും. ലേബര്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions