യു.കെ.വാര്‍ത്തകള്‍

ജിസിഎസ്ഇ ഫലങ്ങളില്‍ അഭിമാന വിജയം നേടി പോട്ടേഴ്‌സ് ബാറിലെ നാഥന്‍ ഡേവിഡ് ജോര്‍ജ്, ഷെഫീല്‍ഡിലെ നെയ്ല്‍ ജസ്റ്റിന്‍, എക്‌സീറ്ററിലെ സ്റ്റീവ്
ജിസിഎസ്ഇ ഫലങ്ങളില്‍ അഭിമാന വിജയം നേടിയ കൂടുതല്‍ മലയാളി വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ പുറത്തുവന്നു. പോട്ടേഴ്‌സ് ബാറിലെ നാഥന്‍ ഡേവിഡ് ജോര്‍ജ്, ഷെഫീല്‍ഡിലെ നെയ്ല്‍ ജസ്റ്റിന്‍, എക്‌സീറ്ററിലെ സ്റ്റീവ് എന്നിവരാണ് മികച്ച വിജയം കരസ്ഥമാക്കിയത്. പോട്ടേഴ്‌സ് ബാറിലെ നാഥന്‍ ഡേവിഡ് ജോര്‍ജ് മൂന്ന് വിഷയങ്ങളില്‍ ഡബിള്‍ എ സ്റ്റാര്‍ അടക്കം മികച്ച നേട്ടമാണ് കൈവരിച്ചത്. സെന്റ് ജോണ്‍സ് പ്രെപ്പ് ആന്റ് സീനിയര്‍ പ്രൈവറ്റ് സ്‌കൂള്‍ എന്‍ഫീല്‍ഡില്‍ നിന്നും കണക്ക്, ജീവശാസ്ത്രം, ഭൗതികശാസ്ത്രം എന്നിവയില്‍ ഡബിള്‍ എ സ്റ്റാറും, ചരിത്രം, രസതന്ത്രം, ഇംഗ്ലീഷ് ഭാഷ എന്നിവയില്‍ എ സ്റ്റാറും, കമ്പ്യൂട്ടര്‍ സയന്‍സും ഇംഗ്ലീഷ് സാഹിത്യവും എന്നിവയില്‍ എയുമാണ് നാഥന്‍ നേടിയത്. മോഹന്‍ ജോര്‍ജ്, റിന്‍സി മോഹന്‍ ജോര്‍ജ് ദമ്പതികളുടെ മകനാണ് നാഥന്‍. ലണ്ടനിലെ സെന്റ് മൈക്കിള്‍സ് ഗ്രാമര്‍ സ്‌കൂളില്‍ എ ലെവല്‍ പഠനത്തിനൊരുങ്ങുന്ന നാഥന്‍

More »

സ്ത്രീകള്‍ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചതായി സമ്മതിച്ച് ബിബിസി അവതാരകന്‍
ബിബിസി പുറത്താക്കിയതിന് പിന്നാലെ സ്ത്രീകള്‍ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചതായി സമ്മതിച്ച് ഫുട്‌ബോള്‍ പണ്ഡിതന്‍ ജെറെമിന്‍ ജെനാസ്. മാച്ച് ഓഫ് ദി ഡേ ഫുട്‌ബോള്‍ വിദഗ്ധനായും, ദി വണ്‍ ഷോ അവതാരകനുമായിരുന്ന മുന്‍ ഫുട്‌ബോള്‍ താരത്തിന്റെ മോശം പെരുമാറ്റത്തെ കുറിച്ച് ആരോപണങ്ങള്‍ ഉയര്‍ന്നതോടെയാണ് ബിബിസി കരാറില്‍ നിന്നും പുറത്താക്കിയത്. എന്നാല്‍ ഒരിക്കലും മറ്റാരുമായും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന് സണ്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ജെനാസ് അവകാശപ്പെട്ടു. അതേസമയം ഭാര്യയോട് കാണിച്ചത് വഞ്ചനയാണെന്നും മുന്‍ താരം കുറ്റസമ്മതം നടത്തി. 'ഞാന്‍ എഴുതിയ കാര്യങ്ങളിലും, പറഞ്ഞതിലുമൊന്നും അഭിമാനിക്കുന്നില്ല. ഇതെല്ലാം എന്റെ പിഴവാണ്. ഇതിന്റെ എല്ലാ ഉത്തരവാദിത്വവും ഞാന്‍ ഏറ്റെടുക്കുന്നു', ജെനാസ് പറഞ്ഞു. എന്നാല്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തില്ലെന്നും, രണ്ട് മുതിര്‍ന്നവര്‍ തമ്മില്‍ പരസ്പരം അംഗീകരിച്ച

More »

യുകെയില്‍ ജോലിയും പഠനവുമില്ലാതെ കഴിയുന്ന യുവാക്കളുടെ എണ്ണം മൂന്നു മാസം കൊണ്ട് 870,000 ആയി
യുകെയില്‍ ജോലിയില്ലാതെ, ആവശ്യത്തിന് വിദ്യാഭ്യാസമോ പരിശീലനമോ നേടാതെ കഴിയുന്ന 16 മുതല്‍ 24 വയസ്സ് വരെയുള്ളവരുടെ എണ്ണം 2024 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മൂന്നുമാസ കാലയളവില്‍ 872,000 തൊട്ടതായി ഔദ്യോഗിക കണക്കുകള്‍. അംഗീകരിക്കാന്‍ കഴിയാത്ത തോതില്‍ തൊഴിലെടുക്കാത്തവരുടെ എണ്ണമേറുന്നത് തടയാനുള്ള ശ്രമത്തിലാണ് ഗവണ്‍മെന്റ്. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ ആകെ 872,000 പേരാണ് ഈ പട്ടികയിലുള്ളതെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷത്തില്‍ നിന്നും 74,000 വര്‍ദ്ധനവാണ് നേരിട്ടത്. 16 മുതല്‍ 24 വയസ്സ് വരെയുള്ള 12.2 ശതമാനം പേരാണ് ഈ പട്ടികയില്‍ തുടരുന്നതെന്ന് കണക്കുകള്‍ വിശദമാക്കുന്നു. ഈ പട്ടികയിലുള്ള 66% യുവാക്കളും സാമ്പത്തികമായി ആക്ടീവല്ലാത്ത വിഭാഗത്തിലാണ്. ഇവര്‍ ജോലിക്കായി അന്വേഷണം പോലും നടത്തുന്നില്ല. കോവിഡിന് ശേഷമുള്ള പട്ടികയിലെ വര്‍ദ്ധനവിന് പ്രധാന കാരണം ഈ വിഭാഗത്തിന്റെ വര്‍ദ്ധനവാണ്.

More »

പ്രൈസ് ക്യാപ്പ് ഉയര്‍ത്തി ഓഫ്‌ജെം; ഒക്ടോബര്‍ മുതല്‍ കുടുംബങ്ങള്‍ക്ക് ഉയര്‍ന്ന എനര്‍ജി ബില്ലുകള്‍
പ്രതീക്ഷിച്ചതുപോലെ കുടുംബങ്ങളുടെ നടുവൊടിക്കാന്‍ ശരാശരി വാര്‍ഷിക എനര്‍ജി ബില്ലുകളുടെ പ്രൈസ് ക്യാപ്പ് ഉയര്‍ത്തി എനര്‍ജി റെഗുലേറ്റര്‍ ഓഫ്‌ജെം. ഒക്ടോബര്‍ മുതല്‍ 1717 പൗണ്ടിലേക്ക് ആണ് പ്രൈസ് ക്യാപ്പ് ഉയര്‍ത്തിയത്. ഹോള്‍സെയില്‍ ഗ്യാസ് വിലയിലെ വര്‍ദ്ധനവാണ് 10% ക്യാപ്പ് ഉയര്‍ത്താന്‍ കാരണമായതെന്ന് ഓഫ്‌ജെം പറഞ്ഞു. നിലവില്‍ പ്രതിവര്‍ഷം 1568 പൗണ്ടെന്ന നിലയില്‍ നിന്നുമാണ് ഒക്ടോബറില്‍ 200 പൗണ്ടോളം വ്യത്യാസം വരുന്നത്. ഇലക്ട്രിസിറ്റിയും, ഗ്യാസും ഉപയോഗിച്ച് ഡയറക്ട് ഡെബിറ്റില്‍ പണം അടയ്ക്കുന്നവര്‍ക്കാണ് ഈ മാറ്റം നേരിടുക. ഇതോടെ ശരാശരി ബില്ലില്‍ പ്രതിമാസം 12.41 പൗണ്ട് വീതം ചേര്‍ക്കപ്പെടും. ഇംഗ്ലണ്ട്, സ്‌കോട്ട്‌ലണ്ട്, വെയില്‍സ് എന്നിവിടങ്ങളില്‍ എനര്‍ജി ഉപയോഗത്തിന് എനര്‍ജി സപ്ലൈയേഴ്‌സ് ചാര്‍ജ്ജ് ചെയ്യുന്ന പരമാവധി വിലയ്ക്കാണ് പ്രൈസ് ക്യാപ്പ് നിശ്ചയിക്കുന്നത്. എന്നാല്‍ എനര്‍ജി ഉപയോഗത്തിന് അനുസരിച്ച്

More »

'കുഞ്ഞുങ്ങളെ മറന്ന് എന്തിന് ചെയ്തു?' അനില്‍ ചെറിയാന്റെ വിയോഗത്തിന്റെ വേദനയില്‍ ഉറ്റ സുഹൃത്ത്
ഏറ്റവും അടുത്ത രണ്ടു സുഹൃത്തുക്കളുടെ അപ്രതീക്ഷിത വിയോഗത്തിന്റെ വേദനയിലാണ് ഏറ്റുമാനൂര്‍ സ്വദേശി സുനില്‍ കുമാറും കുടുംബവും. ഭാര്യ സോണിയ കുഴഞ്ഞു വീണു മരിച്ചതിനു പിന്നാലെ ആത്മഹത്യ ചെയ്ത അനില്‍ ചെറിയാന്റെ മൃതദേഹം തൂങ്ങി മരിച്ച നിലയില്‍ ആദ്യം കണ്ട വ്യക്തിയാണ് സുഹൃത്തായിരുന്ന സുനില്‍കുമാര്‍. അതിന്റെ ഞെട്ടല്‍ തന്നെ ഇപ്പോഴും വിട്ടു മാറിയിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. 'ഒന്നിനെ കുറിച്ചും ആശങ്കപ്പെടേണ്ടെന്നും വീസയുടെ കാര്യങ്ങള്‍ ഉള്‍പ്പടെ എല്ലാം ശരിയാക്കാമെന്നും ഉറപ്പു നല്‍കിയിട്ടും അവന്‍ കുഞ്ഞുങ്ങളെ പോലും ഓര്‍ക്കാതെ എന്തിനിതു ചെയ്തെന്ന് അറിയില്ല' - സുനില്‍ സങ്കടപ്പെടുന്നു. നാട്ടില്‍ കോട്ടയത്ത് സ്വകാര്യ സ്ഥാപനത്തില്‍ ഒരുമിച്ചു ജോലി ചെയ്തിരുന്നപ്പോള്‍ മുതലുള്ള സൗഹൃദമാണ് ഇരുവരുടേതും. അനില്‍ യുകെയില്‍ എത്തിയതിനു പിന്നാലെ അതേ സ്ഥലത്തേയ്ക്കു തന്നെ സുനിലും വരികയായിരുന്നു. നാട്ടില്‍ നിന്നെത്തി മണിക്കൂറുകള്‍

More »

യുകെയില്‍ കൂടുതല്‍ സംസാരിക്കുന്ന 10 ഭാഷകളില്‍ പഞ്ചാബിയും ഉറുദുവും ഗുജറാത്തിയും
യുകെയില്‍ മലയാളി കുടിയേറ്റം ശക്തമായിട്ടു രണ്ടു പതിറ്റാണ്ട് പിന്നിട്ടു. മലയാളികള്‍ യുകെയില്‍ ധാരാളം എത്തിയെങ്കിലും അവിടെ ഏറ്റവും കൂടുതല്‍ സംസാരിക്കുന്ന ഇംഗ്ലിഷ് ഒഴികെയുള്ള 10 ഭാഷകളുടെ കണക്കെടുക്കുമ്പോല്‍ മലയാളം അതിലില്ല. പഞ്ചാബിയും ഉറുദുവും ഗുജറാത്തിയും ഉണ്ടുതാനും. ഓഫിസ് ഫോര്‍ നാഷനല്‍ സ്റ്റാറ്റിക്സിന്റെ കണക്കുകള്‍ പ്രകാരം യുകെയില്‍ താമസിക്കുന്ന 4.1 ദശലക്ഷം ആളുകള്‍ക്ക് ഇംഗ്ലിഷ് മാതൃഭാഷയല്ല. പടിഞ്ഞാറന്‍ ലണ്ടന്‍, സ്ലോ, സതാംപ്ടണ്‍, ബര്‍മിങാം, ലീഡ്സ് തുടങ്ങിയ സ്ഥലങ്ങളില്‍ 6,12,000 പേര്‍ സംസാരിക്കുന്ന പോളിഷ് ആണ് ഇംഗ്ലിഷ് ഇതര ഭാഷകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. അഞ്ച് ലക്ഷം പേരോളം സംസാരിക്കുന്ന ഭാഷയായ റൊമാനിയന്‍ ആണ് രണ്ടാം സ്ഥാനത്ത് ഉള്ളത്. മൂന്ന് ലക്ഷത്തോളം പേര്‍ സംസാരിക്കുന്ന പഞ്ചാബിയാണ് മൂന്നാം സ്ഥാനത്ത് . ഏകദേശം 270,000 പേര്‍ സംസാരിക്കുന്ന ഉറുദു നാലാം സ്ഥാനത്താണ്. ഉര്‍ദു സംസാരിക്കുന്ന ഭൂരിഭാഗം

More »

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ യുകെയോട് മുഖം തിരിക്കുന്നു; ഈ വര്‍ഷം അപേക്ഷകരില്‍ 32,687 പേരുടെ കുറവ്
മുന്‍ വര്‍ഷങ്ങളില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ യുകെയിലെത്താന്‍ തിരക്ക് കൂട്ടുകയായിരുന്നു. എന്നാല്‍ വിസാ നിയന്ത്രങ്ങള്‍ മൂലം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ യുകെയോട് മുഖം തിരിക്കുകയാണ്. യുകെ യൂണിവേഴ്‌സിറ്റികളിലേക്ക് ഈ വര്‍ഷം അപേച്ചവരില്‍ 32,687 പേരുടെ കുറവ് ആണ് ഉണ്ടായത്. കുടിയേറ്റ നിയന്ത്രണങ്ങള്‍ കര്‍ശനമാകുന്ന സാഹചര്യത്തിലാണ് ഇതെന്ന് ഹോം ഓഫീസ് കണക്കുകള്‍ വ്യക്തമാക്കുന്നു. 2024 ജൂണ്‍ വരെയുള്ള കണക്കുകള്‍ പ്രകാരം യുകെയിലേക്ക് ഉന്നത പഠനത്തിനായി വരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 23 ശതമാനത്തിന്റെ കുറവാണ് സംഭവിച്ചിരിക്കുന്നതെന്ന് ഹോം ഓഫീസ് ഡാറ്റ വ്യക്തമാക്കി. ഡിഗ്രി പൂര്‍ത്തിയാക്കിയ ശേഷം ബ്രിട്ടനില്‍ രണ്ട് വര്‍ഷം തുടര്‍ന്ന് ജോലി ചെയ്യാന്‍ വിദേശ വിദ്യാര്‍ത്ഥികളെ അനുവദിക്കുന്ന ഗ്രാജുവേറ്റ് വിസാ റൂട്ടില്‍ ഈ അവകാശം കരസ്ഥമാക്കിയ ഏറ്റവും വലിയ വിഭാഗം ഇന്ത്യന്‍

More »

ജിസിഎസ്ഇ പരീക്ഷയില്‍ മികവ് ആവര്‍ത്തിച്ച് മലയാളി വിദ്യാര്‍ത്ഥികള്‍
എ ലെവലിനു പിന്നാലെ ജിസിഎസ്ഇ ഫലങ്ങളിലും മികവ് കാട്ടി മലയാളി കുട്ടികള്‍. പതിനൊന്നില്‍ പത്തും ഡബിള്‍ സ്റ്റാറും ഒരു വിഷയത്തിന് എ സ്റ്റാറും നേടിയാണ് എസെക്‌സിലെ ജോര്‍ദാന്‍ തോമസ് എന്ന മിടുക്കന്‍ അഭിമാന വിജയം കരസ്ഥമാക്കിയത്. ഹോണ്‍ചര്‍ച്ചിലെ ചാമ്പ്യന്‍ കാത്തലിക് സ്‌കൂളിലെ ടോപ്പ് സ്‌കോറര്‍ കൂടിയാണ് ജോര്‍ദാന്‍. പാപാജോണ്‍സ് ഫ്രാഞ്ചൈസി ഉടമയായ ജീത്തു തോമസിന്റെയും കിംഗ് ജോര്‍ജ്ജ് ഹോസ്പിറ്റലിലെ തീയേറ്റര്‍ നഴ്‌സായ മഞ്ജു തോമസിന്റെയും മകനാണ് ജോര്‍ദാന്‍. സഹോദരന്‍ റിയാന്‍ തോമസ്. റെഡ്ഡിംഗിലെ ജോയന്ന ജോബിന്‍ എന്ന മിടുക്കി നേടിയത് പതിനൊന്നില്‍ ഒന്‍പതു വിഷയങ്ങള്‍ക്കും ഡബിള്‍ സ്റ്റാളുകളാണ്. ബാക്കി രണ്ടെണ്ണത്തിന് എ സ്റ്റാറുകളും. ജ്യോഗ്രഫി, കണക്ക്, ബയോളജി, കെമിസ്ട്രി, ഫിസിക്‌സ്, ഫുഡ് പ്രിപ്പറേഷന്‍ ആന്റ് ന്യൂട്രിഷന്‍, ഫ്രഞ്ച്, ജര്‍മന്‍, ലിറ്ററേച്ചല്‍ വിഷയങ്ങള്‍ക്കാണ് ഡബിള്‍ സ്റ്റാറുകള്‍ നേടിയത്. ചെറിയ

More »

നഴ്‌സുമാര്‍ക്കും നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കും ഗ്രാന്റിന് അപേക്ഷിക്കാം; അവസാന തീയതി ഒക്ടോബര്‍ 18
നഴ്സിംഗ് പഠനത്തിനും തൊഴില്‍ മേഖലയില്‍ ഉന്നതി കൈവരിക്കുന്നതിനുമായി നഴ്സിംഗ് മിഡ്വൈഫറി രംഗത്തുള്ളവര്‍ക്ക് ആര്‍ സി എന്‍ ഫൗണ്ടേഷന്‍ പ്രഖ്യാപിച്ച 2500 പൗണ്ട് വരെയുള്ള ഗ്രാന്റിന് അപേക്ഷിക്കാമെന്ന് ആര്‍ സി എന്‍ അറിയിച്ചു. റെജിസ്റ്റര്‍ ചെയ്ത പ്രൊഫഷണലുകള്‍ക്ക് 1600 പൗണ്ടും നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് 2500 പൗണ്ടുമാണ് ഗ്രാന്റായി നല്‍കുക. എല്ലാ വര്‍ഷവും നല്‍കിവരുന്ന ഈ വാര്‍ഷിക ശരത്ക്കാല എഡ്യൂക്കേഷന്‍ ആന്‍ഡ് കരിയര്‍ ഡെവെലപ്‌മെന്റ് ഗ്രാന്റിനായി ഇപ്പോള്‍ അപേക്ഷിക്കാം. ഈ ഗ്രാന്റുകളില്‍ മിക്കതും നഴ്സ്, മിഡ്വൈഫ്, സപ്പോര്‍ട്ട് വര്‍ക്കര്‍ തുടങ്ങി ആര്‍ക്കും ലഭ്യമാണ്. അതിനായി റോയല്‍ കോളേജ് ഓഫ് നഴ്സിംഗില്‍ അംഗമാകണം എന്നില്ല. കണ്‍ടിന്യൂഡ് പ്രൊഫഷണല്‍ ഡവലപ്‌മെന്റ് (സി പി ഡി) പരിശീലന കോഴ്സുകള്‍, കൂടുതല്‍ ബിരുദങ്ങള്‍ക്കായുള്ള പഠനം തുടങ്ങി, തൊഴിലിലെ ഉയര്‍ച്ച ലാക്കാക്കിയുള്ള ഏതൊരു പ്രവര്‍ത്തനത്തിനും ഈ തുക

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions