യു.കെ.വാര്‍ത്തകള്‍

മടിപിടിച്ച പുരുഷന്‍മാരെ ജോലിയില്‍ എത്തിക്കാന്‍ ബെനഫിറ്റുകള്‍ വെട്ടിക്കുറയ്ക്കണമെന്ന്
പണിയെടുക്കാത്ത മടിപിടിച്ച പുരുഷന്‍മാരെ ജോലിയില്‍ എത്തിക്കാന്‍ യുകെയ്ക്ക് ഉപദേശവുമായി ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട്. ജോലി ചെയ്യാതെ മടിപിടിച്ച് വീട്ടിലിരുന്നാലും ഏതെങ്കിലും തരത്തിലുള്ള ബെനഫിറ്റുകള്‍ ലഭിക്കുമെന്നത് മാറ്റണമെന്നാണ് നിര്‍ദ്ദേശം. ജോലി ചെയ്യാതിരിക്കുന്ന ലക്ഷക്കണക്കിന് വരുന്ന പുരുഷന്‍മാരെ രംഗത്തിറക്കാന്‍ നികുതിയും, ബെനഫിറ്റുകളും വെട്ടിക്കുറയ്ക്കാനാണ് ഐഎംഎഫ് ആവശ്യപ്പെടുന്നത്. ഇതുവഴി തൊഴില്‍ ഇല്ലെന്ന പ്രതിസന്ധി ഒഴിവാക്കാന്‍ കഴിയുമെന്നും മുന്‍നിര സാമ്പത്തിക ബുദ്ധികേന്ദ്രം ഉപദേശിക്കുന്നു. കൂടുതല്‍ ആളുകളെ ജോലിക്ക് എത്തിക്കാനും, വളര്‍ച്ച ത്വരിതപ്പെടുത്താനും അടിയന്തര നയങ്ങള്‍ ആവശ്യമാണെന്ന് ഐഎംഎഫ് വിമര്‍ശനാത്മകമായ റിപ്പോര്‍ട്ടില്‍ പറയുന്നു. തൊഴില്‍ ഇല്ലാതിരുന്നിട്ടും, യാതൊരു ജോലിക്കുമായും പരിശ്രമിക്കാത്ത ബ്രിട്ടീഷുകാരുടെ എണ്ണം കഴിഞ്ഞ മാസം 9.25 മില്ല്യണ്‍ റെക്കോര്‍ഡില്‍

More »

ഷോപ്പുകളിലെ ജീവനക്കാരുമായി വഴക്കിട്ടാല്‍ ആറ് മാസം വരെ ജയില്‍
യുകെയിലെ ഷോപ്പുകളിലെ ജീവനക്കാരുമായി അനാവശ്യ തര്‍ക്കത്തിനോ അടിപിടിക്കോ മുതിര്‍ന്നാല്‍ ആറ് മാസം വരെ ജയില്‍ശിക്ഷ അനുഭവിക്കേണ്ട നിയമം പ്രാബല്യത്തില്‍ വരുന്നു. ഷോപ്പ് ജീവനക്കാര്‍ ആക്രമിക്കപ്പെടുന്നതിനെതിരെ സര്‍ക്കാര്‍ പുതിയ നിയമത്തിന് രൂപം കൊടുക്കുകയാണ്. സംഘടിത ക്രിമിനല്‍ സംഘങ്ങളായാലും, തുടരെ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരായാലും, ഷോപ്പുകളില്‍ നിന്നും മോഷണം നടത്തിയോ, ജീവനക്കാരെ ആക്രമിച്ചോ ശിക്ഷയില്ലാതെ രക്ഷപ്പെടില്ലെന്ന സന്ദേശം നല്‍കുകയാണ് ഇതുവഴി. പുതിയ നിയമം അനുസരിച്ച് ആറ് മാസം വരെ തടവോ അതല്ലെങ്കില്‍ അപരിമിതമായ തുകയുടെ പിഴയോ ആയിരിക്കും ശിക്ഷ. പൊതുജനങ്ങള്‍ക്ക് നേരെ അക്രമങ്ങള്‍ നടത്തുന്നതിന് നല്‍കുന്ന ശിക്ഷക്ക് സമാനമായ ശിക്ഷയാണ് കടകളില്‍ കയറി അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും മോഷ്ടിക്കുന്നതിനും ലഭിക്കുക. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍, ചില്ലറ വില്‍പന മേഖലയിലെ ജീവനക്കാര്‍ക്ക് നേരെയുള്ള

More »

പ്രകൃതിദുരന്തങ്ങളും കാലാവസ്ഥ വ്യതിയാനവും വിളവെടുപ്പിനു തിരിച്ചടി; യുകെയില്‍ ഭക്ഷ്യക്ഷാമത്തിന് സാധ്യത
പ്രകൃതിദുരന്തങ്ങളും കാലാവസ്ഥ വ്യതിയാനവും മൂലം യുകെയില്‍ രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും മോശം വിളവെടുപ്പ്. ഇത് ഭക്ഷ്യക്ഷാമത്തിനും ഭക്ഷ്യ വിലക്കയറ്റത്തിനും വഴിവയ്ക്കുമെന്ന മുന്നറിയിപ്പുകള്‍ വരുന്നുണ്ട്. തുടര്‍ച്ചയായുള്ള കനത്ത മഴ മൂലം ചില മേഖലകളിലെ കൃഷിയിടങ്ങളില്‍ വിളവെടുപ്പ് അസാധ്യമായത് രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ ഭക്ഷ്യ വസ്തുക്കളുടെ ദൗര്‍ബല്യത്തിന് വഴി തെളിക്കും എന്ന് അവര്‍ പറയുന്നു. അസാധാരണമായ അളവിലുള്ള മഴയും, 11 ഓളം ശക്തിയേറിയ കൊടുങ്കാറ്റുകളും വലിയൊരു ഭാഗം കൃഷിയിടങ്ങളെ വെള്ളത്തില്‍ മുക്കി. കഴിഞ്ഞ സെപ്റ്റംബറിനും, റെക്കോര്‍ഡ് ചെയ്യപ്പെട്ടതില്‍ ഏറ്റവുമധികം മഴ ലഭിച്ച 18 മാസങ്ങള്‍ക്കും ശേഷം ബ്രിട്ടന്റെ സ്ഥിതി ഇതാണ്. ഇപ്പോഴും കൊടുങ്കാറ്റും പേമാരിയും തുടരുന്നു. ഗോതമ്പിന്റെ ഉത്പാദനത്തില്‍ 15 ശതമാനം കുറവുണ്ടാകുമെന്നാണ് അഗ്രികള്‍ച്ചറല്‍ ആന്‍ഡ് ഹോര്‍ട്ടികള്‍ച്ചറല്‍

More »

എന്‍എച്ച്എസ് ലിംഗമാറ്റ നടപടിക്രമങ്ങള്‍ക്കെതിരെ സ്വതന്ത്ര റിവ്യൂ റിപ്പോര്‍ട്ട്
എന്‍എച്ച്എസ് ലിംഗമാറ്റ നടപടിക്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി സ്വതന്ത്ര റിവ്യൂ റിപ്പോര്‍ട്ട്. നാല് വര്‍ഷത്തെ അന്വേഷണങ്ങള്‍ക്കൊടുവിലാണ് എന്‍എച്ച്എസിലെ ലിംഗമാറ്റ ചികിത്സയെ കുറിച്ചുള്ള യഥാര്‍ത്ഥ ചിത്രം പുറത്ത് വന്നിരിക്കുന്നത്. കുട്ടികള്‍ക്കും, യുവാക്കള്‍ക്കും നല്‍കുന്ന ചികിത്സകളില്‍ വ്യക്തമായ പ്രശ്‌നങ്ങള്‍ കടന്നുകൂടിയിട്ടുണ്ടെന്നാണ് മുന്‍നിര കണ്‍സള്‍ട്ടന്റ് പീഡിയാട്രീഷ്യന്‍ ഹില്ലാരി ക്ലാസിന്റെ കണ്ടെത്തല്‍. എന്‍എച്ച്എസ് നല്‍കുന്ന ലിംഗമാറ്റ സേവനങ്ങളില്‍ കാതലായ മാറ്റമാണ് റിവ്യൂ ആവശ്യപ്പെടുന്നത്. ഡോ. കാസിന്റെ ഇടക്കാല റിപ്പോര്‍ട്ട് പുറത്തുവന്നതോടെ 2022 ഫെബ്രുവരിയില്‍ ഈ സേവനങ്ങള്‍ നല്‍കിവന്ന ലണ്ടനിലെ ടാവിസ്റ്റോക് & പോര്‍ട്മാന്‍ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് അടച്ചിരുന്നു. കുട്ടികള്‍ക്ക് സുരക്ഷിതമല്ലെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു നടപടി. കൂടാതെ കഴിഞ്ഞ മാസം

More »

ബ്രാഡ്‌ഫോര്‍ഡില്‍ 27 കാരിയെ കുത്തി കൊലപ്പെടുത്തിയ 25 കാരന്‍ പിടിയില്‍
കൈകുഞ്ഞിനൊപ്പം ഷോപ്പിങ് നടത്തവേ ബ്രാഡ്‌ഫോര്‍ഡില്‍ 27 കാരിയായ കുല്‍സുമ അക്തര്‍ എന്ന യുവതി കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന 25 കാരനായ യുവാവ് ഹബിബുര്‍ മാസും പിടിയില്‍ . കഴിഞ്ഞ ദിവസം യുവാവിന്റെ ചിത്രം പുറത്തുവിട്ടതോടെയാണ് അറസ്റ്റ് നടന്നത്. യുകെയില്‍ യൂണിവേഴ്‌സിറ്റി പഠനം പൂര്‍ത്തിയാക്കിയ ബംഗ്ലാദേശ് സ്വദേശിയാണ് ഹബിബുര്‍ മാസൂമെന്ന് വെസ്റ്റ് യോര്‍ക്ക്‌ഷെയര്‍ പൊലീസ് പറഞ്ഞു. ബെക്കിങ്ഹാംഷെയറിലെ എയില്‍സ്ബറിയില്‍ വച്ചായിരുന്നു അറസ്റ്റ്. പ്രതിയെ സഹായിച്ചുവെന്ന് സംശയിക്കുന്ന മറ്റൊരു യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യുവതിയുടെ അഞ്ച് മാസം പ്രായമായ കുഞ്ഞിന് അരികില്‍ തെരുവില്‍ കൊല്ലപ്പെട്ട നിലയിലാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്. പ്രതി കുഞ്ഞിന്റെ അച്ഛനാണെന്നും യുവതിയെ ആക്രമിച്ച കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ചയാളാണെന്നും

More »

യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി ഉഴവൂര്‍ സ്വദേശി കുഴഞ്ഞുവീണു മരിച്ചു
യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി ഉഴവൂര്‍ സ്വദേശിയും പ്രമുഖ ഫോട്ടോഗ്രാഫറുമായ അജോ ജോസഫ് (41) അന്തരിച്ചു. അജോയ്ക്ക് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല. പ്രഭാത ഭക്ഷണം കഴിക്കവേ പെട്ടെന്ന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഫോണ്‍ ചെയ്തിട്ട് മറുപടിയില്ലാത്തതിനാല്‍ അടുത്ത മുറികളില്‍ താമസിക്കുന്നവര്‍ വന്നു നോക്കിയപ്പോഴാണ് അജോയെ കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ പാരാമെഡിക്കല്‍സിന്റെ സേവനം തേടിയെങ്കിലും മരണം സംഭവിച്ചു. ഉഴവൂരിലെ ആദ്യകാല ഫോട്ടോ സ്റ്റുഡിയോ ആയ അജോ സ്റ്റുഡിയോ ഉടമ ജോസെഫിന്റെ മകനാണ് അജോ. ഒരു പതിറ്റാണ്ട് മുന്‍പ് യുകെയില്‍ എത്തിയ അജോ പിന്നീട് വ്യക്തിപരമായ കാരണങ്ങളാല്‍ നാട്ടിലേക്ക് മടങ്ങുക ആയിരുന്നു . അവിടെയെത്തി ഏറെക്കാലം അജോ സ്‌റുഡിയോയോയുടെ മേല്‍നോട്ടത്തിലും സജീവമായി. കോവിഡിന് ശേഷം ഡിജിറ്റല്‍ ഫോട്ടോഗ്രാഫി രംഗത്ത് ഉണ്ടായ ബിസിനസ് ശോഷണം അജോയെയും

More »

ലേബര്‍ പാര്‍ട്ടിക്ക്‌ ജനപ്രീതിയില്‍ വന്‍ ഇടിവ്; രണ്ടാഴ്ച മുന്‍പത്തെതില്‍ നിന്ന് 6 പോയിന്റ് ഇടിഞ്ഞു
യുകെയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറിമറിയുന്നു. അഭിപ്രായ വോട്ടെടുപ്പുകളില്‍ ഇതുവരെ വലിയ ലീഡിലായിരുന്ന പ്രധാന പ്രതിപക്ഷ കക്ഷിയായ ലേബര്‍ പാര്‍ട്ടിക്ക് ഏറ്റവും പുതിയ അഭിപ്രായ സര്‍വ്വേയില്‍ വലിയ തിരിച്ചടിയുണ്ടായി. രണ്ടാഴ്ച മുന്‍പ് നടന്ന സര്‍വ്വേയില്‍ 21 പോയിന്റ് നേടിയ ലേബറിന് പുതിയതില്‍ ലീഡ് 15 പോയിന്റുകള്‍ ആയി. പൊതു തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്യും എന്ന് പറഞ്ഞത് 42 ശതമാനം പേര്‍. രണ്ടാഴ്ച മുന്‍പ് ലഭിച്ചതിനേക്കാള്‍ 3 ശതമാനത്തിന്റെ കുറവാണ് ഇതില്‍ ഉണ്ടായിരിക്കുന്നത്. അതേസമയം, ഭരണകക്ഷി 3 പോയിന്റുകള്‍ കൂടുതല്‍ നേടി അവരുടെ നില 27 ശതമാനത്തില്‍ എത്തിച്ചു. ഭരണസിരാകേന്ദ്രങ്ങളില്‍ താരതമ്യേന ശാന്തമായ ദിവസങ്ങളായിരുന്നു കഴിഞ്ഞ രണ്ടാഴ്ച എന്ന് പൊളിറ്റിക്കല്‍ റിസ്സര്‍ച്ച് ഡയറക്ടറായ ക്രിസ് ഹോപ്കിന്‍സ് പറയുന്നു. മാത്രമല്ല, ഇപ്പോഴത്തെ പ്രധാന വിഷയമായ ഇസ്രയേല്‍- ഗാസ പ്രശ്നത്തില്‍, ആശയക്കുഴപ്പത്തിന്

More »

പണപ്പെരുപ്പവും മിനിമം വേതനവും അനുസരിച്ച് പെന്‍ഷന്‍ തുകയിലും മാറ്റം; സ്റ്റേറ്റ് പെന്‍ഷനില്‍ 8.5% വര്‍ധന
പണപ്പെരുപ്പവും മിനിമം വേതന വര്‍ധനയും മൂലം പെന്‍ഷന്‍കാര്‍ക്ക് കൂടി ഗുണകരമാകുന്ന രീതിയില്‍ പെന്‍ഷനില്‍ 8.5 ശതമാനം വര്‍ധന. ചുരുങ്ങിയത് രണ്ടര ശതമാനം വര്‍ധന ഉറപ്പാക്കണമെന്നും ഒപ്പം പണപ്പെരുപ്പത്തിനും മിനിമം വേതനത്തിനും അടിസ്ഥാനമായുള്ള വര്‍ധന ഉണ്ടാകണമെന്നുമുള്ള ട്രിപ്പില്‍ ലോക്ക് നിയമമാണ് പെന്‍ഷന്‍കാര്‍ക്ക് ഗുണം ചെയ്തത്. 2016 ന് ശേഷം പെന്‍ഷന്‍ പ്രായമെത്തിയവര്‍ക്ക് ആഴ്ചതോറും ലഭിച്ചിരുന്ന 203.85 പൗണ്ട് 221.20 പൗണ്ടായി ഉയരും. 2016ന് മുമ്പ് പെന്‍ഷന്‍ പ്രായമെത്തിയവര്‍ക്ക് ലഭിച്ചിരുന്ന 156.20 പൗണ്ട് ആഴ്ചയില്‍ 169.50 പൗണ്ടായി വര്‍ധിച്ചത്. വര്‍ധിച്ചുവരുന്ന ജീവിത ചെലവിന് ആനുപാതികമായി പെന്‍ഷന്‍ തുക ഉയര്‍ത്തിയ നിയമം പെന്‍ഷനേഴ്‌സിന് ആശ്വാസമാണ്. ഇനി അധികാരത്തില്‍ വന്നാലും ട്രിപ്പിള്‍ ലോക്ക് സംവിധാനം തുടരുമെന്ന് ചാന്‍സ്ലര്‍ ജെറമി ഹണ്ട് പ്രഖ്യാപിച്ചിരുന്നു. പ്രതിപക്ഷമായ ലേബറും ഈ നയം തുടരുമെന്ന്

More »

75 മൈല്‍ വേഗതയില്‍ ആഞ്ഞടിച്ച് കൊടുങ്കാറ്റ്; വെള്ളപ്പൊക്കത്തില്‍ വാഹനങ്ങള്‍ ഒലിച്ചു പോയി
മണിക്കൂറില്‍ 75 മൈല്‍ വേഗതയില്‍ ആഞ്ഞടിച്ച് കൊടുങ്കാറ്റ്. പേമാരിയില്‍ ബ്രിട്ടനില്‍ പലയിടങ്ങളിലും പ്രളയമുണ്ടായപ്പോള്‍ നാലോളം വാഹനങ്ങള്‍ ഒലിച്ചു പോയി. അതില്‍ ഒരു വാനിന്റെ മേല്‍ക്കൂരയ്ക്ക് മുകളില്‍ കയറിയിരുന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഡ്രൈവറെ അഗ്‌നിശമന പ്രവര്‍ത്തകര്‍ എത്തി രക്ഷിച്ചു. എസ്സെക്സിലെ മേഴ്സ ദ്വീപില്‍ നടന്ന സംഭവത്തില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ മറ്റ് ആറുപേരും കുടുങ്ങിയിരുന്നു. സ്ട്രൂഡ് കോസ്വേയില്‍ ഉണ്ടായ സംഭവത്തില്‍ മറ്റ് നിരവധി കാറുകളും കുട്രുങ്ങി. റോഡില്‍ നിശ്ചലാവസ്ഥയില്‍ ആയ കാറുകളില്‍ നിന്നും ആളുകളെ രക്ഷിക്കുവാന്‍ തീരദേശ സൈന്യവും രംഗത്തെത്തിയിരുന്നു. തന്റെ പുറകിലായി ഇരുപതിലധികം കാറുകള്‍ നിരന്നു കിടക്കുന്നത് തന്റെ റിയര്‍വ്യൂ മിററില്‍ കാണാമായിരുന്നു എന്നാണ് കാറില്‍ കുടുങ്ങിപ്പോയ ഒരു വ്യക്തി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. ഉച്ചയ്ക്ക് 1.25 മണിയോടെ ഒരാളെ വാനില്‍ നിന്നും

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions