യു.കെ.വാര്‍ത്തകള്‍

വിസാ നിയന്ത്രണങ്ങള്‍: യുകെയിലേക്കുള്ള കുടിയേറ്റക്കാരുടെ ഒഴുക്കിനെ ബാധിച്ച് തുടങ്ങി
റിഷി സുനാക് സര്‍ക്കാര്‍ നടപ്പാക്കിയ വിസാ നിയന്ത്രണങ്ങള്‍ കുടിയേറ്റക്കാരുടെ ഒഴുക്കിനെ ബാധിച്ച് തുടങ്ങി. സുപ്രധാന വിസാ ആപ്ലിക്കേഷനുകളില്‍ 30 ശതമാനത്തോളം ഇടിവ് നേരിട്ടതായി കണക്കുകള്‍ പറയുന്നു. മൂന്ന് പ്രധാന തരത്തിലുള്ള വിസകള്‍ക്കുള്ള കുടിയേറ്റക്കാരുടെയും, അവരുടെ ഡിപ്പന്റന്‍ഡുമാരുടെയും അപേക്ഷകളാണ് സാരമായി താഴ്ന്നുവെന്ന് ഹോം ഓഫീസ് കണക്കുകള്‍ വ്യക്തമാക്കുന്നത്. തെരഞ്ഞെടുപ്പില്‍ ഇമിഗ്രേഷന്‍ നിയന്ത്രണം വലിയ വിഷയമായി ഉയര്‍ന്ന് നില്‍ക്കവെയാണ് ഗവണ്‍മെന്റ് നടപടികള്‍ ഫലം കാണുന്നുവെന്ന് കണക്കുകള്‍ സ്ഥിരീകരിക്കുന്നത്. ജനുവരിയില്‍ റിസേര്‍ച്ച് പോസ്റ്റ്ഗ്രാജുവേറ്റ്‌സിന് മാത്രമായി വിദ്യാര്‍ത്ഥികളുടെ ഡിപ്പന്റന്‍ഡ് റൂട്ട് ചുരുക്കിയതോടെ വിദ്യാര്‍ത്ഥികളുടെ ആശ്രിതരില്‍ നിന്നുള്ള അപേക്ഷകളില്‍ 79 ശതമാനത്തിന്റെ ഇടിവ് നേരിട്ടതായി 2023-ലെ ആദ്യ അഞ്ച് മാസങ്ങളില്‍ ബ്രിട്ടനിലേക്ക് പ്രവേശിക്കാനായി 46,700 സ്റ്റുഡന്റ്

More »

ജിപിമാരുടെ തൊഴില്‍ അവസരങ്ങള്‍ ഒറ്റ വര്‍ഷം കുറഞ്ഞത് 44 %
യുകെയില്‍ പുതിയതായി യോഗ്യത നേടിയെത്തുന്ന ജിപിമാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ജോലി ലഭിക്കാത്ത സ്ഥിതിയെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട്, പ്രൈമറി കെയര്‍ നാഷണല്‍ ഡയറക്ടര്‍ ഡോ. അമന്‍ഡ ഡോയ്ല്‍ . മാഞ്ചസ്റ്ററില്‍ നടക്കുന്ന എന്‍എച്ച്എസ് കോണ്‍ഫെഡറേഷന്‍ എക്സ്പോയില്‍ പ്രാഥമിക ചികിത്സാ രംഗത്തെ മികച്ച പ്രവര്‍ത്തന രീതികളെ കുറിച്ച് സംസാരിക്കുകയായിരുന്നു അവര്‍. തങ്ങള്‍ യോഗ്യത നേടിയെന്നും, ഈ രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ടെന്നും, എന്നാല്‍ അതിനുള്ള അവസരങ്ങള്‍ ഇല്ലെന്നും പല യുവ ജിപിമാരും പറയുന്നത് കേട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ചിലയിടങ്ങളില്‍, ഒഴിവുകള്‍ ഇല്ലാത്തതിനാല്‍ ഈ മേഖലയിലെ തൊഴില്‍ വിപണി നിര്‍ജ്ജീവമായെന്നും, ഓഗസ്റ്റ് മാസത്തോടെ പുതുതായി യോഗ്യത നേടിയ ജി പിമാരില്‍ പലരും തൊഴില്‍ രഹിതരായേക്കും എന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസ്സോസിയേഷന്‍ മുന്നറിയിപ്പ് നല്‍കിയതിന് തൊട്ടു പിന്നാലെയാണ്

More »

വിദേശ കെയറര്‍മാരെ കിട്ടാനില്ല; ജീവനക്കാരില്ലാതെ ബുദ്ധിമുട്ടി യുകെയിലെ കെയര്‍ ഹോമുകള്‍
വിദേശ കെയറര്‍മാര്‍ക്ക് പങ്കാളികളെ കൊണ്ടുവരുന്നതിനുള്ള വിലക്ക് മൂലം കെയറര്‍മാര്‍ ബ്രിട്ടനെ ഒഴിവാക്കുന്ന സാഹചര്യത്തില്‍ കെയര്‍ ഹോമുകള്‍ ജീവനക്കാരില്ലാതെ പ്രതിസന്ധിയില്‍. കുടിയേറ്റം മുഖ്യ തെരഞ്ഞെടുപ്പ് അജണ്ടകളില്‍ ഒന്നായതോടെ സര്‍ക്കാര്‍ എടുത്ത കര്‍ശന നിലപാടുകള്‍ പല കെയര്‍ ഹോമുകളേയും പ്രശ്നത്തിലാക്കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രധാനമായും ഇന്ത്യ, ശ്രീലങ്ക, നൈജീരിയ എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റ ജീവനക്കാരെ ആശ്രയിച്ചാണ് ഈ മേഖല മുന്‍പോട്ട് പോകുന്നത്. ഈ മേഖലയില്‍ ജീവനക്കാരുടെ ക്ഷാമം തീവ്രമായതോടെ 2022ല്‍ കെയര്‍ വര്‍ക്കര്‍മാരെയും സര്‍ക്കാര്‍ സ്‌കില്‍ഡ് വര്‍ക്കര്‍ വിസക്ക് കീഴില്‍ ഉള്‍പ്പെടുത്തിയിരുന്നു. അതോടെ, കെയര്‍ ഹോം ഉടമകള്‍ക്ക് വിദേശ കെയര്‍ വര്‍ക്കര്‍മാരെ സ്പോണ്‍സര്‍ ചെയ്യാനും യു കെയിലേക്ക് കൊണ്ടുവരാനും കഴിയുമായിരുന്നു. അതിനു മുന്‍പും ഈ മേഖലയിലേക്ക് ജീവനക്കാരെ

More »

കൊലയാളി നഴ്‌സ് ലൂസി ലെറ്റ്ബി വധശ്രമ കേസുകളില്‍ കോടതിയില്‍
യുകെയിലെ നഴ്‌സിംഗ് സമൂഹത്തിനാകെ ഞെട്ടിച്ച കൊലപാതക പരമ്പരയാണ് നഴ്‌സ് ലൂസി ലെറ്റ്ബി നടത്തിയത്. താന്‍ ജോലി ചെയ്തിരുന്ന ആശുപത്രിയിലെ നവജാതശിശുക്കളെ കൊലപ്പെടുത്തുകയായിരുന്നു ലെറ്റ്ബിയുടെ ഹോബി. ഈ കൊലപാതക പരമ്പരയുടെ പേരില്‍ ഇവര്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ച് വരികയാണ്. എന്നാല്‍ ഇതിനിടെ ഏഴോളം വധശ്രമ കേസുകളില്‍ ജൂറി അന്തിമതീരുമാനം കൈക്കൊണ്ടിട്ടില്ല. ഒരു കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ് പരിഗണിക്കുന്ന ജൂറിക്ക് നിരവധി കുഞ്ഞുങ്ങളെ കൊലപ്പെടുത്തുകയും, കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കൊലയാളിയെന്ന സുപ്രധാന തെളിവ് പരിഗണിക്കാമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. 2016 ഫെബ്രുവരി 17ന് 'ചൈല്‍ഡ് കെ' എന്ന് വിളിക്കുന്ന പെണ്‍കുഞ്ഞിനെ കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ഹോസ്പിറ്റലിലെ നിയോനേറ്റല്‍ യൂണിറ്റില്‍ നഴ്‌സായി ജോലി ചെയ്യവെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലാണ് 34-കാരി ലെറ്റ്ബി ഇപ്പോള്‍ വിചാരണ നേരിടുന്നത്.

More »

എന്‍എച്ച്എസിലെ കാലതാമസം കാന്‍സര്‍ രോഗികള്‍ക്ക് കൃത്യസമയത്ത് ചികിത്സ നിഷേധിക്കപ്പെട്ടു
എന്‍എച്ച്എസില്‍ കാന്‍സര്‍ ചികിത്സ യഥാസമയത്ത് രോഗികള്‍ക്ക് നല്‍കുന്നതില്‍ ഗുരുതര വീഴ്ച സംഭവിക്കുന്നതായി കാന്‍സര്‍ റിസേര്‍ച്ച് യുകെ. 2015 മുതല്‍ 380,000-ലേറെ കാന്‍സര്‍ രോഗികള്‍ക്കാണ് കൃത്യസമയത്ത് ചികിത്സ നല്‍കാതെ പോയത്. രോഗം ബാധിച്ച കുട്ടികള്‍ക്ക് പോലും സുപ്രധാനമായ പിന്തുണ ഉറപ്പാക്കാന്‍ കഴിയുന്നില്ലെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ കുറ്റപ്പെടുത്തുന്നു. യുകെയിലെ കാന്‍സര്‍ ചികിത്സയെ കുറിച്ച് ആരോഗ്യ മേധാവികളും, ചാരിറ്റികളും, ഡോക്ടര്‍മാരും ആശങ്ക അറിയിച്ചു കഴിഞ്ഞു. ജോലിക്കാരുടെ ക്ഷാമം, ഉപകരണങ്ങളുടെ ലഭ്യതക്കുറവ് എന്നിവ എന്‍എച്ച്എസ് ജീവനക്കാരെ സാരമായി ബാധിക്കുകയും, രോഗികള്‍ക്ക് സുദീര്‍ഘമായ കാത്തിരിപ്പ് സമ്മാനിക്കുകയും ചെയ്യുന്നതാണ് അവസ്ഥ. കാന്‍സറുള്ളതായി സംശയിച്ച് അടിയന്തരമായി റഫര്‍ ചെയ്യുന്നവര്‍ക്ക് 62 ദിവസമോ, അതിലേറെയോ ആണ് ചികിത്സ തുടങ്ങാനായി ആവശ്യം വരുന്നതെന്ന് ചാരിറ്റി അന്വേഷണം വ്യക്തമാക്കി.

More »

1500 വോട്ടുകള്‍ക്ക് താന്‍ ജയിക്കുകയോ തോല്‍ക്കുകയോ ചെയ്യുമെന്ന് ചാന്‍സലര്‍
ജൂലൈ 4ന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ഭരണപക്ഷത്തുള്ള പല പ്രമുഖരുടെയും തലകള്‍ ഉരുളുമെന്നാണ് പ്രവചനം. അക്കൂട്ടത്തില്‍ ഒരാളാണ് ചാന്‍സലര്‍ ജെറമി ഹണ്ട്. രാജ്യം ബുദ്ധിമുട്ടിലായ ഘട്ടത്തില്‍ സാമ്പത്തിക മേഖലയെ പിടിച്ചുനിര്‍ത്തുന്ന നയങ്ങള്‍ നടപ്പാക്കിയെങ്കിലും ജനത്തിന് ഇതിനായി അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടുകള്‍ ഹണ്ടിന്റെ സീറ്റ് നഷ്ടപ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ഈ ഘട്ടത്തിലാണ് തന്റെ സാധ്യതകള്‍ ജെറമി ഹണ്ട് സ്വയം വിലയിരുത്തുന്നത്. ഗോഡാല്‍മിംഗ് & ആഷിലെ സീറ്റില്‍ 1500 വോട്ടുകളുടെ ബലാബലത്തില്‍ ജയിക്കുകയോ, ചിലപ്പോള്‍ തോല്‍ക്കുകയോ ചെയ്‌തേക്കാമെന്നാണ് ഹണ്ട് പ്രവചിക്കുന്നത്. തോറ്റാല്‍ ചാന്‍സലര്‍ പദവിയിലിരിക്കെ പരാജിതനാവുന്ന ആദ്യ നേതാവായി ഇദ്ദേഹം മാറും. ഹണ്ടിനെ ലിബറല്‍ ഡെമോക്രാറ്റുകള്‍ പരാജയപ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് സര്‍വ്വെകള്‍ പ്രവചിക്കുന്നത്. ഹണ്ടിന്റെ സീറ്റില്‍ തന്റെ

More »

ലണ്ടനിലെ ഡ്രൈവര്‍മാര്‍ക്ക് ഈ വര്‍ഷം 1 മില്ല്യണ്‍ പൗണ്ട് സ്പീഡിംഗ് ഫൈന്‍ ചുമത്തുമെന്ന് മേയര്‍; അമിതവേഗത്തിനെതിരെ നടപടി കടുപ്പിക്കും
ലണ്ടനിലെ ഡ്രൈവര്‍മാരില്‍ നിന്നും ഈ വര്‍ഷം അവസാനത്തോടെ ഒരു മില്ല്യണ്‍ സ്പീഡിംഗ് ഫൈനുകള്‍ ഈടാക്കുമെന്ന് പ്രഖ്യാപിച്ച് മേയര്‍ സാദിഖ് ഖാന്‍. തലസ്ഥാനത്തെ നിരത്തുകളിലെ അമിത വേഗതയ്ക്ക് കടിഞ്ഞാണിടാന്‍ ഉദ്ദേശിക്കുന്നതായി ലണ്ടന്‍ മേയര്‍ വ്യക്തമാക്കി. ഇതോടെയാണ് കൂടുതല്‍ സ്പീഡിംഗ് ഫൈന്‍ ചുമത്താനായി മെട്രോപൊളിറ്റന്‍ പോലീസിന് പുതിയ കര്‍ശനമായ ടാര്‍ജറ്റുകള്‍ നല്‍കിയിരിക്കുന്നത്. നഗരത്തില്‍ സ്ഥാപിച്ചിട്ടുള്ള പുതിയ ക്യാമറകളിലൂടെ വേഗത്തില്‍ സഞ്ചരിക്കുന്ന ഡ്രൈവര്‍മാരെ പിടികൂടി, ശിക്ഷയായി പിഴ അടപ്പിക്കാനാണ് ശ്രമം. വേഗപരിധി ലംഘിച്ച് പിടിക്കപ്പെട്ടാല്‍ ഡ്രൈവര്‍മാര്‍ 100 പൗണ്ട് പിഴയാണ് ഈടാക്കുക. ലൈസന്‍സില്‍ മൂന്ന് പെനാല്‍റ്റി പോയിന്റുകള്‍ ചേര്‍ക്കപ്പെടുകയും ചെയ്യും. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ തലസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത നാലിലൊന്ന് കാറുകള്‍ക്ക് സ്പീഡിംഗ് ഫൈന്‍ ലഭിച്ചതായി കണക്കുകള്‍

More »

ലേബറിനെ വിശ്വസിക്കരുതെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി സുനാക്
ലേബര്‍ ഗവണ്‍മെന്റ് രൂപീകരിച്ചാല്‍ നടത്തുന്ന മോഹന വാഗ്ദാനങ്ങളില്‍ വീണുപോകരുതെന്നു പൊതുജനത്തിന് മുന്നറിയിപ്പ് നല്‍കി പ്രധാനമന്ത്രി റിഷി സുനാക്. മൂന്നാഴ്ച ആഴ്ച മാത്രം അകലെയുള്ള പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് ആവേശം വീണ്ടെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ കലഹം പൊട്ടിപ്പുറപ്പെടും. ഇത് മുന്‍നിര്‍ത്തിയാണ് ലേബറിന് 'ബ്ലാങ്ക് ചെക്ക്' നല്‍കരുതെന്ന് സുനാക് വോട്ടര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 17 ബില്ല്യണ്‍ പൗണ്ടിന്റെ ടാക്‌സ് കട്ടിംഗ് വാഗ്ദാനങ്ങള്‍ പ്രഖ്യാപിക്കവെയാണ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുടെ പാര്‍ട്ടിയുമായി കണ്‍സര്‍വേറ്റീവുകളുടെ വ്യത്യാസങ്ങള്‍ വരച്ചിടാന്‍ ശ്രമിച്ചത്. നാഷണല്‍ ഇന്‍ഷുറന്‍സില്‍ 2 പെന്‍സ് വെട്ടിക്കുറയ്ക്കുന്നതിന് പുറമെ സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കുള്ള നികുതി നിര്‍ത്തലാക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ലേബര്‍

More »

പ്രായമായ രോഗികള്‍ക്ക് എ&ഇകളുടെ മുന്‍വശത്ത് 'ഹെല്‍ത്ത് എംഒടി'കള്‍' നല്‍കും
പ്രായമായ രോഗികള്‍ക്ക് അനാവശ്യ അഡ്മിഷനുകള്‍ ഒഴിവാക്കാനും, വേഗത്തിലുള്ള ചികിത്സ നല്‍കാനും ആശുപത്രി എ& ഇ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ പ്രവേശനകവാടത്തില്‍ 'ഹെല്‍ത്ത് എംഒടി-കള്‍' നല്‍കുമെന്ന് ഹെല്‍ത്ത് സര്‍വ്വീസ്. നിരവധി രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുന്ന ഈ രീതി വേഗത്തില്‍ പരിശോധിക്കാനും, പിന്തുണ നല്‍കാനും സഹായിക്കുമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് അമാന്‍ഡ പ്രിച്ചാര്‍ഡ് പറഞ്ഞു. 65 വയസിന് മുകളിലുള്ളവര്‍ക്കും, വളരെ തളര്‍ച്ചയോടെയും എത്തുന്ന ആളുകളിലാണ് ഈ പദ്ധതി ശ്രദ്ധകേന്ദ്രീകരിക്കുക. ആഴ്ചയില്‍ ഏഴ് ദിവസം, ദിവസത്തില്‍ 10 മണിക്കൂര്‍ ലഭ്യമാക്കുന്ന ടെസ്റ്റുകളില്‍ രക്തസമ്മര്‍ദം, ഹൃദയാരോഗ്യം, നടക്കാനുള്ള പ്രശ്‌നങ്ങള്‍, പോഷകാഹാരക്കുറവ് എന്നിവയും പരിശോധിക്കും. രോഗിയുടെ ശ്വാസസംബന്ധവും, വീഴ്ചകളുമായി ബന്ധപ്പെട്ട രേഖകളും എന്‍എച്ച്എസ് ജീവനക്കാര്‍ പരിശോധിക്കും. ഇതില്‍ നിന്നുള്ള

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions