യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസില്‍ ആഴ്ചകള്‍ക്കുള്ളില്‍ ട്രിപ്പിള്‍ മഹാമാരി ആഞ്ഞടിക്കുമെന്ന് ആശങ്ക
ഓരോ വിന്ററും എന്‍എച്ച്എസിനെ സംബന്ധിച്ച് സമ്മര്‍ദ്ദം നിറഞ്ഞതാണ്. കോവിഡിന് ശേഷം മറ്റ് വൈറസുകള്‍ പിടിമുറുക്കുകയാണ്. ഈ വിന്ററിലും സ്ഥിതി വ്യത്യസ്തമാകില്ലെന്നാണ് മുന്നറിയിപ്പ്. എന്നുമാത്രമല്ല വൈറസുകള്‍ കൂട്ടമായി അക്രമിക്കുന്നതോടെ യുകെയ്ക്ക് ഒരു 'ട്രിപ്പിള്‍ മഹാമാരിയെ' അഭിമുഖീകരിക്കേണ്ടി വരുമെന്നും പറയപ്പെടുന്നു. അത് ആഴ്ചകള്‍ക്കുള്ളില്‍ സംഭവിക്കുമെന്നതാണ് അവസ്ഥ. ആര്‍എസ്‌വി എന്ന് പേരുള്ള മാരകമായ ശ്വാസകോശ ഇന്‍ഫെക്ഷന്‍ അഞ്ച് വയസ്സില്‍ താഴെയുള്ളവരെയാണ് ബാധിക്കുക. ഇന്‍ഫെക്ഷനുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനിടെ പല കുഞ്ഞുങ്ങളും ആശുപത്രിയില്‍ എത്തുന്നതായാണ് കണക്കുകള്‍. ഇതിനിടെ നൊറോവൈറസ് കേസുകള്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 16 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തി. ഇത് വര്‍ദ്ധിക്കുന്നത് തുടരുമെന്നാണ് പ്രവചനം. അടുത്ത ഏതാനും ആഴ്ചകളില്‍ കോവിഡ്, ഫ്‌ളൂ കേസുകളുടെ എണ്ണവും ഉയരും. നിലവില്‍ ഈ വൈറസുകളുടെ എണ്ണം

More »

സ്ത്രീകളെ നോക്കി ചൂളമടിച്ചാലും കമന്റടിച്ചാലും ഇനി 1000 പൗണ്ട് പിഴ!
കിഴക്കന്‍ ലണ്ടനിലെ ബാര്‍ക്കിംഗ് ആന്‍ഡ് ഡഗെന്‍ഹാം കൗണ്‍സില്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയും സംരക്ഷിക്കുന്നതിനായി ചൂളമടിക്കുന്നതും പരിഹാസപൂര്‍വ്വം കൂക്കി വിളിക്കുന്നതും 1000 പൗണ്ട് പിഴ ക്ഷണിച്ചു വരുത്തുന്ന കുറ്റകൃത്യമാക്കി. പൊതു ഇടങ്ങളിലെ സുരക്ഷാ നിര്‍ദ്ദേശങ്ങളുടെ ഭാഗമായിട്ടാണ് ഇവയെ കൂടി ലൈംഗിക പീഢനങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇരകളാവുകയോ, അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷിയാകുകയോ ചെയ്താല്‍ അത് ഒരു ഓണ്‍ലൈന്‍ ഫോം വഴി അറിയിക്കുവാനാണ് പ്രദേശ വാസികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍, സംഭവം തെളിയിക്കുന്ന വ്യക്തമായ ദൃശ്യങ്ങളോ ശബ്ദങ്ങളോ ഇല്ലാത്ത വീഡിയോകളുടെ അഭാവത്തില്‍ കുറ്റം എങ്ങനെ തെളിയിക്കാനാകും എന്നതില്‍ കൗണ്‍സില്‍ വ്യക്തത വരുത്തിയിട്ടില്ല. ബ്രിട്ടന്റെ മറ്റു ചില ഭാഗങ്ങളില്‍ പൊതുയിട സുരക്ഷാ ഉത്തരവുകള്‍ നിലവിലുണ്ട്. രണ്ട് വര്‍ഷം

More »

ഇംഗ്ലണ്ടിലെ പുതിയ കൗണ്‍സില്‍ ഹോമുകള്‍ റൈറ്റ് ടു ബൈ സ്‌കീമിന് പുറത്താകും; തിരിച്ചടി
ഇംഗ്ലണ്ടില്‍ ഒരു വീട് വാങ്ങുകയെന്നത് കടുപ്പമേറിയ കാര്യമാണ്. ഇതിനിടയില്‍ പലര്‍ക്കും ആശ്വാസമായി നിലനിന്ന കൗണ്‍സില്‍ ഭവനങ്ങള്‍ വാങ്ങാനുള്ള റൈറ്റ് ടു ബൈ സ്‌കീമിന് ലേബര്‍ ഗവണ്‍മെന്റ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നാണ് വിവരം. റൈറ്റ് ടു ബൈ സ്‌കീം പ്രകാരം നല്‍കിയിരുന്ന ഡിസ്‌കൗണ്ട് വെട്ടിക്കുറച്ചതിന് പിന്നാലെ പുതിയ കൗണ്‍സില്‍ ഭവനങ്ങള്‍ ഈ സ്‌കീം പ്രകാരം വില്‍ക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുമെന്നാണ് ഉപപ്രധാനമന്ത്രി ആഞ്ചെലാ റെയ്‌നര്‍ സൂചന നല്‍കിയിരിക്കുന്നത്. കൗണ്‍സില്‍ ഭവനങ്ങള്‍ താമസക്കാര്‍ വാങ്ങുന്നതോടെ ഇതിന്റെ സ്‌റ്റോക്ക് കുറയുന്നതായി ചൂണ്ടിക്കാണിച്ചാണ് മന്ത്രിമാര്‍ ഈ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ഈ സ്റ്റോക്ക് നഷ്ടപ്പെടാതിരിക്കാനാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്ന് ഉപപ്രധാനമന്ത്രി വ്യക്തമാക്കി. 1980-ല്‍ മാര്‍ഗററ്റ് താച്ചര്‍ നടപ്പാക്കിയ പദ്ധതിയിലൂടെ കൗണ്‍സില്‍

More »

ഇംഗ്ലണ്ടിലും വെയില്‍സിലും ജനിച്ച മൂന്നിലൊന്ന് കുഞ്ഞുങ്ങളുടേയും അമ്മമാര്‍ വിദേശീയര്‍, ഇന്ത്യക്കാര്‍ ഒന്നാം സ്ഥാനത്ത്
കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിലും വെയില്‍സിലും ജനിച്ച മൂന്നിലൊന്ന് കുഞ്ഞുങ്ങളുടേയും അമ്മമാര്‍ ബ്രിട്ടീഷ് വംശജരായിരുന്നില്ലെന്ന കണക്കുകള്‍ പുറത്തുവന്നു. മാതാപിതാക്കള്‍ ബ്രിട്ടീഷ് വംശജരല്ലാത്ത കുട്ടികളുടെ പട്ടികയില്‍ ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. പാക്കിസ്ഥാനാണ് രണ്ടാം സ്ഥാനത്തുള്ളത്. ജോലിയ്ക്കും പഠനത്തിനുമായി എത്തുന്നവരുടെ എണ്ണത്തിലെ വര്‍ദ്ധനവാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യയാകാന്‍ കാരണം. കണക്കു പ്രകാരം 2023 ല്‍ ജനിച്ചവരില്‍ 31.8 ശതമാനത്തിന്റെ അമ്മമാര്‍ യുകെയില്‍ ജനിച്ചവരല്ലായിരുന്നു. 2022ല്‍ ഇതു 30.3 ശതമാനമായിരുന്നു. ഇതില്‍ 3.9 ശതമാനം മാതാപിതാക്കളും ഇന്ത്യയില്‍ നിന്നായിരുന്നു. ആദ്യത്തെ പത്തുരാജ്യങ്ങളില്‍ 0.6 ശതമാനവുമായി ഘാനയും ഈ ലിസ്റ്റിലുണ്ട്. ജര്‍മ്മനി പട്ടികയില്‍ നിന്നു പുറത്തായിരിക്കുകയാണ്. യുകെയിലേക്ക് കുടിയേറുന്നതിന്റെ കണക്കുകളാണ് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ടത്.

More »

ട്രംപിന്റെ വിജയം ഹാരിയ്ക്കും ഭാര്യക്കും തിരിച്ചടി! ഹാരി രാജ്യം വിടാനും സാധ്യത
അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് വിജയിച്ച് വന്നതോടെ ഹാരി രാജകുമാരനും, ഭാര്യ മെഗാന്‍ മാര്‍ക്കിളിനും തലവേദനയുടെ ദിനങ്ങളാണ് വരുന്നത്. മുന്‍കാലങ്ങളില്‍ ഇരുപക്ഷവും തമ്മിലുള്ള വാക്‌പോരുകളാണ് പ്രശ്‌നം വഷളാക്കുന്നത്. പ്രത്യേകിച്ച് എലിസബത്ത് രാജ്ഞിയെ ചതിച്ചാണ് ഹാരി രാജ്യം ഉപേക്ഷിച്ച് ഭാര്യക്കൊപ്പം യുഎസിലേക്ക് പോന്നതെന്നാണ് ട്രംപ് ആരോപിക്കുന്നത്. മെഗാന്‍ മാര്‍ക്കിളാകട്ടെ കമലാ ഹാരിസിന് പരസ്യമായി പിന്തുണയും നല്‍കിയിരുന്നു. ഹാരി രാജകുമാരന്റെ ഇമിഗ്രേഷന്‍ രേഖകള്‍ക്ക് ഇതുവരെ ബൈഡന്റെ വൈറ്റ് ഹൗസ് രഹസ്യസ്വഭാവം നല്‍കിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് ഞെട്ടിക്കുന്ന വിജയം കരസ്ഥമാക്കിയതോടെ സസെക്‌സ് ഡ്യൂക്കിന്റെ രേഖകള്‍ പരസ്യമാക്കുന്നതിലേക്ക് നയിക്കുമെന്നാണ് ആശങ്ക. ഹാരിയുടെ ഇമിഗ്രേഷന്‍ രേഖകള്‍ പുറത്തുവിടാന്‍ ഹെറിറ്റേജ് ഫൗണ്ടേഷന്‍ ഏറെ നാളായി ആവശ്യപ്പെടുന്നുണ്ട്. ബൈഡന്‍ ഭരണകൂടം ഇത്

More »

മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയ്ക്കാന്‍ മത്സരിച്ച് ലെന്‍ഡര്‍മാര്‍; ഉപഭോക്താക്കള്‍ക്ക് നേട്ടമാകും
ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പലിശ കുറയ്ക്കല്‍ മോര്‍ട്ട്‌ഗേജ് വിപണിയില്‍ പ്രതിഫലിച്ച് തുടങ്ങി. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് 4.75 ശതമാനത്തിലേക്ക് താഴ്ത്തുന്നത് ആയിരക്കണക്കിന് വരുന്ന മോര്‍ട്ട്‌ഗേജ് ഉപഭോക്താക്കള്‍ക്ക് ഗുണമായി. ഹാലിഫാക്‌സ്, ലോയ്ഡ്‌സ് ബാങ്ക്, മെട്രോ ബാങ്ക് എന്നിങ്ങനെ ലെന്‍ഡര്‍മാര്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ നീക്കം അടിസ്ഥാനമാക്കി മോര്‍ട്ട്‌ഗേജ് നിരക്കുകളില്‍ കുറവ് വരുത്തി. ഇവരുടെ പല ഉപഭോക്താക്കള്‍ക്കും തിരിച്ചടവ് നിരക്കുകളില്‍ ഇതിന്റെ കുറവ് അനുഭവപ്പെടും. വരും ദിവസങ്ങളില്‍ ബാര്‍ക്ലേസ്, കവന്‍ട്രി ബില്‍ഡിംഗ് സൊസൈറ്റി, ലീഡ്‌സ് ബില്‍ഡിംഗ് സൊസൈറ്റി, നേഷന്‍വൈഡ്, നാറ്റ്‌വെസ്റ്റ്, സ്‌കിപ്ടണ്‍, വിര്‍ജിന്‍ മണി തുടങ്ങിയ ലെന്‍ഡര്‍മാരും ഈ പാത പിന്തുടരുമെന്നാണ് സൂചന. വരുന്ന ആഴ്ചകളില്‍ കൂടുതല്‍ മോര്‍ട്ട്‌ഗേജ് ലെന്‍ഡര്‍മാര്‍ നിരക്ക് കുറയ്ക്കുന്നത് ഉപഭോക്താക്കള്‍ക്ക്

More »

ട്രംപ് ജയത്തിന് പിന്നാലെ ലണ്ടനിലെ യു എസ് എംബസിക്ക് മുന്നില്‍ പ്രതിഷേധം; പരിഹസിച്ചു സോഷ്യല്‍മീഡിയ
അമേരിക്കന്‍ ജനത തങ്ങളുടെ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപിനെ തിരഞ്ഞെടുത്തതില്‍ ലണ്ടനില്‍ പ്രതിഷേധം. ലണ്ടനിലെ അമേരിക്കന്‍ എംബസിക്ക് മുന്നിലായിരുന്നു പ്രതിഷേധത്തിനായിനു ആഹ്വാനം നല്‍കിയത്. ട്രംപിന്റെ വിജയം സുനിശ്ചിതമായതോടെ ആദ്യം പ്രതിഷേധ ആഹ്വാനം നല്‍കിയത് സ്റ്റാന്‍ഡ് അപ് ടു റേസിസം എന്ന ഗ്രൂപ്പാണ്. അബോര്‍ഷന്‍ റൈറ്റ്‌സ്, സ്റ്റോപ്പ് ദി വാര്‍ കൊയലിഷന്‍ തുടങ്ങിയ സംഘടനകളുടെ പ്രവര്‍ത്തകരും 'നോ ടു ട്രംപ്' പ്രക്ഷോഭണത്തിനൊരുങ്ങി. ട്രംപിന്റെ വംശീയ ചിന്തകള്‍ക്കും, ആശയഭ്രാന്തിനും വെറുപ്പ് വിതറുന്ന സമീപനത്തിനും എതിരെ പ്രതിഷേധം എന്നായിരുന്നു സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്ന ആഹ്വാനങ്ങളില്‍ പറഞ്ഞിരുന്നത്. പിന്നീട് അവര്‍ എംബസിക്ക് മുന്‍പില്‍ തടിച്ചു കൂടി. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് മെട്രോപോളിറ്റന്‍ പോലീസ് അറിയിച്ചു. അതിനിടെ ജനാധിപത്യ സംവിധാനത്തിലൂടെ അധികാരത്തിലേറിയ

More »

കൂട്ടിയത് കൂട്ടി; അടുത്ത ബജറ്റില്‍ നികുതി വര്‍ദ്ധിപ്പിക്കില്ലെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്
ലേബര്‍ ഗവണ്‍മെന്റ് നീണ്ട ഇടവേളയ്ക്ക് ശേഷം അവതരിപ്പിച്ച ബജറ്റില്‍ പല രീതിയിലും തിരിച്ചടി നേരിടുന്നവരാണ് ഏവരും. എന്നാല്‍ അടുത്ത ബജറ്റില്‍ നികുതി വര്‍ദ്ധനവ് ഉണ്ടാകില്ലെന്നാണ് ഇപ്പോള്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് ആണയിടുന്നത്. പബ്ലിക് സര്‍വ്വീസുകള്‍ കനത്ത സമ്മര്‍ദം നേരിട്ടാലും ചെലവഴിക്കല്‍ പദ്ധതികള്‍ക്കായി ഉള്ളത് കൊണ്ട് ജീവിക്കുമെന്നാണ് റീവ്‌സിന്റെ വാഗ്ദാനം. മൂന്ന് ദശകത്തിനിടെ ഏറ്റവും ഉയര്‍ന്ന നികുതി വര്‍ദ്ധനയുടെ പാക്കേജാണ് ബജറ്റില്‍ റീവ്‌സ് പ്രഖ്യാപിച്ചത്. എന്നാല്‍ ഇതിലൊന്നും കാര്യങ്ങള്‍ അവസാനിക്കില്ലെന്നും, സമ്മര്‍ദത്തിലായ പൊതുസേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ സ്പ്രിംഗ് ബജറ്റില്‍ വീണ്ടും പണം കണ്ടെത്തേണ്ടി വരുമെന്നുമാണ് വാദങ്ങള്‍. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ ചാന്‍സലര്‍ തള്ളി. കോമണ്‍സ് ട്രഷറി സെലക്ട് കമ്മിറ്റി മുന്‍പാകെ ഹാജരായപ്പോഴാണ് ഇനി നികുതി കൂട്ടിലെന്ന് റീവ്‌സ്

More »

ട്രംപിന്റെ വിജയം: ലേബര്‍ സര്‍ക്കാര്‍ ആശങ്കയില്‍, ഡേവിഡ് ലാമിയുടെ മന്ത്രിസ്ഥാനം തുലാസില്‍
ഡൊണാള്‍ഡ് ട്രംപിന്റെ അമ്പരപ്പിക്കുന്ന വിജയം പ്രതിസന്ധിയിലാക്കിയിരിക്കുന്നത് ബ്രിട്ടീഷ് സര്‍ക്കാരിനെയാണ്. നിയോ നാസിസ്റ്റ് എന്നും മറ്റുള്ളവരുടെ വികാരങ്ങള്‍ മനസ്സിലാക്കാന്‍ കഴിയാത്തവന്‍ എന്നുമൊക്കെ ട്രംപിനെ അവഹേളിച്ച ഫോറിന്‍ സെക്രട്ടറി ഡേവിഡ് ലാമിയുടെ നടപടിയാണ് ഇപ്പോള്‍ ലേബര്‍ സര്‍ക്കാരിനെ തിരിച്ചടിയായിരിക്കുന്നത്. ഡേവിഡ് ലാമിയെ മാറ്റിയില്ലെങ്കില്‍ ബ്രിട്ടന്‍ കടുത്ത അവഗണ നേരിടേണ്ടി വരുമെന്നാണ് അമേരിക്കന്‍ കാര്യ വിദഗ്ധനായ നൈല്‍ ഗാര്‍ഡിനര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഉഭയകക്ഷി ചര്‍ച്ചകളിലും മറ്റും ബ്രിട്ടീഷ് പ്രധാനമന്ത്രിയെ ട്രംപ് പരിഗണിക്കുക തികഞ്ഞ അജ്ഞനായ ഒരു വ്യക്തി എന്ന നിലയിലായിരിക്കുമെന്നും അദ്ദേഹം പറയുന്നു. നിരവധി ലേബര്‍ നേതാക്കാള്‍, തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കമല ഹാരിസിനെ സഹായിക്കാന്‍ അമേരിക്കയിലേക്ക് പോയത് കീര്‍ സ്റ്റാര്‍മറെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. ബന്ധം ഏറെ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions