യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടില്‍ സ്‌കൂളുകളില്‍ സുരക്ഷിതത്വം അഞ്ചില്‍ രണ്ട് കുട്ടികള്‍ക്ക് മാത്രം
ഇംഗ്ലണ്ടില്‍ അഞ്ചില്‍ രണ്ട് കുട്ടികള്‍ക്ക് മാത്രമാണ് സ്‌കൂളുകളില്‍ സുരക്ഷിതത്വം അനുഭവപ്പെടുന്നതെന്ന് ഔദ്യോഗിക സര്‍വ്വെ. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വിദ്യാര്‍ത്ഥികളുടെ പെരുമാറ്റം മോശമായി വരികയാണെന്ന് അധ്യാപകര്‍ സാക്ഷ്യപ്പെടുത്തുന്നു. സ്‌കൂള്‍ ജീവനക്കാര്‍ക്കും, മറ്റ് വിദ്യാര്‍ത്ഥികള്‍ക്കും എതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിച്ച് വരികയാണെന്ന് അധ്യാപകര്‍ വ്യക്തമാക്കി. ഒപ്പം ഹോമോഫോബിയ, വംശീയത, സെക്‌സിസം എന്നിവയും വര്‍ദ്ധിക്കുന്നു. ലൈംഗികമായ പെരുമാറ്റങ്ങളുടെ നല്ലൊരു ശതമാനവും സ്ത്രീകള്‍ക്കാണ് നേരിടേണ്ടി വരുന്നത്. ബുധനാഴ്ച കാര്‍മാര്‍തെന്‍ഷയരിലെ സ്റ്റേറ്റ് സ്‌കൂളില്‍ ഒരു വിദ്യാര്‍ത്ഥി രണ്ട് അധ്യാപകരെയും സഹവിദ്യാര്‍ത്ഥിയെയും കുത്തിവീഴ്ത്തിയതിനെ തുടര്‍ന്ന് കൊലക്കുറ്റത്തിനാണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്‌കൂളുകളില്‍ ആയുധം ഉപയോഗിച്ചുള്ള അക്രമങ്ങള്‍ അപൂര്‍വ്വമാണെങ്കിലും സ്‌കൂള്‍

More »

സ്‌കിന്‍ കാന്‍സറിന് ഫലപ്രദമെന്ന് കരുതുന്ന പുതിയ വാക്സിന്‍ യുകെയിലെ രോഗികളില്‍ പരീക്ഷിച്ചു
മെലനോമ അഥവാ ത്വക്കിലെ കാന്‍സറിനെ ഫലപ്രദമായി നേരിടാന്‍ കെല്പുള്ളതെന്ന് വിശ്വസിക്കുന്ന ആദ്യത്തെ എം ആര്‍ എന്‍ എ കാന്‍സര്‍ വാക്സിന്‍ യുകെയിലെ രോഗികളില്‍ ഇതാദ്യമായി പാരീക്ഷിച്ചു. ദി സണ്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ബ്ലാഡര്‍, ശ്വാസകോശം, വൃക്ക എന്നിവിടങ്ങളിലെ കാന്‍സറുകള്‍ക്കെതിരെയും ഈ എം ആര്‍ എന്‍ എ വാക്സിന്‍ ഫലപ്രദമാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ട്യൂമറിന് പ്രത്യേക ജനറ്റിക് മേക്ക് ഉപയോഗിച്ച്, വ്യക്തികള്‍ക്ക് അനുസൃതമായി ഇതില്‍ മാറ്റം വരുത്താന്‍ കഴിയുമെന്നതിനാല്‍ രോഗം ഭേദമാകാനുള്ള സാധ്യതയും കൂടുതലാണ്. കോവിഡ് വാക്സിന് സമാനമായ രീതിയിലുള്ള ഇത് ഏതാനും ആഴ്ചകള്‍ കൊണ്ട് നിര്‍മ്മിക്കുവാന്‍ കഴിയും. ശരീരത്തോട് കാന്‍സര്‍ ബാധിച്ച കോശങ്ങള്‍ കണ്ടെത്തി അവയെ നശിപ്പിക്കാനും തിരികെ വരുന്നതില്‍ നിന്ന് തടയുവാനം നിര്‍ദ്ദേശം നല്‍കിക്കൊണ്ടായിരിക്കും ഇത് പ്രവര്‍ത്തിക്കുക. ഫാര്‍മ രംഗത്തെ അതികായരായ

More »

ജീവന്‍ നിലനിര്‍ത്താന്‍ എന്‍എച്ച്എസിനെതിരെ പോരാടിയ ഇന്ത്യന്‍ വംശജയുടെ കുടുംബം ആയിരക്കണക്കിന് പൗണ്ട് തിരിച്ചടയ്ക്കണമെന്ന്
ജീവന്‍ നിലനിര്‍ത്താന്‍ എന്‍എച്ച്എസിനെതിരെ പോരാടിയ ഇന്ത്യന്‍ വംശജയുടെ കുടുംബത്തോട് ചൈല്‍ഡ് കെയര്‍ ബെനഫിറ്റ് ഇനത്തില്‍ വാങ്ങിയ ആയിരക്കണക്കിന് പൗണ്ട് തിരിച്ചടയ്ക്കാന്‍ ഉത്തരവ്. അപൂര്‍വ്വമായ ഡീജനറേറ്റീവ് രോഗം ബാധിച്ച 19-കാരി സുദിക്ഷ തിരുമലേഷിനാണ് തന്റെ ചികിത്സ പിന്‍വലിച്ച് മരണത്തിലേക്ക് തള്ളിവിടാനുള്ള ഡോക്ടര്‍മാരുടെ ശ്രമത്തിനെതിരെ നിയമപോരാട്ടം നടത്തേണ്ടിവന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി. ഇപ്പോള്‍ കുടുംബത്തിന് തിരിച്ചടി നല്‍കിക്കൊണ്ടാണ് വര്‍ക്ക് & പെന്‍ഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഉത്തരവ് ഇറങ്ങിയത്. ആറ് മാസത്തിലേറെ ആശുപത്രിയില്‍ ചെലവഴിച്ചത് മൂലം മരണത്തിന് മുന്‍പ് നല്‍കിയ ചൈല്‍ഡ്‌കെയര്‍ വിഭാഗത്തിലെ യൂണിവേഴ്‌സല്‍ ക്രെഡിറ്റിന് എ-ലെവല്‍ വിദ്യാര്‍ത്ഥിക്ക് അര്‍ഹതയില്ലെന്നാണ് ഡിഡബ്യുപി വാദിക്കുന്നത്. എന്‍എച്ച്എസിനെതിരായ നിയമപോരാട്ടത്തിന്

More »

കെയര്‍ വര്‍ക്കര്‍മാരുടെ കുടുംബങ്ങളെ അകറ്റുന്ന പുതിയ നിയമത്തിനെതിരെ ഇനി നിയമപോരാട്ടം
യുകെയുടെ പുതിയ വിവാദ ഇമിഗ്രേഷന്‍ നയത്തിനെതിരെ നിയമനടപടി ആരംഭിച്ച് കുടിയേറ്റ അനുകൂല സംഘടന. കെയര്‍ വര്‍ക്കര്‍മാരുടെ കുട്ടികള്‍ക്ക് വിസ നിഷേധിച്ച് കുടുംബങ്ങളെ അകറ്റുന്ന നിയമം വിവേചനപരമെന്നാണ് ആരോപണം. മലയാളികള്‍ ഉള്‍പ്പെടെ കുടിയേറ്റക്കാര്‍ വന്‍തോതില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം യുകെയിലെത്തിയത് കെയര്‍ വര്‍ക്കര്‍ വിസാ റൂട്ട് വഴിയാണ്. എന്നാല്‍ ഈ വഴിയടച്ച് കെയര്‍ വര്‍ക്കര്‍മാര്‍ തങ്ങളുടെ കുട്ടികളെ ഉള്‍പ്പെടെ ആശ്രിതരെ കൊണ്ടുവരുന്നതിന് വിലക്ക് പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ ഈ നയത്തിന് എതിരെ കുടിയേറ്റ ജോലിക്കാരെ പിന്തുണയ്ക്കുന്ന സംഘടനയാണ് രംഗത്ത് വന്നിരിക്കുന്നത്. തങ്ങളുടെ മക്കളെയും, പങ്കാളികളെയും യുകെയിലേക്ക് കൊണ്ടുവരാന്‍ കെയര്‍ വര്‍ക്കേഴ്‌സിന് കഴിയാത്ത പുതിയ ഗവണ്‍മെന്റ് നയം കുടുംബങ്ങളെ വേര്‍പിരിക്കുകയാണ് ചെയ്യുന്നതെന്ന് മൈഗ്രന്റ്‌സ് അറ്റ് വര്‍ക്ക് ആരോപിക്കുന്നു. കുടുംബത്തോടൊപ്പമുള്ള

More »

പങ്കാളിയെ കൊലപ്പെടുത്തി പൂന്തോട്ടത്തില്‍ കുഴിച്ചിട്ടു; പ്രൈമറി സ്കൂള്‍ അധ്യാപിക അറസ്റ്റില്‍
പങ്കാളിയെ ക്രൂരമായി കൊലപ്പെടുത്തി പൂന്തോട്ടത്തില്‍ കുഴിച്ചിട്ട പ്രൈമറി സ്കൂള്‍ അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു. 50 കാരിയായ ഫിയോണ ബീല്‍ ആണ് തന്റെ 42 കാരനായ കാമുകന്‍ നിക്കോളാസ് ബില്ലിംഗ്ഹാമിനെ കുത്തി കൊലപ്പെടുത്തിയതിന് അറസ്റ്റിലായത് . നിക്കോളാസ് മരിച്ചു 4 മാസത്തിനു ശേഷമാണ് ഇയാളുടെ മൃതദേഹം പോലീസ് കണ്ടെത്തിയത്. 2021-ലാണ് 52 കാരിയായ ഫിയോണ 42 കാരനായ കാമുകനെ കൊലപ്പെടുത്തിയത് . ആദ്യം നിഷേധിച്ച അവള്‍ പിന്നീട് കൊലപാതക കുറ്റം സമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കൊലപാതകം ഇവര്‍ ഒറ്റയ്ക്ക് നടത്തിയതായാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. കൊലപാതകത്തിനായി വളരെ തന്ത്രപരമായ ആസൂത്രണമാണ് പ്രതി നടത്തിയത് എന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വെളിപ്പെടുത്തി. കൈയുറയും കത്തിയും കൊലയ്ക്ക് ഉപയോഗിച്ച മറ്റ് സാധനങ്ങളും നേരത്തെ ഇവര്‍ കരുതിയിരുന്നു. പെട്ടെന്നുള്ള പ്രകോപനം കൊണ്ടോ സ്വയരക്ഷക്കോ അല്ല അവള്‍ ഈ കൃത്യം ചെയ്തതെന്നും കൃത്യമായ ഈ

More »

മലയാളി വിദ്യാര്‍ത്ഥിനിയെ ലണ്ടന്‍ റെസ്‌റ്റൊറന്റില്‍ കുത്തിക്കൊല്ലാന്‍ ശ്രമിച്ച ഹൈദരാബാദ് സ്വദേശിക്ക് 16 വര്‍ഷം ജയില്‍
മലയാളിയായ വിദ്യാര്‍ത്ഥിനിയെ പാര്‍ട്ട്‌ടൈം ജോലി ചെയ്യുന്ന ജോലി ചെയ്യുന്ന ഈസ്റ്റ് ലണ്ടനിലെ ഹോട്ടലില്‍ വെച്ച് കുത്തിക്കൊല്ലാന്‍ നോക്കിയ ഹൈദരാബാദ് സ്വദേശിയ്ക്ക് 16 വര്‍ഷം ജയില്‍ ശിക്ഷ. 25-കാരന്‍ ശ്രീറാം അംബര്‍ലയ്ക്ക് ആണ് ഓള്‍ഡ് ബെയ്‌ലി കോടതി 16 വര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ചത്. മുന്‍ സുഹൃത്തിനെ കൊല്ലാന്‍ ശ്രമിച്ചെന്ന് കുറ്റസമ്മതം നടത്തിയതോടെയാണ് കോടതി ശിക്ഷ വിധിച്ചത്. പൊതുസ്ഥലത്ത് നിയമപരമായ കാരണങ്ങളില്ലാതെ കത്തിയുമായി എത്തിയ കുറ്റത്തിന് 12 മാസത്തെ ജയില്‍ശിക്ഷ അനുഭവിച്ച് വരവെയാണ് അംബെര്‍ലയ്ക്ക് വധശ്രമത്തിനുള്ള സുദീര്‍ഘമായ ശിക്ഷ ലഭിച്ചത്. ആജീവനാന്തം ഇരയെ ബന്ധപ്പെടുന്നതിന് വിലക്കും കോടതി ഉത്തരവിട്ടു. ഹൈദരാബാദിലെ കോളേജ് പഠനകാലത്താണ് ഇരുവരും കണ്ടുമുട്ടിയത്. 2017 മുതല്‍ പ്രണയത്തിലുമായിരുന്നു. എന്നാല്‍ ബന്ധം മോശമായതോടെ ഇരുവരും അകന്നു. 2022 ഫെബ്രുവരിയില്‍ മാസ്റ്റേഴ്‌സ് പഠനത്തിനായി ലണ്ടനിലെ

More »

യുകെ മലയാളികളെ കണ്ണീരിലാഴ്ത്തി മരണവാര്‍ത്ത; വിടവാങ്ങിയത് കോട്ടയം സ്വദേശിയായ സിബി ജോസ്
യുകെ മലയാളികളെ കണ്ണീരിലാഴ്ത്തി വീണ്ടും ഒരു മരണ വാര്‍ത്ത . നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ലിമവാടിയില്‍ താമസിക്കുന്ന കോട്ടയം മേരിലാന്‍ഡ് സ്വദേശിയായ സിബി ജോസ് പാമ്പയ്ക്കല്‍ (47) ആണ് മരണത്തിന് കീഴടങ്ങിയത്. ഇന്നലെ വൈകിട്ട് 4.30ന് പക്ഷാഘാതത്തെ തുടര്‍ന്ന് ഡെറി ഹോസ്പിറ്റലില്‍ വച്ചാണ് സിബി ജോസിന്റെ അന്ത്യം സംഭവിച്ചത്. ഇദ്ദേഹത്തിന് ഭാര്യയും (സൗമ്യ സിബി) ജോസ്ഫിന്‍ (13). അല്‍ഫോന്‍സ(15) എന്ന രണ്ട് കുട്ടികളും ഉണ്ട്. സീനിയര്‍ കെയറര്‍ വിസയില്‍ എത്തി ഒരു വര്‍ഷമായി ലിമവാടിയില്‍ താമസിച്ചു വരികയായിരുന്നു. അതിനിടെയാണ് മരണം സംഭവിച്ചത്. ഒരാഴ്ചയ്ക്കിടെ യുകെയിലെത്തിയ മലയാളി കുടുംബത്തില്‍ സംഭവിക്കുന്ന മൂന്നാമത്തെ മരണമാണിത്. ഹാര്‍ലോ ദി പ്രിന്‍സസ് അലക്‌സാന്ദ്ര എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ ജോലി ചെയ്തു വരികയായിരുന്ന കോട്ടയം സ്വദേശി അരുണ്‍ എന്‍ കുഞ്ഞപ്പന്‍ ആണ് ആദ്യം മരിച്ചത്. ഒരു വര്‍ഷം മുന്നേ യുകയെിലെത്തിയ നഴ്‌സായ അരുണിനെ

More »

റെയില്‍വേ സംവിധാനം പൂര്‍ണമായി ദേശസാത്കരിക്കുമെന്ന് ലേബര്‍; ട്രെയിന്‍ യാത്ര ചെലവ് കുറയ്ക്കും
അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയാല്‍ റെയില്‍വേയില്‍ കാതലായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് ലേബര്‍ പാര്‍ട്ടി. അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ റെയില്‍വേ സംവിധാനം പൂര്‍ണ്ണമായും ദേശസാത്കരിക്കുമെന്നുള്ളതാണ് ഇതില്‍ പ്രധാനപ്പെട്ടത്. ട്രെയിനില്‍ യാത്ര ചെയ്യുന്നതിന്റെ ചിലവുകള്‍ കുറയുമെന്നും ടിക്കറ്റ് ചീപ്പാക്കുമെന്നും പ്രഖ്യാപിത നയമാണ്. സ്വകാര്യ കമ്പനികളുടെ നിലവിലുള്ള കോണ്‍ട്രാക്ട് തീരുന്ന മുറയ്ക്ക് എല്ലാ പാസഞ്ചര്‍ റെയില്‍വേകളും ഗ്രേറ്റ് ബ്രിട്ടീഷ് റെയില്‍വേയും ഉടമസ്ഥതയില്‍ കൊണ്ടുവരാനാണ് ലേബര്‍ പാര്‍ട്ടിയുടെ പദ്ധതി. റെയില്‍വേയുടെ നടത്തിപ്പ് സൂക്ഷ്മമായി പരിശോധിക്കാന്‍ പാസഞ്ചര്‍ സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി രൂപവല്‍ക്കരിക്കാനും പദ്ധതിയുണ്ട് . കുറഞ്ഞ ടിക്കറ്റ് നിരക്കിനൊപ്പം ട്രെയിന്‍ വൈകുകയോ റദ്ദാക്കപ്പെടുകയോ ചെയ്താല്‍ പണം തിരിച്ചു കിട്ടുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍

More »

ലണ്ടനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആക്രമണം: മുഖ്യപ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു
ലണ്ടന്‍ : ലണ്ടനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനുനേരെ കഴിഞ്ഞ വര്‍ഷം ഖലിസ്ഥാന്‍ അനുകൂലികള്‍ നടത്തിയ ആക്രമണത്തിലെ മുഖ്യപ്രതിയെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്തു. യുകെയില്‍ താമസിക്കുന്ന ഇന്ദര്‍പാല്‍ സിങ് ​ഘബ എന്നയാളാണ് പിടിയിലായത്. ഖലിസ്ഥാന്‍വാദി അമൃത്പാല്‍ സിങ്ങിനെ അറസ്റ്റുചെയ്യാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് 2023 മാര്‍ച്ച് 22-നായിരുന്നു ഇന്ത്യന്‍ കോണ്‍സുലേറ്റിനുനേരെ ആക്രണം ഉണ്ടായത്. അതിക്രമിച്ചുകയറിയ ഖലിസ്ഥാന്‍ അനുകൂലികള്‍ ദേശീയപതാക അഴിച്ചുമാറ്റാന്‍ ശ്രമിക്കുകയും ഖലിസ്ഥാന്‍ പതാക വീശുകയും ചെയ്തു. ഓഫീസ് കെട്ടിടത്തിന്റെ ജനലുകളും സംഘം തകര്‍ത്തു. രണ്ട് സുരക്ഷാജീവനക്കാര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിരുന്നു. 2023 മാര്‍ച്ച് 18-ന് അമൃത്പാല്‍ സിങ്ങിനെതിരെ പഞ്ചാബ് പോലീസ് നടത്തിയ നീക്കത്തിന്റെ പ്രതികാരമായാണ് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ആക്രമിച്ചതെന്ന് എന്‍ഐഎ പ്രസ്താവനയില്‍ പറഞ്ഞു. മാര്‍ച്ച്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions