യു.കെ.വാര്‍ത്തകള്‍

സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്ത നഴ്സും കെയര്‍ ഹോം മാനേജരുമായ മലയാളിക്ക് 8 വര്‍ഷം തടവ്
സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്തതിനും രണ്ട് യുവതികളെ ലൈംഗികമായി പീഡിപ്പിച്ചതിനും സ്കോട്ട് ലന്‍ഡിലെ ലനാര്‍ക്‌ഷെയര്‍ കെയര്‍ ഹോമില്‍ ജോലി ചെയ്തിരുന്ന മലയാളിയായ നൈജില്‍ പോളിനെ (47) ഗ്ലാസ്‌ഗോ ഹൈക്കോടതി ഏഴ് വര്‍ഷവും ഒന്‍പത് മാസവും തടവ് ശിക്ഷ വിധിച്ചു. 2019-ല്‍ വിചാരണ ഒഴിവാക്കാനായി ഇയാള്‍ ഇന്ത്യയിലേക്ക് കടന്നെങ്കിലും പിന്നീട് കൊച്ചിയില്‍ നിന്ന് അറസ്റ്റ് ചെയ്ത് വിചാരണയ്ക്കായി തിരിച്ചെത്തിക്കുകയായിരുന്നു. സ്കോട്ട് ലന്‍ഡിലേക്ക് കൊണ്ടുവന്ന ശേഷം ഇയാള്‍ കുറ്റങ്ങള്‍ സമ്മതിച്ചു. 2018 ഏപ്രിലില്‍ 26 വയസുള്ള സഹപ്രവര്‍ത്തകയെ ഓഫീസ് മുറിയില്‍ പൂട്ടി ഭീഷണിപ്പെടുത്തിയാണ് നൈജില്‍ പോള്‍ ആക്രമിച്ചത്. ജോലിയിലെ ഹാജര്‍ കുറവിനെയും സാമ്പത്തിക പ്രശ്‌നങ്ങളെയും ചൂണ്ടിക്കാട്ടി ഇയാള്‍ ഭീഷണിപെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് കേസ് . സംഭവത്തിന് ശേഷം യുവതി ഭയന്ന് ഒന്നും പറയാതെ പുറത്തേക്ക് ഓടി. മറ്റ് രണ്ട് യുവതികളോടും ഇയാള്‍

More »

അകന്ന ബന്ധുക്കള്‍ മരിച്ചാലും ഒരാഴ്ച അവധി; യുകെയില്‍ പുതിയ തൊഴില്‍നിയമ നിര്‍ദേശം ചര്‍ച്ചയില്‍
ബ്രിട്ടനില്‍ തൊഴിലാളികള്‍ക്ക് നല്‍കുന്ന അവധി ആനുകൂല്യങ്ങളില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നു. ലേബര്‍ സര്‍ക്കാരിന്റെ പുതിയ തൊഴില്‍ അവകാശ ബില്ലില്‍ അകന്ന ബന്ധുക്കള്‍ മരിച്ചാലും ഒരു ആഴ്ചയുടെ അവധി ലഭിക്കുന്നതിനുള്ള നിര്‍ദേശമാണ് പരിഗണിക്കുന്നത്. അടുത്ത ബന്ധമായി കരുതപ്പെടുന്ന സുഹൃത്തുക്കളുടേതായ മരണവും ഈ നിയമത്തിന്റെ പരിധിയില്‍ വരാനാണ് സാധ്യത. ഇപ്പോള്‍ 18 വയസിനു താഴെയുള്ള മക്കളുടെ മരണത്തിലാണ് നിര്‍ബന്ധിതമായ അവധി ലഭ്യമാകുന്നത്. നിയമം അന്തിമമായി പാസായാല്‍, കേരളത്തില്‍ താമസിക്കുന്ന ബന്ധുവിന്റെ മരണം സംഭവിച്ചാലും ഒരു ആഴ്‌ചയോളം അവധി ലഭിക്കാവുന്ന സാഹചര്യം ഉണ്ടാകും. പലപ്പോഴും ഇത്തരം സാഹചര്യങ്ങളില്‍ ഉറ്റവരുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അവധി ലഭിക്കുക എന്നത് വലിയ കടമ്പയായിരുന്നു. തൊഴില്‍ അവകാശ ബില്ലില്‍ യൂണിയനുകള്‍ക്ക് കൂടുതല്‍ അധികാരം, സിക്ക് ലീവിനുള്ള അധിക അവകാശങ്ങള്‍, മാതൃത്വ-പിതൃത്വ

More »

അടിമുടി മാറ്റവുമായി ബ്രിട്ടിഷ് പാസ്‌പോര്‍ട്ട്: ചാള്‍സ് രാജാവിന്റെ ചിഹ്നം, അപേക്ഷാ ഫീസില്‍ വര്‍ധന
ബ്രിട്ടിഷ് പാസ്പോര്‍ട്ടില്‍ അടിമുടി മാറ്റം വരുന്നു. അഞ്ചുവര്‍ഷത്തിനുശേഷം പാസ്പോര്‍ട്ടിന്റെ നിറവും ഘടനയും മാറി ഡിജിറ്റല്‍ ഫ്രണ്ട്‌ലി പാസ്പോര്‍ട്ടായി ബ്രിട്ടിഷ് പാസ്പോര്‍ട്ടുകള്‍ മാറും. ഈ മാസം ഒന്നുമുതലാണ് ബ്രിട്ടനില്‍ ഇത്തരത്തിലുള്ള പുതിയ പാസ്പോര്‍ട്ടുകള്‍ വിതരണം ചെയ്തു തുടങ്ങിയത്. ബ്രിട്ടിഷ് പാസ്‌പോര്‍ട്ടിന്റെ രൂപകല്‍പ്പനയില്‍ അഞ്ച് വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്തരത്തില്‍ ഹോം ഓഫിസ് വലിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നത് . വിതരണം ചെയ്യുന്ന പുതിയ പാസ്‌പോര്‍ട്ടില്‍ കിംഗ് ചാള്‍സ് മൂന്നാമന്റെ രാജകീയ ചിഹ്നമാണ് (Coat of Arms) ഇടംപിടിക്കുന്നത്. പാസ്‌പോര്‍ട്ടില്‍ വന്ന പ്രധാന മാറ്റങ്ങള്‍ ഒറ്റനോട്ടത്തില്‍ എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയാത്തവയാണെങ്കിലും ഇവയെല്ലാം വളരെ പ്രധാനപ്പെട്ടതും ശ്രദ്ധേയവുമായ മാറ്റങ്ങളാണ്. മുന്‍പ് ഉപയോഗിച്ചിരുന്ന എലിസബത്ത് രാജ്ഞിയുടെ രാജകീയ ചിഹ്നത്തിന് പകരം കിങ്

More »

ജോലി ചെയ്യാത്ത യുവാക്കളെ കെയര്‍, കണ്‍സ്ട്രക്ഷന്‍, ഹോസ്പിറ്റാലിറ്റി മേഖലകളിലേക്ക് ഇറക്കാന്‍ സര്‍ക്കാര്‍
യുകെയില്‍ ജോലിയെടുക്കാതെ ബെനഫിറ്റും വാങ്ങി കഴിയുന്ന യുവാക്കളെ പണിയെടുപ്പിക്കാന്‍ സര്‍ക്കാര്‍ . ജോലിചെയ്യാതെയിരിക്കുന്ന യുവാക്കളുടെ എണ്ണം വന്‍തോതില്‍ ഉയരുന്നത് സര്‍ക്കാരിന് തലവേദനയാണ്. ഈ സാഹചര്യത്തിലാണ് ട്രെയിനിംഗും, ജോബ് ഓഫറും നല്‍കി തൊഴില്‍രഹിതരായ യുവാക്കളെ രംഗത്തിറക്കാന്‍ പദ്ധതി നടപ്പാക്കുന്നത്. കെയര്‍, കണ്‍സ്ട്രക്ഷന്‍, ഹോസ്പിറ്റാലിറ്റി മേഖലകളിലാണ് ഓഫര്‍ നല്‍കുക. ഓഫര്‍ സ്വീകരിക്കാന്‍ മടി കാണിച്ചാല്‍ ഇവരുടെ ബെനഫിറ്റുകള്‍ വെട്ടിക്കുറയ്ക്കാനാണ് സര്‍ക്കാര്‍ നീക്കം. യൂണിവേഴ്‌സല്‍ ക്രെഡിറ്റിലുള്ള യുവാക്കള്‍ക്ക് 350,000 പുതിയ ട്രെയിനിംഗ്, തൊഴില്‍ അവസരങ്ങളാണ് ലഭ്യമാക്കുന്നതെന്ന് വര്‍ക്ക് & പെന്‍ഷന്‍സ് സെക്രട്ടറി പാറ്റ് മക്ഫാഡെന്‍ പ്രഖ്യാപിച്ചു. ഇത് ഏറ്റെടുക്കാന്‍ തയാറാകാത്തവരുടെ ആനുകൂല്യങ്ങളെ നീക്കം ബാധിക്കുമെന്ന് പെന്‍ഷന്‍ സെക്രട്ടറി വ്യക്തമാക്കി. ജോലിയും, പഠനവും,

More »

അടിയന്തര ഫ്ലൂ വാക്‌സിനേഷന്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ച് എന്‍എച്ച്എസ്; ഡോക്ടര്‍മാരോട് സമരം പിന്‍വലിക്കാന്‍ അഭ്യര്‍ത്ഥന
'സൂപ്പര്‍ ഫ്ലൂ' പൊട്ടിപ്പുറപ്പെട്ടതോടെ രാജ്യത്തു അടിയന്തര ഫ്ലൂ വാക്‌സിനേഷന്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ച് എന്‍എച്ച്എസ്. ലണ്ടനില്‍ ആശുപത്രി പ്രവേശനങ്ങള്‍ മൂന്നിരട്ടി വര്‍ധിച്ചതോടെ, സ്‌കൂളുകള്‍ പോലും അടച്ചിടേണ്ട സാഹചര്യവും നേരിടുകയാണ്. ഈ സാഹചര്യത്തില്‍ ഡോക്ടര്‍മാരോട് സമരം പിന്‍വലിക്കാന്‍ അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. അടുത്തയാഴ്ച ആശുപത്രികളില്‍ എത്തുന്ന ഫ്ലൂ ബാധിതരുടെ എണ്ണം മൂന്നിരട്ടിയായോ നാലിരട്ടിയായോ വര്‍ദ്ധിച്ചേക്കാമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് ചീഫ് എക്സിക്യൂട്ടീവ് സര്‍ ജിം മാക്കി മുന്നറിയിപ്പ് നല്‍കി. അടുത്ത ആഴ്ച ആരംഭിക്കാന്‍ ഇരിക്കുന്ന വേദനാജനകമായ സമരങ്ങള്‍ പിന്‍വലിക്കണമെന്നാണ് റസിഡന്റ് ഡോക്ടര്‍മാരോട് മെഡിക്കല്‍ മേധാവികള്‍ അപേക്ഷിക്കുന്നത്. ദശകങ്ങള്‍ക്കിടെ ഏറ്റവും മോശം അവസ്ഥ നേരിടുന്നതിനൊപ്പം സമരങ്ങള്‍ കൂടിച്ചേരുന്നത് സുരക്ഷാ ആശങ്കകളിലേക്കാണ് വഴിതെളിക്കുന്നത്.

More »

യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്നതിനായി 50,000 പുതിയ അപ്രന്റീസ്ഷിപ്പുകള്‍ വാഗ്ദാനം ചെയ്ത് സര്‍ക്കാര്‍
യുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനായി അപ്രന്റീസ്ഷിപ്പുകള്‍ വിപുലീകരിക്കുന്നതിനുള്ള പരിപാടിയുമായി സര്‍ക്കാര്‍. ഈ പദ്ധതി പ്രകാരം ഏകദേശം 50,000 യുവാക്കള്‍ക്ക് പ്രയോജനം ലഭിക്കുമെന്ന് സര്‍ക്കാര്‍ പറയുന്നു. ബജറ്റില്‍ നീക്കിവച്ചതും അടുത്ത മൂന്ന് വര്‍ഷത്തേക്ക് ഉള്‍ക്കൊള്ളുന്നതുമായ 725 മില്യണ്‍ പൗണ്ട് പാക്കേജ്, AI, ഹോസ്പിറ്റാലിറ്റി, എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലകളില്‍ അപ്രന്റീസ്ഷിപ്പുകള്‍ സൃഷ്ടിക്കാന്‍ ഉപയോഗിക്കും. ചെറുകിട, ഇടത്തരം ബിസിനസുകളില്‍ 25 വയസിന് താഴെയുള്ളവര്‍ക്കുള്ള അപ്രന്റീസ്ഷിപ്പുകള്‍ക്ക് പാക്കേജിന്റെ ഭാഗമായി പൂര്‍ണ്ണമായും ധനസഹായം നല്‍കും, നിലവില്‍ അവര്‍ നല്‍കേണ്ട 5% ഒഴിവാക്കും. കഴിഞ്ഞ ദശകത്തില്‍ ഏകദേശം 40% കുറഞ്ഞ അപ്രന്റീസ്ഷിപ്പുകള്‍ ആരംഭിക്കുന്ന യുവാക്കളുടെ എണ്ണത്തിലെ കുറവ് പരിഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. തൊഴിലുടമകളുമായും അപ്രന്റീസ്ഷിപ്പ് അവസരങ്ങളുമായും

More »

ഖലിസ്ഥാന്‍ ഭീകരന്‍ ഗുര്‍പ്രീത് റെഹാലിന്റെ യുകെയിലെ സ്വത്തുക്കള്‍ മരവിപ്പിക്കും
ഖലിസ്ഥാന്‍ ഭീകരനായ ഗുര്‍പ്രീത് റെഹാലിന്റെ യുകെയിലെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ യുകെ ഭരണകൂടം തീരുമാനിച്ചു. ഇന്ത്യയുടെ ഇന്റലിജന്‍സ് വൃത്തങ്ങള്‍ നല്‍കിയ വിവരങ്ങളും സ്വന്തം അന്വേഷണങ്ങളും അടിസ്ഥാനമാക്കിയാണ് നടപടി. 'പഞ്ചാബ് വാരിയേഴ്‌സ്' എന്ന ഇന്ത്യയിലെ ക്ലബ്ബിനെക്കൊണ്ട് ലങ്കാഷയറിലെ ഫുട്ബാള്‍ ക്ലബ്ബായ മോര്‍കാംബെയെ വിലയ്ക്കെടുപ്പിച്ച ഇടപാടില്‍ മുന്‍പന്തിയില്‍ നിന്നത് ഗുര്‍പ്രീത് റെഹാല്‍ ആയിരുന്നു. വിശ്വാസവും സഹാനുഭൂതിയും നിലനിര്‍ത്താമെന്ന വാഗ്ദാനത്തോടെയാണ് പഞ്ചാബ് വാരിയേഴ്‌സ് ഇംഗ്ലണ്ടിലെ ക്ലബ്ബിനെ ഏറ്റെടുത്തത്. യുവാക്കളെ ആകര്‍ഷിക്കുന്ന ഫുട്ബാള്‍, ക്രിക്കറ്റ് ക്ലബ്ബുകള്‍ പോലുള്ള കേന്ദ്രങ്ങളുടെ മറവില്‍ ഭീകരവാദത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നുവെന്നതാണ് അന്വേഷണത്തില്‍ പുറത്തുവന്നത്. പിന്നീട് റെഹാല്‍ ആയുധക്കടത്ത് നടത്തിയിരുന്നെന്നും ഖലിസ്ഥാന്‍ ഭീകരസംഘടനകളിലേക്ക് യുവാക്കളെ

More »

മതിയായ രേഖകളില്ലാതെ ഡെലിവറി ജോലിയില്‍ ഏര്‍പ്പെട്ട ഇന്ത്യക്കാരടക്കം 171 പേര്‍ അറസ്റ്റില്‍; നാടുകടത്തും
മതിയായ രേഖകളില്ലാതെ രാജ്യത്ത് ഡെലിവറി ജോലിയില്‍ ഏര്‍പ്പെട്ട 171 പേരെ അറസ്റ്റ് ചെയ്ത് യുകെ ഇമിഗ്രേഷന്‍ എന്‍ഫോഴ്സ്മെന്റ് ടീം. ഇന്ത്യക്കാര്‍ അടക്കമുള്ള ആളുകളെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ എല്ലാവരെയും ഉടന്‍ നാടുകടത്തിയേക്കും എന്നാണ് വിവരം. 'ഓപ്പറേഷന്‍ ഈക്വലൈസ്' എന്ന് പേരിട്ട പരിശോധനയിലാണ് 'അനധികൃത ഡെലിവറി തൊഴിലാളി'കളെ ഇമിഗ്രേഷന്‍ വകുപ്പ് പിടികൂടിയത്. ബംഗ്ലാദേശ്, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരും പിടിക്കപ്പെട്ടവരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ന്യൂഹാം, നോര്‍വിച്ച് അടക്കമുള്ള നഗരങ്ങളില്‍ നിന്നാണ് ഇവരെ പിടികൂടിയത്. പരിശോധനകള്‍ കര്‍ശനമാക്കിയതിന് പിന്നാലെ തൊഴിലാളികള്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍ രംഗത്തുവന്നിട്ടുണ്ട്. രേഖകള്‍ കൃത്യമല്ലെങ്കില്‍ പിടികൂടി നാടുകടത്തുമെന്നാണ് മുന്നറിയിപ്പ്. അനധികൃത കുടിയേറ്റം നിയന്ത്രിക്കാനുള്ള യുകെ ഭരണകൂട നടപടികളുടെ ഭാഗമായാണ് ഈ പരിശോധനകള്‍. കഴിഞ്ഞ വര്‍ഷം മാത്രം

More »

യുകെയുടെ ചില ഭാഗങ്ങളില്‍ 15 ദിവസത്തെ മഴ 24 മണിക്കൂറില്‍ പെയ്തിറങ്ങും
യുകെയുടെ ചില ഭാഗങ്ങളില്‍ 15 ദിവസത്തെ മഴ 24 മണിക്കൂറില്‍ പെയ്തിറങ്ങുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ്. തിങ്കളാഴ്ച വൈകുന്നേരം 6 മുതലാണ് മഴയ്ക്കുള്ള മഞ്ഞ കാലാവസ്ഥാ ജാഗ്രത നല്‍കിയിരിക്കുന്നത്. 24 മണിക്കൂറാണ് ഇതിന് പ്രാബല്യം. സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട്, വെയില്‍സ് എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലാണ് മുന്നറിയിപ്പ്. ഹെറെഫോര്‍ഡ്ഷയര്‍, ഹാംപ്ഷയര്‍ എന്നിവിടങ്ങളും ഇതില്‍ പെടും. 40 എംഎം വരെ മഴയ്ക്കാണ് ചില പ്രദേശങ്ങളില്‍ സാധ്യതയുള്ളത്. ഡാര്‍ട്ട്മൂര്‍, സൗത്ത് വെയില്‍സിലെ ഉയര്‍ന്ന പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ 60-80 എംഎം വരെ മഴയ്ക്കും സാധ്യതയുണ്ട്. ഡിസംബറിലെ ശരാശരി മഴയുടെ പകുതിയിലേറെയാണ് ഇത്. സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട്, സൗത്ത് വെയില്‍സ് എന്നിവിടങ്ങളില്‍ പ്രവചിക്കുന്ന മഴ ഇപ്പോള്‍ തന്നെ ഈര്‍പ്പം നിറഞ്ഞ് നില്‍ക്കുന്ന മേഖലകളില്‍ യാത്രകള്‍ ബുദ്ധിമുട്ടിലാക്കി മാറ്റുമെന്നാണ് കരുതുന്നത്. ഇംഗ്ലണ്ടില്‍ ഒരു ഡസനിലേറെ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions