യു.കെ.വാര്‍ത്തകള്‍

എനര്‍ജി ബില്ലുകള്‍ പൊള്ളും; കുടുംബ ബജറ്റ് കടുപ്പമാക്കി അടുത്ത ആഴ്ച പ്രൈസ് ക്യാപ്പില്‍ 85 പൗണ്ട് വര്‍ധന!
എനര്‍ജി ബില്ലുകള്‍ 300 പൗണ്ടിലേക്ക് താഴ്ത്തുമെന്ന ലേബര്‍ പ്രഖ്യാപനം അസ്ഥാനത്ത് ആകുന്നു. കുടുംബങ്ങളുടെ ബജറ്റ് കടുപ്പമാക്കി അടുത്ത ആഴ്ച പ്രൈസ് ക്യാപ്പില്‍ 85 പൗണ്ട് വര്‍ധന നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് വന്നു കഴിഞ്ഞു. എനര്‍ജി ബില്ലുകള്‍ വര്‍ധിക്കുന്നത് കുടുംബ ബജറ്റുകളെ സാരമായി ബാധിക്കും. അത് കുറച്ച് നിര്‍ത്തുന്നതിന് വേണ്ടിയാണ് പ്രൈസ് ക്യാപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ പ്രൈസ് ക്യാപ്പ് ക്രമാതീതമായി വര്‍ധിക്കുന്നതിനാല്‍ ഏറ്റവും കുറവ് ഉപയോഗമുള്ളവരുടെ ബില്ലുകളും ഇത് മൂലം ഉയരുകയാണ്. എനര്‍ജി ബില്ലുകളുടെ കാര്യത്തില്‍ ഒരു ആശ്വാസം പ്രതീക്ഷിക്കേണ്ടെന്നാണ് റിപ്പോര്‍ട്ട്. അടുത്ത ആഴ്ച എനര്‍ജി പ്രൈസ് ക്യാപ്പ് വീണ്ടും ഒരു 85 പൗണ്ട് കൂടി വര്‍ധിക്കുന്നതാണ് ഇതിന് കാരണം. വാട്ടര്‍ കമ്പനികള്‍ ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ബില്ലുകള്‍ വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് എനര്‍ജി പ്രൈസ് ക്യാപ്പ്

More »

മൂന്ന് വാരാന്ത്യങ്ങളില്‍ എം25 ജംഗ്ഷന്‍ 10 അടക്കും; എയര്‍പോര്‍ട്ട് യാത്രക്കാര്‍ മുന്‍കരുതല്‍ എടുക്കുക
ലണ്ടന്‍ : രാജ്യത്തെ തിരക്കേറിയ മോട്ടോര്‍വേകളില്‍ ഒന്നായ എം 25 ന്റെ ചില ഭാഗങ്ങള്‍ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ മൂന്ന് വാരാന്ത്യങ്ങളില്‍ അടച്ചിടുമെന്ന അറിയിപ്പ് ലഭിച്ചു. സറേ ഭാഗത്തെ, എ 3 മായുള്ള ജംഗ്ഷനില്‍ മോട്ടോര്‍ വേ അടച്ചിടുന്നത് ഗാറ്റ്വിക്ക്, ഹീത്രൂ വിമാനത്താവളങ്ങളിലേക്ക് പോകുന്നവരുടെ യാത്രാ സമയം ദീര്‍ഘിപ്പിക്കും. ജംഗ്ഷന്‍ 10 വരെയുള്ള (സൈസ്ലി) റോഡിന്റെ അറ്റകുറ്റപ്പണികള്‍ക്കായി അടുത്ത ഏതാനും ആഴ്ചകളില്‍ ചില എന്‍ട്രി എക്സിറ്റ് സ്ലിപ് റോഡുകളും അടച്ചിടും. ഗാറ്റ്വിക്ക്, ഹീത്രൂ വിമാനത്താവളങ്ങളിലേക്ക് പോകുവാന്‍ ഏറെ യാത്രക്കാര്‍ ഉപയോഗിക്കുന്ന തിരക്കേറിയ ഒരു ഭാഗമാണിത്. അതുകൊണ്ടു തന്നെ, വിമാനയാത്രയ്ക്ക് ഒരുങ്ങുന്നവര്‍ നേരത്തെ പുറപ്പെടണമെന്ന് ബ്രിട്ടീഷ് എയര്‍വേസ് അവരുടെ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പണികള്‍ നടക്കുന്നതിനാല്‍, ജംഗ്ഷന്‍ 10 നും വൈസ്ലി റോഡിനും ചുറ്റുമുള്ള പല പ്രാദേശിക പാതകളിലും വന്‍ ഗതാഗത

More »

കെന്റില്‍ വാലന്റൈന്‍സ് ദിനത്തില്‍ യുവതിയെ കുത്തികൊന്ന പങ്കാളി ജീവനൊടുക്കി
കെന്റിലെ നോക്ക് ഹോള്‍ട്ടില്‍ ത്രീ ഹോഴ്‌സ്ഷൂസ് പബ്ബിന് മുന്നില്‍ വച്ച് വാലന്റൈന്‍സ് ദിനത്തില്‍ വെടിയേറ്റു മരിച്ച ലിസ സ്മിത്ത് എന്ന 43 കാരിയുടെ ചിത്രം പുറത്തുവന്നു. അവരുടെ പങ്കാളി എഡ്വേര്‍ഡ് സ്മിത്താണ് കൊലപാതകം ചെയ്തത്. ഇയാള്‍ കൊലയ്ക്ക് ശേഷം പത്തുമൈല്‍ അകലെയുള്ള ഡ്രാറ്റ് ഫോര്‍ഡ് ബ്രിഡ്ജിലേക്ക് കാറോടിച്ച് പോയതായും അവിടെ വച്ച് തെംസ് നദിയിലേക്ക് ചാടിയതായും കരുതപ്പെടുന്നു. ഇതുവരെ ഇയാളെ കണ്ടെത്താനായിട്ടില്ല. കൊലയ്ക്ക് ശേഷം അക്രമി ആത്മഹത്യ ചെയ്‌തെന്നാണ് പൊലീസ് കരുതുന്നത്. വിശദമായ അന്വേഷണം നടത്തിവരികയാണ്. വെള്ളിയാഴ്ച വൈകിട്ട് ഏഴു മണിക്കാണ് ആക്രമണം നടന്നത്. ബെര്‍ക്ക് ഷര്‍ സ്ലോവില്‍ താമസിക്കുന്ന ലിസയുടെ ബന്ധുക്കള്‍ കഴിഞ്ഞ ദിവസം പബ്ബിന് മുന്നിലെത്തി ഇവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഏറ്റവും നല്ല അമ്മ എന്നാണ് യുവതിയുടെ മരണ ശേഷം ലിസയുടെ മകന്‍ തന്റെ സോഷ്യല്‍മീഡിയയില്‍ കുറിച്ചത്.

More »

കടമെടുപ്പ് ചെലവുകള്‍ ഉയര്‍ന്നു; വൈറ്റ്ഹാള്‍ ബജറ്റുകള്‍ 11% വെട്ടിച്ചുരുക്കാന്‍ ചാന്‍സലര്‍
ബ്രിട്ടന്റെ നിലവിലെ സാമ്പത്തിക സ്ഥിതി മോശമായ സാഹചര്യത്തില്‍ കടുംവെട്ടിന് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്. ചാന്‍സലര്‍ വൈറ്റ്ഹാള്‍ വകുപ്പുകളുടെ ബജറ്റ് വെട്ടിച്ചുരുക്കാനുള്ള തയ്യാറെടുപ്പിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചില വകുപ്പുകളുടെ ബജറ്റില്‍ 11 ശതമാനം വരെ കുറവ് വരുത്താന്‍ പദ്ധതിയിടുന്നുവെന്നാണ് സൂചന. തന്റെ സാമ്പത്തിക നയങ്ങള്‍ സ്വയം ലംഘിക്കുന്നത് ഒഴിവാക്കാനാണ് റേച്ചല്‍ റീവ്‌സ് കത്തിയെടുക്കുന്നത്. എന്നാല്‍ ഇരട്ട അക്ക വെട്ടിച്ചുരുക്കല്‍ വരുന്നത് ബല ക്യാബിനറ്റ് മന്ത്രിമാര്‍ക്കും ആഘാതമായി മാറുമെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ഉയര്‍ന്ന കടമെടുപ്പ് ചെലവുകള്‍ മൂലം റേച്ചല്‍ റീവ്‌സ് ഒക്ടോബര്‍ ബജറ്റില്‍ സൃഷ്ടിച്ചെടുത്ത വരുമാനത്തില്‍ നിന്നും 9.9 ബില്ല്യണ്‍ പൗണ്ടാണ് ഇല്ലാതായത്. കഴിഞ്ഞ ബജറ്റില്‍ 40 ബില്ല്യണ്‍ പൗണ്ടിന്റെ നികുതി വര്‍ദ്ധനവുകള്‍ അടിച്ചേല്‍പ്പിച്ചതിന്റെ ആഘാതത്തില്‍ നിന്നും

More »

ദേശീയ ഇന്‍ഷുറന്‍സ്, മിനിമം വേതനം കൂട്ടല്‍ ചെറുകിട മേഖലയെ തകര്‍ക്കുന്നു, മലയാളികള്‍ ആശങ്കയില്‍
ലേബര്‍ ബജറ്റിലെ ദേശീയ ഇന്‍ഷുറന്‍സ്, മിനിമം വേതനം കൂട്ടല്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും നേട്ടമാകുമെന്ന പ്രതീക്ഷ അസ്ഥാനത്താകുന്നു. ഇത് ദൂരവ്യാപക ഫലം ഉണ്ടാക്കുകയാണ്. ചെറുകിട മേഖലയുടെ തകര്‍ച്ച തൊഴില്‍ നഷ്ടങ്ങള്‍ക്കും വഴിവയ്ക്കുന്നു. ചെറുകിട മേഖലയ്ക്ക് തൊഴിലാളികളുടെ ശമ്പള വര്‍ധനവ്, ദേശീയ ഇന്‍ഷുറന്‍സ് വിഹിതം എന്നിവ താങ്ങാനാകുന്നില്ല. ഇതുമൂലം ജീവനക്കാരുടെ എണ്ണം വെട്ടി കുറയ്ക്കുകയാണ്. ഒപ്പം പുതിയ നിയമനം നടക്കുന്നില്ല. ചാര്‍ട്ടേഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പേഴ്‌സണല്‍ ആന്‍ഡ് ഡവലപ്‌മെന്റിനോട് ബന്ധപ്പെട്ട സ്ഥാപനങ്ങളും സമാനമായ രീതിയിലാണ് നിലപാടുകള്‍ അറിയിച്ചത്. ഫെഡറേഷന്‍ ഓഫ് സ്‌മോള്‍ ബിസിനസ് നടത്തിയ പഠനത്തില്‍ യുകെയില്‍ പഠിക്കാനെത്തിയ വിദ്യാര്‍ത്ഥികളും ചെറുകിട സ്ഥാപനങ്ങളെ ജോലിക്കായി ആശ്രയിക്കുന്നുണ്ട്. ഇവരേയും പുതിയ നടപടി ബാധിക്കുന്നുണ്ട്. പലയിടത്തും കൂട്ട

More »

നഴ്‌സുമാര്‍ വീണ്ടും സമരം ചെയ്യേണ്ടി വരുമോ? സര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍ തൃപ്തിയില്ലാതെ യൂണിയനുകള്‍
നഴ്‌സുമാര്‍ ശമ്പളം വര്‍ധിപ്പിക്കാന്‍ വീണ്ടും സമര രംഗത്തേയ്ക്ക് ഇറങ്ങേണ്ട സ്ഥിതിയാണ്. പണപ്പെരുപ്പം ഉയര്‍ന്ന് നില്‍ക്കുന്ന സാഹചര്യത്തില്‍ പബ്ലിക് സെക്ടര്‍ യൂണിയനുകള്‍ ഉയര്‍ന്ന ശമ്പളവര്‍ദ്ധന ആവശ്യപ്പെടുമെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന് മുന്നറിയിപ്പ്. ബില്ല്യണ്‍ കണക്കിന് അധിക ഫണ്ട് അനുവദിക്കേണ്ടി വരുന്നത് ചാന്‍സലര്‍ക്ക് മേല്‍ കൂടുതല്‍ സമ്മര്‍ദമാണ് വര്‍ദ്ധിപ്പിക്കുന്നത്. എന്‍എച്ച്എസ് ജീവനക്കാര്‍, അധ്യാപകര്‍, മറ്റ് പബ്ലിക് സെക്ടര്‍ ജീവനക്കാര്‍ എന്നിവര്‍ക്കായി 2.8% ശമ്പള വര്‍ദ്ധനവാണ് ഏപ്രില്‍ തുടങ്ങുന്ന സാമ്പത്തിക വര്‍ഷത്തേക്ക് ഗവണ്‍മെന്റ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. സമ്പദ് വ്യവസ്ഥയുടെ സ്ഥിതി സംബന്ധിച്ച് പ്രവചനങ്ങള്‍ പരിഗണിക്കുമ്പോള്‍ ഇത് മാന്യമായ നിരക്കാണെന്നാണ് ലേബര്‍ ഗവണ്‍മെന്റ് നിലപാട്. എന്നാല്‍ പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും വര്‍ദ്ധിക്കുമെന്ന അവസ്ഥ കുടുംബ

More »

ടൊറന്റോയില്‍ വിമാനം ഇടിച്ചിറങ്ങി, തലകീഴായി മറിഞ്ഞു തീപിടിച്ചു! ജീവനോടെ രക്ഷപ്പെട്ട് 80 യാത്രക്കാര്‍; 15 പേര്‍ക്ക് പരുക്ക്
ടൊറന്റോയിലെ പിയേഴ്‌സണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വന്‍ വിമാന ദുരന്തം വഴിമാറി. വിമാനം ഇടിച്ചിറങ്ങി തലകീഴായി മറിഞ്ഞു തീപിടിക്കുകയായിരുന്നു. എങ്കിലും 80 യാത്രക്കാര്‍ക്കു ജീവനോടെ രക്ഷപ്പെടാനായി. 15 പേര്‍ക്ക് പരുക്ക് പറ്റി. അതില്‍ മൂന്നു പേരുടെ നില ഗുരുതരമാണ് ഡെല്‍റ്റാ വിമാനകമ്പനിയുടെ വിമാനമാണ് ഇന്നലെ യാത്രക്കാരുമായി പിയേഴ്‌സണ്‍ വിമാനത്താവളത്തില്‍ ഇടിച്ചിറങ്ങിയത്. എണ്‍പതോളം യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇടിച്ചിറങ്ങിയ വിമാനം തലകീഴായി മറിയുകയും, തീപിടിക്കുകയും ചെയ്‌തെങ്കിലും കൂടുതല്‍ ദുരന്തത്തിലേക്ക് നീങ്ങിയില്ലെന്നതാണ് ഭാഗ്യമായത്. 15 പേര്‍ക്ക് പരുക്കേല്‍ക്കുകയും, മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 4819 വിമാനം അപകടത്തില്‍ പെട്ടത് എങ്ങനെയെന്ന് നിലവില്‍ വ്യക്തമല്ല. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് ടൊറന്റോയില്‍ അതിശക്തമായ കാറ്റ് രൂപപ്പെട്ടിരുന്നു.

More »

എന്‍എച്ച്എസ് അഡ്മിന്‍ സിസ്റ്റം തകരാര്‍; ടെസ്റ്റ് ഫലങ്ങള്‍ നഷ്ടമാകുന്നത് മുതല്‍ അപ്പോയിന്റ്‌മെന്റ് വൈകുന്നതും തിരിച്ചടി
എന്‍എച്ച്എസ് ചികിത്സ ഉപേക്ഷിക്കാന്‍ രോഗികള്‍ നിര്‍ബന്ധിതരാകുന്നതിനു പിന്നില്‍ എന്‍എച്ച്എസ് അഡ്മിന്‍ സിസ്റ്റം തകരാറും. ടെസ്റ്റ് ഫലങ്ങള്‍ നഷ്ടമാകുന്നത് മുതല്‍ അപ്പോയിന്റ്‌മെന്റ് വൈകുന്നതും, ഡോക്ടര്‍മാരെ ബന്ധപ്പെടാന്‍ ബുദ്ധിമുട്ടുന്നതും ചികിത്സ വേണ്ടെന്ന് വെയ്ക്കാന്‍ വഴിവയ്ക്കുന്നു. പല രോഗികളും ചികിത്സ തേടുന്നതില്‍ നിന്നും തടയുന്നതിന് പിന്നില്‍ എന്‍എച്ച്എസിന്റെ തന്നെ പിഴവുകള്‍ ഉണ്ടെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. ടെസ്റ്റ് ഫലങ്ങള്‍ നഷ്ടമാകുന്നത് മുതല്‍, വൈകിക്കിട്ടുന്ന അപ്പോയിന്റ്‌മെന്റ് ലെറ്ററുകളും, ഹെല്‍ത്ത് സര്‍വ്വീസിനെ ബന്ധപ്പെടാന്‍ നേരിടുന്ന ബുദ്ധിമുട്ടുകളും ചേര്‍ന്നാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. പ്രവര്‍ത്തസജ്ജമല്ലാത്ത എന്‍എച്ച്എസ് അഡ്മിന്‍ സിസ്റ്റം രോഗികളുടെ സുരക്ഷയെ തന്നെ ബാധിക്കുന്ന അവസ്ഥയിലാണെന്നാണ് ഹെല്‍ത്ത് കെയര്‍ വിദഗ്ധരും, രോഗികളുടെ ഗ്രൂപ്പുകളും മുന്നറിയിപ്പ്

More »

ഓള്‍ഡ്ഹാം ആശുപത്രിയില്‍ ഡ്യൂട്ടിയ്ക്കിടെ മലയാളി നഴ്‌സിനെ കത്രിക കൊണ്ട് കഴുത്തില്‍ കുത്തിയ കേസ്; ജൂലൈ 14ന് വിചാരണ
ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ ഓള്‍ഡ്ഹാമില്‍ ഡ്യൂട്ടിയ്ക്കിടെ മലയാളി നഴ്‌സിനെ കത്രിക കൊണ്ട് കഴുത്തില്‍ കുത്തിയ സംഭവത്തില്‍ വിചാരണ നടപടികള്‍ അതിവേഗം പുരോഗമിക്കുകയാണ്. മാഞ്ചസ്റ്റര്‍ മിന്‍സ്ഹാള്‍ ക്രൗണ്‍ കോര്‍ട്ടില്‍ പ്രതിയെ രണ്ടാം വട്ടവും വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരാക്കിയാണ് വിചാരണ തിയതി അറിയിച്ചിരിക്കുന്നത്. ഏപ്രില്‍ പത്തിന് കോടതിയില്‍ ഹാജരാക്കും. ജൂലൈ 14 മുതല്‍ വിചാരണ തുടങ്ങും. കൊലപാതക ശ്രമത്തിനും ആയുധം കൈവശം വച്ചതിനുമുള്‍പ്പെടെ കേസുകളാണ് പ്രതിയ്‌ക്കെതിരെയുള്ളത്. മലയാളിയായ ആരോഗ്യപ്രവര്‍ത്തകയ്‌ക്കെതിരെ നടന്ന അക്രമം ദേശീയ മാധ്യമങ്ങളിലടക്കം വലിയ വാര്‍ത്തയായിരുന്നു. പ്രതി ഏഷ്യന്‍ വംശജനാണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. കുത്താനുണ്ടായ കാരണത്തില്‍ വ്യക്തത വന്നിട്ടില്ല. ആശുപത്രിയില്‍ നഴ്‌സിനെ അക്രമിച്ച 37-കാരന്‍ റൊമന്‍ ഹേഗ്വിനെ അറസ്റ്റ് ചെയ്തിരുന്നു. ജനുവരി 11നാണ് ഓള്‍ഡാം മലയാളി നഴ്‌സ്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions