യു.കെ.വാര്‍ത്തകള്‍

റോഡുകളും ഷോപ്പുകളും കെയര്‍ ഹോമുകളും വരെ.. യുകെയിലെ ആദ്യ എഐ നഗരം ഒരുങ്ങുന്നു
യുകെയിലെ ആദ്യത്തെ നിര്‍മ്മിത ബുദ്ധി (എ ഐ) നഗരം പണിയുന്നതിനുള്ള പദ്ധതി ഹൗസിംഗ് സെക്രട്ടറി വെളിപ്പെടുത്തി. പുതിയ ആധുനീക ഉദ്യാന നഗരങ്ങളിലെ പ്രധാന ഭാഗങ്ങളിലെയെല്ലാം അടിസ്ഥാന സൗകര്യങ്ങള്‍ ഓട്ടോമേറ്റ് ചെയ്യുവാനുള്ള നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ മുന്നോട്ട് വച്ചിരിക്കുന്നത്. റോഡുകള്‍, ഷോപ്പുകള്‍, കെയര്‍ ഹോമുകള്‍ എന്നിവയെല്ലാം നിര്‍മ്മിത ബുദ്ധിയുടെയും റോബോട്ടിക്സിന്റെയും സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു നഗരമാണ് സ്വപ്നം കാണുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുന്‍പായി മൂന്ന് പുതിയ പട്ടണങ്ങളുടെ നിര്‍മ്മാണം ആരംഭിക്കുമെന്നായിരുന്നു ലേബര്‍ പാര്‍ട്ടിയുടെ വാഗ്ദാനം. പുതിയ പട്ടണങ്ങള്‍ നിര്‍മ്മിക്കാന്‍ അനുയോജ്യമായ 12 ഇടങ്ങളുടെ പട്ടിക ഒരു സ്വതന്ത്ര കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഇടംപിടിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷക്കാലം കൊണ്ട് ഇംഗ്ലണ്ടില്‍ 15 ലക്ഷം വീടുകള്‍

More »

തോമസ് കുരുവിളയ്ക്ക് യാത്രാമൊഴിയേകാന്‍ പ്രിയപ്പെട്ടവര്‍; പൊതുദര്‍ശനം 14നും സംസ്‌കാരം 15നും
ടെല്‍ഫോഡില്‍ മരണമടഞ്ഞ തോമസ് കുരുവിളയ്ക്ക് അന്ത്യവിശ്രമം യുകെയില്‍. ടെല്‍ഫോഡിലെ ആദ്യകാല കുടിയേറ്റ മലയാളിയായ തോമസ് കുരുവിള(59)യുടെ ഭൗതികശരീരം പൊതുദര്‍ശനം 14 നും സംസ്‌കാരം 15നും നടത്തും. 14 വൈകിട്ട് 7 മുതല്‍ 9 വരെ സെന്റ് മേരീസ് കത്തോലിക്ക ചര്‍ച്ചില്‍ പൊതുദര്‍ശനവും 15ന് രാവിലെ 9 മണിക് ഇതേ ചര്‍ച്ചില്‍ സംസ്‌കാര ശുശ്രൂഷകളും തുടര്‍ന്ന് 12 30ന് വെല്ലിങ്ടണ്‍ സെമിത്തേരിയില്‍ സംസ്‌കാരവും നടത്തുന്നതാണ്. സംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ കറുത്ത കളര്‍ ഉള്ള വസ്ത്രങ്ങള്‍ ഒഴിവാക്കണമെന്ന് കുടുംബം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ടെല്‍ഫോര്‍ഡ് പ്രിന്‍സസ് റോയല്‍ ഹോസ്പിറ്റലില്‍ വച്ചായിരുന്നു തോമസ് ആകസ്മികമായി മരണമടഞ്ഞത്. കോട്ടയം എസ് എച്ച് മൗണ്ട് ഇടവക അമ്പലപറമ്പില്‍ പരേതരായ കുരുവിള, മറിയാമ്മ ദമ്പതികളുടെ 9 മക്കളില്‍ ഏറ്റവും ഇളയ മകനാണ്. ഇടുക്കി സേനാപതി ഇടവക കീഴേട്ടുകുന്നേല്‍ ജോണ്‍ മേരി ദമ്പതികളുടെ മകള്‍ മിനിയാണ്

More »

പെന്‍ഷന്‍കാരെയും പിഴിയാന്‍ റേച്ചല്‍ റീവ്‌സ്; 9 മില്ല്യണ്‍ പെന്‍ഷന്‍കാര്‍ കുടുങ്ങും
ലേബര്‍ പ്രകടനപത്രികയെല്ലാം കാറ്റിപ്പറത്തി ബജറ്റില്‍ പെന്‍ഷന്‍കാരെയും പിഴിയാന്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്. ബജറ്റ് അവതരണത്തില്‍ പെന്‍ഷന്‍ പോട്ടുകളില്‍ നിന്നും പണം പിടിക്കാനുള്ള പദ്ധതിയുമായി ചാന്‍സലര്‍ രംഗത്തിറങ്ങുമെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. ജോലിക്കാര്‍ സാലറി ത്യജിച്ച് പെന്‍ഷന്‍ സ്‌കീമുകളിലേക്ക് മാറ്റുന്ന രീതിയാണ് ലക്ഷ്യമിടുന്നത്. ഇതില്‍ ജോലിക്കാര്‍ക്കും, എംപ്ലോയേഴ്‌സിനും നല്‍കുന്ന നികുതിരഹിത പരിധി ഉയര്‍ത്തുകയാണ് റീവ്‌സിന്റെ ഉദ്ദേശം. ഇതുവഴി 2 ബില്ല്യണ്‍ പൗണ്ട് ഖജനാവിലേക്ക് ഉയര്‍ത്താന്‍ ചാന്‍സലര്‍ക്ക് സാധിക്കും. എന്നാല്‍ പെന്‍ഷന്‍ സേവിംഗ്‌സ് നടത്തുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം വേട്ടയാടുന്നത് ലേബര്‍ എംപിമാരില്‍ നിന്നും ഉള്‍പ്പെടെ വിമര്‍ശനത്തിന് ഇടയാക്കും. ഇതിന് പുറമെ ഇന്‍കം ടാക്‌സ് വര്‍ദ്ധിപ്പിക്കുമെന്നും വ്യക്തമായതിനാല്‍ പാര്‍ട്ടി എംപിമാരെ

More »

10 വര്‍ഷങ്ങള്‍ക്ക് ശേഷം രജിസ്‌ട്രേഷന്‍ ഫീസ് കൂട്ടാന്‍ എന്‍എംസി; ആഴ്ചകള്‍ നീളുന്ന ചര്‍ച്ച തുടങ്ങി
യുകെയിലെ നഴ്‌സിങ് ആന്‍ഡ് മിഡ് വൈഫൈറി കൗണ്‍സില്‍(എന്‍എംസി) പത്തുവര്‍ഷത്തിനുശേഷം ആദ്യമായി രജിസ്‌ട്രേഷന്‍ ഫീസ് വര്‍ധിക്കാന്‍ നീക്കം തുടങ്ങി. നവംബര്‍ 3ന് ആരംഭിച്ച് 12 ആഴ്ച നീളുന്ന ചര്‍ച്ച ജനുവരി 26ന് അവസാനിക്കും. കഴിഞ്ഞ പത്തുവര്‍ഷമായി ഫീസ് മാറ്റമില്ലാതെ തുടരുന്നതിനാല്‍ കൗണ്‍സിലിന്റെ വരുമാനം 28 ശതമാനം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. ഈ കാലയളവില്‍ 180 മില്യണ്‍ പൗണ്ട് വരെ വരുമാന നഷ്ടമുണ്ടായതായി എന്‍എംസി വ്യക്തമാക്കുന്നു. നിലവില്‍ 120 പൗണ്ട് വാര്‍ഷിക ഫീസ് 143 പൗണ്ടാക്കാനാണ് നിര്‍ദ്ദേശം. ഒപ്പം അന്തര്‍ദേശീയമായി രജിസ്‌ട്രേഷന്‍ അപേക്ഷിക്കുന്നവര്‍ക്കും അധിക യോഗ്യതകള്‍ ചേര്‍ക്കുന്നവര്‍ക്കും നല്‍കേണ്ട ഫീസ് കൂട്ടാനും പദ്ധതിയുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 19 മില്യണ്‍ പൗണ്ടും ഇത്തവണ 27 മില്യണ്‍ പൗണ്ടും കുറവ് പ്രതീക്ഷിക്കുന്നതിനാല്‍ എന്‍എംസി ഇപ്പോള്‍ റിസേര്‍വ് ഫണ്ടുപയോഗിക്കുകയാണ്. ചെലവു ചുരുക്കി 3.1 മില്യണ്‍ പൗണ്ട്

More »

യുകെയില്‍ വീടുകളുടെ വിലയില്‍ ഒക്ടോബറില്‍ റെക്കോര്‍ഡ് കുതിപ്പ്; സാധാരണക്കാര്‍ക്ക് വീട് വാങ്ങല്‍ ദുഷ്കരമാകും
യുകെയില്‍ വീടുകളുടെ വില 2025 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയില്‍. കുതിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഹാലിഫാക്‌സ് പുറത്തിറക്കിയ പുതിയ പ്രോപ്പര്‍ട്ടി വില സൂചിക പ്രകാരം, ഒക്ടോബറില്‍ വീടുകളുടെ വില 0.6% വര്‍ധിച്ച് ശരാശരി വില 2,99,862 പൗണ്ട് ആയി ഉയര്‍ന്നു. സെപ്റ്റംബറില്‍ 0.3% ഇടിവ് രേഖപ്പെടുത്തിയതിന് ശേഷം ഈ വര്‍ധന വിപണി പ്രതീക്ഷിച്ചതിലും അധികമായിരുന്നു വാര്‍ഷികമായി വീടുകളുടെ വില 1.9% ഉയര്‍ന്നതായും ഇത് സാമ്പത്തിക വിദഗ്ധര്‍ പ്രവചിച്ച 1.5 ശതമാനത്തിനെ മറികടന്നതായും ആണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. വീട് വാങ്ങാനെത്തുന്നവരുടെ എണ്ണം കൂടിയതാണ് വിപണിക്ക് ഉത്തേജനം ആയതെന്ന് ഹാലിഫാക്‌സ് മോര്‍ട്ട്ഗേജ് വിഭാഗം മേധാവി അമാന്‍ഡ ബ്രൈഡന്‍ വ്യക്തമാക്കി. പുതുതായി അംഗീകരിക്കുന്ന മോര്‍ട്ട്ഗേജ് വായ്പകളുടെ എണ്ണം ഈ വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയിട്ടുണ്ട്. എങ്കിലും വീടുകളുടെ വില ഉയര്‍ന്നതും 4%

More »

കുഞ്ഞു ലൂക്കിന് ബ്രിസ്‌റ്റോള്‍ സമൂഹം ശനിയാഴ്ച വിട നല്‍കും; വേദനയോടെ പ്രിയപ്പെട്ടവര്‍
ബ്രിസ്റ്റോളില്‍ ഈ മാസം രണ്ടിന് മരണമടഞ്ഞ കുഞ്ഞുലൂക്കിന് യാത്രാ മൊഴിയേകാന്‍ പ്രിയപ്പെട്ടവര്‍. ഏവരേയും കണ്ണീരിലാഴ്ത്തി ലൂക്ക് നോബിള്‍ ജോര്‍ജ്(രണ്ട്) ദൈവത്തിങ്കലേക്ക് യാത്രയായിരിക്കുകയാണ്. നാളെ(ശനിയാഴ്ച) ആസ്‌ടെക് വെസ്റ്റ് ബിസിനസ് പാര്‍ക്കിലെ എക്യുപ്പേഴ്‌സ് ചര്‍ച്ചില്‍ വച്ച് ആണ് ലൂക്കിന്റെ സംസ്‌കാര ചടങ്ങുകള്‍ നടക്കുക. ബ്രിസ്റ്റോളില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന നോബിള്‍ -സോന ദമ്പതികളുടെ രണ്ടാമത്തെ മകനാണ് നോബിള്‍. കുറച്ചുകാലമായി ലുക്കീമിയ ബാധിച്ച് ചികിത്സയിലായിരുന്നു. പെട്ടെന്ന് രോഗം മൂര്‍ഛിക്കുകയും വിടപറയുകയുമായിരുന്നു. ലൂക്കിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാത്ത അവസ്ഥയിലാണ് പ്രിയപ്പെട്ടവര്‍.

More »

കാന്‍സര്‍ രോഗികള്‍ക്ക് 2 മാസത്തിനുള്ളില്‍ ചികിത്സ ലഭിക്കാനുള്ള നിയമപരമായ അവകാശം നല്‍കണമെന്ന് വിദഗ്ധര്‍
കാന്‍സര്‍ രോഗികള്‍ക്ക് ജിപിയുടെ ചികിത്സാ നിര്‍ദ്ദേശം ലഭിച്ചാല്‍ പരമാവധി രണ്ടു മാസത്തിനുള്ളില്‍ ചികിത്സ ലഭിക്കാനുള്ള നിയമപരമായ അവകാശം നല്‍കണമെന്ന് വിദഗ്ധര്‍. ലാന്‍സറ്റ് ഓങ്കോളജിയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ രോഗികളെ അവരുടെ ആശുപത്രിയില്‍ ചികിത്സിക്കാന്‍ കഴിയില്ലെങ്കില്‍ എന്‍എച്ച്എസ് മറ്റൊരു ആശുപത്രിയിലോ സ്വകാര്യ ആശുപത്രിയിലോ വിദേശത്തോ ചികിത്സ ക്രമീകരിക്കാന്‍ ബാധ്യസ്ഥരായിരിക്കണമെന്നാണ് അര്‍ത്ഥമാക്കുന്നത്. ഡെന്‍മാര്‍ക്കില്‍ കാന്‍സര്‍ രോഗികള്‍ക്ക് 28 ദിവസത്തിനുള്ളില്‍ ചികിത്സ ആരംഭിക്കാനുള്ള നിയമാവകാശമുണ്ട്. ഈ സംവിധാനം രോഗികളുടെ ജീവിത രക്ഷാ നിരക്ക് ഉയര്‍ത്തുകയും കാത്തിരിപ്പ് സമയം കുറയ്ക്കുകയും ചെയ്തതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. ദേശീയ കാന്‍സര്‍ പദ്ധതി ഗുണകരമായിട്ടില്ല. കാന്‍സര്‍ രോഗികള്‍ക്ക് അവരുടെ ചികിത്സയ്ക്കായി വിദഗ്ധ ഡോക്ടര്‍മാര്‍ക്കെതിരെ ലഭിക്കാനുള്ള

More »

ഹെല്‍ത്ത് സെക്രട്ടറിയുടെ ശമ്പളവര്‍ധന ഓഫര്‍ തള്ളി ഡോക്ടര്‍മാര്‍; എന്‍എച്ച്എസില്‍ വിന്ററില്‍ സമര ദുരിതം
വിന്ററില്‍ എന്‍എച്ച്എസിനെയും രോഗികളെയും ദുരിതത്തിലാക്കാന്‍ സമരങ്ങളുമായി ജൂനിയര്‍ ഡോക്ടര്‍മാര്‍ മുന്നോട്ട്. ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗിന്റെ ശമ്പളവര്‍ധന ഓഫര്‍ തള്ളിയ ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക് പോകുകയാണ്. വിന്ററില്‍ ജനങ്ങള്‍ എത്ര ബുദ്ധിമുട്ടിയാലും സമരം ചെയ്യുമെന്നാണ് അവര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം അഞ്ച് ദിവസം തുടര്‍ച്ചയായി പണിമുടക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ രാജ്യത്തെ ബന്ദികളാക്കി നിര്‍ത്തുകയാണെന്നാണ് സ്ട്രീറ്റിംഗ് കുറ്റപ്പെടുത്തുന്നത്. ബുധനാഴ്ച ബിഎംഎയ്ക്ക് മുന്നില്‍ പുതിയ ഓഫര്‍ സമര്‍പ്പിച്ച് കൊണ്ട് സമരങ്ങള്‍ ഒഴിവാക്കാമെന്നാണ് സ്ട്രീറ്റിംഗ് പ്രതീക്ഷിച്ചത്. എന്നാല്‍ ഗവണ്‍മെന്റ് ഓഫര്‍ വെറും 'കഷ്ണങ്ങള്‍' മാത്രമാണെന്ന് വ്യക്തമാക്കിയ ബിഎംഎയുടെ ഡോ. മെലിസ റയാന്‍ നാല് മണിക്കൂറിനുള്ളില്‍ പ്രതികരണം അറിയിക്കുകയായിരുന്നു.

More »

എംഎച്ച്ആര്‍എ യുടെ ചീഫ് മെഡിക്കല്‍ ആന്‍ഡ് സയന്റിഫിക് ഓഫീസറായി മലയാളി നിയമിതനായി
മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്‌കെയര്‍ പ്രൊഡക്റ്റ്‌സ് റെഗുലേറ്ററി ഏജന്‍സി (എം എച്ച് ആര്‍ എ) യുടെ ആദ്യത്തെ ചീഫ് മെഡിക്കല്‍ ആന്‍ഡ് സയന്റിഫിക് ഓഫീസറായി മലയാളിയായ പ്രൊഫ. ജേക്കബ് ജോര്‍ജ് നിയമിതനായി. ശാസ്ത്രീയ മികവ് കൈവരിക്കാന്‍ സഹായിക്കുന്ന ഒരു സുപ്രധാന തസ്തികയാണിത്. മാത്രമല്ല, എംഎച്ച്ആര്‍എയുടെ ശാസ്ത്രീയ നയങ്ങളിലൂടെ ഭാവിയിലെ റെഗുലേഷനുകള്‍ക്ക് രൂപം നല്‍കാനും കഴിയും. നിലവില്‍ യൂണിവേഴ്സിറ്റി ഓഫ് ഡണ്‍ഡീ മെഡിക്കല്‍ സ്‌കൂളില്‍ കാര്‍ഡിയോവാസ്‌കുലര്‍ മെഡിസിന്‍ ആന്‍ഡ് തെറപ്യുറ്റിക്‌സ് വിഭാഗത്തിലെ പ്രൊഫസറാണ് അദ്ദേഹം ഇപ്പോള്‍. കൂടാതെ എന്‍ എച്ച് ടെയ്‌സൈഡില്‍ കണ്‍സള്‍ട്ടന്റ് ഫിസിഷ്യനായും കാര്‍ഡിയോവാസ്‌കുലാര്‍ റിസ്‌ക് സര്‍വീസിന്റെ ക്ലിനിക്കല്‍ ലീഡ് ആയും പ്രവര്‍ത്തിക്കുന്നൂണ്ട്. ക്ലിനിക്കല്‍ ഫാര്‍മക്കോളജിയിലും ജനറല്‍ ഇന്റേണല്‍ മെഡിസിനിലും യോഗ്യത നേടിയിട്ടുള്ള ആളാണ് പ്രൊഫ ജേക്കബ് ജോര്‍ജ്.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions