യു.കെ.വാര്‍ത്തകള്‍

കൊച്ചിയിലെ 26 കോടിയുടെ ഓണ്‍ലൈന്‍ തട്ടിപ്പ്; പിന്നില്‍ 'സൈപ്രസ് മാഫിയ'
കൊച്ചിയിലെ 26 കോടി രൂപയുടെ ഓണ്‍ലൈന്‍ തട്ടിപ്പിന് പിന്നില്‍ 'സൈപ്രസ് മാഫിയ' എന്ന് കണ്ടെത്തല്‍. തട്ടിപ്പിനായുള്ള ആസൂത്രണം നടന്നത് യൂറോപ്യന്‍ രാജ്യമായ സൈപ്രസിലാണെന്നാണ് പൊലീസിന്റെ നിഗമനം. കാലിഫോര്‍ണിയയിലാണ് സ്ഥാപനം രജീസ്റ്റര്‍ ചെയ്തിരിക്കുന്നതെങ്കിലും ഇടപാടുകാരെ സമീപിക്കുന്ന കോള്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത് സൈപ്രസിലാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. തട്ടിപ്പ് സംഘത്തില്‍ ഒന്നിലേറെ മലയാളികള്‍ ഉള്‍പ്പെട്ടിട്ടുള്ളതായും സംശയമുണ്ട്. തട്ടിപ്പ് നടത്തിയ ക്യാപിറ്റാലെക്‌സ് എന്ന് സ്ഥാപനത്തിനെതിരെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും പരാതി ലഭിച്ചിട്ടുള്ളതായി സൂചനകളുണ്ട്. ദുബായ് അടക്കമുള്ള ചില വിദേശ രാജ്യങ്ങളിലും കമ്പനിക്കെതിരെ കേസുണ്ടെന്ന് സൈബര്‍ പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ ട്രേഡിങ് വഴി എറണാകുളം സ്വദേശിയില്‍ നിന്ന് 26 കോടി രൂപ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം തട്ടിയെടുത്തിരുന്നു. സംഭവത്തില്‍

More »

ബ്രിട്ടീഷ് രാജകുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അംഗമായ ഡച്ചസ് ഓഫ് കെന്റ് വിടവാങ്ങി
ബ്രിട്ടീഷ് രാജകുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അംഗമായ ഡച്ചസ് ഓഫ് കെന്റ് കാതറിന്‍ പ്രഭ്വി(92) അന്തരിച്ചതായി ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. വ്യാഴാഴ്ച രാത്രി കെന്‍സിംഗ്ടണ്‍ കൊട്ടാരത്തില്‍ വെച്ചായിരുന്നു അന്ത്യം. മരണ സമയത്തു കുടുംബാംഗങ്ങളൊക്കെ സമീപത്തുണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ദുഃഖാചരണത്തിന്റെ ഭാഗമായി ബക്കിംഗ്ഹാം കൊട്ടാരം ഉള്‍പ്പടെ രാജകുടുംബത്തിന്റെ കൊട്ടാരങ്ങളില്‍ എല്ലാം തന്നെ പതാക പകുതി താഴ്ത്തി കെട്ടിയിരിക്കുകയാണ്. തങ്ങളുടെ കുടുംബത്തിന് ഒരു തീരാ നഷ്ടമാണ് ഈ മരണമെന്ന് വെയ്ല്‍സ് രാജകുമാരന്‍ വില്യമും കെയ്റ്റ് രാജകുമാരിയും പ്രതികരിച്ചു. അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ ഫസ്റ്റ് കസിനായ ഡ്യൂക്ക് ഓഫ് കെന്റ്, എഡ്വേര്‍ഡ് രാജകുമാരന്റെ പത്‌നിയായ കാതറിന്‍ പ്രഭ്വി ആയിരുന്നു രാജകുടുബത്തില്‍ ഇപ്പോഴുള്ളതില്‍ ഏറ്റവും മുതിര്‍ന്ന അംഗം. വിംബിള്‍ഡണ്‍ ടെന്നിസ് മത്സരങ്ങളില്‍ ട്രോഫികള്‍ നല്‍കിയും

More »

എന്‍എച്ച്എസില്‍ ആയിരക്കണക്കിന് രോഗികള്‍ക്ക് ടൈപ്പ് 2 പ്രമേഹമുണ്ടെന്ന് തെറ്റായ വിവരം നല്‍കി
എന്‍എച്ച്എസില്‍ ആയിരക്കണക്കിന് രോഗികള്‍ക്ക് ടൈപ്പ് 2 പ്രമേഹമുണ്ടെന്ന് തെറ്റായ വിവരം നല്‍കി. രക്ത പരിശോധനയില്‍ തെറ്റായ ഫലം ലഭിച്ചതോടെ വലിയൊരു വിഭാഗം പേര്‍ പ്രതിസന്ധിയിലായി. പലതും ഉപകരണങ്ങളും രോഗികള്‍ക്ക് ടൈപ്പ് 2 പ്രമേഹമുണ്ടെന്ന് തെറ്റായി വിവരം നല്‍കുകയായിരുന്നു. രോഗനിര്‍ണ്ണയത്തിന് ഉപയോഗിച്ചിരുന്ന മെഷീനുകള്‍ പലതും പിഴവുള്ളതായിരുന്നു. 55000 രക്ത പരിശോധനകള്‍ വീണ്ടും ചെയ്യണമെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയിലും അയര്‍ലന്‍ഡിലും ഓഫീസുകളുള്ള ട്രിനിറ്റി ബയോടെക് എന്ന കമ്പനി നിര്‍മ്മിച്ച ഉപകരണങ്ങളാണ് തെറ്റായ പരിശോധനാ ഫലം നല്‍കിയത്. തെറ്റായ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ചിലര്‍ക്ക് ആവശ്യമില്ലാത്ത മരുന്നുകള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ല്യൂട്ടണ്‍ ആന്‍ഡ് ഡണ്‍സ്റ്റേബിള്‍ ഹോസ്പിറ്റലിലെ ലബോറട്ടറിയില്‍ നിന്നും ചില രോഗികള്‍ക്ക്, രക്തത്തില്‍ ഉയര്‍ന്ന ഗ്ലോക്കോസ് ലെവല്‍ ഉണ്ടെന്ന തെറ്റായ

More »

സര്‍ജന്‍ രണ്ടുകാലുകളും മുറിച്ചുമാറ്റി, ഇന്‍ഷുറന്‍സ് കമ്പനികളെ കബളിപ്പിച്ച് 5 കോടി തട്ടി
യുകെയില്‍ സര്‍ജന്‍ തന്റെ രണ്ടുകാലുകളും മുറിച്ചുമാറ്റി. തുടര്‍ന്ന് ഇന്‍ഷുറന്‍സ് കമ്പനികളെ കബളിപ്പിച്ച് ഏകദേശം അഞ്ച് കോടി രൂപ തട്ടിയെടുത്തു. 49കാരനായ സര്‍ജന്‍ നീല്‍ ഹോപ്പറാണ് തന്റെ രണ്ടുകാലുകളും മുറിച്ച് മാറ്റിയത്. ഇയാള്‍ 2013 മുതല്‍ 2023 വരെ റോയല്‍ കോണ്‍വാള്‍ ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റില്‍ ജോലി ചെയ്തിരുന്നു. 2023 ഡിസംബറില്‍ മെഡിക്കല്‍ രജിസ്റ്ററില്‍ നിന്ന് ഇയാളെ സസ്പെന്‍ഡ് ചെയ്തു. വഞ്ചനയ്ക്കും അശ്ലീല ദൃശ്യങ്ങള്‍ കൈവശം വെച്ചതിനും ഇയാളെ ജയിലിലടച്ചു. തെറ്റായ വിവരങ്ങള്‍ നല്‍കി ഇയാള്‍ ഇന്‍ഷൂറന്‍സ് കമ്പനികളില്‍ നിന്ന് വലിയ തുക തട്ടിയെടുക്കുകയായിരുന്നു.. ഇയാള്‍ക്കെതിരെ രണ്ട് കുറ്റങ്ങളാണ് ചുമത്തിയത്. ഇന്‍ഷുറന്‍സ് കമ്പനികളായ അവീവ, ഓള്‍ഡ് മ്യൂച്വല്‍ ഹെല്‍ത്ത് എന്നിവയ്ക്ക് ഇയാള്‍ തെറ്റായ വിവരങ്ങള്‍ കൈമാറി. സെപ്സിസ്(ശരീരം അഴുകിപ്പോകുന്ന അവസ്ഥ) കാരണമാണ് തന്റെ കാലുകള്‍ മുറിച്ചുമാറ്റിയതെന്ന് ഹോപ്പര്‍

More »

സ്റ്റാമ്പ് ഡ്യൂട്ടി വിവാദത്തില്‍ എയ്ഞ്ചല റെയ്‌നര്‍ക്ക് കസേര പോയി; സ്റ്റാര്‍മര്‍ മന്ത്രിസഭയില്‍ അഴിച്ചുപണി
തന്റെ പുതിയ കടല്‍ത്തീര വസതിക്ക് മതിയായ സ്റ്റാമ്പ് ഡ്യൂട്ടി നല്‍കിയിട്ടില്ല എന്ന് സമ്മതിച്ചതോടെ ഉപപ്രധാനമന്ത്രി എയ്ഞ്ചല റെയ്നര്‍ക്ക് സ്വന്തം കസേര നഷ്ടപ്പെട്ടു. സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിപ്പ് നടത്തി എന്ന ആരോപണം തെളിഞ്ഞതോടെയാണ് റെയ്നര്‍ക്ക് അവരുടെ ഹൗസിംഗ് സെക്രട്ടറി പദവിയും ഉപപ്രധാനമന്ത്രി പദവിയും രാജിവയ്ക്കേണ്ടതായി വന്നത്. ഈ വിഷയം മന്ത്രിസഭയുടെ മൊത്തത്തിലുള്ള പ്രതിച്ഛായയെ തന്നെ പ്രതികൂലമായി ബാധിച്ചിരുന്നു. നികുതിയുമായി ബന്ധപ്പെട്ട് വിദഗ്ധാഭിപ്രായം തേടാത്തതിനാല്‍ സംഭവിച്ച പിഴവാണ് അതെന്നാണ് രാജിക്കത്തില്‍ റെയ്നര്‍ വിശദീകരിച്ചിരിക്കുന്നത്. ഈ ആരോപണങ്ങള്‍ തനിക്കും കുടുംബത്തിനു മേല്‍ അതിയായ സമ്മര്‍ദ്ദം ചെലുത്തുന്നു എന്നും അവര്‍ രാജിക്കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ശരിയായ തീരുമാനം എന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് റെയ്നറുടെ രാജിയെ കുറിച്ച് പ്രതികരിച്ചത്. റെയ്നറുടെ രാജിയ്ക്ക് ശേഷം

More »

യുകെയില്‍ മലയാളി നഴ്സ് അന്തരിച്ചു; വിടപറഞ്ഞത് കോട്ടയം സ്വദേശിനി
യുകെ മലയാളി സമൂഹത്തിനു നോവായി കോട്ടയം സ്വദേശിനിയായ നഴ്സ് അന്തരിച്ചു. ലിവര്‍പൂളിലെ ഏന്‍ട്രി യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ നഴ്സായ മോളിക്കുട്ടി ഉമ്മന്‍ (64) ആണ് മരിച്ചത്. ആഗസ്റ്റ് 29ന് വൈകിട്ട് 6ന് പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ലിവര്‍പൂള്‍ എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.15ന് മരിച്ചു. കോട്ടയം നെടുംകുന്നം പുന്നവേലി സ്വദേശിനിയും പുതുപ്പള്ളി പയ്യപ്പാടി പാലയ്ക്കല്‍ കുടുംബാംഗവുമാണ്. 2002 ലാണ് യുകെയില്‍ എത്തുന്നത്. പുന്നവേലില്‍ പി.കെ. ഉമ്മനാണ് ഭര്‍ത്താവ്. മക്കള്‍ : മെജോ ഉമ്മന്‍, ഫില്‍ജോ ഉമ്മന്‍. മരുമകള്‍ : ഡാലിയ ഉമ്മന്‍. ലിവര്‍പൂള്‍ കര്‍മ്മേല്‍ മാര്‍ത്തോമ്മാ പള്ളി ഇടവകാംഗമായ മോളിക്കുട്ടിയുടെ സംസ്കാരം പിന്നീട് യുകെയില്‍ തന്നെ നടത്തുമെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. നാട്ടില്‍ പുന്നവേലി സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളി

More »

ഗ്രാജുവേറ്റ് വിസ ഒന്നരക്കൊല്ലമായി ചുരുക്കും; ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് ഫീസിന് പ്രത്യേക ലെവി
വിദേശ വിദ്യാര്‍ത്ഥികളെ നിയന്ത്രിക്കാനുള്ള നീക്കങ്ങള്‍ ശക്തിപ്പെടുത്തി യുകെ. ഇതിന്റെ ഭാഗമായി. വിസ കാലാവധി കഴിഞ്ഞ് ബ്രിട്ടനില്‍ തുടരുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്തി നാടുകടത്താന്‍ അധികൃതര്‍ ഒരുങ്ങുകയാണ്. നിയമപരമായി വിദ്യാര്‍ത്ഥി വിസയില്‍ ബ്രിട്ടനിലെത്തി വിസ കാലാവധി കഴിയുന്നതോടെ അഭയത്തിനുള്ള അപേക്ഷ നല്‍കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണിത് പുതിയ തീരുമാനം. ഇക്കഴിഞ്ഞ ജൂണില്‍ അവസാനിച്ച ഒരു വര്‍ഷത്തില്‍ ലഭിച്ച അഭയത്തിനുള്ള അപേക്ഷകളില്‍ ഏകദേശം 13 ശതമാനത്തോളം അപേക്ഷകള്‍, യു കെയിലേക്ക് സ്റ്റുഡന്റ് വിസയില്‍ എത്തിയവരില്‍ നിന്നായിരുന്നു എന്ന് ഹോം ഡിപ്പാര്‍ട്ട്‌മെന്റിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. അതില്‍ എത്രപേരുടെ വിസ കാലാവധി കഴിഞ്ഞതാണെന്ന് ഹോം ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കിയിട്ടില്ല. എങ്കിലും അപേക്ഷകള്‍ കൂടിവരുന്നുണ്ട്. നെറ്റ് മൈഗ്രേഷന്‍ കുറയ്ക്കുന്നതിനായി

More »

സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിപ്പ്: ഉപപ്രധാനമന്ത്രി എയ്ഞ്ചല റെയ്‌നര്‍ക്ക് രാജിവയ്‌ക്കേണ്ടിവരുമെന്ന് റിപ്പോര്‍ട്ടുകള്‍
തന്റെ പുതിയ കടല്‍ത്തീര വസതിക്ക് മതിയായ സ്റ്റാമ്പ് ഡ്യൂട്ടി നല്‍കിയിട്ടില്ല എന്ന് സമ്മതിച്ചതോടെ ഉപപ്രധാനമന്ത്രി എയ്ഞ്ചല റെയ്നര്‍ക്ക് എതിരെ ലേബര്‍ പാര്‍ട്ടി എം പിമാര്‍. കിഴക്കന്‍ എസ്സെക്സിലെ ഹോവില്‍ എട്ടു ലക്ഷം പൗണ്ടിന്റെ പുതിയ അപ്പാര്‍ട്ട്‌മെന്റ് വാങ്ങിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ റെയ്നര്‍ രാജിവയ്ക്ക്ണമേന്ന ആവശ്യം ശക്തമാവുകയാണ്. രാജിവയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ അവരെ പിരിച്ചുവിടണമെന്ന് പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മര്‍ക്ക് മുന്നില്‍ ആവശ്യവും ഉയര്‍ന്നു. എയ്ഞ്ചല്‍ റെയ്‌നറുടെ പല നിലപാടുകളും നേരത്തെ മുതല്‍ വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. ഹൗസിങ് സെക്രട്ടറി കൂടിയായ ഉപപ്രധാനമന്ത്രി പുതിയ വീട് വാങ്ങിയപ്പോള്‍ തെറ്റായ വിവരം നല്‍കി സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ 40000 പൗണ്ട് ലാഭിച്ചുവെന്നാണ് ആരോപണം. ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ നിയോജക മണ്ഡലമായ ആഷ്ടണ്‍ അണ്ടര്‍ ലൈനിലെ കുടുംബ വീടിന്റെ

More »

16 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് എനര്‍ജി ഡ്രിങ്കുകള്‍ വില്‍ക്കുന്നത് നിരോധിക്കാന്‍ ഇംഗ്ലണ്ട്
കുട്ടികളിലെ പൊണ്ണത്തടിയും ആരോഗ്യ പ്രശ്നങ്ങളും കണക്കിലെടുത്തു 16 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് എനര്‍ജി ഡ്രിങ്കുകള്‍ വില്‍ക്കുന്നത് നിരോധിക്കാനൊരുങ്ങി ഇംഗ്ലണ്ട്. കുട്ടികള്‍ക്ക് എനര്‍ജി ഡ്രിങ്കുകള്‍ വില്‍ക്കുന്നതില്‍ നിന്ന് വാണിജ്യശാലകള്‍ക്ക് വിലക്കേര്‍പ്പെടുത്താനാണു നീക്കം. കുട്ടികള്‍ക്ക് റെഡ് ബുള്‍ പോലുള്ള ഉയര്‍ന്ന കഫീന്‍ അടങ്ങിയ ശീതള പാനീയങ്ങള്‍ വില്‍ക്കാന്‍ പാടില്ലെന്ന നിരോധനം ഉടന്‍ പ്രാബല്യത്തിലാകും. രാജ്യത്ത് പ്രതിദിനം ഒരു ലക്ഷത്തോളം കുട്ടികള്‍ ഉയര്‍ന്ന കഫീന്‍ അടങ്ങിയ എനര്‍ജി ഡ്രിങ്കുകള്‍ കുടിക്കുന്നുണ്ടെന്നാണ് യുകെ സര്‍ക്കാരിന്റെ കണക്ക്. ആരോഗ്യകരവും സന്തുഷ്ടവുമായ പുതുതലമുറയെ വാര്‍ത്തെടുക്കാന്‍ ലക്ഷ്യമിട്ടാണ് നിരോധനമെന്ന് ആരോഗ്യമന്ത്രി വെസ് സ്ട്രീറ്റിങ് വ്യക്തമാക്കി. ഇംഗ്ലണ്ടില്‍ 13നും 16നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ മൂന്നിലൊന്നു പേരും ഉയര്‍ന്ന കഫീന്‍ അടങ്ങിയ ഇത്തരം

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions