ഇമിഗ്രേഷന്‍

കണ്ടയ്‌നറില്‍ യു.കെയിലേക്ക് കടക്കാന്‍ ശ്രമിച്ച 35 ഇന്ത്യക്കാരില്‍ ഒരാള്‍ മരിച്ചു, പലരും അവശ നിലയില്‍


എസക്‌സിലെ ടില്‍ബറി തുറമുഖത്ത് കണ്ടെയ്‌നറിനുള്ളില്‍ 35 ഇന്ത്യക്കാരെ അവശനിലയില്‍ കണ്ടെത്തി. മനുഷ്യക്കടത്തെന്നു സംശയിക്കുന്ന സംഭവത്തില്‍ ഒരാള്‍ മരിച്ചു. സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘത്തിലെ മറ്റുള്ളവരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബെല്‍ജിയത്തിലെ സീബ്രഗില്‍ നിന്ന് ലണ്ടനിലേക്കുള്ള ചരക്കുകപ്പലിന്റെ കണ്ടയ്‌നറിനുള്ളിലാണ് ഇവര്‍ ലണ്ടനിലെത്തിയത്. കണ്ടെയ്‌നറിനുള്ളില്‍ നിന്നും നിലവിളി കേട്ടതോടെ തുറമുഖ അധികൃതര്‍ തുറന്ന് പരിശോധിക്കുകയായിരുന്നു. അവശരായി കണ്ടെത്തിയ ഇവരെ ഉടന്‍തന്നെ സമീപത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നിലയില്‍ പുരോഗതിയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

സംഭവത്തെത്തുടര്‍ന്ന് ഇതേ കപ്പലില്‍ ഇതിന്റെ കൂടെയുണ്ടായിരുന്ന മറ്റ് അന്‍പതോളം കണ്ടെയ്‌നറുകളിലും പൊലീസ് പരിശോധന നടത്തി. കണ്ടെയ്‌നറില്‍ ആളുകളെ കടത്തിയതിന്റെ ലക്ഷ്യം മനസിലായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഇവരെ പിന്നീട് ഇമിഗ്രേഷന്‍ സെന്ററിലേക്ക് മാറ്റുമെന്നും വിശദമായി ചോദ്യം ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു. മനുഷ്യക്കടത്തുകേസ് അതീവ ഗൗരവമുള്ളതാണെന്നും ബെല്‍ജിയവുമായി ചേര്‍ന്ന് ഉന്നതതല അന്വേഷണം ആരംഭിച്ചെന്നും ലണ്ടന്‍ പൊലീസ് അറിയിച്ചു.

  • യുകെ വിട്ടത് 74,000 ഇന്ത്യക്കാര്‍; നെറ്റ് മൈഗ്രേഷന്‍ 80% താഴ്ന്നു; സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലും ഇടിവ്
  • ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍: 50,000 നഴ്‌സുമാര്‍ നാടുവിടുമെന്ന് ആര്‍സിഎന്‍
  • വിസ നിയമങ്ങളിലെ മാറ്റങ്ങള്‍ പ്രാബല്യത്തില്‍; വിദേശ വിദ്യാര്‍ത്ഥി അപേക്ഷകര്‍ക്ക് അക്കൗണ്ടില്‍ കൂടുതല്‍ തുക കാണിക്കേണ്ടിവരും
  • യുകെ വിസ വേണമെങ്കില്‍ ഇംഗ്ലീഷ് 'പരീക്ഷ' കടമ്പ
  • കുടിയേറ്റക്കാരില്‍ പകുതി സ്റ്റുഡന്റ് വിസക്കാര്‍; വര്‍ക്ക് പെര്‍മിറ്റുകാരും കുറഞ്ഞു
  • ഇമിഗ്രേഷന്‍ നിയന്ത്രണം: സ്‌കില്‍ഡ് വര്‍ക്കേഴ്‌സായ ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാകും
  • വിസ ഫീസ് കുത്തനെ കൂടി; വിദേശ വിദഗ്ധര്‍ കൈയൊഴിഞ്ഞു, കാന്‍സര്‍ റിസേര്‍ച്ച് പ്രതിസന്ധിയില്‍
  • ഇമിഗ്രേഷന്‍ നിയമമാറ്റങ്ങള്‍: ഹെല്‍ത്ത് & കെയര്‍ വര്‍ക്കര്‍ വിസ അപേക്ഷകള്‍ കുത്തനെ ഇടിഞ്ഞു
  • ഇംഗ്ലണ്ടിലെ മലയാളികളടക്കമുള്ള വിദ്യാര്‍ഥികളുടെ ഫീസ് കുതിക്കും
  • ഇംഗ്ലണ്ടിലും വെയില്‍സിലും ട്യൂഷന്‍ ഫീസ് കുത്തനെ കൂട്ടി; വിദ്യാര്‍ത്ഥികള്‍ക്ക് വലിയ ബാധ്യതയാകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions