ഇമിഗ്രേഷന്‍

തിരുവനന്തപുരത്ത് യു.എ.ഇ കോണ്‍സുലേറ്റിന് ഉത്തരവായി

ദുബായ്: കേരളത്തില്‍ കോണ്‍സുലേറ്റ് തുടങ്ങാന്‍ യു.എ.ഇ സര്‍ക്കാര്‍ തീരുമാനിച്ചു. കോണ്‍സുലേറ്റ് ഉടന്‍ തുടങ്ങാന്‍ യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ വ്യാഴാഴ്ച ഉത്തരവ് പുറപ്പെടുവിച്ചു. തിരുവനന്തപുരത്തായിരിക്കുമെന്നാണ് സൂചന. ഇന്ത്യയിലെ രണ്ടാമത്തെ യു.എ.ഇ കോണ്‍സുലേറ്റായിരിക്കുമിത്. നിലവില്‍ ഡല്‍ഹിയിലെ എംബസിക്ക് പുറമെ മുംബൈയില്‍ കോണ്‍സുലേറ്റുണ്ട്.

10 ലക്ഷത്തിലേറെ വരുന്ന മലയാളി പ്രവാസികള്‍ക്കും വ്യാപാര ബന്ധമുള്ള ബിസിനസുകാര്‍ക്കും ഏറെ സഹായമാകുന്നതാണ് തീരുമാനം. നിലവില്‍ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നതിനും വിസ,തൊഴില്‍ കാര്യങ്ങള്‍ക്കും യു.എ.ഇ എംബസിയെയോ മുംബൈ കോണ്‍സുലേറ്റിനെയോ സമീപിക്കേണ്ട അവസ്ഥയാണ്. കോണ്‍സുലേറ്റ് തുറക്കുന്നതോടെ ഇതെല്ലാം കേരളത്തില്‍ നിന്ന് ചെയ്യാനാകും. മുംബൈയിലേത് പോലെ പൂര്‍ണ സൗകര്യങ്ങളോടു കൂടിയ കോണ്‍സുലേറ്റായിരിക്കും കേരളത്തിലും തുടങ്ങുക. കോണ്‍സുല്‍ ജനറല്‍ ഉള്‍പ്പെടെ ചുരുങ്ങിയത് മൂന്നു നയതന്ത്ര ഉദ്യോഗസ്ഥരും അനുബന്ധ ജീവനക്കാരുമായിരിക്കും ഇവിടെയുണ്ടാവുക.

തിരുവനന്തപുരത്ത് കോണ്‍സുലേറ്റ് തുടങ്ങാന്‍ 2013ല്‍ തന്നെ തീരുമാനമായിരുന്നു. ഇതിന്‍െറ ഭാഗമായി ഇന്ത്യയിലെ യു.എ.ഇ അംബാസഡര്‍ മുഹമ്മദ് സുല്‍ത്താന്‍ അല്‍ ഉവൈസ് 2014 ജനുവരിയില്‍ കേരളത്തിലത്തെുകയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായും പ്രവാസി കാര്യ മന്ത്രി കെ.സി.ജോസഫുമായും ചര്‍ച്ച നടത്തുകയും ചെയ്തു. കെട്ടിടം കണ്ടത്തെുന്നതിനും മറ്റും കേരള സര്‍ക്കാരിന്‍െറ സഹായം തേടാനായിരുന്നു ഇത്. ഏതാനും മാസങ്ങള്‍ക്കകം തിരുവനന്തപുരത്ത് യു.എ.ഇ കോണ്‍സുലേറ്റ് തുടങ്ങുമെന്ന് അംബാസഡര്‍ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ തീരുമാനം വൈകുകയായിരുന്നു.

  • യുകെയില്‍ ഇ-വിസ സംവിധാനം ആരംഭിച്ചു; വിമാനം കയറാന്‍ 'ഇ-രേഖ' കൈയില്‍ കരുതണം
  • മൈഗ്രേഷന്‍ നെഗറ്റീവിലേക്ക്; കുടിയേറ്റക്കാരില്ലാതെ യൂണിവേഴ്‌സിറ്റികളും, ബില്‍ഡര്‍മാരും, ഹെല്‍ത്ത് ട്രസ്റ്റുകളും
  • ഇരട്ട പൗരന്മാര്‍ക്ക് പുതിയ പ്രവേശന നിയമങ്ങള്‍; ഫെബ്രുവരി 25 മുതല്‍ ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് നിര്‍ബന്ധം
  • ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ കണ്‍സള്‍ട്ടേഷനുകള്‍ അവസാനിച്ചു; വമ്പന്‍ മാറ്റങ്ങള്‍ ഉറപ്പിച്ച് ഹോം സെക്രട്ടറി
  • സാധാരണ സെറ്റില്‍മെന്റിന് 10 വര്‍ഷം; കെയറര്‍മാര്‍ക്ക് 15 വര്‍ഷം; പുതിയ കുടിയേറ്റ നിയമത്തിനെതിരെ ഭരണപക്ഷ എംപിമാരും
  • യുകെ അതിര്‍ത്തികള്‍ ഇനി ഡിജിറ്റല്‍; 'നോ പെര്‍മിഷന്‍, നോ ട്രാവല്‍' നിയമം ഫെബ്രുവരി 25 മുതല്‍
  • യുകെയില്‍ പിആര്‍ കാലാവധി 10 വര്‍ഷമാക്കാനുള്ള നീക്കം: പാര്‍ലമെന്റില്‍ കടുത്ത വിയോജിപ്പുമായി സോജന്‍ ജോസഫ്
  • ഉയര്‍ന്ന ഇംഗ്ലീഷ് ഭാഷാ നിലവാരം എച്ച്പിഐ വിസകള്‍ക്കും നിര്‍ബന്ധമാക്കി
  • യുകെ വിട്ടത് 74,000 ഇന്ത്യക്കാര്‍; നെറ്റ് മൈഗ്രേഷന്‍ 80% താഴ്ന്നു; സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലും ഇടിവ്
  • ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍: 50,000 നഴ്‌സുമാര്‍ നാടുവിടുമെന്ന് ആര്‍സിഎന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions