യു.കെ.വാര്‍ത്തകള്‍

ആള്‍ഡിയില്‍ മിനിമം ശമ്പളം മണിക്കൂറിന് 13 പൗണ്ട് ആക്കി
ആള്‍ഡി സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല ജീവനക്കാര്‍ക്ക് ശമ്പള വര്‍ദ്ധന പ്രഖ്യാപിച്ചു.സെപ്റ്റംബര്‍ മുതല്‍ മിനിമം ശമ്പളം മണിക്കൂറിന് 13 പൗണ്ട് ആക്കിയാണ് ഉയര്‍ത്തിയിരിക്കുന്നത്. ബ്രിട്ടനിലെ, സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഏറ്റവും മികച്ച ശമ്പളം നല്‍കുന്ന തൊഴിലുടമ എന്ന് പേരുള്ള ഈ ബജറ്റ് സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല, പുതിയ മിനിമം വേതന നിരക്ക് പ്രഖ്യാപിക്കുന്ന ആദ്യ സൂപ്പര്‍മാര്‍ക്കറ്റ് ആയി മാറി. നിലവില്‍, മണിക്കൂറില്‍ 12.75 പൗണ്ട് വേതനം ലഭിക്കുന്ന സ്റ്റോര്‍ അസിസ്റ്റന്റുമാര്‍ക്ക് സെപ്റ്റംബര്‍ ഒന്നു മുതല്‍ മണിക്കൂറില്‍ 13 പൗണ്ട് എന്ന നിരക്കില്‍ വേതനം ലഭിക്കും. ഇത്, എം 25നുള്ളില്‍ കിടക്കുന്ന സ്റ്റോറുകളില്‍ 14.33 പൗണ്ട് ആയി ഉയരും. തലസ്ഥാനത്തെ ഉയര്‍ന്ന ജീവിത ചെലവുകള്‍ പരിഗണിച്ചാണ് ഇത്. അതിനൊപ്പം, ആള്‍ഡിയില്‍ ജോലി ചെയ്യുന്ന കാലയളവിനെ അടിസ്ഥാനമാക്കി രാജ്യ വ്യാപകമായി ആള്‍ഡി സ്റ്റോര്‍ അസിസ്റ്റന്റ്മാര്‍ക്ക് 13.93 പൗണ്ട് വരെയും

More »

യുകെയില്‍ ഭക്ഷ്യവിലയില്‍ തുടര്‍ച്ചയായ ആറാം മാസവും വര്‍ധന; കുടുംബ ബജറ്റ് താളം തെറ്റി
യുകെയില്‍ ഭക്ഷ്യവില തുടര്‍ച്ചയായി ആറാം മാസവും വര്‍ധിച്ചു. മാംസ ഭക്ഷണ സാധനങ്ങളുടെയും ചായയുടെയും വിലയില്‍ കുത്തനെ വര്‍ധനവ് ഉണ്ടായി. ബ്രിട്ടീഷ് റീട്ടെയില്‍ കണ്‍സോര്‍ഷ്യം (ബിആര്‍സി) പ്രകാരം, ജൂലൈ വരെയുള്ള കാലയളവില്‍ ഭക്ഷ്യവസ്തുക്കളുടെ വില 4% ആണ് വര്‍ധിച്ചിരിക്കുന്നത്. ജൂണില്‍ ഇത് 3.7% ആയിരുന്നു. ആഗോളതലത്തില്‍ വിതരണം കര്‍ശനമായത് മാംസം, ചായ തുടങ്ങിയ ആവശ്യ വസ്തുക്കളുടെ വില കൂടുന്നതിന് കാരണമായതായി ബിആര്‍സിയുടെ ചീഫ് എക്സിക്യൂട്ടീവ് ഹെലന്‍ ഡിക്കിന്‍സണ്‍ പറഞ്ഞു. പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടെയുള്ള ഫ്രഷ് ഫുഡിന്റെ വില 3.2 ശതമാനത്തില്‍ തന്നെ തുടരുന്നുവെന്ന് സര്‍വേയില്‍ കണ്ടെത്തി. എന്നാല്‍ ചായ, മാംസം തുടങ്ങിയവയുടെ വിലയില്‍ 5.1% വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കോഴിയുടെ വില രണ്ട് വര്‍ഷത്തിനിടെ കിലോയ്ക്ക് 2.85 പൗണ്ടില്‍ നിന്ന് 5.50 പൗണ്ട് ആയാണ് ഉയര്‍ന്നത്. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ (ഒഎന്‍എസ്) പുതിയ ഡേറ്റ

More »

പുതിയ മോര്‍ട്ട്‌ഗേജ് അഫോര്‍ഡബിലിറ്റി നിയമങ്ങള്‍ സഹായമായി; സമ്മറില്‍ ഹൗസിംഗ് വിപണി ഉഷാര്‍
ബ്രിട്ടനിലെ ഹൗസിംഗ് വിപണിയില്‍ സമ്മര്‍ കാലത്ത് അനുഭവപ്പെടാറുള്ള മാന്ദ്യം ഇക്കുറിയില്ല. വലിയ ഹോം ലോണുകളുടെ ലഭ്യത വര്‍ദ്ധിച്ചതാണ് വീട് വാങ്ങാനുള്ള കാരണമായി മാറിയതെന്ന് പ്രോപ്പര്‍ട്ടി വെബ്‌സൈറ്റ് സൂപ്ല പറയുന്നു. വിപണി ഉഷാറാകുന്ന ലക്ഷണങ്ങള്‍ കാണുമ്പോഴും 2025-ലെ ഭവനവില പ്രവചനങ്ങള്‍ പകുതിയാക്കി കുറച്ച നടപടിയില്‍ നിന്നും പിന്‍വാങ്ങാന്‍ സൂപ്ല തയ്യാറായിട്ടില്ല. ഇംഗ്ലണ്ടിലും, നോര്‍ത്തേണ്‍ അയര്‍ലണ്ടിലും സ്റ്റാമ്പ് ഡ്യൂട്ടി ചെലവുകള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ഇത്. വിപണിയില്‍ വില്‍പ്പനയ്ക്കുള്ള വീടുകളുടെ എണ്ണം റെക്കോര്‍ഡില്‍ തുടരുന്നതാണ് ഭവനവില കുതിച്ചുയരാതെ തടഞ്ഞ് നിര്‍ത്തുന്നത്. ജൂണില്‍ ശരാശരി യുകെ ഭവനവില 268,400 പൗണ്ടിലാണ് തുടരുന്നത്. വിപണി സന്തുലിതമായി തുടരുന്നത് പുതിയ പ്രോപ്പര്‍ട്ടികള്‍ തുടര്‍ച്ചയായി വില്‍പ്പനയ്ക്ക് എത്തുന്നതും, വീട് വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ആശ്വസമായി

More »

യോര്‍ക്ക്ഷയറില്‍ 21 കാരി കൊല്ലപ്പെട്ടു; ഒരാള്‍ അറസ്റ്റില്‍
യോര്‍ക്ക്ഷയറില്‍ കോര്‍ട്ട്‌നി ആംഗസ് എന്ന 21 കാരി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായി. മൃതദേഹം കണ്ടെത്തിയ വീട്ടില്‍ താമസിച്ചിരുന്ന വ്യക്തിയെ ഡ്യൂസ്ബറിയിലെ അസ്ഡ സൂപ്പര്‍മാര്‍ക്കറ്റ് കൊള്ളയടിക്കുന്നതിനുള്ള ശ്രമത്തിനിടെയാണ് അറസ്റ്റ് ചെയ്തത്. വിന്‍ഡോ ക്ലീനിംഗ് ഉള്‍പ്പടെ പല ചെറിയ പണികളും ചെയ്ത് ജീവിക്കുന്ന വ്യക്തിയായിരുന്നു അറസ്റ്റിലായ മൈക്കല്‍ എന്ന് അയല്‍ക്കാര്‍ പറയുന്നു. കോര്‍ട്ട്‌നിയുമായി അയാള്‍ക്കുള്ള ബന്ധം എന്താണ് എന്നതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. സമീപവാസികള്‍ പറയുന്നത് കോര്‍ട്ട്‌നി ആ വീട്ടില്‍ വരുന്നത് കണ്ടിട്ടില്ലെന്നും അവര്‍ അവിടെയല്ല താമസിച്ചിരുന്നത് എന്നുമാണ്. വെസ്റ്റ് യോര്‍ക്ക്ഷയറിലെ ബാറ്റ്‌ലിയിലുള്ള ഒരു വീട്ടിലാണ് കഴിഞ്ഞ ശനിയാഴ്ച കോട്ട്‌നിയുടെ മൃതദേഹം കണ്ടെത്തിയത്. തൊട്ടടുത്തുള്ള ഡ്യൂസ്ബറിയിലാണ് കോര്‍ട്ട്‌നി

More »

സൗത്ത് ലണ്ടനിലെ നഴ്‌സറിയ്ക്ക് സമീപം കത്തിക്കുത്ത്: രണ്ട് പേര്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് ഗുരുതരം
സൗത്ത് ലണ്ടനില്‍ ഒരു നഴ്‌സറിക്ക് സമീപം കത്തിക്കുത്ത്. നഴ്‌സറിയ്ക്ക് സമീപം നാല് പേര്‍ക്ക് കുത്തേറ്റ സംഭവത്തെ തുടര്‍ന്ന് ഇവിടം ലോക്ക്ഡൗണിലായി. സൗത്ത് ലണ്ടന്‍ സൗത്ത്‌വാര്‍ക്ക്, ലോംഗ് ലെയിനിലേക്കാണ് കത്തിക്കുത്ത് നടന്ന വിവരം അറിഞ്ഞ് എമര്‍ജന്‍സി സര്‍വ്വീസുകള്‍ എത്തിയത്. സംഭവത്തില്‍ രണ്ട് പുരുഷന്‍മാര്‍ കൊല്ലപ്പെട്ടു. പോലീസും, മെഡിക്കല്‍ സംഘവും സ്ഥലത്തെത്തുമ്പോള്‍ നാല് പേരെയാണ് കുത്തേറ്റ നിലയില്‍ കണ്ടെത്തിയത്. 58-കാരനായ ഒരാള്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. 27-കാരനായ ഒരാള്‍ ആശുപത്രിയില്‍ വെച്ചും മരിച്ചു. മരണങ്ങള്‍ നടന്നതോടെ ഡിറ്റക്ടീവുമാര്‍ കൊലപാതക അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന 30-കളില്‍ പ്രായമുള്ള വ്യക്തിക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇയാള്‍ ആശുപത്രിയില്‍ ജീവന്‍ നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ്. മറ്റൊരു 30-കാരനും കുത്തേറ്റിട്ടുണ്ടെങ്കിലും

More »

അധികാരത്തിലേറിയാല്‍ ഡോക്ടര്‍മാരുടെ സമരം നിരോധിക്കും- കെമി ബെയ്ഡ്‌നോക്ക്
തങ്ങള്‍ വീണ്ടും അധികാരത്തിലേറിയാല്‍ ഡോക്ടര്‍മാര്‍ സമരം ചെയ്യുന്നത് നിരോധിക്കുമെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് കെമി ബെയ്ഡ്‌നോക്ക് പറഞ്ഞു. ഡോക്ടര്‍മാരുടെ പ്രതിഷേധങ്ങള്‍ നിരോധിക്കാനായി നിയമ ഭേദഗതി കൊണ്ടുവരുമെന്നും ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ ക്ഷമ പരീക്ഷിക്കുകയാണെന്നും അവര്‍ പറഞ്ഞു. 18 മാസത്തിനിടെ 11 സമരങ്ങള്‍ ഡോക്ടര്‍മാര്‍ നടത്തിയെന്നും നിരവധി ജീവനുകള്‍ അപകടത്തിലാക്കിയെന്നും കെമി ബെയ്ഡ് നോക്ക് പറഞ്ഞു. റെസിഡന്റ് ഡോക്ടര്‍മാരുടെ സമരം കടുത്ത പ്രതിഷേധത്തിന് ഇടയാക്കുകയാണ്. പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറും ശക്തമായ നടപടി കൊണ്ടുവരണമെന്നും സമരം നീട്ടികൊണ്ടുപോകാതെ സമരക്കാര്‍ക്കെതിരെ നടപടി വേണമെന്നും നേതാവ് ആഴശ്യപ്പെട്ടു. ഡോക്ടര്‍മാരുടേത് സേവനമാണ്, തൊഴിലല്ല, ശമ്പള വര്‍ദ്ധനവ് എന്ന പേരില്‍ നിരന്തരമായ സമരം നടത്തുന്നവര്‍ ഇത് ആലോചിക്കണം. സര്‍ക്കാര്‍ മികച്ച ശമ്പളം തന്നെയാണ്

More »

ബോംബ് ഭീഷണി; ഗ്ലാസ്‌ഗോയിലേക്ക് പുറപ്പെട്ട വിമാനത്തില്‍ നടന്നത് നാടകീയ രംഗങ്ങള്‍
യാത്രക്കാരുമായി വിമാനം പുറപ്പെടവേ തന്റെ കൈവശം ബോംബുണ്ടെന്ന് വിളിച്ചുപറഞ്ഞ് യാത്രക്കാരന്‍. ല്യൂട്ടനില്‍ നിന്നും ഗ്ലോസ്‌ഗോയിലേക്ക് രാവിലെ 7 മണിക്ക് പോയ വിമാനത്തിലായിരുന്നു സംഭവം. പൊലീസെത്തി 41 കാരനെ അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. തീവ്രവാദ വിരുദ്ധ സ്‌ക്വാഡും അന്വേഷണം തുടങ്ങി. വിമാനത്തിന്റെ പുറക് ഭാഗത്ത് നിന്ന് വിമാനം താഴെയിറക്കുക, വിമാനത്തിലെ ബോംബ് കണ്ടെത്തുക എന്നു വിളിച്ചു പറഞ്ഞു. അമേരിക്ക തുലയട്ടെ, ട്രംപ് തുലയട്ടെ, അള്ളാഹു അക്ബര്‍ എന്നു മൂന്നുതവണയും വിളിച്ചുപറഞ്ഞു. ഉടന്‍ വിമാനത്തിലെ യാത്രക്കാരില്‍ ഒരാള്‍ തന്നെ ഇയാളെ കീഴ്ടക്കി നിലത്ത് കിടത്തി. മറ്റൊരാള്‍ വന്ന് മുകളില്‍ ഇരുന്നു. ഇയാള്‍ ആരെന്നോ ബാഗില്‍ എന്തെന്നോ യാത്രക്കാര്‍ പരസ്പരം ആശങ്ക പങ്കുവച്ചിരുന്നു. യാത്രക്കാര്‍ തന്നെ ദേഹ പരിശോധനയും ബാഗ് പരിശോധനയും നടത്തി. വിമാനം ഗ്ലാസ്‌ഗോയില്‍ ഇറങ്ങിയയുടന്‍ ഇയാളെ

More »

യുകെ മൊബൈല്‍ ഫോണ്‍ മോഷണത്തിന്റെ കേന്ദ്രമായി; ഫോണ്‍ പോയാല്‍ പോയതാണ് !
വിലയേറിയ മൊബൈല്‍ ഫോണ്‍ ഉള്ള യുകെ മലയാളികള്‍ ജാഗ്രതൈ! യുകെയില്‍ മൊബൈല്‍ ഫോണ്‍ മോഷണം പെരുകുന്നതായി വാര്‍ത്ത. ഫോണ്‍ പോയാല്‍ പോയതാണ് എന്നതാണ് സ്ഥിതി. സ്വയം സൂക്ഷിക്കുക എന്നതുമാത്രമാണ് ഏക രക്ഷ. യൂറോപ്പില്‍ മോഷ്ടിക്കപ്പെടുന്ന അഞ്ചില്‍ രണ്ടു ഫോണും യു കെയിലാണെന്നു റിപ്പോര്‍ട്ട് പറയുന്നു. ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. അമേരിക്കന്‍ ഇന്‍ഷുറന്‍സ് കമ്പനിയായ സ്‌ക്വയര്‍ ട്രേഡിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്, 13 യൂറോപ്യന്‍ രാജ്യങ്ങളിലും ബ്രിട്ടനിലും സാന്നിധ്യമുള്ള കമ്പനിയുടെ ഉപഭോക്താക്കള്‍ ഇരകളാവുന്ന മൊബൈല്‍ ഫോണ്‍ മോഷണങ്ങളില്‍ 39 ശതമാനവും നടക്കുന്നത് യു കെയില്‍ ആണെന്നാണ്. അതേസമയം, കമ്പനിയുടെ മൊത്തം ഉപഭോക്താക്കളില്‍ വെറും 10 ശതമാനം മാത്രമാണ് യുകെയില്‍ ഉള്ളതെന്നതും ഓര്‍ക്കണം. 2021 ജൂണിന് ശേഷം ബ്രിട്ടനിലെ

More »

ബെനഫിറ്റുകാരുടെ 1.7 മില്ല്യണ്‍ പൗണ്ട് തട്ടിപ്പുകാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അടിച്ചുമാറ്റി
ജീവിക്കാന്‍ സഹായം ആവശ്യമുള്ളവരുടെ ബെനഫിറ്റുകളില്‍ കൈയിട്ട് വാരി തട്ടിപ്പുകാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. പെന്‍ഷന്‍കാര്‍, കെയറര്‍മാര്‍, ഡിസെബിലിറ്റി ക്ലെയിമുകാര്‍ എന്നിവരുടെ 1.7 മില്ല്യണ്‍ പൗണ്ടാണ് ഇവര്‍ കഴിഞ്ഞ വര്‍ഷം മാത്രം അടിച്ചുമാറ്റിയത്. വര്‍ക്ക് & പെന്‍ഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ജീവനക്കാരാണ് പണം തട്ടിപ്പിലൂടെ കൈക്കലാക്കിയതെന്ന് വാര്‍ഷിക റിപ്പോര്‍ട്ട് വെളിപ്പെടുത്തി. 2024-25 വര്‍ഷം ജീവനക്കാരുടെ മോഷണം സംബന്ധിച്ച് 25 അന്വേഷണങ്ങള്‍ നടന്നു. ഇതില്‍ 1,713,809.18 പൗണ്ടിന്റെ നഷ്ടമാണ് കണ്ടെത്തിയത്. ശമ്പളവും, ചെലവും സംബന്ധിച്ച 22 അന്വേഷണങ്ങളിലായി 43,886.76 പൗണ്ടിന്റെ തട്ടിപ്പും പുറത്തുവന്നു. തട്ടിപ്പും, പിഴവുകളും മൂലം ആകെ നഷ്ടമായ തുക ഏകദേശം 9.5 ബില്ല്യണ്‍ പൗണ്ടാണ്. ബെനഫിറ്റ് തട്ടിപ്പുകള്‍ ഒതുക്കുമെന്ന് വാഗ്ദാനം ചെയ്ത പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിന് ഈ കണ്ടെത്തല്‍ വലിയ തിരിച്ചടിയാണ്.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions