ആരോഗ്യം

കിടപ്പുമുറിയിലെ ലൈറ്റ് ഓഫാക്കൂ; ക്യാന്‍സര്‍ മുതല്‍ പൊണ്ണത്തടിവരെ ഒഴിവാക്കാം, ഇരുട്ടത്തുള്ള ടാബ്ലറ്റ് , കമ്പ്യൂട്ടര്‍ കലാപരിപാടികളും നിറുത്തുക

ലണ്ടന്‍: ബെഡ് റൂമില്‍ പതിവായി ലൈറ്റിട്ടു കിടക്കുന്നവര്‍ക്ക് ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ ഉണ്ടാകാമെന്ന് വിദഗ്ധര്‍. അതുകൊണ്ട് ബെഡ് റൂമില്‍ ഇരുട്ടാണ്‌ ഉത്തമം. കൂടാതെ രാത്രിയില്‍ ഉറക്കമിളച്ചുള്ള മൊബൈല്‍, കമ്പ്യൂട്ടര്‍ കലാപരിപാടികളും ശരീരത്തിന് ദോഷമാണ്. അവയുടെ മങ്ങിയ വെട്ടം ശരീരത്തിന്റെ താളം തെറ്റിക്കുന്നു. അതുകൊണ്ടുതന്നെ ഉറങ്ങാനുള്ള സമയം കണ്ണടച്ച് ഉറങ്ങുന്നതിനുള്ള പശ്ചാത്തലം ഒരുക്കുക എന്നതാണ് ഉത്തമം.


ലൈറ്റിട്ടു കിടക്കുന്നതും ഇരുട്ടത്തുള്ള മൊബൈല്‍, കമ്പ്യൂട്ടര്‍ ഉപയോഗവും ശരീരത്തിന്റെ താളം തെറ്റിച്ച് ക്യാന്‍സര്‍ , പ്രമേഹം തുടങ്ങിയ രോഗാവസ്ഥകളിലെയ്ക്ക് ശരീരത്തെ കൊണ്ടുചെന്ന് എത്തിക്കും എന്നാണു കണക്ടികട്ട് യൂണിവേഴ്സിറ്റിയിലെ ബ്രീസ്റ്റ് ക്യാന്‍സര്‍ റിസര്‍ച്ചര്‍ ആയ ഡോ. റിച്ചാഡ് സ്റ്റീവന്‍ പറയുന്നത്. ഇരുട്ടിനെ സ്നേഹിക്കൂ ശരീരത്തെ രക്ഷിക്കൂ എന്നാണിവരുടെ ആഹ്വാനം. നമ്മുടെ ബോഡി ക്ലോക്കിന് മാറ്റം വരുത്തുന്ന ലൈറ്റുകള്‍ ശരീരത്തിന്റെ അവസ്ഥയില്‍ മാറ്റം ഉണ്ടാക്കി ക്യാന്‍സര്‍ , പ്രമേഹം, വിഷാദം, പൊണ്ണത്തടി എന്നിവയ്ക്ക് വഴിയോരുക്കാം. ലൈറ്റ് ഡിമ്മാക്കിയാല്‍ തലച്ചോറും ശരീരവും ഉറക്കത്തിനു തയാറാവും. ടാബ്ലറ്റ് , കമ്പ്യൂട്ടര്‍, മറ്റു ഇലക്ട്രിക്‌ ഉപകരണങ്ങളുടെ നീലവെളിച്ചം ശരീരത്തിന് ദോഷകരമാണ്. കുട്ടികള്‍ക്കും പരിധിയില്ലാത്ത വെളിച്ചം ഉറങ്ങുമ്പോള്‍ വേണ്ട എന്നാണു വിദഗ്ധാഭിപ്രായം.


നൈറ്റ് ഷിഫ്റ്റ്‌ ജോലിക്കാരായ സ്ത്രീകളില്‍ ബ്രീസ്റ്റ് ക്യാന്‍സര്‍ കൂടുതലായി കണ്ടുവരുന്നതിന്റെ കാരണവും ഇതാണ് എന്ന് ഡോ. സ്റ്റീവന്‍ പറയുന്നു. പ്രകാശ പൂരിതമായ രാത്രിയിലെ തെരുവിളക്കുകളും വീടിനുചുറ്റുമുള്ള പ്രഭാവലയവും മനുഷ്യ ശരീരത്തിന്റെ താളം നഷ്ടപ്പെടുത്തും എന്ന് പഠനം പറയുന്നു. 'വെളിച്ചം 'ദുഃഖം ആണുണ്ണീ, തമസല്ലോ സുഖ പ്രദം' എന്ന് ഭാരതീയര്‍ പറയുന്നത് അന്വര്‍ത്ഥം ആകുകയാണ് ഇവിടെ.

  • യുകെയില്‍ ഓരോ 75 സെക്കന്‍ഡിലും ഒരാളില്‍ കാന്‍സര്‍ സ്ഥിരീകരിക്കുന്നു; രോഗം കണ്ടെത്താന്‍ പുതിയ പദ്ധതികളുമായി സര്‍ക്കാര്‍
  • യുകെയിലെ പ്രസവാനന്തര പരിചരണ സംവിധാനം മോശം; 87% സ്ത്രീകളും അമിത സമ്മര്‍ദ്ദത്തില്‍
  • കുട്ടികളിലും കൗമാരക്കാരിലും രക്തസമ്മര്‍ദ്ദം ഉയരുന്നു: എന്‍എച്ച്എസിന് മുന്നില്‍ പുതിയ ആരോഗ്യ വെല്ലുവിളി
  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  • അമിതവണ്ണവും വൈകിയുള്ള മാതൃത്വവും; യുകെയില്‍ പകുതിയിലേറെ പ്രസവങ്ങളും മെഡിക്കല്‍ സഹായത്താല്‍!
  • ആയിരക്കണക്കിന് യുകെ ജനതയ്ക്ക് ചെലവ് കുറഞ്ഞ അല്‍ഷിമേഴ്‌സ് രക്തപരിശോധന
  • ലക്ഷക്കണക്കിന് ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷയായി ആസ്പിരിനിനെക്കാള്‍ മെച്ചപ്പെട്ട മരുന്നുമായി എന്‍എച്ച്എസ്
  • സ്‌ട്രോക്ക് രോഗികളെ തിരിച്ചറിയുന്നതിലും ചികിത്സിക്കുന്നതിലും എന്‍എച്ച്എസിന് വീഴ്ച
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions