യു.കെ.വാര്‍ത്തകള്‍

ക്രിമിനലുകള്‍ പെരുകുമ്പോള്‍ ഇംഗ്ലണ്ടിലെയും വെയില്‍സിലെയും പോലീസ് സേനകളുടെ എണ്ണം കുറയ്ക്കാന്‍ ഹോം സെക്രട്ടറി
യുകെയില്‍ ക്രിമിനലുകളും കുറ്റകൃത്യങ്ങളും പെരുകുകയാണ്. സൂപ്പര്‍മാര്‍ക്കറ്റുകളിലും മറ്റും മോഷണവും എതിര്‍ക്കുന്ന ജീവനക്കാരെ ഉപദ്രവിക്കുന്നതും പതിവാണ്. ഇതില്‍ ഭൂരിഭാഗം കേസുകളിലും യാതൊരു നടപടിയും ഉണ്ടാകാറുമില്ല. പ്രതിയെ തിരിച്ചറിയാന്‍ പോലും കഴിയാതെ കേസ് അവസാനിപ്പിക്കുന്നു. ഇതിനിടയിലാണ് ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും പോലീസ് സേനകളുടെ എണ്ണം വെട്ടിക്കുറയ്ക്കാന്‍ ഹോം സെക്രട്ടറി നടപടിയെടുക്കുന്നത്. പോലീസ് സേനകളെ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി വെട്ടിക്കുറവ് ഉണ്ടാകുമെന്ന് ഗവണ്‍മെന്റ് ശ്രോതസ്സുകള്‍ സ്ഥിരീകരിക്കുന്നു. തിങ്കളാഴ്ച പോലീസ് പരിഷ്‌കാരം സംബന്ധിച്ച ധവളപത്രം പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് ഹോം സെക്രട്ടറി ഷബാന മഹ്മൂദ്. 1960-കള്‍ക്ക് ശേഷമുള്ള വമ്പന്‍ നടപടിയില്‍ 43 പോലീസ് സേനകള്‍ക്കിടയില്‍ ലയനങ്ങള്‍ അരങ്ങേറും. എത്ര പോലീസ് സേനകള്‍ ബാക്കിയുണ്ടാകുമെന്ന് നിലവില്‍ ഉറപ്പായിട്ടില്ലെങ്കിലും, 10

More »

യുകെ ഭവനവിപണിയില്‍ ബജറ്റ് ഷോക്ക്! ചില മേഖലകളില്‍ നിരക്ക് കൂടുതലും കുറവും
റേച്ചല്‍ റീവ്‌സിന്റെ ബജറ്റ് അവതരിപ്പിച്ച മാസത്തില്‍ യുകെയിലെ ശരാശരി ഭവനവിലകള്‍ 1000 പൗണ്ടോളം വര്‍ധിച്ചതായി കണ്ടെത്തല്‍. എന്നാല്‍ നികുതി വേട്ട നടത്തിയ ശേഷം പല ഭാഗത്തും വില ഇടിയുകയും ചെയ്‌തെന്നാണ് പഠനം വ്യക്തമാകുന്നത്. ചാന്‍സലര്‍ സാമ്പത്തിക പദ്ധതി പ്രഖ്യാപിച്ച 2025 നവംബറില്‍ ശരാശരി മൂല്യം 271,188 പൗണ്ടായാണ് ഉയര്‍ന്നതെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പറഞ്ഞു. ഒക്ടോബര്‍ മാസത്തിലെ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 0.3 ശതമാനമാണ് വര്‍ധന. എന്നാല്‍ പ്രാദേശിക തലത്തില്‍ ഇതില്‍ വലിയ വ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് എസ്റ്റേറ്റ് ഏജന്റ് പര്‍പ്പിള്‍ ബ്രിക്‌സ് പറയുന്നു. സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലാണ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. ഒരു മാസത്തിനിടെ 0.8 ശതമാനമാണ് ഇവിടെ ശരാശരി പ്രോപ്പര്‍ട്ടി വില ഇടിഞ്ഞത്. ഇപ്പോള്‍ 381,369 പൗണ്ടാണ് ശരാശരി

More »

സോളാര്‍ വരുമാനവും ഇനി നികുതിയില്‍: സെല്‍ഫ് അസസ്മെന്റ് കൊടുത്തില്ലെങ്കില്‍ 100 പൗണ്ട് പിഴ
54,000-ത്തിലധികം വീടുകള്‍ക്ക് ഈ ജനുവരിയില്‍ എച്ച് എം ആര്‍ സിയുടെ 100 പൗണ്ട് പിഴ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്. റൂഫ്‌ടോപ്പ് സോളാര്‍ പാനലുകളുള്ള വീടുകളാണ് പിഴ കൊടുക്കേണ്ടിവരുക. ഉപയോഗിക്കാത്ത വൈദ്യുതി നാഷണല്‍ ഗ്രിഡിലേക്ക് വിറ്റ് ലഭിക്കുന്ന വരുമാനം പലരും നികുതി യോഗ്യമാണെന്ന് അറിയാതെ പോകുന്നതാണ് ഇതിന് പ്രധാന കാരണം. ജനുവരി 31 നകം സെല്‍ഫ് അസസ്മെന്റ് ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കാത്തവര്‍ക്ക്, നികുതി കുടിശ്ശിക ഇല്ലെങ്കിലും, പിഴ ബാധകമാകും. സ്മാര്‍ട്ട് എക്സ്പോര്‍ട്ട് ഗ്യാരന്റി (എസ്‌ഇജി) പദ്ധതിയിലൂടെ സോളാര്‍ പാനല്‍ ഉടമകള്‍ക്ക് വര്‍ഷം ശരാശരി 300 പൗണ്ട് വരെ വരുമാനം ലഭിക്കുന്നുണ്ട്. 2025-ല്‍ റെക്കോര്‍ഡ് ഇന്‍സ്റ്റലേഷനുകള്‍ നടന്നതോടെ യുകെയില്‍ ഇപ്പോള്‍ ഏകദേശം 16 ലക്ഷം വീടുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ വരുമാനം ഫ്രീലാന്‍സ് ജോലി, ചെറിയ ബിസിനസ് മുതലായ മറ്റ് വരുമാനങ്ങളുമായി ചേര്‍ന്നാല്‍ എച്ച് എം

More »

റിഫോം യുകെയ്ക്ക് അഞ്ച് പോയിന്റ് ലീഡ്; ഒരു പോയിന്റ് വ്യത്യാസത്തില്‍ ലേബറും ടോറികളും
യു ഗവ് നടത്തിയ ഏറ്റവും പുതിയ അഭിപ്രായ സര്‍വ്വേയില്‍ ജനപിന്തുണയുടെ കാര്യത്തില്‍ യുകെയിലെ പ്രധാന രാഷ്ട്രീയ കക്ഷികള്‍ തമ്മിലുള്ള വ്യത്യാസം കേവലം പത്ത് പോയിന്റുകളുടെ പരിധിയില്‍ . 24 പോയിന്റ് നേടി റിഫോം യുകെ ഒന്നാം സ്ഥാനത്താണെങ്കിലും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്നും ഉന്നതരായ നേതാക്കള്‍ കൂറുമാറിയെത്തിയതിന്റെ ചലനമൊന്നും അവര്‍ക്ക് സൃഷ്ടിക്കാനായിട്ടില്ല. ലേബര്‍ പാര്‍ട്ടിക്ക് 19 പോയിന്റ് ലഭിച്ചപ്പോള്‍, ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് 14ഉം ഗ്രീന്‍ പാര്‍ട്ടിക്ക് 17ഉം പോയിന്റുകള്‍ ലഭിച്ചു. സമാനമായ ചിന്താഗതിയുള്ള ഇവര്‍ ഒരു സഖ്യമുണ്ടാക്കിയാല്‍, മൊത്തം വോട്ടിന്റെ അന്‍പത് ശതമാനത്തോളം ഇവര്‍ക്കായിരിക്കും. ആണവായുധ പദ്ധതികളില്‍ നിന്നും ബ്രിട്ടന്‍ പിന്മാറണമെന്നും ബ്രിട്ടനിലെ അമേരിക്കന്‍ സൈനിക ക്യാമ്പുകള്‍ നിര്‍ത്തലാക്കി സൈനികരെ തിരികെ അമേരിക്കയിലേക്ക് വിടണമെന്നും ആവശ്യപ്പെടുന്ന ഗ്രീന്‍സിന്റെ സാക്ക്

More »

80 കഴിഞ്ഞ ആയിരക്കണക്കിന് രോഗികള്‍ക്കും എന്‍എച്ച്എസില്‍ മൂന്ന് ദിവസം വരെ കാത്തിരിപ്പ്; ഹെല്‍ത്ത് സെക്രട്ടറിക്ക് നേരെ ചോദ്യങ്ങള്‍
എന്‍എച്ച്എസില്‍ പ്രായമായ രോഗികള്‍ക്ക് ചികിത്സ ലഭിക്കുന്നത് ദിവസങ്ങള്‍ക്കു ശേഷം. വിനറില്‍ സ്ഥിതി കൂടുതല്‍ ബുദ്ധിമുട്ടായി തുടരുന്നുവെന്നാണ് കണക്കുകള്‍. 80 വയസിന് മുകളിലുള്ള രോഗികള്‍ക്ക് മൂന്ന് ദിവസം വരെയാണ് ചികിത്സ ലഭിക്കാനായി കാത്തിരിക്കേണ്ടി വരുന്നത്. കഴിഞ്ഞ വര്‍ഷം ആശുപത്രി ബെഡ് കിട്ടാനായി 50,000-ലേറെ 80 വയസ്സുകാര്‍ മൂന്ന് ദിവസം വരെ കാത്തിരുന്നുവെന്ന ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. വാര്‍ഡില്‍ ഒരു ഇടം കിട്ടുന്നത് വരെ നിലത്ത് കിടക്കാനും, ടോയ്‌ലറ്റ് സിങ്കില്‍ പോയി കഴുകാനും വരെ നിര്‍ബന്ധിതമായെന്നാണ് ഏജ് യുകെ റിപ്പോര്‍ട്ട് ചെയ്യുന്നത്. 65 വയസിന് മുകളിലുള്ള 1 ലക്ഷത്തിലേറെ രോഗികള്‍ എ&ഇ കോറിഡോറിലും, വെയ്റ്റിംഗ് റൂമുകളിലും ഒന്ന് മുതല്‍ മൂന്ന് ദിവസം വരെ കാത്തിരിക്കേണ്ടി വന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു. രോഗം മൂര്‍ച്ഛിച്ച രോഗികള്‍ക്ക് പോലും ചില എന്‍എച്ച്എസ് ആശുപത്രിയില്‍

More »

കുട്ടികള്‍ അടക്കം 40 രോഗികളെ പീഡിപ്പിച്ച ആരോപണത്തില്‍ എന്‍എച്ച്എസ് ഡോക്ടര്‍
കുട്ടികള്‍ ഉള്‍പ്പടെ നാല്‍പതോളം രോഗികള്‍ക്ക് നേരെ ലൈംഗികാതിക്രമം കാണിച്ചു എന്ന ആരോപണം നേരിടുന്ന ഡോക്ടറെ കോടതിയില്‍ ഹാജരാക്കി. ഡെഡ്‌ലിയിലെ റോയല്‍ സ്റ്റോക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലും, റസ്സല്‍സ് ഹാള്‍ ഹോസ്പിറ്റലിലുമായി 2017നും 2021നും ഇടയില്‍ നടന്ന സംഭവങ്ങള്‍ക്കാണ് നഥാനിയല്‍ സ്‌പെന്‍സര്‍ എന്ന് ഈ 38കാരനു മേല്‍ കേസെടുത്തിരിക്കുന്നത്. 38 രോഗികളാണ് പരാതിക്കാരായി ഉള്ളത്. ബര്‍മിംഗ്ഹാം, ഗ്രെയ്റ്റ് ഹാംപ്‌ഡെന്‍ സ്ട്രീറ്റില്‍ താമസിക്കുന്ന സ്‌പെന്‍സര്‍, നോര്‍ത്ത് സ്റ്റഫോര്‍ഡ്ഷയര്‍ ജസ്റ്റിസ് സെന്ററിലാണ് ഹാജരായത്. ഫെബ്രുവരി 20ന് സ്റ്റോക്ക് ഓണ്‍ ട്രെന്റ് ക്രൗണ്‍ കോടതി ഇയാളുടെ കേസ് വിചാരണയ്ക്ക് എടുക്കും. അതുവരെ വ്യവസ്ഥകള്‍ക്ക് വിധേയമായി ജാമ്യം നല്‍കി ഇയാളെ വിട്ടയയ്ക്കുകയായിരുന്നു. ഇയാളുടെ അതിക്രമങ്ങള്‍ക്ക് വിധേയരായി എന്ന് ആരോപിക്കപ്പെടുന്നവരില്‍, ആ സമയത്ത് 13 വയസ് പൂര്‍ത്തിയാകാത്തവരും ഉണ്ട്.

More »

യൂണിവേഴ്‌സല്‍ ക്രെഡിറ്റ് നേടുന്നവരുടെ എണ്ണത്തില്‍ ഒരു മില്ല്യണ്‍ വര്‍ധന; ജോലി ചെയ്യാതെ ജീവിക്കുന്നത് 4.17 മില്ല്യണ്‍ പേര്‍
ജോലി ചെയ്യുന്നവരില്‍ നിന്നും നികുതി ഈടാക്കുകയും ജോലി അന്വേഷിക്കാന്‍ പോലും തയാറാകാതെ ജീവിക്കുന്നവരെ താലോലിക്കുകയും ചെയ്യുകയാണ് കീര്‍ സ്റ്റാര്‍മര്‍ സര്‍ക്കാര്‍ എന്ന് വിമര്‍ശനം. അവസരം മുതലാക്കി യൂണിവേഴ്‌സല്‍ ക്രെഡിറ്റ് നേടുന്നവരുടെ എണ്ണത്തില്‍ വലിയ കുതിച്ചുചാട്ടം ഉണ്ടായിരിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ തൊഴില്‍രഹിത ബെനഫിറ്റുകള്‍ വാങ്ങുന്നവരുടെ എണ്ണത്തില്‍ 1 മില്ല്യണ്‍ വര്‍ധനവാണ് രേഖപ്പെടുത്തിയതെന്ന് ഔദ്യോഗിക കണക്കുകള്‍ സ്ഥിരീകരിക്കുന്നു. ജോലി അന്വേഷിക്കാതെ യൂണിവേഴ്‌സല്‍ ക്രെഡിറ്റ് വാങ്ങുന്നവരുടെ എണ്ണം 4.17 മില്ല്യണിലാണ് എത്തിനില്‍ക്കുന്നത്. 3.06 മില്ല്യണില്‍ നിന്നാണ് ഈ കുതിപ്പ്. തൊഴിലില്ലായ്മ വര്‍ധിക്കുകയും, വെല്‍ഫെയര്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിനിടെ കീര്‍ സ്റ്റാര്‍മറിന് ഈ കണക്കുകള്‍ കനത്ത തിരിച്ചടിയാണ്. വെല്‍ഫെയര്‍ ബില്ലില്‍ നിന്നും 5

More »

കുട്ടികളുടെ ഓണ്‍ലൈന്‍ സുരക്ഷ: 16 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധന ചര്‍ച്ച മുന്നോട്ട്
യുകെയില്‍ പതിനാറ് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിക്കണമെന്നാവശ്യപ്പെട്ട് 60 ല്‍ അധകം ലേബര്‍ എംപിമാര്‍ പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മറിന് തുറന്ന കത്ത് നല്‍കി. നിയന്ത്രണമില്ലാത്തതും കടുത്ത ആസക്തി ഉളവാക്കുകയും ചെയ്യുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കാന്‍ തുടര്‍ച്ചയായ സര്‍ക്കാരുകള്‍ പര്യാപ്തമായി നടപടിയെടുത്തിട്ടില്ലെന്നതാണ് കത്തിലെ മുഖ്യ ആരോപണം. ഡിസംബറില്‍ സമാനമായ നിരോധനം നടപ്പാക്കിയ ഓസ്ട്രേലിയയെ മാതൃകയാക്കി ബ്രിട്ടനും മുന്നോട്ട് പോകണമെന്നും, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ്, നോര്‍വേ, ന്യൂസിലാന്‍ഡ്, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളും ഇത്തരമൊരു നീക്കം പരിഗണിക്കുകയാണെന്നും എംപിമാര്‍ ചൂണ്ടിക്കാട്ടി. വിഷയത്തില്‍ എല്ലാ വഴികളും പരിഗണനയിലാണ് എന്ന നിലപാടാണ് സ്റ്റാര്‍മര്‍ സ്വീകരിച്ചിരിക്കുന്നത്. കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ഉണ്ടാക്കുന്ന മാനസിക

More »

ടോറി പാര്‍ട്ടിയില്‍ നിന്ന് 'റിഫോം യുകെ' യിലേക്ക് പ്രമുഖരുടെ ഒഴുക്ക്; ലേബറും ആശങ്കയില്‍
യുകെയില്‍ അധികാരം മാറിമാറി കൈയടക്കിവച്ചിരുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയ്ക്കും ലേബര്‍ പാര്‍ട്ടിയ്ക്കും കനത്ത ആശങ്കയായി റിഫോം യുകെയിലേക്കുള്ള നേതാക്കളുടെ ഒഴുക്ക്. ലേബറിന് ഭരണം നഷ്ടപ്പെടുമെന്ന ആശങ്ക നിലനില്‍ക്കുമ്പോള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃത്വത്തിന് നേതാക്കളുടെ കൂടുമാറ്റമാണ് വിനയാകുന്നത്. 25 വര്‍ഷക്കാലമായ റോംഫോര്‍ഡില്‍ നിന്നുള്ള എം പിയും, ഷാഡോ മന്ത്രിയുമായ ആന്‍ഡ്രൂ റോസിന്‍ഡെല്‍ ആണ് ഏറ്റവും ഒടുവിലായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്നും റിഫോം യുകെയിലേക്ക് എത്തിയ മുതിര്‍ന്ന പാര്‍ട്ടി നേതാവ്. ഷാഗോസ് ദ്വീപ് സമൂഹങ്ങളുടെ കൈമാറ്റവുമായി ബന്ധപ്പെട്ട വിഷയത്തിലെ പാര്‍ട്ടി നിലപാടാണ് പാര്‍ട്ടി മാറാന്‍ ഇടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. പതിനാലാമത്തെ വയസു മുതല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന റോസിന്‍ഡെല്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ റിഫോം യുകെയിലേക്ക്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions