യു.കെ.വാര്‍ത്തകള്‍

റിഫോമിന് പിന്നാലെ ഗ്രീന്‍സ് പാര്‍ട്ടി രണ്ടാം സ്ഥാനത്തെയ്ക്ക്; ലേബറും ടോറികളും ആശങ്കയില്‍
യുകെയില്‍ വലിയ തോതില്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിമറിയുന്നു. ലേബറിനും ടോറികള്‍ക്കും ഭീഷണിയായി പുതിയ അഭിപ്രായ സര്‍വ്വേയില്‍ ഗ്രീന്‍സ് പാര്‍ട്ടി രണ്ടാം സ്ഥാനത്ത് എത്തി. ഫൈന്‍ഡ് ഔട്ട് നൗ നടത്തിയ സര്‍വ്വേയില്‍ ബ്രിട്ടനിലെ രണ്ട് പ്രധാന പാര്‍ട്ടികളുടെ നില പരുങ്ങലിലാണ്. ഗ്രീന്‍സ് നേടിയത് 17 ശതമാനം വോട്ടുകളാണ്. ലേബര്‍ പാര്‍ട്ടിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും പിന്തള്ളപ്പെടുന്ന സ്ഥിതിയാണ്. റിഫോം യുകെ 32 ശതമാനം വോട്ടുകളുമായി മുന്നേറ്റം തുടരുകയാണ്. ഗ്രീന്‍സ് ഒക്ടോബര്‍ ആദ്യം മുതല്‍ തന്നെ പോയിന്റ് നിലയില്‍ അഞ്ചു ശതമാനത്തിന്റെ വര്‍ധനവ് നേടി എന്നാണ് കണക്കുകള്‍ പറയുന്നത്. ഒക്ടോബര്‍ മാസത്തില്‍ ലേബര്‍ പാര്‍ട്ടിക്കും റിഫോം യുകെയ്ക്കും മൂന്ന് പോയിന്റുകള്‍ വീതം നഷ്ടമായി എന്നാണ് ഫൈന്‍ഡ് ഔട്ട് നൗ സര്‍വ്വേയില്‍ കാണുന്നത്. കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയും ലേബര്‍ പാര്‍ട്ടിയും 16 ശതമാനത്തിലെത്തി

More »

ഫ്ലൂ സീസണ്‍ നേരത്തെ; വാക്‌സിനെടുക്കാന്‍ ഉപദേശിച്ച് ആരോഗ്യ വകുപ്പ്
ഫ്ലൂ രോഗ ബാധ മൂന്നു മടങ്ങ് വര്‍ദ്ധിച്ചതായും ഇത് നേരത്തെ എത്തുന്നതിനാലും എന്‍എച്ച്എസിനെ സമ്മര്‍ദ്ദത്തിലാക്കാതെ വാക്‌സിനെടുക്കാന്‍ ഉപദേശിച്ച് ആരോഗ്യ വകുപ്പ്. ഫ്ലൂ സീസണ്‍ പതിവിനേക്കാള്‍ ഒരു മാസം മുമ്പേ എത്തി. ഏവരും വാക്‌സിന്‍ എടുത്ത് രോഗ വ്യാപനം കുറയ്ക്കണമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് ആരോഗ്യ വകുപ്പ്. മുന്‍ വര്‍ഷത്തേക്കാള്‍ മൂന്നു മടങ്ങാണ് തുടക്കം തന്നെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളിലെ രോഗ വ്യാപനം ആശങ്കാജനകമാണെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. വിന്ററില്‍ എന്‍എച്ച്എസ് ഇനി കൂടുതല്‍ സമ്മര്‍ദ്ദത്തിലേക്കാണ് പോകുന്നത്. കുട്ടികള്‍ക്ക് ഫ്ലൂ വന്നാല്‍ മുതിര്‍ന്നവരിലേക്ക് വൈകാതെ വ്യാപിക്കാറുണ്ടെന്ന് ഇംഗ്ലണ്ടിലെ ചീഫ് നഴ്‌സിങ് ഓഫീസര്‍ ഡങ്കന്‍ പറയുന്നു. കൂടുതല്‍ പേര്‍ വാക്‌സിന്‍ എടുത്ത് പ്രതിരോധ ശേഷി നേരിടണം.

More »

വാടക ലൈസന്‍സ് വെട്ടിപ്പില്‍ റീവ്‌സിന് തിരിച്ചടിയായി ഇമെയിലുകള്‍, സംരക്ഷിച്ചു സ്റ്റാര്‍മര്‍
യുകെയില്‍ വീട് വാടകയ്ക്ക് കൊടുക്കുന്നതിന് മാനദണ്ഡങ്ങള്‍ പാലിച്ചല്ലെങ്കില്‍ പിടിവീഴും. അല്ലാത്ത പക്ഷം പിഴ മാത്രമല്ല ചിലപ്പോള്‍ ജയിലിലും കിടക്കേണ്ടി വരും. എന്നാല്‍ മറ്റുള്ളവര്‍ക്ക് മാതൃകയാവേണ്ട ഇവിടെ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് തന്നെ വാടക ലൈസന്‍സ് വെട്ടിപ്പില്‍പ്പെട്ടിരിക്കുകയാണ്. അവരുടെ കുടുംബ വീട് വാടകയ്ക്ക് നല്‍കുന്നതിന് മുന്‍പ് കൗണ്‍സിലില്‍ നിന്നും ലൈസന്‍സ് നേടിയില്ലെന്നതാണ് ഇപ്പോഴത്തെ വിവാദത്തിന് കാരണം. അബദ്ധം പിണഞ്ഞതായി സമ്മതിച്ച റീവ്‌സിനൊപ്പം നിലയുറപ്പിച്ച് പ്രധാമന്ത്രി കീര്‍ സ്റ്റാര്‍മര്‍ ചാന്‍സലറെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ലൈസന്‍സ് വേണമെന്ന് അറിഞ്ഞില്ലെന്ന റീവ്‌സിന്റെ വാദം തെറ്റാമെന്ന് ഇമെയിലുകള്‍ വെളിപ്പെടുത്തിയതോടെ വിവാദം ആളിക്കത്തുകയാണ്. ലെറ്റിംഗ് ഏജന്‍സ് ഇതുസംബന്ധിച്ച് റീവ്‌സിന്റെ ഭര്‍ത്താവിന് അയച്ച ഇമെയിലിലാണ് സൗത്ത്‌വാര്‍ക്ക്

More »

പ്രോപ്പര്‍ട്ടി ടാക്‌സ് വരുമെന്ന ആശങ്കകള്‍ക്കിടെ ഭവനവില ഉയരുന്നു; ഒക്ടോബറില്‍ ശരാശരി വില 272,226 പൗണ്ടില്‍
ഈ മാസം അവതരിപ്പിക്കുന്ന ബജറ്റില്‍ റേച്ചല്‍ റീവ്‌സ് പ്രോപ്പര്‍ട്ടി ടാക്‌സ് കൊണ്ടുവരുമെന്ന ആശങ്ക ശക്തമാണ്. ഇതിനിടയില്‍ രാജ്യത്തെ ഭവനവില വര്‍ധിക്കുകയാണ്. നേഷന്‍വൈഡ് പുറത്തുവിട്ട പുതിയ കണക്കുകള്‍ പ്രകാരം വര്‍ഷാവര്‍ഷ നിരക്കില്‍ 2.4 ശതമാനം വര്‍ധനവാണ് പ്രോപ്പര്‍ട്ടി മൂല്യത്തില്‍ രേഖപ്പെടുത്തിയത്. ഇതോടെ ഒക്ടോബറില്‍ യുകെ ഭവനവില ശരാശരി 272,226 പൗണ്ടിലേക്കാണ് എത്തിയത്. പ്രതിമാസ വര്‍ധന പരിഗണിച്ചാല്‍ യുകെ ഭവനവില 0.3 ശതമാനവും ഉയര്‍ന്നു. സെപ്റ്റംബറിലെ 0.5 ശതമാനത്തെ അപേക്ഷിച്ച് മെച്ചപ്പെട്ട പ്രതിമാസ വര്‍ധനവാണ് ഇത്. അതേസമയം വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ കാത്തിരുന്ന് കാണാമെന്ന നിലപാടിലാണെന്ന് വിദഗ്ധര്‍ പറയുന്നു. പ്രോപ്പര്‍ട്ടി ടാക്‌സ് ഏത് വിധത്തില്‍ ബാധിക്കുമെന്ന് ഉറപ്പായ ശേഷം ഈ നീക്കം മതിയെന്നാണ് നല്ലൊരു ശതമാനം ആളുകളും ചിന്തിക്കുന്നത്. അടുത്ത മാസത്തെ ബജറ്റ് ബ്രിട്ടന്റെ പ്രോപ്പര്‍ട്ടി വിപണിയെ

More »

ഹീത്രുവില്‍ നിന്ന് തായ്ലാന്‍ഡിലെ ഫുക്കറ്റിലേക്ക് നേരിട്ടു പറക്കാന്‍ വിര്‍ജിന്‍ അറ്റ്‌ലാന്റിക്
ലണ്ടനിലെ ഹീത്രൂവില്‍ നിന്നും തായ്ലാന്‍ഡിലെ ഏറ്റവും വലിയ ദ്വീപായ ഫുക്കറ്റിലേക്ക് വെര്‍ജിന്‍ അറ്റ്‌ലാന്റിക് നേരിട്ടുള്ള സര്‍വ്വീസ് നടത്തുന്നു. 2026 ഒക്ടോബര്‍ 18 മുതലായിരിക്കും സര്‍വ്വീസ് ആരംഭിക്കുക. ആഴ്ചയില്‍ മൂന്ന് ദിവസങ്ങളിലായിരിക്കും ഒരു ബോയിംഗ് 787-9 ഈ റൂട്ടില്‍ സര്‍വീസ് നടത്തുക. ഇതിനുള്ള ബുക്കിംഗ് ഒക്ടോബര്‍ 30 മുതല്‍ ആരംഭിച്ചിട്ടുണ്ട്. തായ്ലാന്‍ഡിലെ തിരക്കേറിയ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് ഫുക്കറ്റ്. ലണ്ടനില്‍ നിന്നും ഫുക്കറ്റിലേക്കുള്ള യാത്ര 12 മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതായിരിക്കും എന്നാണ് സ്‌കൈ സ്‌കാനര്‍ പറയുന്നത്. മാത്രമല്ല, ഇടയില്‍ ഒരു സ്റ്റോപ്പും ഉണ്ടായിരിക്കും. നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള സമയത്ത് ടി യു ഐ മാഞ്ചസ്റ്ററില്‍ നിന്നും ഗാറ്റ്വിക്കില്‍ നിന്നും ഇപ്പോള്‍ തന്നെ ഫുക്കറ്റിലേക്ക് നേരിട്ടുള്ള സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്. 999 പൗണ്ട് മുതലാണ് വെര്‍ജിന്‍ അറ്റ്‌ലാന്റിക്കിന്റെ പാക്കേജ്

More »

ഡോണ്‍കാസ്റ്ററില്‍ ഹെലികോപ്റ്റര്‍ അപകടം; ഒരാള്‍ മരിച്ചു, 3 പേര്‍ക്ക് പരിക്ക്
ബെന്‍ലി പ്രദേശത്തെ ഇന്‍ഗ്സ് ലെയ്‌ന്‍ സമീപം സ്ഥിതി ചെയ്യുന്ന വയലിലേക്കാണ് കഴിഞ്ഞ ദിവസം രാവിലെ ഏകദേശം 10.15 ഓടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. റെറ്റ്‌ഫോര്‍ഡ് ഗാംസ്റ്റണ്‍ വിമാനത്താവളത്തില്‍ നിന്നാണ് ഹെലികോപ്റ്റര്‍ പറന്നുയര്‍ന്നത് . 70 വയസുള്ള ആളാണ് മരണപ്പെട്ടത്. 41 വയസ്സുള്ള പൈലറ്റിനും 58 വയസ്സുള്ള സ്ത്രീക്കും 10 വയസ്സുള്ള ബാലനുമാണ് പരിക്കേറ്റത്. ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ലെന്ന്സൗത്ത് യോര്‍ക്ഷയര്‍ പൊലീസ് അറിയിച്ചു. അപകടസ്ഥലത്ത് തന്നെ 70 കാരനെ രക്ഷപ്പെടുത്താന്‍ മെഡിക്കല്‍ സംഘം ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോലീസും എയര്‍ ആക്‌സിഡന്റ്സ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ചും (AAIB) ചേര്‍ന്ന് അപകടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു. അപകടസമയത്തെ ദൃശ്യങ്ങളോ വിവരങ്ങളോ ഉള്ളവര്‍ പൊലീസിനെ ബന്ധപ്പെടണമെന്ന് അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട് . പ്രദേശത്ത് റോഡ് ഗതാഗതം

More »

കുട്ടിപ്പീഡക ബന്ധം: 'രാജകുമാരന്‍' പദവിയും റോയല്‍ ലോഡ്ജും നഷ്ടപ്പെട്ടു ആന്‍ഡ്രൂ; മുന്‍ ഭാര്യയും പുറത്ത്
കുട്ടിപീഡകനുമായുള്ള ബന്ധവും ലൈംഗിക വിവാദവും മൂലം പ്രതിച്ഛായ നഷ്ടപ്പെട്ട ആന്‍ഡ്രൂ രാജകുമാരന്‍ ഇനി വെറും ആന്‍ഡ്രൂ. പേരിലെ 'രാജകുമാരന്‍' പദവി രാജാവ് തിരിച്ചെടുത്തു. ഒപ്പം താമസിക്കുന്ന റോയല്‍ ലോഡ്ജും നഷ്ടപ്പെടും. വിവാഹമോചനം നേടിയിട്ടും രാജകുടുംബത്തോടൊപ്പം താമസിച്ച മുന്‍ ഭാര്യ സാറ ഫെര്‍ഗൂസണും റോയല്‍ ലോഡ്ജ് വിടണം. ആന്‍ഡ്രൂവിന് സാന്‍ഡിഗ്രാം എസ്റ്റേറ്റിലെ സ്വകാര്യ വസതി കിട്ടിയെങ്കില്‍ സാറാ ഫെര്‍ഗൂസന്റെ സ്ഥിതി അതല്ല. സ്വന്തം നിലയില്‍ ഇവര്‍ താമസിക്കാന്‍ സ്ഥലം കണ്ടെത്തേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. 1996-ല്‍ ആന്‍ഡ്രൂവും, സാറയും വിവാഹമോചനം നേടിയതാണ്. എന്നിട്ടും 2008 മുതല്‍ ഇവര്‍ മുന്‍ ഭര്‍ത്താവിനൊപ്പം 30 മുറികളുള്ള റോയല്‍ ലോഡ്ജില്‍ രാജകീയമായി താമസിച്ച് വരികയായിരുന്നു. ആന്‍ഡ്രൂവിനൊപ്പം, സാറാ ഫെര്‍ഗൂസണും കുട്ടിപ്പീഡകന്‍ ജെഫ്രി എപ്സ്റ്റീനുമായി അടുപ്പം പുലര്‍ത്തുകയും, പണം കടം വാങ്ങുകയും

More »

അഭയാര്‍ത്ഥി അപേക്ഷ തള്ളി; പ്രതികാരമായി ബാങ്കിലെത്തി ഇന്ത്യന്‍ വംശജനെ കുത്തിക്കൊന്നു, കുറ്റവാളിക്ക് 25 വര്‍ഷം ജയില്‍
അഭയാര്‍ത്ഥി അപേക്ഷ തള്ളിയതിന് പ്രതികാരം തീര്‍ക്കാന്‍ ഇതുമായി യാതൊരു ബന്ധവുമില്ലാത്ത ആളെ കുത്തിക്കൊന്ന ചാനല്‍ കുടിയേറ്റക്കാരന് ജയില്‍ശിക്ഷ. 500 പേരെയെങ്കിലും കൊല്ലുമെന്ന് ഭീഷണി മുഴക്കിയ സൊമാലിയന്‍ പൗരന്‍ ഹെയ്ബി കാബ്ഡിറാക്‌സ്മാന്‍ നൂറാണ് ഡെര്‍ബിയിലെ ലോയ്ഡ്‌സ് ബാങ്കിന്റെ ബ്രാഞ്ചിലെത്തിയ 37-കാരന്‍ ഗുര്‍വീന്ദര്‍ സിംഗ് ജോഹലിനെ കുത്തിക്കൊലപ്പെടുത്തിയത്. വെസ്റ്റ് ബ്രോംവിച്ചില്‍ ഭാര്യക്കൊപ്പം താമസിച്ചിരുന്ന ജോഹല്‍ മൂന്ന് മക്കളുടെ പിതാവായിരുന്നു. വിവിധ ബിസിനസ്സുകള്‍ ചെയ്തിരുന്ന ഈ ഇന്ത്യന്‍ വംശജന്‍ ജോലിക്കാര്‍ക്ക് നല്‍കാനുള്ള ശമ്പളം പിന്‍വലിക്കാന്‍ ബാങ്കിലെത്തിയതായിരുന്നു. ഈ സമയത്താണ് ആരെയെങ്കിലും കൊല്ലാന്‍ ലക്ഷ്യമിട്ട് എത്തിയ നൂര്‍ ഇന്ത്യന്‍ വംശജന്റെ നെഞ്ചില്‍ കത്തികുത്തിയിറക്കിയത്. അതിക്രൂരമായ കൊലപാതകമെന്നാണ് ജഡ്ജ് വിധി പ്രസ്താവിക്കവെ ചൂണ്ടിക്കാണിച്ചത്. ചുരുങ്ങിയത് 25 വര്‍ഷത്തെ

More »

ലണ്ടനില്‍ വിഷവാതകം ശ്വസിച്ച് ഒരു കുട്ടി മരണമടഞ്ഞു; 3 പേര്‍ ചികിത്സയില്‍
ലണ്ടന്‍ നഗരത്തിലെ ന്യൂഹാമിലെ അപ്പാര്‍ട്ട്മെന്റില്‍ വിഷവാതകം ശ്വസിച്ച് ഒരു കുട്ടി മരിച്ചു. ബാര്‍ക്കിംഗ് റോഡിലെ ഫ്ലാറ്റില്‍ രാസവസ്തുവിന്റെ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രണ്ട് മുതിര്‍ന്നവരെയും രണ്ട് കുട്ടികളെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവരില്‍ ഒരു കുട്ടിയാണ് പിന്നീട് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് സമീപ വീടുകളില്‍ നിന്നുള്ള പന്ത്രണ്ടോളം ആളുകളെ ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി ലണ്ടന്‍ ഫയര്‍ ബ്രിഗേഡ് അറിയിച്ചു. പൊപ്ലാര്‍, മില്ല്‌വാള്‍, യൂസ്റ്റണ്‍ ഉള്‍പ്പെടെയുള്ള സ്റ്റേഷനുകളില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി വിഷവാതകം നിര്‍വീര്യമാക്കി പ്രദേശം ശുദ്ധീകരിച്ചു. ഉച്ചയ്ക്ക് 1.18ന് ലഭിച്ച ഫോണ്‍ കോളിനെ തുടര്‍ന്ന് ആരംഭിച്ച രക്ഷാപ്രവര്‍ത്തനം വൈകിട്ട് 4.23ഓടെ ആണ് പൂര്‍ത്തിയായത്. സംഭവത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം തുടരുകയാണെന്നും

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions