ആരോഗ്യം

ഗര്‍ഭിണികള്‍ മേക്കപ്പ് ചെയ്യുന്നത് കുഞ്ഞിന് ദോഷകരം; ഓട്ടിസത്തിനും കാരണമാകാം

ലണ്ടന്‍ : ഗര്‍ഭിണികള്‍ എന്തൊക്കെ ചെയ്യണം ചെയ്യരുത് എന്ന് നാട്ടിലെ പ്രായമായ സ്ത്രീകള്‍ പറയുമ്പോള്‍ ന്യൂജനറേഷന്‍ അമ്മമാര്‍ അവ പുച്ഛത്തോടെ തള്ളുകയാണ് പതിവ്. ഗര്‍ഭിണികളുടെ സൗന്ദര്യസംരക്ഷണം എല്ലാക്കാലത്തും വാദ പ്രതിവാദങ്ങള്‍ക്കു കാരണമായിട്ടുണ്ട്. സൗന്ദര്യത്തിനു മങ്ങലേക്കാതിരിക്കനായി ഗര്‍ഭിണികള്‍ മേക്കപ്പ് ഉപയോഗിച്ച് വരുന്നുണ്ട്. എന്നാല്‍ ഗര്‍ഭകാലത്ത് സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഉപയോഗിക്കുന്നത് ജനിക്കാനിരിക്കുന്ന കുട്ടിയെ ബാധിക്കുമെന്ന് ശാസ്ത്രീയ പഠനം പറയുന്നു.

സൗന്ദര്യവര്‍ധക വസ്തുക്കള്‍, ക്ലീനിങ് ഏജന്റ്, മരുന്നുകള്‍ എന്നിവ ഉപയോഗിക്കുന്നത് ഗര്‍ഭസ്ഥശിശുവിന്റെ തലച്ചോറിനെ ബാധിക്കുമെന്നാണ് പഠനത്തില്‍ നിന്ന് വ്യക്തമായത്. ഇത് ഓട്ടിസത്തിനു കാരണമാകാമെന്നും കാനഡയിലെ യോര്‍ക്ക് യൂണിവേഴ്‌സിറ്റിയിലെ ആരോഗ്യ ഗവേഷകര്‍ പറയുന്നു.
നമ്മള്‍ മിക്കവാറും സ്ഥിരമായി ഉപയോഗിക്കുന്ന ക്രീമുകളിലും സൗന്ദര്യവര്‍ധക വസ്തുക്കളിലും അടങ്ങിയ കെമിക്കലുകള്‍ ഗര്‍ഭസ്ഥശിശുവിനെ ബാധിക്കാനിടയുണ്ട് എന്ന് ഗവേഷകരിലൊരാളായ പ്രഫസര്‍ ഡൊറോത ക്രോഫോര്‍ഡ് പറയുന്നു.
കോസ്മറ്റിക്‌സുകള്‍ക്കു പുറമേ ക്ലീനിങ് സോള്‍വെന്റ്‌സ്, കീടനാശിനികള്‍, ചില മരുന്നുകള്‍ എന്നിവയും ഗര്‍ഭിണികള്‍ ഉപേക്ഷിക്കണമെന്ന് ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു.

കെമിക്കല്‍ ഏതാണെന്നതിനപ്പുറം അത് ബാധിക്കുന്ന കാലയളവും ഇടവേളയും അളവും എല്ലാം ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തെ സ്വാധീനിക്കും. യൂറോപ്യന്‍ ജേണലായ ന്യൂറോസയന്‍സില്‍ ഈ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  • എന്‍എച്ച്എസില്‍ കാന്‍സര്‍ ചികിത്സയ്ക്ക് പ്രതീക്ഷയായി 'സൈറ്റോകൈന്‍ റിലീസ് സിന്‍ഡ്രോം' തടയാന്‍ മരുന്ന് പരീക്ഷണം തുടങ്ങി
  • സ്തനാര്‍ബുദ രോഗികളില്‍ പലര്‍ക്കും കീമോതെറാപ്പി ഒഴിവാക്കാം; പുതിയ കണ്ടെത്തല്‍
  • യുകെയില്‍ ഒരോ 80 സെക്കന്റിലും ഒരാള്‍ക്ക് കാന്‍സര്‍ സ്ഥിരീകരിക്കുന്നു
  • നേരത്തെയുള്ള രോഗനിര്‍ണയവും ചികിത്സയും; യുകെയില്‍ കാന്‍സര്‍ മരണനിരക്ക് മൂന്നിലൊന്നു കുറഞ്ഞു
  • യുകെയില്‍ ഓരോ 75 സെക്കന്‍ഡിലും ഒരാളില്‍ കാന്‍സര്‍ സ്ഥിരീകരിക്കുന്നു; രോഗം കണ്ടെത്താന്‍ പുതിയ പദ്ധതികളുമായി സര്‍ക്കാര്‍
  • യുകെയിലെ പ്രസവാനന്തര പരിചരണ സംവിധാനം മോശം; 87% സ്ത്രീകളും അമിത സമ്മര്‍ദ്ദത്തില്‍
  • കുട്ടികളിലും കൗമാരക്കാരിലും രക്തസമ്മര്‍ദ്ദം ഉയരുന്നു: എന്‍എച്ച്എസിന് മുന്നില്‍ പുതിയ ആരോഗ്യ വെല്ലുവിളി
  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions