ആരോഗ്യം

ഉരുളകിഴങ്ങ് ഗര്‍ഭിണികളുടെ വില്ലന്‍ ! ഗര്‍ഭകാലത്ത് ഉരുളകിഴങ്ങ് കഴിക്കുന്നത്‌ പ്രമേഹത്തിന് വഴിവയ്ക്കും

ലണ്ടന്‍ : ഗര്‍ഭകാലത്തിനു തൊട്ടു മുമ്പും ആരംഭത്തിലും സ്ത്രീകള്‍ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത്‌ നല്ലതാണെങ്കിലും ഉരുളകിഴങ്ങ് കൂടുതല്‍ കഴിക്കുന്നത്‌ പ്രമേഹത്തിന് വഴിവയ്ക്കുമെന്ന് പഠനം. 15000 ഗര്‍ഭിണികളില്‍ 10 വര്‍ഷം യു എസ് ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഗര്‍ഭിണികള്‍ക്ക് ഉരുള കിഴങ്ങ് വില്ലനാകുന്ന കാര്യം വ്യക്തമായത്.
ഗര്‍ഭകാല ആഹാരക്രമം പ്രമേഹത്തിലേക്ക് സ്ത്രീകളെ നയിക്കുന്നതാണ്. ആഴ്ചയില്‍ ഒരിക്കല്‍ ഉരുളകിഴങ്ങ് ഉപയോഗിച്ചാല്‍ 20 ശതമാനവും രണ്ടോ അതിലധികമോ ഉപയോഗിച്ചാല്‍ 27 ശതമാനവും പ്രമേഹം പിടിപെടാനുള്ള സാധ്യത കൂടുതലാണ്. അഞ്ചില്‍ കൂടുതലെങ്കില്‍ പ്രമേഹ സാധ്യത 50 ശതമാനം കൂടുതലാണ്.

അതേസമയം കടല, പയര്‍, ബീന്‍സ് എന്നിവ ആഴ്ചയില്‍ രണ്ടു തവണ പാകം ചെയ്ത് ഉപയോഗിക്കുന്നത് പ്രമേഹ സാധ്യത 12 ശതമാനം കുറയ്ക്കുമെന്ന് ഗവേഷകര്‍ പറഞ്ഞു. ഗര്‍ഭധാരണത്തിന് തൊട്ടു മുമ്പുവലിയ തോതില്‍ ഉരുളകിഴങ്ങ് കഴിക്കുന്നത്‌ സ്ത്രീകളെ പ്രമേഹ രോഗികളാക്കും എന്ന് മേരിലാന്റ് നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട്‌ ഫോര്‍ ഹെല്‍ത്തിലെ ഡോ കുളിന്‍ സാംഗ് പറഞ്ഞു. ഉരുളകിഴങ്ങിനുപകരം ധാന്യങ്ങളോ പയറുകളോ വേണം ഉപയോഗിക്കാന്‍. ഇത് പ്രമേഹത്തെ പ്രതിരോധിക്കും. ടൈപ്പ്‌ 2 പ്രമേഹമാണ് ഉരുളക്കിഴങ്ങ് സമ്മാനിക്കുക.

ഉരുളകിഴങ്ങ് അമിത ഉപയോഗം തടി കൂടാനും ഗ്യാസ്ട്രബിള്‍ എന്നിവയ്ക്കും വകവയ്ക്കുമെന്നു നേരത്തെ തന്നെ പറയാറുണ്ട്‌. ബ്രിട്ടനിലെ ആറിലൊന്ന് അമ്മമാര്‍ക്കും ഗ്യാസ്ട്രബിള്‍ ഉണ്ട്. ബ്രിട്ടനില്‍ ഉരുളകിഴങ്ങ് ഉപയോഗം വളരെ കൂടുതലാണ്. വാര്‍ഷിക വില്പ്പന 2.3 ബില്യണ്‍ പൗണ്ട് ആണ്. ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലില്‍ ഉരുളകിഴങ്ങ് ഉപയോഗം ഗര്‍ഭിണികള്‍ക്ക് എങ്ങനെ ഹാനികരമാകുമെന്ന് പ്രതിപാദിക്കുന്നുണ്ട്.

  • എന്‍എച്ച്എസില്‍ കാന്‍സര്‍ ചികിത്സയ്ക്ക് പ്രതീക്ഷയായി 'സൈറ്റോകൈന്‍ റിലീസ് സിന്‍ഡ്രോം' തടയാന്‍ മരുന്ന് പരീക്ഷണം തുടങ്ങി
  • സ്തനാര്‍ബുദ രോഗികളില്‍ പലര്‍ക്കും കീമോതെറാപ്പി ഒഴിവാക്കാം; പുതിയ കണ്ടെത്തല്‍
  • യുകെയില്‍ ഒരോ 80 സെക്കന്റിലും ഒരാള്‍ക്ക് കാന്‍സര്‍ സ്ഥിരീകരിക്കുന്നു
  • നേരത്തെയുള്ള രോഗനിര്‍ണയവും ചികിത്സയും; യുകെയില്‍ കാന്‍സര്‍ മരണനിരക്ക് മൂന്നിലൊന്നു കുറഞ്ഞു
  • യുകെയില്‍ ഓരോ 75 സെക്കന്‍ഡിലും ഒരാളില്‍ കാന്‍സര്‍ സ്ഥിരീകരിക്കുന്നു; രോഗം കണ്ടെത്താന്‍ പുതിയ പദ്ധതികളുമായി സര്‍ക്കാര്‍
  • യുകെയിലെ പ്രസവാനന്തര പരിചരണ സംവിധാനം മോശം; 87% സ്ത്രീകളും അമിത സമ്മര്‍ദ്ദത്തില്‍
  • കുട്ടികളിലും കൗമാരക്കാരിലും രക്തസമ്മര്‍ദ്ദം ഉയരുന്നു: എന്‍എച്ച്എസിന് മുന്നില്‍ പുതിയ ആരോഗ്യ വെല്ലുവിളി
  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions