ഇമിഗ്രേഷന്‍

വിശുദ്ധയുദ്ധത്തിന് പോയവരെ തിരികെ പ്രവേശിപ്പിക്കില്ലെന്ന് കാമറൂണ്‍; നടപ്പില്ലെന്ന് വിമര്‍ശകര്‍


ലണ്ടന്‍ : ഇറാഖിലും സിറിയയിലും ഐ എസില്‍ ചേര്‍ന്ന് ജിഹാദില്‍ പങ്കെടുക്കാന്‍ പോയ ബ്രിട്ടീഷ് പൗരന്മാരെ തിരികെ രാജ്യത്ത്‌ കയറ്റില്ലെന്ന് പ്രധാനമന്ത്രി ഡേവിഡ്‌ കാമറൂണ്‍. ഒരു എം.പിയുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്‌. നാടുവിട്ട തീവ്രവാദികള്‍ക്ക് ഇനി തിരികെ നാട്ടിലേക്ക്‌ പ്രവേശിക്കാന്‍ വിലക്കുകള്‍ നേരിടേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.


500 പേരെങ്കിലും ബ്രിട്ടനില്‍ നിന്ന് ഐ.എസില്‍ ചേരാനായി പോയിട്ടുണ്ടെന്നാണ് കണക്കുകള്‍. തീവ്രവാദികളായി പിടിക്കപ്പെട്ടിട്ടുള്ളവരില്‍ 69 പേര്‍ യുകെയില്‍ നിന്നുള്ളവരാണ്. ബോര്‍ഡര്‍ സേനയ്ക്ക് നല്‍കുന്ന പ്രത്യേക അധികാരം ഉപയോഗിച്ച് ഇവരുടെ പാസ്‌പോര്‍ട്ടുകള്‍ പിടിച്ചെടുക്കുകയും തിരികെ അയക്കുകയും ചെയ്യാനാണ് തീരുമാനം. നേരത്തെ ഇത്തരക്കാര്‍ക്ക് തിരികെ വരുന്നതിന് യാതൊരു നിയന്ത്രണവുമുണ്ടായിരുന്നില്ല. വിദേശ പൗരന്മാര്‍ക്ക് മാത്രമെ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നുള്ളൂ. ബ്രിട്ടനില്‍ ഭീകരവിരുദ്ധ നടപടികള്‍ കൈക്കൊള്ളാന്‍ കൂടുതല്‍ അധികാരം നല്‍കണമെന്ന് സ്‌കോട്ട്‌ലാന്റ് യാര്‍ഡ് മേധാവി സര്‍ ബര്‍ണാഡ് ഹോഗാന്‍ ഹോവെ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്.


താല്ക്കാലിക അധികാരം ഉപയോഗിച്ച് ബോര്‍ഡര്‍ സേന ബ്രിട്ടനില്‍ നിന്ന് പോയ തീവ്രവാദികളെ തിരിച്ചയക്കുന്നത് എത്രമാത്രം വിജയം കാണും എന്നതാണ് സംശയകരം. ഇത്തരക്കാരെ രാജ്യത്ത് പ്രവേശിപ്പിച്ചില്ലെങ്കില്‍ അതൊരു ആഗോള പ്രശ്നമായി മാറും. കാരണം രാജ്യം ഇല്ലാത്തവരായി ഇവര്‍ തുടരുന്നത് കടുത്ത ഭീഷണിയാണ്. ഇതു സംബന്ധിച്ചു മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തുണ്ട്. ഇവരെ രാജ്യത്ത് എത്തിച്ചു ശിക്ഷയ്ക്ക് വിധേയരാക്കുകയാണ് വേണ്ടതെന്ന അഭിപ്രായം ആണ് ഇവരുടേത്. അടുത്തിടെ അമേരിക്കന്‍ പത്ര പ്രവര്‍ത്തകന്റെ തലയറുത്ത തീവ്രവാദി ബ്രിട്ടനില്‍ നിന്നുള്ള ആളാണെന്ന് വ്യക്തമായിരുന്നു.

  • യുകെയില്‍ ഇ-വിസ സംവിധാനം ആരംഭിച്ചു; വിമാനം കയറാന്‍ 'ഇ-രേഖ' കൈയില്‍ കരുതണം
  • മൈഗ്രേഷന്‍ നെഗറ്റീവിലേക്ക്; കുടിയേറ്റക്കാരില്ലാതെ യൂണിവേഴ്‌സിറ്റികളും, ബില്‍ഡര്‍മാരും, ഹെല്‍ത്ത് ട്രസ്റ്റുകളും
  • ഇരട്ട പൗരന്മാര്‍ക്ക് പുതിയ പ്രവേശന നിയമങ്ങള്‍; ഫെബ്രുവരി 25 മുതല്‍ ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് നിര്‍ബന്ധം
  • ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ കണ്‍സള്‍ട്ടേഷനുകള്‍ അവസാനിച്ചു; വമ്പന്‍ മാറ്റങ്ങള്‍ ഉറപ്പിച്ച് ഹോം സെക്രട്ടറി
  • സാധാരണ സെറ്റില്‍മെന്റിന് 10 വര്‍ഷം; കെയറര്‍മാര്‍ക്ക് 15 വര്‍ഷം; പുതിയ കുടിയേറ്റ നിയമത്തിനെതിരെ ഭരണപക്ഷ എംപിമാരും
  • യുകെ അതിര്‍ത്തികള്‍ ഇനി ഡിജിറ്റല്‍; 'നോ പെര്‍മിഷന്‍, നോ ട്രാവല്‍' നിയമം ഫെബ്രുവരി 25 മുതല്‍
  • യുകെയില്‍ പിആര്‍ കാലാവധി 10 വര്‍ഷമാക്കാനുള്ള നീക്കം: പാര്‍ലമെന്റില്‍ കടുത്ത വിയോജിപ്പുമായി സോജന്‍ ജോസഫ്
  • ഉയര്‍ന്ന ഇംഗ്ലീഷ് ഭാഷാ നിലവാരം എച്ച്പിഐ വിസകള്‍ക്കും നിര്‍ബന്ധമാക്കി
  • യുകെ വിട്ടത് 74,000 ഇന്ത്യക്കാര്‍; നെറ്റ് മൈഗ്രേഷന്‍ 80% താഴ്ന്നു; സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലും ഇടിവ്
  • ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍: 50,000 നഴ്‌സുമാര്‍ നാടുവിടുമെന്ന് ആര്‍സിഎന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions