ഇമിഗ്രേഷന്‍

കാമറൂണിന്റെ ഭരണകാലത്ത് 981000 യൂറോപ്യന്‍മാര്‍ യുകെയിലെത്തി പൊറുതിതുടങ്ങി

ലണ്ടന്‍ : കുടിയേറ്റ വിരുദ്ധത നയവുമായി അധികാരത്തിലെത്തിയ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ ഭരണകാലത്താണ് യൂറോപ്യന്‍മാര്‍ രാജ്യത്തേയ്ക്ക് ഒഴുകിയെത്തിയത് എന്ന് കണക്കുകള്‍. കാമറൂണ്‍ അധികാരത്തിലെത്തിയ 2010ന് ശേഷം യൂറോപ്യന്‍ യൂണിയനില്‍ നിന്ന് കുടിയേറിയത് 981000 പേരാണ്. 2.9 മില്യണ്‍ യൂറോപ്യന്‍ കുടിയേറ്റക്കാരില്‍ പേരില്‍ 33 ശതമാനവും ഇപ്പോള്‍ ബ്രിട്ടനില്‍ താമസമാക്കിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം മാത്രം 240,000 യൂറോപ്യന്‍മാരാണ് യുകെയിലെത്തിയത്. ചില കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന് അതിര്‍ത്തിയിലൂടെയുള്ള വര്‍ദ്ധിച്ച കുടിയേറ്റത്തിന് തടയിടുമെന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനം പാഴായെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

2014വരെ 3 മില്യണ്‍ കുടിയേറ്റക്കാര്‍ യുകെയിലെത്തി താമസം തുടങ്ങി. ഇവരില്‍ ഭൂരിഭാഗവും 1990-2013 കാലഘട്ടത്തിലാണ് എത്തിയത്.ഇതില്‍ 743000 പേര്‍ പോളണ്ടില്‍ നിന്നുമാണ്. ലിത്വാനിയ(134000), ഇറ്റലി(108000), അയര്‍ലന്‍ഡ്(108000) എന്നിങ്ങനെയാണ് .
ഡേവിഡ് കാമറൂണ്‍ അധികാരത്തിലെത്തിയ ശേഷം വന്‍ തോതിലുള്ള കുടിയേറ്റമുണ്ടായെന്നതിന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ യൂറോപ്യന്‍ അധിനിവേശത്തില്‍ തദ്ദേശിയര്‍ അസ്വസ്ഥരാണെന്നും റിപ്പോര്‍ട്ട് പറയുന്നു. 58 ശതമാനം പേരും അതിര്‍ത്തിയില്‍ കടുത്ത നിയന്ത്രണം വേണമെന്നും യൂറോപ്യന്‍ യൂണിയന്‍ കുടിയേറ്റക്കാര്‍ക്ക് തടയിടണമെന്നും ആഗ്രഹിക്കുന്നവരാണ്. അതിനിടയ്ക്കാണ് സിറിയയില്‍ നിന്നും മറ്റുമുള്ള അഭയാര്‍ഥി പ്രവാഹം. പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ അതിര്‍ത്തിയില്‍ കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ഏറും. യൂറോപ്പിന് പുറത്തുള്ളവര്‍ക്ക് കൂടുതല്‍ നിയന്ത്രണം കൊണ്ടുവന്ന സമയത്താണ് യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ളവരുടെ ഒഴുക്ക് ശക്തമായത്‌.

  • യുകെയില്‍ ഇ-വിസ സംവിധാനം ആരംഭിച്ചു; വിമാനം കയറാന്‍ 'ഇ-രേഖ' കൈയില്‍ കരുതണം
  • മൈഗ്രേഷന്‍ നെഗറ്റീവിലേക്ക്; കുടിയേറ്റക്കാരില്ലാതെ യൂണിവേഴ്‌സിറ്റികളും, ബില്‍ഡര്‍മാരും, ഹെല്‍ത്ത് ട്രസ്റ്റുകളും
  • ഇരട്ട പൗരന്മാര്‍ക്ക് പുതിയ പ്രവേശന നിയമങ്ങള്‍; ഫെബ്രുവരി 25 മുതല്‍ ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് നിര്‍ബന്ധം
  • ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ കണ്‍സള്‍ട്ടേഷനുകള്‍ അവസാനിച്ചു; വമ്പന്‍ മാറ്റങ്ങള്‍ ഉറപ്പിച്ച് ഹോം സെക്രട്ടറി
  • സാധാരണ സെറ്റില്‍മെന്റിന് 10 വര്‍ഷം; കെയറര്‍മാര്‍ക്ക് 15 വര്‍ഷം; പുതിയ കുടിയേറ്റ നിയമത്തിനെതിരെ ഭരണപക്ഷ എംപിമാരും
  • യുകെ അതിര്‍ത്തികള്‍ ഇനി ഡിജിറ്റല്‍; 'നോ പെര്‍മിഷന്‍, നോ ട്രാവല്‍' നിയമം ഫെബ്രുവരി 25 മുതല്‍
  • യുകെയില്‍ പിആര്‍ കാലാവധി 10 വര്‍ഷമാക്കാനുള്ള നീക്കം: പാര്‍ലമെന്റില്‍ കടുത്ത വിയോജിപ്പുമായി സോജന്‍ ജോസഫ്
  • ഉയര്‍ന്ന ഇംഗ്ലീഷ് ഭാഷാ നിലവാരം എച്ച്പിഐ വിസകള്‍ക്കും നിര്‍ബന്ധമാക്കി
  • യുകെ വിട്ടത് 74,000 ഇന്ത്യക്കാര്‍; നെറ്റ് മൈഗ്രേഷന്‍ 80% താഴ്ന്നു; സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലും ഇടിവ്
  • ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍: 50,000 നഴ്‌സുമാര്‍ നാടുവിടുമെന്ന് ആര്‍സിഎന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions