യു.കെ.വാര്‍ത്തകള്‍

ബ്രിസ്‌റ്റോളില്‍ കത്തിയാക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു; രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
യുകെയില്‍ വീണ്ടും കത്തിയാക്രമണത്തില്‍ ജീവന്‍ പൊലിഞ്ഞു. ബ്രിസ്റ്റോളിലെ ഈസ്റ്റ് വില്ലെയില്‍ കത്തിയാക്രമണത്തില്‍ 25 കാരനാണു കൊല്ലപ്പെട്ടത്. 32 കാരനായ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകീട്ട് 5.45നാണ് ബ്രിസ്റ്റോളിലെ ഈസ്റ്റ് വില്ലെ ഏരിയയില്‍വച്ച് ഇയാളെ പിടികൂടിയത്. അടിയന്തര ശുശ്രൂഷകള്‍ നല്‍കി പാരാമെഡിക്കലുകളുടെ സഹായത്തോടെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്നലെ വൈകീട്ടോടെയാണ് ഇയാളുടെ മരണം സ്ഥിരീകരിച്ചത്. കുറ്റവാളിയെ സഹായിച്ചുവെന്ന് സംശയിക്കുന്ന 36ഉം 47ഉം വയസ്സു പ്രായമായ രണ്ട് സ്ത്രീകള്‍ അറസ്റ്റിലായിട്ടുണ്ട്. നിലവില്‍ ഇവര്‍ ഇരുവരും പൊലീസ് കസ്റ്റഡിയില്‍ തുടരുകയാണ്. സംഭവത്തെ കുറിച്ച് കൂടുതല്‍ എന്തെങ്കിലും വിവരങ്ങള്‍ അറിയുമെങ്കില്‍ പൊലീസിനെ അറിയിക്കണമെന്നും അധികൃതര്‍

More »

ബ്രിട്ടന്റെ കടം 2.77 ട്രില്ല്യണ്‍ പൗണ്ടില്‍; ബജറ്റ് കടുത്തതാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍
അടുത്ത മാസം ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് അവതരിപ്പിക്കുന്ന ബജറ്റില്‍ നികുതി വര്‍ദ്ധനവുകള്‍ ഉണ്ടാകും. ഇത് പ്രതീക്ഷിച്ചതിലും കടുത്തതാകുമെന്നാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. കാരണം ബ്രിട്ടന്റെ പൊതുകടം ജിഡിപിയുടെ 100 ശതമാനത്തില്‍ എത്തിയെന്നാണ് ഒഎന്‍എസ് സ്ഥിരീകരിച്ചിരിക്കുന്നത്. 2.77 ട്രില്ല്യണ്‍ പൗണ്ടിലെത്തിയ കടം 1961ന് ശേഷം നേരിടുന്ന ഏറ്റവും ഉയര്‍ന്ന ശതമാന കണക്കാണ്. ഇതോടെ ബജറ്റില്‍ വേദനിപ്പിക്കുന്ന നികുതി വര്‍ദ്ധനവുകള്‍ ഉണ്ടാകുമെന്ന ആശങ്കയും ശക്തമായി. എന്നാല്‍ യുകെ പൊതുഖജനാവിനെ ശക്തിപ്പെടുത്താന്‍ സമ്പദ് വ്യവസ്ഥയെ വളര്‍ത്തുകയാണ് വേണ്ടതെന്ന് മുന്‍നിര ഇക്കണോമിസ്റ്റുകള്‍ ചൂണ്ടിക്കാണിക്കുന്നു. നികുതി വര്‍ദ്ധനവുകള്‍ വളര്‍ച്ചയെ തടസ്സപ്പെടുത്താതെ സൂക്ഷിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. സാമ്പത്തിക വളര്‍ച്ചയാണ് കടത്തില്‍ നിന്നും പുറത്തുകടക്കാനുള്ള

More »

ഹാംപ്ഷയറില്‍ ആഞ്ഞടിച്ച് ടൊര്‍ണാഡോ കൊടുങ്കാറ്റ്; വന്‍ നാശനഷ്ടം
ഹാംപ്ഷയറില്‍ ആഞ്ഞടിച്ച ടൊര്‍ണാഡോ കൊടുങ്കാറ്റില്‍ വന്‍ നാശനഷ്ടം. നിരവധി മരങ്ങള്‍ കടപുഴകി വീണ് പല കെട്ടിടങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചു. കൊടുങ്കാറ്റില്‍ ആര്‍ക്കും പരിക്കുകള്‍ ഏറ്റിട്ടില്ലെന്നും ജീവാപായം ഉണ്ടായിട്ടില്ലെന്നും റഷ്മൂര്‍ ബറോ കൗണ്‍സിലും സ്ഥിരീകരിച്ചിട്ടുണ്ട്. അപകടകരമാം വിധം, കേടുപാടുകള്‍ സംഭവിച്ച മരങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ എമര്‍ജന്‍സി വിഭാഗത്തെ അറിയിക്കാന്‍ പ്രദേശവാസികളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആള്‍ഡര്‍ഷോട് ഭാഗത്തുകൂടി പ്രാദേശിക സമയം ഉച്ചക്ക് 12 മണിക്ക് ശേഷം കൊടുങ്കാറ്റ് 2 കിലോ മീറ്ററോളം നീങ്ങുന്നത് ശ്രദ്ധയില്‍ പെട്ടതായി ദി ടോര്‍ണാഡോ ആന്‍ഡ് സ്റ്റോം റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ സ്ഥിരീകരിച്ചു. ആല്‍ഡര്‍ഷോട്ടില്‍ നിരവധി മരങ്ങള്‍ വീഴുകയും വീടുകള്‍ ഉള്‍പ്പടെയുള്ള കെട്ടിടങ്ങള്‍ക്ക് നാശം നഷ്ടമുണ്ടാവുകയും ചെയ്ത സംഭവത്തില്‍ രക്ഷാ പ്രവര്‍ത്തകരെ അയച്ചതായി

More »

ഉപതെരഞ്ഞെടുപ്പില്‍ ടോറികള്‍ക്ക് വന്‍ വിജയം; ലേബറിന് നഷ്ടമായത് 10 ശതമാനത്തിലേറെ വോട്ടുകള്‍
വലിയ ഭൂരിപക്ഷത്തില്‍ രാജ്യത്തിന്റെ അധികാരം പിടിച്ച ലേബര്‍ പാര്‍ട്ടിയ്ക്ക് തലസ്ഥാനത്തുനിന്നു തന്നെ കനത്ത തിരിച്ചടി. വെസ്റ്റ്മിനിസ്റ്റര്‍ കൗണ്‍സിലിലേക്ക് വെസ്റ്റ് എന്‍ഡ് വാര്‍ഡില്‍ നിന്നുള്ള ഉപതെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വിജയം നേടി. കഴിഞ്ഞ തവണയിലെതിനേക്കാള്‍ 9 ശതമാനം വോട്ടുകള്‍ കൂടുതല്‍ നേടിയാണ് ടോറികള്‍ വിജയത്തിലെത്തിയത്. അതേസമയം, കൗണ്‍സിലിലെ ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിക്ക് നഷ്ടമായത് 10 ശതമാനം വോട്ടുകളും. ടോറി സ്ഥാനാര്‍ത്ഥിയായ ടിം ബാര്‍നെസിന് 627 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ലേബര്‍ പാര്‍ട്ടിയുടെ ഫിയോണ പാര്‍ക്കര്‍ക്ക് 489 വോട്ടുകള്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്. ഗ്രീന്‍ പാര്‍ട്ടിയുടെ രാജീവ് സിണ 94 വോട്ടുകള്‍ നേടിയപ്പോള്‍ ലിബറല്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ഫിലിപ്പ് കെര്‍ലെ 74 വോട്ടുകളൂം നേടി. സര്‍ക്കാര്‍ പിന്തുണയോടെ ഓക്സ്‌ഫോര്‍ഡ് സ്ട്രീറ്റ് ഭാഗികമായി നടപ്പാത മാത്രമാക്കി

More »

ഹാന്‍ഡ്‌ഫോര്‍ത്തില്‍ സൈക്കിള്‍ യാത്രക്കാരി വാഹനമിടിച്ച് മരിച്ച സംഭവം; മലയാളി യുവതി അറസ്റ്റില്‍
ഹാന്‍ഡ്‌ഫോര്‍ത്തില്‍ സൈക്കിള്‍ യാത്രക്കാരി വാഹനമിടിച്ച് കൊല്ലപ്പെട്ട സംഭവത്തില്‍ മലയാളി യുവതി അറസ്റ്റില്‍. ടേബ്ലി റോഡില്‍ താമസിക്കുന്ന 42 കാരിയ്‌ക്കെതിരെ ഗുരുതര കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ശനിയാഴ്ച ബുള്‍ഡ് ഹെഡ് പബ്ബിന് സമീപമുണ്ടായ അപകടത്തെ തുടര്‍ന്ന് 62 കാരിയായ സ്ത്രീ ആശുപത്രിയില്‍ മരിച്ചു. വില്‍സ്ലോ റോഡിലൂടെ വാഹനമോടിക്കവേ മലയാളി യുവതിയുടെ വാഹനം സൈക്കിള്‍ യാത്രക്കാരിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് സൈക്കിള്‍ യാത്രക്കാരിയെ റോഡിലൂടെ മീറ്ററുകളോളം വലിച്ചിഴച്ചു. സെപ്തംബര്‍ 17 ചൊവ്വാഴ്ച ക്രൗണ്‍ കോടതിയില്‍ ഹാജരായ യുവതിയ്‌ക്കെതിരെ അപകടകരമായ ഡ്രൈവിങ് നടത്തിയതായുള്ള കുറ്റം ചുമത്തി. അപകടകരമായ ഡ്രൈവിങ്, റോഡ് അപകടത്തിന് ശേഷം വാഹനം നിര്‍ത്താതെ പോകല്‍, ലൈസന്‍സും ഇന്‍ഷുറന്‍സും ഇല്ലാതെ വാഹനം ഓടിക്കുക എന്നി ഗുരുതര കുറ്റങ്ങളാണ് നേരിടുന്നത്. ഒക്ടോബര്‍ 21 ന് ചെസ്റ്റര്‍ ക്രൗണ്‍

More »

ശക്തമായ കാറ്റിനും പേമാരിയ്ക്കും സാധ്യതയുള്ളതായി മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ്
അടുത്ത രണ്ട് ദിവസങ്ങളില്‍ ഇംഗ്ലണ്ടിന്റെയും വെയ്ല്‍സിന്റെയും പല ഭാഗങ്ങളിലും ശക്തമായ കാറ്റും പേമാരിയും ഉണ്ടാകാന്‍ സാധ്യതയുള്ളതായി മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ്. ഇടവിട്ട് ഇടിമിന്നലും ആലിപ്പഴ വര്‍ഷവും ഉണ്ടാകാനും സാധ്യതയുണ്ട്. ഇന്ന് (വെള്ളിയാഴ്ച) രാത്രി 8 മണിവരെയാണ് ആദ്യ മുന്നറിയിപ്പ് പ്രാബല്യത്തില്‍ ഉണ്ടാവുക. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് മുതല്‍ തെക്ക് കിഴക്കന്‍ ഇംഗ്ലണ്ട് വരെയും, തെക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലുമാണ് ഈ മുന്നറിയിപ്പ് നിലനില്‍ക്കുന്നത്. കാര്‍ഡിഫ്, സ്വാന്‍ സീ എന്നിവ ഉള്‍പ്പടെ വെയ്ല്‍സിന്റെ വലിയൊരു ഭാഗത്തും ഇത് നിലനില്‍ക്കും. ശകതമായ കാറ്റുള്ളപ്പോള്‍ ഉണ്ടാകുന്ന ഇടിമിന്നല്‍ കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്താന്‍ ഇടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. അതുപോലെ മൂന്ന് മണിക്കൂറില്‍ 40 മി. മീ മഴ പെയ്തിറങ്ങുമ്പോള്‍ ഗതാഗത തടസ്സത്തിനും സാധ്യതകള്‍ ഏറെയാണ്. ആലിപ്പഴ വൃഷ്ടിക്കും

More »

അഭയാര്‍ത്ഥി അപേക്ഷ തള്ളപ്പെട്ട ഇന്ത്യക്കാരന്‍ 14-കാരിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു
ജയിലില്‍ നിന്നും പുറത്തിറങ്ങിയ, അഭയാര്‍ത്ഥി അപേക്ഷ തള്ളപ്പെട്ട ഇന്ത്യന്‍ അഭയാര്‍ത്ഥി 14 വയസ്സുള്ള പെണ്‍കുട്ടിയെ മയക്കുമരുന്ന് നല്‍കിയ ശേഷം ലൈംഗിക പീഡനത്തിന് ഇരയാക്കി. 34-കാരന്‍ സാം ശര്‍മ്മയാണ് കുറ്റകൃത്യം നടത്തിയത്. അനധികൃത അഭയാര്‍ത്ഥിയെ നാടുകടത്തുന്നതില്‍ ഹോം ഓഫീസ് പരാജയപ്പെട്ടതോടെയാണ് ഈ സംഭവം നേരിട്ടത്. കഴിഞ്ഞ വര്‍ഷം മേയ് 26ന് ഡണ്‍ഡിയില്‍ ഒരു പെണ്‍കുട്ടിക്ക് മയക്കുമരുന്ന് നല്‍കിയ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസ് തെളിഞ്ഞതോടെ മൂന്ന് വര്‍ഷത്തെ ശിക്ഷ കൂടി കോടതി ശര്‍മ്മയ്ക്ക് വിധിച്ചു. പെണ്‍കുട്ടിക്കും, മറ്റൊരു സ്ത്രീക്കും കഞ്ചാവ് കൊടുത്ത കുറ്റത്തിനും ഇയാള്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഒരു വര്‍ഷം മുന്‍പ് പോലീസ് ഓഫര്‍മാര്‍ക്ക് നേരെ തുപ്പുകയും, മൂത്രമൊഴിക്കുകയും, വംശീയ അധിക്ഷേപം ചൊരിയുകയും ചെയ്തതിന് പുറമെ ഓഫീസര്‍മാരുടെ കുടുംബാംഗങ്ങളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും

More »

ആര്‍സിഎന്‍ പ്രസിഡന്റായി മത്സരിക്കാന്‍ ആലപ്പുഴ സ്വദേശിയായ നഴ്സ്; മലയാളി മത്സരിക്കുന്നത് ഇതാദ്യം
ലണ്ടന്‍ : യുകെയിലെ നഴ്സിങ് മേഖലയിലെ ജീവനക്കാരുടെ ഏറ്റവും പ്രമുഖ യൂണിയനായ ആര്‍സിഎന്‍ (റോയല്‍ കോളജ് ഓഫ് നഴ്സിങ്) യൂണിയന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഇതാദ്യമായി മലയാളി നഴ്സും. ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളജ് ഹോസ്പിറ്റലില്‍ സീനിയര്‍ ക്രിട്ടിക്കല്‍ കെയര്‍ നഴ്സായ പാലാ സ്വദേശി ബിജോയ് സെബാസ്റ്റ്യന്‍ ആണ് മത്സര രംഗത്തുള്ളത്. ബിജോയ്‌ ഉള്‍പ്പടെ 6 പേരാണ് മത്സരിക്കുന്നത്. 2025 ജനുവരി 1 മുതല്‍ 2026 ഡിസംബര്‍ 31 വരെ രണ്ട് വര്‍ഷമാണ്‌ പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റിന്റെ കാലാവധി. ഇവരുടെ പേരുകള്‍ കഴിഞ്ഞ ദിവസം റോയല്‍ കോളജ് ഓഫ് നഴ്സിങിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസ്ദീകരിച്ചു. ഒക്ടോബര്‍ 14 മുതല്‍ ആര്‍സിഎന്‍ അംഗങ്ങള്‍ക്ക് ലഭിക്കുന്ന പോസ്റ്റല്‍ ബാലറ്റിലൂടെയാണ് വോട്ടുകള്‍ രേഖപ്പെടുത്തേണ്ടത്. പ്രസിഡന്റ്, ഡപ്യൂട്ടി പ്രസിഡന്റ് സ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 1916 ല്‍ കേവലം 34 അംഗങ്ങളുമായി

More »

പണപ്പെരുപ്പം ഉയരുമെന്ന ആശങ്കയില്‍ പലിശ നിരക്കുകള്‍ 5%ല്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
പണപ്പെരുപ്പം പ്രഖ്യാപിത ലക്ഷ്യത്തില്‍ തുടരാത്തതും ഉയരുമെന്ന ആശങ്കയും മൂലം പലിശ നിരക്കുകള്‍ അഞ്ചു ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്. ആഗസ്റ്റില്‍ വാര്‍ഷിക പണപ്പെരുപ്പ നിരക്ക് 2.2 ശതമാനത്തിലാണുള്ളത്. അതുകൊണ്ടു അടിസ്ഥാന പലിശ നിരക്കുകള്‍ 5 ശതമാനത്തില്‍ നിലനിര്‍ത്താന്‍ വ്യാഴാഴ്ച ചേര്‍ന്ന മോണിറ്ററി പോളിസി കമ്മിറ്റി തീരുമാനിച്ചു. പണപ്പെരുപ്പം വീണ്ടും തലപൊക്കുമെന്ന ആശങ്കയിലാണ് കടമെടുപ്പ് ചെലവുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്താന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് വോട്ട് ചെയ്തത്. അതേസമയം പലിശ നിരക്കുകള്‍ വെട്ടിക്കുറയ്ക്കാനുള്ള വഴിയിലേക്ക് നീങ്ങുകയാണെന്ന് ബാങ്ക് ഗവര്‍ണര്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. 2008-ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയ കടമെടുപ്പ് ചെലവുകള്‍ ഇപ്പോള്‍ താഴാന്‍ തുടങ്ങിയിട്ടുണ്ടെന്ന് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി വ്യക്തമാക്കി. 'പലിശ നിരക്കുകള്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions