യു.കെ.വാര്‍ത്തകള്‍

ലണ്ടന്‍ മേയറിനെതിരെ ട്രംപിന്റെ ശരിയത്ത് പരാമര്‍ശത്തില്‍ വിവാദം കത്തുന്നു; യുകെ - യു.എസ് ബന്ധത്തില്‍ വിള്ളലുകള്‍
പലസ്തീനെ രാജ്യമായി അംഗീകരിക്കാനുള്ള ബ്രിട്ടന്റെ തീരുമാനത്തിന് പിന്നാലെ ലണ്ടന്‍ മേയറിനെതിരെ ഡൊണാള്‍ഡ് ട്രംപ് നടത്തിയ വിവാദ പരാമര്‍ശം അമേരിക്ക-യുകെ ബന്ധത്തില്‍ വിള്ളലുകള്‍ വീഴ്ത്തുന്നു. യുഎന്‍ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കുമ്പോള്‍ ലണ്ടന്‍ മേയര്‍ സാദിഖ് ഖാനെതിരെ മോശമായ രീതിയില്‍ 'ഭീകരനായ മേയര്‍' എന്നും ലണ്ടന്‍ ശരിയത്ത് നിയമത്തിലേക്ക് പോകുന്നു എന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പരാമര്‍ശിച്ചതിനെ തുടര്‍ന്നുള്ള വിവാദം രൂക്ഷമായി. ഇതിന് മറുപടിയായി ട്രംപ് ജാതിവെറിയും സ്ത്രീവിദ്വേഷിയും, ഇസ്‌ലാം വിരുദ്ധനും ആണെന്ന് സാദിഖ് ഖാന്‍ പ്രതികരിച്ചു. മുസ്ലിം സമുദായത്തില്‍ പെട്ട മേയര്‍ വിജയകരമായി നയിക്കുന്ന ലണ്ടനെ പറ്റി ട്രംപ് വീണ്ടും വീണ്ടും പരാമര്‍ശിക്കുന്നതു തന്നെ അദ്ദേഹത്തിന്റെ മനോഭാവം തുറന്നു കാണിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ് രാഷ്ട്രീയ രംഗത്ത് ട്രംപിന്റെ പരാമര്‍ശം

More »

ലണ്ടന്‍ ഉള്‍പ്പെടെയുള്ള പ്രധാന യൂറോപ്യന്‍ വിമാനത്താവളങ്ങളില്‍ സൈബര്‍ ആക്രണം
ലണ്ടന്‍ ഉള്‍പ്പെടെയുള്ള പ്രധാന യൂറോപ്യന്‍ വിമാനത്താവളങ്ങള്‍ സൈബര്‍ ആക്രണത്തില്‍ പ്രതിസന്ധിയിലായി. യൂറോപ്യന്‍ വിമാനത്താവളങ്ങളെ കാര്യമായി ബാധിച്ച സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട് വെസ്റ്റ് സസെക്സില്‍ നിന്നുള്ള ഒരാളെ ദേശീയ ക്രൈം ഏജന്‍സി (NCA) അറസ്റ്റ് ചെയ്തു. ചെക്ക്-ഇന്‍, ബാഗേജ് സോഫ്റ്റ്‌വെയര്‍ തകരാറിലായത് ആണ് വ്യാപകമായി യാത്രാ തടസത്തിന് കാരണമായത് . പല ഇടങ്ങളിലും പേനയും പേപ്പറും വരെ ഉപയോഗിച്ച് നടപടികള്‍ നടത്തേണ്ടി വന്നു. ഹീത്രൂ അടക്കം യൂറോപ്യന്‍ നഗരങ്ങളിലെ വിമാനത്താവളങ്ങളില്‍ നൂറുകണക്കിന് വിമാനങ്ങള്‍ വൈകുകയും, ചിലത് റദ്ദാക്കുകയും ചെയ്തു. റാന്‍സംവെയര്‍ ആക്രമണമാണെന്നാണ് പ്രാഥമിക വിവരം. വലിയ തോതില്‍ ക്രിപ്‌റ്റോകറന്‍സിയില്‍ പണം ആവശ്യപ്പെടുന്ന രീതിയിലാണ് ഇത്തരം ആക്രമണങ്ങള്‍ നടക്കാറ്. കോലിന്‍സ് എയറോസ്പേസ് സോഫ്റ്റ്‌വെയര്‍ വീണ്ടും പ്രവര്‍ത്തനക്ഷമമാക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനാല്‍ കമ്പനി സിസ്റ്റം

More »

മാഞ്ചസ്റ്ററില്‍ പത്തനംതിട്ട സ്വദേശി അന്തരിച്ചു
മാഞ്ചസ്റ്റര്‍ ടിമ്പെര്‍ലിയില്‍ മലയാളി അന്തരിച്ചു. പത്തനംതിട്ട മൈലപ്ര മണ്ണാറക്കുളഞ്ഞി സ്വദേശി ബിനു പാപ്പച്ചന്‍ (52 ) ആണ് വിടവാങ്ങിയത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ മൂലം ചികിത്സയിലായിരുന്നു . ഏറെക്കാലത്തെ ചികിത്സകള്‍ക്കൊടുവില്‍ ശ്വാസകോശം മാറ്റിവയ്ക്കുവാന്‍ ശ്രമിച്ചെങ്കിലും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ അതിനു സാധിച്ചില്ല. തുടര്‍ന്ന് ഓക്‌സിജന്റെ സഹായത്തോടെയായിരുന്നു ജീവിച്ചിരുന്നത്. എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഓക്‌സിജന്റെ അളവ് കൂടുകയും ശ്വാസംമുട്ടലുണ്ടാവുകയും ചെയ്തതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം വൈകിട്ടും അദ്ദേഹം കാണാനെത്തിയവരോട് സംസാരിക്കുകയും മറ്റും ചെയ്തിരുന്നു. എന്നാല്‍ പെട്ടെന്നാണ് രാത്രിയോടെ മരണം സംഭവിച്ചത്. മാഞ്ചസ്റ്ററില്‍ ഷോപ്പ് നടത്തുകയായിരുന്നു ബിനു. എന്നാല്‍ അസുഖം ബാധിച്ചപ്പോള്‍ ഷോപ്പ് അടച്ചുപൂട്ടുകയും തുടര്‍ന്ന്

More »

14കാരിയ്ക്കും യുവതിയ്ക്കും നേരെ ലൈംഗികാതിക്രമം; അഭയാര്‍ത്ഥിക്ക് തടവ്, നാടുകടത്തും
വിവാദമായ എപ്പിംഗ് ഹോട്ടലില്‍ താമസിച്ച് കൊണ്ട് യുകെയിലെ സ്ത്രീയ്ക്കും, 14 വയസ്സുള്ള പെണ്‍കുട്ടിയ്ക്കും നേരെ ലൈംഗികാതിക്രമം നടത്തിയ അഭയാര്‍ത്ഥിക്ക് ഒരു വര്‍ഷം തടവ്. കുറ്റവാളിയെന്ന് തെളിഞ്ഞിട്ടും, അഭയാര്‍ത്ഥിയെ നാടുകടത്താന്‍ കഴിയാത്തത് ഹോം ഓഫീസിനും, ലേബര്‍ ഗവണ്‍മെന്റിനും വലിയ നാണക്കേടാണ് സമ്മാനിക്കുന്നത്. രാജ്യത്ത് അഭയാര്‍ത്ഥിത്വം തേടിവന്നിട്ട് രാജ്യത്തുള്ളവരെ പീഡിപ്പിക്കുകയും, അതിന് ശേഷം നിയമവ്യവസ്ഥയെ പരിഹസിച്ച് ഇവിടെ തന്നെ നികുതിദായകന്റെ ചെലവില്‍ താമസിക്കുകയും ചെയ്യുന്നതാണ് അപഹാസ്യരാക്കി മാറ്റുന്നത്. ഈ ഘട്ടത്തിലാണ് ലൈംഗിക അതിക്രമങ്ങള്‍ക്ക് ഒരു വര്‍ഷം അകത്തായ അഭയാര്‍ത്ഥിയെ ഏത് വിധേനയും നാടുകടത്തുമെന്ന് ഹോം ഓഫീസ് ആണയിടുന്നത്. എത്യോപ്യന്‍ പൗരനായ ഹാദുഷ് ഗെര്‍ബെര്‍സ്ലാസി കെബാതുവാണ് യുകെയിലേക്ക് ചെറുബോട്ടില്‍ എത്തിയ ശേഷം ഹോട്ടലില്‍ താമസിച്ചിരുന്നത്. ഇതിനിടെ ഇയാള്‍ ലൈംഗിക അതിക്രമങ്ങള്‍

More »

യുകെയില്‍ വിസാ ഫീസ് കുറയാനുള്ള വഴി തെളിയുന്നു: മികവ് പുലര്‍ത്തുന്ന മലയാളികള്‍ക്ക് കൂടുതല്‍ സാധ്യതകള്‍
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഹൈ-സ്കില്‍ഡ് വിസ (H-1B) ഫീസ് 1 ലക്ഷം ഡോളര്‍ (ഏകദേശം 74,000 പൗണ്ട്) ആക്കി ഉയര്‍ത്തിയ സാഹചര്യം പ്രയോജനപ്പെടുത്തി മികവ് പുലര്‍ത്തുന്നവരെ ആകര്‍ഷിക്കാന്‍ യുകെ. ഇതിനായി വിദേശത്തുനിന്നുള്ള പ്രതിഭകളെ ആകര്‍ഷിക്കാന്‍ വിസാ ഫീസ് കുറയ്ക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു . പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിന്റെ നേതൃത്വത്തിലുള്ള ഗ്ലോബല്‍ ടാലന്റ് ടാസ്ക്ഫോഴ്സ് ആണ് ഇതിനായുള്ള കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നത്. നിലവില്‍ ബ്രിട്ടനിലെ ഗ്ലോബല്‍ ടാലന്റ് വിസയ്ക്ക് ഒരാളില്‍ നിന്ന് 766 പൗണ്ട് വീതം ഫീസ് ഈടാക്കുന്നുണ്ട്. കൂടാതെ ഓരോരുത്തര്‍ക്കും ആരോഗ്യച്ചെലവിനായി 1,035 പൗണ്ട് കൂടി അടയ്ക്കണം. അക്കാദമിക്‌സ്, സയന്‍സ്, ഡിജിറ്റല്‍ ടെക്‌നോളജി, ആര്‍ട്സ്, മെഡിസിന്‍ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖരെ ലക്ഷ്യമിട്ടാണ് ഈ വിസാ പദ്ധതി. 2023 ജൂണ്‍ അവസാനത്തോടെ

More »

സൈബര്‍ ആക്രമണം: ടാറ്റാ മോട്ടോഴ്സിന്റെ ജഗ്വാര്‍ ലാന്‍ഡ് റോവര്‍ കാര്‍ നിര്‍മാണം നിര്‍ത്തി
സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ ജഗ്വാര്‍ ലാന്‍ഡ് റോവര്‍ (ജെ എല്‍ ആര്‍) നിര്‍ത്തിവെച്ചിരിക്കുന്ന കാര്‍ നിര്‍മ്മാണം ഒക്ടോബര്‍ ഒന്നു വരെ നീട്ടുമെന്ന് അറിയിച്ചു. സൈബര്‍ ആക്രമണത്തിന്റെ പ്രത്യാഘാതങ്ങളില്‍ നിന്നും പൂര്‍ണ്ണമായും മുക്തി നേടുന്നതിനായിട്ടാണിത്. ഇന്ത്യന്‍ സ്ഥാപനമായ ടാറ്റാ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ജെ എല്‍ ആറിന്റെ കാര്‍ നിര്‍മ്മാണവും വില്‍പനയും സെപ്റ്റംബര്‍ ആദ്യവാരം മുതലാണ് നിര്‍ത്തിവെച്ചത്. ഹാക്കിംഗിനെ തുടര്‍ന്ന് ഐ ടി സിസ്റ്റം പ്രവര്‍ത്തനരഹിതമായെന്ന് ആഗസ്റ്റ് 31ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. ആദ്യം ജീവനക്കാരോട് വീടുകളില്‍ തന്നെ തുടരാനായിരുന്നു കമ്പനി ആവശ്യപ്പെട്ടത്. ഹാക്കിംഗുമായി ബന്ധപ്പെട്ട അന്വേഷണങ്ങളുടെ ഭാഗമായി കമ്പനി പ്രവര്‍ത്തനം നിര്‍ത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. പിന്നീറ്റ് ഷട്ട് ഡൗണ്‍ സെപ്റ്റംബര്‍ 24 വരെ നീട്ടി. ഇപ്പോള്‍

More »

പാരാസെറ്റാമോളും, ഓട്ടിസവും തമ്മില്‍ ബന്ധമുണ്ടെന്ന ട്രംപിന്റെ വാദം തള്ളി വെസ് സ്ട്രീറ്റിംഗ്
ഗര്‍ഭകാലത്ത് സ്ത്രീകള്‍ പാരാസെറ്റാമോള്‍ കഴിക്കുന്നതും, കുട്ടികളിലെ ഓട്ടിസവും തമ്മില്‍ ബന്ധമുണ്ടെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരാമര്‍ശങ്ങള്‍ തള്ളി ഹെല്‍ത്ത് സെക്രട്ടറി. ട്രംപിന്റെ വാദങ്ങളില്‍ കഴമ്പില്ലെന്നും ഇത് തള്ളിക്കളയാനുമാണ് അമ്മമാരാകാന്‍ പോകുന്ന സ്ത്രീകളോട് വെസ് സ്ട്രീറ്റിംഗ് ആവശ്യപ്പെട്ടിരിക്കുന്നത്. ട്രംപിന്റെ വാദങ്ങളില്‍ യാതൊരു തെളിവുമില്ലെന്ന് മെഡിക്കല്‍ വിദഗ്ധരും വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെയാണ് ആശങ്കയിലായ യുകെയിലെ ഗര്‍ഭിണികള്‍ ഈ മരുന്ന് സുരക്ഷിതമായി ഉപയോഗിക്കാമെന്ന് ഹെല്‍ത്ത് സെക്രട്ടറി വ്യക്തമാക്കിയത്. 'പ്രസിഡന്റ് ട്രംപിനേക്കാള്‍ എനിക്ക് ഡോക്ടര്‍മാരെയാണ് വിശ്വാസം, അതാണ് സത്യാവസ്ഥ. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താം. ഗര്‍ഭിണികള്‍ പാരാസെറ്റാമോള്‍ ഉപയോഗിക്കുന്നതും, കുട്ടികളിലെ ഓട്ടിസവുമായി ബന്ധപ്പെടുത്താന്‍ യാതൊരു തെളിവുമില്ല. 2024-ല്‍

More »

30 ബില്ല്യണ്‍ പൗണ്ടിന്റെ നികുതി വര്‍ധനവുകള്‍ നടപ്പാക്കാന്‍ തയാറെടുത്ത് ട്രഷറി; പണപ്പെരുപ്പം ഇനിയും ഉയരും!
ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയും ജനങ്ങളുടെ കുടുംബബജറ്റും താളം തെറ്റുമ്പോള്‍ വീണ്ടും നികുതി വര്‍ധനയ്ക്ക് കോപ്പു കൂട്ടി ട്രഷറി. 30 ബില്ല്യണ്‍ പൗണ്ടിന്റെ നികുതി വര്‍ധനവുകള്‍ നടപ്പാക്കാന്‍ ട്രഷറി തയാറെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. പെന്‍ഷന്‍കാര്‍ക്കും, സാധാരണ ജോലിക്കാര്‍ക്കും, ചോക്ലേറ്റ് പ്രേമികള്‍ക്കും വരെ 30 ബില്ല്യണ്‍ പൗണ്ട് വലിയ തിരിച്ചടിയാകുമെന്നാണ് സൂചന. ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി രാജ്യത്തിന്റെ ഉത്പാദന പ്രവചനങ്ങള്‍ ഏറെക്കുറെ കുറയ്ക്കുമെന്ന് ട്രഷറി അധികൃതര്‍ തന്നെ രഹസ്യമായി സമ്മതിക്കുന്നു. ഇത് ചാന്‍സലറുടെ പദ്ധതികള്‍ക്ക് കനത്ത ആഘാതമാകും. ഇതോടെ നികുതി വര്‍ധനവല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലാതാകുകയും ചെയ്യും. 30 ബില്ല്യണ്‍ പൗണ്ടിന്റെ അധിക നികുതി വരുമാനം നേടാനാണ് ഉദ്യോഗസ്ഥരുടെ ആലോചന. നവംബര്‍ 26 വരെ സമയമുള്ളതിനാല്‍ ഈ കണക്കില്‍ മാറ്റങ്ങള്‍ വരാമെന്ന് സ്രോതസ്സുകള്‍ പറയുന്നു.

More »

മലയാളി നഴ്സ് ലെസ്റ്ററില്‍ അന്തരിച്ചു; വിടപറഞ്ഞത് തിരുവല്ല സ്വദേശിനി
യുകെ മലയാളി നഴ്സ് അനീമിയ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ അന്തരിച്ചു. ലെസ്റ്ററിലെ ഒരു സ്വകാര്യ കെയര്‍ ഹോമില്‍ സീനിയര്‍ കെയറര്‍ ആയി ജോലി ചെയ്തിരുന്ന ബ്ലെസി സാംസണ്‍ (48) ആണ് മരിച്ചത്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കുടുംബമായി താമസിച്ചിരുന്ന ബ്ലെസി നാട്ടില്‍ നഴ്സായിരുന്നു. 2023 മാര്‍ച്ചിലാണ് ലെസ്റ്ററില്‍ കെയറര്‍ വിസയില്‍ എത്തുന്നത്. ലെസ്റ്ററില്‍ എത്തിയ ശേഷം ഏകദേശം അഞ്ച് മാസമാണ് സ്ഥിരമായി ജോലിക്ക് പോകാന്‍ കഴിഞ്ഞത്. തുടര്‍ന്ന് അനീമിയ രോഗത്തെ തുടര്‍ന്നുള്ള ചികിത്സകളിലായിരുന്നു. മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ തേടി കുടുംബമായി യുകെയില്‍ എത്തിയ ശേഷം വിധി മറ്റൊന്നായി മാറിയതിന്റെ ദുഃഖത്തിലാണ് ബ്ലെസിയുടെ കുടുംബാംഗങ്ങളും സഹപ്രവര്‍ത്തകരും. ഇന്‍ഡോര്‍ മലയാളിയായ സാംസണ്‍ ജോണ്‍ ആണ് ഭര്‍ത്താവ്. അനന്യ (17), ജൊവാന (12) എന്നിവരാണ് മക്കള്‍. തിരുവല്ല സ്വദേശിനിയായ ബ്ലെസിയുടെ മാതാപിതാക്കള്‍ ഇപ്പോള്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions