ഇമിഗ്രേഷന്‍

കുടിയേറ്റം നിയന്ത്രിക്കാന്‍ ഇരുതല മൂര്‍ച്ചയുള്ള പുതിയ വിസ ലെവി; വിദേശികളെ റിക്രൂട്ട് ചെയ്താല്‍ സ്ഥാപനങ്ങള്‍ക്ക് അധിക നികുതി

ലണ്ടന്‍ : കുടിയേറ്റം നിയന്ത്രിക്കാനുള്ള പുതിയ തന്ത്രമായി ഇരുതല മൂര്‍ച്ചയുള്ള വിസ ലെവി കൊണ്ടുവരുന്നു. കുടിയേറ്റക്കാരെ തടഞ്ഞു തദ്ദേശിയരെ ജോലിക്കെടുക്കാന്‍ സ്ഥാപനങ്ങളെ നിര്‍ബന്ധിക്കുന്ന വിസ ലെവി കൊണ്ടുവരാനാണ് കാമറൂണ്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. ബ്രിട്ടനിലുള്ള യുവജനങ്ങള്‍ക്ക് പകരം വിദേശത്ത് നിന്നുമുള്ള ജോലിക്കാരെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് മേല്‍ പുതിയ വിസ ലെവി ഏര്‍പ്പെടുത്താനാണ് ഹോംസെക്രട്ടറി തെരേസ മേ പദ്ധതിയിടുന്നത്. ഇങ്ങനെ ലഭിക്കുന്ന പണം ബ്രിട്ടനിലെയും മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള യുവജനങ്ങളുടെ അപ്രന്റിസ്ഷിപ്പിന് വേണ്ടി ഉപയോഗിക്കുകയാണ് ലക്‌ഷ്യം.


ഇതോടെ താരതമ്യേന ചെറിയ പ്രതിഫലം കൊടുത്ത് വിദേശത്ത് നിന്നും യുവാക്കളെ കൊണ്ടുവരുന്ന സ്ഥാപനങ്ങള്‍ സ്വാഭാവികമായി യുകെ പൗരന്‍മാരെ തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതരാവും. കുടിയേററം കുറയ്ക്കുന്നതിനുള്ള വിവിധ പദ്ധതികള്‍ രാജ്ഞിയുടെ പ്രഭാഷണത്തിലൂടെ വ്യക്തമാക്കപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് പുതിയ വിസ ലെവിയും നടപ്പിലാക്കുന്നത്. വിദേശികള്‍ അനധികൃതമായി ജോലി ചെയ്യുന്നതും അവരെ ജോലി ചെയ്യിക്കുന്നതും തടയാനുള്ള പോലീസിന്റെ അധികാരങ്ങള്‍ കൂടുതല്‍ ശക്തമാക്കും. ശമ്പളം പിടിച്ചെടുക്കാനുള്ള അധികാരം വരെ പോലീസിനുണ്ടാവും.


അനധികൃത തൊഴിലാളികളെ കണ്‌ടെത്താന്‍ ഡേറ്റാബേസുകള്‍ പരിശോധിക്കണമെന്ന് ബാങ്കുകള്‍ക്കും നിര്‍ദേശം നല്‍കിക്കഴിഞ്ഞു. നാടുകടത്തല്‍ പ്രതീക്ഷിച്ചു കഴിയുന്ന വിദേശികളായ ക്രിമിനലുകള്‍ നിരീക്ഷിക്കാന്‍ സാറ്റലൈറ്റ് ട്രാക്കിങ് ഉപയോഗിക്കുകയാണ് മറ്റൊരു നിര്‍ദേശം. കഴിഞ്ഞ വര്‍ഷം ജോലിയന്വേഷിച്ച് ബ്രിട്ടനിലെത്തിയവരുട എണ്ണം 284,000 ആണ്. 2013ലേതിനേക്കാള്‍ 70,000 കൂടുതല്‍. കുടിയേറ്റം കുറയാത്ത സാഹചര്യത്തിലാണ് കൂടുതല്‍ കടുത്ത നടപടികള്‍ വരുന്നത്.

  • യുകെയില്‍ ഇ-വിസ സംവിധാനം ആരംഭിച്ചു; വിമാനം കയറാന്‍ 'ഇ-രേഖ' കൈയില്‍ കരുതണം
  • മൈഗ്രേഷന്‍ നെഗറ്റീവിലേക്ക്; കുടിയേറ്റക്കാരില്ലാതെ യൂണിവേഴ്‌സിറ്റികളും, ബില്‍ഡര്‍മാരും, ഹെല്‍ത്ത് ട്രസ്റ്റുകളും
  • ഇരട്ട പൗരന്മാര്‍ക്ക് പുതിയ പ്രവേശന നിയമങ്ങള്‍; ഫെബ്രുവരി 25 മുതല്‍ ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് നിര്‍ബന്ധം
  • ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ കണ്‍സള്‍ട്ടേഷനുകള്‍ അവസാനിച്ചു; വമ്പന്‍ മാറ്റങ്ങള്‍ ഉറപ്പിച്ച് ഹോം സെക്രട്ടറി
  • സാധാരണ സെറ്റില്‍മെന്റിന് 10 വര്‍ഷം; കെയറര്‍മാര്‍ക്ക് 15 വര്‍ഷം; പുതിയ കുടിയേറ്റ നിയമത്തിനെതിരെ ഭരണപക്ഷ എംപിമാരും
  • യുകെ അതിര്‍ത്തികള്‍ ഇനി ഡിജിറ്റല്‍; 'നോ പെര്‍മിഷന്‍, നോ ട്രാവല്‍' നിയമം ഫെബ്രുവരി 25 മുതല്‍
  • യുകെയില്‍ പിആര്‍ കാലാവധി 10 വര്‍ഷമാക്കാനുള്ള നീക്കം: പാര്‍ലമെന്റില്‍ കടുത്ത വിയോജിപ്പുമായി സോജന്‍ ജോസഫ്
  • ഉയര്‍ന്ന ഇംഗ്ലീഷ് ഭാഷാ നിലവാരം എച്ച്പിഐ വിസകള്‍ക്കും നിര്‍ബന്ധമാക്കി
  • യുകെ വിട്ടത് 74,000 ഇന്ത്യക്കാര്‍; നെറ്റ് മൈഗ്രേഷന്‍ 80% താഴ്ന്നു; സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലും ഇടിവ്
  • ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍: 50,000 നഴ്‌സുമാര്‍ നാടുവിടുമെന്ന് ആര്‍സിഎന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions