ഇമിഗ്രേഷന്‍

അപേക്ഷകള്‍ കുമിഞ്ഞുകൂടുന്നു; പാസ്‌പോര്‍ട്ട് കിട്ടണമെങ്കില്‍ 55 പൗണ്ട് അധികം നല്കണം; പാസ്‌പോര്‍ട്ട് ഓഫിസുകള്‍ക്ക് ചാകര

ലണ്ടന്‍ : തീര്‍പ്പാകാതെ പാസ്‌പോര്‍ട്ട് അപേക്ഷകളുടെ എണ്ണം കുമിഞ്ഞു കൂടുമ്പോള്‍ അപേക്ഷകരെ പിഴിഞ്ഞ് പാസ്‌പോര്‍ട്ട് ഓഫിസുകള്‍ കൊള്ളലാഭം നേടുന്നു. ആയിരക്കണക്കിന് പേര്‍ പാസ്‌പോര്‍ട്ടിനായി കാത്തിരിക്കുമ്പോള്‍ കാര്യം വേഗത്തില്‍ നടക്കാന്‍ 55 പൗണ്ട് അധികം അടയ്ക്കണമെന്ന സ്ഥിതിയാണ്. ഹോളിഡേ ട്രിപ്പുകള്‍ മുടങ്ങാതിരിക്കാന്‍ അപേക്ഷകര്‍ ഇതിനു തയാറായതോടെ പാസ്‌പോര്‍ട്ട് ഓഫിസുകള്‍ സാമ്പത്തിക നേട്ടത്തിലാണ്.


ഇതിന്റെ ഭാഗമായി പതിനായിരക്കണക്കിന് അപേക്ഷകര്‍ 128 പൗണ്ടിന്റെ പ്രീമിയം സര്‍വീസുകള്‍ക്ക് അപേക്ഷ നല്‍കുയാണ്. ഈ സര്‍വീസ് പ്രകാരം നാലുമണിക്കൂര്‍ കൊണ്ട് പാസ്‌പോര്‍ട്ട് അപേക്ഷകളില്‍ തീര്‍പ്പ് കല്‍പിക്കപ്പെടും. സാധാരണ പാസ്‌പോര്‍ട്ട് സേവനത്തിന് 72.70 പൗണ്ടാണ് ഫീസായി നല്‍കേണ്ടത്. ഇതിന്റെ കൂടെ പ്രീമിയം സേവനങ്ങള്‍ക്ക് 55.50 പൗണ്ട് അധികമായി നല്‍കേണ്ടിവരും. പുതിയ സാഹചര്യത്തില്‍ പാസ്‌പോര്‍ട്ട് ഓഫിസിന് വര്‍ഷം 50 ദശലക്ഷത്തോളം പൗണ്ട് ലാഭമുണ്ടാക്കാന്‍ കഴിയുമെന്ന് ചീഫ് എക്‌സിക്യുട്ടീവ് പോള്‍ പോ അറിയിച്ചു.


ജനുവരിയില്‍ ആകെയുള്ള അപേക്ഷകരില്‍ ആറുപേര്‍ മാത്രമെ പ്രീമിയം സര്‍വീസിലേക്ക് അപ്‌ഗ്രേഡ് ചെയ്തുള്ളൂവെങ്കില്‍ മെയ് മാസത്തില്‍ ഇത് 1,024 ആയി ഉയര്‍ന്നു. അതായത് 170 മടങ്ങ് വര്‍ധന. കഴിഞ്ഞമാസത്തെ കണക്ക് ലഭിച്ചില്ലെങ്കിലും വന്‍വര്‍ധനയുണ്ടായിട്ടുണ്ടെന്നാണ് അനുമാനിക്കപ്പെടുന്നത്. ഇത്തരത്തില്‍ പാസ്‌പോര്‍ട്ട് പണം വാരിക്കൂട്ടുമ്പോള്‍ കാര്യ സാധ്യത്തിനായി അപേക്ഷകാരുടെ കീശ കാലിയാവുകയാണ്. പാസ്‌പോര്‍ട്ട് അപേക്ഷകളുടെ ദിനംപ്രതി കുതിച്ചുയരുന്ന സാഹചര്യത്തില്‍ സമീപ ഭാവിയിലൊന്നും ഈ നഷ്ടത്തില്‍ നിന്ന് അപേക്ഷകര്‍ മോചനം ഉണ്ടാകുമെന്ന് തോന്നുന്നില്ല.

  • യുകെയില്‍ ഇ-വിസ സംവിധാനം ആരംഭിച്ചു; വിമാനം കയറാന്‍ 'ഇ-രേഖ' കൈയില്‍ കരുതണം
  • മൈഗ്രേഷന്‍ നെഗറ്റീവിലേക്ക്; കുടിയേറ്റക്കാരില്ലാതെ യൂണിവേഴ്‌സിറ്റികളും, ബില്‍ഡര്‍മാരും, ഹെല്‍ത്ത് ട്രസ്റ്റുകളും
  • ഇരട്ട പൗരന്മാര്‍ക്ക് പുതിയ പ്രവേശന നിയമങ്ങള്‍; ഫെബ്രുവരി 25 മുതല്‍ ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് നിര്‍ബന്ധം
  • ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ കണ്‍സള്‍ട്ടേഷനുകള്‍ അവസാനിച്ചു; വമ്പന്‍ മാറ്റങ്ങള്‍ ഉറപ്പിച്ച് ഹോം സെക്രട്ടറി
  • സാധാരണ സെറ്റില്‍മെന്റിന് 10 വര്‍ഷം; കെയറര്‍മാര്‍ക്ക് 15 വര്‍ഷം; പുതിയ കുടിയേറ്റ നിയമത്തിനെതിരെ ഭരണപക്ഷ എംപിമാരും
  • യുകെ അതിര്‍ത്തികള്‍ ഇനി ഡിജിറ്റല്‍; 'നോ പെര്‍മിഷന്‍, നോ ട്രാവല്‍' നിയമം ഫെബ്രുവരി 25 മുതല്‍
  • യുകെയില്‍ പിആര്‍ കാലാവധി 10 വര്‍ഷമാക്കാനുള്ള നീക്കം: പാര്‍ലമെന്റില്‍ കടുത്ത വിയോജിപ്പുമായി സോജന്‍ ജോസഫ്
  • ഉയര്‍ന്ന ഇംഗ്ലീഷ് ഭാഷാ നിലവാരം എച്ച്പിഐ വിസകള്‍ക്കും നിര്‍ബന്ധമാക്കി
  • യുകെ വിട്ടത് 74,000 ഇന്ത്യക്കാര്‍; നെറ്റ് മൈഗ്രേഷന്‍ 80% താഴ്ന്നു; സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലും ഇടിവ്
  • ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍: 50,000 നഴ്‌സുമാര്‍ നാടുവിടുമെന്ന് ആര്‍സിഎന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions