യു.കെ.വാര്‍ത്തകള്‍

വെഹിക്കിള്‍ ടാക്സ് വര്‍ധന: വാഹന ഉടമകള്‍ അധികമായി നല്‍കേണ്ടത് 1,732 പൗണ്ട്
ലണ്ടന്‍ : ഈ വര്‍ഷം മുതല്‍ വാഹന നികുതി വര്‍ധിക്കുമ്പോള്‍ അത് ഏറ്റവും അധികം ബാധിക്കുക പെട്രോള്‍ - ഡീസല്‍ കാര്‍ ഉടമകളെയായിരിക്കും. ഈ വര്‍ഷം മുതല്‍ വെഹിക്കിള്‍ എക്സൈസ് ഡ്യൂട്ടി നിരക്കുകളില്‍ പ്രധാന മാറ്റങ്ങള്‍ വരുന്നതോടെ ചില തരം കാറുകള്‍ക്ക് 1,732 പൗണ്ട് വരെ അധികമായി നല്‍കേണ്ടി വരും എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിലവിലെ വില്‍പന ഘടന തുടരുകയാണെങ്കില്‍, വാന്‍ ഡ്രൈവര്‍മാര്‍ മാത്രം അടുത്ത നികുതി വര്‍ഷത്തിലെ ആദ്യ ആറു മാസങ്ങളില്‍ 15,5 മില്യണ്‍ പൗണ്ടായിരിക്കും അധികമായി നികുതി നല്‍കുക. ഗോ കംബയേഴ്സ് നടത്തിയ വിശകലനത്തില്‍ പറയുന്നത് ഡീസല്‍ വാന്‍ ഉടമകള്‍ക്കായിരിക്കും വന്‍ തിരിച്ചടി എന്നാണ്.തൊട്ടു പുറകിലായി പെട്രോള്‍ മോഡലുകളും ഉണ്ടാകും. പുതിയ ഡീസല്‍ വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് പുതിയ നികുതി വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ വാഹനമൊന്നിന് ശരാശരി 1,807 ഔണ്ടിന്റെ വര്‍ധനവ് പ്രതീക്ഷിക്കാം എന്നും അവര്‍ പറയുന്നു. ഈ

More »

മഞ്ഞിന് പിന്നാലെ വെള്ളപ്പൊക്കം; മോട്ടോര്‍വേകളും, റെയില്‍ ലൈനുകളും വെള്ളത്തില്‍
കനത്ത മഞ്ഞ് വീഴ്ചയ്ക്ക് പിന്നാലെ ബ്രിട്ടനിലെ പ്രധാന റോഡുകളില്‍ വെള്ളപ്പൊക്കം. മഞ്ഞും, ഐസും, മഴയും ചേര്‍ന്നാണ് പുതിയ യാത്രാ ദുരിതം സൃഷ്ടിക്കുന്നത്. കനത്ത മഞ്ഞ് വീണതിനെ തുടര്‍ന്ന് മാഞ്ചസ്റ്റര്‍ ഉള്‍പ്പെടെ വലിയ വിമാനത്താവളങ്ങള്‍ താല്‍ക്കാലികമായി അടച്ചിട്ടുണ്ട്. നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലെ പ്രധാന റോഡുകളില്‍ പലതിലും വാഹനങ്ങള്‍ കുടുങ്ങി കിടക്കുന്നതിന് പുറമെ അപകടങ്ങളും വ്യാപകമായിട്ടുണ്ട്. സോര്‍ നദിയില്‍ അലേര്‍ട്ട് പുറപ്പെടുവിച്ചതോടെ ഇവിടെ നിന്നുള്ള ആളുകളോട് ഒഴിഞ്ഞ് പോകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലകള്‍ക്കായി 190 മറ്റ് മുന്നറിയിപ്പുകളും, അലേര്‍ട്ടുകളുമാണ് നല്‍കിയിട്ടുള്ളത്. ലിങ്കണ്‍ഷയര്‍ ഇഡെന്‍ഹാമിലെ പ്രൈമറി സ്‌കൂളില്‍ നിന്നും വിദ്യാര്‍ത്ഥികളെ വെള്ളക്കെട്ടില്‍ നിന്നും രക്ഷപ്പെടുത്തേണ്ട സാഹചര്യം നേരിട്ടു. കുടുങ്ങിയ വിദ്യാര്‍ത്ഥികളെ എമര്‍ജന്‍സി

More »

14 സുരക്ഷ ക്യാമറകള്‍ കൂടി സജ്ജീകരിക്കും; ട്രാഫിക് നിയമങ്ങള്‍ കര്‍ശനമാക്കാന്‍ കൗണ്‍സില്‍
റോഡുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഈ മാസം 14 സ്ഥലങ്ങില്‍ കൂടി ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് പുതിയ ക്യാമറകള്‍ സജ്ജീകരിക്കുകയാണ് ബക്കിംഗ്ഹാംഷെയര്‍. കൗണ്‍സിലിലെ പ്രദേശവാസികളും കടയുടമകളുമെല്ലാം ആവശ്യപ്പെട്ടതു പ്രകാരമാണ് സ്ഥലങ്ങളിലെ ട്രാഫിക് ലംഘനങ്ങള്‍ നിരീക്ഷിക്കാന്‍ പുതിയ ക്യാമറകള്‍ സ്ഥാപിക്കുന്നത്. തുടര്‍ച്ചയായി നിയമ ലംഘനം നടത്തുന്ന ഭാഗങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ക്യാമറകള്‍ നിയമ ലംഘനം കണ്ടെത്തുകയും നിയമ ലംഘനം നടത്തുന്ന ഡ്രൈവര്‍ക്ക് പെനാല്‍റ്റി ചാര്‍ജ് നോട്ടീസ് നല്‍കുകയും ചെയ്യും.ക്യാമറകളുടെ സാന്നിധ്യത്തെ കുറിച്ച് വാഹനമോടിക്കുന്നവര്‍ക്കും മുന്നറിയിപ്പു നല്‍കും. പുതിയ എന്‍ഫോഴ്‌സ്‌മെന്റ് ക്യാമറകള്‍ ബക്കിങ്ഹാം ഷെയറിലുടനീളം പ്രധാന സ്ഥലങ്ങളിലാണ് വയ്ക്കുക. ഓക്‌സ്‌ഫോര്‍ഡ് റോഡിന്റെ ബസ് ലെയ്‌നിലും യെല്ലോ ബോക്‌സ് ജംഗ്ഷനിലും ക്യാമറകള്‍ കാണും. ഹൈ വൈക്കോമ്പില്‍ മൂന്ന് ക്യാമറ ലൊക്കേഷനുകള്‍

More »

എന്‍എച്ച്എസ് ആപ്പ് അപ്‌ഗ്രേഡ് രോഗികള്‍ക്ക് തെരഞ്ഞെടുക്കാന്‍ കൂടുതല്‍ അവകാശങ്ങള്‍
ചികിത്സ നേടാനുള്ള സമയവും, സ്ഥലവും സ്വയം തീരുമാനിക്കാന്‍ രോഗികള്‍ക്ക് കഴിയുന്ന തരത്തില്‍ എന്‍എച്ച്എസ് ആപ്പ് അപ്‌ഗ്രേഡുമായി ഗവണ്‍മെന്റ്. ടെസ്റ്റ് ഫലങ്ങള്‍, ഫോളോ അപ്പ് അപ്പോയിന്റ്‌മെന്റുകള്‍ മുതല്‍ എവിടെ ചികിത്സിക്കണമെന്ന് വരെയുള്ള കാര്യങ്ങളാണ് ഇനി എന്‍എച്ച്എസ് ആപ്പിലൂടെ എളുപ്പം നടത്തിയെടുക്കാന്‍ കഴിയുക. വെയ്റ്റിംഗ് ലിസ്റ്റിന് പുറമെ കാത്തിരിപ്പ് സമയവും കുറയ്ക്കാനുള്ള ഗവണ്‍മെന്റ് പദ്ധതിയുടെ ഭാഗമാണ് ഈ പരിഷ്‌കാരം. ധനികര്‍ക്ക് ലഭിക്കുന്ന തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും, നിയന്ത്രണവും, സൗകര്യവും തൊഴിലാളി വര്‍ഗ്ഗത്തില്‍ പെട്ട രോഗികള്‍ക്കും ലഭിക്കുന്നതാണ് പദ്ധതിയെന്ന് ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു. ചികിത്സയ്ക്ക് ഏത് സേവനദാതാവിനെ സമീപിക്കണമെന്ന് തീരുമാനിക്കാന്‍ രോഗികള്‍ക്ക് നിയമപരമായ അവകാശമുണ്ടെങ്കിലും കാല്‍ശതമാനം പേര്‍ക്ക് പോലും ഇത് വിനിയോഗിക്കാന്‍

More »

നോവായി യുകെ മലയാളി വിദ്യാര്‍ഥിനി സ്റ്റെനി; മൃതദേഹം ഗുജറാത്തില്‍ എത്തിക്കും
ലണ്ടന്‍ : യുകെയില്‍ പനിയെ തുടര്‍ന്ന് മരിച്ച മലയാളി വിദ്യാര്‍ഥിനി സ്റ്റെനി എലിസബത്ത് ഷാജിയുടെ മൃതദേഹം നാട്ടില്‍ എത്തിക്കുവാന്‍ സഹായവുമായി സിറ്റി ഓഫ് ലണ്ടന്‍ സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച്. ഗുജറാത്തിലെ രാജ്ഘോട്ടില്‍ താമസിക്കുന്ന പത്തനംതിട്ട സ്വദേശിയായ ഷാജി വര്‍ഗീസ്, കുഞ്ഞുമോള്‍ ദമ്പതികളുടെ മകളാണ് സ്റ്റെനി എലിസബത്ത് ഷാജി (27). ഇവര്‍ പത്തനംതിട്ട സ്വദേശികള്‍ ആണെങ്കിലും സംസ്കാരം രാജ്ഘോട്ടില്‍ വച്ചാണ് നടത്തുക. രാജ്ഘോട്ട് സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ച് അംഗങ്ങളാണ് സ്റ്റെനിയുടെ കുടുംബം. പുതുവര്‍ഷ ദിനത്തില്‍ രാത്രി 1 മണിയോടെ ആയിരുന്നു സ്റ്റെനി വിട പറഞ്ഞത്. യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ്‌ ലണ്ടനിലെ എംഎസ്‍സി സൈക്കോളജി വിദ്യാര്‍ഥിനിയാണ്. ഇതോടൊപ്പം സ്വകാര്യ സ്കൂളില്‍ താത്കാലികമായി ടീച്ചര്‍ അസിസ്റ്റന്റ് ആയി ജോലി ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷമാണ് വിദ്യാര്‍ഥി വീസയില്‍ യുകെയില്‍

More »

ബ്രിട്ടനില്‍ കനത്ത മഞ്ഞുവീഴ്ച തുടരുന്നു; വിമാന സര്‍വീസുകള്‍ റദ്ദാക്കി, യാത്രകള്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശം
ബ്രിട്ടനില്‍ അതി ശൈത്യവും മഞ്ഞുവീഴ്ചയും. പലയിടത്തും മഴ ദുരിതം കൂടിയായതോടെ ജനജീവിതത്തെ സാരമായി ബാധിച്ചു. റോഡ്, റെയില്‍, വ്യോമ ഗതാഗതത്തെ സാരമായി ബാധിച്ചു കാലാവസ്ഥ വ്യതിയാനം. മഞ്ഞിനെതിരെ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മെറ്റ് ഓഫീസ്. കനത്ത മഞ്ഞുവീഴ്ചയില്‍ ബ്രിട്ടനില്‍ ജനജീവിതം താറുമാറായി. സതേണ്‍ ഇംഗ്ലണ്ടിലും വെയില്‍സിലും ഉണ്ടായ കനത്ത മഞ്ഞിനു പിന്നാലെ സ്കോട്ട്ലന്‍ഡിലും രാജ്യത്തിന്റെ വടക്കന്‍ പ്രദേശങ്ങളിലും മേഞ്ഞുമൂടിയിരിക്കുകയാണ്. വരുന്ന 48 മണിക്കൂര്‍ പലയിടത്തും കൂടുതല്‍ മഞ്ഞുവീഴ്ചയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. കഴിഞ്ഞ ദിവസം രാത്രി അടച്ച മാഞ്ചസ്റ്റര്‍, ലിവര്‍പൂള്‍ വിമാനത്താവളങ്ങളുടെ റണ്‍വേകള്‍ സേഫ്റ്റി അവലോകന മീറ്റിങ്ങിനു ശേഷം തുറന്നു എങ്കിലും നിരവധി സര്‍വീസുകള്‍ റദ്ദാക്കി. ലീഡ്സ്, പ്രാഡ്ഫോര്‍ഡ് എയര്‍പോര്‍ട്ടുകള്‍ ഇപ്പോഴും അടച്ചിരിക്കുകയാണ്. ഉച്ചയോടെ സ്ഥിതിഗതികള്‍ വിലയിരുത്തി

More »

മൈനസ് 8 ഡിഗ്രി സെല്‍ഷ്യസില്‍ തണുത്ത് വിറങ്ങലിച്ച് ബ്രിട്ടന്‍; ആംബര്‍, യെല്ലോ അലേര്‍ട്ടുകള്‍
യുകെയില്‍ താപനില കുത്തനെ ഇടിഞ്ഞതോടെ തണുത്ത് വിറച്ച് ജനം. താപനില മൈനസ് 8 ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്ന്നതോടെ ആര്‍ട്ടിക്ക് ഫ്രീസിംഗില്‍ ശക്തമായ മഞ്ഞും, തണുത്തുറഞ്ഞ മഴയുമാണ് വീക്കെന്‍ഡില്‍ വ്യാപകമാകുന്നത്. ഐസ് നിറഞ്ഞ കാലാവസ്ഥയില്‍ യുകെയില്‍ വ്യാപകമായ തടസ്സങ്ങള്‍ ഉറപ്പായിട്ടുണ്ട്. ശനി, ഞായര്‍ ദിവസങ്ങളിലായി യുകെയിലെ ഭൂരിഭാഗം ഇടങ്ങളിലും രണ്ട് ആംബര്‍, രണ്ട് യെല്ലോ അലേര്‍ട്ടുകളാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്. പവര്‍കട്ടിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കുന്നു. കൂടാതെ ശൈത്യകാല സാഹചര്യങ്ങളില്‍ വാഹനങ്ങള്‍ റോഡില്‍ കുടുങ്ങാനും ഇടയുണ്ട്. ട്രെയിനുകളും, വിമാനങ്ങളും വൈകുകയോ, റദ്ദാക്കപ്പെടുകയോ ചെയ്യുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ചില മേഖലകളില്‍ 30 സെന്റിമീറ്റര്‍ വരെ മഞ്ഞുവീഴ്ച ഉണ്ടാകുമെന്നതിനാല്‍ പ്രാദേശിക മേഖലകള്‍ ഒറ്റപ്പെടാനുള്ള സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ്

More »

യുകെയിലെത്തി കെയററായി ജോലി ചെയ്തിരുന്ന മലയാളി ആയുര്‍വേദ ഡോക്ടര്‍ മരണമടഞ്ഞു
സ്റ്റുഡന്റ് വിസയില്‍ യുകെയിലെത്തി കെയററായി ജോലി ചെയ്തിരുന്ന മലയാളി ആയുര്‍വേദ ഡോക്ടര്‍ മരണമടഞ്ഞു. തൃപ്പൂണിത്തുറ സ്വദേശി ആനന്ദ് നാരായണ(33)നാണ് മരണമടഞ്ഞത്. ഗ്രേറ്റര്‍ ലണ്ടനില്‍ ഭാര്യയ്ക്കൊപ്പം താമസിക്കുകയായിരുന്ന ആനന്ദ് കരള്‍ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസക്കാലത്തോളമായി ലണ്ടന്‍ കിംഗ്സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അതിനിടെയാണ് മരണം സംഭവിച്ചത്. ഒന്നര വര്‍ഷം മുമ്പാണ് ആനന്ദും ഭാര്യ ഹരിതയും യുകെയിലെത്തിയത്. ഹരിതയും ആയുര്‍വേദ ഡോക്ടര്‍ ആയിരുന്നു. ആനന്ദിനൊപ്പം സ്റ്റുഡന്റ് വിസയിലെത്തി കെയററായി ജോലി ചെയ്യുകയായിരുന്നു.ഇവര്‍ ഒരു കുഞ്ഞിനായി കാത്തിരിക്കുമ്പോഴാണ് ദുരന്തം. ഒരു മാസം മുമ്പ് ആനന്ദിനെ കരള്‍ രോഗത്തെ തുടര്‍ന്ന് ലണ്ടനിലെ കിംഗ്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഐസിയുവില്‍ വച്ച് കരളിലും നെഞ്ചിലും അണുബാധയുണ്ടാകുകയും മറ്റ് ആ്ന്തരിക അവയവങ്ങളെ ബാധിക്കുകയും ചെയ്തു. ഒന്നര ആഴ്ച മുമ്പാണ് ആന്തരിക

More »

ഇനി ജിപിമാര്‍ക്ക് രോഗികള്‍ക്കാവശ്യമായ സ്‌കാനിങ്ങും ചികിത്സയും നേരിട്ട് നിര്‍ദ്ദേശിക്കാം, പരിശോധനാ ദിവസം തന്നെ ഫലവും
എന്‍എച്ച്എസിന്റെ നീണ്ട കാത്തിരിപ്പുകള്‍ ഒഴിവാക്കുന്നതിന് പുതിയ പരിഷ്‌കാരങ്ങള്‍. ഇനി ജിപിമാര്‍ക്ക് രോഗികള്‍ക്ക് ആവശ്യമുള്ള സ്‌കാനിങ്ങും ചികിത്സയും നേരിട്ട് നിര്‍ദ്ദേശിക്കാനാകും. അതുപോലെ പരിശോധന നടത്തുന്ന ദിവസം തന്നെ ഫലം ലഭ്യമാക്കാനും ചികിത്സ ആരംഭിക്കാനും ആശുപത്രികളോട് നിര്‍ദ്ദേശിക്കുകയും ചെയ്യും. നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് എല്ലാം വേഗത്തിലാക്കാനാണ് നീക്കം. എന്‍എച്ച്എസ് ആപ്പിലും പുതിയ മാറ്റങ്ങളുണ്ടാകും. ആപ്പ് ഉപയോഗിച്ച് ഒരാള്‍ക്ക് രോഗ പരിശോധനയ്‌ക്കോ ഡോക്ടറെ കാണാനോ ബുക്ക് ചെയ്യാം. സൗകര്യപ്രദമായ സ്ഥലവും തെരഞ്ഞെടുക്കാന്‍ രോഗിക്കാകും. കൂടുതല്‍ സ്ഥലങ്ങളില്‍ കമ്യൂണിറ്റി ഡയഗ്നോസ്റ്റിക് സെന്ററുകള്‍ ആരംഭിക്കും. രോഗികളോട് വളരെ വിനയത്തോടെ പെരുമാറാനും ജീവനക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുകവലിയും അമിതവണ്ണവും പോലെ ആരോഗ്യമേഖലയ്ക്ക് ദോഷകരമാകുന്ന കാര്യങ്ങള്‍ ഒഴിവാക്കാനായി രോഗികളെ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions