ആരോഗ്യം

പുകവലിരഹിത രാജ്യമാകാന്‍ ഓസ്‌ട്രേലിയയുടെ 'ഇ സിഗരറ്റ് പദ്ധതി'



സിഡ്‌നി: പുകവലി മൂലം പൊതുജനത്തിന്റെ ആരോഗ്യത്തിനും മറ്റും ഭീഷണി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലോകത്തിലെ ആദ്യ പുകവലിരഹിത രാജ്യമെന്ന അംഗീകാരം നേടിയെടുക്കാന്‍ ഓസ്‌ട്രേലിയ ഒരുങ്ങുന്നു. പുകവലി നിരോധിക്കാന്‍ പോയിട്ട് നിയന്ത്രിക്കാന്‍ പോലും കഴിയാതെ വിവിധ രാജ്യങ്ങള്‍ വട്ടം കറങ്ങുമ്പോള്‍ ആണ് പുകയില രഹിത രാജ്യമാകാന്‍ ഓസീസ് സര്‍ക്കാര്‍ തന്ത്രം മെനയുന്നത്. പുകയിലയ്ക്ക് പകരം ഇലക്‌ട്രോണിക് സിഗരറ്റ് ഉപയോഗത്തില്‍ കൊണ്ടുവരാനുള്ള പദ്ധതികളാണ് ഇപ്പോള്‍ ആസൂത്രണം ചെയ്യുന്നത്. ഇതിന്റെ സാധ്യതകള്‍ പരിശോധിക്കുകയാണ്


ആരോഗ്യത്തിന് ഹാനികരമായ പുകയില സിഗരറ്റിനെ അപേക്ഷിച്ച് തികച്ചും സുരക്ഷിതമായ മാര്‍ഗമാണ് ഇലക്‌ട്രോണിക് സിഗരറ്റെന്നാണ് അവകാശപ്പെടുന്നത്. സിഗരറ്റിനെ പുറത്താക്കാന്‍ ആരോഗ്യവിദഗ്ധരും കാന്‍സര്‍ സംഘടനകളും പുകവലിവിരുദ്ധ സംഘടനകളും ശ്രമിച്ചുവരികയാണെന്ന് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പദ്ധതി നടപ്പിലാക്കാനായാണ് ഇ -സിഗരറ്റെന്ന പുതിയ ചോയിസ്.


ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക് സിഗരറ്റുകള്‍ക്ക് യഥാര്‍ഥ സിഗററ്റ് വലിക്കുമ്പോള്‍ പുക അകത്തേയ്ക്കും പുറത്തേയ്ക്കും സഞ്ചരിക്കുമ്പോള്‍ ലഭിക്കുന്ന അതേ അനുഭൂതി നല്കാനാകുമെന്ന് ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആരോഗ്യ പ്രശ്നങ്ങളോ മറ്റു ദൂഷ്യമൊ ഇല്ല താനും.

  • യുകെയില്‍ ഓരോ 75 സെക്കന്‍ഡിലും ഒരാളില്‍ കാന്‍സര്‍ സ്ഥിരീകരിക്കുന്നു; രോഗം കണ്ടെത്താന്‍ പുതിയ പദ്ധതികളുമായി സര്‍ക്കാര്‍
  • യുകെയിലെ പ്രസവാനന്തര പരിചരണ സംവിധാനം മോശം; 87% സ്ത്രീകളും അമിത സമ്മര്‍ദ്ദത്തില്‍
  • കുട്ടികളിലും കൗമാരക്കാരിലും രക്തസമ്മര്‍ദ്ദം ഉയരുന്നു: എന്‍എച്ച്എസിന് മുന്നില്‍ പുതിയ ആരോഗ്യ വെല്ലുവിളി
  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  • അമിതവണ്ണവും വൈകിയുള്ള മാതൃത്വവും; യുകെയില്‍ പകുതിയിലേറെ പ്രസവങ്ങളും മെഡിക്കല്‍ സഹായത്താല്‍!
  • ആയിരക്കണക്കിന് യുകെ ജനതയ്ക്ക് ചെലവ് കുറഞ്ഞ അല്‍ഷിമേഴ്‌സ് രക്തപരിശോധന
  • ലക്ഷക്കണക്കിന് ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷയായി ആസ്പിരിനിനെക്കാള്‍ മെച്ചപ്പെട്ട മരുന്നുമായി എന്‍എച്ച്എസ്
  • സ്‌ട്രോക്ക് രോഗികളെ തിരിച്ചറിയുന്നതിലും ചികിത്സിക്കുന്നതിലും എന്‍എച്ച്എസിന് വീഴ്ച
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions