യു.കെ.വാര്‍ത്തകള്‍

സിഖ് സ്ത്രീയെ ബലാത്സംഗത്തിന് ഇരയാക്കിയ പ്രതി പിടിയില്‍; വംശവെറി അക്രമമെന്ന് പോലീസ്
ബ്രിട്ടനില്‍ ജനിച്ച സിഖ് സ്ത്രീയെ ബലാത്സംഗത്തിന് ഇരയാക്കിയ പ്രതിയെ അറസ്റ്റ് ചെയ്തു. വംശവെറി നിറഞ്ഞ അക്രമമായി പോലീസ് വിശ്വസിക്കുന്ന സംഭവത്തില്‍ 30-കളില്‍ പ്രായമുള്ള പുരുഷനാണ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലീസിന്റെ പിടിയിലായത്. സെപ്റ്റംബര്‍ 9ന് രാവിലെ 8.30ഓടെയായിരുന്നു അതിക്രമം. പ്രതി ഇപ്പോഴും പോലീസ് കസ്റ്റഡിയില്‍ തുടരുകയാണ്. ഇരയ്ക്ക് അധികൃതര്‍ ആവശ്യമായ പിന്തുണ നല്‍കിവരികയാണ്. കേസ് അന്വേഷണത്തില്‍ അറസ്റ്റ് സുപ്രധാന വഴിത്തിരിവാണെന്ന് ചീഫ് സൂപ്രണ്ട് കിം മാന്‍ഡില്‍ പറഞ്ഞു. അന്വേഷണം തുടരുകയാണ്. അതുകൊണ്ട് തന്നെ അഭ്യൂഹങ്ങള്‍ പരത്തരുത്, സംഭവത്തില്‍ ഉള്‍പ്പെട്ട എല്ലാവരെയും പിടികൂടേണ്ടതുണ്ട്, അവര്‍ കൂട്ടിച്ചേര്‍ത്തു. ലൈംഗിക അതിക്രമത്തില്‍ രണ്ട് വെള്ളക്കാരെയാണ് തേടുന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് ഓള്‍ഡ്ബറിയിലെ ടെയിം റോഡില്‍ പട്ടാപ്പകലാണ് സംഭവം നടന്നത്. തല മൊട്ടയടിച്ച്,

More »

സ്റ്റാര്‍മര്‍ക്കെതിരെ ലേബര്‍ എംപിമാരുടെ വിമത നീക്കം; മാഞ്ചസ്റ്റര്‍ മേയര്‍ ആന്‍ഡി ബേണ്‍ഹാമിനെ കൊണ്ടുവരാന്‍ നീക്കം
അധികാരത്തിലെത്തി ഒരുവര്‍ഷം പിന്നിടുമ്പോള്‍ ജനങ്ങളുടെയും സ്വന്തം എംപിമാരുടെ വരെ അതൃപ്‍തിക്കു പാത്രമായിരിക്കുകയാണ് കീര്‍ സ്റ്റാര്‍മാര്‍. ഏകപക്ഷീയ വിജയം കരസ്ഥമാക്കി ഒരു വര്‍ഷം പിന്നിടുമ്പോഴാണ് സ്റ്റാര്‍മറുടെ കസേരക്ക് ഇളക്കം തട്ടുന്നത്. ഇദ്ദേഹത്തെ അട്ടിമറിക്കാന്‍ വിമത എംപിമാര്‍ ശക്തമായ നീക്കം നടത്തുന്നുവെന്ന് സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മാഞ്ചസ്റ്റര്‍ മേയര്‍ ആന്‍ഡി ബേണ്‍ഹാമിനെ മുന്‍നിര്‍ത്തിയാണ് വിമതരുടെ നീക്കം. ഇദ്ദേഹത്തെ മേയര്‍ പദവി രാജിവെപ്പിച്ച ശേഷം ഏതെങ്കിലും വിമത എംപി സ്ഥാനം ഒഴിഞ്ഞുകൊടുത്ത ശേഷം മത്സരിപ്പിച്ച് വിജയിപ്പിച്ച് സ്റ്റാര്‍മര്‍ക്ക് വെല്ലുവിളി ഉയര്‍ത്താനാണ് നീക്കമെന്നാണ് സൂചന. സസ്‌പെന്‍ഷന്‍ നേരിടുന്ന ലേബര്‍ എംപി ആന്‍ഡ്രൂ ഗൈ്വന്‍ തന്റെ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ ഒഴിഞ്ഞുകൊടുക്കണമെന്നാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്. ഈ സീറ്റില്‍ ബേണ്‍ഹാം മത്സരിച്ച്

More »

ലണ്ടന്‍ നഗരത്തെ സ്തംഭിപ്പിച്ചു വന്‍ കുടിയേറ്റ വിരുദ്ധ പ്രതിഷേധം; 26 പൊലീസുകാര്‍ക്ക് പരിക്ക്
ലണ്ടന്‍ നഗരത്തെ സ്തംഭിപ്പിച്ചു പതിനായിരങ്ങള്‍ പങ്കെടുത്ത കുടിയേറ്റ വിരുദ്ധ റാലി. രാജ്യത്തെ തീവ്ര വലതുപക്ഷ വാദിയായ ടോമി റോബിന്‍സണിന്റെ നേതൃത്വത്തില്‍ ചെറു സംഘങ്ങളായി എത്തിയ ഒരു ലക്ഷത്തില്‍പരം ജനങ്ങളാണ് ലണ്ടന്‍ നഗരത്തില്‍ പ്രതിഷേധിച്ചത്. ഇവര്‍ക്കെതിരെ നഗരത്തില്‍ പലയിടത്തായി അണിനിരന്നവരുമായി സംഘര്‍ഷമുണ്ടാകുന്നത് തടയാന്‍ ശ്രമിച്ച പൊലീസുകാര്‍ ക്രൂര മര്‍ദനത്തിന് ഇരയായി. ആയിരത്തോളം പൊലീസുകാരാണ് റാലിയെ നിയന്ത്രിക്കാന്‍ ഉണ്ടായിരുന്നതെന്നാണ് വിവരം. പ്രതിഷേധക്കാരുടെ മര്‍ദനത്തില്‍ 26 പൊലീസുകാര്‍ക്ക് പരിക്കേറ്റു. നാല് പേരുടെ നില ഗുരുതരമാണ്. പല്ല് പൊട്ടിയവരും മൂക്കിന്റെ പാലം തകര്‍ന്നവരും നട്ടെല്ലിന് പരിക്കേറ്റവരുമുണ്ട്. 25 ഓളം പ്രതിഷേധക്കാരെ വിവിധ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതീക്ഷിച്ചതിലേറെ ജനമെത്തിയത് പ്രതിഷേധവുമായി ബന്ധപ്പെട്ട് പൊലീസിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുവെന്നാണ് വിവരം.

More »

സിഖ് കൗമാരക്കാരിയെ ബലാത്സംഗത്തിന് ഇരയാക്കിയത് വംശീയ അക്രമം; പോലീസ് അന്വേഷണം തുടങ്ങി
വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സില്‍ സിഖ് വംശജയായ കൗമാരക്കാരിക്ക് നേരെ അരങ്ങേറിയ ബലാത്സംഗം വംശീയമായ അതിക്രമം ആയിരുന്നുവെന്ന് വെളിപ്പെടുത്തി പോലീസ്. വിവരം പുറത്തുവന്നതോടെ ആശങ്കയിലായ ആളുകള്‍ സിഖ് ക്ഷേത്രത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 20-കളിനോടടുത്ത് പ്രായമുള്ള ബ്രിട്ടനില്‍ ജനിച്ച സിഖ് പെണ്‍കുട്ടിയാണ് ഇരയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഓള്‍ഡ്ബറിയില്‍ അതിക്രമം അരങ്ങേറുമ്പോള്‍ വംശീയമായ പരാമര്‍ശങ്ങള്‍ നേരിട്ടതായി പെണ്‍കുട്ടി പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. ചൊവ്വാഴ്ച രാവിലെ 8.30ഓടെയാണ് വിവരം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 'നിങ്ങള്‍ക്ക് ഈ രാജ്യത്ത് സ്ഥാനമില്ല, ഇവിടെ നിന്നും പുറത്തുപോകാന്‍' അക്രമികള്‍ പെണ്‍കുട്ടിയോട് പറഞ്ഞതായി സിഖ് ഫെഡറേഷന്‍ യുകെ വെളിപ്പെടുത്തി. സമൂഹത്തില്‍ ആശങ്ക ഉയര്‍ന്നതോടെയാണ് സ്‌മെത്ത്‌വിക്കിലെ ഗുരു നാനാക് ഗുരുദ്വാര ടെമ്പിളില്‍ യോഗം

More »

ദയാവധ ബില്ലിനെ ശക്തിയുക്തം എതിര്‍ത്ത് മുന്‍ പ്രധാനമന്ത്രി തെരേസ മേ
അസിസ്റ്റഡ് ഡൈയിംഗ് ബില്‍ നിയമമാക്കാനുള്ള നീക്കം ' കൊല്ലാന്‍ ലൈസന്‍സ് നല്‍കുന്നത് പോലെയാണെന്ന്' തുറന്നടിച്ച് മുന്‍ പ്രധാനമന്ത്രി തെരേസ മേ. ബില്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ എത്തിയപ്പോഴാണ് മേ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ബില്‍ നിയമമായി മാറിയാല്‍ ഇംഗ്ലണ്ടിലും, വെയില്‍സിലുമുള്ള വൈകല്യങ്ങള്‍ ബാധിച്ചവര്‍ക്കും, ഗുരുതര രോഗങ്ങള്‍ നേരിടുന്നവര്‍ക്കും, മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ക്കും ജീവിതം അവസാനിപ്പിക്കാന്‍ സമ്മര്‍ദം നേരിടേണ്ടി വരുമെന്നതിനാലാണ് താന്‍ ബില്ലിനെ എതിര്‍ക്കുന്നതെന്ന് തെരേസ മേ പറഞ്ഞു. അസിസ്റ്റഡ് ഡൈയിംഗ് നിയമമാകുന്നതോടെ ചിലരുടെ ജീവിതങ്ങള്‍ മറ്റു ചിലരുടേതിനെ അപേക്ഷിച്ച് വില കുറഞ്ഞതാണെന്ന നില വരുമെന്ന് തെരേസ മേ ചൂണ്ടിക്കാണിക്കുന്നു. തന്റെ ഒരു സുഹൃത്താണ് ഇതിനെ 'കൊല്ലാന്‍ ലൈസന്‍സ് നല്‍കുന്ന ബില്‍' എന്ന് വിശേഷിപ്പിച്ചതെന്നും

More »

യുകെ സമ്പദ് വ്യവസ്ഥ സ്തംഭനാവസ്ഥയില്‍; പൂജ്യം വളര്‍ച്ചയില്‍ ജിഡിപി
ബജറ്റിനായി ഒരുങ്ങുന്ന ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന് കനത്ത ആഘാതമായി യുകെ സമ്പദ് വ്യവസ്ഥ പൂര്‍ണ്ണമായി സ്തംഭനാവസ്ഥയില്‍ എത്തിയെന്ന് വ്യക്തമാക്കി ജിഡിപി കണക്കുകള്‍. ജൂലൈ മാസത്തില്‍ സംപൂജ്യത്തിലാണ് വളര്‍ച്ച. സമ്മറിന്റെ മൂര്‍ദ്ധന്യത്തിലും രാജ്യത്തിന്റെ ഗ്രോസ് ഡൊമസ്റ്റിക് പ്രൊഡക്ട് വളര്‍ച്ച കൈവരിച്ചില്ലെന്നാണ് ഏറ്റവും പുതിയ ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്. 2025 ജൂണില്‍ 0.4% വളര്‍ച്ച നേടിയ ശേഷമാണ് ഈ തിരിച്ചിറക്കം. നിര്‍മ്മാണ മേഖലയില്‍ 1.3 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. 2024 ജൂലൈയ്ക്ക് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ്. ഇത് സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയെ സാരമായി ബാധിക്കുയാണ് ചെയ്തത്. അതേസമം സര്‍വ്വീസ് മേഖല 0.1% വളര്‍ച്ച നേടി. കണ്‍സ്ട്രക്ഷന്‍ 0.2 ശതമാനവും വളര്‍ന്നു. വളര്‍ച്ചയും, തളര്‍ച്ചയുമില്ലാതെ സ്തംഭിച്ച് നില്‍ക്കുന്ന സമ്പദ് വ്യവസ്ഥ ലേബര്‍

More »

ലണ്ടനില്‍ മലയാളി പെണ്‍കുട്ടിയെ വെടിവച്ച കേസില്‍ പ്രതിയ്ക്ക് പരോള്‍ ഇല്ലാത്ത 34 വര്‍ഷത്തെ ജീവപര്യന്തം; മുഖ്യപ്രതി ഇപ്പോഴും കാണാമറയത്ത്
ബര്‍മിങ്ഹാമിലെ മലയാളി കുടുംബത്തിലെ പെണ്‍കുട്ടിയെ ലണ്ടനിലെ റസ്‌റ്റൊറന്റില്‍ വച്ച് വെടിവച്ച കേസില്‍ പ്രതിയ്ക്ക് പരോള്‍ ഇല്ലാത്ത 34 വര്‍ഷത്തെ ജീവപര്യന്തം. പെണ്‍കുട്ടിയ്ക്ക് വെടിയേറ്റ കേസില്‍ യുകെ പൗരന്‍ ജാവോണ്‍ റൈലിക്ക് പരോളില്ലാതെ ജീവപര്യന്തം ശിക്ഷ അനുഭവിക്കണം. പ്രതി കുറ്റക്കാരനെന്ന് കഴിഞ്ഞ മാസം കണ്ടെത്തിയിരുന്നു. 33 കാരനായ പ്രതി ഇനി പുറത്തിറങ്ങണമെങ്കില്‍ 77 വയസ്സുവരെ കാത്തിരിക്കണം. ലണ്ടനില്‍ കുടുംബ സുഹൃത്തിനെ കാണാന്‍ പുറപ്പെട്ട മലയാളി കുടുംബം റസ്‌റ്റൊറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് സംഭവം. രണ്ട് ടര്‍ക്കിഷ് സംഘങ്ങളുടെ ആക്രമണത്തിന് കുട്ടി ഇരയാവുകയായിരുന്നു. അതേസമയം, വെടിവയ്പ്പ് നടത്തിയ മുഖ്യ പ്രതിയെ ഇപ്പോഴും മെട്രോ പൊളിറ്റന്‍ പൊലീസിന് കണ്ടെത്താനായിട്ടില്ല. അറസ്റ്റിലായപ്രതികളില്‍ ഒരാളായ ജാവോണ്‍ റൈലിയെ നിരന്തരം ചോദ്യം ചെയ്തിട്ടും അന്വേഷണത്തോട് സഹകരിക്കുന്നില്ല. ടര്‍ക്കിഷ്

More »

ജെഫ്രി എപ്‌സ്റ്റിനുമായുള്ള ബന്ധം: യുകെയുടെ യു.എസ് അംബാസഡറെ പുറത്താക്കി; സ്റ്റാര്‍മര്‍ക്ക് തിരിച്ചടി
വിവാദ കുറ്റവാളി ജെഫ്രി എപ്‌സ്റ്റിനു പിന്തുണ നല്‍കിയതിന്റെ പേരില്‍ യുകെയുടെ യു.എസ്. അംബാസഡര്‍ പീറ്റര്‍ മാന്‍ഡല്‍സനെ പുറത്താക്കി . 2008-ല്‍ കുട്ടികളെടയടക്കം ലൈംഗിക കുറ്റങ്ങളില്‍ ശിക്ഷിക്കപ്പെട്ട അമേരിക്കന്‍ ധനകാര്യവിദഗ്ധന്‍ ജെഫ്രി എപ്‌സ്റ്റിനെ പിന്തുണച്ചുകൊണ്ട് മാന്‍ഡല്‍സന്‍ അയച്ചിരുന്ന സ്വകാര്യ ഇമെയിലുകള്‍ പുറത്തുവന്നതാണ് അടിയന്തിര നടപടിക്ക് സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. എപ്‌സ്റ്റിനെ നേരത്തെ മോചിപ്പിക്കാന്‍ ശ്രമിക്കണമെന്നതുള്‍പ്പെടെയുള്ള നിരവധി സന്ദേശങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് പുറത്ത് വന്നിട്ടുണ്ട്. സ്റ്റാര്‍മര്‍ ഇതിനെ അംഗീകരിക്കാനാകാത്തത് എന്ന് വിശേഷിപ്പിക്കുകയും ഉടന്‍ നടപടിയെടുക്കേണ്ടി വന്നതായി വ്യക്തമാക്കുകയും ചെയ്തു. മാന്‍ഡല്‍സന്‍ എപ്‌സ്റ്റിന്റെ അടുത്ത സുഹൃത്തായിരുന്നുവെന്നത് പൊതുവായ വിവരമായിരുന്നെങ്കിലും, ശിക്ഷയ്ക്ക് ശേഷവും ബന്ധം തുടര്‍ന്നതാണ്

More »

വര്‍ഗീസ് അച്ചായന്റെ പൊതുദര്‍ശനവും സംസ്‌കാരവും 17ന്; നൂറുകണക്കിന് പേരെത്തും
ലെസ്റ്ററില്‍ ഓണാഘോഷത്തില്‍ പങ്കെടുത്തു മടങ്ങി മണിക്കൂറുകള്‍ക്കകം മരണത്തിനു കീഴടങ്ങിയ വര്‍ഗീസ് വര്‍ക്കിയെന്ന വര്‍ഗീസ് അച്ചായ(70)ന്റെ പൊതുദര്‍ശനവും സംസ്‌കാരവും 17ന് നടക്കും. ബുധനാഴ്ച മദര്‍ ഓഫ് ഗോഡ് ചര്‍ച്ചില്‍ വച്ചാണ് ഫ്യൂണറല്‍ സര്‍വ്വീസുകള്‍ നടക്കുക. രാവിലെ 9.20ന് പൊതുദര്‍ശനം ആരംഭിക്കും. പത്തു മണിയ്ക്ക് ദേവാലയ ശുശ്രൂഷകളും. തുടര്‍ന്ന് രണ്ടു മണിയോടെയാണ് ഗില്‍റോസ് സെമിത്തേരിയില്‍ സംസ്‌കാരം നടക്കുക. ദേവാലത്തിലേക്കും സെമിത്തേരിയിലേക്കും എത്തുന്നവര്‍ക്ക് പാര്‍ക്കിംഗ് സൗകര്യങ്ങളും ഏര്‍പ്പെടുത്തും. കഴിഞ്ഞ ശനിയാഴ്ച നടന്ന ലെസ്റ്റര്‍ കേരള കമ്മ്യുണിറ്റിയുടെ ഓണാഘോഷത്തിലെ പതിവുകാരനും സംഘാടകനും ഒക്കെയായിരുന്നു വര്‍ഗീസ് അച്ചായന്‍. തൊട്ടടുത്ത ദിവസം രാവിലെ വീട്ടില്‍ പ്രഭാത ഭക്ഷണ വേളയിലാണ് അദ്ദേഹത്തിന് നെഞ്ചു വേദന അനുഭവപ്പെടുന്നതും തുടര്‍ന്ന് മരണത്തിനു കീഴടങ്ങുന്നതും. ലെസ്റ്റര്‍ കേരള

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions