യു.കെ.വാര്‍ത്തകള്‍

യുകെ വിട്ടുപോകുന്നവരുടെ ആസ്തികളില്‍ 20% നികുതി ചുമത്താന്‍ റേച്ചല്‍ റീവ്‌സ്; പ്രവാസികള്‍ക്ക് തിരിച്ചടി
ഏതൊക്കെ മാര്‍ഗങ്ങളിലൂടെ പിഴിച്ചില്‍ നടത്തി പണം ഉണ്ടാക്കാമെന്ന ഗവേഷണത്തിലാണ് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്. അതിന്റെ ഭാഗമായി യുകെ വിട്ടുപോകുന്നവരുടെ ആസ്തികളില്‍ 20% നികുതി ചുമത്താന്‍ തയാറെടുക്കുകയാണ്.യുകെ ഉപേക്ഷിച്ചിറങ്ങുന്നവരുടെ ബിസിനസ്സ് ആസ്തികളില്‍ നിന്നും നികുതി പിടിക്കാനാണ് ചാന്‍സലര്‍ തയ്യാറെടുക്കുന്നത്. ആസ്തികളില്‍ സെറ്റ്‌ലിംഗ് അപ്പ് ചാര്‍ജ്ജുകള്‍ ചുമത്താനാണ് ട്രഷറി പദ്ധതിയിടുന്നതെന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജി7 രാജ്യങ്ങളിലെ ആദ്യ നീക്കത്തിലൂടെ 2 ബില്ല്യണ്‍ പൗണ്ട് പൊതുഖജനാവിലേക്ക് എത്തിക്കാന്‍ കഴിയുമെന്നാണ് നിലവില്‍ എക്‌സ്പാറ്റ് സ്റ്റാറ്റസ് ഉള്ളവര്‍ക്ക് 6000 പൗണ്ടും, അതില്‍ കൂടുതലും മൂല്യമുള്ള പ്രോപ്പര്‍ട്ടിയും, ഭൂമിയും വില്‍ക്കുമ്പോള്‍ 20% ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സില്‍ ഇളവ് നല്‍കുന്നില്ല. എന്നാല്‍ ഓഹരി പോലുള്ള ചില ആസ്തികള്‍ വില്‍ക്കുമ്പോള്‍ ഈ ഇളവ്

More »

ട്രെയിനിലെ കത്തിക്കുത്ത്; അക്രമിയ്ക്ക് മാനസിക ആരോഗ്യ പ്രശ്‌നങ്ങളെന്ന്
ഹൈസ്പീഡ് ട്രെയിനില്‍ യാത്രക്കാരെ കുത്തിക്കൊല്ലാന്‍ എത്തിയ അക്രമിയ്ക്ക് മാനസിക ആരോഗ്യ പ്രശ്‌നങ്ങളെന്ന് റിപ്പോര്‍ട്ട്. പ്രതി ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. കേംബ്രിഡ്ജ്ഷയറിലെ പീറ്റര്‍ബറോയ്ക്കും, ഹണ്ടിംഗ്ടണും ഇടയില്‍ യാത്ര ചെയ്ത ട്രെയിനില്‍ വെച്ചാണ് കത്തിക്കുത്ത് അരങ്ങേറിയത്. പീറ്റര്‍ബറോയില്‍ നിന്നുള്ള 32-കാരനായ ബ്രിട്ടീഷ് പൗരനാണ് ചോദ്യം ചെയ്യല്‍ നേരിടുന്നത്. അക്രമത്തിന് തീവ്രവാദ ബന്ധമില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. പീറ്റര്‍ബറോയില്‍ നിന്നും ട്രെയിന്‍ വിട്ടതിന് പിന്നാലെ 14 മിനിറ്റോളം യാത്രക്കാരെ മുള്‍മുനയിലാക്കി അക്രമം അരങ്ങേറി. കുത്തേറ്റ യാത്രക്കാര്‍ക്ക് രക്ഷപ്പെടാന്‍ മാര്‍ഗ്ഗമില്ലാതെ കാര്യേജിലൂടെ ഓടേണ്ടിവന്നു. അപകടം മനസ്സിലാക്കിയ ട്രെയിന്‍ ഡ്രൈവര്‍ സ്റ്റോപ്പില്ലാത്ത ഹണ്ടിംഗ്ടണ്‍ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോം നം.2-ല്‍ ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. പ്ലാറ്റ്‌ഫോമില്‍ കാത്തുനിന്ന

More »

കാര്‍ഡിഫില്‍ യുവതിയെ ആക്രമിച്ച സിറിയന്‍ അഭയാര്‍ത്ഥിക്ക് 3 വര്‍ഷം ജയില്‍; ശേഷം നാടുകടത്തും
കാര്‍ഡിഫില്‍ യുവതിയെ ലൈംഗീകമായി ആക്രമിച്ച സിറിയന്‍ അഭയാര്‍ത്ഥി ഫവാസ് അല്‍സമൗയ്ക്ക് ന്യൂപോര്‍ട്ട് ക്രൗണ്‍ കോടതി മൂന്നു വര്‍ഷവും ഒരു മാസവും തടവിന് ശിക്ഷ വിധിച്ചു. ഹഡ്‌സ്ഫീല്‍ഡില്‍ താമസിച്ചിരുന്ന ഇയാള്‍ കഴിഞ്ഞ വര്‍ഷം മേയ് 12 ന് കാര്‍ഡിഫിലെ കാതെയ്‌സ് പ്രദേശത്തെ റെയില്‍വേ പാലത്തിനടിയില്‍ യുവതിയെ കഴുത്തു ഞെരിച്ച് ആക്രമിച്ചതായി തെളിഞ്ഞു. പള്‍സ് നൈറ്റ് ക്ലബില്‍ നിന്നു രാവിലെ നാലു മണിയോടെ വീട്ടിലേക്ക് നടന്നുപോകവേ യുവതിയെ ഇയാള്‍ പിന്തുടര്‍ന്നെന്നാണ് പൊലീസ് കണ്ടെത്തിയത്. യുവതിയുടെ വസ്ത്രത്തിനുള്ളിലേക്ക് കൈയ്യിട്ട് ആക്രമിച്ച പ്രതിയെ പിന്നീട് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അന്വേഷണ സംഘം തിരിച്ചറിയുകയായിരുന്നു. തനിക്ക് ഒറ്റയ്ക്ക് പുറത്തിറങ്ങാന്‍ പോലും ഭയമാണെന്നും ജോലി പോലും ചെയ്യാന്‍ കഴിയുന്നില്ലെന്നും യുവതി കോടതിയില്‍ പറഞ്ഞു. രാത്രിയില്‍ ഒറ്റയ്ക്ക് നടക്കുമ്പോള്‍ സ്ത്രീയുടെ സുരക്ഷിതത്വം

More »

ഞങ്ങളുടെ കൊഹിനൂര്‍ തിരികെ തരൂ..; ബ്രിട്ടീഷ് വിനോദ സഞ്ചാരികളോട് മലയാളി വനിത
കേരളത്തില്‍ എത്തിയ രണ്ട് ബ്രിട്ടീഷ് ടൂറിസ്റ്റുകള്‍ നേരിട്ട ചോദ്യം സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയില്‍ നിന്ന് കടത്തി കൊണ്ടുപോയ കോഹിനൂര്‍ ഉള്‍പ്പെടെയുള്ള അമൂല്യ വസ്തുക്കള്‍ കൊണ്ടുപോയ കോഹിനൂര്‍ ഉള്‍പ്പെടെ അമൂല്യ വസ്തുക്കള്‍ തിരികെ തരാന്‍ ഇന്ത്യന്‍ വനിതകള്‍ ആവശ്യപ്പെട്ടതായി അവകാശപ്പെടുന്ന വീഡിയോയാണ് സമൂഹ മാധ്യമത്തില്‍ വൈറലായിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം ട്രാവല്‍ ക്രിയേറ്ററായ @discoverwithemma_ ആണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. മലയാളിയായ വനിത ബ്രിട്ടീഷ് സഞ്ചാരികളോട് ചോദിച്ചു. അവര്‍ ഇംഗ്ലണ്ട് എന്നു മറുപടി നല്‍കിയതോടെ മലയാളി വനിത ഇംഗ്ലീഷുകാര്‍ ഇന്ത്യയില്‍ കൊള്ളയടിച്ചു.. നിധി, കുരുമുളക് എല്ലാം കൊണ്ടുപോയി, വിലയേറിയതും അപൂര്‍വവുമായ വജ്രമാണ് കൊഹിനൂര്‍. അത് ഇന്ത്യയ്ക്ക് തിരികെ നല്‍കുക, എന്നു പറയുകയായിരുന്നു. പരാമര്‍ശങ്ങള്‍ കേട്ടപ്പോള്‍ ടൂറിസ്റ്റുകളിലൊരാള്‍ തമാശരൂപേണ

More »

കാന്‍സര്‍ ചികിത്സയിലിരിക്കേ കെന്റിലെ മലയാളി നഴ്സ് ആന്‍സി വിടപറഞ്ഞു
കെന്റില്‍ താമസിക്കുന്ന മലയാളി നഴ്സ് ആന്‍സി(46) മരണമടഞ്ഞു. ദീര്‍ഘകാലമായി കാന്‍സര്‍ ചികിത്സയില്‍ ആയിരുന്നു. ഭര്‍ത്താവ് ഡോ പദ്മകുമാറും ഏക മകന്‍ നവീനും അടങ്ങുന്ന ആന്‍സിയുടെ കുടുംബം കെന്റിലെ ജില്ലിങ്ഹാമിലായിരുന്നു താമസം. മുവാറ്റുപുഴ, കല്ലൂര്‍ക്കാട് , മണിയന്ത്രം, മുണ്ടഞ്ചിറ ജോണിന്റെ മകള്‍ ആണ് ആന്‍സി എന്ന് വിളിക്കുന്ന സോണിയ. ആന്‍സിയുടെ ഒരു സഹോദരനായ ജോണും കുടുംബവും ജില്ലിങ്ഹാമിലാണ് താമസം. ആന്‍സിയുടെ മാതാപിതാക്കളും ഇളയ സഹോദരനും നാട്ടില്‍ നിന്നും കഴിഞ്ഞ ദിവസം യു കെയില്‍ എത്തിയിട്ടുണ്ട്. ആന്‍സിയുടെ സംസ്‌കാരം പിന്നീട് അറിയിക്കും. 2005ലാണ് ആന്‍സി യുകെയില്‍ എത്തുന്നത്. 6 വര്‍ഷം മുന്‍പാണ് കാന്‍സര്‍ രോഗം തുടങ്ങിയത്. ചികിത്സകള്‍ക്ക് ശേഷം ഭേദമായി വരവേ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് വീണ്ടും രോഗം മൂര്‍ച്ഛിക്കുകയായിരുന്നു. ജോലി ചെയ്തിരുന്ന ഹോസ്പിറ്റലില്‍ തന്നെ ചികിത്സയിലിരിക്കെ ആണ് കഴിഞ്ഞ ദിവസം ആന്‍സി

More »

ഇംഗ്ലണ്ടില്‍ ഹൈസ്പീഡ് ട്രെയിനില്‍ കത്തി അക്രമണം; 10 പേര്‍ക്ക് കുത്തേറ്റു, ഗുരുതരമായ പരുക്കുകള്‍, 2 പേര്‍ അറസ്റ്റില്‍
ബ്രിട്ടനെ ഞെട്ടിച്ചു ഇംഗ്ലണ്ടില്‍ ഹൈസ്പീഡ് ട്രെയിനില്‍ കത്തി അക്രമണം.പത്ത് പേര്‍ക്ക് കുത്തേറ്റു. കേംബ്രിഡ്ജ്ഷയറില്‍ സഞ്ചരിക്കുകയായിരുന്ന ഹൈസ്പീഡ് ട്രെയിനില്‍ നടന്ന കത്തി ആക്രമണത്തില്‍ ഒന്‍പത് പേരുടേത് അതീവ ഗുരുതരമായ പരുക്കുകള്‍ ആണെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. കത്തിക്കുത്ത് നടത്തിയെന്ന് സംശയിക്കുന്ന ആളെ പോലീസ് പിടികൂടി. സംഭവത്തില്‍ തീവ്രവാദ വിരുദ്ധ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേംബ്രിഡ്ജ്ഷയറിലെ ഹണ്ടിംഗ്ടണ്‍ സ്‌റ്റേഷനില്‍ ശനിയാഴ്ച രാത്രി 7.40-ഓടെ ട്രെയിന്‍ നിര്‍ത്തി. ഇവിടെ വലിയ കത്തിയുമായി നിന്ന ഒരാളെ പോലീസ് ടേസര്‍ ചെയ്ത് വീഴ്ത്തി. പീറ്റര്‍ബറോ സ്‌റ്റേഷനില്‍ നിന്നും ട്രെയിന്‍ യാത്ര പുറപ്പെട്ട ശേഷമായിരുന്നു കത്തിക്കുത്ത്. രണ്ട് പേരെ സംഭവത്തില്‍ അറസ്റ്റ് ചെയ്തതായി ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പോലീസ് പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ ഒന്‍പത് പേരുള്‍പ്പെടെ പത്ത് പേരെ

More »

റിഫോമിന് പിന്നാലെ ഗ്രീന്‍സ് പാര്‍ട്ടി രണ്ടാം സ്ഥാനത്തെയ്ക്ക്; ലേബറും ടോറികളും ആശങ്കയില്‍
യുകെയില്‍ വലിയ തോതില്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിമറിയുന്നു. ലേബറിനും ടോറികള്‍ക്കും ഭീഷണിയായി പുതിയ അഭിപ്രായ സര്‍വ്വേയില്‍ ഗ്രീന്‍സ് പാര്‍ട്ടി രണ്ടാം സ്ഥാനത്ത് എത്തി. ഫൈന്‍ഡ് ഔട്ട് നൗ നടത്തിയ സര്‍വ്വേയില്‍ ബ്രിട്ടനിലെ രണ്ട് പ്രധാന പാര്‍ട്ടികളുടെ നില പരുങ്ങലിലാണ്. ഗ്രീന്‍സ് നേടിയത് 17 ശതമാനം വോട്ടുകളാണ്. ലേബര്‍ പാര്‍ട്ടിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും പിന്തള്ളപ്പെടുന്ന സ്ഥിതിയാണ്. റിഫോം യുകെ 32 ശതമാനം വോട്ടുകളുമായി മുന്നേറ്റം തുടരുകയാണ്. ഗ്രീന്‍സ് ഒക്ടോബര്‍ ആദ്യം മുതല്‍ തന്നെ പോയിന്റ് നിലയില്‍ അഞ്ചു ശതമാനത്തിന്റെ വര്‍ധനവ് നേടി എന്നാണ് കണക്കുകള്‍ പറയുന്നത്. ഒക്ടോബര്‍ മാസത്തില്‍ ലേബര്‍ പാര്‍ട്ടിക്കും റിഫോം യുകെയ്ക്കും മൂന്ന് പോയിന്റുകള്‍ വീതം നഷ്ടമായി എന്നാണ് ഫൈന്‍ഡ് ഔട്ട് നൗ സര്‍വ്വേയില്‍ കാണുന്നത്. കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയും ലേബര്‍ പാര്‍ട്ടിയും 16 ശതമാനത്തിലെത്തി

More »

ഫ്ലൂ സീസണ്‍ നേരത്തെ; വാക്‌സിനെടുക്കാന്‍ ഉപദേശിച്ച് ആരോഗ്യ വകുപ്പ്
ഫ്ലൂ രോഗ ബാധ മൂന്നു മടങ്ങ് വര്‍ദ്ധിച്ചതായും ഇത് നേരത്തെ എത്തുന്നതിനാലും എന്‍എച്ച്എസിനെ സമ്മര്‍ദ്ദത്തിലാക്കാതെ വാക്‌സിനെടുക്കാന്‍ ഉപദേശിച്ച് ആരോഗ്യ വകുപ്പ്. ഫ്ലൂ സീസണ്‍ പതിവിനേക്കാള്‍ ഒരു മാസം മുമ്പേ എത്തി. ഏവരും വാക്‌സിന്‍ എടുത്ത് രോഗ വ്യാപനം കുറയ്ക്കണമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് ആരോഗ്യ വകുപ്പ്. മുന്‍ വര്‍ഷത്തേക്കാള്‍ മൂന്നു മടങ്ങാണ് തുടക്കം തന്നെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളിലെ രോഗ വ്യാപനം ആശങ്കാജനകമാണെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. വിന്ററില്‍ എന്‍എച്ച്എസ് ഇനി കൂടുതല്‍ സമ്മര്‍ദ്ദത്തിലേക്കാണ് പോകുന്നത്. കുട്ടികള്‍ക്ക് ഫ്ലൂ വന്നാല്‍ മുതിര്‍ന്നവരിലേക്ക് വൈകാതെ വ്യാപിക്കാറുണ്ടെന്ന് ഇംഗ്ലണ്ടിലെ ചീഫ് നഴ്‌സിങ് ഓഫീസര്‍ ഡങ്കന്‍ പറയുന്നു. കൂടുതല്‍ പേര്‍ വാക്‌സിന്‍ എടുത്ത് പ്രതിരോധ ശേഷി നേരിടണം.

More »

വാടക ലൈസന്‍സ് വെട്ടിപ്പില്‍ റീവ്‌സിന് തിരിച്ചടിയായി ഇമെയിലുകള്‍, സംരക്ഷിച്ചു സ്റ്റാര്‍മര്‍
യുകെയില്‍ വീട് വാടകയ്ക്ക് കൊടുക്കുന്നതിന് മാനദണ്ഡങ്ങള്‍ പാലിച്ചല്ലെങ്കില്‍ പിടിവീഴും. അല്ലാത്ത പക്ഷം പിഴ മാത്രമല്ല ചിലപ്പോള്‍ ജയിലിലും കിടക്കേണ്ടി വരും. എന്നാല്‍ മറ്റുള്ളവര്‍ക്ക് മാതൃകയാവേണ്ട ഇവിടെ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് തന്നെ വാടക ലൈസന്‍സ് വെട്ടിപ്പില്‍പ്പെട്ടിരിക്കുകയാണ്. അവരുടെ കുടുംബ വീട് വാടകയ്ക്ക് നല്‍കുന്നതിന് മുന്‍പ് കൗണ്‍സിലില്‍ നിന്നും ലൈസന്‍സ് നേടിയില്ലെന്നതാണ് ഇപ്പോഴത്തെ വിവാദത്തിന് കാരണം. അബദ്ധം പിണഞ്ഞതായി സമ്മതിച്ച റീവ്‌സിനൊപ്പം നിലയുറപ്പിച്ച് പ്രധാമന്ത്രി കീര്‍ സ്റ്റാര്‍മര്‍ ചാന്‍സലറെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ലൈസന്‍സ് വേണമെന്ന് അറിഞ്ഞില്ലെന്ന റീവ്‌സിന്റെ വാദം തെറ്റാമെന്ന് ഇമെയിലുകള്‍ വെളിപ്പെടുത്തിയതോടെ വിവാദം ആളിക്കത്തുകയാണ്. ലെറ്റിംഗ് ഏജന്‍സ് ഇതുസംബന്ധിച്ച് റീവ്‌സിന്റെ ഭര്‍ത്താവിന് അയച്ച ഇമെയിലിലാണ് സൗത്ത്‌വാര്‍ക്ക്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions