ഇമിഗ്രേഷന്‍

മലയാളി നഴ്‌സുമാര്‍ക്കും, മിഡ്‌വൈഫുമാര്‍ക്കും യുകെയിലെ കടമ്പ എളുപ്പമാവും

യൂറോപ്പിന് പുറത്തുള്ള ഹോസ്പിറ്റലുകളില്‍ ട്രെയിനിംഗ് പൂര്‍ത്തിയാക്കുന്ന മലയാളികള്‍ അടക്കമുള്ള നഴ്‌സുമാര്‍ക്കും, മിഡ്‌വൈഫുമാര്‍ക്കും യുകെയില്‍ ജോലിനേടാനുള്ള കടുപ്പമേറിയ ടെസ്റ്റുകള്‍ ലഘൂകരിക്കുന്നു. നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി കൗണ്‍സിലിന്റെയാണ് തീരുമാനം. യൂറോപ്പിന് പുറത്ത് ട്രെയിനിംഗ് നേടുന്ന നഴ്‌സുമാര്‍ക്കും, മിഡ്‌വൈഫുമാര്‍ക്കും ഇനി ക്ലിനിക്കല്‍ ടെസ്റ്റുകളും, കമ്പ്യൂട്ടര്‍ അടിസ്ഥാനമാക്കിയുള്ള പരീക്ഷയുമാണ് നേരിടേണ്ടിവരിക. നിലവില്‍ ആവശ്യമുള്ള മൂന്ന് മാസത്തെ സൂപ്പര്‍വൈസ്ഡ് പ്രാക്ടീസിന് പകരമാണ് പുതിയ രീതി ആവിഷ്‌കരിക്കുന്നത്. എന്നാല്‍ പരിശോധനകള്‍ പര്യാപ്തമാണെന്ന് തെളിയിക്കാന്‍ കൂടുതല്‍ രേഖകള്‍ വേണം.

പ്രതിവര്‍ഷം 1000 നഴ്‌സുമാര്‍ യുകെയില്‍ പ്രവര്‍ത്തിക്കാനെത്തുന്നുണ്ട്. ഇതില്‍ ഭൂരിഭാഗവും ഇന്ത്യ, ഓസ്‌ട്രേലിയ, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ നിന്നുമുള്ളവരാണ്. നഴ്‌സുമാരുടെയും, മിഡ്‌വൈഫുമാരുടെയും ആവശ്യം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ടെസ്റ്റുകള്‍ ലഘൂകരിക്കാന്‍ തീരുമാനിക്കുന്നത്. നിലവിലുള്ള സൂപ്പര്‍വൈസ്ഡ് പ്ലെയ്‌സ്‌മെന്റ് പലപ്പോഴും 3 മാസം മുതല്‍ ഒരു വര്‍ഷം വരെ നീളുന്നുണ്ട്. ഇതൊഴിവാക്കാന്‍ പുതിയ രീതി സഹായകമാണ്.

  • യുകെ വിട്ടത് 74,000 ഇന്ത്യക്കാര്‍; നെറ്റ് മൈഗ്രേഷന്‍ 80% താഴ്ന്നു; സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലും ഇടിവ്
  • ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍: 50,000 നഴ്‌സുമാര്‍ നാടുവിടുമെന്ന് ആര്‍സിഎന്‍
  • വിസ നിയമങ്ങളിലെ മാറ്റങ്ങള്‍ പ്രാബല്യത്തില്‍; വിദേശ വിദ്യാര്‍ത്ഥി അപേക്ഷകര്‍ക്ക് അക്കൗണ്ടില്‍ കൂടുതല്‍ തുക കാണിക്കേണ്ടിവരും
  • യുകെ വിസ വേണമെങ്കില്‍ ഇംഗ്ലീഷ് 'പരീക്ഷ' കടമ്പ
  • കുടിയേറ്റക്കാരില്‍ പകുതി സ്റ്റുഡന്റ് വിസക്കാര്‍; വര്‍ക്ക് പെര്‍മിറ്റുകാരും കുറഞ്ഞു
  • ഇമിഗ്രേഷന്‍ നിയന്ത്രണം: സ്‌കില്‍ഡ് വര്‍ക്കേഴ്‌സായ ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാകും
  • വിസ ഫീസ് കുത്തനെ കൂടി; വിദേശ വിദഗ്ധര്‍ കൈയൊഴിഞ്ഞു, കാന്‍സര്‍ റിസേര്‍ച്ച് പ്രതിസന്ധിയില്‍
  • ഇമിഗ്രേഷന്‍ നിയമമാറ്റങ്ങള്‍: ഹെല്‍ത്ത് & കെയര്‍ വര്‍ക്കര്‍ വിസ അപേക്ഷകള്‍ കുത്തനെ ഇടിഞ്ഞു
  • ഇംഗ്ലണ്ടിലെ മലയാളികളടക്കമുള്ള വിദ്യാര്‍ഥികളുടെ ഫീസ് കുതിക്കും
  • ഇംഗ്ലണ്ടിലും വെയില്‍സിലും ട്യൂഷന്‍ ഫീസ് കുത്തനെ കൂട്ടി; വിദ്യാര്‍ത്ഥികള്‍ക്ക് വലിയ ബാധ്യതയാകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions