യു.കെ.വാര്‍ത്തകള്‍

ഫാമിലി വിസ നിയന്ത്രണം: യു കെയിലെ കെയര്‍ ഹോമുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍
ഫാമിലി വിസയില്‍ നിയന്ത്രണം കൊണ്ടുവന്നതോടെ യുകെയില്‍ കെയര്‍ ഹോമുകളുടെ പ്രവര്‍ത്തനം വലിയ പ്രതിസന്ധിയിലാണ്. യുകെയിലേക്ക് കെയര്‍വര്‍ക്കര്‍മാരുടെ വരവ് കുറഞ്ഞു. പങ്കാളിയേയും മക്കളേയും യുകെയിലേക്ക് കൊണ്ടുവരാന്‍ കഴിയാതെ വരുന്നതോടെ മറ്റ് രാജ്യങ്ങളില്‍ ജോലി തേടുകയാണ് പലരും. ജീവനക്കാരില്ലാത്തതിനാല്‍ കെയര്‍ ഹോം പ്രവര്‍ത്തനം താറുമാറായിരിക്കുകയാണ്. ഫാമിലി വിസ നിയന്ത്രണം ഏര്‍പ്പെടുത്തിയ ശേഷം ബ്രിട്ടനിലേക്കുള്ള കുടിയേറ്റത്തില്‍ ഹെല്‍ത്ത് ആന്റ് കെയര്‍ വര്‍ക്ക് വിസക്കാരുടെ അപേക്ഷകരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് കുറവാണ് രേഖപ്പെടുത്തുന്നത്. 2023 ഏപ്രിലിനും 2024 മാര്‍ച്ചിനുമിടയില്‍ 1,29,000 അപേക്ഷകളാണ് ലഭിച്ചത്. പുതിയ നിയമം നിലവില്‍ വന്ന് 2025 മാര്‍ച്ച് വരെയുള്ള കണക്കില്‍ അതു വെറും 26,000 പേരും. പല കെയര്‍ ഹോമുകളും നിലനില്‍പ്പ് ഭീഷണിയിലാണ്. ഇംഗ്ലണ്ടിലാകെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഒരു ലക്ഷത്തോളം ഒഴിവുകളാണ്. വിദേശ

More »

തെരഞ്ഞെടുപ്പ് തിരിച്ചടി; വിന്റര്‍ ഫ്യൂവല്‍ പേയ്‌മെന്റ് റദ്ദാക്കിയ നടപടി പുനഃപ്പരിശോധിക്കുന്നു
ലോക്കല്‍ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി ഏറ്റുവാങ്ങിയതോടെ ആയിരക്കണക്കിന് പെന്‍ഷന്‍കാരുടെ വിന്റര്‍ ഫ്യൂവല്‍ പേയ്‌മെന്റുകള്‍ തിരിച്ചെത്തിക്കാന്‍ ആലോചിച്ച് ഡൗണിംഗ് സ്ട്രീറ്റ്. ലേബര്‍ ഗവണ്‍മെന്റിന് എതിരായ പൊതുജന രോഷം നിഗല്‍ ഫരാഗിന്റെ റിഫോം യുകെയ്ക്ക് എത്രത്തോളം അനുകൂലമായെന്നത് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിന്റെ അടുപ്പക്കാര്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കുകയാണ്. ഇതോടെയാണ് വിന്റര്‍ ഫ്യൂവല്‍ പേയ്‌മെന്റ് റദ്ദാക്കിയ നടപടിയില്‍ തിരുത്തല്‍ വരുത്തി ജനരോഷം തണുപ്പിക്കാന്‍ ലേബര്‍ നീക്കം നടത്തുന്നത്. സമ്പൂര്‍ണ്ണമായി നടപടി പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നില്ലെങ്കിലും, പേയ്‌മെന്റ് ലഭിക്കാനുള്ള മിനിമം വരുമാനം 11,500 പൗണ്ടില്‍ നിന്നും വര്‍ദ്ധിപ്പിക്കാനുള്ള സാധ്യതയാണ് പരിശോധിക്കുന്നതെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പൊതുതെരഞ്ഞെടുപ്പില്‍ ഏകപക്ഷീയ വിജയം നേടി അധികാരത്തിലെത്തിയതിന് പിന്നാലെ

More »

ന്യൂകാസിലില്‍ ലേബര്‍ ടിക്കറ്റില്‍ എതിരില്ലാതെ മൂന്നാം തവണയും കൗണ്‍സിലറായി അങ്കമാലി സ്വദേശി
യുകെയിലെ പ്രാദേശിക കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ മൂന്നാം തവണയും എതിരില്ലാതെ കൗണ്‍സിലറായി ഒരു മലയാളി. എറണാകുളം ജില്ലയിലെ അങ്കമാലി നെടുമ്പാശ്ശേരി സ്വദേശിയായ ഇഗ്‌നേഷ്യസ് വര്‍ഗീസ് ആണ് ഈ അഭിമാനര്‍ഹമായ നേട്ടത്തിന് ഉടമയായത്. 2006ല്‍ യുകെയിലെ ന്യൂകാസിലില്‍ എത്തിയ ഇഗ്‌നേഷ്യസ് വര്‍ഗീസ് റോയല്‍ മെയിലില്‍ ആണ് ജോലി ചെയ്യുന്നത്. 2014ല്‍ ലേബര്‍ പാര്‍ട്ടി അംഗമായ ഇഗ്‌നേഷ്യസ് വര്‍ഗീസ് 2017ലാണ് ന്യൂകാസിലിന് സമീപമുള്ള പ്രൂഡോ ടൗണ്‍ കൗണ്‍സിലിലേക്ക് കാസില്‍ ഫീല്‍ഡ് വാര്‍ഡില്‍ നിന്നും നോമിനേഷന്‍ നല്‍കുന്നത്. സ്വന്തം വീട് നില്‍ക്കുന്ന വാര്‍ഡിലെ പോസ്റ്റ്‌ മാന്‍ കൂടിയായതിനാല്‍ ഓരോ വീടുകളുമായും ഉണ്ടായിരുന്ന ബന്ധം എതിരില്ലാതെ വിജയിക്കാന്‍ സഹായിച്ചു. തുടര്‍ന്ന് നടന്ന രണ്ട് ഇലക്ഷനിലും ഇഗ്‌നേഷ്യസ് വര്‍ഗീസ് തല്‍സ്ഥിതി തുടര്‍ന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് സ്വാധീനമുള്ള മേഖലയില്‍

More »

മലയാളി സോളിസിറ്റര്‍ക്ക് രണ്ടാം തവണയും കൗണ്‍സിലിലേക്ക് അഭിമാന വിജയം
യുകെയിലെ പ്രാദേശിക കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ മലയാളി സോളിസിറ്റര്‍ക്ക് രണ്ടാം തവണയും വിജയം. എറണാകുളം എളമക്കര സ്വദേശിയായ അഡ്വ. ദിലീപ് കുമാര്‍ ആണ് നോര്‍ത്താംപ്റ്റണ്‍ഷയറിലെ കിങ്സ്തോപ്പ് പാരിഷ് കൗണ്‍സിലിലെ ഒബ്ലിസ്ക് ആന്‍ഡ് സണ്ണിസൈഡ് വാര്‍ഡില്‍ നിന്നും ഇത്തവണ കൗണ്‍സിലര്‍ ആയി വിജയിച്ചത്. 2021ല്‍ ഇതേ കൗണ്‍സിലിലെ സെന്റ് ഡേവിഡ്സ് വാര്‍ഡില്‍ നിന്നായിരുന്നു ആദ്യ വിജയം. മേയ് ഒന്നിന് നടന്ന തിരഞ്ഞെടുപ്പില്‍ ഒബ്ലിസ്ക് ആന്‍ഡ് സണ്ണിസൈഡ് വാര്‍ഡിലെ നാല് കൗണ്‍സിലര്‍മാരില്‍ ഒരാളായാണ് വിജയം. വാര്‍ഡില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട മറ്റ് മൂന്ന് പേരും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പ്രതിനിധികളാണ്. 555 വോട്ടുകളാണ് ദിലീപ് കുമാര്‍ നേടിയത്. ഒന്നാമത് വിജയിച്ച കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ഥി 625 വോട്ട് നേടിയപ്പോള്‍ 555 വോട്ടുമായി ദിലീപ് കുമാര്‍ മികച്ച പ്രകടനമാണ് ലേബര്‍ പാര്‍ട്ടിക്ക് വേണ്ടി കാഴ്ച വെച്ചത്.

More »

റോച്ച്‌ഡേലില്‍ രണ്ടിടങ്ങളില്‍ കാര്‍ കാല്‍നടക്കാര്‍ക്കിടയിലേയ്ക്ക് ഇടിച്ചുകയറ്റി; ഒരു സ്ത്രീ കൊല്ലപ്പെട്ടു, 3 പേര്‍ക്ക് പരുക്ക്
ബ്രിട്ടനില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടത് പൊളിച്ച് മണിക്കൂറുകള്‍ തികയുന്നതിന് മുന്‍പ് റോച്ച്‌ഡേലിലെ രണ്ടിടങ്ങളിലായി കാല്‍നടക്കാര്‍ക്ക് ഇടയിലേക്ക് കാര്‍ ഓടിച്ച് കയറ്റി. ഭീകരാക്രമണം നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കവെയാണ് ഭീകരരെന്ന് സംശയിക്കുന്നവരെ സ്‌പെഷ്യല്‍ ഫോഴ്‌സുകള്‍ പിടികൂടിയത്. ഇതിന് പിന്നാലെ കാര്‍ ആളുകള്‍ക്കിടയിലേക്ക് ഇടിച്ചുകയറ്റിയ അതിക്രമം കൂടുതല്‍ ആശങ്കയ്ക്ക് വഴിയൊരുക്കുകയാണ്. സംഭവത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു, ഒരു കുട്ടി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കാല്‍നടക്കാര്‍ക്ക് ഇടയിലേക്ക് കാര്‍ ഇടിച്ച് കയറുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പട്ടണത്തില്‍ രണ്ട് ഭാഗങ്ങളില്‍ ഇത്തരം സംഭവം അരങ്ങേറി. രണ്ട് ഭാഗത്തും അപകടം സൃഷ്ടിച്ചത് ഒരേ കാര്‍ തന്നെയാണെന്ന് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് പറയുന്നു.

More »

റെഡ്ഡിങ്ങില്‍ മരണമടഞ്ഞ ആശിഷ് തങ്കച്ചന് ചൊവ്വാഴ്ച പ്രിയപ്പെട്ടവര്‍ വിട നല്‍കും
പ്രിയപ്പെട്ടവര്‍ക്ക് വിശ്വസിക്കാനാകാത്തതായിരുന്നു കാര്‍ഡിഫിലെ ആശിഷ് തങ്കച്ച(35)ന്റെ വിയോഗം. നാളെ സെന്റ് കാഡോസ് കാതലിക് ചര്‍ച്ചില്‍ രാവിലെ 9 മണി മുതല്‍ ആശിഷിന് പ്രിയപ്പെട്ടവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തും. 10.30 മുതല്‍ കുര്‍ബാനയും 12.30 മുതല്‍ വീണ്ടും പൊതുദര്‍ശനം നടക്കും. 2.15 ഓടെ മൃതദേഹം സെമിത്തേരിയിലേക്ക് കൊണ്ടുപോകും. തോണ്‍ഹില്‍ റോഡിലെ നോര്‍ത്തേണ്‍ സെമിത്തേരിയില്‍ സംസ്‌കാരം നടത്തും. ഏപ്രില്‍ 11-ാം തീയതിയാണ് ആശിഷ് മരണത്തിനു കീഴടങ്ങിയത്. ക്‌നാനായ സമൂഹത്തിലെ ആദ്യകാല കുടിയേറ്റക്കാരായ തയ്യില്‍ തങ്കച്ചന്റെയും ബെസ്സിയുടെയും മകനാണ് ആശിഷ്. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. റെഡ്ഡിങ്ങില്‍ അക്കൗണ്ടിംഗ് ജോലി ചെയ്യുന്ന മെറിന്‍ ആണ് ഭാര്യ, മകന്‍ ജൈടന്‍ (5). സഹോദരി ആഷ്‌ലി കലാ കായിക മേഖലകളില്‍ നിറഞ്ഞ് നിന്ന ആശിഷ് ഒരു നല്ല ഡാന്‍സ് കൊറിയോഗ്രാഫര്‍ ആയിരുന്നു. ഏഷ്യാനെറ്റ് ഡാന്‍സ് ഷോയില്‍ പങ്കെടുത്തിരുന്നു.

More »

യുകെയിലെ വിവിധ ഭാഗങ്ങളില്‍ റെയ്ഡ്; തീവ്രവാദ കുറ്റങ്ങള്‍ ചുമത്തി 5 പേരെ പിടികൂടി
യുകെയിലെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറിയ പോലീസ് റെയ്ഡില്‍ അഞ്ച് പുരുഷന്‍മാരെ തീവ്രവാദ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്തു. പിടിയിലായവരില്‍ നാല് പേര്‍ ഇറാന്‍കാരാണ്. 29 വയസ്സുകാരായ രണ്ട് പേരെ സ്വിന്‍ഡണ്‍, സ്റ്റോക്ക്‌പോര്‍ട്ട് എന്നിവിടങ്ങളില്‍ നിന്നാണ് പിടികൂടിയത്. 46-കാരനെ വെസ്റ്റ് ലണ്ടനില്‍ നിന്നും, 40-കാരനെ റോച്ച്‌ഡേലില്‍ നിന്നും അറസ്റ്റ് ചെയ്തതായി പോലീസ് സ്ഥിരീകരിച്ചു. പിടിയിലായ അഞ്ചാമനെ മാഞ്ചസ്റ്റര്‍ മേഖലയില്‍ നിന്നുമാണ് കസ്റ്റഡിയില്‍ എടുത്തത്. നാല് പേര്‍ ഇറാനികളാണെന്ന് വ്യക്തമായിട്ടുണ്ട്. അഞ്ച് പേര്‍ക്കും എതിരെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനുള്ള കുറ്റങ്ങളാണ് ചുമത്തിയത്. ഇവര്‍ ഭീകരപ്രവര്‍ത്തനം നടത്താന്‍ ഒരുക്കം കൂട്ടുകയായിരുന്നുവെന്നാണ് വിവരം. മെറ്റ് പോലീസിന്റെ തീവ്രവാദ വിരുദ്ധ വിഭാഗമാണ് കേസ് കൈകാര്യം ചെയ്യുന്നത്. വിഷയത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും, ഇവര്‍ എന്ത് തരം

More »

ഇംഗ്ലണ്ടില്‍ താമസിക്കുന്നവരില്‍ മൂന്നില്‍ ഒരാള്‍ക്ക് വീതം അമിതവണ്ണം
ഇംഗ്ലണ്ടില്‍ താമസിക്കുന്നവരില്‍ മൂന്നില്‍ ഒരാള്‍ വീതം അമിതവണ്ണം മൂലം ബുദ്ധിമുട്ടുകയാണ്. പലര്‍ക്കും ഭാരം കുറയ്ക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും സ്വകാര്യ സ്റ്റോറില്‍ നിന്ന് വാങ്ങേണ്ടിവരുമ്പോള്‍ നല്‍കേണ്ടിവരുന്നത് 150 പൗണ്ടാണ്. അമിത വണ്ണം കുറയ്ക്കാനുള്ള മരുന്നുകള്‍ ഫാര്‍മസികളിലെ ഓവര്‍ ദി കൗണ്ടര്‍ കണ്‍സള്‍ട്ടേഷന് ശേഷം ലഭിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒസെംബിക്, വിഗോവി, മൗന്‍ജാരോ തുടങ്ങിയ മരുന്നുകള്‍ എന്‍എച്ച്എസ് പ്രിസ്‌ക്രിപ്ഷന്‍ വിലയായ 9.90 പൗണ്ടിന് ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇപ്പോള്‍ സ്വകാര്യ സ്റ്റോറില്‍ 150 പൗണ്ടു നല്‍കിയാണ് പലരും വാങ്ങുന്നത്. നിലവില്‍ ക്ലിനിക്കല്‍ ആവശ്യമുള്ള രോഗികള്‍ക്ക് മാത്രമായാണ് ഇഞ്ചക്ഷനുകള്‍ എന്‍എച്ച്എസ് പ്രിസ്‌ക്രിപ്ഷനില്‍ നല്‍ുന്നത്. വീഗോവിക്കായി ഹെല്‍ത്ത് സര്‍വീസില്‍ രണ്ടുവര്‍ഷത്തെ വെയ്റ്റിങ് ലിസ്റ്റാണ് ഉള്ളത്. മാത്രമല്ല

More »

റിഫോം യുകെയുടെ മുന്നേറ്റം അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി; സ്റ്റുഡന്റ് വിസയില്‍ എത്തിയവര്‍ അഭയാര്‍ത്ഥി അപേക്ഷ നല്‍കുന്നത് തടയാന്‍ സര്‍ക്കാര്‍
ബ്രിട്ടനിലെ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ റിഫോം യുകെ പാര്‍ട്ടി ജയിച്ച് കയറിയതോടെ കുടിയേറ്റക്കാര്‍ക്കെതിരെ നടപടി കടുപ്പിക്കാന്‍ ലേബര്‍ ഗവണ്‍മെന്റ്. കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ അഭയാര്‍ത്ഥികളായി യുകെയില്‍ തുടരാന്‍ അപേക്ഷിക്കുന്ന പരിപാടിക്ക് അന്ത്യം കുറിയ്ക്കാന്‍ മന്ത്രിമാര്‍ തയ്യാറെടുക്കുകയാണ്. നാളുകളായി വൈകിയ ഇമിഗ്രേഷന്‍ ധവളപത്രം എത്രയും വേഗം ഇറക്കാനുള്ള പണിയും നടക്കുന്നുണ്ട്. മേയ് മധ്യത്തോടെ യുകെ സ്റ്റുഡന്റ് വിസയുള്ളവര്‍ അഭയാര്‍ത്ഥി അപേക്ഷ നല്‍കുന്നത് ചുരുക്കാന്‍ നടപടി വരുമെന്നാണ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട്. യുകെയിലേക്കുള്ള നിയമപരമായ കുടിയേറ്റം കുറയ്ക്കാനുള്ള പദ്ധതികള്‍ തയ്യാറെടുപ്പിന്റെ അന്തിമഘട്ടത്തിലാണ്. വിസാ സിസ്റ്റം ദുരുപയോഗം ചെയ്യുന്നത് തടയാനുള്ള നടപടികളാണ് പ്രധാനമായും ഉള്‍പ്പെടുത്തുകയെന്നാണ് ഗവണ്‍മെന്റ് നിലപാട്. 2024-ല്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions