യു.കെ.വാര്‍ത്തകള്‍

നാട്ടില്‍നിന്ന് മടങ്ങിയെത്തി മണിക്കൂറുകള്‍ക്കകം റെഡിച്ചിലെ മലയാളി നഴ്സ് കുഴഞ്ഞുവീണു മരിച്ചു
യുകെ മലയാളി സമൂഹത്തെ ഞെട്ടിച്ചു റെഡിച്ചില്‍ കോട്ടയം സ്വദേശിയായ നഴ്‌സിന്റെ അപ്രതീക്ഷിത വിയോഗം. കോട്ടയം ചിങ്ങവനം സ്വദേശിയായ സോണിയ അനില്‍(39) ആണ് നാട്ടില്‍ നിന്ന് തിരിച്ചെത്തി മണിക്കൂറുകള്‍ക്കകം വിടപറഞ്ഞത്. കാലില്‍ ചെറിയൊരു ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് പത്തു ദിവസം മുമ്പാണ് സോണിയ നാട്ടില്‍ പോയത്. ഞായറാഴ്ച രാവിലെ പത്തരയോടെ റെഡിച്ചിലെ വീട്ടില്‍ തിരിച്ചെത്തി ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ശ്വാസ തടസം അനുഭവപ്പെട്ടതോടെ കുഴഞ്ഞുവീഴ്ങ്ങുകയായിരുന്നു. അടിയന്തര വൈദ്യ സഹായം എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റെഡിച്ചിലെ അലക്‌സാന്‍ഡ്ര ഹോസ്പിറ്റലിലെ നഴ്‌സായിരുന്നു സോണിയ. അനില്‍ ചെറിയാനാണ് ഭര്‍ത്താവ്. മക്കള്‍ : ലിയ, ലൂയിസ്. കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ റെഡിച്ചിന്റെ സജീവ പ്രവര്‍ത്തകയായിരുന്നു സോണിയ. കെസിഎ റെഡിച്ചിന്റെ പ്രസിഡന്റ് ജെയ് തോമസും സെക്രട്ടറി ജസ്റ്റിന്‍ തോമസും ട്രഷറര്‍ ജോബി ജോണും

More »

ഹീത്രൂ വിമാനത്താവളത്തിന് സമീപം ഹോട്ടല്‍ മുറിയില്‍ എയര്‍ ഇന്ത്യ എയര്‍ ഹോസ്റ്റസിന് നേര്‍ക്ക് ആക്രമണം
ലണ്ടനിലെ ഹോട്ടല്‍ മുറിയില്‍ എയര്‍ ഇന്ത്യ എയര്‍ ഹോസ്റ്റസിന് നേര്‍ക്ക് ആക്രമണം. ഹീത്രൂ വിമാനത്താവളത്തിന് സമീപം ഉള്ള ഹോട്ടലിലെ മുറിയില്‍ അതിക്രമിച്ച് കയറിയാണ് അജ്ഞാതന്റെ അക്രമം. യുവതിയുടെ കരച്ചില്‍ കേട്ട് അടുത്ത മുറികളിലുണ്ടായിരുന്ന സഹജീവനക്കാര്‍ ഓടിയെത്തിയതോടെയാണ് ഇവര്‍ രക്ഷപ്പെട്ടത്. സ്ഥലത്ത് നിന്നും ഓടിരക്ഷപ്പെടാന്‍ അക്രമി ശ്രമിച്ചെങ്കിലും സഹജീവനക്കാര്‍ ഇയാളെ പിടികൂടി. ഭയചകിതയായ യുവതിക്ക് മുറിവുകളേറ്റതിനാല്‍ ആശുപത്രിയില്‍ കൊണ്ടുപോയി. ഇപ്പോള്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ എയര്‍ ഹോസ്റ്റസിന് കൗണ്‍സിലിംഗ് ലഭ്യമാക്കുന്നതായി അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് അക്രമം അരങ്ങേരിയത്. 'ഹോട്ടലില്‍ അതിക്രമിച്ച് കയറിയ സംഭവം വളരെ രോഷം ജനിപ്പിക്കുന്നതാണ്, ഒരു സുപ്രധാന അന്താരാഷ്ട്ര ശൃംഖലയുടെ ഹോട്ടലാണിത്, ഇവിടെ വെച്ചാണ് ഞങ്ങളുടെ ഒരു അംഗത്തിന് അക്രമം നേരിട്ടത്', എഐ വക്താവ് സ്ഥിരീകരിച്ചു. തങ്ങളുടെ

More »

കലാപം; 92% മുസ്ലീങ്ങള്‍ പറയുന്നത് യുകെ ജീവിതം സുരക്ഷിതമല്ലെന്ന്
സൗത്ത്‌പോര്‍ട്ടില്‍ നടന്ന മൂന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ മരണവുമായി ബന്ധപ്പെട്ട് നടന്നഅതിതീവ്ര വലതുപക്ഷക്കാരുടെ കലാപം യു കെയിലെ മുസ്ലീങ്ങളില്‍ അതീവ ആശങ്ക ജനിപ്പിച്ചതായി സര്‍വ്വേ. മുസ്ലീങ്ങളുമായും മറ്റ് വംശീയ ന്യൂനപക്ഷങ്ങളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഡാറ്റാ ഓര്‍ഗനൈസേഷനായ മുസ്ലീം സെന്‍സസ് കമ്മീഷന്‍ ചെയ്ത സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 92 ശതമാനം ആളുകളും പറയുന്നത് യു കെയിലെ ജീവിതം ഒട്ടും സുരക്ഷിതമല്ലെന്നാണ്. വിവിധ പശ്ചാത്തലങ്ങളുള്ള 1519 പേരെ പങ്കെടുപ്പിച്ചുകൊണ്ട് ആഗസ്റ്റ് 5, 6 തീയതികളിലായിട്ടായിരുന്നു സര്‍വ്വേ നടത്തിയത്. ലഹള ആരംഭിച്ച ജൂലൈ 30 മുതല്‍, സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ ആറില്‍ അഞ്ചുപേര്‍ വീതം വ്യക്തിപരമായി വംശീയ ആക്രമണത്തിന് വിധേയരാവര്‍ ആണെന്ന് സര്‍വ്വേ ഫലം പറയുന്നു. മൂന്നില്‍ രണ്ടു പേര്‍ അത്തരം ആക്രമണങ്ങള്‍ക്ക് ദൃക്സാക്ഷികള്‍ ആയവരാണ്. അതില്‍ ഏറ്റവും അധികം പേര്‍

More »

മുന്‍നിര യൂണിവേഴ്‌സിറ്റികള്‍ യുകെ സ്‌കൂള്‍ ലീവേഴ്‌സിന് കൂടുതല്‍ സീറ്റുകള്‍ നല്‍കി
എ-ലെവല്‍ ഫലങ്ങള്‍ പ്രതീക്ഷിച്ചതിലും മികച്ചതായതും വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞതും മൂലം ഉയര്‍ന്ന ഫീസുള്ള യൂണിവേഴ്‌സിറ്റികള്‍ 13% അധികം യുകെ സ്‌കൂള്‍ ലീവേഴ്‌സിനെ പ്രവേശിപ്പിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മികച്ച എ-ലെവല്‍ ഫലങ്ങള്‍ രേഖപ്പെടുത്തിയതോടെയാണ് എന്റോള്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ദ്ധന റിപ്പോര്‍ട്ട് ചെയ്തത്. റസല്‍ ഗ്രൂപ്പ് യൂണിവേഴ്‌സിറ്റികള്‍ ഉള്‍പ്പെടെയുള്ള മുന്‍നിര യൂണിവേഴ്‌സിറ്റികള്‍ യുകെ സ്‌കൂള്‍ ലീവേഴ്‌സിന് ഇക്കുറി കൂടുതല്‍ സീറ്റുകള്‍ നല്‍കുന്നതായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. വിദേശ വിദ്യാര്‍ത്ഥികളുടെ റിക്രൂട്ട്‌മെന്റ് കുറഞ്ഞതാണ് ഇതിന് കാരണമായത്. കൂടാതെ കോവിഡ് മഹാമാരി കാലത്ത് പ്രവേശിപ്പിച്ച വന്‍തോതിലുള്ള അണ്ടര്‍ഗ്രാജുവേറ്റുകള്‍ ഒഴിഞ്ഞുപോയതും മിക്ക യൂണിവേഴ്‌സിറ്റികള്‍ക്കും അനുഗ്രഹമായി. വ്യാഴാഴ്ച എ ലെവല്‍ ഫലങ്ങള്‍

More »

വീട് വാങ്ങുന്ന മക്കളെ സഹായിക്കാന്‍ മാതാപിതാക്കള്‍ കഴിഞ്ഞവര്‍ഷം ഇറക്കിയത് 10 ബില്ല്യണ്‍ പൗണ്ട്
കഴിഞ്ഞ വര്‍ഷം ആദ്യമായി വീട് വാങ്ങുന്ന മക്കളെ സഹായിക്കാന്‍ മാതാപിതാക്കള്‍ നല്‍കിയത് 9.4 ബില്ല്യണ്‍ പൗണ്ട്. അഞ്ച് വര്‍ഷം മുന്‍പത്തേക്കാള്‍ ഇരട്ടിയാണ് ഈ കണക്കുകളെന്ന് ഗവേഷണം വ്യക്തമാക്കി. 2023-ല്‍ പ്രോപ്പര്‍ട്ടി വിപണിയില്‍ പ്രവേശിക്കാന്‍ സാധിച്ച 57 ശതമാനം പേര്‍ക്കും മാതാപിതാക്കളുടെയോ, കുടുംബാംഗങ്ങളുടെയോ സഹായം ലഭിച്ചുവെന്നും വ്യക്തമായി. 2023-ല്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുതിച്ചുയര്‍ന്നതോടെയാണ് മാതാപിതാക്കളുടെ സഹായത്തില്‍ കുത്തനെ വര്‍ദ്ധനവുണ്ടായത്. 2019-ല്‍ 5 ബില്ല്യണ്‍ പൗണ്ടായിരുന്നുവെങ്കില്‍ 2022-ല്‍ ഇത് 8.8 ബില്ല്യണ്‍ പൗണ്ടായി ഉയര്‍ന്നതിന് ശേഷമാണ് വീണ്ടും വര്‍ദ്ധിച്ചത്. ഇതിന് പുറമെ പല ഭാഗത്തും വന്‍തോതിലുള്ള വാടക വര്‍ദ്ധന നേരിട്ടതിനാല്‍ വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതിനുള്ള തുക സേവ് ചെയ്യാനും സാധിച്ചിട്ടില്ല. ഈ ഘട്ടത്തിലാണ് കുറവ് വരുന്ന തുക നല്‍കാന്‍ കുടുംബങ്ങള്‍ക്ക് രംഗത്തിറങ്ങേണ്ടി

More »

എ ലെവല്‍ പരീക്ഷാ ഫലങ്ങളില്‍ മികച്ച പ്രകടനവുമായി മലയാളി വിജയഗാഥ തുടരുന്നു
എ ലെവല്‍ പരീക്ഷാ ഫലങ്ങളില്‍ മലയാളി വിജയഗാഥ തുടരുന്നു. മാഞ്ചസ്റ്ററിലെ റിയാനന്‍ മാത്യു, ഇസബെല്‍ മിന്റോ, ലക്ഷ്മി നായര്‍, ലിഡിയ ബിനു എന്നീ നാല് പേര് ഉന്നത വിജയം കരസ്ഥമാക്കി മെഡിക്കല്‍ പഠനത്തിന് അഡ്മിഷന്‍ നേടി. ഓള്‍ട്രിംങ്ഹാം ഗ്രാമര്‍ സ്‌കൂള്‍ ഗേള്‍സിലെ വിദ്യാര്‍ത്ഥിനിയായിരുന്ന റിയാനന്‍ മാത്യു സൈക്കോളജി, ബയോളജി, കെമിസ്ട്രി തുടങ്ങിയ വിഷയങ്ങളില്‍ മൂന്ന് എ കരസ്ഥമാക്കിയാണ് മെഡിസിന് മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ പ്രവേശനം നേടിയത്. സാല്‍ഫോര്‍ഡ് റോയല്‍ ഹോസ്പിറ്റലിലെ ഫിസിയോ തെറാപ്പിസ്റ്റ് മഹേഷ് ജോസഫിന്റേയും ടേംസൈഡ് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സ് ഷീനാ മാത്യുവിന്റേയും മൂത്ത മകളാണ്. സഹോദരിമാര്‍ മെഗന്‍ മാത്യു, അന്‍വെന്‍ മാത്യു. മാഞ്ചസ്റ്ററില്‍ നിന്നും തന്നെയുള്ള ഐടി മേഖലയില്‍ ജോലി ചെയ്യുന്ന മിന്റോയുടേയും വിഥിന്‍ഷോ ഹോസ്പിറ്റലില്‍ റിസര്‍ച്ച് നഴ്സായ പ്രീത മിന്റോയുടേയും മൂത്ത മകളായ ഇസബെല്‍ മിന്റോയും മികച്ച വിജയം

More »

14% ശമ്പളവര്‍ധന ഓഫര്‍ ചെയ്തതിന് പിന്നാലെ പുതിയ സമരം പ്രഖ്യാപിച്ച് ട്രെയിന്‍ ഡ്രൈവര്‍മാര്‍; സമ്മര്‍ദ്ദവുമായി യൂണിയനുകള്‍
ലേബര്‍ ഗവണ്‍മെന്റിനെ സമ്മര്‍ദ്ദത്തിലാഴ്ത്തി വിലപേശലുമായി യൂണിയനുകള്‍. മികച്ച ശമ്പളവര്‍ധന ഓഫര്‍ ചെയ്തിട്ടും യൂണിയനുകള്‍ സമരങ്ങള്‍ പ്രഖ്യാപിക്കുന്ന സാഹചര്യത്തില്‍ വിമര്‍ശനം ഏറ്റുവാങ്ങുകയാണ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍. പ്രധാനമന്ത്രിക്ക് യൂണിയനുകള്‍ക്ക് മേലുള്ള നിയന്ത്രണം നഷ്ടമായെന്നാണ് ആരോപണം. 14 ശതമാനം വരുന്ന വമ്പന്‍ ശമ്പളവര്‍ധന പ്രഖ്യാപിച്ച് 48 മണിക്കൂര്‍ തികയുന്നതിന് മുന്‍പ് റെയില്‍ യൂണിയനുകള്‍ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. ലേബര്‍ പാര്‍ട്ടിയെ സംരക്ഷിച്ച യൂണിയന്‍ നേതാക്കള്‍ ഇപ്പോള്‍ പ്രധാനമന്ത്രിയെ ചൊല്‍പ്പടിക്ക് നിര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു. ട്രെയിന്‍ ഡ്രൈവര്‍മാര്‍ മൂന്ന് മാസം നീളുന്ന പണിമുടക്കുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആഗസ്റ്റ് 31 മുതല്‍ നവംബര്‍ 10 വരെ 22 ദിവസങ്ങളിലായി തങ്ങളുടെ അംഗങ്ങള്‍ സമരത്തിന് ഇറങ്ങുമെന്ന് അസ്ലെഫ് യൂണിയന്‍ പറഞ്ഞു.

More »

പത്താംവയസില്‍ മാത്സ് എ-ലെവലില്‍ എ സ്റ്റാര്‍ നേടി അത്ഭുതമായി ഇന്ത്യന്‍ ബാലന്‍ കൗടില്യ
തന്നേക്കാള്‍ ഏഴുംഎട്ടും വയസ് കൂടുതലുള്ള ചേട്ടന്മാര്‍ക്കും ചേച്ചിമാര്‍ക്കും മത്സരിച്ചു മാത്സ് എ-ലെവലില്‍ എ സ്റ്റാര്‍ നേടി അത്ഭുതമായി ഇന്ത്യന്‍ ബാലന്‍ കൗടില്യ കടാരിയ അത്ഭുതമായി. നോര്‍ത്താംപ്ടണിലെ വൂട്ടണ്‍ പാര്‍ക്ക് സ്‌കൂളില്‍ പത്താം വയസ്സില്‍ മാത്സില്‍ ഗ്രേഡ് എ* നേടി എ ലെവല്‍ പാസാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി ഇന്ത്യന്‍ വംശജനായ ഈ സ്‌കൂള്‍ വിദ്യാര്‍ത്ഥി. വിഷയത്തില്‍ ഏറ്റവും ഉന്നതമായ ഗ്രേഡ് നേടിയാണ് കൗടില്യ കടാരിയ അത്ഭുതം സൃഷ്ടിക്കുന്നത്. തന്റെ പ്രായത്തിലുള്ള മിക്ക വിദ്യാര്‍ത്ഥികളും ഈ പരീക്ഷ നേരിടുന്നതിന് എട്ട് വര്‍ഷം മുന്‍പാണ് കടാരിയ ഈ നേട്ടം കൈവരിച്ചത്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കമ്പ്യൂട്ടര്‍ പ്രോഗ്രാമറെന്ന നിലയില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചിട്ടുള്ള ഈ ജീനിയസ് ആറാം വയസ്സില്‍ ഈ നേട്ടം കൈവരിച്ചതാണ്. രണ്ട് വര്‍ഷത്തിന് ശേഷം എട്ടാം വയസ്സില്‍ ജിസിഎസ്ഇ മാത്സില്‍ സാധ്യമായ ഏറ്റവും ഉയര്‍ന്ന

More »

എ ലെവലില്‍ മലയാളി വിജയഗാഥ തുടരുന്നു; മെഡിസിന് പുറമെ കമ്പ്യൂട്ടര്‍ സയന്‍സിനും നിയമത്തിനും കൂടുതല്‍പ്പേര്‍
എ ലെവല്‍ പരീക്ഷാ ഫലങ്ങളില്‍ മലയാളി വിജയഗാഥ തുടരുമ്പോള്‍ മെഡിസിന് പുറമെ കമ്പ്യൂട്ടര്‍ സയന്‍സിനും നിയമത്തിനും കൂടുതല്‍പ്പേര്‍ എത്തുന്ന കാഴ്ചയാണ്. സോള്‍സ്ബറിയിലെ അര്‍ജുന്‍ ജിജു ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ എത്തുന്നത് കണക്കും കമ്പ്യൂട്ടര്‍ സയന്‍സും പഠിക്കുവാനാണ്. സോള്‍സ്ബറിയില്‍ സൗത്ത് വിത്സ് ഗ്രാമര്‍ സ്‌കൂളില്‍ ഓക്‌സ്‌ഫോര്‍ഡ് പ്രവേശനം ലഭിച്ച ഏക വിദ്യാര്‍ത്ഥിയായി അര്‍ജുന്‍ ജിജു തുടര്‍ച്ചയായ പരിശ്രമമാണ് അര്‍ജുനെ മികച്ച വിജയം കണ്ടെത്താന്‍ സഹായിച്ചതെന്ന് മാതാപിതാക്കളായ ജിജു നായരും ഷൈല ജിജുവും കരുതുന്നു. നാല് എ സ്റ്റാറുകളും നേടി റെഡ്ഡിംഗിലെ റിയോ തോമസ് പോകുന്നത് കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലേക്കാണ്. ആഗ്രഹിച്ചതു പോലെ തന്നെ നാച്ചുറല്‍ സയന്‍സ് ആണ് റിയോയ്ക്ക് ലഭിച്ചിരിക്കുന്നതും. റെഡ്ഡിംഗ് ബോയ്‌സ് ഗ്രാമര്‍ സ്‌കൂളില്‍ നിന്നും മാത്‌സ്, ഫര്‍ദര്‍ മാത്‌സ്, ഫിസിക്‌സ്,

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions