ഇമിഗ്രേഷന്‍

അനധികൃത കുടിയേറ്റക്കാരെ അപ്പീലിന് മുമ്പ് ചവിട്ടി പുറത്താക്കുമെന്ന് തെരേസ മെയ്



ലണ്ടന്‍ : അനധികൃത കുടിയേറ്റക്കാരെ അപ്പീല്‍ നല്കാനുള്ള അവസരം പോലും നല്കാതെ ചവിട്ടി പുറത്താക്കുമെന്ന് ഹോം സെക്രട്ടറി തെരേസ മെയ്. വിദേശ ക്രിമിനലുകള്‍ , തീവ്രവാദികള്‍ , അനധികൃത കുടിയേറ്റക്കാര്‍ എന്നിവര്‍ മനുഷ്യാവകാശ നിയമങ്ങളുടെ ബലത്തില്‍ രാജ്യത്ത് തങ്ങുന്നത് അവസാനിപ്പിക്കാനാണ് ഇതെന്ന് അവര്‍ പറഞ്ഞു. അനധികൃത കുടിയേറ്റക്കാരെ ആദ്യം രാജ്യത്ത് നിന്നും പുറത്താക്കും, അതിന് ശേഷം മാത്രമേ അവര്‍ക്ക് അപ്പീല്‍ നല്‍കാന്‍ പോലും സാധിക്കൂ. ഇതിനായി കുടിയേറ്റ നിയമങ്ങള്‍ ഭേദഗതി ചെയ്യുമെന്നും 'ഡെയ്‌ലി മെയ്‌ലി'നോട് തെരേസ മെയ് പറഞ്ഞു. "നിയമം അനുസരിക്കുന്നവര്‍ക്കൊപ്പമാണ് നീതി, അല്ലാതെ അത് അനുസരിക്കാത്തവര്‍ക്കൊപ്പമല്ല'- മെയ് വ്യക്തമാക്കി.

യൂറോപ്യന്‍ യൂണിയന്‍ മനുഷ്യാവകാശ കോടതിയില്‍ നിന്നും പിന്‍മാറാന്‍ തയ്യാറാണെന്ന് ഡേവിഡ് കാമറൂണ്‍ സന്നദ്ധത അറിയിച്ചതിനു പിന്നാലെയാണ് കര്‍ശന നിലപാടുമായി മെയ് രംഗത്തെത്തിയത്.


നിലവില്‍ പ്രതിവര്‍ഷം 68,000 കേസുകളാണ് സര്‍ക്കാറിന് മുന്നില്‍ വരുന്നത്. ഇത് പകുതിയാക്കി ചുരുക്കാനാണ് നീക്കം. ഇതിനായി അപ്പീല്‍ പോകാനുള്ള 17 ഗ്രൗണ്ടുകള്‍ നാലാക്കി ചുരുക്കും. ഇത് ജനങ്ങളുടെ ഭാഗത്ത്‌ നിന്നുള്ള നിയമമാണെന്നും എല്ലാവരും സ്വീകരിക്കുമെന്ന് തനിക്കു ഉറപ്പുണ്ടെന്നും മെയ് പറഞ്ഞു.

  • പിആര്‍ നിയമ മാറ്റം; ചില വിഭാഗങ്ങള്‍ക്ക്‌ ഇളവ് പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • ഇ-ഒസിഐ കാര്‍ഡ് പ്രാബല്യത്തില്‍; ഒസിഐ കാര്‍ഡുള്ള 50 ലക്ഷം പ്രവാസി ഇന്ത്യക്കാര്‍ക്ക് ആശ്വാസം
  • ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ കാത്തിരിപ്പ് സമയം ദീര്‍ഘിപ്പിക്കരുതെന്ന് ഹൗസ് ഓഫ് ലോര്‍ഡ്‌സ് കമ്മിറ്റി
  • സ്റ്റുഡന്റ് വിസക്കാര്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ യൂണിവേഴ്‌സിറ്റികള്‍ക്ക് കനത്ത പിഴ
  • ദീര്‍ഘകാല യുകെ വിസ നേടുന്നതില്‍ മുന്നില്‍ ഇന്ത്യക്കാര്‍; സ്റ്റഡി വിസയിലും നേട്ടം
  • വിസ നിയമങ്ങള്‍ കടുക്കുന്നു; ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പുതിയ ലക്‌ഷ്യം ഫ്രാന്‍സ്
  • യുകെ സ്റ്റഡി വിസ ആപ്ലിക്കേഷനുകള്‍ കുത്തനെ ഇടിഞ്ഞു; ഏപ്രില്‍ മാസം മാത്രം കുറഞ്ഞത് 40%
  • ഒസിഐ സിസ്റ്റത്തില്‍ സുപ്രധാന മാറ്റങ്ങള്‍ വരുത്തി ഇന്ത്യ; ആഗോള ഫീസും, പുതിയ പാസ്‌പോര്‍ട്ട് നിയമങ്ങളും പ്രാബല്യത്തില്‍
  • യുകെ ഡിജിറ്റല്‍ വിസ സംവിധാനത്തിലേക്ക് മാറി; 100% ഡിജിറ്റല്‍ മാറ്റം
  • ബ്രിട്ടനില്‍ വിസ നിരക്കില്‍ വര്‍ധന; വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും തിരിച്ചടി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions