യു.കെ.വാര്‍ത്തകള്‍

അത്യാഹിത വിഭാഗത്തിലെ തിരക്ക് കുറയ്ക്കാന്‍ ഡിജിറ്റല്‍ സംവിധാനം; വരുന്നത് 18 ആശുപത്രികളില്‍
അത്യാഹിത വിഭാഗത്തിലെ തിരക്ക് കുറയ്ക്കാന്‍ പുതിയ പദ്ധതിയുമായി എന്‍എച്ച്എസ്. ആശുപത്രിയിലെ അടിയന്തര സേവന വിഭാഗത്തില്‍ തിരക്ക് കുറയ്ക്കാനും ആരോഗ്യ മേഖലയിലെ സമ്മര്‍ദ്ദം കുറയ്ക്കാനും ഡിജിറ്റല്‍ ട്രിയാജ് സംവിധാനം കൊണ്ടുവരാനാണ് തീരുമാനം. എന്‍എച്ച്എസ് ആശുപത്രിയിലെ അടിയന്തര സേവന വിഭാഗത്തില്‍ തിരക്ക് കുറയ്ക്കാനും ആരോഗ്യ മേഖലയിലെ സമ്മര്‍ദ്ദം കുറയ്ക്കാനും പുതിയ പദ്ധതി വരുന്നു. നിലവില്‍ 18 ആശുപത്രികളില്‍ പരീക്ഷണ അടിസ്ഥാനത്തില്‍ ഇതു നടപ്പിലാക്കും. അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികളില്‍ ആദ്യം അവരുടെ രോഗ ലക്ഷണങ്ങള്‍ ഡിജിറ്റല്‍ സംവിധാനത്തില്‍ രേഖപ്പെടുത്തും. തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ രോഗിയുടെ അവസ്ഥ വിലയിരുത്തി അടിയന്തര ചികിത്സ വേണമോ എന്ന് തീരുമാനിക്കും. അടിയന്തര പരിചരണം വേണ്ടവരെ ഉടന്‍ ചികിത്സ നല്‍കും. എന്നാല്‍ ഗുരുതരമല്ലാത്ത അവസ്ഥയെങ്കില്‍ മറ്റൊരു ദിവസം ഡോക്ടറുടെ അപ്പോയ്ന്റ്‌മെന്റ്

More »

എഐ അബദ്ധങ്ങള്‍ക്ക് ഡോക്ടര്‍മാര്‍ക്കും, എന്‍എച്ച്എസിനും എതിരെ കേസ് വരുമെന്ന് ആശങ്ക
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ കൂടുതലായി ആശ്രയിക്കുന്ന സാഹചര്യത്തില്‍ അവ വരുത്തുന്ന വീഴ്ചകളുടെ ബാധ്യത ഡോക്ടര്‍മാരുടെയും, എന്‍എച്ച്എസിന്റെയും തലയില്‍ വീഴുമെന്നു ആശങ്ക. എഐ ടൂളുകള്‍ ഉപയോഗിച്ച് രോഗം സ്ഥിരീകരിക്കുകയും, ഇത് അനുസരിച്ച് ചികിത്സ നല്‍കുകയും ചെയ്യുന്നതിന്റെ പേരിലാണ് കേസ് വരികയെന്ന് മന്ത്രിമാര്‍ക്കുള്ള മുന്നറിയിപ്പില്‍ പറയുന്നു. എഐ ഉപയോഗിച്ചതിന്റെ ഫലമായാണ് രോഗികള്‍ക്ക് അപകടം നേരിടുന്നതും, മരണപ്പെടുന്നതുമെങ്കിലും ഡോക്ടര്‍മാര്‍ക്കും, ഹെല്‍ത്ത് സര്‍വ്വീസിനും ബാധ്യത വരുമെന്നാണ് നിയമം പറയുന്നത്. ഈ നിയമം പരിഷ്‌കരിച്ചില്ലെങ്കില്‍ ക്ലിനിക്കല്‍ വീഴ്ചയുടെ പേരില്‍ ഡോക്ടര്‍മാരുടെ പേരില്‍ ഇതിന്റെ ഉത്തരവാദിത്വം വരുമെന്നതാണ് അവസ്ഥ. എന്‍എച്ച്എസ് ഇപ്പോള്‍ കൂടുതലായി എഐയെ ആശ്രയിക്കാന്‍ തുടങ്ങിയിട്ടുണ്ട്. സ്‌കാനുകള്‍, എക്‌സ്‌റേ എന്നിവ പരിശോധിക്കാനും, രോഗികളുമായി നടത്തിയ ആശയവിനിമയങ്ങളുടെ

More »

മില്‍ട്ടണ്‍ കെയ്ന്‍സിലെ ഡോക്ടര്‍ അച്ചാമ്മയുടെ മരണം നെഞ്ചിലേറ്റ മുറിവും തലക്കേറ്റ ക്ഷതവും കാരണമെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
യുകെ മലയാളികളെ ഞെട്ടിച്ച മില്‍ട്ടണ്‍ കെയ്ന്‍സിലെ ഡോക്ടര്‍ അച്ചാമ്മ ജോണിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ബിബിസി അടക്കം ദേശീയമാധ്യമങ്ങള്‍ പുറത്തുവിട്ടു. 58 കാരിയായ അച്ചാമ്മയുടെ മരണത്തിനു കാരണം നെഞ്ചില്‍ ആഴത്തിലേറ്റ മുറിവും തലയ്ക്കേറ്റ മാരകമായ ക്ഷതവും ആണെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ആധാരമാക്കി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയ അച്ചാമ്മ സംഭവ സ്ഥലത്തു തന്നെ മരിച്ചതായാണ് റിപോര്‍ട്ടുകള്‍ പറയുന്നത്. മരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ മാധ്യമങ്ങളില്‍ എത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ടു കുടുംബം തെംസ് വാലി പോലീസിനെ സമീപിച്ചിരിക്കുന്നതിനാല്‍ ഈ കേസിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരാനുള്ള സാധ്യത കുറവാണ്. എങ്കിലും ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ലഭിച്ച മരണ കാരണം റിപ്പോര്‍ട്ട്

More »

യുകെ യൂണിവേഴ്‌സിറ്റികളില്‍ കോഴ്‌സുകള്‍ സൂക്ഷിച്ച് തെരഞ്ഞെടുക്കുക, പല ഡിഗ്രികളും ഗുണമില്ല
നല്ല വരുമാനമുള്ള മികച്ച ഭാവി ഉറപ്പെന്ന തോന്നലില്‍ യുകെ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാനായി ചാടിപ്പുറപ്പെടുന്നവര്‍ ജാഗ്രതൈ! വിദ്യാഭ്യാസ ലോണെടുത്ത് വലിയ ബാധ്യതയുമായി യുകെയില്‍ ചെന്നിറങ്ങി പഠിച്ചിറങ്ങിയാല്‍ സ്റ്റേ ബാക്ക് പോലുള്ള പല ഗുണങ്ങളും ഇപ്പോള്‍ അന്യമാണ്. ഇതിനെല്ലാം പുറമെയാണ് യുകെയിലെ ഡിഗ്രികള്‍ അവകാശപ്പെടുന്ന ഗുണങ്ങളൊന്നും പല കോഴ്‌സുകളും സമ്മാനിക്കുന്നില്ലെന്നാണ് വ്യക്തമാകുന്നത്. യുകെ യൂണിവേഴ്‌സിറ്റി പഠനം കഴിഞ്ഞിറങ്ങുന്ന പകുതിയോളം ഗ്രാജുവേറ്റുകളും ശരാശരിയില്‍ താഴെ ദേശീയ വരുമാനം മാത്രമാണ് നേടുന്നതെന്നാണ് മുന്നറിയിപ്പ്. യുകെയിലെ ഫുള്‍ടൈം ജോലിക്കാരുടെ ശരാശരി വരുമാനമായ 35,000 പൗണ്ട് പോലും കിട്ടാന്‍ വര്‍ഷത്തില്‍ ഒന്നര ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികള്‍ ബുദ്ധിമുട്ടുന്നതാണ് അവസ്ഥ. 11 ശതമാനം ഗ്രാജുവേറ്റുകള്‍ക്ക് 24,000 പൗണ്ട് പോലും വരുമാനം കിട്ടുന്നില്ലെന്നും പോളിസി എക്‌സ്‌ചേഞ്ച് അന്വേഷണം

More »

കാന്‍സര്‍ ബാധിക്കുന്ന കെമിക്കല്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ഉപയോഗിക്കേണ്ടി വരുന്നു; അടിയന്തര നടപടി വേണമെന്ന് ആവശ്യം
എന്‍എച്ച്എസ് ജീവനക്കാരെ കാന്‍സര്‍ ബാധിക്കുന്നതിലേക്ക് തള്ളിവിടുന്ന കെമിക്കല്‍ ദിവസേന ഉപയോഗിക്കേണ്ടി വരുന്നതിനെതിരെ അടിയന്തര നടപടി വേണമെന്ന് ആവശ്യം. പാതോളജി ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുന്ന എന്‍എച്ച്എസ് ജീവനക്കാര്‍ അപകടകരമായ തോതില്‍ ഫോര്‍മാല്‍ഡിഹൈഡ് ഉപയോഗിക്കേണ്ടി വരുന്നുവെന്നാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്. ആശുപത്രികളില്‍ ഡിസ്ഇന്‍ഫെക്ടന്റായി ഉപയോഗിക്കുന്ന കെമിക്കലാണിത്. കൂടാതെ ലാബുകളില്‍ ടിഷ്യൂ സാമ്പിളുകള്‍ സൂക്ഷിക്കാനും ഈ കെമിക്കല്‍ ആവശ്യമാണ്. ആയിരക്കണക്കിന് എന്‍എച്ച്എസ് ജീവനക്കാര്‍ ദിവസേന ഈ കെമിക്കലുമായി സമ്പര്‍ക്കത്തില്‍ വരുന്നുവെന്നാണ് ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ട്. ഫോര്‍മാല്‍ഡിഹൈഡ് തുടര്‍ച്ചയായി ശ്വസിക്കുന്നത് മൂലം പല പ്രശ്‌നങ്ങളും രൂപപ്പെടാം. ശ്വാസകോശ ആരോഗ്യം, ഫെര്‍ട്ടിലിറ്റി എന്നിവയെ തകരാറിലാക്കാന്‍ ഇത് ഇടയാക്കും. ഇതിന് പുറമെ മൂക്കിലും, തൊണ്ടയിലും

More »

നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വംശീയ സംഘര്‍ഷം പടരുന്നു: വിദേശി സ്ഥാപനങ്ങള്‍ക്ക് നേരെ ആക്രമണം
ചെറിയ ഇടവേളയ്ക്കു ശേഷം നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ കുടിയേറ്റ വംശീയ സംഘര്‍ഷം പടരുന്നു. തലസ്ഥാനമായ ബെല്‍ഫാസ്റ്റില്‍ സു‍ഡാന്‍ സ്വദേശി തദ്ദേശീയനെ കഴുത്തറുത്തു കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിഷേധാഗ്നി ആളിപ്പടരുന്നു. ബെല്‍ഫാസ്റ്റ് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ അക്രമികള്‍ വ്യാപകമായി തീവയ്പ്പും നശീകരണപ്രവര്‍ത്തനങ്ങളും തുടരുകയാണ്. കിഴക്കന്‍ ബെല്‍ഫാസ്റ്റിലെ ന്യൂടൗണ്‍ആര്‍ഡ്സ് റോഡില്‍ പ്രതിഷേധക്കാര്‍ പൊതുഗതാഗത സംവിധാനം 'ഗ്ലൈഡര്‍' ബസ് തടഞ്ഞുനിര്‍ത്തി പൂര്‍ണമായി കത്തിച്ചു. മുഖംമൂടി ധരിച്ചെത്തിയ സംഘം വാണിജ്യ സ്ഥാപനങ്ങളുടെ വലിയ വേസ്റ്റ് ബിന്നുകള്‍ക്ക് തീയിട്ട ശേഷം ബസിലേക്ക് തള്ളിവിടുകയായിരുന്നു. ന്യൂടൗണ്‍ആര്‍ഡ്സ് റോഡിനോട് ചേര്‍ന്നുള്ള ലെന്‍ഡ്രിക്ക് സ്ട്രീറ്റില്‍ നിരവധി വീടുകള്‍ക്കും സ്വകാര്യ വാഹനങ്ങള്‍ക്കും അക്രമികള്‍ തീയിട്ടു. തീ പടര്‍ന്ന വീടുകളില്‍ നിന്നു താമസക്കാരെ

More »

മാഞ്ചസ്റ്റര്‍ സ്കൂളില്‍ കത്തികുത്ത്; മൂന്ന് പേര്‍ക്ക് പരിക്ക്
മാഞ്ചസ്റ്ററിലെ ബ്ലാക്ക്‌ലി പ്രദേശത്തുള്ള കോ-ഓപ്പ് അക്കാദമി സ്കൂളില്‍ നടന്ന കത്തികുത്തില്‍ പേര്‍ക്ക് പരിക്ക്. സംഭവവുമായി ബന്ധപ്പെട്ട് ഒരു വിദ്യാര്‍ത്ഥിനിയെ പൊലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്ന് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച രാവിലെ അടിയന്തരസേവന വിഭാഗങ്ങള്‍ സ്കൂളിലെത്തിയതോടെ വിദ്യാര്‍ത്ഥികളെ ക്ലാസ് മുറികളില്‍ തന്നെ തുടരാന്‍ നിര്‍ദേശിക്കുകയും സ്കൂള്‍ ലോക്ക്ഡൗണ്‍ ചെയ്യുകയും ചെയ്തു. സംഭവസ്ഥലത്ത് പൊലീസ്, ആംബുലന്‍സ് സംഘങ്ങള്‍ എന്നിവ സുരക്ഷാ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട് . വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും നിലവില്‍ മറ്റൊരു ഭീഷണിയില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയത്. സംഭവത്തെ തുടര്‍ന്ന് നിരവധി രക്ഷിതാക്കളും നാട്ടുകാരും സ്കൂളിന് പുറത്ത് ഒത്തുകൂടി. സ്കൂളില്‍ ഒരു അനിഷ്ട സംഭവം ഉണ്ടായെങ്കിലും എല്ലാവരും സുരക്ഷിതരാണെന്നും ദിവസത്തിന്റെ ശേഷിക്കുന്ന

More »

നൈറ്റ് ക്ലബില്‍ കൂട്ടത്തല്ല്, ബെന്‍ സ്റ്റോക്സിനെ ക്യാപ്റ്റന്‍ സ്ഥാനം തുലാസില്‍
ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സിന്റെ നായകസ്ഥാനവും കരിയറും ഇപ്പോള്‍ കടുത്ത പ്രതിസന്ധിയില്‍. ടീം നിശ്ചയിച്ചിരുന്ന അര്‍ദ്ധരാത്രി കര്‍ഫ്യൂ ലംഘിച്ച് നൈറ്റ് ക്ലബ്ബില്‍ പോയ ബെന്‍ സ്റ്റോക്സും ഫാസ്റ്റ് ബൗളര്‍ ഗസ് അറ്റ്കിന്‍സണും അവിടെയുണ്ടായ ഒരു കൂട്ടത്തല്ലില്‍ ഉള്‍പ്പെടുകയായിരുന്നു. ലണ്ടനിലെ ചെല്‍സിയിലുള്ള നൈറ്റ് ക്ലബ്ബിലാണ് സംഭവം നടന്നത്. സംഭവത്തെക്കുറിച്ച് ഔദ്യോഗിക അന്വേഷണം ആരംഭിച്ചതായും വരും ദിവസങ്ങളില്‍ കടുത്ത നടപടികള്‍ ഉണ്ടാകുമെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. ഒന്നാം ടെസ്റ്റ് വിജയത്തിന് ശേഷം അര്‍ദ്ധരാത്രി ടീം കര്‍ഫ്യൂ ലംഘിച്ചാണ് സ്റ്റോക്സും അറ്റ്കിന്‍സണും ക്ലബ്ബില്‍ എത്തിയത്. അവിടെയുണ്ടായിരുന്ന പ്രമുഖ റഗ്ബി ക്ലബ്ബായ 'സാരസെന്‍സ്' അക്കാദമിയിലെ ഒരു കളിക്കാരനുമായി ഇംഗ്ലണ്ട് താരങ്ങള്‍ തര്‍ക്കത്തിലാവുകയായിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, റഗ്ബി താരം ഗസ്

More »

ഇംഗ്ലണ്ടിലും വെയില്‍സിലും ബാല പീഡന ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ നിന്ന് നീക്കാന്‍ പദ്ധതി
ഇംഗ്ലണ്ടിലും വെയില്‍സിലേയും ബാല ലൈംഗീക പീഡനത്തിന് ഇരയായവര്‍ക്ക് അവരുടെ ദുരനുഭവങ്ങളുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ നിന്ന് നീക്കം ചെയ്യാന്‍ സഹായം നല്‍കുന്ന എക്കോ പദ്ധതി തുടങ്ങി. പൊലീസ് അന്വേഷണത്തിന് ശേഷം പല ഇരകളും മതിയായ പിന്തുണയില്ലാതെ ജീവിക്കുന്ന സാഹചര്യത്തില്‍ പരിഹാരമായാണ് ഈ പദ്ധതി. ചിത്രങ്ങള്‍ കണ്ടെത്തി നീക്കുന്നതിനൊപ്പം ഇരയായവര്‍ക്ക് മാനസിക ആരോഗ്യം വീണ്ടെടുക്കാനുള്ള സഹായവും നഷ്ടപരിഹാരവും ലഭ്യമാക്കും. യുകെയിലെ ബാല പീഡന ഇമേജ് ഡാറ്റാബേസിന്റെ സഹായത്തോടെ ഓണ്‍ലൈനില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ കണ്ടെത്തി നീക്കം ചെയ്യാന്‍ ശ്രമിക്കുമെന്ന് പദ്ധതിയുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. വിവിധ പൊലീസ് സേനയും ഇന്റര്‍നെറ്റ് വാച്ച് ഫൗണ്ടേഷനും പിന്തുണ നല്‍കുന്നുണ്ട്. എഐ ഉപയോഗിക്കുന്നില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. പീഡന ചിത്രങ്ങള്‍ വീണ്ടും പുറത്തുവരുമോ എന്ന ആശങ്ക വര്‍ഷങ്ങളായി തുടരുന്നുണ്ടെന്നും പദ്ധതിയെ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions