യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ വംശജ ലൈംഗീക അതിക്രമത്തിന് ഇരയായി; വംശീയ പീഡനത്തെ തുടര്‍ന്നുള്ള ക്രൂര പീഡനം
വടക്കന്‍ ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ വംശജ എന്നു കരുതപ്പെടുന്ന 20ക്കാരി അതിക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായി. സംഭവവുമായി ബന്ധപ്പെട്ട പ്രതി എന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. പ്രതിയെ കണ്ടെത്താന്‍ പോലീസ് ജനങ്ങളുടെ സഹായം തേടി. വംശീയവിദ്വേഷത്തെ തുടര്‍ന്നുള്ള ക്രൂരമായ ലൈംഗിക പീഡനം എന്നാണ് സംഭവത്തെ വെസ്റ്റ് മിഡ്ലാന്‍ഡ് പോലീസ് വിശേഷിപ്പിക്കുന്നത്. പ്രതിയെ കണ്ടെത്താന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് ഡിറ്റക്റ്റീവ് സൂപ്രണ്ട് റോണന്‍ ടയര്‍ പറഞ്ഞു. ശനിയാഴ്ച രാത്രി ഏഴരയോടെയാണ് 20 വയസ് പിന്നിട്ട യുവതി അതിക്രമത്തിന് ഇരയായത്. വെളുത്ത വര്‍ഗക്കാരനായ, 30 വയസോളം പ്രായമുള്ള, മുടി പറ്റെ വെട്ടിയ, ഇരുണ്ട നിറത്തിലുള്ള വസ്ത്രം ധരിച്ചയാളാണ് പ്രതി. സംഭവം നടന്ന സമയത്ത് ഇതുവഴി പോയ കാറുകളില്‍ സ്ഥാപിച്ച ഡാഷ്‌കാം ദൃശ്യങ്ങളില്‍ ഇത്തരത്തിലുള്ള ആളുടെ ചിത്രം പതിഞ്ഞിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് പോലീസ്

More »

ലണ്ടനില്‍ മലയാളി വിദ്യാര്‍ത്ഥിയെ കാണാതായെന്ന് പരാതി; വംശീയ അധിക്ഷേപം നേരിട്ടതായും വിവരം
ലണ്ടന്‍ : യുകെ മലയാളി സമൂഹത്തെ ആശങ്കയിലാഴ്ത്തി മറ്റൊരു മിസിങ് കേസുകൂടി. ലണ്ടനില്‍ മലയാളി വിദ്യാര്‍ത്ഥിയെ കാണാതായെന്ന് ആണ് പരാതി. ബിര്‍ക്ക്ബെക്ക് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന അനുഷ് രാജന്‍ നായര്‍ (23) ഒക്ടോബര്‍ 21 മുതല്‍ കാണാതായതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നു. ടോട്ടന്‍ഹാമിലെ യുണൈറ്റ് സ്റ്റുഡന്റ്സ് നോര്‍ത്ത് ലോഡ്ജ് (Unite Students - North Lodge, Tottenham) ഹോസ്റ്റലിലാണ് അനുഷിനെ അവസാനമായി കണ്ടത്. അതിനുശേഷം ഇയാളുമായി ബന്ധപ്പെടാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ലെന്നാണ് വിവരം. അനുഷ് താമസിച്ചിരുന്ന ഹോസ്റ്റല്‍ സഹവാസികളില്‍ ചിലരില്‍ നിന്ന് വംശീയ അധിക്ഷേപവും വാക്കാലുള്ള പീഡനവും നേരിട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. മൂന്നു ദിവസത്തിലേറെയായി യാതൊരു വിവരവുമില്ലാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കളും സഹപാഠികളും സാമൂഹ്യ മാധ്യമങ്ങളിലൂടെ സഹായം തേടുകയാണ്. അനുഷിന്റെ കുടുംബാംഗങ്ങള്‍ മകന്റെ സുരക്ഷയെ കുറിച്ച് കടുത്ത ആശങ്കയിലാണ്.

More »

യുകെഐപി പ്രതിഷേധങ്ങള്‍ക്ക് വിലക്ക്; മാസ്‌ക് ധരിച്ചു മുസ്ലീം യുവാക്കളുടെ മറുപ്രതിഷേധം
ഈസ്റ്റ് ലണ്ടന്‍ കലുഷിതമാക്കി യുകെഐപി നടത്താനിരുന്ന തീവ്ര വലതു പ്രതിഷേധങ്ങള്‍ക്ക് പോലീസ് വിലക്ക്. ഈസ്റ്റ് ലണ്ടന്‍ തിരികെ പിടിക്കുമെന്ന് ആഹ്വാനം ചെയ്ത് നടത്താനിരുന്ന പ്രതിഷേധ മാര്‍ച്ചിന് പോലീസ് അനുമതി നിഷേധിക്കുകയായിരുന്നു. അതേസമയം തങ്ങളുടെ സമൂഹത്തെ സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ച് മുഖംമൂടി അണിഞ്ഞ മുസ്ലീം യുവാക്കള്‍ തെരുവുകളില്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. കറുത്ത വസ്ത്രത്തില്‍ മുഖം മറച്ച് എത്തിയ മുസ്ലീങ്ങള്‍ ബംഗ്ലാദേശ്, പലസ്തീന്‍ പതാകകളും കൈയിലേന്തിയിരുന്നു. യുകെഐപി മാര്‍ച്ച് നടത്താന്‍ ഉദ്ദേശിച്ച സ്ഥലങ്ങളിലാണ് ബംഗ്ലാദേശി മുസ്ലീം പുരുഷന്‍മാര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. തീവ്രവലത് പ്രതിഷേധക്കാര്‍ എത്തിയാല്‍ ഉറച്ച് നില്‍ക്കുമെന്നാണ് വൈറ്റ്ചാപ്പലില്‍ ഒരു പ്രതിഷേധക്കാരന്‍ പ്രഖ്യാപിച്ചത്. 'അവര്‍ ഇസ്ലാമിനെയാണ് ലക്ഷ്യം വെയ്ക്കുന്നത്', ഇവര്‍ മൈക്രോഫോണില്‍ പറഞ്ഞു. 'നമ്മുടെ

More »

5 വര്‍ഷത്തെ നിരോധനം നീക്കി; പാക് എയര്‍ലൈന്‍സ് യുകെയിലും യൂറോപ്പിലും പറന്നു തുടങ്ങി
നീണ്ട അഞ്ച് വര്‍ഷക്കാലത്തെ നിരോധനം നീക്കിയതോടെ പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് (പി ഐ എ) യു കെയിലേക്ക് വീണ്ടും സര്‍വ്വീസ് ആരംഭിച്ചു. വ്യാജ പൈലറ്റ് ലൈസന്‍സുമായി ബന്ധപ്പെട്ട ഒരു തട്ടിപ്പിന്റെ വെളിച്ചത്തില്‍ നടപ്പിലാക്കിയ നിരോധനം ശനിയാഴ്ച മുതലാണ് പിന്‍വലിച്ചത്. കറാച്ചിയില്‍ നടന്ന ഒരു വിമാനാപകടത്തില്‍ നൂറോളം പേര്‍ മരിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ വിമാനത്തിലെ പൈലറ്റിന്റെ ലൈസന്‍സ് വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് യു കെയും യൂറോപ്യന്‍ യൂണിയനും 2020-ല്‍ പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ സര്‍വ്വീസുകള്‍ നിര്‍ത്തിച്ചിരുന്നു. നീണ്ട സെക്യൂരിറ്റി ഓഡിറ്റുകള്‍ക്ക് ശേഷം 2024 നവംബറില്‍ യൂറോപ്യന്‍ യൂണിയന്‍ പി ഐ എ യ്ക്ക് യൂറോപ്പിലേക്ക് സര്‍വ്വീസ് നടത്താന്‍ അനുമതി നല്‍കിയിരുന്നു. ഈ വര്‍ഷം ജനുവരി മുതല്‍ സര്‍വ്വീസ് പുനരാരംഭിക്കാനായിരുന്നു അനുമതിനല്‍കിയത്.

More »

റീവ്‌സിന്റെ നികുതിപദ്ധതികള്‍ ഭക്ഷ്യവിലക്കയറ്റത്തിലേക്ക് നയിക്കും; ജീവിതച്ചെലവുകള്‍ കുതിച്ചുയരുമെന്ന് സൂപ്പര്‍മാര്‍ക്കറ്റുകള്‍
നികുതി വരുമാനം കണ്ടെത്തി ഖജനാവില്‍ പണമെത്തിക്കുന്നതിനായുള്ള ഗവേഷണത്തിലാണ് ചാന്‍സലര്‍ റേച്ചല്‍ റീവ്സ്. ജനജീവിതം അല്‍പ്പം ദുരിതത്തിലായാലും നികുതി വരുമാനം കണ്ടെത്തുകയാണ് ലക്‌ഷ്യം. എന്നാല്‍ രാജ്യത്ത് ഭക്ഷ്യവിലക്കയറ്റം സൃഷ്ടിക്കാനാണ് ചാന്‍സലറുടെ നികുതി വര്‍ദ്ധന പദ്ധതികള്‍ സഹായിക്കുകയെന്ന് സൂപ്പര്‍മാര്‍ക്കറ്റുകള്‍ മുന്നറിയിപ്പ് നല്‍കുന്നു. രാജ്യത്തെ ഒന്‍പത് സുപ്രധാന ഗ്രോസര്‍മാരാണ് ചെലവ് സമ്മര്‍ദങ്ങള്‍ ഉയരുന്നത് ഗ്രോസറി വിലകള്‍ ഉയരുന്നതില്‍ കലാശിക്കുമെന്ന് ചൂണ്ടിക്കാണിച്ച് ചാന്‍സലര്‍ക്ക് കത്തയച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഈ സമ്മര്‍ദം വര്‍ദ്ധിക്കുകയാണ്. ഇത് കൂടുതല്‍ ഉയരുമെന്നാണ് കരുതുന്നത്, ചാന്‍സലര്‍ക്ക് അയച്ച കത്തില്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ അറിയിച്ചു. ലക്ഷക്കണക്കിന് സാധാരണക്കാരായ ജനങ്ങള്‍ ജീവിതച്ചെലവ് പ്രതിസന്ധി നേരിടുന്ന വിഷയം കൂടിയാണിതെന്ന് ഇവര്‍ കത്തില്‍

More »

100 വര്‍ഷം കൂടെനിന്ന ഉറച്ച സീറ്റില്‍ ലേബര്‍ മൂന്നാമത്; പ്രാദേശിക പാര്‍ട്ടി ഒന്നാമതും റിഫോം യുകെ രണ്ടാമതും
ലേബര്‍ ഗവണ്‍മെന്റിന്റെ സ്ഥിതി വളരെ മോശമാണെന്ന മുന്നറിയിപ്പുകള്‍ ശരിവച്ചു വെയില്‍സ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രാദേശിക പാര്‍ട്ടി വിജയിച്ചു. റിഫോം യുകെ വിജയിക്കാതിരിക്കാന്‍ വോട്ടു മറിയ്ക്ക നടന്നതുകൊണ്ടു മാത്രമാണ് അവര്‍ വിജയിക്കാതിരുന്നത്. നൂറ് വര്‍ഷത്തോളം ഉറച്ച സീറ്റായി ലേബറിനൊപ്പം നിന്ന കെയര്‍ഫിലിയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ പ്ലെയ്ഡ് സിമുറു നാഷണലിസ്റ്റുകളെ വിജയിപ്പിച്ചാണ് വോട്ടര്‍മാര്‍ ഷോക്ക് ട്രീറ്റ്‌മെന്റ് സമ്മാനിച്ചത്. ഈ തോല്‍വി നിരാശാജനകമാണെന്ന് സമ്മതിച്ച സ്റ്റാര്‍മര്‍, ഇനിയും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടി വരുമെന്നും വ്യക്തമാക്കി. റിഫോം യുകെയുടെ വിജയം തടയാന്‍ ഒരു വിഭാഗം വോട്ടര്‍മാര്‍ തന്ത്രപരമായി വോട്ട് മറിച്ചതാണ് പ്ലെയ്ഡ് സിമുറുവിന് ജയം സമ്മാനിച്ചത്. വെയില്‍സ് നാഷണലിസ്റ്റുകള്‍ 47 ശതമാനം വോട്ട് നേടിയപ്പോള്‍ നിഗല്‍ ഫരാഗിന്റെ പാര്‍ട്ടി 36 ശതമാനം വോട്ട്

More »

14 കാരിയെ പീഡിപ്പിച്ചതിന് ജയിലിലാക്കിയ പ്രതിയെ നാടുകടത്താനിരിക്കെ തുറന്നു വിട്ടു, അബദ്ധം പിണഞ്ഞ പൊലീസ് നെട്ടോട്ടത്തില്‍
ലണ്ടനില്‍ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം ശക്തമാകാന്‍ കാരണമായ പീഡനക്കേസിലെ പ്രതിയെ നാടുകടത്താനിരിക്കെ തുറന്നു വിട്ടു. അബദ്ധം പിണഞ്ഞ പൊലീസും സര്‍ക്കാരും നാണക്കേടിലായി. 14കാരിയെ ലൈംഗീകമായി ആക്രമിച്ച ഹാഡുഷ് കെബാടു എന്ന 41കാരനെ ചെംസ്ഫോര്‍ഡേ ജയിലില്‍ നിന്നും നാടുകടത്തുന്നതിനായി ഒരു ഇമിഗ്രേഷന്‍ റിമൂവല്‍ സെന്ററിലേക്കാണ് ഇന്നലെ മാറ്റിയത്. ചെറുയാനത്തില്‍ ചാനല്‍ കടന്ന് അനധികൃതമായി യുകെയില്‍ എത്തിയ ഇയാള്‍, റിമൂവല്‍ സെന്ററിലേക്ക് മാറ്റുന്നതിനിടയില്‍ എങ്ങനെയോ പോലീസിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു വെള്ളിയാഴ്ച ഉച്ചക്ക് പന്ത്രണ്ടേ മുക്കാലോടെ ഇയാള്‍ ചെംസ്ഫോര്‍ഡ് സ്റ്റേഷനില്‍ നിന്നും ട്രെയിന്‍ കയറിയതായി അറിവ് ലഭിച്ചു. ലിവര്‍പൂളിലേക്കാണ് യാത്രയെങ്കിലും ട്രെയ്‌ന് ഷെഫീല്‍ഡിലും സ്റ്റഫോര്‍ഡിലും സ്‌റ്റോപ്പുണ്ട്. സംഭവം വലിയ പിഴവെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ സമ്മതിച്ചു. പ്രതിയെ പൊലീസ്

More »

വിന്റര്‍ ടൈം ആരംഭിക്കുന്നു; ക്ലോക്ക് ഒരു മണിക്കൂര്‍ പിന്നോട്ട് വച്ച് കിടന്നുറങ്ങുക
ലണ്ടന്‍ : ബ്രിട്ടീഷ് വിന്റര്‍ ടൈം ഞായറാഴ്ച പുലര്‍ച്ചെ ആരംഭിക്കുന്നതിനാല്‍ ഇന്ന് രാത്രി കിടക്കും മുമ്പ് ക്ലോക്ക് ഒരു മണിക്കൂര്‍ പിന്നോട്ടാക്കി വച്ച് കിടന്നുറങ്ങുക. രാവിലെ ഒരു മണിക്കൂര്‍ കൂടുതല്‍ ലഭിക്കുകയും ചെയ്യും. സ്മാര്‍ട്ട് ഫോണുകളിലും ഡിജിറ്റര്‍ ഗാഡ്ജറ്റുകളിലും എല്ലാം സമയം തനിയെ മാറും. ഇനി തണുപ്പേറിയ രാത്രികളാണ് ബ്രിട്ടീഷുകാരെ കാത്തിരിക്കുന്നത്. എല്ലാവര്‍ഷവും ഒക്ടോബര്‍ അവസാന ആഴ്ചയിലെ ശനിയാഴ്ച രാത്രിയാണ് സമയം പിറകോട്ട് മാറുന്നത്. അതുപോലെ തന്നെ സമ്മര്‍ ടൈമിലേക്ക് മാറി പകലിന് ഒരു മണിക്കൂര്‍ സമയം കൂടുന്നത് മാര്‍ച്ച് അവസാന ആഴ്ചയിലെ ശനിയാഴ്ച രാത്രിയും. 'സ്പ്രിംങ് ഫോര്‍വേഡ്, ഫാള്‍ ബാക്ക്'എന്ന പ്രയോഗത്തിലൂടെയാണ് ഇംഗ്ലണ്ടില്‍ ഈ സയമമാറ്റം ആളുകള്‍ ഓര്‍ത്തുവയ്ക്കുന്നത്. പകല്‍ വെളിച്ചം നേരത്തെയെത്തുന്നതു പ്രയോജനപ്പെടുത്താനും വൈകിട്ട് ഇരുട്ട് വീഴും മുമ്പ് ജോലി കഴിഞ്ഞ് തിരിച്ചെത്തുന്നതും ലക്ഷ്യമിട്ടാണ്

More »

ഇന്‍കം ടാക്‌സില്‍ തൊടാന്‍ റീവ്‌സ്; പ്രകടനപത്രികയ്ക്ക് വിരുദ്ധം
ധനക്കമ്മി പരിഹരിക്കുന്നതിനായി പ്രകടനപത്രികയിലെ വാഗ്ദാനം ലംഘിക്കാന്‍ ആലോചിച്ച് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്. ഇന്‍കം ടാക്സ് ബേസിക് റേറ്റില്‍ 1 പെന്‍സ് കൂട്ടിച്ചേര്‍ക്കാന്‍ ട്രഷറി തലപുകയ്ക്കുകയാണ്. ബജറ്റില്‍ 30 ബില്ല്യണ്‍ പൗണ്ടിന്റെ കമ്മി നേരിടുന്നസാഹചര്യത്തിലാണ് ഇന്‍കം ടാക്‌സില്‍ കൈവെയ്ക്കാന്‍ റീവ്‌സ് നിര്‍ബന്ധിതമാകുന്നത്. പാര്‍ട്ടിയുടെ പ്രധാന പ്രകടനപത്രികാ വാഗ്ദാനം ആയത് കൊണ്ട് തന്നെ ഇത് ലംഘിക്കാന്‍ ഏറെ ചര്‍ച്ചകള്‍ ആവശ്യമായി വരും. സജീവമായി ചര്‍ച്ചകള്‍ നടക്കുന്നുവെന്നാണ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട്. ഇന്‍കം ടാക്‌സ് വര്‍ദ്ധന മാത്രമാണ് റീവ്‌സ് ഉദ്ദേശിക്കുന്ന തരത്തില്‍ പണം കണ്ടെത്താന്‍ സഹായിക്കുന്ന പോംവഴിയെന്നാണ് ട്രഷറിയിലെയും, നം.10-ലെയും ചില ഉപദേശകര്‍ വിശ്വസിക്കുന്നത്. ഇത് നടപ്പാക്കിയാല്‍ പിന്നീട് നികുതി വര്‍ദ്ധനവുകള്‍ ആവശ്യമായി വരില്ലെന്നാണ് ഇവരുടെ ന്യായം. എന്നാല്‍ കഴിഞ്ഞ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions