യു.കെ.വാര്‍ത്തകള്‍

കുടിയേറ്റക്കാരെ തിരിച്ചെടുക്കാത്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ നല്‍കുന്നത് വെട്ടിക്കുറയ്ക്കും- ഹോം സെക്രട്ടറി
ലേബര്‍ ഗവണ്‍മെന്റിന്റെ അനധികൃത കുടിയേറ്റത്തിന് എതിരായ പോരാട്ടം ഫലിക്കാതെ വന്നതോടെയാണ് പുതിയ ഹോം സെക്രട്ടറിയായി ഷബാനാ മഹ്മൂദിനെ നിയോഗിക്കാന്‍ സ്റ്റാര്‍മര്‍ നിര്‍ബന്ധിതനായത്. ലേബര്‍ അധികാരത്തിലെത്തിയതോടെ റെക്കോര്‍ഡ് തോതിലാണ് ചാനല്‍ കുടിയേറ്റം അരങ്ങേറുന്നത്. കുടിയേറ്റക്കാരെ തിരികെ എടുക്കാന്‍ തയ്യാറാകാത്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ നല്‍കുന്നത് വെട്ടിക്കുറയ്ക്കുമെന്നാണ് ഹോം സെക്രട്ടറിയുടെ പ്രഖ്യാപനം. ഈ വിഷയത്തില്‍ പങ്കാളി രാജ്യങ്ങളായ '5 ഐസ് ഇന്റലിജന്‍സ് ഷെയറിംഗ് അലയന്‍സില്‍' കരാറില്‍ എത്തിയെന്ന് ഇവര്‍ വ്യക്തമാക്കി. പങ്കാളിത്ത രാജ്യങ്ങളില്‍ നിയമപരമായി തുടരാന്‍ അവകാശമില്ലാത്ത വിദേശ പൗരന്‍മാരെ തിരികെ അയയ്ക്കുന്നതിന് ഇതുവഴി ഊര്‍ജ്ജമേകാമെന്നാണ് പ്രതീക്ഷ. എന്നാല്‍ വിസാ നിയന്ത്രണങ്ങള്‍ ബ്രിട്ടന്‍ മാത്രമാണ് നടപ്പാക്കുകയെന്ന് പിന്നീട് വ്യക്തമായതോടെയാണ് പദ്ധതി എങ്ങുമെത്തില്ലെന്ന ആശങ്ക

More »

ലെസ്റ്ററില്‍ കോട്ടയം സ്വദേശി വര്‍ഗീസ് വിടവാങ്ങി
ഓണാഘോഷത്തില്‍ പങ്കെടുത്തു മടങ്ങിയ മലയാളിയെ തേടി മണിക്കൂറുകള്‍ക്കകം മരണം. ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ സജീവ പ്രവര്‍ത്തകനായിരുന്ന കോട്ടയം സ്വദേശി വര്‍ഗീസ് അച്ചായന്‍(70) ആണ് വിടപറഞ്ഞത്. ലെസ്റ്ററിലെ ആദ്യകാല മലയാളിയും നല്ലൊരു കലാകാരനും സഹൃദയനും ആയിരുന്നു അദ്ദേഹം. കോട്ടയം നട്ടാശ്ശേരി സ്വദേശിയാണ്. മരണം എത്തുന്നതിനു മണിക്കൂറുള്‍ക്ക് മുന്‍പുവരെ അച്ചായന്‍ പാട്ടുപാടി ആഘോഷത്തില്‍ പങ്കെടുത്തിരുന്നു. കഴിഞ്ഞ ദിവസം രാവിലെ വീട്ടില്‍ പ്രഭാത ഭക്ഷണ വേളയിലാണ് അദ്ദേഹത്തിന് നെഞ്ചു വേദന അനുഭവപ്പെടുന്നതും തുടര്‍ന്ന് മരണത്തിനു കീഴടങ്ങുന്നതും. ഏതെങ്കിലും വിധത്തില്‍ ഉള്ള ചികിത്സക്ക് വിധേയമാക്കാന്‍ പോലും സമയം ലഭിക്കുന്നതിന് മുമ്പ് മരണമെത്തി. കിളിച്ചുണ്ടന്‍ മാമ്പഴത്തിലെ ഒന്നാംകിളി പൊന്നാ കിളി വന്നങ്കിളി മാവിന്മേല്‍ എന്ന ഗാനമാണ് അവസാനമായി അച്ചായന്‍ ശനിയാഴ്ച ഓണപരിപാടിയില്‍ ലെസ്റ്ററിലെ കൂട്ടുകാര്‍ക്കു

More »

സംശയാസ്പദമായ ലഗ്ഗേജ്; ഹീത്രു എയര്‍പോര്‍ട്ട് മണിക്കൂറുകള്‍ അടച്ചിട്ടു
സംശയാസ്പദമായ ലഗ്ഗേജ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഹീത്രു എയര്‍പോര്‍ട്ട് മണിക്കൂറുകള്‍ അടച്ചിട്ടു. ദുരൂഹമായ രാസവസ്തുക്കള്‍ അടങ്ങിയ ഒരു പാക്കറ്റ് കണ്ടെത്തിയതിനെ തുടര്‍ന്ന് വിമാനത്താവളത്തിന്റെ ടെര്‍മിനലില്‍ നിന്നും യാത്രക്കാരെ ഒഴിപ്പിച്ചു. ഇതിനെ തുടര്‍ന്നുണ്ടായ മാസ്സ് ഹിസ്റ്റീരിയ കാരണം 21 പേര്‍ക്ക് മെഡിക്കല്‍ ചികിത്സ നല്‍കേണ്ടതായും വന്നു. അപകട സാധ്യതയുള്ള രാസവസ്തു കണ്ടെത്തിയതിനെ തുടര്‍ന്ന് ടെര്‍മിനല്‍ 4 മൂന്ന് മണിക്കൂറുകളോളമാണ് അടച്ചിട്ടത്. തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് ശേഷമായിരുന്നു സംഭവം. അഗ്‌നിശമന സേനാംഗങ്ങളും ആംബുലന്‍സും സ്ഥലത്തെത്തിയിരുന്നു. ഇരുപത്തിയൊന്ന് പേരെയാണ് വിമാനത്താവളത്തില്‍ വെച്ചു തന്നെ പാരാമെഡിക്സ് പരിശോധിച്ച് ആവശ്യമായ ചികിത്സകള്‍ നല്‍കിയത്. അതില്‍ ഒരാളെ ഹോസ്പിറ്റലിലേക്ക് മാറ്റി. പാക്കറ്റിലെ രാസവസ്തു ചോര്‍ന്നതായും സംശയിക്കുന്നുണ്ട്. അതേസമയം, അപകടകരമായ അസ്തുക്കള്‍ അല്ല

More »

ഫുട്‌ബോള്‍ മത്സരം കാണുന്നതിനിടെ വയറുവേദന; യുവതി ടോയ്‌ലറ്റില്‍ പ്രസവിച്ചു; ഗര്‍ഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന്
ഇംഗ്ലണ്ടിലെ സഫോക്ക് ഫുട്‌ബോള്‍ ക്ലബില്‍ മത്സരം കാണുന്നതിനിടെ വയറുവേദനയെ തുടര്‍ന്ന് ബാത്ത്‌റൂമിലേക്ക് ഓടിയ 29 കാരി ടോയ്‌ലറ്റില്‍ പ്രസവിച്ചു. കുഞ്ഞിന് ജന്മം നല്‍കിയപ്പോഴാണ് താന്‍ ഗര്‍ഭണിയാണെന്ന് അറിയുന്നതെന്നും തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഞെട്ടലാണിതെന്നും ഷാര്‍ലറ്റ് റോബിന്‍സണ്‍ പ്രതികരിച്ചു. കഴിഞ്ഞ ആഗസ്ത് 24ന് കിര്‍ക്ക്‌ലി , പേക്ക് ഫീല്‍ഡ് ഫുട്‌ബോള്‍ ക്ലബ്ബുകള്‍ തമ്മിലുള്ള മത്സരം കാണാനാണ് ഷാര്‍ലറ്റ് എത്തിയത്. മത്സരത്തിനിടെ ഷാര്‍ലറ്റിന് പെട്ടെന്ന് വയറുവേദന അനുഭവപ്പെട്ടു. സാധാരണ വയറുവേദനയാണെന്ന് കരുതി ബാത്ത്‌റൂമിലേക്ക് ഓടിയെങ്കിലും പിന്നീട് ഇതു സാധാരണ വയറുവേദനയല്ലെന്ന് മനസിലായി. പിന്നാലെ കുഞ്ഞിന്റെ തല പുറത്തേക്ക് വരുന്നതും കണ്ടു. 29 ആഴ്ച ഗര്‍ഭിണിയായിരുന്നിട്ടും തനിക്ക് അതിന്റെ ലക്ഷണമുണ്ടായിരുന്നില്ലെന്ന് ഷാര്‍ലറ്റ് പറയുന്നു. വയറോ ഛര്‍ദ്ദിയോ മറ്റ് ബുദ്ധിമുട്ടുകളോ ഒന്നും തനിക്ക്

More »

ലണ്ടനില്‍ ട്യൂബ് ട്രെയിന്‍ ജീവനക്കാരുടെ പണിമുടക്ക്; വലഞ്ഞു യാത്രക്കാര്‍
ശമ്പളവും ഡ്യൂട്ടി വ്യവസ്ഥകളും സംബന്ധിച്ച ആവശ്യങ്ങള്‍ ഉന്നയിച്ച് ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ട് ട്യൂബ് ട്രെയിന്‍ ജീവനക്കാര്‍ അഞ്ച് ദിവസത്തെ പണിമുടക്ക് ആരംഭിച്ചു. റെയില്‍, മാരിടൈം, ട്രാന്‍സ്‌പോര്‍ട്ട് (ആര്‍എം‌ടി) യൂണിയനിലെ അംഗങ്ങള്‍ ശമ്പളത്തിനും ഡ്യൂട്ടിയിലെ അസമത്വങ്ങള്‍ക്കും എതിരെയാണ് പണിമുടക്ക് നടത്തുന്നത്. വേതന വര്‍ധനവിന് പുറമേ ആഴ്ചയില്‍ 32 മണിക്കൂറാക്കി ജോലിസമയം കുറയ്‌ക്കണമെന്നും ജീവനക്കാരുടെ യൂണിയനുകള്‍ ആവശ്യപ്പെടുന്നു. പണിമുടക്ക് മൂലം കഴിഞ്ഞ ദിവസം വൈകിട്ട് 6 മണി വരെ പരിമിതമായ സര്‍വീസുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. വെള്ളിയാഴ്ച മുതലാകും പണിമുടക്ക് സമയം കഴിഞ്ഞ് ട്യൂബ് ട്രെയിനുകള്‍ പതിവുപോലെ സര്‍വീസുകള്‍ ആരംഭിക്കുക. ഏതൊക്കെ ലൈനുകളെ എങ്ങനെയൊക്കെയാണ് പണിമുടക്ക് ബാധിക്കപ്പെടുന്നതെന്ന് അറിയാന്‍ ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്‍ (TfL) വെബ്‌സൈറ്റ് പരിശോധിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

More »

അയര്‍ലന്‍ഡില്‍ കാണാതായ മലയാളി യുവതിയെ അവശനിലയില്‍ കണ്ടെത്തി
വാട്ടര്‍ഫോര്‍ഡില്‍ നിന്നും കഴിഞ്ഞ ദിവസം കാണാതായ മലയാളി യുവതിയെ കണ്ടെത്തി. വാട്ടര്‍ഫോര്‍ഡ് കമ്മ്യൂണിറ്റി നടത്തിയ അതിതീവ്ര തിരച്ചിലുകള്‍ക്ക് ശേഷമാണ് ഡബ്ലിനിലെ യൂണിവേഴ്സിറ്റി കോളജ് വിദ്യാര്‍ഥിനിയായ സാന്റാ മേരി തമ്പി(20)യെ കണ്ടെത്തിയത്. യുവതിയുടെ വീടിന് സമീപത്തുള്ള റൗണ്ട് എബൗട്ടിന് സമീപം അവശ നിലയില്‍ ഒരാള്‍ കിടക്കുന്നുണ്ടെന്ന് പോളിഷ് വംശജന്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഗാര്‍ഡയും (പൊലീസ്) തിരച്ചില്‍ സംഘവും ചേര്‍ന്നാണ് യുവതിയെ കണ്ടെത്തിയത്. ശരീരത്തില്‍ നേരിയ പരുക്കുണ്ട്. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാവിലെ 6.15ന് നടക്കാന്‍ പോയ സാന്റായുടെ പതിവ് സമയം കഴിഞ്ഞിട്ടും തിരികെ വരാത്തതിനെ തുടര്‍ന്നാണ് കുടുംബം നടത്തിയ തിരിച്ചിനിടെ യുവതിയുടെ ഫോണ്‍ വീട്ടിലെ ചെരുപ്പ് സ്റ്റാന്‍ഡില്‍ നിന്നും ലഭിച്ചു. ഇതേ തുടര്‍ന്നാണ് കുടുംബം വിവരം സുഹൃത്തുക്കളെയും ഗാര്‍ഡയെയും

More »

ടോറി വിട്ട് നദീന്‍ ഡോറിസ് എത്തിയതോടെ കുടുതല്‍ നേതാക്കളെ പ്രതീക്ഷിച്ച് റിഫോം യുകെ നേതൃത്വം
മുന്‍ മന്ത്രി നദീന്‍ ഡോറിസ് കണ്‍സര്‍വേറ്റിവ് പാര്‍ട്ടി വിട്ട് റിഫോം യുകെയുടെ ഭാഗമായതോടെ മുതിര്‍ന്ന ടോറി നേതാക്കള്‍ തന്റെ പാര്‍ട്ടിയുടെ ഭാഗമാകുമെന്ന പ്രതീക്ഷയിലാണ് നേതാവ് നിഗല്‍ ഫരാഗെ. ബോറിസ് മന്ത്രിസഭയില്‍ അംഗമായിരുന്ന നദീന്‍ ഡോറിസ് ബര്‍മ്മിങ്ഹാമില്‍ നടന്ന പാര്‍ട്ടി സമ്മേളനത്തിലാണ് റിഫോമുമായി കൊകോര്‍ത്തത്. ടോറി പാര്‍ട്ടി മരിച്ചെന്നും അവര്‍ പറഞ്ഞു. കൂടുതല്‍ പേര്‍ റിഫോമിന്റെ ഭാഗമാകണണെന്നും അവര്‍ ആഹ്വാനം ചെയ്തു. നിരവധി പ്രമുഖ നേതാക്കള്‍ നിലവില്‍ റിഫോംയുകെയില്‍ ചേര്‍ന്നു കഴിഞ്ഞു. അടുത്ത തിരഞ്ഞെടുപ്പില്‍ റിഫോം വലിയ മുന്നേറ്റം കാഴ്ചവയ്ക്കുമെന്നാണ് പ്രവചനം. ഏതായാലും പരിചയ സമ്പന്നരായ നേതാക്കളില്ലെന്ന പ്രശ്‌നം ഇനിയുണ്ടാകില്ലെന്നാണ് റിഫോം യുകെ നേതൃത്വം പറയുന്നത്. കൂടുതല്‍ പേര്‍ പാര്‍ട്ടിയുടെ ഭാഗമാകുമെന്ന പ്രതീക്ഷയിലാണ്

More »

അയര്‍ലന്‍ഡ് മലയാളിയെ കോട്ടയത്ത്‌ ഫ്ലാറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കോട്ടയം/ഡബ്ലിന്‍∙ അയര്‍ലന്‍ഡ് മലയാളിയെ കോട്ടയത്ത്‌ ഫ്ലാറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാകത്താനം സ്വദേശിയായ ജിബു പുന്നൂസ് (49) ആണ് അണ്ണാന്‍കുന്ന് സിറ്റി പ്ലാസയിലെ സ്വന്തം ഫ്ലാറ്റിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു. ഒരു മാസമായി ഫ്ലാറ്റില്‍ ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം. ഒരു വര്‍ഷം മുന്‍പാണ് ഫ്ലാറ്റ് വാങ്ങിയത്. കഴിഞ്ഞ ദിവസം ഫ്ലാറ്റിന് വെളിയില്‍ ജിബുവിനെ കാണാതിരുന്നതിനെ തുടര്‍ന്ന് ജീവനക്കാര്‍ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുക ആയിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ ആണ് വൈകിട്ട് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഹൃദയാഘാതമാണ്‌ മരണ കാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

More »

മാഞ്ചസ്റ്ററിലെ സൗത്ത് ഇന്ത്യന്‍ റെസ്റ്റൊറന്റില്‍ നിന്നും ദോശ കഴിച്ച എട്ടോളം പേര്‍ അസുഖബാധിതരായി
സൗത്ത് ഇന്ത്യന്‍ ഭക്ഷണവിഭവങ്ങള്‍ ലഭ്യമാക്കുന്ന റെസ്‌റ്റൊറന്റില്‍ നിന്നും ഭക്ഷണം കഴിച്ച് ആളുകള്‍ രോഗബാധിതരായി. എട്ടോളം പേര്‍ക്കാണ് രോഗബാധ പിടിപെട്ടത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മാഞ്ചസ്റ്ററിലെ സെയിലിലുള്ള ദോശാ കിംഗ്‌സിലാണ് ശനിയാഴ്ച ഉച്ചയോടെ ആളുകള്‍ക്ക് ബുദ്ധിമുട്ട് നേരിട്ടത്. വിവരമറിഞ്ഞ് എമര്‍ജന്‍സി സര്‍വ്വീസുകള്‍ ഇവിടേക്ക് കുതിച്ചെത്തി. ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ട് നേരിടുന്നതായി വിവരം റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് നോര്‍ത്തേണ്‍ റോഡിലെ ഭക്ഷണശാലയിലേക്ക് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് എത്തുന്നത്. സൗത്ത് ഇന്ത്യന്‍ റെസ്‌റ്റൊറന്റില്‍ ഗ്യാസ് ലീക്ക് ഇല്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇതോടെ ട്രാഫോര്‍ഡ് കൗണ്‍സിലില്‍ നിന്നും ഹെല്‍ത്ത് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. വിളമ്പിയ ഭക്ഷണത്തില്‍ നിന്നുമാണ് രോഗബാധ നേരിട്ടതെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. സൗത്ത് ഇന്ത്യന്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions