യു.കെ.വാര്‍ത്തകള്‍

ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം
ന്യൂഡല്‍ഹി : ചെങ്കോട്ടയ്ക്കു സമീപമുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പുതുക്കിയ മുന്നറിയിപ്പുമായി ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം. പതിമൂന്ന് പേര്‍ മരണമടയുകയും അനേകം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സ്‌ഫോടനത്തെ തുടര്‍ന്ന് ഇന്ത്യയുടെ ചില പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതുമായി ബന്ധപ്പെട്ടാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഉയര്‍ന്ന തോതിലുള്ള സൂരക്ഷാഭീഷണി ഉള്ളതിനാലാണ് ഈ മുന്നറിയിപ്പെന്നും പറയുന്നു. ഇന്ത്യ- പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്നും പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ സന്ദര്‍ശനം അരുതെന്ന് മുന്നറിയിപ്പില്‍ പറയുന്നു. അടച്ചിട്ടിരിക്കുന്ന വാഗ - അട്ടാരി അതിര്‍ത്തി ഉള്‍പ്പടെയാണിത്. അതുപോലെ, പഹല്‍ഗാം, ഗുല്‍മാര്‍ഗ്, സോനാമാര്‍, ശ്രീനഗര്‍, ജമ്മു ശ്രീനഗര്‍ നാഷണല്‍ ഹൈവെ എന്നിവിടങ്ങളിലും യാത്ര ചെയ്യരുതെന്നാണ് നിര്‍ദ്ദേശത്തിലുള്ളത്. എന്നാല്‍,

More »

ബ്രിട്ടനിലെ തൊഴിലില്ലായ്മ 5 ശതമാനമായി; 2021ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്ക്
യുകെയിലെ തൊഴിലില്ലായ്മയുടെ നിരക്ക് സെപ്റ്റംബര്‍ അവസാനിക്കുന്ന മൂന്നുമാസത്തില്‍ 5 ശതമാനമായി ഉയര്‍ന്നതായുള്ള കണക്കുകള്‍ പുറത്തുവന്നു. 2020 ഡിസംബര്‍ മുതല്‍ 2021 ഫെബ്രുവരി വരെയുള്ള കാലയളവിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. വിദഗ്ധര്‍ പ്രവചിച്ചതിനേക്കാള്‍ കൂടുതലാണ് ഈ വര്‍ധന. പുതിയ കണക്കുകള്‍ ബജറ്റിന് മുന്‍പുള്ള സാമ്പത്തിക ആശങ്കകള്‍ വര്‍ധിപ്പിച്ചു. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് (ONS) പ്രകാരം ശരാശരി വേതന വര്‍ധനയും കുറയുന്ന പ്രവണതയിലാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ നല്‍കുന്ന സൂചന . പൊതു മേഖലയിലെ വേതനവര്‍ധന 6.6 ശതമാനമായപ്പോള്‍, സ്വകാര്യ മേഖലയിലെ വളര്‍ച്ച 4.2 ശതമാനമായി ചുരുങ്ങി. ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടുത്ത ഏതാനും വര്‍ഷങ്ങളിലും തൊഴില്‍രഹിതത്വം 5 ശതമാനത്തിന് സമീപം തുടരുമെന്നാണ് പ്രവചിക്കുന്നത്. ദിവസേന 1000 പേര്‍ക്കെങ്കിലും തൊഴില്‍ നഷ്ടമാകുന്നുവെന്നാണ് കണക്ക്. ജനങ്ങളുടെ തൊഴിലുകള്‍

More »

ആശ്വാസമായി അഞ്ച് പ്രധാന ബാങ്കുകള്‍ മോര്‍ട്ട്‌ഗേജ് നിരക്ക് കുറച്ചു
യുകെയിലെ അഞ്ച് മോര്‍ട്ട്‌ഗേജ് ദായകര്‍ കൂടി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയ്ക്കുന്നതായി പ്രഖ്യാപിച്ചു. എന്നാല്‍, ദീര്‍ഘകാലത്തേക്ക് മോര്‍ട്ട്‌ഗേജ് നിരക്ക് കുറഞ്ഞുകൊണ്ടിരിക്കില്ല എന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇന്ന് മുതല്‍ എച്ച് എസ് ബി സി, സാന്റാന്‍ഡര്‍, ടി എസ് ബി, നാറ്റ്വെസ്റ്റ്, പ്രിന്‍സിപാലിറ്റി ബില്‍ഡിംഗ് സൊസൈറ്റി എന്നിവരാണ് മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയ്ക്കുന്നത്. വായ്പാദാതാക്കള്‍ തമ്മിലുള്ള മത്സരത്തിന്റെ ഭാഗമായാണ് കുറയ്ക്കല്‍. എച്ച് എസ് ബി സി, താമസിക്കുന്നതിനായി വീട് വാങ്ങുന്നവര്‍ക്കും വാടകയ്ക്ക് നല്‍കാനായി വീടു വാങ്ങുന്നവര്‍ക്കും നല്‍കുന്ന മോര്‍ട്ട്‌ഗേജില്‍ നിരക്ക് കുറവ് വരുത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചക്കാലത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് ഇവര്‍ നിരക്ക് കുറയ്ക്കുന്നത്. കൃത്യമായി എത്ര കുറവ് ഉണ്ടാകുമെന്നത് ബാങ്ക് ഇന്ന് മാത്രമെ പ്രഖ്യാപിക്കുകയുള്ളു. അതേസമയം,

More »

ഹോട്ടലില്‍ അഭയാര്‍ത്ഥികളെ പാര്‍പ്പിക്കുന്നത് നിര്‍ത്താന്‍ നീക്കം; മാറാന്‍ തയാറാവുന്നവര്‍ക്ക് ആഴ്ചയില്‍ നൂറു പൗണ്ട് വീതം നല്‍കും
കുടിയേറ്റക്കാര്‍ക്കെതിരെ രോഷം ഉയരുന്ന സാഹചര്യത്തില്‍ നികുതി ദായകരുടെ പണം ചെലവാക്കി ഹോട്ടലില്‍ അഭയാര്‍ത്ഥികളെ പാര്‍പ്പിക്കുന്നത് നിര്‍ത്താന്‍ പുതിയ നീക്കം. ഇതിന്റെ ഭാഗമായി ഹോട്ടലുകളില്‍ നിന്ന് താമസം മാറാന്‍ തയാറാവുന്നവര്‍ക്ക് ആഴ്ചയില്‍ നൂറു പൗണ്ട് വീതം നല്‍കും. കുടിയേറ്റക്കാരെ താമസിപ്പിക്കാനായി നികുതി പണം ഉപയോഗിക്കുന്നതിന്റെ പേരില്‍ ഹോട്ടലുകള്‍ക്കുമുന്നിലുള്ള പ്രതിഷേധങ്ങളും നേരത്തെ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ഒരു ദിവസം ഒരാള്‍ക്ക് 145 പൗണ്ട് വീതമാണ് ഹോട്ടലുകളില്‍ താമസിക്കുന്നതിന് സര്‍ക്കാര്‍ നല്‍കുന്നത്. ഖജനാവില്‍ നിന്നുള്ള പണമായതിനാല്‍ പ്രതിഷേധവും ശക്തമാണ്. ഇതൊഴിവാക്കി ഹോട്ടലില്‍ നിന്ന് താമസം മാറ്റി സുഹൃത്തുക്കളുടേയോ മറ്റോ വീട്ടില്‍ താമസിച്ചാല്‍ അഭയാര്‍ത്ഥികള്‍ക്ക് പ്രതിവാരം നൂറു പൗണ്ട് വീതം നല്‍കും. ഇപ്പോള്‍ ലഭിക്കുന്ന പ്രതിവാരം 49.18 പൗണ്ടിന് പുറമെയായിരിക്കും 100 പൗണ്ട് ലഭിക്കുക.

More »

ബിബിസി വെള്ളിയാഴ്ചയ്ക്കുള്ളില്‍ സമ്പൂര്‍ണ്ണമായി മാപ്പ് പറയണം; 760 മില്ല്യണ്‍ പൗണ്ട് നഷ്ടപരിഹാരം വേണമെന്ന് ട്രംപ്
തനിക്കെതിരെ വാര്‍ത്ത കെട്ടിച്ചമച്ച സംഭവത്തില്‍ ബിബിസി സമ്പൂര്‍ണ്ണ മാപ്പ് അപേക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇത് ഉണ്ടായില്ലെങ്കില്‍ 760 മില്ല്യണ്‍ പൗണ്ട് നഷ്ടപരിഹാരം തേടി കോര്‍പ്പറേഷനെ കോടതി കയറ്റുമെന്നാണ് ട്രംപിന്റെ ഭീഷണി. സമ്പൂര്‍ണ്ണ ഖേദപ്രകടനം ഉണ്ടായില്ലെങ്കില്‍ വന്‍ തുക നഷ്ടപരിഹാരം തേടുമെന്ന പ്രസിഡന്റിന്റെ മുന്നറിയിപ്പ് ബിബിസിയെ പുതിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്. ഈ ആഴ്ചാവസാനത്തോടെ ഇത് ഉണ്ടാകണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലെങ്കില്‍ കോടതിയില്‍ കാണാമെന്നും വ്യക്തമാക്കിയിട്ടുണ്ട്. പനോരമ വീഡിയോക്കായി പല ഭാഗങ്ങള്‍ വെട്ടിക്കയറ്റി തെറ്റിദ്ധരിപ്പിച്ചതായി വ്യക്തമായതോടെ ബിബിസി ചെയര്‍മാന്‍ സമീര്‍ ഷാ ഖേദപ്രകടനം നടത്തിയതിന് പിന്നാലെയാണ് ലീഗല്‍ ലെറ്റര്‍ എത്തിയത്. നിരവധി തെറ്റുകള്‍ പറ്റിയതായി വ്യക്തമായതോടെ ഡയറക്ടര്‍ ജനറല്‍ ടിം

More »

സമ്മറിലും അഞ്ചിലൊന്ന് എ&ഇ രോഗികള്‍ക്കും ചികിത്സ ഇടനാഴിയില്‍!
എന്‍എച്ച്എസ് കടുത്ത സമ്മര്‍ദ്ദം നേരിടുന്ന വിന്ററിനു മുമ്പേ തന്നെ കാര്യങ്ങള്‍ അവതാളത്തില്‍. വിന്ററില്‍ നടക്കുന്ന ഇടനാഴികളിലെ ചികിത്സ സമ്മറിലും നടക്കുകയാണ്. സമ്മറിലും എന്‍എച്ച്എസില്‍ അഞ്ചിലൊന്ന് എ&ഇ രോഗികള്‍ക്കും ചികിത്സ ഇടനാഴിയില്‍ ആയിരുന്നെന്ന ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവന്നു. ഇത് ഇപ്പോള്‍ സാധാരണ കാര്യമായി മാറിക്കഴിഞ്ഞെന്നാണ് റോയല്‍ കോളേജ് ഓഫ് എമര്‍ജന്‍സി മെഡിസിന്‍ ചൂണ്ടിക്കാണിക്കുന്നത്. ജൂലൈ മുതല്‍ ആഗസ്റ്റ് വരെ ഇംഗ്ലണ്ടിലെ 58 ആശുപത്രികളിലെ ഡോക്ടര്‍മാരില്‍ നിന്നും ലഭിച്ച വിവരമാണ് ഇത് വെളിപ്പെടുത്തുന്നത്. ആശുപത്രി ബെഡ് ലഭിക്കാനുള്ള കാലതാമസമാണ് രോഗികളെ അപകടത്തിലാക്കുന്നതെന്ന് 78 ശതമാനം വിശ്വസിക്കുന്നു. വാര്‍ഡ് ബെഡുകള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടുന്നത് മൂലം നിരവധി മണിക്കൂറുകളാണ് രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനായി കാത്തിരിക്കേണ്ടി വരുന്നത്. എമര്‍ജന്‍സി

More »

ഡല്‍ഹി സ്ഫോടനത്തിന്റെ നടുക്കത്തില്‍ രാജ്യം; ഭീകരാക്രമണമെന്നുറപ്പിച്ച് അന്വേഷണ സംഘം
ന്യൂഡല്‍ഹി : ചെങ്കോട്ടയ്ക്ക് സമീപമുള്ള ഉഗ്ര സ്ഫോടനത്തില്‍ നടുങ്ങി രാജ്യം. നടന്നത് ചാവേര്‍ ആക്രമണമാണെന്നാണ് നിഗമനം. ഭീകരാക്രമണം തന്നെയാണെന്ന നിഗമനത്തിലേയ്ക്കാണ് അന്വേഷണ സംഘം എത്തുന്നത്. സംഭവത്തില്‍ ഡല്‍ഹി പൊലീസ് യുഎപിഎ ചുമത്തി കേസെടുത്തിട്ടുണ്ട്. കാറിലുണ്ടായിരുന്ന മൂന്ന് പേരും ചാവേറുകളാണെന്നാണ് നിഗമനം. സ്‌ഫോടനത്തല്‍ ജെയ്‌ഷെ ഭീകരന്‍ ഉമര്‍ മുഹമ്മദിന്റെ ബന്ധം പരിശോധിക്കുന്നുണ്ട്. ഹരിയാനയില്‍ നിന്ന് ഹ്യുണ്ടായ് ഐ20 കാര്‍ വാങ്ങിയ പുല്‍വാമ സ്വദേശിയായ താരിഖിനായി തെരച്ചില്‍ നടക്കുകയാണ്. ആഴ്ചകള്‍ക്ക് മുമ്പാണ് ഇയാള്‍ കാര്‍ വാങ്ങിയത്. കാര്‍ ഡല്‍ഹിയില്‍ പലയിടങ്ങളിലും ചുറ്റിക്കറങ്ങിയിരുന്നു. സ്‌ഫോടക വസ്തു നിറച്ച് യാത്ര ചെയ്‌തെന്നാണ് നിഗമനം. മൂന്ന് മണിക്കൂര്‍ കാര്‍ ചെങ്കോട്ടക്ക് സമീപം പാര്‍ക്ക് ചെയ്തു. സുനേരി മസ്ജിദ്, ദരിയാഗഞ്ച് എന്നിവിടങ്ങളിലും കാറെത്തി. സിസിടിവി കേന്ദ്രീകരിച്ച് ആന്വേഷണം

More »

ആന്‍സിയ്ക്ക് വിടയേകാന്‍ യുകെ മലയാളി സമൂഹം; പൊതുദര്‍ശനവും സംസ്‌കാരവും 17ന്
കാന്‍സര്‍ ബാധിച്ചു മരണത്തിനു കീഴടങ്ങിയ കെന്റിലെ നഴ്സ് ആന്‍സി പദ്മകുമാറി (സോണിയ- 46) ന്റെ സംസ്‌കാരം 17ന് തിങ്കളാഴ്ച നടക്കും. രാവിലെ ഒന്‍പതു മണിയ്ക്ക് സ്ട്രൂഡ് ഇംഗ്ലീഷ് മാര്‍ട്ടിയാഴ്‌സ് ചര്‍ച്ചില്‍ കുര്‍ബാനയോടു കൂടിയാണ് ചടങ്ങുകള്‍ ആരംഭിക്കുക. പത്തു മണി മുതല്‍ പൊതുദര്‍ശനവും പ്രാര്‍ത്ഥനാ ചടങ്ങുകളും ഉണ്ടാകും. തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് ജില്ലിംഗ്ഹാമിലെ വൂഡ്‌ലാന്‍ഡ് സെമിത്തേരിയിലാണ് സംസ്‌കാരം. ആന്‍സിയെ അവസാന നോക്കുകാണാന്‍ എത്തുന്ന പുരുഷന്മാര്‍ കറുത്ത വസ്ത്രത്തിലും സ്ത്രീകള്‍ വെളുത്ത വസ്ത്രത്തിലും എത്തണമെന്ന് കുടുംബം അഭ്യര്‍ത്ഥിച്ചു. ആന്‍സിയോടുള്ള ആദരസൂചകമായി പൂക്കള്‍ കൊണ്ടുവരുന്നതിനുപകരം മാക്മില്ലന്‍ കാന്‍സര്‍ സപ്പോര്‍ട്ടിന് സംഭാവനകള്‍ നല്‍കണമെന്നും കുടുംബം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പള്ളിയില്‍ പാര്‍ക്കിംഗ് സൗകര്യമില്ല. എങ്കിലും, 10 മിനിറ്റ് നടക്കാവുന്ന ദൂരത്തിനുള്ളില്‍ അടുത്തുള്ള

More »

ട്രംപിന്റെ പ്രസംഗം വളച്ചൊടിച്ചുകൊടുത്തു; ബിബിസി ഡയറക്ടര്‍ ജനറലും ന്യൂസ് ചീഫ് എക്‌സിക്യൂട്ടീവും രാജിവെച്ചു
അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ പ്രസംഗം എഡിറ്റ് ചെയ്ത് ജനങ്ങളെ തെറ്റിദ്ധിരിപ്പിച്ചെന്ന ആരോപണത്തിനും വിവാദത്തിനും പിന്നാലെ ബിബിസി തലപ്പത്ത് രാജി. ബിബിസി ഡയറക്ടര്‍ ജനറല്‍ ടീം ഡേവിയും വാര്‍ത്താ വിഭാഗം ചീഫ് എക്‌സിക്യൂട്ടിവ് ഡെബോറ ടര്‍ണസുമാണ് രാജിവച്ചത്. വിഷയത്തില്‍ ബിബിസിക്കുള്ളിലെ മെമ്മോ ബിബിസി എഡിറ്റോറിയല്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് കമ്മറ്റി മുന്‍ ഉപദേഷ്ടാവ് മൈക്കല്‍ പ്രെസ്‌കോട്ടില്‍ നിന്ന് ചോര്‍ന്ന് ദി ടെലിഗ്രാഫ് വാര്‍ത്തയാക്കിയിരുന്നു. ഇതോടെയാണ് സംഭവം പുറ പുറത്തായത് . കഴിഞ്ഞ വര്‍ഷം സംപ്രേക്ഷണം ചെയ്ത ട്രംപ് എ സെക്കന്‍ഡ് ചാന്‍സ് എന്ന ബിബിസി പനോരമ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയ ട്രംപിന്റെ പ്രസംഗത്തെ ചൊല്ലിയാണ് ആക്ഷേപമുയര്‍ന്നത്. 2021 ജനുവരിയിലെ ക്യാപിറ്റല്‍ ഹില്‍ കലാപത്തെ പ്രോത്സാഹിപ്പിച്ചെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ ട്രംപിന്റെ പ്രസംഗം എഡിറ്റ് ചെയ്തു എന്നായിരുന്നു

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions