യു.കെ.വാര്‍ത്തകള്‍

സഹജീവനക്കാരന് എതിരെ വ്യാജ ലൈംഗിക പീഡന ഗൂഡാലോചന; നഴ്‌സിനെ പുറത്താക്കി
കെയര്‍ ഹോം അന്തേവാസികളെ ചൂഷണം ചെയ്തിരുന്ന നഴ്‌സിനെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത പുരുഷ സഹജീവനക്കാരനെ കുരുക്കാന്‍ വ്യാജ ലൈംഗിക പീഡന ആരോപണം സൃഷ്ടിക്കാന്‍ ശ്രമിച്ച നഴ്‌സിനെ പുറത്താക്കി. തനിക്കെതിരെ റിപ്പോര്‍ട്ട് ചെയ്ത ജീവനക്കാരനെ കുടുക്കാനായിരുന്നു നഴ്‌സിന്റെ ശ്രമം. നോര്‍ഫോക്കിലെ കാര്‍ബ്രൂക്കിലുള്ള ബക്കിംഗ്ഹാം ലോഡ്ജ് നഴ്‌സിംഗ് ഹോമിലെ നഴ്‌സായ 36-കാരി റുക്‌സാന്‍ഡ്ര സാര്‍ബത്താണ് തനിക്കെതിരെ പ്രവര്‍ത്തിച്ച ജീവനക്കാരനെ ലൈംഗിക പീഡന കേസില്‍ പെടുത്താന്‍ തയ്യാറെടുക്കുന്നതായി മറ്റൊരു ജീവനക്കാരിയെ അറിയിച്ചത്. തന്നെ ഇയാള്‍ എടുത്ത് പൊക്കിയെന്നും, പിന്‍ഭാഗത്ത് കയറിപ്പിടിച്ചെന്നും പറയാനായിരുന്നു ഉദ്ദേശം. എന്നാല്‍ ആരോപണങ്ങള്‍ കെട്ടിച്ചമക്കരുതെന്ന് ഉപദേശിച്ചപ്പോള്‍ 'ഇതൊക്കെ ഞാന്‍ ചെയ്യും' എന്ന നിലപാടാണ് നഴ്‌സ് സ്വീകരിച്ചത്. ബുദ്ധിമുട്ട് അനുഭവിക്കുന്ന കെയര്‍ ഹോം അന്തേവാസികളെ സാര്‍ബത്ത് പതിവായി

More »

ബ്രിട്ടനിലെ ഏഴ് ലക്ഷത്തോളം വിമാനയാത്രക്കാരെ ദിവസങ്ങളോളം വലച്ചത് എയര്‍ ട്രാഫിക് കണ്‍ട്രോളറുടെ മറവി!
ലണ്ടന്‍ : ഓഗസ്റ്റില്‍ ബ്രിട്ടനിലെ വിമാനയാത്രക്കാരെ വലച്ച എയര്‍ ട്രാഫിക് പ്രതിസന്ധിയ്ക്കു പിന്നില്‍ ഉത്തരവാദിത്തപ്പെട്ടയാളുടെ മറവി! ഏഴ് ലക്ഷത്തോളം യാത്രക്കാരുടെ യാത്രാ പരിപാടികള്‍ താറുമാറാക്കിയത് വീട്ടിലിരുന്ന് ജോലിചെയ്ത എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ പാസ്വേര്‍ഡ് മറന്നതു മൂലമാണെന്ന് വിവരമാണ് പുറത്തുവന്നത്. ബാങ്ക് ഹോളി ഡെ ദിനത്തില്‍ വര്‍ക്ക് ഫ്രം ഹോം എടുത്ത എഞ്ചിനീയര്‍ പാസ്സ്വേര്‍ഡ് മറന്നു പോയതാണ് സകല കുഴപ്പങ്ങള്‍ക്കും വഴി തെളിച്ചത്. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു ഫ്‌ലൈറ്റ് പ്ലാനില്‍ ഉണ്ടായ ഒരു പിഴവ് നാഷണല്‍ എയര്‍ ട്രാഫിക് സര്‍വീസ് കമ്പ്യൂട്ടര്‍ സിസ്റ്റത്തെ അപ്പാടെ നിശ്ചലമാക്കിയത്. സിസ്റ്റം തകരാറിലായതോടെ വിമാനങ്ങള്‍ക്ക് ഇറങ്ങാനോ പറന്നുയരാനോ കഴിയാത്ത സാഹചര്യമായി. ഇതോടെ വിമാന സര്‍വ്വീസുകള്‍ വൈകുന്നതിനും റദ്ദാക്കപ്പെടുന്നതിനും ഇടയായി. ദിവസങ്ങളോളം നീണ്ടു നിന്ന ഈ പ്രതിസന്ധി

More »

ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തെ മിന്നും വിജയം ബിജോയ്‌ സെബാസ്റ്റ്യന്‍ ആഘോഷിച്ചത് കോട്ടയം മെഡിക്കല്‍ കോളജില്‍
ലണ്ടന്‍/കോട്ടയം : യുകെയിലെ നഴ്സുമാര്‍ക്ക് മാത്രമല്ല മലയാളികള്‍ക്ക് ഒന്നടങ്കം അഭിമാനകരമായ, അഞ്ചു ലക്ഷത്തിലേറെ അംഗങ്ങളുള്ള റോയല്‍ കോളേജ് ഓഫ് നഴ്സിംഗ്(ആര്‍സിഎന്‍) പ്രസിഡന്റ് സ്ഥാനത്തെ മിന്നും വിജയം ബിജോയ്‌ സെബാസ്റ്റ്യന്‍ ആഘോഷിച്ചത് കോട്ടയം മെഡിക്കല്‍ കോളജില്‍. പോസ്റ്റല്‍ ബാലറ്റിലൂടെ നടന്ന വോട്ടെടുപ്പിന്റെ അവസാന നാളുകളില്‍ ബിജോയ് കേരളത്തിലേക്ക്‌ യാത്ര തിരിച്ചിരുന്നു.‌ കോട്ടയം മെഡിക്കല്‍ കോളജില്‍ നടക്കുന്ന പ്രൊജക്റ്റിന്റെ ഭാഗമായാണ് ബിജോയ്‌ ഉള്‍പ്പെടുന്ന നഴ്സുമാരുടെ സംഘം നാട്ടില്‍ എത്തിയത്. കോട്ടയം മെഡിക്കല്‍ കോളജിലെ പൂര്‍വ വിദ്യാര്‍ത്ഥി ആയിരുന്ന‌ ബിജോയ്‌ ഒരു വര്‍ഷം അവിടെ നഴ്സായി സേവനം ചെയ്തിരുന്നു. മെഡിക്കല്‍ കോളജില്‍ നഴ്സുമാര്‍ ഉള്‍പ്പെടുന്ന ജീവനക്കാരുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാവിലെ അപ്രതീക്ഷിതമായി കേക്ക് മുറിച്ച് വിജയം ആഘോഷിച്ചു. വര്‍ഷങ്ങള്‍ക്ക് മുള്‍പ് കൂടെ ജോലി

More »

ജോലിസ്ഥലത്തെ അപകടം: ബ്ലാക്ക്ബേണില്‍ മലയാളി യുവാവ് മരണമടഞ്ഞു
ജോലിസ്ഥലത്തു കെട്ടിടത്തില്‍ നിന്ന് വീണു ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായിരുന്ന ബ്ലാക്ക്ബേണിലെ മലയാളി യുവാവ് മരണമടഞ്ഞു. കോട്ടയം കടുത്തുരുത്തി സ്വദേശി അബിന്‍ മത്തായി(41) ആണ് മരണമടഞ്ഞത്. കടുത്തുരുത്തി വെള്ളാശേരി വെട്ടുവഴിയില്‍ മത്തായി ആണ് പിതാവ്. ബ്ലാക്ക്ബേണിലെ നഴ്സിംഗ് ഹോമില്‍ ലോഫ്റ്റില്‍ അറ്റകുറ്റപണിക്കിടെ കയറിയ അബിന്‍ ഉയരത്തില്‍ നിന്നും തെന്നി വീഴുക ആയിരുന്നു. ഉടന്‍ വിദഗ്ധ ചികിത്സാ ലഭിക്കുന്ന പ്രെസ്റ്റന്‍ ഹോസ്പിറ്റലിലേക്ക് എയര്‍ ആംബുലന്‍സില്‍ എത്തിക്കുകയായിരുന്നു. അപകടത്തില്‍ തലയ്ക്ക് ഗുരുതരമായ പരുക്കേറ്റ അബിന്‍ മൂന്നു ദിവസമായി വെന്റിലേറ്ററിലായിരുന്നു. ഒരു വര്‍ഷം മുന്‍പാണ് നഴ്സിംഗ് ഹോമില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് അബിനും ഭാര്യ ഡയാനയും യുകെയില്‍ എത്തിയത്. ഒരേ നഴ്സിംഗ് ഹോമില്‍ ഭാര്യ കെയററായും അബിന്‍ മെയിന്റനന്‍സ് വിഭാഗത്തിലുമാണ് ജോലി ചെയ്തിരുന്നത്. റയാനും റിയയുമാണ് മക്കള്‍.

More »

എംപ്ലോയര്‍ നാഷണല്‍ ഇന്‍ഷുറന്‍സ്: ജിപി പ്രാക്ടീസുകള്‍ അടച്ചുപൂട്ടുമെന്ന് ബിഎംഎ മുന്നറിയിപ്പ്
ലേബര്‍ ഗവണ്‍മെന്റ് ബജറ്റില്‍ പ്രഖ്യാപിച്ച നാഷണല്‍ ഇന്‍ഷുറന്‍സ് എംപ്ലോയര്‍ കോണ്‍ട്രിബ്യൂഷന്‍ ജിപി സര്‍ജറികളുടെ നിലനില്‍പ്പിന് ഭീഷണിയെന്ന് മുന്‍നിര ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ എംപ്ലോയര്‍ നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷന്‍ വര്‍ധനവിലൂടെയുള്ള 25 ബില്ല്യണ്‍ പൗണ്ടിന്റെ നികുതി വേട്ടയ്‌ക്കെതിരെയാണ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ ശക്തമായ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ഇന്‍ഷുറന്‍സ് വര്‍ധന മൂലമുള്ള ചെലവുകള്‍ വഹിക്കാനായി ജിപി പ്രാക്ടീസുകള്‍ക്ക് കൂടുതല്‍ ഫണ്ട് നല്‍കണമെന്നാണ് ഡോക്ടര്‍മാരുടെ യൂണിയന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജിപിമാര്‍ എന്‍എച്ച്എസ് കുടുംബത്തിന്റെ ഭാഗമല്ലെന്ന സൂചന അതിശയിപ്പിക്കുന്നതാണെന്ന് ബിഎംഎം ചൂണ്ടിക്കാണിച്ചു. നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ധന വഴി എന്‍എച്ച്എസ് ജനറല്‍ പ്രാക്ടീസുകളുടെ നിലനില്‍പ്പാണ് ഭീഷണിയാകുന്നത്.

More »

കൗണ്‍സില്‍ ടാക്‌സില്‍ 110 പൗണ്ട് വര്‍ധനയ്ക്ക് അനുമതി നല്‍കി മന്ത്രിമാര്‍
പണപ്പെരുപ്പത്തെ മറികടക്കുന്ന കൗണ്‍സില്‍ ടാക്‌സ് വര്‍ധനവുകള്‍ക്ക് അനുമതി നല്‍കി ലേബര്‍ ഗവണ്‍മെന്റ്. ഇതോടെ അടുത്ത വര്‍ഷം കൗണ്‍സില്‍ ടാക്‌സ് ബില്ലുകളില്‍ 110 പൗണ്ട് വരെ ശരാശരി കുതിച്ചുചാട്ടം നേരിടുമെന്നാണ് വ്യക്തമാകുന്നത്. ഉയരുന്ന ചെലവുകള്‍ കൈകാര്യം ചെയ്യുന്നതിന് വേണ്ടിയാണ് 5 ശതമാനം വരെയുള്ള ബില്‍ വര്‍ധനയ്ക്ക് കൗണ്‍സിലുകള്‍ക്ക് അനുമതി നല്‍കിയതെന്ന് ഡൗണിംഗ് സ്ട്രീറ്റ് ന്യായീകരിക്കുന്നു. പണപ്പെരുപ്പ നിരക്കായ 1.7 ശതമാനത്തിന്റെ മൂന്നിരട്ടി വര്‍ധനയ്ക്കാണ് അനുമതി. ഇതോടെ ബാന്‍ഡ് ഡി ഭവനങ്ങളുടെ 2171 പൗണ്ട് ബില്ലുകളില്‍ ശരാശരി 110 പൗണ്ട് വരെ വര്‍ധിപ്പിക്കാന്‍ കൗണ്‍സിലുകള്‍ക്ക് സാധിക്കും. ചരിത്രത്തിലെ ഏറ്റവും വലിയ നികുതി വര്‍ധനവിന് കളമൊരുക്കിയ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ ബജറ്റ് അവതരണം രണ്ടാഴ്ച പിന്നിടുന്നതിന് മുന്‍പാണ് പുതിയ ആഘാതം. ടോറി ഭരണത്തില്‍ സമാനമായ കൗണ്‍സില്‍ ടാക്‌സ്

More »

2035 ഓടെ 81% കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കുമെന്നു പ്രഖ്യാപിച്ചു കീര്‍ സ്റ്റാര്‍മര്‍
2035 ഓടെ 81ശതമാനം കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കാനുള്ള സുപ്രധാന തീരുമാനം പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പ്രഖ്യാപിച്ചു. ജി 20 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ ആണ് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്. തെരഞ്ഞെടുപ്പ് വേളയില്‍ കാലാവസ്ഥ അനുകൂല നിയമങ്ങള്‍ വെട്ടിക്കുറയ്ക്കുമെന്ന് പറഞ്ഞ ഡൊണാള്‍ഡ് ട്രംപിന്റെ വീക്ഷണങ്ങളോട് യുകെയ്ക്ക് ആഭിമുഖ്യമില്ലെന്ന് ചൂണ്ടി കാണിക്കുന്നതായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. 2026 മാര്‍ച്ച് വരെ 11 .6 ബില്യണ്‍ പൗണ്ട് ക്ലൈമറ്റ് ഫിനാന്‍സ് നല്‍കുന്നത് തുടരുമെന്ന് പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. മുന്‍ സര്‍ക്കാരിന്റെ തീരുമാനം ലേബര്‍ പാര്‍ട്ടി സര്‍ക്കാര്‍ പിന്തുടരുമോ എന്ന കാര്യത്തില്‍ പല സംശയങ്ങളും ഉയര്‍ന്നിരുന്നു. പുതിയതായി 1300 പ്രാദേശിക തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വിലയിരുത്തപ്പെടുന്ന കാറ്റാടി വൈദ്യുത പദ്ധതിയില്‍ 1 ബില്യണ്‍ പൗണ്ട് നിക്ഷേപം നടത്തുമെന്ന്

More »

യുകെയില്‍ ജോലി ചെയ്യുന്നത് ഏഴ് മില്ല്യണ്‍ കുടിയേറ്റക്കാര്‍; അഞ്ചിലൊന്ന് ജോലികള്‍ കൈയില്‍
അതിവേഗം കുടിയേറ്റക്കാരുടെ പ്രിയരാജ്യമായി ബ്രിട്ടന്‍. ബ്രിട്ടനില്‍ നിലവില്‍ ഏഴ് മില്ല്യണ്‍ കുടിയേറ്റക്കാരാണ് ജോലി ചെയ്യുന്നതെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. അതായത് അഞ്ചിലൊന്ന് ജോലികളും കുടിയേറ്റക്കാരുടെ കൈയിലാണ്. സര്‍വ്വകാല റെക്കോര്‍ഡിലാണ് കുടിയേറ്റക്കാരുടെ ജോലി ചെയ്യുന്ന നിരക്ക്. കഴിഞ്ഞ ഒരു ദശകത്തിനിടെ കുടിയേറ്റ ജോലിക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് കുതിപ്പാണ് രേഖപ്പെടുത്തിയത്. രണ്ട് മില്ല്യണ്‍ പേരുടെ വര്‍ദ്ധനവാണ് ഇതില്‍ ഉണ്ടായത്. കോവിഡ് മഹാമാരിക്ക് ശേഷം എത്തിച്ചേര്‍ന്ന 1.4 മില്ല്യണ്‍ നോണ്‍-ഇയു ഇതര ജോലിക്കാരും ഇതില്‍ പെടുന്നു. ഇതേ കാലയളവില്‍ ഇയുവില്‍ ജനിച്ച ജോലിക്കാരുടെ എണ്ണം 230,000 പേരുടെ കുറവ് നേരിട്ട് 2.2 മില്ല്യണിലേക്ക് താഴ്ന്നതായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്രിട്ടീഷ് ബിസിനസ്സുകള്‍ക്ക് രാജ്യത്തെ ജനങ്ങളോടുള്ള ഉത്തരവാദിത്വം മറന്ന്

More »

റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് പ്രസിഡന്റായി ബിജോയ് സെബാസ്റ്റ്യന്‍; യുകെ മലയാളി സമൂഹത്തിനു ചരിത്ര നേട്ടം
യുകെയില്‍ ആദ്യമായി മലയാളി എംപി ഉണ്ടായതിനു പിന്നാലെ രാജ്യത്തെ അഞ്ചു ലക്ഷത്തിലേറെ അംഗങ്ങളുള്ള റോയല്‍ കോളേജ് ഓഫ് നഴ്സിംഗ്(ആര്‍സിഎന്‍) പ്രസിഡന്റായി മലയാളി ബിജോയ് സെബാസ്റ്റ്യന്‍ തിരഞ്ഞെടുക്കപ്പെട്ടു. യുകെയിലെ നഴ്സുമാര്‍ക്ക് മാത്രമല്ല മലയാളികള്‍ക്ക് ഒന്നടങ്കം അഭിമാനകരമായ നേട്ടം. ആര്‍സിഎന്‍ ആരോഗ്യ മേഖലയില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലാളി സംഘടനയാണ്. റോയല്‍ കോളേജ് ഓഫ് നഴ്‌സിങ്ങിന്റെ നേതൃത്വത്തിലേക്ക് ആദ്യമായാണ് ഒരു മലയാളി തിരഞ്ഞെടുക്കപ്പെടുന്നത്. ബിജോയ് സെബാസ്റ്റ്യനെ പ്രസിഡന്റ് ആയും പ്രൊഫസര്‍ ആലിസണ്‍ ലീറി യെ ഡെപ്യൂട്ടി പ്രസിഡന്റ് ആയും തിരഞ്ഞെടുത്തു. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യയില്‍നിന്ന് തന്നെ ഒരാള്‍ ഈ സ്ഥാനത്തെത്തുന്നത്. ആരോഗ്യസംരക്ഷണ മേഖലയിലെ ഏറ്റവും വലുതും ശക്തവുമായ സംഘടനയാണ് ആര്‍സിഎന്‍. ആലപ്പുഴ പുന്നപ്ര വണ്ടാനം സ്വദേശിയായ ബിജോയ്, യൂണിവേഴ്സിറ്റി കോളജ് ഓഫ് ലണ്ടന്‍ ഹോസ്പിറ്റലില്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions