യു.കെ.വാര്‍ത്തകള്‍

ടേബിള്‍ ടെന്നീസ്‌ കളിക്കിടെ കുഴഞ്ഞുവീണു എഡിന്‍ബറയില്‍ മലയാളി എഞ്ചിനീയര്‍ മരണമടഞ്ഞു
യുകെ മലയാളി സമൂഹത്തിനു ഞെട്ടലായി യുവ മലയാളി എഞ്ചിനീയറുടെ മരണം. ഇന്നലെ വൈകിട്ട് ടേബിള്‍ ടെന്നീസ് കളിക്കിടെയാണ് നാറ്റ് വെസ്റ്റ് ബാങ്ക് ടെക്നോളജി ഓഫിസര്‍ മനീഷ് നമ്പൂതിരി(36) കുഴഞ്ഞു വീണു മരിക്കുന്നത്. കളിക്കിടെ അസ്വസ്ഥതയോടെ കുഴഞ്ഞു വീണ മനീഷിന്റെ ജീവന്‍ രക്ഷിക്കാന്‍ സുഹൃത്തുക്കളും പാരാമെഡിക്സും നടത്തിയ ശ്രമങ്ങള്‍ വിജയിക്കാതെ പോകുക ആയിരുന്നു. ഉടന്‍ സ്ഥലത്തെത്തിയ പോലീസ് മൃതദേഹം ലിവിങ്സ്റ്റണ്‍ ഹോസ്പിറ്റലിലേക്ക് മാറ്റി. എഡിന്‍ബറക്കടുത്തു ലീവിങ്സ്റ്റണിലാണ് മനീഷ് താമസിക്കുന്നത്. കഴിഞ്ഞ നാലു വര്‍ഷമായി സ്‌കോട്‌ലന്‍ഡില്‍ കഴിയുന്ന മനീഷിനു ഒട്ടേറെ സൃഹുത്തുക്കളുണ്ട്. ലിവിങ്സ്റ്റണ്‍ മലയാളി സമൂഹത്തില്‍ സജീവമായി നിന്ന യുവാവാണ് ഇപ്പോള്‍ കൂടെ ഇല്ലാതായിരിക്കുന്നത് എന്നാണ് ലിവിങ്സ്റ്റണ്‍ മലയാളികള്‍ പങ്കുവയ്ക്കുന്ന വിവരം. ഒരു മാസത്തിനിടെ വാങ്ങിയ പുതിയ വീട്ടില്‍ താമസിച്ചു കൊതിതീരും മുന്‍പേ എത്തിയ ദുരന്തത്തെ എങ്ങനെ

More »

മദ്യവുമായി ബന്ധപ്പെട്ട് യുകെയില്‍ നടന്ന മരണങ്ങള്‍ പുതിയ റെക്കോര്‍ഡിലെത്തി
യുകെയില്‍ മദ്യപാനവുമായി ബന്ധപ്പെട്ട മരണങ്ങള്‍ പുതിയ റെക്കോര്‍ഡില്‍ എത്തി. 2023-ല്‍ 10,473 പേരാണ് അമിത മദ്യപാനത്തിന്റെ ഫലമായി മരിച്ചതെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് വെളിപ്പെടുത്തി. 2022ല്‍ രേഖപ്പെടുത്തിയ 10,048 പേരില്‍ നിന്നുമാണ് ഈ വര്‍ധന. ഒരൊറ്റ വര്‍ഷത്തില്‍ പതിനായിരത്തിലേറെ പേര്‍ മരിച്ചത് ആദ്യമായാണ് ആ ഘട്ടത്തില്‍ രേഖപ്പെടുത്തിയത്. ഈ കണക്കുകള്‍ ഹൃദയം തകര്‍ക്കുന്നതാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു. 2020ലെ കോവിഡ് ലോക്ക്ഡൗണുകളിലാണ് പ്രശ്‌നബാധിതമായ അമിത മദ്യപാനത്തിന് വഴിതുറന്നതെന്നാണ് കരുതുന്നത്. അപകടകരമായ മദ്യപാനം തടയാന്‍ മന്ത്രിമാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. ഇതിന്റെ ഭാഗമായി മദ്യത്തിന് മിനിമം യൂണിറ്റ് പ്രൈസിംഗ് പോലുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യം. വര്‍ഷാവര്‍ഷം മദ്യവുമായി ബന്ധപ്പെട്ട മരണങ്ങള്‍ വര്‍ധിക്കുന്നത് അസ്വീകാര്യമാണെന്ന് ആല്‍ക്കഹോള്‍

More »

പണമില്ല; മാലിന്യ ശേഖരണം മാസത്തില്‍ ഒന്ന് വീതമാക്കാന്‍ കൗണ്‍സിലുകള്‍
കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ നികുതി കൂട്ടാനുള്ള അനുമതി നേടിയിട്ടും പ്രാദേശിക കൗണ്‍സിലുകള്‍ക്കു പിടിച്ചു നില്‍ക്കാനാവുന്നില്ല. അതോടെ മാലിന്യ ശേഖരണം മാസത്തില്‍ ഒന്ന് വീതമായി കുറയ്ക്കാന്‍ ആലോചിക്കുകയാണ് പല കൗണ്‍സിലുകളും. വരും ആഴ്ചകളില്‍ തന്നെ ഇത് സംബന്ധിച്ച അറിയിപ്പ് ഉണ്ടാകും എന്നാണ് കരുതുന്നത്. സാമ്പത്തിക പ്രശ്നങ്ങള്‍ തന്നെയാണ് പല സേവനങ്ങളും വെട്ടിച്ചുരുക്കുന്നതിന് കൗണ്‍സിലുകളെ നിര്‍ബന്ധിതരാക്കുന്നത്. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, ബ്രിട്ടനില്‍ 42 കൗണ്‍സിലുകള്‍ (മൊത്തം കൗണ്‍സിലുകളുടെ പത്തിലൊന്ന് വരും ഇത്) മാലിന്യ ശേഖരണത്തിന്റെ ഇടവേളകള്‍ ദീര്‍ഘിപ്പിച്ച് പണം ലാഭിക്കാന്‍ ശ്രമിക്കുന്നു എന്നാണ്. ഏകദേശം എണ്‍പത് ലക്ഷത്തോളം ആളുകളെയായിരിക്കും ഇത് ബാധിക്കുക. കൂടാതെ, മറ്റൊരു 8 ലക്ഷം പേര്‍ക്ക് അവരുടെ പ്രതിവാര റീസൈക്ലിംഗ് സേവനം രണ്ടാഴ്ചയില്‍ ഒരിക്കല്‍ മാത്രമായി മാറും. മാലിന്യ

More »

ഇലക്ട്രിക് കാറുകള്‍ക്ക് തിരിച്ചടിയായി ഏപ്രില്‍ മുതല്‍ 620 പൗണ്ട് നികുതി
ഏപ്രില്‍ 1 മുതല്‍ ഇലക്ട്രിക് വാഹന ഉടമകളും ഇതാദ്യമായി വെഹിക്കിള്‍ എക്സൈസ് ഡ്യൂട്ടി നല്‍കാന്‍ നിര്‍ബന്ധിതരാകും. കാര്‍ നികുതി സമ്പ്രദായം കൂടുതല്‍ നീതിപൂര്‍വ്വമാക്കുവാനാണ് ഇത്തരമൊരു നിയമം എന്നാണ് ലേബര്‍ സര്‍ക്കാര്‍ പറയുന്നത്. ഇതോടെ, 2017 മുതല്‍ റെജിസ്റ്റര്‍ ചെയ്യപ്പെട്ട എല്ലാ ഇലക്ട്രിക് വാഹനങ്ങള്‍ക്കും പ്രതിവര്‍ഷം സ്റ്റാന്‍ഡേര്‍ഡ് നിരക്കായ 195 പൗണ്ട് നികുതിയായി നല്‍കേണ്ടി വരും അതിനു പുറമെ, 40,000 പൗണ്ടിന് മുകളില്‍ വിലയുള്ള കാറുകള്‍ക്ക് ചുമത്തുന്ന 425 പൗണ്ടിന്റെ ആഡംബര കാര്‍ നികുതിയും ഇലക്ട്രിക് കാര്‍ ഉടമകള്‍ നല്‍കേണ്ടി വരും. പത്തില്‍ ഏഴ് ഇലക്ട്രിക് കാര്‍ ബ്രാന്‍ഡുകള്‍ക്കും ഈ ആഡംബര നികുതി ബാധകമാകും. ഏപ്രില്‍ 1 മുതല്‍ ഇലക്ട്രിക് കാറുകള്‍ക്ക് ഏര്‍പ്പെടുത്തിയ ഉയര്‍ന്ന നികുതി, ഇലക്ട്രിക് കാറുകളുടെ വില്‍പന വീണ്ടും ഇടിയാന്‍ കാരണമാകുമെന്ന് വിദഗ്ധര്‍. കൂടാതെ കാര്‍ നിര്‍മ്മാതാക്കള്‍ക്ക് നിശ്ചയിച്ചിട്ടുള്ള,

More »

യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍സ് സസെക്സ് ട്രസ്റ്റിലെ മരണങ്ങള്‍; നരഹത്യ ചുമത്താന്‍ പോലീസ്
യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍സ് സസെക്സ് എന്‍എച്ച്എസ് ട്രസ്റ്റില്‍ നടന്ന മരണങ്ങളില്‍ കോര്‍പറേറ്റ്, വ്യക്തിഗത നരഹത്യ കുറ്റങ്ങള്‍ ചുമത്താന്‍ ആലോചിച്ച് അന്വേഷണ സംഘം. സംഭവത്തില്‍ ട്രസ്റ്റിന്റെ എക്സിക്യൂട്ടീവ് ടീം രാജിവെയ്ക്കണമെന്ന് ഇരകളുടെ കുടുംബങ്ങള്‍ ആവശ്യപ്പെട്ടു. 40 മരണങ്ങള്‍ ഉള്‍പ്പെടെ മറച്ചുവെയ്ക്കലുകളും, ഒഴിവാക്കാന്‍ കഴിയുന്ന സംഭവങ്ങളുമാണ് സസെക്സ് പോലീസ് ഇതുവരെ കണ്ടെത്തിയത്. യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍സ് സസെക്സ് എന്‍എച്ച്എസ് ട്രസ്റ്റിലെ ജനറല്‍ സര്‍ജറി, ന്യൂറോസര്‍ജറി വിഭാഗങ്ങളിലാണ് ഗുരുതര വീഴ്ചകള്‍ നേരിട്ടത്. കോര്‍പറേറ്റ്, വ്യക്തിഗത നരഹത്യ കുറ്റങ്ങള്‍ ചുമത്തുന്നതിനെ കുറിച്ച് പരിശോധിക്കുന്നതായി കുടുംബങ്ങളെ സസെക്സ് പോലീസ് അറിയിച്ചു. ഗുരുതര വീഴ്ചകള്‍ ഉള്‍പ്പെടുന്ന കേസുകളിലാണ് ഇത് ചുമത്തുക. 2015 മുതല്‍ 2021 വരെ നടന്ന മെഡിക്കല്‍ വീഴ്ചകളും, മറച്ചുപിടിക്കലുകളുമാണ് ഓപ്പറേഷന്‍ ബ്രാംബര്‍ എന്ന

More »

കുട്ടികളുമായി അവധിയാഘോഷത്തിന് പോയ യുകെയിലെ മാതാപിതാക്കള്‍ക്ക് പിഴ 4 കോടി!
ലണ്ടന്‍ : ഇംഗ്ലണ്ടില്‍ സ്കൂള്‍ ഹോളിഡേ ഫൈനായി കഴിഞ്ഞവര്‍ഷം മാതാപിതാക്കള്‍ അടച്ചത് റെക്കോര്‍ഡ് പിഴ. കഴിഞ്ഞ അധ്യയന വര്‍ഷം 443,322 പൗണ്ടാണ് ഇത്തരത്തില്‍ വിവിധ കൗണ്‍സിലുകള്‍ക്ക് മാതാപിതാക്കള്‍ പിഴയായി നല്‍കിയതെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകള്‍. മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസി മാതാപിതാക്കളാണ് ഇത്തരത്തില്‍ കുട്ടികളുമായി ദീര്‍ഘകാല അവധിക്കു പോകുന്നവരില്‍ ഏറെയും. നാട്ടിലേക്കുള്ള യാത്രയില്‍ ആണ് സ്‌കൂള്‍ ദിനങ്ങള്‍ പോകുന്നത്. 2016-17 അധ്യയന വര്‍ഷത്തിലാണ് അനധികൃതമായി സ്കൂളുകളില്‍ നിന്നു കുട്ടികളെ അവധിക്കു കൊണ്ടുപോകുന്ന മാതാപിതാക്കള്‍ക്ക് പിഴ വിധിക്കാന്‍ സര്‍ക്കാര്‍ ആരംഭിച്ചത്. അന്നുമുതല്‍ ഒരോ വര്‍ഷവും പിഴ വര്‍ധിച്ചുവരികയാണെങ്കിലും കഴിഞ്ഞ വര്‍ഷം സര്‍വകാല റെക്കോര്‍ഡ് ഭേദിച്ചാണ് പിഴത്തുകയില്‍ 24 ശതമാനം വര്‍ധന ഉണ്ടായത്. യോര്‍ക്ഷെയറിലാണ് ഏറ്റവും അധികം പേര്‍ പിഴയൊടുക്കിയത്. 2019-20, 2020-21 കാലയളവ്

More »

സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ മലയാളിയുടെ കടയില്‍ വന്‍ കവര്‍ച്ച; ഇരുപതിനായിരം പൗണ്ടിന്റെ സാധനങ്ങള്‍ കവര്‍ന്നു
സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ മലയാളിയുടെ കടയില്‍ വന്‍ മോഷണം നടന്നു. ഒരു മാസത്തിനിടെ ഇത് രണ്ടാമത്തെ പ്രാവശ്യമാണ് മോഷ്ടാക്കള്‍ ഈ കടയെ ലക്ഷ്യം വയ്ക്കുന്നത് എന്നാണ് റിപ്പോര്‍ട്ട് . ജനുവരി 8-ാം തീയതി ഈ കടയില്‍ തന്നെ മോഷണം നടന്നിരുന്നതായി ഉടമ നിധിന്‍ പറയുന്നു. അന്ന് പണവും വിലപിടിപ്പുള്ള ഒട്ടേറെ സാധനങ്ങളും മോഷ്ടാക്കള്‍ കവര്‍ന്നിരുന്നു. ആദ്യത്തെ മോഷണ ശ്രമത്തില്‍ സിസിടിവിയും മോഷ്ടാക്കള്‍ തകര്‍ത്തിരുന്നു. സുരക്ഷാ ഉപകരണങ്ങള്‍ പുതിയതായി ഇന്‍സ്റ്റാള്‍ ചെയ്യാനിരിക്കെയാണ് കഴിഞ്ഞ ദിവസം വീണ്ടും മോഷണം നടന്നത്. കടയുടെ പുറകിലെ വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് പ്രവേശിച്ചത് എന്നാണ് സൂചന. ഇന്നലത്തെ മോഷണത്തില്‍ ഏകദേശം ഇരുപതിനായിരം പൗണ്ട് വിലപിടിപ്പുള്ള സാധനങ്ങള്‍ നഷ്ടമായതായി ഉടമ പറയുന്നു. മലയാളികള്‍ വളരെയേറെയുള്ള സ്ഥലമാണ് സ്റ്റോക്ക് ഓണ്‍ ട്രെന്റ് . രണ്ട് മോഷണങ്ങള്‍ നേരിടേണ്ടിവന്ന മലയാളി യുവാവ് യുകെ മലയാളി

More »

ഇന്ത്യ - യു കെ സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകള്‍ 24ന് പുനരാരംഭിക്കും
ഡൊണാള്‍ഡ് ട്രംപ് തീരുവ യുദ്ധവുമായി ലോക രാജ്യങ്ങളെ വെല്ലുവിളിക്കുമ്പോള്‍ പുതിയ പ്രതീക്ഷകളുമായി ഇന്ത്യ - യു കെ സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകള്‍. നിര്‍ദ്ദിഷ്ട ഇന്ത്യ - യു കെ വ്യാപാര കരാര്‍ പ്രാവര്‍ത്തികമാക്കാനുള്ള ചര്‍ച്ചകള്‍ ഉടന്‍ പുനരാരംഭിക്കും. ഫെബ്രുവരി 24 ന് ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഒരു ഉന്നത ഉദ്യോഗസ്ഥ അറിയിച്ചു. യുകെ ട്രേഡ് മിനിസ്റ്ററും സംഘവും ഇതിന്റെ ഭാഗമായി ഡല്‍ഹിയില്‍ എത്തിച്ചേരും. നിര്‍ദ്ദിഷ്ട വ്യാപാര കരാറിനായുള്ള ചര്‍ച്ചകള്‍ 2022 ജനുവരിയിലാണ് ആരംഭിച്ചത്. യുകെയിലും ഇന്ത്യയിലും നടന്ന പൊതു തിരഞ്ഞെടുപ്പുകളെ തുടര്‍ന്ന് ഇടക്കാലത്ത് ചര്‍ച്ചകള്‍ നിര്‍ത്തിവച്ചിരുന്നു. ഉഭയകക്ഷി വ്യാപാരവും നിക്ഷേപങ്ങളും വര്‍ധിപ്പിക്കുക എന്നതാണ് കരാര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. കരാര്‍ യാഥാര്‍ത്ഥ്യമായാല്‍ ഇരുരാജ്യങ്ങള്‍ക്കും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍

More »

ലേബര്‍ പാര്‍ട്ടിയെയും 'ഓവര്‍ടേക്ക്' ചെയ്ത് റിഫോം യുകെ; നിഗല്‍ ഫരാഗിന്റെ പാര്‍ട്ടി ഞെട്ടിക്കുന്നു
റിഫോം യുകെ പാര്‍ട്ടി പ്രധാന പാര്‍ട്ടികള്‍ക്ക് ഭീഷണിയായി മുന്നേറുന്നു. ജനപ്രീതിയില്‍ ടോറികളെ മറികടന്ന നിഗല്‍ ഫരാഗെയുടെ പാര്‍ട്ടി ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിയെയും ഇപ്പോള്‍ 'ഓവര്‍ടേക്ക് ചെയ്തിരിക്കുകയാണ്. കഴിഞ്ഞയാഴ്ച ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിയില്‍ നിന്നും കേവലം മൂന്ന് പോയിന്റ് മാത്രം അകലെയായിരുന്ന റിഫോം യുകെ പുതിയ സര്‍വേയില്‍ അവരെ മറികടന്നു. ചരിത്രത്തില്‍ ആദ്യമായി ലേബര്‍ പാര്‍ട്ടിയെ റിഫോം യുകെ മറികടന്നതായാണ് ഒരു ദേശീയ സര്‍വേ വ്യക്തമാക്കുന്നത്. യൂഗോവ് നടത്തിയ സര്‍വേയില്‍ 25 ശതമാനം പോയിന്റിലാണ് ഫരാഗിന്റെ പാര്‍ട്ടി. ലേബര്‍ പാര്‍ട്ടിയെ ഒരു പോയിന്റ് വ്യത്യാസത്തില്‍ മറികടന്ന റിഫോം യുകെയ്ക്ക് കണ്‍സര്‍വേറ്റീവുകളേക്കാള്‍ നാല് പോയിന്റ് ലീഡുമുണ്ട്. ഇതിന് പുറമെ കണ്‍സര്‍വേറ്റീവുകള്‍ക്ക് മറ്റൊരു ദുഃഖവാര്‍ത്തയാണ് സ്‌കൈ ന്യൂസ് സര്‍വ്വെ നല്‍കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions