യു.കെ.വാര്‍ത്തകള്‍

10 വര്‍ഷങ്ങള്‍ക്ക് ശേഷം രജിസ്‌ട്രേഷന്‍ ഫീസ് കൂട്ടാന്‍ എന്‍എംസി; ആഴ്ചകള്‍ നീളുന്ന ചര്‍ച്ച തുടങ്ങി
യുകെയിലെ നഴ്‌സിങ് ആന്‍ഡ് മിഡ് വൈഫൈറി കൗണ്‍സില്‍(എന്‍എംസി) പത്തുവര്‍ഷത്തിനുശേഷം ആദ്യമായി രജിസ്‌ട്രേഷന്‍ ഫീസ് വര്‍ധിക്കാന്‍ നീക്കം തുടങ്ങി. നവംബര്‍ 3ന് ആരംഭിച്ച് 12 ആഴ്ച നീളുന്ന ചര്‍ച്ച ജനുവരി 26ന് അവസാനിക്കും. കഴിഞ്ഞ പത്തുവര്‍ഷമായി ഫീസ് മാറ്റമില്ലാതെ തുടരുന്നതിനാല്‍ കൗണ്‍സിലിന്റെ വരുമാനം 28 ശതമാനം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. ഈ കാലയളവില്‍ 180 മില്യണ്‍ പൗണ്ട് വരെ വരുമാന നഷ്ടമുണ്ടായതായി എന്‍എംസി വ്യക്തമാക്കുന്നു. നിലവില്‍ 120 പൗണ്ട് വാര്‍ഷിക ഫീസ് 143 പൗണ്ടാക്കാനാണ് നിര്‍ദ്ദേശം. ഒപ്പം അന്തര്‍ദേശീയമായി രജിസ്‌ട്രേഷന്‍ അപേക്ഷിക്കുന്നവര്‍ക്കും അധിക യോഗ്യതകള്‍ ചേര്‍ക്കുന്നവര്‍ക്കും നല്‍കേണ്ട ഫീസ് കൂട്ടാനും പദ്ധതിയുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 19 മില്യണ്‍ പൗണ്ടും ഇത്തവണ 27 മില്യണ്‍ പൗണ്ടും കുറവ് പ്രതീക്ഷിക്കുന്നതിനാല്‍ എന്‍എംസി ഇപ്പോള്‍ റിസേര്‍വ് ഫണ്ടുപയോഗിക്കുകയാണ്. ചെലവു ചുരുക്കി 3.1 മില്യണ്‍ പൗണ്ട്

More »

യുകെയില്‍ വീടുകളുടെ വിലയില്‍ ഒക്ടോബറില്‍ റെക്കോര്‍ഡ് കുതിപ്പ്; സാധാരണക്കാര്‍ക്ക് വീട് വാങ്ങല്‍ ദുഷ്കരമാകും
യുകെയില്‍ വീടുകളുടെ വില 2025 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയില്‍. കുതിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഹാലിഫാക്‌സ് പുറത്തിറക്കിയ പുതിയ പ്രോപ്പര്‍ട്ടി വില സൂചിക പ്രകാരം, ഒക്ടോബറില്‍ വീടുകളുടെ വില 0.6% വര്‍ധിച്ച് ശരാശരി വില 2,99,862 പൗണ്ട് ആയി ഉയര്‍ന്നു. സെപ്റ്റംബറില്‍ 0.3% ഇടിവ് രേഖപ്പെടുത്തിയതിന് ശേഷം ഈ വര്‍ധന വിപണി പ്രതീക്ഷിച്ചതിലും അധികമായിരുന്നു വാര്‍ഷികമായി വീടുകളുടെ വില 1.9% ഉയര്‍ന്നതായും ഇത് സാമ്പത്തിക വിദഗ്ധര്‍ പ്രവചിച്ച 1.5 ശതമാനത്തിനെ മറികടന്നതായും ആണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. വീട് വാങ്ങാനെത്തുന്നവരുടെ എണ്ണം കൂടിയതാണ് വിപണിക്ക് ഉത്തേജനം ആയതെന്ന് ഹാലിഫാക്‌സ് മോര്‍ട്ട്ഗേജ് വിഭാഗം മേധാവി അമാന്‍ഡ ബ്രൈഡന്‍ വ്യക്തമാക്കി. പുതുതായി അംഗീകരിക്കുന്ന മോര്‍ട്ട്ഗേജ് വായ്പകളുടെ എണ്ണം ഈ വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയിട്ടുണ്ട്. എങ്കിലും വീടുകളുടെ വില ഉയര്‍ന്നതും 4%

More »

കുഞ്ഞു ലൂക്കിന് ബ്രിസ്‌റ്റോള്‍ സമൂഹം ശനിയാഴ്ച വിട നല്‍കും; വേദനയോടെ പ്രിയപ്പെട്ടവര്‍
ബ്രിസ്റ്റോളില്‍ ഈ മാസം രണ്ടിന് മരണമടഞ്ഞ കുഞ്ഞുലൂക്കിന് യാത്രാ മൊഴിയേകാന്‍ പ്രിയപ്പെട്ടവര്‍. ഏവരേയും കണ്ണീരിലാഴ്ത്തി ലൂക്ക് നോബിള്‍ ജോര്‍ജ്(രണ്ട്) ദൈവത്തിങ്കലേക്ക് യാത്രയായിരിക്കുകയാണ്. നാളെ(ശനിയാഴ്ച) ആസ്‌ടെക് വെസ്റ്റ് ബിസിനസ് പാര്‍ക്കിലെ എക്യുപ്പേഴ്‌സ് ചര്‍ച്ചില്‍ വച്ച് ആണ് ലൂക്കിന്റെ സംസ്‌കാര ചടങ്ങുകള്‍ നടക്കുക. ബ്രിസ്റ്റോളില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന നോബിള്‍ -സോന ദമ്പതികളുടെ രണ്ടാമത്തെ മകനാണ് നോബിള്‍. കുറച്ചുകാലമായി ലുക്കീമിയ ബാധിച്ച് ചികിത്സയിലായിരുന്നു. പെട്ടെന്ന് രോഗം മൂര്‍ഛിക്കുകയും വിടപറയുകയുമായിരുന്നു. ലൂക്കിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാത്ത അവസ്ഥയിലാണ് പ്രിയപ്പെട്ടവര്‍.

More »

കാന്‍സര്‍ രോഗികള്‍ക്ക് 2 മാസത്തിനുള്ളില്‍ ചികിത്സ ലഭിക്കാനുള്ള നിയമപരമായ അവകാശം നല്‍കണമെന്ന് വിദഗ്ധര്‍
കാന്‍സര്‍ രോഗികള്‍ക്ക് ജിപിയുടെ ചികിത്സാ നിര്‍ദ്ദേശം ലഭിച്ചാല്‍ പരമാവധി രണ്ടു മാസത്തിനുള്ളില്‍ ചികിത്സ ലഭിക്കാനുള്ള നിയമപരമായ അവകാശം നല്‍കണമെന്ന് വിദഗ്ധര്‍. ലാന്‍സറ്റ് ഓങ്കോളജിയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ രോഗികളെ അവരുടെ ആശുപത്രിയില്‍ ചികിത്സിക്കാന്‍ കഴിയില്ലെങ്കില്‍ എന്‍എച്ച്എസ് മറ്റൊരു ആശുപത്രിയിലോ സ്വകാര്യ ആശുപത്രിയിലോ വിദേശത്തോ ചികിത്സ ക്രമീകരിക്കാന്‍ ബാധ്യസ്ഥരായിരിക്കണമെന്നാണ് അര്‍ത്ഥമാക്കുന്നത്. ഡെന്‍മാര്‍ക്കില്‍ കാന്‍സര്‍ രോഗികള്‍ക്ക് 28 ദിവസത്തിനുള്ളില്‍ ചികിത്സ ആരംഭിക്കാനുള്ള നിയമാവകാശമുണ്ട്. ഈ സംവിധാനം രോഗികളുടെ ജീവിത രക്ഷാ നിരക്ക് ഉയര്‍ത്തുകയും കാത്തിരിപ്പ് സമയം കുറയ്ക്കുകയും ചെയ്തതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. ദേശീയ കാന്‍സര്‍ പദ്ധതി ഗുണകരമായിട്ടില്ല. കാന്‍സര്‍ രോഗികള്‍ക്ക് അവരുടെ ചികിത്സയ്ക്കായി വിദഗ്ധ ഡോക്ടര്‍മാര്‍ക്കെതിരെ ലഭിക്കാനുള്ള

More »

ഹെല്‍ത്ത് സെക്രട്ടറിയുടെ ശമ്പളവര്‍ധന ഓഫര്‍ തള്ളി ഡോക്ടര്‍മാര്‍; എന്‍എച്ച്എസില്‍ വിന്ററില്‍ സമര ദുരിതം
വിന്ററില്‍ എന്‍എച്ച്എസിനെയും രോഗികളെയും ദുരിതത്തിലാക്കാന്‍ സമരങ്ങളുമായി ജൂനിയര്‍ ഡോക്ടര്‍മാര്‍ മുന്നോട്ട്. ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗിന്റെ ശമ്പളവര്‍ധന ഓഫര്‍ തള്ളിയ ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക് പോകുകയാണ്. വിന്ററില്‍ ജനങ്ങള്‍ എത്ര ബുദ്ധിമുട്ടിയാലും സമരം ചെയ്യുമെന്നാണ് അവര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം അഞ്ച് ദിവസം തുടര്‍ച്ചയായി പണിമുടക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ രാജ്യത്തെ ബന്ദികളാക്കി നിര്‍ത്തുകയാണെന്നാണ് സ്ട്രീറ്റിംഗ് കുറ്റപ്പെടുത്തുന്നത്. ബുധനാഴ്ച ബിഎംഎയ്ക്ക് മുന്നില്‍ പുതിയ ഓഫര്‍ സമര്‍പ്പിച്ച് കൊണ്ട് സമരങ്ങള്‍ ഒഴിവാക്കാമെന്നാണ് സ്ട്രീറ്റിംഗ് പ്രതീക്ഷിച്ചത്. എന്നാല്‍ ഗവണ്‍മെന്റ് ഓഫര്‍ വെറും 'കഷ്ണങ്ങള്‍' മാത്രമാണെന്ന് വ്യക്തമാക്കിയ ബിഎംഎയുടെ ഡോ. മെലിസ റയാന്‍ നാല് മണിക്കൂറിനുള്ളില്‍ പ്രതികരണം അറിയിക്കുകയായിരുന്നു.

More »

എംഎച്ച്ആര്‍എ യുടെ ചീഫ് മെഡിക്കല്‍ ആന്‍ഡ് സയന്റിഫിക് ഓഫീസറായി മലയാളി നിയമിതനായി
മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്‌കെയര്‍ പ്രൊഡക്റ്റ്‌സ് റെഗുലേറ്ററി ഏജന്‍സി (എം എച്ച് ആര്‍ എ) യുടെ ആദ്യത്തെ ചീഫ് മെഡിക്കല്‍ ആന്‍ഡ് സയന്റിഫിക് ഓഫീസറായി മലയാളിയായ പ്രൊഫ. ജേക്കബ് ജോര്‍ജ് നിയമിതനായി. ശാസ്ത്രീയ മികവ് കൈവരിക്കാന്‍ സഹായിക്കുന്ന ഒരു സുപ്രധാന തസ്തികയാണിത്. മാത്രമല്ല, എംഎച്ച്ആര്‍എയുടെ ശാസ്ത്രീയ നയങ്ങളിലൂടെ ഭാവിയിലെ റെഗുലേഷനുകള്‍ക്ക് രൂപം നല്‍കാനും കഴിയും. നിലവില്‍ യൂണിവേഴ്സിറ്റി ഓഫ് ഡണ്‍ഡീ മെഡിക്കല്‍ സ്‌കൂളില്‍ കാര്‍ഡിയോവാസ്‌കുലര്‍ മെഡിസിന്‍ ആന്‍ഡ് തെറപ്യുറ്റിക്‌സ് വിഭാഗത്തിലെ പ്രൊഫസറാണ് അദ്ദേഹം ഇപ്പോള്‍. കൂടാതെ എന്‍ എച്ച് ടെയ്‌സൈഡില്‍ കണ്‍സള്‍ട്ടന്റ് ഫിസിഷ്യനായും കാര്‍ഡിയോവാസ്‌കുലാര്‍ റിസ്‌ക് സര്‍വീസിന്റെ ക്ലിനിക്കല്‍ ലീഡ് ആയും പ്രവര്‍ത്തിക്കുന്നൂണ്ട്. ക്ലിനിക്കല്‍ ഫാര്‍മക്കോളജിയിലും ജനറല്‍ ഇന്റേണല്‍ മെഡിസിനിലും യോഗ്യത നേടിയിട്ടുള്ള ആളാണ് പ്രൊഫ ജേക്കബ് ജോര്‍ജ്.

More »

ലണ്ടന്‍ ജയിലില്‍ നിന്ന് കൊടും കുറ്റവാളികളെ തെറ്റായി മോചിപ്പിച്ചു; തിരച്ചില്‍ ശക്തം
കൊടും കുറ്റവാളികളെ വീണ്ടും തെറ്റായി മോചിപ്പിച്ചു യുകെയിലെ ജയില്‍ വകുപ്പ് വീണ്ടും വിവാദത്തില്‍. ലണ്ടനിലെ വാന്‍സ്വര്‍ത്ത് ജയിലില്‍ നിന്ന് രണ്ടുതടവുകാര്‍ തെറ്റായി മോചിതരായതിനെ തുടര്‍ന്ന് ആണ് ജയില്‍ വകുപ്പ് പുലിവാല് പിടിച്ചിരിക്കുന്നത്. 24 വയസുള്ള അള്‍ജീരിയന്‍ സ്വദേശി ബ്രാഹിം കടൂര്‍ ഷെരിഫ് എന്ന ലൈംഗീക പീഡന കുറ്റവാളി ഒക്ടോബര്‍ 29 ന് തെറ്റായി പുറത്തിറങ്ങിയപ്പോള്‍ 35 വയസുകാരനായ വില്യം സ്മിത്ത് നവംബര്‍ 3ന് മോചിതയായി. അടുത്തിടെ എസെക്‌സിലെ ഹെംപ്സ്റ്റഡ് ജയിലില്‍ നിന്നും അധികൃത കുടിയേറ്റ കുറ്റവാളി ഹദുഷ് കെബാതു തെറ്റായി മോചിതനായ സംഭവം വലിയ വിവാദമുണ്ടാക്കിയിരുന്നു. അതിന് ശേഷം കൂടുതല്‍ പരിശോധനാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താമെന്ന് ജസ്റ്റിസ് മിനിസ്റ്റര്‍ ഡേവിഡ് ലാമി ഉറപ്പു നല്‍കിയെങ്കിലും പിഴവുകള്‍ ആവര്‍ത്തിച്ചതോടെ വിമര്‍ശനം ശക്തമായിരിക്കുകയാണ്. മെട്രോ പൊളിറ്റന്‍ പൊലീസ് ഇപ്പോള്‍ ഇരുവരെയും

More »

ഇലക്ട്രിക് വാഹന ഡ്രൈവര്‍മാരെ ലക്ഷ്യമിട്ട് റോഡ് ചാര്‍ജിംഗ് ടാക്‌സുമായി റീവ്‌സ്
പ്രകൃതി സൗഹൃദത്തിന്റെ ഭാഗമായി പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ ഒഴിവാക്കി ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങിയ ഡ്രൈവര്‍മാരെ ലക്ഷ്യമിട്ട് റോഡ് ചാര്‍ജിംഗ് ടാക്‌സുമായി റേച്ചല്‍ റീവ്‌സ്. വില കൂടുതലായിട്ടും പ്രകൃതി സ്‌നേഹം പരിഗണിച്ചു ഇവി വാഹനങ്ങള്‍ എടുത്തവരെ പോക്കറ്റടിക്കാനാണ് ഇപ്പോള്‍ ചാന്‍സലര്‍ നീക്കം നടത്തുന്നത്. ഫ്യൂവല്‍ ഡ്യൂട്ടിയിലെ കുറവ് പരിഹരിക്കാന്‍ ആണ് പുതിയ തന്ത്രം. ഈ മാസം അവതരിപ്പിക്കുന്ന ബജറ്റില്‍ പുതിയ റോഡ് ചാര്‍ജ്ജിംഗ് ടാക്‌സ് ഏര്‍പ്പെടുത്താനാണ് ചാന്‍സലറുടെ ശ്രമം. ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നവരെയാണ് ഇത് ലക്ഷ്യം വെയ്ക്കുന്നത്. മറ്റ് റോഡ് നികുതികള്‍ക്ക് പുറമെ ഓരോ മൈലിനും 3 പെന്‍സ് വീതം ഇവികള്‍ക്ക് ചാര്‍ജ്ജ് ഏര്‍പ്പെടുത്തുമെന്നാണ് ട്രഷറി സ്രോതസുകള്‍ വെളിപ്പെടുത്തുന്നത്. ഇതോടെ 2028 ആകുന്നതോടെ ശരാശരി ഡ്രൈവര്‍ക്ക് പ്രതിവര്‍ഷം 250 പൗണ്ടാണ് നല്‍കേണ്ടി വരിക. ഇതിന് പുറമെ ഹൈബ്രിഡ്

More »

ഇംഗ്ലണ്ടിലെ സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഇടം നേടി മോര്‍ട്ട്ഗേജ്; ചെറുപ്പത്തിലേ ബജറ്റ് അവബോധം ഉണ്ടാകും
ഇംഗ്ലണ്ടിലെ സ്കൂളുകളുടെ പാഠ്യപദ്ധതിയില്‍ വലിയ മാറ്റങ്ങള്‍ വരുത്താനാണു സര്‍ക്കാര്‍ തീരുമാനം. കുട്ടികള്‍ക്ക് ബജറ്റ് തയാറാക്കുന്നതിനു മോര്‍ട്ട്ഗേജ് പ്രവര്‍ത്തനരീതി പഠിപ്പിക്കാനും പുതിയ പാഠ്യപദ്ധതിയില്‍ നിര്‍ദ്ദേശമുണ്ട്. ഇത് കൂടാതെ കൃത്രിമബുദ്ധിയാല്‍ (AI) സൃഷ്ടിക്കുന്ന വ്യാജവാര്‍ത്തകളും തെറ്റായ വിവരങ്ങളും തിരിച്ചറിയാനുള്ള പരിശീലനം കുട്ടികള്‍ക്കു നല്‍കാനാണ് മറ്റൊരു പ്രധാന തീരുമാനം. പത്ത് വര്‍ഷത്തിന് ശേഷമാണ് ഒരു സമഗ്ര പാഠ്യപദ്ധതി അവലോകനം നടക്കുന്നത്. ഇംഗ്ലീഷ്, ഗണിതം, തുടങ്ങിയ അടിസ്ഥാന വിഷയങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ ആധുനികതയുള്ള പാഠ്യപദ്ധതി ഒരുക്കുകയാണ് ലക്ഷ്യമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ബ്രിജിറ്റ് ഫിലിപ്‌സണ്‍ പറഞ്ഞു. ഈ മാറ്റങ്ങള്‍ക്കൊപ്പം സ്കൂളുകളിലെ 'ഇംഗ്ലീഷ് ബാക്കലോറിയേറ്റ്' (EBacc) വിലയിരുത്തല്‍ രീതി ഒഴിവാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഇതുവഴി വിദ്യാര്‍ത്ഥികള്‍ക്ക് കല, സംഗീതം, കായികം

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions