യു.കെ.വാര്‍ത്തകള്‍

മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറച്ച് നേഷന്‍വൈഡ്; രണ്ട് വര്‍ഷത്തെ ഡീല്‍ ഏറ്റവും ലാഭകരം
മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വെട്ടിക്കുറച്ച് ബ്രിട്ടനിലെ ഏറ്റവും വലിയ ബില്‍ഡിംഗ് സൊസൈറ്റിയായ നേഷന്‍വൈഡ്. വിപണിയിലെ ഏറ്റവും ലാഭകരമായ ഫിക്‌സഡ് ഡീലുകളാണ് ഇതുവഴി ലഭ്യമാകുന്നത്. തങ്ങളുടെ പല പ്രൊഡക്ടുകളുടെ നിരക്കുകളാണ് നേഷന്‍വൈഡ് ഇപ്പോള്‍ വെട്ടിക്കുറച്ചിരിക്കുന്നത്. 40 ശതമാനം ഡെപ്പോസിറ്റില്‍ വീട് മാറുന്നവര്‍ക്കുള്ള രണ്ട് വര്‍ഷത്തെ ഫിക്‌സഡും ഇതില്‍ ഉള്‍പ്പെടുന്നു. 4.5 ശതമാനത്തില്‍ നിന്നും 4.35 ശതമാനത്തിലേക്ക് നിരക്ക് കുറച്ചതോടെ രണ്ട് വര്‍ഷത്തെ ഏറ്റവും ലാഭകരമായ ഡീല്‍ നേഷന്‍വൈഡിന്റേതായി മാറി. എന്നാല്‍ ഇതിന് 1499 പൗണ്ടിന്റെ വന്‍ ഫീസ് ഒപ്പമുണ്ട്. ഇതിന് പുറമെ അഞ്ച് വര്‍ഷത്തെ ഫിക്‌സഡ് നിരക്കും ലാഭകരമാക്കി മാറ്റിയിട്ടുണ്ട്. 4.99 ശതമാനത്തിലാണ് 5 വര്‍ഷത്തെ ഡീല്‍ ലഭിക്കുക. എതിരാളികളായ എച്ച്എസ്ബിസിയും സമാനമായ ഡീല്‍ ഓഫര്‍ ചെയ്യുന്നുണ്ട്. 40 ശതമാനം ഡെപ്പോസിറ്റുമായി പുതിയ വീട് വാങ്ങുന്നവര്‍ക്കാണ് ഈ ഡീല്‍. 999

More »

കീര്‍ സ്റ്റാര്‍മറുടെ രാജി ആവശ്യപ്പെട്ട് 72 എംപിമാര്‍ രംഗത്ത്; നേതൃമാറ്റം ആവശ്യപ്പെട്ട് കൂടുതല്‍ പേര്‍ രംഗത്ത്
കൗണ്‍സില്‍ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിനെതിരെ ലേബര്‍ പാര്‍ട്ടിക്കുള്ളില്‍ പോര് കനക്കുകയാണ്. ആഭ്യന്തര സെക്രട്ടറി ഷബാന മഹ്‌മൂദ് ഉള്‍പ്പെടെ നേതാക്കള്‍ രാജിവയ്ക്കുന്നതിന്റെ സമയക്രമം അറിയിക്കണമെന്നാവശ്യപ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ട്. പാര്‍ട്ടിയിലെയും കാബിനറ്റിലെയും ഭിന്നത ഇതോടെ പുറത്തുവന്നിരിക്കുകയാണ്. എന്നാല്‍ മന്ത്രിസഭയിലെ ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണ സ്റ്റാര്‍മറിന് ഉണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ഏതായാലും 72 എംപിമാര്‍ ഇക്കാര്യം ആഴശ്യപ്പെട്ടെന്നത് കീര്‍ സ്റ്റാര്‍മറിന്റെ രാജിയ്ക്കുള്ള സമ്മര്‍ദ്ദത്തിന്റെ തെളിവാണ്. ഇംഗ്ലണ്ടിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിയ്ക്ക് കനത്ത തിരിച്ചടി നേരിട്ടതോടെയാണ് രാജി ആവശ്യം ശക്തമായത്. 1500 കൗണ്‍സിലര്‍ സീറ്റുകള്‍ പാര്‍ട്ടിയ്ക്ക് നഷ്ടമായി. റിഫോം ഗ്രീന്‍സ് പാര്‍ട്ടികളുടെ മുന്നേറ്റമാണ്

More »

ലണ്ടനില്‍ മലയാളി ചാര്‍ട്ടേഡ് അക്കൗണ്ടന്റ് കുഴഞ്ഞുവീണ് മരിച്ചു; അബര്‍ഡീനില്‍ മലയാളി യുവാവ് കാന്‍സറിന് കീഴടങ്ങി
യുകെമലയാളികളെ തേടി തുടരെ രണ്ടു മരണങ്ങള്‍ കൂടി. ലണ്ടനിലെ ഹാറോവില്‍ താമസിക്കുന്ന മലയാളി ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ആയ ജോര്‍ജി ആംബ്രയില്‍ മാത്യു(47) ആണ് ഇന്നലെ രാവിലെ നടക്കാന്‍ ഇറങ്ങവേ കുഴഞ്ഞു വീണു മരിച്ചത്. വഴി യാത്രക്കാര്‍ ഉടനെ ആംബുലന്‍സ് വിളിച്ചു ജോര്‍ജിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിപുലമായ സൗഹൃദവലയവും സമൂഹബന്ധങ്ങളും സൂക്ഷിച്ചു പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു ജോര്‍ജി. ലണ്ടനിലെ ഈസ്റ്റ് ഏരിയ പ്രയര്‍ ഗ്രൂപ്പിലെ സജീവാംഗമായിരുന്നു. ഹാറോവിലെ റെജന്റ്സ് പ്ലേസ്, ലൗട്ടണിലായിരുന്നു താമസം. കേരളത്തില്‍ ആലപ്പുഴ തലവടി ആണ് ജോര്‍ജിയുടെ സ്വദേശം. ഭാര്യ റെന്‍ജു, മകള്‍ കാരന്‍ എന്നിവരടങ്ങുന്നതാണ് കുടുംബം. സംസ്കാര ചടങ്ങുകളെ കുറിച്ചുള്ള അന്തിമ തീരുമാനം കുടുംബം പിന്നീട് അറിയിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. അബര്‍ഡീനില്‍ മലയാളി യുവാവ് കാന്‍സറിനോട് പോരാടി കീഴടങ്ങിയത്

More »

ഹാന്റാവൈറസ് ഭീഷണി; മാഞ്ചസ്റ്ററിലെത്തിച്ച ബ്രിട്ടീഷ് യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റി
ഡച്ച് ക്രൂയിസ് കപ്പലായ എച്ച്‌വി ഹോണ്ടിയസില്‍ ഹാന്റാവൈറസ് പടര്‍ന്നു പിടിച്ചതിനെ തുടര്‍ന്ന് ഒഴിപ്പിച്ച 20 ബ്രിട്ടീഷ് പൗരന്മാരെ പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തില്‍ മാഞ്ചസ്റ്ററില്‍ എത്തിച്ചു. ടെനെറിഫില്‍ നിന്ന് എത്തിയ ഇവരെ മെഴ്‌സിസൈഡിലെ ആരോ പാര്‍ക്ക് ആശുപത്രിയില്‍ 72 മണിക്കൂര്‍ നിരീക്ഷണത്തിനും ഐസൊലേഷനുമായി പ്രവേശിപ്പിച്ചു. പൊതുജനങ്ങള്‍ക്ക് ഭീഷണി വളരെ കുറവാണെന്ന് യുകെ ആരോഗ്യ സുരക്ഷാ ഏജന്‍സിയും പ്രതിരോധ മന്ത്രാലയവും അറിയിച്ചു. യാത്രക്കാരില്‍ ആര്‍ക്കും ഇതുവരെ രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഹാന്റാവൈറസ് ബാധയുമായി ബന്ധപ്പെട്ട് ഇതുവരെ മൂന്ന് പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ച ആറു കേസുകളില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാരും ഉള്‍പ്പെടുന്നുണ്ട് . ഇവര്‍ നെതര്‍ലന്‍ഡ്സിലും ദക്ഷിണാഫ്രിക്കയിലും ചികിത്സയിലാണ്. എലികളിലൂടെ പകരുന്ന വൈറസുകളുടെ കൂട്ടമായ ഹാന്റാവൈറസിന്റെ

More »

ഡാര്‍ബിയില്‍ നിന്നും പാരിസിലേക്ക് അവധിക്കാല യാത്രയ്ക്കു പോയ മലയാളി യുവാവിന് ദാരുണാന്ത്യം
ഡാര്‍ബിയില്‍ നിന്നും പാരിസിലേക്ക് അവധിക്കാല യാത്രയ്ക്കു വാനില്‍ പോയ സംഘത്തിലെ മലയാളി യുവാവിന് ദാരുണാന്ത്യം. വേനല്‍ അവധി ആഘോഷിക്കാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം പാരിസിലേക്ക് പോയ അങ്കമാലി സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചതിന്റെ ഞെട്ടലിലാണ് യുകെയിലെ മലയാളി സമൂഹം. ഡാര്‍ബിയില്‍ താമസിച്ചിരുന്ന ജീസ് ജോസാണ് പാരിസില്‍ മരിച്ചത്. ഡാര്‍ബിയില്‍ നിന്ന് വാടക വാനില്‍ ആറംഗസംഘമായി യാത്രതിരിച്ച സംഘത്തിനൊപ്പമുണ്ടായിരുന്ന ജീസിന് വെള്ളിയാഴ്ച രാത്രി അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അഞ്ചുവര്‍ഷം മുന്‍പാണ് ജീസ് കുടുംബസമേതം യുകെയിലെത്തിയത്. കെയര്‍ വിസയില്‍ എത്തിയ കുടുംബം ജീവിതം കരുപ്പിടിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപ്രതീക്ഷിത ദുരന്തം സംഭവിച്ചത്. ഭാര്യ ജോയ്‌സി സെബാസ്റ്റ്യന്‍ ഗര്‍ഭിണിയാണ്. 12 വയസ്സും രണ്ട് വയസ്സുമുള്ള രണ്ടു

More »

സൗത്ത് കേംബ്രിജ്‌ഷെയര്‍ കൗണ്‍സിലിലേക്ക് മലയാളിയുടെ ചരിത്രവിജയം
സൗത്ത് കേംബ്രിജ്‌ഷെയര്‍ ഡിസ്ട്രിക്റ്റ് കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മലയാളിയായ ജിയോ സെബാസ്റ്റ്യന്‍ ചരിത്രവിജയം നേടി. ഹിസ്റ്റണ്‍ ആന്‍ഡ് ഇംപിങ്ടന്‍ വാര്‍ഡില്‍ നിന്ന് ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായാണ് ജിയോ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. ഈ കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ വംശജനെന്ന നേട്ടവും ഇതോടെ ജിയോ സ്വന്തമാക്കി. കൊച്ചി പാലാരിവട്ടം സ്വദേശിയായ ജിയോ, കാലടി ശ്രീ ശങ്കര കോളജില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം ഗുല്‍ബര്‍ഗയില്‍ നിന്ന് നിയമബിരുദം നേടി. 2002-ലാണ് അദ്ദേഹം യുകെയിലെ കേംബ്രിജിലേക്ക് കുടിയേറിയത്. ആരോഗ്യമേഖലയിലും യുകെ ജയില്‌സേവന വകുപ്പിലും പ്രവര്‍ത്തിച്ചിട്ടുള്ള ജിയോ, മികച്ച സാമൂഹ്യപ്രവര്‍ത്തകനായും അറിയപ്പെടുന്നു. നഴ്‌സുമാരുടെ എന്‍എംസി രജിസ്‌ട്രേഷന്‍ വിഷയത്തില്‍ നടത്തിയ പ്രചാരണ പ്രവര്‍ത്തനത്തില്‍ 42,000ത്തിലധികം ആളുകള്‍

More »

റിഫോം തരംഗത്തില്‍ ജയിച്ചത് ഒന്‍പത് മലയാളി സ്ഥാനാര്‍ഥികള്‍ മാത്രം
റിഫോം പാര്‍ട്ടിയുടെ ശക്തമായ മുന്നേറ്റം ഇംഗ്ലണ്ടിലെയും വെയില്‍ സിലെയും പ്രാദേശിക തിരഞ്ഞെടുപ്പില്‍ മത്സരിച്ച മലയാളികള്‍ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ വംശജര്‍ക്കു വലിയ തിരിച്ചടിയായി. വര്‍ഷങ്ങളായി കുടിയേറ്റക്കാര്‍ കൂടുതലുള്ള കൗണ്‍സിലുകളില്‍ മേയര്‍ പദവിയും കൗണ്‍സിലര്‍ സ്ഥാനങ്ങളും അലങ്കരിച്ചിരുന്ന നിരവധി ഏഷ്യന്‍ വംശജര്‍ ഇത്തവണ പരാജയപ്പെട്ടു. കുടിയേറ്റ വിരുദ്ധ വികാരത്തെ അനുകൂലിച്ചുള്ള വോട്ടിംഗ് ശക്തമായപ്പോള്‍, അതിനൊപ്പം നിന്ന ചില ഏഷ്യന്‍ സ്ഥാനാര്‍ഥികള്‍ മാത്രമാണ് വിജയിച്ചത്. ബാസില്‍ഡണില്‍ റിഫോം പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ച മലയാളിയായ ജോസ് കാറ്റാടി വിജയിച്ചവരില്‍ ശ്രദ്ധേയനായി. ലേബര്‍, കണ്‍സര്‍വേറ്റീവ് പാര്‍ട്ടികളുടെ ടിക്കറ്റുകളില്‍ നൂറുകണക്കിന് ഏഷ്യന്‍ വംശജരാണ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ലേബറിന്റെ ശക്തികേന്ദ്രമായ ക്രോയിഡോണ്‍ പോലുള്ള കൗണ്‍സിലുകളിലും റിഫോം പാര്‍ട്ടിയാണ് ഏറ്റവും വലിയ

More »

തിരഞ്ഞെടുപ്പിലെ തിരിച്ചടി: കീര്‍ സ്റ്റാര്‍മറിനെതിരെ തുറന്ന പോര്; നേതൃമത്സരത്തിന് നേതാക്കള്‍
ഇംഗ്ലണ്ടിലുടനീളമുള്ള പ്രാദേശിക തിരഞ്ഞെടുപ്പുകളില്‍ ലേബര്‍ പാര്‍ട്ടിക്ക് നേരിട്ട കനത്ത തിരിച്ചടിക്ക് പിന്നാലെ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിനെതിരെ തുറന്ന പോര് ശക്തം. ലേബര്‍ പാര്‍ട്ടിയിലെ മുന്‍ മന്ത്രി കാതറിന്‍ വെസ്റ്റ്, മന്ത്രിസഭ സ്റ്റാര്‍മറിനെതിരെ നടപടി സ്വീകരിക്കാത്ത പക്ഷം തിങ്കളാഴ്ച ഔദ്യോഗികമായി നേതൃമത്സരത്തിന് താന്‍ രംഗത്തിറങ്ങുമെന്ന് പ്രഖ്യാപിച്ചു. വടക്കന്‍ ലണ്ടനിലെ ഹോണ്‍സി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കാതറിന്‍ വെസ്റ്റ് ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഈ പ്രഖ്യാപനം നടത്തിയത്. ഇതോടെ ഏഞ്ചല റെയ്നര്‍, വെസ് സ്ട്രീറ്റിങ് തുടങ്ങിയ പ്രമുഖ നേതാക്കള്‍ക്ക് നിലപാട് വ്യക്തമാക്കേണ്ട സാഹചര്യമുണ്ടായിരിക്കുകയാണ്. നേതൃത്വ തിരഞ്ഞെടുപ്പിന് ആവശ്യമായ 81 എംപിമാരുടെ പിന്തുണയില്‍ നിന്നും ഏറെ അകലെയല്ലെന്നും തനിക്ക് ഇതിനകം 10 എംപിമാരുടെ പിന്തുണ ലഭിച്ചിട്ടുണ്ടെന്ന് വെസ്റ്റ് വ്യക്തമാക്കി. 'കാബിനറ്റ്

More »

നോട്ടിംഗ്ഹാംഷെയറില്‍ കാര്‍ ഇടിച്ച് 5പേര്‍ക്ക് പരിക്കേറ്റ സംഭവം; കൊലപാതകശ്രമത്തിന് ഒരാള്‍ അറസ്റ്റില്‍
ഇംഗ്ലണ്ടിലെ നോട്ടിംഗ്ഹാംഷെയറിലെ ആര്‍ണോള്‍ഡ് ടൗണ്‍ സെന്ററില്‍ കാര്‍ ഇടിച്ച് അഞ്ചുപേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ പ്രതിയ്‌ക്കെതിരെ കൊലപാതകശ്രമത്തിന് പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച പുലര്‍ച്ചെ 1.10ഓടെയായിരുന്നു സംഭവം. പരിക്കേറ്റവരില്‍ ഒരാളുടെ നില അതീവ ഗുരുതരമാണെന്നും അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണെന്നും നോട്ടിംഗ്ഹാംഷെയര്‍ പൊലീസ് അറിയിച്ചു. മറ്റ് നാല് പേരുടെ പരിക്ക് ഗുരുതരമല്ല. സംഭവത്തിന് തൊട്ടുമുമ്പ് ടൗണ്‍ സെന്ററില്‍ ഉണ്ടായ തര്‍ക്കത്തിന് പിന്നാലെ കാര്‍ മനപ്പൂര്‍വ്വം സംഘത്തിലേക്ക് ഓടിച്ചുകയറ്റിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് 40കാരനായ ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കാര്‍ ഉപേക്ഷിച്ച് ഡ്രൈവര്‍ കടന്നുകളഞ്ഞെങ്കിലും പിന്നീട് ഇയാളെ പിടികൂടി സംഭവത്തില്‍ ഭീകരവിരുദ്ധ വിഭാഗം അന്വേഷണം നടത്തുന്നില്ലെന്നും പൊതുജനങ്ങള്‍ക്ക് നിലവില്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions