യു.കെ.വാര്‍ത്തകള്‍

അയര്‍ലന്‍ഡ് ഭരണകക്ഷിയുടെ ദേശീയ എക്‌സിക്യൂട്ടീവില്‍ പാലാക്കാരി നഴ്സ്
അയര്‍ലന്‍ഡ് ഭരണകക്ഷിയായ ഫ്യാനഫോയ്ല്‍ പാര്‍ട്ടിയുടെ പതിനഞ്ചംഗ ദേശീയ എക്‌സിക്യൂട്ടീവില്‍ പാലാക്കാരി മഞ്ജുദേവി തിരഞ്ഞെടുക്കപ്പെട്ടു. അയര്‍ലന്‍ഡില്‍ നഴ്‌സായി ജോലി ചെയ്യുന്ന പാലാ വിളക്കുമാടം സ്വദേശിനി എം. ബി. മഞ്ജുദേവിയാണ് ചരിത്രനേട്ടം കൈവരിച്ചത്. അയര്‍ലന്‍ഡിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യയില്‍ നിന്നുള്ള ഒരാള്‍ ഭരണകക്ഷിയുടെ സുപ്രധാന ദേശീയ സമിതിയില്‍ അംഗമാകുന്നത്. ദേശീയതലത്തില്‍ നടന്ന തിരഞ്ഞെടുപ്പിലൂടെയാണ് മഞ്ജുദേവി ഈ നേട്ടത്തിലെത്തിയത്. നേരത്തെ അയര്‍ലന്‍ഡ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും അവര്‍ മത്സരിച്ചിരുന്നു. ആയിരത്തി തൊള്ളായിരത്തി ഇരുപത്തിയാറില്‍ രൂപീകരിച്ച ഫ്യാനഫോയ്ല്‍ പാര്‍ട്ടിയുടെ പ്രസിഡന്റാണ് നിലവിലെ അയര്‍ലന്‍ഡ് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍. പാര്‍ട്ടിയെ നയിക്കുന്ന പ്രധാന സമിതിയായ പതിനഞ്ചംഗ ദേശീയ എക്‌സിക്യൂട്ടീവിലെ ഏഴ് വനിതകളില്‍ ഒരാളായാണ് മഞ്ജുദേവി

More »

ബ്രിട്ടനില്‍ കുടിയേറ്റം കുത്തനെ കുറഞ്ഞു, ജനം അറിയുന്നില്ല
ബ്രിട്ടനില്‍ നെറ്റ് കുടിയേറ്റം കുത്തനെ കുറഞ്ഞിട്ടും ജനങ്ങളില്‍ ഭൂരിഭാഗവും അത് ഇപ്പോഴും ഉയരുകയാണെന്ന് തെറ്റിദ്ധരിക്കുന്നതായി ബ്രിട്ടീഷ് ഫ്യൂച്ചര്‍ നടത്തിയ പഠനം. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 2023 മാര്‍ച്ചില്‍ 9.44 ലക്ഷമായിരുന്ന നെറ്റ് മൈഗ്രേഷന്‍ 2025 ജൂണ്‍ വരെ 2.04 ലക്ഷമായി കുറഞ്ഞിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് ഇത് എത്തിയതെന്നും പുതിയ കണക്കുകള്‍ വ്യാഴാഴ്ച പുറത്തുവിടുമ്പോള്‍ വീണ്ടും കുറവ് രേഖപ്പെടുത്താനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ യാഥാര്‍ത്ഥ്യവും ജനങ്ങളുടെ ധാരണയും തമ്മില്‍ വലിയ അന്തരമുണ്ടെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. കുടിയേറ്റത്തോട് സംശയാത്മക സമീപനമുള്ളവരില്‍ 67 ശതമാനം പേര്‍ 2025ല്‍ നെറ്റ് മൈഗ്രേഷന്‍ ഉയര്‍ന്നുവെന്നാണ് വിശ്വസിക്കുന്നത്. കുടിയേറ്റത്തെ അനുകൂലമായി കാണുന്നവരില്‍ പോലും 37 ശതമാനം പേര്‍ ഇതേ അഭിപ്രായമാണ് പങ്കുവച്ചത്. കുടിയേറ്റം

More »

യുകെയില്‍ ഈ വര്‍ഷത്തെ ആദ്യത്തെ ഹീറ്റ് വേവ്; താപനില 31 ഡിഗ്രി കടക്കും
യുകെയിലെ ഈ വര്‍ഷത്തെ ആദ്യ ഉഷ്ണതരംഗം എത്തുന്നു. ഈ ബാങ്ക് ഹോളിഡെ വാരാന്ത്യത്തില്‍ താപനില 31 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. ഇംഗ്ലണ്ടിന്റെ തെക്കന്‍ പ്രദേശങ്ങളിലും, കിഴക്കന്‍ പ്രദേശങ്ങളിലും ഒപ്പം സെന്‍ട്രല്‍ ഇംഗ്ലണ്ടിലും യു കെ ആരോഗ്യ സുരക്ഷാ ഏജന്‍സി (യു കെ എച്ച് എസ് എ) ആറ് ദിവസത്തെ ഹീറ്റ് ഹെല്‍ത്ത് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച്ച മുതല്‍ വരുന്ന തിങ്കളാഴ്ച്ച വരെയായിരിക്കും അത് പ്രാബല്യത്തില്‍ ഉണ്ടാവുക. 2026 ലെ, ഇത്തരത്തിലുള്ള ആദ്യ അലര്‍ട്ട്, ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്നവര്‍ക്ക് ആരോഗ്യ സേവനങ്ങളെ അമിതമായി ആശ്രയിക്കേണ്ടി വരുമെന്നും, ജീവന് തന്നെ ഈ കാലാവസ്ഥ ഭീഷണിയായേക്കും എന്നുമുള്ള മുന്നറിയിപ്പാണ് പൊതുജനങ്ങള്‍ക്ക് നല്‍കുന്നത്. വെള്ളിയാഴ്ച്ച മുതല്‍ അടുത്ത ചൊവ്വാഴ്ച്ച വരെ തുടര്‍ച്ചയായ അഞ്ച് ദിവസങ്ങളില്‍ ലണ്ടനിലെ താപനില ചുരുങ്ങിയത് 28 ഡിഗ്രി സെല്‍ഷ്യസ് ആയെങ്കിലും

More »

ഫ്യൂവല്‍ ഡ്യൂട്ടി വര്‍ധിപ്പിക്കാനുള്ള പദ്ധതി റദ്ദാക്കി കീര്‍ സ്റ്റാര്‍മര്‍; ഭക്ഷ്യ ഇറക്കുമതിയില്‍ താരിഫ് കുറയ്ക്കാനും നീക്കം
ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലും ജനരോഷം എതിരായതിന്റെയും വെളിച്ചത്തില്‍ ജനപ്രിയ നടപടികള്‍ക്ക് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍. സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ നിലവിലുള്ള 5 പെന്‍സ് ഫ്യൂവല്‍ ഡ്യൂട്ടി ഇളവ് തുടരാന്‍ സമ്മതിച്ചിരിക്കുകയാണ് സ്റ്റാര്‍മര്‍. ഇറാന്‍ യുദ്ധം ജീവിതച്ചെലവ് പ്രതിസന്ധി വഷളാക്കുന്നതിനിടെ ഫ്യൂവല്‍ ഡ്യൂട്ടി വര്‍ധന നടപ്പാക്കരുതെന്ന് വിവിധ മേഖലകളില്‍ നിന്നും ആവശ്യം ഉയര്‍ന്നപ്പോഴും പ്രതിരോധിച്ച് നിന്ന പ്രധാനമന്ത്രിയും, ചാന്‍സലറും ഒടുവില്‍ നിലപാടില്‍ അയവ് വരുത്തുകയായിരുന്നു. പ്രാദേശിക തിരഞ്ഞെടുപ്പിലെ തോല്‍വിയും പാര്‍ട്ടിയിലെ കലാപവും ഇതിനു ആക്കം കൂട്ടി. ജീവിത സമ്മര്‍ദങ്ങള്‍ക്കിടയില്‍ ഇത് അനിവാര്യമായ പ്രതികരണമാണെന്നാണ് സ്റ്റാര്‍മര്‍ ഇപ്പോള്‍ പറയുന്നത്. ഇതിന് പുറമെ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് വിപുലമായ ഇടപെടല്‍ നടത്തുന്നുണ്ട്. 2022-ല്‍ റഷ്യയും, യുക്രൈനും

More »

മടിപിടിച്ചിരിക്കുന്നവരെ ജോലിക്കിറക്കുന്നതിന് സിക്ക് നോട്ടുകള്‍ റദ്ദാക്കാന്‍ യുകെ
ബെനഫിറ്റുകള്‍ കൈപ്പറ്റുന്നവരുടെ എണ്ണം റെക്കോര്‍ഡായ 8.3 മില്ല്യണില്‍ എത്തുകയും സിക്ക് നോട്ടുകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നെന്ന പരാതി ശക്തമാവുകയും ചെയ്തതോടെ കടുത്ത നടപടിയ്ക്ക് യുകെ. കഴിഞ്ഞ വര്‍ഷം നല്‍കിയ ഭൂരിപക്ഷം സിക്ക് നോട്ടുകളും ഇത് വാങ്ങിയ രോഗികള്‍ക്ക് ജോലി ചെയ്യാന്‍ ശേഷിയില്ലെന്ന് രേഖപ്പെടുത്തിയവയായിരുന്നു. രോഗത്തിന്റെ പേരുപറഞ്ഞ് ആനുകൂല്യങ്ങള്‍ കൈപ്പറ്റി വീട്ടിലിരിക്കുന്ന ജനങ്ങളെ ജോലിക്ക് എത്തിക്കുകയാണ് ലക്‌ഷ്യം. ലേബര്‍ ഗവണ്‍മെന്റ് അധികാരത്തിലേറുമ്പോഴും ഈ ദൗത്യം പ്രഖ്യാപിച്ചെങ്കിലും പിന്നീട് നികുതി വര്‍ദ്ധിപ്പിച്ച് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്ന കാഴ്ചയാണ് രാജ്യം കണ്ടത്. 11 മില്ല്യണിലേറെ സിക്ക് നോട്ടുകളാണ് കഴിഞ്ഞ വര്‍ഷം മാത്രം രോഗികള്‍ക്ക് നല്‍കപ്പെട്ടതെന്നാണ് ഔദ്യോഗിക കണക്കുകള്‍.പറയുന്നു. അനാരോഗ്യത്തിന്റെ പേരില്‍ ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുകയും,

More »

റിക്രൂട്ട്‌മെന്റ് വെട്ടിക്കുറയ്ക്കാന്‍ എന്‍എച്ച്എസ്; ജീവനക്കാരും രോഗികളും വലയും
എന്‍എച്ച്എസില്‍ രോഗികളെ പരിചരിക്കാന്‍ ആവശ്യത്തിന് ജീവനക്കാരില്ല എന്നത് വര്‍ഷങ്ങളായുള്ള പ്രതിസന്ധിയാണ്. ഇതുമൂലം രോഗികള്‍ക്ക് സുരക്ഷിതമായ ചികിത്സ നല്‍കാന്‍ കഴിയുന്നില്ല. ഒഴിവുകള്‍ നികത്തപ്പെടണമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതൊന്നും ഗവണ്‍മെന്റും, ഹെല്‍ത്ത് സര്‍വ്വീസും കണ്ടിട്ടില്ലെന്നു നടിയ്ക്കുകയാണ്. എന്‍എച്ച്എസിന്റെ വര്‍ക്ക്‌ഫോഴ്‌സ് പ്ലാന്‍ ചോര്‍ന്നതോടെയാണ് ഇക്കാര്യം ഉറപ്പായത്. സാമ്പത്തിക ബാധ്യത ഒഴിവാക്കാന്‍ എന്‍എച്ച്എസ് റിക്രൂട്ട്‌മെന്റ് വെട്ടിക്കുറയ്ക്കാന്‍ അണിയറയില്‍ നീക്കം തുടങ്ങിയെന്നാണ് പ്ലാന്‍ വെളിപ്പെടുത്തുന്നത്. കൂടാതെ രോഗികളെ ചികിത്സിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായം നല്‍കാനും നീക്കമുണ്ട്. ഹെല്‍ത്ത് ഉദ്യോഗസ്ഥര്‍ അന്തിമതീരുമാനത്തിലെത്തിയ പദ്ധതിയാണ് പുറത്തുവന്നിരിക്കുന്നത്. മുന്‍ കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റ്

More »

യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ ആയി ഹരിയാന സ്വദേശി
ഇരുപതാം വയസ്സില്‍ ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ, ഇന്ത്യന്‍ വംശജനായ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ട ഹരിയാന സ്വദേശി മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ, ഇന്ത്യന്‍ വംശജനായ മേയറാകുന്നു. പത്ത് വയസ്സുവരെ ഹരിയാനയിലെ റോത്തക്കില്‍ താമസിച്ചിരുന്ന തുഷാര്‍ കുമാര്‍ എല്‍സ്ട്രീ ആന്‍ഡ് ബോറെഹാംവുഡ് ടൗണ്‍ കൗണ്‍സിലിന്റെ മേയറായി കഴിഞ്ഞയാഴ്ച്ചയായിരുന്നു ചുമതല ഏറ്റെടുത്തത്. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തുനിന്നാണ് അദ്ദേഹം മേയര്‍ പദവിയിലെത്തിയിരിക്കുന്നത്. 2023 മെയ് മാസത്തില്‍ ആദ്യമായി കൗണ്‍സിലര്‍ ആകുമ്പോള്‍ തുഷാര്‍, ലണ്ടന്‍ കിംഗ്‌സ് കോളേജില്‍ രണ്ടാം വര്‍ഷ അണ്ടര്‍ഗ്രാഡ്വേറ്റ് വിദ്യാര്‍ത്ഥിയായിരുന്നു. രാഷ്ട്രതന്ത്രമായിരുന്നു അദ്ദേഹത്തിന്റെ വിഷയം. വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ 13 വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു റോത്തക്കില്‍ നിന്നും യു

More »

എനര്‍ജി പ്രൈസ് ഷോക്ക്; ജൂലൈയില്‍ ബില്ലുകള്‍ 209 പൗണ്ട് വര്‍ധിച്ച് 1850 പൗണ്ടിലേക്ക് എത്തുമെന്ന് മുന്നറിയിപ്പ്
ഇറാനിലെ യുദ്ധത്തിന്റെ പ്രത്യാഘാതം ലോകം ഒന്നടങ്കം പല രീതിയില്‍ അനുഭവിക്കുകയാണ്. എണ്ണ, ഗ്യാസ് വിലകള്‍ കുതിച്ചുയരുമ്പോള്‍ ബ്രിട്ടന്‍ ഉള്‍പ്പെടെ ലോകരാജ്യങ്ങളില്‍ പണപ്പെരുപ്പവും, വിലക്കയറ്റവും രൂക്ഷമാകുകയാണ്. ഇതിന്റെ പ്രത്യാഘാതം ജൂലൈ മാസത്തില്‍ എനര്‍ജി പ്രൈസ് ക്യാപ്പ് പുതുക്കുമ്പോള്‍ ജനങ്ങളുടെ ബില്ലുകളില്‍ പ്രതിഫലിക്കുമെന്നാണ് ഇപ്പോള്‍ പ്രവചനം. പ്രതിവര്‍ഷ ബില്ലുകള്‍ 200 പൗണ്ടിലേറെ വര്‍ധിച്ച് സമ്മറില്‍ 1900 പൗണ്ടിന് അരികിലേക്ക് ഉയരുമെന്ന് കോണ്‍വാള്‍ ഇന്‍സൈറ്റ് പ്രവചിക്കുന്നു. ജീവതച്ചെലവ് പ്രതിസന്ധിയില്‍ ഉഴലുന്നതിനിടെ ജനങ്ങള്‍ക്ക് ഇതൊരു ഷോക്കായി മാറുമെന്ന് ഉറപ്പാണ്. എനര്‍ജി റെഗുലേറ്റര്‍ ഓഫ്‌ജെം ക്വാര്‍ട്ടേര്‍ലി പ്രൈസ് ക്യാപ്പ് പുതുക്കി നിശ്ചയിക്കുമ്പോഴാണ് ഗ്യാസ്, ഇലക്ട്രിസിറ്റി ബില്ലുകള്‍ 1850 പൗണ്ടിലേക്ക് വര്‍ദ്ധിക്കുകയെന്നാണ് എനര്‍ജി കണ്‍സള്‍ട്ടന്‍സി കോണ്‍വാള്‍ ഇന്‍സൈറ്റ്

More »

അവശ്യ വസ്തുക്കള്‍ക്ക് വില നിയന്ത്രണം: സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് കര്‍ക്കശ നിര്‍ദ്ദേശവുമായി സര്‍ക്കാര്‍
അവശ്യ ഭക്ഷ്യവസ്തുക്കള്‍ക്ക് വില നിയന്ത്രിക്കാന്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് കര്‍ക്കശ നിര്‍ദ്ദേശവുമായി സര്‍ക്കാര്‍ രംഗത്ത്. പാല്‍, ബ്രെഡ്, മുട്ട, വെണ്ണ, അരി, ചിക്കന്‍ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ വില താല്‍ക്കാലികമായി 'ഫ്രീസ്' ചെയ്യുന്നതിനെ കുറിച്ചാണ് സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നത്. മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ധന-ഗതാഗത ചെലവുകള്‍ കൂടുകയും അതിന്റെ പ്രതിഫലനം ഭക്ഷ്യവിലകളില്‍ ഉണ്ടാകുമെന്ന ആശങ്കയും ശക്തമാണ്. എന്നാല്‍ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകള്‍ ഈ നിര്‍ദേശത്തെ ശക്തമായി എതിര്‍ക്കുകയാണ് .ഇത് '1970-കളിലെ വിലനിയന്ത്രണ നയം'' പോലെയാണെന്നും വിപണിയില്‍ അനാവശ്യ ഇടപെടലാണെന്നും അവര്‍ ആരോപിച്ചു. ചെലവ് കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ നിര്‍ബന്ധിത വിലക്കുറവ് നടപ്പാക്കിയാല്‍ മറ്റ് ഉല്‍പ്പന്നങ്ങളുടെ വില കൂടാന്‍ സാധ്യതയുണ്ടെന്നും വ്യാപാരികള്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം,

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions