യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍; അടിയന്തരമായി മൂന്ന് ബില്യണ്‍ പൗണ്ട് ആവശ്യമെന്ന് മുന്നറിയിപ്പ്
എന്‍എച്ച്എസ് വന്‍ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്നു റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇതിനെ തുടര്‍ന്ന് സേവനങ്ങള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും വെട്ടിക്കുറവ് വരാതിരിക്കാന്‍ അധികമായി മൂന്ന് ബില്യണ്‍ പൗണ്ട് കൂടി അനുവദിക്കണമെന്ന് ഹെല്‍ത്ത് മേധാവികള്‍ ആവശ്യപ്പെട്ടു. വര്‍ഷാന്ത്യ ബജറ്റില്‍ പിരിച്ചു വിടലുകള്‍ക്കും സമരങ്ങള്‍ക്കും മരുന്ന് വിലവര്‍ധനയ്ക്കുമുള്ള ചെലവുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് എന്‍എച്ച്എസ് കോണ്‍ഫെഡറേഷനും എന്‍എച്ച്എസ് പ്രൊവൈഡേഴ്സും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. ആരോഗ്യ വകുപ്പ്, ട്രഷറി എന്നിവ തമ്മില്‍ അധിക ഫണ്ടിനെ കുറിച്ച് ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വെസ് സ്റ്റ്രീറ്റിങ് അറിയിച്ചു. ഇതിനിടെ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ള ജീവനക്കാരുടെ വന്‍ തോതിലുള്ള കുറവിനായി ആവശ്യമായ ഒരു ബില്യണ്‍ പൗണ്ട് പോലും വകയിരുത്തിയിട്ടില്ലെന്നാണ് മാനേജര്‍

More »

ബ്രിട്ടനില്‍ വാടക നിരക്കുകള്‍ റെക്കോര്‍ഡില്‍; വരുമാനത്തിന്റെ 44% വാടകയ്ക്കായി ചെലവാകുന്നു
ബ്രിട്ടനില്‍ വാടക ചെലവുകള്‍ നിയന്ത്രണം വിട്ട അവസ്ഥയിലാണെന്ന് റെന്റേഴ്‌സ് റിഫോം കൊളീഷന്‍. വരുമാനത്തിന്റെ 44% വരെ വാടകയ്ക്കായി ചെലവാകുന്ന സ്ഥിതിയാണ്. വാടകയ്ക്ക് താമസിക്കുന്നതിനേക്കാള്‍ ലാഭം മോര്‍ട്ട്‌ഗേജ് എടുത്ത് സ്വന്തമായി ഒരു വീട് വാങ്ങുന്നതാണെന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് വാടക നിരക്കുകളുടെ കയറ്റം. വാടക നിരക്കുകള്‍ പുതിയ റെക്കോര്‍ഡ് ഉയരം കീഴടക്കിയെന്നാണ് പുതിയ ഡാറ്റ വ്യക്തമാക്കുന്നത്. ലണ്ടനില്‍ വാടകയ്ക്ക് നല്‍കാനായി പരസ്യപ്പെടുത്തിയ വീടുകളുടെ ശരാശരി നിരക്ക് 2736 പൗണ്ടാണ്. ഒരു വര്‍ഷം മുന്‍പത്തെ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 1.6 ശതമാനമാണ് വര്‍ധന. ലണ്ടന് പുറത്തുള്ള വീടുകള്‍ക്ക് ശരാശരി 1385 പൗണ്ടാണ് വാടക. ഒരു വര്‍ഷം മുന്‍പത്തെ കണക്കുകളില്‍ നിന്നും 3.1 ശതമാനമാണ് വര്‍ദ്ധനവെന്ന് റൈറ്റ്മൂവിന്റെ റെന്റല്‍ ട്രെന്‍ഡ്‌സ് ട്രാക്കര്‍ പറയുന്നു. 2020ന് ശേഷം ഏറ്റവും കുറഞ്ഞ വാര്‍ഷിക വര്‍ദ്ധനവ്

More »

യുകെയില്‍ നഴ്‌സുമാര്‍ക്കെതിരായ വംശീയ അതിക്രമങ്ങള്‍ കുത്തനെ ഉയരുന്നു; മൂന്നു വര്‍ഷത്തിനിടെ 55% വര്‍ധന
യുകെയില്‍ നഴ്‌സുമാര്‍ക്കെതിരെ വംശീയ അതിക്രമങ്ങള്‍ കുത്തനെ ഉയരുന്നതായുള്ള ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. മൂന്ന് വര്‍ഷത്തിനിടെ നഴ്‌സുമാര്‍ നേരിട്ടിട്ടുള്ള വംശീയ പീഡന പരാതികള്‍ 55 ശതമാനം വര്‍ധിച്ചതായി റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് (ആര്‍.സി.എന്‍) നടത്തിയ പഠനം വ്യക്തമാക്കുന്നു. ഈ വര്‍ഷം മാത്രം ആയിരത്തിലധികം നഴ്‌സുമാര്‍ വംശീയതയെ തുടര്‍ന്ന് സഹായത്തിനായി യൂണിയനുമായി ബന്ധപ്പെട്ടിട്ടുന്നാണ് കണക്ക്. 2022-ല്‍ ഇതേ കാലയളവില്‍ 700 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. റിപ്പോര്‍ട്ടില്‍ വിവരിച്ചിരിക്കുന്ന സംഭവങ്ങള്‍ ആരോഗ്യരംഗത്തെ ഗുരുതരമായ യാഥാര്‍ത്ഥ്യം തുറന്നുകാട്ടുന്നു. ചില നഴ്‌സുമാര്‍ക്ക് അവധി നിഷേധിച്ച് മാനേജര്‍മാരും, മോശം പരാമര്‍ശങ്ങളുമായി സഹപ്രവര്‍ത്തകരും നടത്തുന്ന ഒട്ടേറെ ഞെട്ടിക്കുന്ന സംഭവങ്ങള്‍ ആണ് റിപ്പോര്‍ട്ടില്‍ ഉള്ളത് . രോഗികളും കുടുംബാംഗങ്ങളും നടത്തുന്ന മോശം പരാമര്‍ശം

More »

ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ വംശജ ലൈംഗീക അതിക്രമത്തിന് ഇരയായി; വംശീയ പീഡനത്തെ തുടര്‍ന്നുള്ള ക്രൂര പീഡനം
വടക്കന്‍ ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ വംശജ എന്നു കരുതപ്പെടുന്ന 20ക്കാരി അതിക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായി. സംഭവവുമായി ബന്ധപ്പെട്ട പ്രതി എന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. പ്രതിയെ കണ്ടെത്താന്‍ പോലീസ് ജനങ്ങളുടെ സഹായം തേടി. വംശീയവിദ്വേഷത്തെ തുടര്‍ന്നുള്ള ക്രൂരമായ ലൈംഗിക പീഡനം എന്നാണ് സംഭവത്തെ വെസ്റ്റ് മിഡ്ലാന്‍ഡ് പോലീസ് വിശേഷിപ്പിക്കുന്നത്. പ്രതിയെ കണ്ടെത്താന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് ഡിറ്റക്റ്റീവ് സൂപ്രണ്ട് റോണന്‍ ടയര്‍ പറഞ്ഞു. ശനിയാഴ്ച രാത്രി ഏഴരയോടെയാണ് 20 വയസ് പിന്നിട്ട യുവതി അതിക്രമത്തിന് ഇരയായത്. വെളുത്ത വര്‍ഗക്കാരനായ, 30 വയസോളം പ്രായമുള്ള, മുടി പറ്റെ വെട്ടിയ, ഇരുണ്ട നിറത്തിലുള്ള വസ്ത്രം ധരിച്ചയാളാണ് പ്രതി. സംഭവം നടന്ന സമയത്ത് ഇതുവഴി പോയ കാറുകളില്‍ സ്ഥാപിച്ച ഡാഷ്‌കാം ദൃശ്യങ്ങളില്‍ ഇത്തരത്തിലുള്ള ആളുടെ ചിത്രം പതിഞ്ഞിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് പോലീസ്

More »

ലണ്ടനില്‍ മലയാളി വിദ്യാര്‍ത്ഥിയെ കാണാതായെന്ന് പരാതി; വംശീയ അധിക്ഷേപം നേരിട്ടതായും വിവരം
ലണ്ടന്‍ : യുകെ മലയാളി സമൂഹത്തെ ആശങ്കയിലാഴ്ത്തി മറ്റൊരു മിസിങ് കേസുകൂടി. ലണ്ടനില്‍ മലയാളി വിദ്യാര്‍ത്ഥിയെ കാണാതായെന്ന് ആണ് പരാതി. ബിര്‍ക്ക്ബെക്ക് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന അനുഷ് രാജന്‍ നായര്‍ (23) ഒക്ടോബര്‍ 21 മുതല്‍ കാണാതായതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നു. ടോട്ടന്‍ഹാമിലെ യുണൈറ്റ് സ്റ്റുഡന്റ്സ് നോര്‍ത്ത് ലോഡ്ജ് (Unite Students - North Lodge, Tottenham) ഹോസ്റ്റലിലാണ് അനുഷിനെ അവസാനമായി കണ്ടത്. അതിനുശേഷം ഇയാളുമായി ബന്ധപ്പെടാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ലെന്നാണ് വിവരം. അനുഷ് താമസിച്ചിരുന്ന ഹോസ്റ്റല്‍ സഹവാസികളില്‍ ചിലരില്‍ നിന്ന് വംശീയ അധിക്ഷേപവും വാക്കാലുള്ള പീഡനവും നേരിട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. മൂന്നു ദിവസത്തിലേറെയായി യാതൊരു വിവരവുമില്ലാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കളും സഹപാഠികളും സാമൂഹ്യ മാധ്യമങ്ങളിലൂടെ സഹായം തേടുകയാണ്. അനുഷിന്റെ കുടുംബാംഗങ്ങള്‍ മകന്റെ സുരക്ഷയെ കുറിച്ച് കടുത്ത ആശങ്കയിലാണ്.

More »

യുകെഐപി പ്രതിഷേധങ്ങള്‍ക്ക് വിലക്ക്; മാസ്‌ക് ധരിച്ചു മുസ്ലീം യുവാക്കളുടെ മറുപ്രതിഷേധം
ഈസ്റ്റ് ലണ്ടന്‍ കലുഷിതമാക്കി യുകെഐപി നടത്താനിരുന്ന തീവ്ര വലതു പ്രതിഷേധങ്ങള്‍ക്ക് പോലീസ് വിലക്ക്. ഈസ്റ്റ് ലണ്ടന്‍ തിരികെ പിടിക്കുമെന്ന് ആഹ്വാനം ചെയ്ത് നടത്താനിരുന്ന പ്രതിഷേധ മാര്‍ച്ചിന് പോലീസ് അനുമതി നിഷേധിക്കുകയായിരുന്നു. അതേസമയം തങ്ങളുടെ സമൂഹത്തെ സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ച് മുഖംമൂടി അണിഞ്ഞ മുസ്ലീം യുവാക്കള്‍ തെരുവുകളില്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. കറുത്ത വസ്ത്രത്തില്‍ മുഖം മറച്ച് എത്തിയ മുസ്ലീങ്ങള്‍ ബംഗ്ലാദേശ്, പലസ്തീന്‍ പതാകകളും കൈയിലേന്തിയിരുന്നു. യുകെഐപി മാര്‍ച്ച് നടത്താന്‍ ഉദ്ദേശിച്ച സ്ഥലങ്ങളിലാണ് ബംഗ്ലാദേശി മുസ്ലീം പുരുഷന്‍മാര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. തീവ്രവലത് പ്രതിഷേധക്കാര്‍ എത്തിയാല്‍ ഉറച്ച് നില്‍ക്കുമെന്നാണ് വൈറ്റ്ചാപ്പലില്‍ ഒരു പ്രതിഷേധക്കാരന്‍ പ്രഖ്യാപിച്ചത്. 'അവര്‍ ഇസ്ലാമിനെയാണ് ലക്ഷ്യം വെയ്ക്കുന്നത്', ഇവര്‍ മൈക്രോഫോണില്‍ പറഞ്ഞു. 'നമ്മുടെ

More »

5 വര്‍ഷത്തെ നിരോധനം നീക്കി; പാക് എയര്‍ലൈന്‍സ് യുകെയിലും യൂറോപ്പിലും പറന്നു തുടങ്ങി
നീണ്ട അഞ്ച് വര്‍ഷക്കാലത്തെ നിരോധനം നീക്കിയതോടെ പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് (പി ഐ എ) യു കെയിലേക്ക് വീണ്ടും സര്‍വ്വീസ് ആരംഭിച്ചു. വ്യാജ പൈലറ്റ് ലൈസന്‍സുമായി ബന്ധപ്പെട്ട ഒരു തട്ടിപ്പിന്റെ വെളിച്ചത്തില്‍ നടപ്പിലാക്കിയ നിരോധനം ശനിയാഴ്ച മുതലാണ് പിന്‍വലിച്ചത്. കറാച്ചിയില്‍ നടന്ന ഒരു വിമാനാപകടത്തില്‍ നൂറോളം പേര്‍ മരിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ വിമാനത്തിലെ പൈലറ്റിന്റെ ലൈസന്‍സ് വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് യു കെയും യൂറോപ്യന്‍ യൂണിയനും 2020-ല്‍ പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ സര്‍വ്വീസുകള്‍ നിര്‍ത്തിച്ചിരുന്നു. നീണ്ട സെക്യൂരിറ്റി ഓഡിറ്റുകള്‍ക്ക് ശേഷം 2024 നവംബറില്‍ യൂറോപ്യന്‍ യൂണിയന്‍ പി ഐ എ യ്ക്ക് യൂറോപ്പിലേക്ക് സര്‍വ്വീസ് നടത്താന്‍ അനുമതി നല്‍കിയിരുന്നു. ഈ വര്‍ഷം ജനുവരി മുതല്‍ സര്‍വ്വീസ് പുനരാരംഭിക്കാനായിരുന്നു അനുമതിനല്‍കിയത്.

More »

റീവ്‌സിന്റെ നികുതിപദ്ധതികള്‍ ഭക്ഷ്യവിലക്കയറ്റത്തിലേക്ക് നയിക്കും; ജീവിതച്ചെലവുകള്‍ കുതിച്ചുയരുമെന്ന് സൂപ്പര്‍മാര്‍ക്കറ്റുകള്‍
നികുതി വരുമാനം കണ്ടെത്തി ഖജനാവില്‍ പണമെത്തിക്കുന്നതിനായുള്ള ഗവേഷണത്തിലാണ് ചാന്‍സലര്‍ റേച്ചല്‍ റീവ്സ്. ജനജീവിതം അല്‍പ്പം ദുരിതത്തിലായാലും നികുതി വരുമാനം കണ്ടെത്തുകയാണ് ലക്‌ഷ്യം. എന്നാല്‍ രാജ്യത്ത് ഭക്ഷ്യവിലക്കയറ്റം സൃഷ്ടിക്കാനാണ് ചാന്‍സലറുടെ നികുതി വര്‍ദ്ധന പദ്ധതികള്‍ സഹായിക്കുകയെന്ന് സൂപ്പര്‍മാര്‍ക്കറ്റുകള്‍ മുന്നറിയിപ്പ് നല്‍കുന്നു. രാജ്യത്തെ ഒന്‍പത് സുപ്രധാന ഗ്രോസര്‍മാരാണ് ചെലവ് സമ്മര്‍ദങ്ങള്‍ ഉയരുന്നത് ഗ്രോസറി വിലകള്‍ ഉയരുന്നതില്‍ കലാശിക്കുമെന്ന് ചൂണ്ടിക്കാണിച്ച് ചാന്‍സലര്‍ക്ക് കത്തയച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഈ സമ്മര്‍ദം വര്‍ദ്ധിക്കുകയാണ്. ഇത് കൂടുതല്‍ ഉയരുമെന്നാണ് കരുതുന്നത്, ചാന്‍സലര്‍ക്ക് അയച്ച കത്തില്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ അറിയിച്ചു. ലക്ഷക്കണക്കിന് സാധാരണക്കാരായ ജനങ്ങള്‍ ജീവിതച്ചെലവ് പ്രതിസന്ധി നേരിടുന്ന വിഷയം കൂടിയാണിതെന്ന് ഇവര്‍ കത്തില്‍

More »

100 വര്‍ഷം കൂടെനിന്ന ഉറച്ച സീറ്റില്‍ ലേബര്‍ മൂന്നാമത്; പ്രാദേശിക പാര്‍ട്ടി ഒന്നാമതും റിഫോം യുകെ രണ്ടാമതും
ലേബര്‍ ഗവണ്‍മെന്റിന്റെ സ്ഥിതി വളരെ മോശമാണെന്ന മുന്നറിയിപ്പുകള്‍ ശരിവച്ചു വെയില്‍സ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രാദേശിക പാര്‍ട്ടി വിജയിച്ചു. റിഫോം യുകെ വിജയിക്കാതിരിക്കാന്‍ വോട്ടു മറിയ്ക്ക നടന്നതുകൊണ്ടു മാത്രമാണ് അവര്‍ വിജയിക്കാതിരുന്നത്. നൂറ് വര്‍ഷത്തോളം ഉറച്ച സീറ്റായി ലേബറിനൊപ്പം നിന്ന കെയര്‍ഫിലിയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ പ്ലെയ്ഡ് സിമുറു നാഷണലിസ്റ്റുകളെ വിജയിപ്പിച്ചാണ് വോട്ടര്‍മാര്‍ ഷോക്ക് ട്രീറ്റ്‌മെന്റ് സമ്മാനിച്ചത്. ഈ തോല്‍വി നിരാശാജനകമാണെന്ന് സമ്മതിച്ച സ്റ്റാര്‍മര്‍, ഇനിയും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടി വരുമെന്നും വ്യക്തമാക്കി. റിഫോം യുകെയുടെ വിജയം തടയാന്‍ ഒരു വിഭാഗം വോട്ടര്‍മാര്‍ തന്ത്രപരമായി വോട്ട് മറിച്ചതാണ് പ്ലെയ്ഡ് സിമുറുവിന് ജയം സമ്മാനിച്ചത്. വെയില്‍സ് നാഷണലിസ്റ്റുകള്‍ 47 ശതമാനം വോട്ട് നേടിയപ്പോള്‍ നിഗല്‍ ഫരാഗിന്റെ പാര്‍ട്ടി 36 ശതമാനം വോട്ട്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions