യു.കെ.വാര്‍ത്തകള്‍

യുകെയില്‍ മൂന്നാം ഉഷ്ണതരംഗം; ദശലക്ഷക്കണക്കിന് ആളുകള്‍ ഹോസ്പൈപ്പ് നിരോധനം നേരിടുന്നു
അസാധാരണ കാലാവസ്ഥയാണ് 2025 ല്‍ യുകെ നേരിടുന്നത്. ഇതുവരെ രേഖപ്പെടുത്തിയിരുന്ന റെക്കോര്‍ഡ് താപനില മറികടന്നായിരുന്നു ഈ വര്‍ഷത്തെ വേനല്‍ക്കാലം. ഇംഗ്ലണ്ടില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും ചൂടേറിയ മാസമായിരുന്നു ജൂണ്‍. ഇപ്പോള്‍ ഇതാ ജൂലൈ പകുതി ആകുമ്പോഴേക്കും ഈ വര്‍ഷത്തെ മൂന്നാമത്തെ ഉഷ്ണതരംഗം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുകയാണ്. 2025-ലെ യുകെയിലെ മൂന്നാമത്തെ ഉഷ്ണതരംഗത്തില്‍ താപനില കുതിച്ചുയര്‍ന്നതിനാല്‍ ഏഴ് ദശലക്ഷത്തിലധികം ആളുകള്‍ക്ക് ഹോസ്പൈപ്പ് നിരോധനം ഏര്‍പ്പെടുത്തി. മെയ് മുതല്‍ കുടിവെള്ളത്തിന്റെ ആവശ്യം'റെക്കോര്‍ഡ് നിലവാരത്തിലെത്തി' എന്ന് ഹോസ്പൈപ്പ് നിരോധനം ഏര്‍പ്പെടുത്തിയ സൗത്ത് ഈസ്റ്റ് വാട്ടര്‍ പറഞ്ഞു. മേഖലയില്‍ നീണ്ടുനില്‍ക്കുന്ന ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥ കാരണം മെയ് മുതല്‍ കുടിവെള്ളത്തിന്റെ ആവശ്യം 'റെക്കോര്‍ഡ് നിലവാരത്തിലെത്തി'. സറേ, ഹാംഷെയര്‍, ബെര്‍ക്ക്‌ഷെയര്‍ എന്നിവയുടെ ചില

More »

സന്ദര്‍ലാന്‍ഡില്‍ കെയര്‍ ഹോമിലേയ്ക്ക് കാര്‍ ഇടിച്ചു കയറി 2 വയോധികര്‍ കൊല്ലപ്പെട്ടു
സന്ദര്‍ലാന്‍ഡില്‍ കെയര്‍ ഹോമിലേയ്ക്ക് കാര്‍ ഇടിച്ചു കയറി അന്തേവാസികളായ രണ്ട് വയോധികരായ സ്ത്രീകള്‍ കൊല്ലപ്പെട്ടു. 90 ഉം 80 വയസുള്ള രണ്ട് അന്തേവാസികളാണ് ദാരുണമായ ദുരന്തത്തിന് ഇരയായത്. ഹൈ ക്ലിഫ് കെയര്‍ ഹോമില്‍ ആണ് രാജ്യത്തെ നടുക്കിയ ദുരന്തം നടന്നത്. അപകടത്തില്‍ പരുക്ക് പറ്റി എട്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് പിന്തുടര്‍ന്നതിനെ തുടര്‍ന്ന് അമിത വേഗത്തില്‍ ഓടിച്ച കാര്‍ ആണ് ഇടിച്ചുകയറിയത്. മോഷ്ടിക്കപ്പെട്ടതായി സംശയിക്കുന്ന ഒരു ബിഎംഡബ്ല്യു കാറാണ് അപകടത്തിന് കാരണമായത്. അപകടം നടന്ന ഉടനെ 21 വയസ്സുള്ള രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ മേല്‍ നരഹത്യ കൂടി ചുമത്തിയതായി പോലീസ് അറിയിച്ചു. അപകടത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ പരുക്ക് ഗുരുതരമല്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. അപകടത്തില്‍ പെട്ട കാര്‍ ന്യൂ കാസിലിലെ ഫെന്‍ ഹാം പ്രദേശത്തുനിന്ന്

More »

ലണ്ടനില്‍ പഞ്ചനക്ഷത്ര ഹോട്ടലിന് സമീപം കത്തിയാക്രമണം; 24 കാരന്‍ കൊല്ലപ്പെട്ടു
പടിഞ്ഞാറന്‍ ലണ്ടനിലെ പഞ്ച നക്ഷത്ര ഹോട്ടലിന് പുറത്ത് ഒരാള്‍ കുത്തേറ്റു മരിച്ചു. നഗരത്തിലെ പ്രശസ്തമായ നൈറ്റ്സ്ബ്രിഡ്ജ് ഹോട്ടലിന് പുറത്തായിരുന്നു അക്രമം. സംഭവം നടന്നയുടനെ ഇരയായ 24 വയസുകാരന് അടിയന്തിര വൈദ്യസഹായം നല്‍കിയെങ്കിലും അയാള്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി മെട്രോപൊളിറ്റന്‍ പോലീസ് പറഞ്ഞു. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ജീവനക്കാരോ അതിഥികളോ ഉള്‍പ്പെട്ടിട്ടില്ല എന്ന് ഹോട്ടലിന്റെ വക്താക്കള്‍ പറഞ്ഞു. മരിച്ചയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. സംഭവം നടന്ന പ്രദേശം പൊതുവെ ആഡംബര ഷോപ്പിംഗിനും, ദശലക്ഷക്കണക്കിന് പൗണ്ട് വിലമതിക്കുന്ന വസതികള്‍ക്കും, ഹാരോഡ്‌സ്, ഹൈഡ് പാര്‍ക്ക് പോലുള്ള ലാന്‍ഡ്‌മാര്‍ക്കുകള്‍ക്കും

More »

അനധികൃത കുടിയേറ്റക്കാരെ ഫ്രാന്‍സിലേക്ക് തിരിച്ചയക്കും; മുന്നറിയിപ്പുമായി സ്റ്റാര്‍മര്‍
ഇംഗ്ലീഷ് ചാനല്‍ കടന്നു ചെറു ബോട്ടുകളില്‍ യുകെയിലെത്തുന്ന അനധികൃത കുടിയേറ്റക്കാരെ ഫ്രാന്‍സിലേക്ക് തിരിച്ചയക്കാനുള്ള കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. ഈ പദ്ധതി ആഴ്ചകള്‍ക്കുള്ളില്‍ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. ചിലരെ ഫ്രാന്‍സിലെക്ക് തിരിച്ചയക്കുമ്പോള്‍ സുരക്ഷാ പരിശോധനയ്ക്ക് വിധേയമായി തുല്യമായ അഭയാര്‍ത്ഥികളെ ഫ്രാന്‍സില്‍ നിന്ന് യുകെയും സ്വീകരിക്കും. സംസ്ഥാന സന്ദര്‍ശനത്തിന്റെ അവസാനം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനൊപ്പമാണ് പ്രധാനമന്ത്രി തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. ചെറിയ ബോട്ടുകളില്‍ ചാനല്‍ കടക്കാനുള്ള ശ്രമങ്ങള്‍ ഈ പദ്ധതിയിലൂടെ തടയാന്‍ കഴിയുമെന്ന് അവര്‍ പറഞ്ഞു. ആഴ്ചയില്‍ 50 പേരെ വരെ തിരിച്ചയയ്ക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഈ കണക്ക് സ്ഥിരീകരിക്കാന്‍ പ്രധാനമന്ത്രി തയ്യാറായില്ല. മനുഷ്യകടത്തുകാര്‍ക്ക് തിരിച്ചടിയാകും

More »

ലണ്ടനിലെ ഫൈവ്സ്റ്റാര്‍ ഹോട്ടലിന് മുന്‍പില്‍ പങ്കാളിയുടെ കണ്മുന്നില്‍ യുവാവിനെ കുത്തിക്കൊന്നു
ലണ്ടനിലെ ഫൈവ്സ്റ്റാര്‍ ഹോട്ടലിന് മുന്‍പില്‍ പങ്കാളിയുടെ കണ്മുന്നില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. നൈറ്റ്‌സ്ബ്രിഡ്ജിലെ ഹാര്‍വി നിക്കോള്‍സ് ഹോട്ടലിന് മുന്‍പില്‍ വെച്ച് ആണ് രണ്ട് കുട്ടികളുടെ പിതാവായ യുവാവിനെ തന്റെ പങ്കാളി നോക്കി നില്‍ക്കെ കുത്തി കൊലപ്പെടുത്തിയത്. സെന്‍ട്രല്‍ ലണ്ടനിലെ പ്രശസ്തമായ ഡിപ്പാര്‍ട്ട്‌മെന്റിന് എതിര്‍വശത്തുള്ള ഹോട്ടലിന് മുന്നില്‍ വെച്ച് ബ്ലൂ സ്റ്റീവന്‍സ് എന്ന 26 കാരനാണ് കുത്തേറ്റത്. ഇയാളുടെ കൈവശം ഉണ്ടായിരുന്ന വാച്ച് മോഷ്ടിക്കുന്നതിനായിരുന്നു കൊലപാതകം എന്നതുള്‍പ്പടെ വിവിധ സംശയങ്ങള്‍ മുന്‍നിര്‍ത്തിയാണ് ബുധനാഴ്ച രാത്രി നടന്ന ഈ കേസ് പോലീസ് അന്വേഷിക്കുന്നത്. ആസൂത്രണം ചെയ്തുകൊണ്ടുള്ള കൊലപാതകമാവാം ഇതെന്നും പോലീസ് സംശയിക്കുന്നുണ്ട്. തന്റെ കാമുകിക്ക് ഒപ്പം അത്താഴം കഴിക്കുവാന്‍ ഹോട്ടലില്‍ എത്തിയതായിരുന്നു സ്റ്റീവെന്‍സ്. അപ്പോഴാണ് മുഖംമൂടി ധരിച്ചെത്തിയ കൊലപാതകി ഇയാളെ

More »

പണിമുടക്ക് പ്രഖ്യാപിച്ച ഡോക്ടര്‍മാരുമായി കൊമ്പുകോര്‍ത്ത് ഹെല്‍ത്ത് സെക്രട്ടറി
ഈ മാസം 25 മുതല്‍ അഞ്ച് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ച റസിഡന്റ് ഡോക്ടര്‍മാരുമായി കൊമ്പുകോര്‍ത്ത് ഹെല്‍ത്ത് സെക്രട്ടറി. ഡോക്ടര്‍മാര്‍ക്ക് മുന്നില്‍ അമ്പരപ്പിക്കുന്ന ഓഫര്‍ വെച്ച് ആണ് ഹെല്‍ത്ത് സെക്രട്ടറിയുടെ വിലപേശല്‍ . സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കു വമ്പന്‍ ശമ്പളവര്‍ധന നല്‍കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയ വെസ് സ്ട്രീറ്റിംഗിന് ഇതിന് പകരമായി സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ പെന്‍ഷന്‍ വെട്ടിക്കുറയ്ക്കാന്‍ സമ്മതിക്കണമെന്നും ആവശ്യപ്പെട്ടു. രണ്ടാഴ്ച മാത്രം സമയം നല്‍കി സമരം പ്രഖ്യാപിച്ച ഡോക്ടര്‍മാര്‍ക്കെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ചാണ് ഹെല്‍ത്ത് സെക്രട്ടറി ഈ ഓപ്ഷന്‍ മുന്നോട്ട് വെച്ചത്. ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും റസിഡന്റ് ഡോക്ടര്‍മാര്‍ ജൂലൈ 25 രാവിലെ 7 മുതല്‍ അഞ്ച് ദിവസത്തേക്ക് പണിമുടക്കുമെന്നാണ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ പ്രഖ്യാപിച്ചത്. ഈ വര്‍ഷം 5.4% ശമ്പളവര്‍ധന ഓഫര്‍

More »

വിവാഹമോചനം നേടിയതിന്റെ പക; ഭാര്യയെയും വീട്ടുകാരെയും കൊല്ലാന്‍ ക്വട്ടേഷന്‍, ഇന്ത്യന്‍ ഐടി കണ്‍സള്‍ട്ടന്റ് നാടുകടത്തല്‍ നേരിടുന്നു
ഭാര്യ വിവാഹമോചനം നേടിയതിന്റെ പക വീട്ടാന്‍ ഭാര്യയെയും, വീട്ടുകാരെയും കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കുകയും ഭാര്യാമാതാവിനെ കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ യുകെയിലെ ഇന്ത്യന്‍ ഐടി കണ്‍സള്‍ട്ടന്റ് നാടുകടത്തല്‍ നേരിടുന്നു. യുകെയിലെ ബെര്‍ക്ഷയറിലുള്ള ഓങ്കോളജിസ്റ്റ് ഡോക്ടര്‍ കൂടിയായ ഭാര്യ വിവാഹമോചനം നേടിയതിന്റെ രോഷത്തി ക്വട്ടേഷന്‍ നല്‍കിയ ഇന്ത്യന്‍ ഐടി കണ്‍സള്‍ട്ടന്റ് അജിത് കുമാര്‍ മുപ്പാരപ്പ് ആണ് പിടിയിലായത്. യുകെയിലെ ബെര്‍ക്ഷയറിലുള്ള ഓങ്കോളജിസ്റ്റ് ഡോക്ടര്‍ കൂടിയായ ഭാര്യ വിവാഹമോചനം നേടിയതാണ് പകയ്ക്കു കാരണം. വിവാഹമോചനം നേടിയതിന്റെ പക വീട്ടാന്‍ അജിത് കുമാര്‍ ഭാര്യയെയും, അവരുടെ വീട്ടുകാരെയും കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ഓങ്കോളജിസ്റ്റായ ഡോ. സിരിഷാ മുട്ടവരപ്പിനെയും, വീട്ടുകാരെയും ഇല്ലാതാക്കാന്‍ ഇയാള്‍ വാടക കൊലയാളികളെ ഏല്‍പ്പിക്കുകയും ചെയ്തു. വിഷം കലര്‍ന്ന ഭക്ഷണം കഴിച്ച് സിരിഷയുടെ അമ്മ

More »

അനധികൃത ജോലിക്കാരെ കണ്ടെത്താന്‍ ഇമിഗ്രേഷന്‍ റെയ്ഡ്; നിരവധി ഇന്ത്യക്കാര്‍ അറസ്റ്റില്‍
യുകെയില്‍ അനധികൃതമായി ജോലി നോക്കുന്നവരെ കണ്ടെത്താനുള്ള ഇമിഗ്രേഷന്‍ റെയ്ഡില്‍ നിരവധി സൈറ്റുകളില്‍ നിന്നായി ഇന്ത്യക്കാരായ തൊഴിലാളികള്‍ പിടിയില്‍. ഇന്ത്യന്‍ ബില്‍ഡര്‍മാരുടെ കെട്ടിട നിര്‍മ്മാണ സൈറ്റുകളില്‍ നടന്ന റെയ്ഡിലാണ് വ്യാപക അറസ്റ്റ്. സര്‍ക്കാരിന്റെ ധനസഹായത്തോടെ വീടുകള്‍ നിര്‍മ്മിക്കുന്ന സൈറ്റുകളിലെ അനധികൃത തൊഴിലാളികളെ കണ്ടെത്തുന്നതിനായിരുന്നു റെയ്ഡ്. അനധികൃതമായി ജോലി നല്‍കിയെന്ന് കണ്ടെത്തിയാല്‍ ഒരു തൊഴിലാളികള്‍ക്ക് 60000 പൗണ്ടുവീതം സ്ഥാപനം പിഴ നല്‍കേണ്ടിവരും. ഭാവിയില്‍ കരാര്‍ ഏറ്റെടുക്കുന്നതില്‍ അയോഗ്യതയുമുണ്ടാകും. ചില സാഹചര്യത്തില്‍ അഞ്ചു വര്‍ഷം വരെ ജയില്‍ ശിക്ഷയും ലഭിക്കും. തങ്ങളുടെ കമ്പനിയില്‍ ജോലി ചെയ്യാനെത്തുന്ന തൊഴിലാളികള്‍ക്ക് നിയമപരമായി ബ്രിട്ടനില്‍ ജോലി ചെയ്യാന്‍ അര്‍ഹതയുണ്ടോയെന്ന് പരിശോധിക്കേണ്ടത് കമ്പനിയുടെ ബാധ്യതയാണ്. കഴിഞ്ഞാഴ്ച റെയ്ഡില്‍ 20

More »

പെരുമാറ്റ ദൂഷ്യം: ഇംഗ്ലണ്ടില്‍ സ്കൂള്‍ സസ്പെന്‍ഷനുകള്‍ പത്ത് ലക്ഷമായി ഉയര്‍ന്നു!
ഇംഗ്ലണ്ടിലെ സ്കൂള്‍ സസ്പെന്‍ഷനുകളുടെയും ഒഴിവാക്കലുകളുടെയും എണ്ണം 2006 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകള്‍. 2023/24 ല്‍ സംസ്ഥാന സ്കൂളുകളില്‍ 954,952 സസ്പെന്‍ഷനുകള്‍ ഉണ്ടായി - മുന്‍ വര്‍ഷത്തേക്കാള്‍ 21% വര്‍ധനവ് - അതേസമയം ഒഴിവാക്കലുകളും 16% വര്‍ധിച്ച് 10,885 ആയി. സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും സസ്പെന്‍ഷനുകള്‍ നേടിയിട്ടുണ്ടെങ്കിലും, 100,000-ത്തിലധികം പേര്‍ പ്രൈമറി പ്രായത്തിലുള്ളവരായിരുന്നു - ഈ സംഖ്യ ഗണ്യമായി വര്‍ധിച്ചു. സസ്പെന്‍ഡ് ചെയ്യപ്പെട്ട ഒരു വിദ്യാര്‍ത്ഥി ഒരു സ്കൂള്‍ വര്‍ഷത്തില്‍ 45 ദിവസം വരെ ഒരു നിശ്ചിത കാലയളവിലേക്ക് സ്കൂളില്‍ നിന്ന് പുറത്തിരിക്കണം, അതേസമയം ഒഴിവാക്കപ്പെട്ടവരെ സ്ഥിരമായി പുറത്താക്കുന്നു. വ്യക്തിഗത വിദ്യാര്‍ത്ഥികള്‍ പലപ്പോഴും ഒന്നിലധികം തവണ സസ്പെന്‍ഷന് വിധേയരാകുന്നു. മോശം പെരുമാറ്റത്തിന്റെ മൂലകാരണങ്ങള്‍ കൈകാര്യം

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions