യു.കെ.വാര്‍ത്തകള്‍

ലണ്ടന്‍ ജയിലില്‍ നിന്ന് കൊടും കുറ്റവാളികളെ തെറ്റായി മോചിപ്പിച്ചു; തിരച്ചില്‍ ശക്തം
കൊടും കുറ്റവാളികളെ വീണ്ടും തെറ്റായി മോചിപ്പിച്ചു യുകെയിലെ ജയില്‍ വകുപ്പ് വീണ്ടും വിവാദത്തില്‍. ലണ്ടനിലെ വാന്‍സ്വര്‍ത്ത് ജയിലില്‍ നിന്ന് രണ്ടുതടവുകാര്‍ തെറ്റായി മോചിതരായതിനെ തുടര്‍ന്ന് ആണ് ജയില്‍ വകുപ്പ് പുലിവാല് പിടിച്ചിരിക്കുന്നത്. 24 വയസുള്ള അള്‍ജീരിയന്‍ സ്വദേശി ബ്രാഹിം കടൂര്‍ ഷെരിഫ് എന്ന ലൈംഗീക പീഡന കുറ്റവാളി ഒക്ടോബര്‍ 29 ന് തെറ്റായി പുറത്തിറങ്ങിയപ്പോള്‍ 35 വയസുകാരനായ വില്യം സ്മിത്ത് നവംബര്‍ 3ന് മോചിതയായി. അടുത്തിടെ എസെക്‌സിലെ ഹെംപ്സ്റ്റഡ് ജയിലില്‍ നിന്നും അധികൃത കുടിയേറ്റ കുറ്റവാളി ഹദുഷ് കെബാതു തെറ്റായി മോചിതനായ സംഭവം വലിയ വിവാദമുണ്ടാക്കിയിരുന്നു. അതിന് ശേഷം കൂടുതല്‍ പരിശോധനാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താമെന്ന് ജസ്റ്റിസ് മിനിസ്റ്റര്‍ ഡേവിഡ് ലാമി ഉറപ്പു നല്‍കിയെങ്കിലും പിഴവുകള്‍ ആവര്‍ത്തിച്ചതോടെ വിമര്‍ശനം ശക്തമായിരിക്കുകയാണ്. മെട്രോ പൊളിറ്റന്‍ പൊലീസ് ഇപ്പോള്‍ ഇരുവരെയും

More »

ഇലക്ട്രിക് വാഹന ഡ്രൈവര്‍മാരെ ലക്ഷ്യമിട്ട് റോഡ് ചാര്‍ജിംഗ് ടാക്‌സുമായി റീവ്‌സ്
പ്രകൃതി സൗഹൃദത്തിന്റെ ഭാഗമായി പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ ഒഴിവാക്കി ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങിയ ഡ്രൈവര്‍മാരെ ലക്ഷ്യമിട്ട് റോഡ് ചാര്‍ജിംഗ് ടാക്‌സുമായി റേച്ചല്‍ റീവ്‌സ്. വില കൂടുതലായിട്ടും പ്രകൃതി സ്‌നേഹം പരിഗണിച്ചു ഇവി വാഹനങ്ങള്‍ എടുത്തവരെ പോക്കറ്റടിക്കാനാണ് ഇപ്പോള്‍ ചാന്‍സലര്‍ നീക്കം നടത്തുന്നത്. ഫ്യൂവല്‍ ഡ്യൂട്ടിയിലെ കുറവ് പരിഹരിക്കാന്‍ ആണ് പുതിയ തന്ത്രം. ഈ മാസം അവതരിപ്പിക്കുന്ന ബജറ്റില്‍ പുതിയ റോഡ് ചാര്‍ജ്ജിംഗ് ടാക്‌സ് ഏര്‍പ്പെടുത്താനാണ് ചാന്‍സലറുടെ ശ്രമം. ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നവരെയാണ് ഇത് ലക്ഷ്യം വെയ്ക്കുന്നത്. മറ്റ് റോഡ് നികുതികള്‍ക്ക് പുറമെ ഓരോ മൈലിനും 3 പെന്‍സ് വീതം ഇവികള്‍ക്ക് ചാര്‍ജ്ജ് ഏര്‍പ്പെടുത്തുമെന്നാണ് ട്രഷറി സ്രോതസുകള്‍ വെളിപ്പെടുത്തുന്നത്. ഇതോടെ 2028 ആകുന്നതോടെ ശരാശരി ഡ്രൈവര്‍ക്ക് പ്രതിവര്‍ഷം 250 പൗണ്ടാണ് നല്‍കേണ്ടി വരിക. ഇതിന് പുറമെ ഹൈബ്രിഡ്

More »

ഇംഗ്ലണ്ടിലെ സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഇടം നേടി മോര്‍ട്ട്ഗേജ്; ചെറുപ്പത്തിലേ ബജറ്റ് അവബോധം ഉണ്ടാകും
ഇംഗ്ലണ്ടിലെ സ്കൂളുകളുടെ പാഠ്യപദ്ധതിയില്‍ വലിയ മാറ്റങ്ങള്‍ വരുത്താനാണു സര്‍ക്കാര്‍ തീരുമാനം. കുട്ടികള്‍ക്ക് ബജറ്റ് തയാറാക്കുന്നതിനു മോര്‍ട്ട്ഗേജ് പ്രവര്‍ത്തനരീതി പഠിപ്പിക്കാനും പുതിയ പാഠ്യപദ്ധതിയില്‍ നിര്‍ദ്ദേശമുണ്ട്. ഇത് കൂടാതെ കൃത്രിമബുദ്ധിയാല്‍ (AI) സൃഷ്ടിക്കുന്ന വ്യാജവാര്‍ത്തകളും തെറ്റായ വിവരങ്ങളും തിരിച്ചറിയാനുള്ള പരിശീലനം കുട്ടികള്‍ക്കു നല്‍കാനാണ് മറ്റൊരു പ്രധാന തീരുമാനം. പത്ത് വര്‍ഷത്തിന് ശേഷമാണ് ഒരു സമഗ്ര പാഠ്യപദ്ധതി അവലോകനം നടക്കുന്നത്. ഇംഗ്ലീഷ്, ഗണിതം, തുടങ്ങിയ അടിസ്ഥാന വിഷയങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ ആധുനികതയുള്ള പാഠ്യപദ്ധതി ഒരുക്കുകയാണ് ലക്ഷ്യമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ബ്രിജിറ്റ് ഫിലിപ്‌സണ്‍ പറഞ്ഞു. ഈ മാറ്റങ്ങള്‍ക്കൊപ്പം സ്കൂളുകളിലെ 'ഇംഗ്ലീഷ് ബാക്കലോറിയേറ്റ്' (EBacc) വിലയിരുത്തല്‍ രീതി ഒഴിവാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഇതുവഴി വിദ്യാര്‍ത്ഥികള്‍ക്ക് കല, സംഗീതം, കായികം

More »

ഇംഗ്ലണ്ടില്‍ ദേശീയ പാഠ്യപദ്ധതി പുനഃപരിശോധന റിപ്പോര്‍ട്ട്: 10 പ്രധാന ശുപാര്‍ശകള്‍
ഇംഗ്ലണ്ടിലെ കൊച്ചുകുട്ടികള്‍ മുതല്‍ 19 വയസുവരെയുള്ളവരുടെ വിദ്യാഭ്യാസത്തെ കുറിച്ച് പ്രൊഫ. ബെക്കി ഫ്രാന്‍സിസ് നയിച്ച പാഠ്യപദ്ധതി-മൂല്യനിര്‍ണ്ണയ പുനഃപരിശോധനാ സമിതിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നു. ഒരു വര്‍ഷം നീണ്ട പഠനത്തിനൊടുവില്‍ തയ്യാറാക്കിയ 197 പേജുള്ള ഈ റിപ്പോര്‍ട്ട്, നിലവിലെ പാഠ്യപദ്ധതിയിലെ അമിത പരീക്ഷാഭാരവും വിഷയങ്ങളുടെ വ്യാപ്തിയും കുറച്ച് പഠനത്തെ കൂടുതല്‍ ഉള്‍ക്കൊള്ളുന്നതും പ്രായോഗികവുമായ രീതിയിലേക്ക് മാറ്റണമെന്ന് ശുപാര്‍ശ ചെയ്യുന്നു. 7,000-ത്തിലധികം പൊതുപ്രതികരണങ്ങളും വിദഗ്ധരുടെ നിര്‍ദേശങ്ങളും പരിഗണിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയ 10 പ്രധാന ശുപാര്‍ശകള്‍- ജി സി എസ് ഇ പരീക്ഷകളുടെ ദൈര്‍ഘ്യം 10 ശതമാനം കുറയ്ക്കുക, വിഷയങ്ങളുടെ ഉള്ളടക്കം ചുരുക്കുക, ഇംഗ്ലീഷ് ബാക്കലോറിയേറ്റ് സ്യൂട്ട് റദ്ദാക്കുക, പാഠ്യപദ്ധതിയില്‍ സാമൂഹിക വൈവിധ്യം

More »

കംബ്രിയയില്‍ ട്രെയിന്‍ പാളം തെറ്റി; യാത്രാസര്‍വീസുകള്‍ തടസപ്പെട്ടു
ലണ്ടന്‍ : ഗ്ലാസ്‌ഗോയില്‍നിന്ന് ലണ്ടനിലേക്കുള്ള അവന്ദി-വെസ്റ്റ്‌കോസ്റ്റ് ട്രെയിന്‍ കംബ്രിയയ്ക്കു സമീപം പാളം തെറ്റി. കഴഞ്ഞ ദിവസം രാവിലെ 04.28നായിരുന്നു അപകടം. യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചുവെന്നും ആര്‍ക്കും പരിക്കുപറ്റിയില്ലെന്നും അധികൃതര്‍ അറിയിച്ചു. അപകടത്തെ 'മേജര്‍ ഇന്‍സിഡന്റ്' ആയി പ്രഖ്യാപിച്ച ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ഹെയ്ദി അലക്‌സാണ്ടര്‍, സംഭവത്തെ തുടര്‍ന്ന് പ്രസ്റ്റണിന്റെ വടക്കുഭാഗത്തേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടതായി അറിയിച്ചു. വരും ദിവസങ്ങളില്‍ ഈ റൂട്ടിലൂടെയുള്ള യാത്രാസര്‍വീസുകള്‍ക്ക് തടസം നേരിടാനാകുമെന്നു മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് സുരക്ഷിതമായ ഇടപെടലുകള്‍ ഉറപ്പാക്കാന്‍ റെയില്‍വേ അധികൃതര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്.

More »

ആന്‍ഡ്രൂവിനെതിരായ ആരോപണങ്ങള്‍ ശക്തം; കൂടുതല്‍ വിവരങ്ങള്‍ പുറത്തേയ്ക്ക്
ലൈംഗീക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധമെന്ന ആരോപണത്തിലാണ് ആന്‍ഡ്രൂ രാജകുമാരന് രാജ കുടുംബത്തില്‍ നിന്ന് ഒഴിവാകേണ്ടിവന്നത്. ആന്‍ഡ്രുവിന്റെ എല്ലാ രാജകീയ പദവികളും ബഹുമതികളും പിന്‍വലിക്കാന്‍ തീരുമാനിച്ചതായി ബക്കിംഗ്ഹാം കൊട്ടാരം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിയിരുന്നു. ഇപ്പോഴിതാ ആന്‍ഡ്രൂവിനെതിരായ ആരോപണങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തേയ്ക്ക് വരുകയാണ്. 2019ല്‍ ബിബിസി പനോരമയ്ക്ക് വെര്‍ജീന ജൂഫ്രെ വിവാദ അഭിമുഖം നല്‍കിയെങ്കിലും ഇതുവരെ പ്രക്ഷേപം ചെയ്യാത്ത അഭിമുഖ ദൃശ്യങ്ങള്‍ ബിബിസി വണ്‍ ചാനലില്‍ ഇന്നു എട്ടു മണിക്ക് പ്രക്ഷേപണം ചെയ്യും. ഇതോടെ ആന്‍ഡ്രൂവിന്റെ നില കൂടുതല്‍ പരുങ്ങലിലാവും. 17ാം വയസ്സില്‍ ആന്‍ഡ്രൂവിനെ ലണ്ടനിലെ നൈറ്റ് ക്ലബ്ബില്‍ കണ്ടുമുട്ടിയ അനുഭവത്തെ കുറിച്ച് ജൂഫ്രെ തുറന്നുപറഞ്ഞിരുന്നു. മൂന്നു തവണ ലൈംഗീക ബന്ധമുണ്ടായെന്നാണ് ജൂഫ്രെ ആരോപിക്കുന്നത് എന്നാല്‍

More »

ബ്രിട്ടനിലും ട്രെയിനുകള്‍ സുരക്ഷിതമല്ല; അതിക്രമങ്ങള്‍ മൂന്നിരട്ടി വര്‍ദ്ധിച്ചു
അക്രമത്തിന് പിന്നാലെ ബ്രിട്ടനിലെ ട്രെയിനുകളിലെ സുരക്ഷ പുനരവലോകനം ചെയ്യാന്‍ ഉത്തരവിട്ട് സര്‍ക്കാര്‍. കണക്കുകള്‍ പ്രകാരം ഒരു ദശകത്തിനിടെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് രാജ്യത്തെ റെയില്‍ ശൃംഖലകളില്‍ അരങ്ങേറുന്ന അതിക്രമങ്ങള്‍. ഓഫീസ് ഓഫ് റെയില്‍ & റോഡ് നടത്തിയ പരിശോധനയില്‍ 2014-15 വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ വര്‍ഷം മൂവായിരത്തില്‍ നിന്നും പതിനായിരത്തിലേക്കാണ് അക്രമങ്ങള്‍ വര്‍ധിച്ചത്. 2024-25 വര്‍ഷത്തില്‍ 5.4 ശതമാനം വര്‍ധനവാണ് റെയില്‍വെ യാത്രകളില്‍ റിപ്പോര്‍ട്ട് ചെയ്ത കുറ്റകൃത്യങ്ങളില്‍ രേഖപ്പെടുത്തിയതെന്ന് ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പോലീസ് പറയുന്നു. അതേസമയം, 2024-25 വര്‍ഷം അധികൃതര്‍ തെളിയിച്ച കുറ്റകൃത്യങ്ങളുടെ എണ്ണം കേവലം 11.9 ശതമാനമാണ്. ഒരു വര്‍ഷം മുന്‍പത്തെ 12.5 ശതമാനത്തില്‍ നിന്നുമാണ് ഈ ഇടിവ്. ശനിയാഴ്ച രാത്രി എല്‍എന്‍ഇആര്‍ ട്രെയിനില്‍ 11 പേര്‍ക്ക് കുത്തേറ്റതിനെ തുടര്‍ന്നാണ് യുകെ

More »

മുംബൈ-ലണ്ടന്‍ വിമാന യാത്രയില്‍ 12 വയസുകാരിക്ക് പീഡനം; ഇന്ത്യക്കാരന് 21 മാസം ജയില്‍, നാടുകടത്തല്‍
മുംബൈയില്‍ നിന്ന് ലണ്ടനിലേക്ക് പോവുകയായിരുന്ന ബ്രിട്ടിഷ് എയര്‍വേയ്‌സ് വിമാനത്തില്‍ ഉറങ്ങുകയായിരുന്ന 12 വയസ്സുള്ള പെണ്‍കുട്ടിയ്ക്ക് നേരെ അതിക്രമം നടത്തിയ ഇന്ത്യക്കാരനായ പ്രതിക്ക് തടവ് ശിക്ഷ വിധിച്ച് യുകെ കോടതി. ഷിപ്പിങ് കമ്പനി ഉടമയായ മുംബൈ സ്വദേശി ജാവേദ് ഇനാംദാറിനെ (34) 21 മാസത്തേക്കാണ് കോടതി ശിക്ഷിച്ചിരിക്കുന്നത്. മുംബൈയില്‍ നിന്ന് ലണ്ടന്‍ ഹീത്രുവിലേക്കുള്ള വിമാനത്തില്‍ വച്ച് ജാവേദ് തന്റെ അരികിലിരുന്ന് ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ പലതവണ മോശമായി സ്പര്‍ശിക്കുകയായിരുന്നു. രാത്രിയില്‍ 'എന്റെ അടുത്ത് നിന്ന് മാറൂ' എന്ന് കുട്ടി ഉറക്കെ നിലവിളിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് കാബിന്‍ ക്രൂ പെണ്‍കുട്ടിയുടെ അടുത്തെത്തി. ഒരുവേള പെണ്‍കുട്ടിയെ തന്റെ ഭാര്യയായി തെറ്റിദ്ധരിച്ചതാണ് പ്രശ്നമായതെന്ന് വിചിത്ര വാദമാണ് ജാവേദ് ആദ്യം ഫ്ലൈറ്റ് അറ്റന്‍ഡന്റിനോട് പറഞ്ഞത്. എന്നാല്‍, വിമാനം ഹീത്രുവില്‍ ഇറങ്ങിയതിന്

More »

ഹണ്ടിംഗ്ടണ്‍ ട്രെയിന്‍ അക്രമണത്തില്‍ പോലീസ് പ്രതിക്കൂട്ടില്‍; മുന്‍പ് ലഭിച്ച റിപ്പോര്‍ട്ടുകള്‍ അവഗണിച്ചു
ഹണ്ടിംഗ്ടണില്‍ നിരവധി പേരുടെ ജീവന്‍ അപകടത്തിലാക്കിയ ട്രെയിന്‍ കത്തിക്കുത്തില്‍ പോലീസിന് സംഭവിച്ചത് ഗുരുതര വീഴ്ച. അക്രമത്തിന് ഇറങ്ങുന്നതിന് മുന്‍പ് പ്രതി മറ്റ് പല സ്ഥലങ്ങളിലും കത്തിയുമായി എത്തി ഭീഷണി മുഴക്കിയെന്നും, ഒരു 14-കാരനെ കുത്തിയെന്നുമാണ് വ്യക്തമാകുന്നത്. ട്രെയിനിലെ അക്രമത്തിന് 24 മണിക്കൂര്‍ മുന്‍പ് മുതല്‍ പ്രതി പൊതുസ്ഥലങ്ങളില്‍ അക്രമാസക്തമായെന്നും, വിവരം പോലീസിന് ലഭിച്ചെങ്കിലും തിരിഞ്ഞുനോക്കിയില്ലെന്നുമാണ് വ്യക്തമാകുന്നത്. ഇതോടെ പ്രതിയെ ട്രെയിനില്‍ അക്രമം നടത്തുന്നതിലേക്ക്ന്നാ എത്തിയെന്നാണ് റിപ്പോര്‍ട്ട്. ഹാലോവീന്‍ ദിനത്തില്‍ രണ്ട് കൗമാരക്കാര്‍ക്ക് 100 മൈല്‍ അകലത്തില്‍ നടന്ന വ്യത്യസ്ത സംഭവങ്ങളില്‍ കുത്തേറ്റതിന് പിന്നിലും പ്രതി ആന്റണി വില്ല്യംസ് ആണെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. പീറ്റര്‍ബറോ സിറ്റി സെന്ററില്‍ 14-കാരനെ വെള്ളിയാഴ്ച വൈകുന്നേരം കുത്തിയതും ഇയാളാണെന്നാണ് സംശയിക്കുന്നത്.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions