യു.കെ.വാര്‍ത്തകള്‍

ടാക്സ് പ്രഹരം വിട്ട് ചെലവു ചുരുക്കലിന്റെ മാര്‍ഗം തേടാന്‍ ചാന്‍സലര്‍
ടാക്‌സിന്റെ പേരില്‍ ജനത്തെ ഉടനെ പിഴിഞ്ഞാല്‍ അപകടമാണെന്ന തിരിച്ചറിവില്‍ മുണ്ടുമുറുക്കിയുടുക്കാന്‍ സര്‍ക്കാര്‍. കടമെടുപ്പു കൊണ്ട് ഇനിയും മുന്നോട്ട് പോകാനാകില്ല എന്ന തിരിച്ചറിവിലാണ് ചെലവു ചുരുക്കലിന്റെ മാര്‍ഗം തേടാന്‍ ചാന്‍സലര്‍ തീരുമാനിച്ചിട്ടുള്ളത്. അധികാരത്തിലേറുമ്പോള്‍ മോഹന വാഗ്ദാനങ്ങള്‍ നല്‍കിയ സര്‍ക്കാര്‍ രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥയില്‍ പതറുകയാണ്. നിലവില്‍ ബജറ്റ് പ്രഖ്യാപനത്തിലൂടെ തന്നെ ജനങ്ങള്‍ കടുത്ത പ്രതിഷേധത്തിലാണ്. ടാക്‌സ് വര്‍ദ്ധനവില്‍ ജനരോഷം ഉയരുന്നുണ്ട്. ചില്ലറ വില്‍പ്പന മേഖലയുള്‍പ്പെടെ പിരിച്ചുവിടലുകളും പ്രതിസന്ധിയും തുടരുകയാണ്. ഇന്‍ഷുറന്‍സ് തുകയടക്കല്‍ പ്രതിസന്ധി മാത്രമല്ല ജീവിത ചെലവും ജനത്തെ സര്‍ക്കാരില്‍ നിന്ന് അകറ്റുന്ന കാരണങ്ങളാണ്. ഇനി നികുതി കൂട്ടാനാകാത്തതിനാല്‍ ചെലവ് ചുരുക്കല്‍ മാത്രമേ സര്‍ക്കാരിന് മുന്നില്‍ വഴിയുള്ളൂ. പലിശ തിരിച്ചടവില്‍

More »

സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് നഗ്ന ദൃശ്യങ്ങള്‍ നിര്‍മിക്കുന്നതും പങ്കുവയ്ക്കുന്നതും ഇനി ബ്രിട്ടനില്‍ ക്രിമിനല്‍ കുറ്റം
സ്ത്രീകളേയും പെണ്‍കുട്ടികളേയും ലക്ഷ്യമിട്ട് ഡീപ്പ് ഫേക്ക് നഗ്ന ചിത്രങ്ങള്‍ വ്യാപകമായതോടെ കടുത്ത നിലപാടുമായി സര്‍ക്കാര്‍. സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് നഗ്ന ദൃശ്യങ്ങള്‍ നിര്‍മിക്കുന്നതും പങ്കുവയ്ക്കുന്നതും ഇനി മുതല്‍ ബ്രിട്ടനില്‍ ക്രിമിനല്‍ കുറ്റമായിരിക്കും. ഡീപ്പ് ഫേക്ക് സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് നഗ്ന ദൃശ്യങ്ങള്‍ നിര്‍മിക്കുന്നതും പങ്കുവയ്ക്കുന്നതും ക്രിമിനല്‍ കുറ്റകൃത്യമാവും എന്ന് ചൊവ്വാഴ്ചയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. സ്ത്രീകളേയും പെണ്‍കുട്ടികളേയും ലക്ഷ്യമിട്ട് ഇത്തരം ഡീപ്പ് ഫേക്ക് നഗ്ന ചിത്രങ്ങള്‍ വലിയതോതില്‍ പെരുകുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ ഈ നീക്കം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യകളുടെ സഹായത്തോടെ യഥാര്‍ത്ഥമെന്ന് തോന്നുന്ന വിധത്തില്‍ നിര്‍മ്മിക്കുന്ന വീഡിയോകള്‍, ചിത്രങ്ങള്‍, ശബ്ദം എന്നിവയെ ആണ് ഡീപ്പ് ഫേക്കുകള്‍ എന്നു

More »

എട്ട് മാസത്തിനു ശേഷം യുകെയിലെ വീടു വിപണിയില്‍ നേരിയ ഇടിവ്
യുകെയിലെ വീടു വിപണിയില്‍ എട്ട് മാസത്തിനു ശേഷം നേരിയ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ മാര്‍ച്ച് മാസത്തിനുശേഷം ഇത് ആദ്യമായാണ് വീടുകളുടെ വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തുന്നത്. യുകെയിലെ ഏറ്റവും വലിയ മോര്‍ട്ട്ഗേജ് ലെന്‍ഡറായ ഹാലിഫാക്സ് ആണ് പുതിയതായി വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആശ്വാസകരമാകുന്ന വാര്‍ത്ത പുറത്ത് വിട്ടത്. പുറത്തു വരുന്ന വിവരങ്ങള്‍ അനുസരിച്ച് ഡിസംബര്‍ മാസത്തില്‍ വീടുകളുടെ വിലയില്‍ 0.2 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ആദ്യമായാണ് കഴിഞ്ഞ 8 മാസത്തിനിടയില്‍ വീടുകളുടെ വിലയില്‍ കുറവ് ഉണ്ടാകുന്നത്. എന്നിരുന്നാലും ഒരു വര്‍ഷം മുന്‍പുള്ള ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ഭവന വില 3.3 ശതമാനം കൂടുതലാണ്. 2024 ന്റെ അവസാന പകുതിയില്‍ ഭവന വിലയില്‍ വന്‍ കുതിച്ചു കയറ്റമാണ് ഉണ്ടായത്. മോര്‍ട്ട്ഗേജ് നിരക്കുകളും പലിശയും കുറഞ്ഞതോടെ കൂടുതല്‍ ആളുകള്‍ ഭവന വിപണിയില്‍ പ്രവേശിച്ചതാണ് ഇതിന് പ്രധാന

More »

ക്രിസ്മസ്- ന്യൂഇയര്‍ ആഘോഷത്തിന് പിന്നാലെ ചില്ലറ വില്‍പ്പനയില്‍ ആയിരക്കണക്കിന് പേര്‍ക്ക് ജോലി നഷ്ടമായി
ബ്രിട്ടനില്‍ ചില്ലറ വില്‍പ്പന മേഖല വലിയ പ്രതിസന്ധിയില്‍. മിനിമം വേതന വര്‍ദ്ധനവും നാഷണല്‍ ഇന്‍ഷുറന്‍സിലെ തൊഴിലുടമയുടെ വേതനത്തിലെ വര്‍ദ്ധനവും മൂലം പല ഷോപ്പുകളും പ്രതിസന്ധിയിലാണ്. ഇതിനിടെ കൂട്ട പിരിച്ചുവിടലുകളും മേഖലയെ ബാധിക്കുന്നതായി റിപ്പോര്‍ട്ട്. അധിക വേതനവും ഇന്‍ഷുറന്‍സ് വര്‍ദ്ധനവും മൂലം തൊഴിലുടമ തൊഴിലാളികളെ കുറയ്ക്കുന്ന പ്രവണതയാണ് കാണുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം വില്‍പ്പനയില്‍ വെറും 0.4 ശതമാനം മാത്രമാണ് വര്‍ദ്ധന. 2023നെ അപേക്ഷിച്ച് പൊതുവായി പരിഗണിച്ചാല്‍ വില്‍പ്പനയില്‍ 0.7 ശതമാനം വര്‍ദ്ധനവുണ്ടായി. ജീവിത ചെലവ് വര്‍ദ്ധിക്കുന്നത് കൊണ്ട് തന്നെ ചില്ലറ വില്‍പ്പന മേഖലയെ കാര്യമായി ബാധിക്കുന്നുണ്ട്. നികുതിവര്‍ദ്ധനവില്‍ ജനം വലയുകയാണ്. ഒപ്പം സര്‍ക്കാരിന്റെ ബജറ്റ് പ്രഹരം ചില്ലറ വില്‍പ്പന മേഖലയ്ക്ക് ഏഴു ബില്യണ്‍ പൗണ്ടിന്റെ അധിക ചെലവുണ്ടാക്കും. പുതിയ തൊഴില്‍ അവസരങ്ങള്‍ കുറയുക

More »

യുകെ ഗവണ്‍മെന്റിന്റെ കടമെടുപ്പ് ചെലവ്; 1998-ന് ശേഷമുള്ള ഏറ്റവും ഉയരത്തില്‍
യുകെ ഗവണ്‍മെന്റിന്റെ ദീര്‍ഘകാല കടമെടുപ്പ് ചെലവുകള്‍ 1998ന് ശേഷമുള്ള ഏറ്റവും ഉയരത്തില്‍ എത്തി. 30 വര്‍ഷത്തെ ഗില്‍റ്റുകളിലുള്ള പലിശ നിരക്ക് 5.22 ശതമാനത്തിലേക്കാണ് വര്‍ദ്ധിച്ചത്. ഇതോടെ ചാന്‍സലറുടെ ചെലവഴിക്കല്‍ പദ്ധതികള്‍ കൂടുതല്‍ സമ്മര്‍ദത്തിലായി. നികുതി വേട്ട നടത്തിയ ബജറ്റിന് ശേഷവും ചെലവാക്കാനുള്ള പണം കുറവായി ഇരിക്കവെയാണ് ഈ ആഘാതം. ഓട്ടം ധനകാര്യ പാക്കേജിലാണ് പൊതുചെലവുകള്‍ കൂട്ടാനായി കടമെടുപ്പ് വര്‍ദ്ധിപ്പിക്കുമെന്നും, നിക്ഷേപം ഉത്തേജിപ്പിക്കാന്‍ കടമെടുപ്പ് നിയമങ്ങളില്‍ മാറ്റം വരുത്തുമെന്നും റേച്ചല്‍ റീവ്‌സ് പ്രഖ്യാപിച്ചത്. എന്നാല്‍ ബജറ്റിന് ശേഷം യുകെ ബിസിനസ്സുകള്‍ വിലക്കയറ്റ മുന്നറിയിപ്പാണ് നല്‍കിയത്. കൂടാതെ അധിക ഭാരം മൂലം ജോലികള്‍ വെട്ടിക്കുറയ്ക്കാനും ഇവര്‍ നിര്‍ബന്ധിതരായി. വളര്‍ച്ച ത്വരിതപ്പെടുത്താന്‍ സാധിക്കാത്ത അവസ്ഥയില്‍ കൂടുതല്‍ നികുതികള്‍ക്കായി റീവ്‌സ് തിരിച്ചെത്തുമെന്നാണ് ചില

More »

താപനില -16 സെല്‍ഷ്യസ് വരെ കൂപ്പുകുത്തി; വരും മണിക്കൂറുകളില്‍ കടുത്ത ഹിമപാതം
മുന്നോട്ടുള്ള ദിവസങ്ങളില്‍ ബ്രിട്ടനെ കാത്തിരിക്കുന്നത് കടുത്ത ഹിമപാതം. താപനില ചില ഭാഗങ്ങളില്‍ -16 സെല്‍ഷ്യസ് വരെ താഴുമെന്ന് ഇരിക്കവെയാണ് മുന്നറിയിപ്പുകള്‍ വ്യാപിക്കുന്നത്. രാജ്യത്തെ വിവിധ ഭാഗങ്ങള്‍ക്കായി മഞ്ഞിനും, ഐസിനുമുള്ള നാല് മഞ്ഞ ജാഗ്രതാ മുന്നറിയിപ്പുകളാണ് നല്‍കിയിരിക്കുന്നത്. ഇതില്‍ ഒന്ന് ഹിമപാതം സൃഷ്ടിക്കാന്‍ പര്യാപ്തമാണ്. സതേണ്‍ ഇംഗ്ലണ്ട് കൗണ്ടികളില്‍ മഞ്ഞ് പുതക്കുമെന്ന് മെറ്റ് ഓഫീസ് മഞ്ഞ ജാഗ്രത വ്യക്തമാക്കുന്നു. ഇത് രാവിലെ 9 മുതല്‍ അര്‍ദ്ധരാത്രി വരെ തുടരും. വ്യാപകമായ തടസ്സങ്ങള്‍ സൃഷ്ടിക്കുമെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ പവര്‍കട്ടിനും, മൊബൈല്‍ സേവനങ്ങള്‍ ഉള്‍പ്പെടെ തടസ്സപ്പെടാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധര്‍ വ്യക്തമാക്കി. ഉയര്‍ന്ന പ്രദേശങ്ങള്‍ ഒറ്റപ്പെടാനും, റോഡ്, റെയില്‍, വ്യോമ ഗതാഗതസം തടസ്സങ്ങള്‍ നേരിടാനും സാധ്യതയുണ്ട്. കാലാവസ്ഥാ ഭൂപടം അനുസരിച്ച് തണുപ്പ് സൗത്ത്

More »

ക്രിസ്മസ് ദിനത്തില്‍ വിടപറഞ്ഞ ദീപക് ബാബുവിന് വിടചൊല്ലാന്‍ യുകെ മലയാളികള്‍, സംസ്കാരം 11ന് നാട്ടില്‍
നോട്ടിംഗ്ഹാം : ക്രിസ്മസ് ദിനത്തില്‍ വിടപറഞ്ഞ ദീപക് ബാബുവിന് കണ്ണീരോടെ വിടചൊല്ലാന്‍ യുകെ മലയാളികള്‍. നാട്ടിലേക്ക് യാത്ര തിരിക്കും മുമ്പ് യുകെയിലുള്ള സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ദീപകിന്റെ ഭൗതികശരീരത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. നോട്ടിങ്ഹാം ഗെഡ്ലിങ് ക്രെമറ്റോറിയത്തില്‍ (NG4 4QH) ഇന്ന് ഉച്ചകഴിഞ്ഞ് 3 മുതല്‍ 5 വരെ പൊതുദര്‍ശനമുണ്ടാകും. പൊതുദര്‍ശനത്തിനു ശേഷം ദീപകിന്റെ മൃതദേഹം നാളെ നാട്ടിലേക്ക് അയയ്ക്കും. ഒപ്പം നോട്ടിങ്ഹാമിലുള്ള ഉറ്റ സുഹൃത്ത് ജെസിന്‍ ജേക്കബ് അനുഗമിക്കും. മൃതദേഹം നാട്ടില്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങും. ദീപകിന്റെ മരണത്തെ തുടര്‍ന്ന് ഭാര്യയും മകനും ജനുവരി 1ന് നാട്ടിലേക്ക് യാത്ര തിരിച്ചിരുന്നു. ഇരുവരെയും ദീപകിന്റെ ഉറ്റ സുഹൃത്ത് മുഹമ്മദ് ഹിലാനി അനുഗമിച്ചിരുന്നു. ദീപക് ബാബുവിന്റെ മൃതദേഹം ജനുവരി 11ന് കൊല്ലത്തെ മാങ്ങാടുള്ള വീട്ടുവളപ്പില്‍

More »

ആംഗ്ലിക്കന്‍ സഭാ തലവന്‍ കാന്റബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി സ്ഥാനമൊഴിഞ്ഞു
ലണ്ടന്‍ : ആംഗ്ലിക്കന്‍ സഭാ തലവന്‍ കാന്റര്‍ബറി ആര്‍ച്ച് ബിഷപ് ജസ്റ്റിന്‍ വെല്‍ബി ഔദ്യോഗികമായി സ്ഥാനമൊഴിഞ്ഞു. ഒരു മാസം മുന്‍പേ അദ്ദേഹം സ്ഥാനത്യാഗത്തിന് സന്നദ്ധത അറിയിച്ചിരുന്നു. സഭാംഗമായ ബാരിസ്റ്റര്‍ ജോണ്‍ സ്മിത്ത് കൗമാരക്കാരായ അനേകം പേര്‍ക്കെതിരെ നടത്തിയ ലൈംഗിക കുറ്റകൃത്യങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നിട്ടും ഇക്കാര്യം അധികാരികളോട് വെളിപ്പെടുത്താതിരുന്ന വാര്‍ത്ത വന്നതോടെയാണ് ആര്‍ച്ച് ബിഷപ് സ്ഥാനമൊഴിയുന്നത്. 2013 മുതല്‍ ഇക്കാര്യം അറിയാമായിരുന്നിട്ടും അധികാരികളോട് വെളിപ്പെടുത്താതിരുന്നത് ജോണ്‍ സ്മിത്തിനെതിരായ വിചാരണ നടപടികള്‍ മന്ദഗതിയിലാക്കിയെന്ന ആരോപണമാണ് ഉയര്‍ന്നത്. സഭയുടെ താല്‍പര്യങ്ങള്‍ പരിഗണിച്ചും വ്യക്തിപരമായും സഭാതലവനെന്ന നിലയിലുമുള്ള ഉത്തരവാദിത്വം ഏറ്റെടുത്തുമാണ് രാജിയെന്ന് ആര്‍ച്ച് ബിഷപ് വ്യക്തമാക്കിയിരുന്നു. സഭാതലവനായ രാജാവ് ചാള്‍സ് മൂന്നാമന്റെ അനുമതി തേടിക്കൊണ്ടാണ് രാജി.

More »

നുണകളും തെറ്റായ വിവരങ്ങളും: ഇലോണ്‍ മസ്‌കിനെതിരെ രൂക്ഷ വിമര്‍ശനവുമായി സ്റ്റാര്‍മര്‍
ഇലോണ്‍ മസ്‌കിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍. കുറച്ചുനാളായി ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ ഇടപെടുന്ന ഇലോണ്‍ മസ്‌കിന്റെ നടപടികളെ തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ നടപടി. മസ്‌ക് നുണകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുകയാണെന്ന് കീര്‍ സ്റ്റാര്‍മര്‍ തുറന്നടിച്ചു. രാജ്യത്തിന്റെ ജനാധിപത്യത്തെ തന്നെ തകര്‍ക്കുന്നതാണ് ഈ അടുത്ത കാലത്തെ പല പ്രസ്താവനകളും. ലേബര്‍ അധികാരത്തിലേറിയ ശേഷം തന്റെ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ യുകെ രാഷ്ട്രീയത്തെ കുറിച്ചു മസ്‌ക് പല പരാമര്‍ശങ്ങളും നടത്തിയിരുന്നു. ബ്രിട്ടനെ സ്വേഛാദിപത്യ സര്‍ക്കാരില്‍ നിന്ന് മോചിപ്പിക്കണം, കീര്‍ സ്റ്റാര്‍മറെ ജയിലിലടക്കണം എന്നിങ്ങനെയുള്ള പരാമര്‍ശം വിവാദമായി. 2008നും 13നുമിടയില്‍ ഇംഗ്ലണ്ടിലെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നപ്പോള്‍ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കീര്‍ സ്റ്റാര്‍മറിന്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions